< മർക്കൊസ് 11 >

1 അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്:
ಅನನ್ತರಂ ತೇಷು ಯಿರೂಶಾಲಮಃ ಸಮೀಪಸ್ಥಯೋ ರ್ಬೈತ್ಫಗೀಬೈಥನೀಯಪುರಯೋರನ್ತಿಕಸ್ಥಂ ಜೈತುನನಾಮಾದ್ರಿಮಾಗತೇಷು ಯೀಶುಃ ಪ್ರೇಷಣಕಾಲೇ ದ್ವೌ ಶಿಷ್ಯಾವಿದಂ ವಾಕ್ಯಂ ಜಗಾದ,
2 “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
ಯುವಾಮಮುಂ ಸಮ್ಮುಖಸ್ಥಂ ಗ್ರಾಮಂ ಯಾತಂ, ತತ್ರ ಪ್ರವಿಶ್ಯ ಯೋ ನರಂ ನಾವಹತ್ ತಂ ಗರ್ದ್ದಭಶಾವಕಂ ದ್ರಕ್ಷ್ಯಥಸ್ತಂ ಮೋಚಯಿತ್ವಾನಯತಂ|
3 “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു.
ಕಿನ್ತು ಯುವಾಂ ಕರ್ಮ್ಮೇದಂ ಕುತಃ ಕುರುಥಃ? ಕಥಾಮಿಮಾಂ ಯದಿ ಕೋಪಿ ಪೃಚ್ಛತಿ ತರ್ಹಿ ಪ್ರಭೋರತ್ರ ಪ್ರಯೋಜನಮಸ್ತೀತಿ ಕಥಿತೇ ಸ ಶೀಘ್ರಂ ತಮತ್ರ ಪ್ರೇಷಯಿಷ್ಯತಿ|
4 അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ട് അതിനെ അഴിച്ച്.
ತತಸ್ತೌ ಗತ್ವಾ ದ್ವಿಮಾರ್ಗಮೇಲನೇ ಕಸ್ಯಚಿದ್ ದ್ವಾರಸ್ಯ ಪಾರ್ಶ್ವೇ ತಂ ಗರ್ದ್ದಭಶಾವಕಂ ಪ್ರಾಪ್ಯ ಮೋಚಯತಃ,
5 അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.
ಏತರ್ಹಿ ತತ್ರೋಪಸ್ಥಿತಲೋಕಾನಾಂ ಕಶ್ಚಿದ್ ಅಪೃಚ್ಛತ್, ಗರ್ದ್ದಭಶಿಶುಂ ಕುತೋ ಮೋಚಯಥಃ?
6 യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
ತದಾ ಯೀಶೋರಾಜ್ಞಾನುಸಾರೇಣ ತೇಭ್ಯಃ ಪ್ರತ್ಯುದಿತೇ ತತ್ಕ್ಷಣಂ ತಮಾದಾತುಂ ತೇಽನುಜಜ್ಞುಃ|
7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ട്; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു.
ಅಥ ತೌ ಯೀಶೋಃ ಸನ್ನಿಧಿಂ ಗರ್ದ್ದಭಶಿಶುಮ್ ಆನೀಯ ತದುಪರಿ ಸ್ವವಸ್ತ್ರಾಣಿ ಪಾತಯಾಮಾಸತುಃ; ತತಃ ಸ ತದುಪರಿ ಸಮುಪವಿಷ್ಟಃ|
8 അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി.
ತದಾನೇಕೇ ಪಥಿ ಸ್ವವಾಸಾಂಸಿ ಪಾತಯಾಮಾಸುಃ, ಪರೈಶ್ಚ ತರುಶಾಖಾಶ್ಛಿತವಾ ಮಾರ್ಗೇ ವಿಕೀರ್ಣಾಃ|
9 മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
ಅಪರಞ್ಚ ಪಶ್ಚಾದ್ಗಾಮಿನೋಽಗ್ರಗಾಮಿನಶ್ಚ ಸರ್ವ್ವೇ ಜನಾ ಉಚೈಃಸ್ವರೇಣ ವಕ್ತುಮಾರೇಭಿರೇ, ಜಯ ಜಯ ಯಃ ಪರಮೇಶ್ವರಸ್ಯ ನಾಮ್ನಾಗಚ್ಛತಿ ಸ ಧನ್ಯ ಇತಿ|
10 ൧൦ നമ്മുടെ പിതാവായ ദാവീദിന്റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു.
ತಥಾಸ್ಮಾಕಮಂ ಪೂರ್ವ್ವಪುರುಷಸ್ಯ ದಾಯೂದೋ ಯದ್ರಾಜ್ಯಂ ಪರಮೇಶ್ವರನಾಮ್ನಾಯಾತಿ ತದಪಿ ಧನ್ಯಂ, ಸರ್ವ್ವಸ್ಮಾದುಚ್ಛ್ರಾಯೇ ಸ್ವರ್ಗೇ ಈಶ್ವರಸ್ಯ ಜಯೋ ಭವೇತ್|
11 ൧൧ അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്ന് സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
ಇತ್ಥಂ ಯೀಶು ರ್ಯಿರೂಶಾಲಮಿ ಮನ್ದಿರಂ ಪ್ರವಿಶ್ಯ ಚತುರ್ದಿಕ್ಸ್ಥಾನಿ ಸರ್ವ್ವಾಣಿ ವಸ್ತೂನಿ ದೃಷ್ಟವಾನ್; ಅಥ ಸಾಯಂಕಾಲ ಉಪಸ್ಥಿತೇ ದ್ವಾದಶಶಿಷ್ಯಸಹಿತೋ ಬೈಥನಿಯಂ ಜಗಾಮ|
12 ൧൨ പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന് വിശന്നു;
ಅಪರೇಹನಿ ಬೈಥನಿಯಾದ್ ಆಗಮನಸಮಯೇ ಕ್ಷುಧಾರ್ತ್ತೋ ಬಭೂವ|
13 ൧൩ അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്ന് കണ്ട്, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ച് ചെന്ന്, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
ತತೋ ದೂರೇ ಸಪತ್ರಮುಡುಮ್ಬರಪಾದಪಂ ವಿಲೋಕ್ಯ ತತ್ರ ಕಿಞ್ಚಿತ್ ಫಲಂ ಪ್ರಾಪ್ತುಂ ತಸ್ಯ ಸನ್ನಿಕೃಷ್ಟಂ ಯಯೌ, ತದಾನೀಂ ಫಲಪಾತನಸ್ಯ ಸಮಯೋ ನಾಗಚ್ಛತಿ| ತತಸ್ತತ್ರೋಪಸ್ಥಿತಃ ಪತ್ರಾಣಿ ವಿನಾ ಕಿಮಪ್ಯಪರಂ ನ ಪ್ರಾಪ್ಯ ಸ ಕಥಿತವಾನ್,
14 ൧൪ അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു; അത് ശിഷ്യന്മാർ കേട്ട്. (aiōn g165)
ಅದ್ಯಾರಭ್ಯ ಕೋಪಿ ಮಾನವಸ್ತ್ವತ್ತಃ ಫಲಂ ನ ಭುಞ್ಜೀತ; ಇಮಾಂ ಕಥಾಂ ತಸ್ಯ ಶಿಷ್ಯಾಃ ಶುಶ್ರುವುಃ| (aiōn g165)
15 ൧൫ അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
ತದನನ್ತರಂ ತೇಷು ಯಿರೂಶಾಲಮಮಾಯಾತೇಷು ಯೀಶು ರ್ಮನ್ದಿರಂ ಗತ್ವಾ ತತ್ರಸ್ಥಾನಾಂ ಬಣಿಜಾಂ ಮುದ್ರಾಸನಾನಿ ಪಾರಾವತವಿಕ್ರೇತೃಣಾಮ್ ಆಸನಾನಿ ಚ ನ್ಯುಬ್ಜಯಾಞ್ಚಕಾರ ಸರ್ವ್ವಾನ್ ಕ್ರೇತೃನ್ ವಿಕ್ರೇತೃಂಶ್ಚ ಬಹಿಶ್ಚಕಾರ|
16 ൧൬ ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
ಅಪರಂ ಮನ್ದಿರಮಧ್ಯೇನ ಕಿಮಪಿ ಪಾತ್ರಂ ವೋಢುಂ ಸರ್ವ್ವಜನಂ ನಿವಾರಯಾಮಾಸ|
17 ൧൭ പിന്നെ അവരെ ഉപദേശിച്ചു: “എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു.
ಲೋಕಾನುಪದಿಶನ್ ಜಗಾದ, ಮಮ ಗೃಹಂ ಸರ್ವ್ವಜಾತೀಯಾನಾಂ ಪ್ರಾರ್ಥನಾಗೃಹಮ್ ಇತಿ ನಾಮ್ನಾ ಪ್ರಥಿತಂ ಭವಿಷ್ಯತಿ ಏತತ್ ಕಿಂ ಶಾಸ್ತ್ರೇ ಲಿಖಿತಂ ನಾಸ್ತಿ? ಕಿನ್ತು ಯೂಯಂ ತದೇವ ಚೋರಾಣಾಂ ಗಹ್ವರಂ ಕುರುಥ|
18 ൧൮ അത് കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
ಇಮಾಂ ವಾಣೀಂ ಶ್ರುತ್ವಾಧ್ಯಾಪಕಾಃ ಪ್ರಧಾನಯಾಜಕಾಶ್ಚ ತಂ ಯಥಾ ನಾಶಯಿತುಂ ಶಕ್ನುವನ್ತಿ ತಥೋಪಾಯಂ ಮೃಗಯಾಮಾಸುಃ, ಕಿನ್ತು ತಸ್ಯೋಪದೇಶಾತ್ ಸರ್ವ್ವೇ ಲೋಕಾ ವಿಸ್ಮಯಂ ಗತಾ ಅತಸ್ತೇ ತಸ್ಮಾದ್ ಬಿಭ್ಯುಃ|
19 ൧൯ സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടുപോകും.
ಅಥ ಸಾಯಂಸಮಯ ಉಪಸ್ಥಿತೇ ಯೀಶುರ್ನಗರಾದ್ ಬಹಿರ್ವವ್ರಾಜ|
20 ൨൦ രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ട്.
ಅನನ್ತರಂ ಪ್ರಾತಃಕಾಲೇ ತೇ ತೇನ ಮಾರ್ಗೇಣ ಗಚ್ಛನ್ತಸ್ತಮುಡುಮ್ಬರಮಹೀರುಹಂ ಸಮೂಲಂ ಶುಷ್ಕಂ ದದೃಶುಃ|
21 ൨൧ അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോട് പറഞ്ഞു.
ತತಃ ಪಿತರಃ ಪೂರ್ವ್ವವಾಕ್ಯಂ ಸ್ಮರನ್ ಯೀಶುಂ ಬಭಾಷಂ, ಹೇ ಗುರೋ ಪಶ್ಯತು ಯ ಉಡುಮ್ಬರವಿಟಪೀ ಭವತಾ ಶಪ್ತಃ ಸ ಶುಷ್ಕೋ ಬಭೂವ|
22 ൨൨ യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
ತತೋ ಯೀಶುಃ ಪ್ರತ್ಯವಾದೀತ್, ಯೂಯಮೀಶ್ವರೇ ವಿಶ್ವಸಿತ|
23 ൨൩ ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
ಯುಷ್ಮಾನಹಂ ಯಥಾರ್ಥಂ ವದಾಮಿ ಕೋಪಿ ಯದ್ಯೇತದ್ಗಿರಿಂ ವದತಿ, ತ್ವಮುತ್ಥಾಯ ಗತ್ವಾ ಜಲಧೌ ಪತ, ಪ್ರೋಕ್ತಮಿದಂ ವಾಕ್ಯಮವಶ್ಯಂ ಘಟಿಷ್ಯತೇ, ಮನಸಾ ಕಿಮಪಿ ನ ಸನ್ದಿಹ್ಯ ಚೇದಿದಂ ವಿಶ್ವಸೇತ್ ತರ್ಹಿ ತಸ್ಯ ವಾಕ್ಯಾನುಸಾರೇಣ ತದ್ ಘಟಿಷ್ಯತೇ|
24 ൨൪ അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ಅತೋ ಹೇತೋರಹಂ ಯುಷ್ಮಾನ್ ವಚ್ಮಿ, ಪ್ರಾರ್ಥನಾಕಾಲೇ ಯದ್ಯದಾಕಾಂಕ್ಷಿಷ್ಯಧ್ವೇ ತತ್ತದವಶ್ಯಂ ಪ್ರಾಪ್ಸ್ಯಥ, ಇತ್ಥಂ ವಿಶ್ವಸಿತ, ತತಃ ಪ್ರಾಪ್ಸ್ಯಥ|
25 ൨൫ നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ.
ಅಪರಞ್ಚ ಯುಷ್ಮಾಸು ಪ್ರಾರ್ಥಯಿತುಂ ಸಮುತ್ಥಿತೇಷು ಯದಿ ಕೋಪಿ ಯುಷ್ಮಾಕಮ್ ಅಪರಾಧೀ ತಿಷ್ಠತಿ, ತರ್ಹಿ ತಂ ಕ್ಷಮಧ್ವಂ, ತಥಾ ಕೃತೇ ಯುಷ್ಮಾಕಂ ಸ್ವರ್ಗಸ್ಥಃ ಪಿತಾಪಿ ಯುಷ್ಮಾಕಮಾಗಾಂಮಿ ಕ್ಷಮಿಷ್ಯತೇ|
26 ൨൬ നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.
ಕಿನ್ತು ಯದಿ ನ ಕ್ಷಮಧ್ವೇ ತರ್ಹಿ ವಃ ಸ್ವರ್ಗಸ್ಥಃ ಪಿತಾಪಿ ಯುಷ್ಮಾಕಮಾಗಾಂಸಿ ನ ಕ್ಷಮಿಷ್ಯತೇ|
27 ൨൭ അവർ പിന്നെയും യെരൂശലേമിൽ ചെന്ന്. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
ಅನನ್ತರಂ ತೇ ಪುನ ರ್ಯಿರೂಶಾಲಮಂ ಪ್ರವಿವಿಶುಃ, ಯೀಶು ರ್ಯದಾ ಮಧ್ಯೇಮನ್ದಿರಮ್ ಇತಸ್ತತೋ ಗಚ್ಛತಿ, ತದಾನೀಂ ಪ್ರಧಾನಯಾಜಕಾ ಉಪಾಧ್ಯಾಯಾಃ ಪ್ರಾಞ್ಚಶ್ಚ ತದನ್ತಿಕಮೇತ್ಯ ಕಥಾಮಿಮಾಂ ಪಪ್ರಚ್ಛುಃ,
28 ൨൮ “നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്ക് തന്നതു ആർ?” എന്നും അവനോട് ചോദിച്ചു.
ತ್ವಂ ಕೇನಾದೇಶೇನ ಕರ್ಮ್ಮಾಣ್ಯೇತಾನಿ ಕರೋಷಿ? ತಥೈತಾನಿ ಕರ್ಮ್ಮಾಣಿ ಕರ್ತ್ತಾಂ ಕೇನಾದಿಷ್ಟೋಸಿ?
29 ൨൯ യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
ತತೋ ಯೀಶುಃ ಪ್ರತಿಗದಿತವಾನ್ ಅಹಮಪಿ ಯುಷ್ಮಾನ್ ಏಕಕಥಾಂ ಪೃಚ್ಛಾಮಿ, ಯದಿ ಯೂಯಂ ತಸ್ಯಾ ಉತ್ತರಂ ಕುರುಥ, ತರ್ಹಿ ಕಯಾಜ್ಞಯಾಹಂ ಕರ್ಮ್ಮಾಣ್ಯೇತಾನಿ ಕರೋಮಿ ತದ್ ಯುಷ್ಮಭ್ಯಂ ಕಥಯಿಷ್ಯಾಮಿ|
30 ൩൦ യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു.
ಯೋಹನೋ ಮಜ್ಜನಮ್ ಈಶ್ವರಾತ್ ಜಾತಂ ಕಿಂ ಮಾನವಾತ್? ತನ್ಮಹ್ಯಂ ಕಥಯತ|
31 ൩൧ അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും.
ತೇ ಪರಸ್ಪರಂ ವಿವೇಕ್ತುಂ ಪ್ರಾರೇಭಿರೇ, ತದ್ ಈಶ್ವರಾದ್ ಬಭೂವೇತಿ ಚೇದ್ ವದಾಮಸ್ತರ್ಹಿ ಕುತಸ್ತಂ ನ ಪ್ರತ್ಯೈತ? ಕಥಮೇತಾಂ ಕಥಯಿಷ್ಯತಿ|
32 ൩൨ മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു.
ಮಾನವಾದ್ ಅಭವದಿತಿ ಚೇದ್ ವದಾಮಸ್ತರ್ಹಿ ಲೋಕೇಭ್ಯೋ ಭಯಮಸ್ತಿ ಯತೋ ಹೇತೋಃ ಸರ್ವ್ವೇ ಯೋಹನಂ ಸತ್ಯಂ ಭವಿಷ್ಯದ್ವಾದಿನಂ ಮನ್ಯನ್ತೇ|
33 ൩൩ അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോട് പറഞ്ഞു.
ಅತಏವ ತೇ ಯೀಶುಂ ಪ್ರತ್ಯವಾದಿಷು ರ್ವಯಂ ತದ್ ವಕ್ತುಂ ನ ಶಕ್ನುಮಃ| ಯೀಶುರುವಾಚ, ತರ್ಹಿ ಯೇನಾದೇಶೇನ ಕರ್ಮ್ಮಾಣ್ಯೇತಾನಿ ಕರೋಮಿ, ಅಹಮಪಿ ಯುಷ್ಮಭ್ಯಂ ತನ್ನ ಕಥಯಿಷ್ಯಾಮಿ|

< മർക്കൊസ് 11 >