< മത്തായി 14 >

1 ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:
తదానీం రాజా హేరోద్ యీశో ర్యశః శ్రుత్వా నిజదాసేయాన్ జగాద్,
2 ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
ఏష మజ్జయితా యోహన్, ప్రమితేభయస్తస్యోత్థానాత్ తేనేత్థమద్భుతం కర్మ్మ ప్రకాశ్యతే|
3 ഹെരോദാവ് തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു
పురా హేరోద్ నిజభ్రాతు: ఫిలిపో జాయాయా హేరోదీయాయా అనురోధాద్ యోహనం ధారయిత్వా బద్ధా కారాయాం స్థాపితవాన్|
4 യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.
యతో యోహన్ ఉక్తవాన్, ఏత్సయాః సంగ్రహో భవతో నోచితః|
5 അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
తస్మాత్ నృపతిస్తం హన్తుమిచ్ఛన్నపి లోకేభ్యో విభయాఞ్చకార; యతః సర్వ్వే యోహనం భవిష్యద్వాదినం మేనిరే|
6 എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
కిన్తు హేరోదో జన్మాహీయమహ ఉపస్థితే హేరోదీయాయా దుహితా తేషాం సమక్షం నృతిత్వా హేరోదమప్రీణ్యత్|
7 അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
తస్మాత్ భూపతిః శపథం కుర్వ్వన్ ఇతి ప్రత్యజ్ఞాసీత్, త్వయా యద్ యాచ్యతే, తదేవాహం దాస్యామి|
8 അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.
సా కుమారీ స్వీయమాతుః శిక్షాం లబ్ధా బభాషే, మజ్జయితుర్యోహన ఉత్తమాఙ్గం భాజనే సమానీయ మహ్యం విశ్రాణయ|
9 ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
తతో రాజా శుశోచ, కిన్తు భోజనాయోపవిశతాం సఙ్గినాం స్వకృతశపథస్య చానురోధాత్ తత్ ప్రదాతుమ ఆదిదేశ|
10 ൧൦ അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.
పశ్చాత్ కారాం ప్రతి నరం ప్రహిత్య యోహన ఉత్తమాఙ్గం ఛిత్త్వా
11 ൧൧ അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.
తత్ భాజన ఆనాయ్య తస్యై కుమార్య్యై వ్యశ్రాణయత్, తతః సా స్వజనన్యాః సమీపం తన్నినాయ|
12 ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു.
పశ్చాత్ యోహనః శిష్యా ఆగత్య కాయం నీత్వా శ్మశానే స్థాపయామాసుస్తతో యీశోః సన్నిధిం వ్రజిత్వా తద్వార్త్తాం బభాషిరే|
13 ൧൩ അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.
అనన్తరం యీశురితి నిశభ్య నావా నిర్జనస్థానమ్ ఏకాకీ గతవాన్, పశ్చాత్ మానవాస్తత్ శ్రుత్వా నానానగరేభ్య ఆగత్య పదైస్తత్పశ్చాద్ ఈయుః|
14 ൧൪ അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.
తదానీం యీశు ర్బహిరాగత్య మహాన్తం జననివహం నిరీక్ష్య తేషు కారుణికః మన్ తేషాం పీడితజనాన్ నిరామయాన్ చకార|
15 ൧൫ വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.
తతః పరం సన్ధ్యాయాం శిష్యాస్తదన్తికమాగత్య కథయాఞ్చక్రుః, ఇదం నిర్జనస్థానం వేలాప్యవసన్నా; తస్మాత్ మనుజాన్ స్వస్వగ్రామం గన్తుం స్వార్థం భక్ష్యాణి క్రేతుఞ్చ భవాన్ తాన్ విసృజతు|
16 ൧൬ എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.
కిన్తు యీశుస్తానవాదీత్, తేషాం గమనే ప్రయోజనం నాస్తి, యూయమేవ తాన్ భోజయత|
17 ൧൭ അവർ അവനോട്: അഞ്ച് അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
తదా తే ప్రత్యవదన్, అస్మాకమత్ర పూపపఞ్చకం మీనద్వయఞ్చాస్తే|
18 ൧൮ അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
తదానీం తేనోక్తం తాని మదన్తికమానయత|
19 ൧൯ പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.
అనన్తరం స మనుజాన్ యవసోపర్య్యుపవేష్టుమ్ ఆజ్ఞాపయామాస; అపర తత్ పూపపఞ్చకం మీనద్వయఞ్చ గృహ్లన్ స్వర్గం ప్రతి నిరీక్ష్యేశ్వరీయగుణాన్ అనూద్య భంక్త్వా శిష్యేభ్యో దత్తవాన్, శిష్యాశ్చ లోకేభ్యో దదుః|
20 ൨൦ എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
తతః సర్వ్వే భుక్త్వా పరితృప్తవన్తః, తతస్తదవశిష్టభక్ష్యైః పూర్ణాన్ ద్వాదశడలకాన్ గృహీతవన్తః|
21 ൨൧ തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
తే భోక్తారః స్త్రీర్బాలకాంశ్చ విహాయ ప్రాయేణ పఞ్చ సహస్రాణి పుమాంస ఆసన్|
22 ൨൨ ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.
తదనన్తరం యీశు ర్లోకానాం విసర్జనకాలే శిష్యాన్ తరణిమారోఢుం స్వాగ్రే పారం యాతుఞ్చ గాఢమాదిష్టవాన్|
23 ൨൩ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
తతో లోకేషు విసృష్టేషు స వివిక్తే ప్రార్థయితుం గిరిమేకం గత్వా సన్ధ్యాం యావత్ తత్రైకాకీ స్థితవాన్|
24 ൨൪ പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
కిన్తు తదానీం సమ్ముఖవాతత్వాత్ సరిత్పతే ర్మధ్యే తరఙ్గైస్తరణిర్దోలాయమానాభవత్|
25 ൨൫ രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
తదా స యామిన్యాశ్చతుర్థప్రహరే పద్భ్యాం వ్రజన్ తేషామన్తికం గతవాన్|
26 ൨൬ അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
కిన్తు శిష్యాస్తం సాగరోపరి వ్రజన్తం విలోక్య సముద్విగ్నా జగదుః, ఏష భూత ఇతి శఙ్కమానా ఉచ్చైః శబ్దాయాఞ్చక్రిరే చ|
27 ൨൭ ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
తదైవ యీశుస్తానవదత్, సుస్థిరా భవత, మా భైష్ట, ఏషోఽహమ్|
28 ൨൮ അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.
తతః పితర ఇత్యుక్తవాన్, హే ప్రభో, యది భవానేవ, తర్హి మాం భవత్సమీపం యాతుమాజ్ఞాపయతు|
29 ൨൯ വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
తతః తేనాదిష్టః పితరస్తరణితోఽవరుహ్య యీశేరన్తికం ప్రాప్తుం తోయోపరి వవ్రాజ|
30 ൩൦ എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
కిన్తు ప్రచణ్డం పవనం విలోక్య భయాత్ తోయే మంక్తుమ్ ఆరేభే, తస్మాద్ ఉచ్చైః శబ్దాయమానః కథితవాన్, హే ప్రభో, మామవతు|
31 ൩൧ യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.
యీశుస్తత్క్షణాత్ కరం ప్రసార్య్య తం ధరన్ ఉక్తవాన్, హ స్తోకప్రత్యయిన్ త్వం కుతః సమశేథాః?
32 ൩൨ യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.
అనన్తరం తయోస్తరణిమారూఢయోః పవనో నివవృతే|
33 ൩൩ പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
తదానీం యే తరణ్యామాసన్, త ఆగత్య తం ప్రణభ్య కథితవన్తః, యథార్థస్త్వమేవేశ్వరసుతః|
34 ൩൪ അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.
అనన్తరం పారం ప్రాప్య తే గినేషరన్నామకం నగరముపతస్థుః,
35 ൩൫ അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
తదా తత్రత్యా జనా యీశుం పరిచీయ తద్దేశ్స్య చతుర్దిశో వార్త్తాం ప్రహిత్య యత్ర యావన్తః పీడితా ఆసన్, తావతఏవ తదన్తికమానయామాసుః|
36 ൩൬ അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യംവന്നു.
అపరం తదీయవసనస్య గ్రన్థిమాత్రం స్ప్రష్టుం వినీయ యావన్తో జనాస్తత్ స్పర్శం చక్రిరే, తే సర్వ్వఏవ నిరామయా బభూవుః|

< മത്തായി 14 >