< മത്തായി 14 >

1 ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:
ತದಾನೀಂ ರಾಜಾ ಹೇರೋದ್ ಯೀಶೋ ರ್ಯಶಃ ಶ್ರುತ್ವಾ ನಿಜದಾಸೇಯಾನ್ ಜಗಾದ್,
2 ഇവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്നും ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
ಏಷ ಮಜ್ಜಯಿತಾ ಯೋಹನ್, ಪ್ರಮಿತೇಭಯಸ್ತಸ್ಯೋತ್ಥಾನಾತ್ ತೇನೇತ್ಥಮದ್ಭುತಂ ಕರ್ಮ್ಮ ಪ್ರಕಾಶ್ಯತೇ|
3 ഹെരോദാവ് തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്ക് ഭാര്യയായിരിക്കുന്നതു നിയമാനുസൃതമല്ല എന്നു
ಪುರಾ ಹೇರೋದ್ ನಿಜಭ್ರಾತು: ಫಿಲಿಪೋ ಜಾಯಾಯಾ ಹೇರೋದೀಯಾಯಾ ಅನುರೋಧಾದ್ ಯೋಹನಂ ಧಾರಯಿತ್ವಾ ಬದ್ಧಾ ಕಾರಾಯಾಂ ಸ್ಥಾಪಿತವಾನ್|
4 യോഹന്നാൻ അവനോട് പറഞ്ഞതുകൊണ്ട്, അവനെ പിടിച്ച് കെട്ടി തടവിൽ ആക്കിയിരുന്നു.
ಯತೋ ಯೋಹನ್ ಉಕ್ತವಾನ್, ಏತ್ಸಯಾಃ ಸಂಗ್ರಹೋ ಭವತೋ ನೋಚಿತಃ|
5 അവനെ കൊല്ലണമെന്നുണ്ടായിരുന്നിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
ತಸ್ಮಾತ್ ನೃಪತಿಸ್ತಂ ಹನ್ತುಮಿಚ್ಛನ್ನಪಿ ಲೋಕೇಭ್ಯೋ ವಿಭಯಾಞ್ಚಕಾರ; ಯತಃ ಸರ್ವ್ವೇ ಯೋಹನಂ ಭವಿಷ್ಯದ್ವಾದಿನಂ ಮೇನಿರೇ|
6 എന്നാൽ ഹെരോദാവിന്റെ ജന്മദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
ಕಿನ್ತು ಹೇರೋದೋ ಜನ್ಮಾಹೀಯಮಹ ಉಪಸ್ಥಿತೇ ಹೇರೋದೀಯಾಯಾ ದುಹಿತಾ ತೇಷಾಂ ಸಮಕ್ಷಂ ನೃತಿತ್ವಾ ಹೇರೋದಮಪ್ರೀಣ್ಯತ್|
7 അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
ತಸ್ಮಾತ್ ಭೂಪತಿಃ ಶಪಥಂ ಕುರ್ವ್ವನ್ ಇತಿ ಪ್ರತ್ಯಜ್ಞಾಸೀತ್, ತ್ವಯಾ ಯದ್ ಯಾಚ್ಯತೇ, ತದೇವಾಹಂ ದಾಸ್ಯಾಮಿ|
8 അവൾ അമ്മയുടെ നിർദ്ദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ ഇവിടെ തരേണം എന്നു പറഞ്ഞു.
ಸಾ ಕುಮಾರೀ ಸ್ವೀಯಮಾತುಃ ಶಿಕ್ಷಾಂ ಲಬ್ಧಾ ಬಭಾಷೇ, ಮಜ್ಜಯಿತುರ್ಯೋಹನ ಉತ್ತಮಾಙ್ಗಂ ಭಾಜನೇ ಸಮಾನೀಯ ಮಹ್ಯಂ ವಿಶ್ರಾಣಯ|
9 ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
ತತೋ ರಾಜಾ ಶುಶೋಚ, ಕಿನ್ತು ಭೋಜನಾಯೋಪವಿಶತಾಂ ಸಙ್ಗಿನಾಂ ಸ್ವಕೃತಶಪಥಸ್ಯ ಚಾನುರೋಧಾತ್ ತತ್ ಪ್ರದಾತುಮ ಆದಿದೇಶ|
10 ൧൦ അവൻ ആളയച്ച് തടവിൽ യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു.
ಪಶ್ಚಾತ್ ಕಾರಾಂ ಪ್ರತಿ ನರಂ ಪ್ರಹಿತ್ಯ ಯೋಹನ ಉತ್ತಮಾಙ್ಗಂ ಛಿತ್ತ್ವಾ
11 ൧൧ അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു മകൾക്ക് കൊടുത്തു; അവൾ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു.
ತತ್ ಭಾಜನ ಆನಾಯ್ಯ ತಸ್ಯೈ ಕುಮಾರ್ಯ್ಯೈ ವ್ಯಶ್ರಾಣಯತ್, ತತಃ ಸಾ ಸ್ವಜನನ್ಯಾಃ ಸಮೀಪಂ ತನ್ನಿನಾಯ|
12 ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്ന് യേശുവിനെ അറിയിച്ചു.
ಪಶ್ಚಾತ್ ಯೋಹನಃ ಶಿಷ್ಯಾ ಆಗತ್ಯ ಕಾಯಂ ನೀತ್ವಾ ಶ್ಮಶಾನೇ ಸ್ಥಾಪಯಾಮಾಸುಸ್ತತೋ ಯೀಶೋಃ ಸನ್ನಿಧಿಂ ವ್ರಜಿತ್ವಾ ತದ್ವಾರ್ತ್ತಾಂ ಬಭಾಷಿರೇ|
13 ൧൩ അത് കേട്ടിട്ട് യേശു അവിടെനിന്നും പിൻവാങ്ങി പടകിൽ കയറി നിർജ്ജനമായൊരു സ്ഥലത്തേയ്ക്ക് വേറിട്ടുപോയി; പുരുഷാരം അത് കേട്ട് പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്ന്.
ಅನನ್ತರಂ ಯೀಶುರಿತಿ ನಿಶಭ್ಯ ನಾವಾ ನಿರ್ಜನಸ್ಥಾನಮ್ ಏಕಾಕೀ ಗತವಾನ್, ಪಶ್ಚಾತ್ ಮಾನವಾಸ್ತತ್ ಶ್ರುತ್ವಾ ನಾನಾನಗರೇಭ್ಯ ಆಗತ್ಯ ಪದೈಸ್ತತ್ಪಶ್ಚಾದ್ ಈಯುಃ|
14 ൧൪ അവൻ അവരുടെ മുൻപാകെ വന്നു വലിയ പുരുഷാരത്തെ കണ്ട് അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൌഖ്യമാക്കി.
ತದಾನೀಂ ಯೀಶು ರ್ಬಹಿರಾಗತ್ಯ ಮಹಾನ್ತಂ ಜನನಿವಹಂ ನಿರೀಕ್ಷ್ಯ ತೇಷು ಕಾರುಣಿಕಃ ಮನ್ ತೇಷಾಂ ಪೀಡಿತಜನಾನ್ ನಿರಾಮಯಾನ್ ಚಕಾರ|
15 ൧൫ വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന് പറഞ്ഞു: ഈ സ്ഥലം വിജനമല്ലോ, പകലും കഴിഞ്ഞല്ലോ; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിന് അവരെ പിരിച്ചുവിടേണം എന്നു പറഞ്ഞു.
ತತಃ ಪರಂ ಸನ್ಧ್ಯಾಯಾಂ ಶಿಷ್ಯಾಸ್ತದನ್ತಿಕಮಾಗತ್ಯ ಕಥಯಾಞ್ಚಕ್ರುಃ, ಇದಂ ನಿರ್ಜನಸ್ಥಾನಂ ವೇಲಾಪ್ಯವಸನ್ನಾ; ತಸ್ಮಾತ್ ಮನುಜಾನ್ ಸ್ವಸ್ವಗ್ರಾಮಂ ಗನ್ತುಂ ಸ್ವಾರ್ಥಂ ಭಕ್ಷ್ಯಾಣಿ ಕ್ರೇತುಞ್ಚ ಭವಾನ್ ತಾನ್ ವಿಸೃಜತು|
16 ൧൬ എന്നാൽ യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞു.
ಕಿನ್ತು ಯೀಶುಸ್ತಾನವಾದೀತ್, ತೇಷಾಂ ಗಮನೇ ಪ್ರಯೋಜನಂ ನಾಸ್ತಿ, ಯೂಯಮೇವ ತಾನ್ ಭೋಜಯತ|
17 ൧൭ അവർ അവനോട്: അഞ്ച് അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
ತದಾ ತೇ ಪ್ರತ್ಯವದನ್, ಅಸ್ಮಾಕಮತ್ರ ಪೂಪಪಞ್ಚಕಂ ಮೀನದ್ವಯಞ್ಚಾಸ್ತೇ|
18 ൧൮ അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
ತದಾನೀಂ ತೇನೋಕ್ತಂ ತಾನಿ ಮದನ್ತಿಕಮಾನಯತ|
19 ൧൯ പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിക്കുവാൻ കല്പിച്ചു; ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്കും, ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.
ಅನನ್ತರಂ ಸ ಮನುಜಾನ್ ಯವಸೋಪರ್ಯ್ಯುಪವೇಷ್ಟುಮ್ ಆಜ್ಞಾಪಯಾಮಾಸ; ಅಪರ ತತ್ ಪೂಪಪಞ್ಚಕಂ ಮೀನದ್ವಯಞ್ಚ ಗೃಹ್ಲನ್ ಸ್ವರ್ಗಂ ಪ್ರತಿ ನಿರೀಕ್ಷ್ಯೇಶ್ವರೀಯಗುಣಾನ್ ಅನೂದ್ಯ ಭಂಕ್ತ್ವಾ ಶಿಷ್ಯೇಭ್ಯೋ ದತ್ತವಾನ್, ಶಿಷ್ಯಾಶ್ಚ ಲೋಕೇಭ್ಯೋ ದದುಃ|
20 ൨൦ എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു.
ತತಃ ಸರ್ವ್ವೇ ಭುಕ್ತ್ವಾ ಪರಿತೃಪ್ತವನ್ತಃ, ತತಸ್ತದವಶಿಷ್ಟಭಕ್ಷ್ಯೈಃ ಪೂರ್ಣಾನ್ ದ್ವಾದಶಡಲಕಾನ್ ಗೃಹೀತವನ್ತಃ|
21 ൨൧ തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
ತೇ ಭೋಕ್ತಾರಃ ಸ್ತ್ರೀರ್ಬಾಲಕಾಂಶ್ಚ ವಿಹಾಯ ಪ್ರಾಯೇಣ ಪಞ್ಚ ಸಹಸ್ರಾಣಿ ಪುಮಾಂಸ ಆಸನ್|
22 ൨൨ ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.
ತದನನ್ತರಂ ಯೀಶು ರ್ಲೋಕಾನಾಂ ವಿಸರ್ಜನಕಾಲೇ ಶಿಷ್ಯಾನ್ ತರಣಿಮಾರೋಢುಂ ಸ್ವಾಗ್ರೇ ಪಾರಂ ಯಾತುಞ್ಚ ಗಾಢಮಾದಿಷ್ಟವಾನ್|
23 ൨൩ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ട് പ്രാർത്ഥിക്കുവാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
ತತೋ ಲೋಕೇಷು ವಿಸೃಷ್ಟೇಷು ಸ ವಿವಿಕ್ತೇ ಪ್ರಾರ್ಥಯಿತುಂ ಗಿರಿಮೇಕಂ ಗತ್ವಾ ಸನ್ಧ್ಯಾಂ ಯಾವತ್ ತತ್ರೈಕಾಕೀ ಸ್ಥಿತವಾನ್|
24 ൨൪ പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
ಕಿನ್ತು ತದಾನೀಂ ಸಮ್ಮುಖವಾತತ್ವಾತ್ ಸರಿತ್ಪತೇ ರ್ಮಧ್ಯೇ ತರಙ್ಗೈಸ್ತರಣಿರ್ದೋಲಾಯಮಾನಾಭವತ್|
25 ൨൫ രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
ತದಾ ಸ ಯಾಮಿನ್ಯಾಶ್ಚತುರ್ಥಪ್ರಹರೇ ಪದ್ಭ್ಯಾಂ ವ್ರಜನ್ ತೇಷಾಮನ್ತಿಕಂ ಗತವಾನ್|
26 ൨൬ അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടു അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
ಕಿನ್ತು ಶಿಷ್ಯಾಸ್ತಂ ಸಾಗರೋಪರಿ ವ್ರಜನ್ತಂ ವಿಲೋಕ್ಯ ಸಮುದ್ವಿಗ್ನಾ ಜಗದುಃ, ಏಷ ಭೂತ ಇತಿ ಶಙ್ಕಮಾನಾ ಉಚ್ಚೈಃ ಶಬ್ದಾಯಾಞ್ಚಕ್ರಿರೇ ಚ|
27 ൨൭ ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
ತದೈವ ಯೀಶುಸ್ತಾನವದತ್, ಸುಸ್ಥಿರಾ ಭವತ, ಮಾ ಭೈಷ್ಟ, ಏಷೋಽಹಮ್|
28 ൨൮ അതിന് പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു.
ತತಃ ಪಿತರ ಇತ್ಯುಕ್ತವಾನ್, ಹೇ ಪ್ರಭೋ, ಯದಿ ಭವಾನೇವ, ತರ್ಹಿ ಮಾಂ ಭವತ್ಸಮೀಪಂ ಯಾತುಮಾಜ್ಞಾಪಯತು|
29 ൨൯ വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
ತತಃ ತೇನಾದಿಷ್ಟಃ ಪಿತರಸ್ತರಣಿತೋಽವರುಹ್ಯ ಯೀಶೇರನ್ತಿಕಂ ಪ್ರಾಪ್ತುಂ ತೋಯೋಪರಿ ವವ್ರಾಜ|
30 ൩൦ എന്നാൽ അവൻ കാറ്റ് കണ്ട് ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
ಕಿನ್ತು ಪ್ರಚಣ್ಡಂ ಪವನಂ ವಿಲೋಕ್ಯ ಭಯಾತ್ ತೋಯೇ ಮಂಕ್ತುಮ್ ಆರೇಭೇ, ತಸ್ಮಾದ್ ಉಚ್ಚೈಃ ಶಬ್ದಾಯಮಾನಃ ಕಥಿತವಾನ್, ಹೇ ಪ್ರಭೋ, ಮಾಮವತು|
31 ൩൧ യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ച്: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.
ಯೀಶುಸ್ತತ್ಕ್ಷಣಾತ್ ಕರಂ ಪ್ರಸಾರ್ಯ್ಯ ತಂ ಧರನ್ ಉಕ್ತವಾನ್, ಹ ಸ್ತೋಕಪ್ರತ್ಯಯಿನ್ ತ್ವಂ ಕುತಃ ಸಮಶೇಥಾಃ?
32 ൩൨ യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.
ಅನನ್ತರಂ ತಯೋಸ್ತರಣಿಮಾರೂಢಯೋಃ ಪವನೋ ನಿವವೃತೇ|
33 ൩൩ പടകിലുള്ള ശിഷ്യന്മാർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
ತದಾನೀಂ ಯೇ ತರಣ್ಯಾಮಾಸನ್, ತ ಆಗತ್ಯ ತಂ ಪ್ರಣಭ್ಯ ಕಥಿತವನ್ತಃ, ಯಥಾರ್ಥಸ್ತ್ವಮೇವೇಶ್ವರಸುತಃ|
34 ൩൪ അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.
ಅನನ್ತರಂ ಪಾರಂ ಪ್ರಾಪ್ಯ ತೇ ಗಿನೇಷರನ್ನಾಮಕಂ ನಗರಮುಪತಸ್ಥುಃ,
35 ൩൫ അവിടുത്തെ ജനങ്ങൾ അവൻ ആരെന്ന് തിരിച്ചറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ച് ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
ತದಾ ತತ್ರತ್ಯಾ ಜನಾ ಯೀಶುಂ ಪರಿಚೀಯ ತದ್ದೇಶ್ಸ್ಯ ಚತುರ್ದಿಶೋ ವಾರ್ತ್ತಾಂ ಪ್ರಹಿತ್ಯ ಯತ್ರ ಯಾವನ್ತಃ ಪೀಡಿತಾ ಆಸನ್, ತಾವತಏವ ತದನ್ತಿಕಮಾನಯಾಮಾಸುಃ|
36 ൩൬ അവന്റെ വസ്ത്രത്തിന്റെ വക്കിൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു, തൊട്ടവർക്ക് ഒക്കെയും സൌഖ്യംവന്നു.
ಅಪರಂ ತದೀಯವಸನಸ್ಯ ಗ್ರನ್ಥಿಮಾತ್ರಂ ಸ್ಪ್ರಷ್ಟುಂ ವಿನೀಯ ಯಾವನ್ತೋ ಜನಾಸ್ತತ್ ಸ್ಪರ್ಶಂ ಚಕ್ರಿರೇ, ತೇ ಸರ್ವ್ವಏವ ನಿರಾಮಯಾ ಬಭೂವುಃ|

< മത്തായി 14 >