< ലൂക്കോസ് 7 >

1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
തതഃ പരം സ ലോകാനാം കർണഗോചരേ താൻ സർവ്വാൻ ഉപദേശാൻ സമാപ്യ യദാ കഫർനാഹൂമ്പുരം പ്രവിശതി
2 അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
തദാ ശതസേനാപതേഃ പ്രിയദാസ ഏകോ മൃതകൽപഃ പീഡിത ആസീത്|
3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
അതഃ സേനാപതി ര്യീശോ ർവാർത്താം നിശമ്യ ദാസസ്യാരോഗ്യകരണായ തസ്യാഗമനാർഥം വിനയകരണായ യിഹൂദീയാൻ കിയതഃ പ്രാചഃ പ്രേഷയാമാസ|
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
തേ യീശോരന്തികം ഗത്വാ വിനയാതിശയം വക്തുമാരേഭിരേ, സ സേനാപതി ർഭവതോനുഗ്രഹം പ്രാപ്തുമ് അർഹതി|
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
യതഃ സോസ്മജ്ജാതീയേഷു ലോകേഷു പ്രീയതേ തഥാസ്മത്കൃതേ ഭജനഗേഹം നിർമ്മിതവാൻ|
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
തസ്മാദ് യീശുസ്തൈഃ സഹ ഗത്വാ നിവേശനസ്യ സമീപം പ്രാപ, തദാ സ ശതസേനാപതി ർവക്ഷ്യമാണവാക്യം തം വക്തും ബന്ധൂൻ പ്രാഹിണോത്| ഹേ പ്രഭോ സ്വയം ശ്രമോ ന കർത്തവ്യോ യദ് ഭവതാ മദ്ഗേഹമധ്യേ പാദാർപണം ക്രിയേത തദപ്യഹം നാർഹാമി,
7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
കിഞ്ചാഹം ഭവത്സമീപം യാതുമപി നാത്മാനം യോഗ്യം ബുദ്ധവാൻ, തതോ ഭവാൻ വാക്യമാത്രം വദതു തേനൈവ മമ ദാസഃ സ്വസ്ഥോ ഭവിഷ്യതി|
8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
യസ്മാദ് അഹം പരാധീനോപി മമാധീനാ യാഃ സേനാഃ സന്തി താസാമ് ഏകജനം പ്രതി യാഹീതി മയാ പ്രോക്തേ സ യാതി; തദന്യം പ്രതി ആയാഹീതി പ്രോക്തേ സ ആയാതി; തഥാ നിജദാസം പ്രതി ഏതത് കുർവ്വിതി പ്രോക്തേ സ തദേവ കരോതി|
9 യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
യീശുരിദം വാക്യം ശ്രുത്വാ വിസ്മയം യയൗ, മുഖം പരാവർത്യ പശ്ചാദ്വർത്തിനോ ലോകാൻ ബഭാഷേ ച, യുഷ്മാനഹം വദാമി ഇസ്രായേലോ വംശമധ്യേപി വിശ്വാസമീദൃശം ന പ്രാപ്നവം|
10 ൧൦ ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
തതസ്തേ പ്രേഷിതാ ഗൃഹം ഗത്വാ തം പീഡിതം ദാസം സ്വസ്ഥം ദദൃശുഃ|
11 ൧൧ പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
പരേഽഹനി സ നായീനാഖ്യം നഗരം ജഗാമ തസ്യാനേകേ ശിഷ്യാ അന്യേ ച ലോകാസ്തേന സാർദ്ധം യയുഃ|
12 ൧൨ അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
തേഷു തന്നഗരസ്യ ദ്വാരസന്നിധിം പ്രാപ്തേഷു കിയന്തോ ലോകാ ഏകം മൃതമനുജം വഹന്തോ നഗരസ്യ ബഹിര്യാന്തി, സ തന്മാതുരേകപുത്രസ്തന്മാതാ ച വിധവാ; തയാ സാർദ്ധം തന്നഗരീയാ ബഹവോ ലോകാ ആസൻ|
13 ൧൩ അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
പ്രഭുസ്താം വിലോക്യ സാനുകമ്പഃ കഥയാമാസ, മാ രോദീഃ| സ സമീപമിത്വാ ഖട്വാം പസ്പർശ തസ്മാദ് വാഹകാഃ സ്ഥഗിതാസ്തമ്യുഃ;
14 ൧൪ ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
തദാ സ ഉവാച ഹേ യുവമനുഷ്യ ത്വമുത്തിഷ്ഠ, ത്വാമഹമ് ആജ്ഞാപയാമി|
15 ൧൫ മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
തസ്മാത് സ മൃതോ ജനസ്തത്ക്ഷണമുത്ഥായ കഥാം പ്രകഥിതഃ; തതോ യീശുസ്തസ്യ മാതരി തം സമർപയാമാസ|
16 ൧൬ എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
തസ്മാത് സർവ്വേ ലോകാഃ ശശങ്കിരേ; ഏകോ മഹാഭവിഷ്യദ്വാദീ മധ്യേഽസ്മാകമ് സമുദൈത്, ഈശ്വരശ്ച സ്വലോകാനന്വഗൃഹ്ലാത് കഥാമിമാം കഥയിത്വാ ഈശ്വരം ധന്യം ജഗദുഃ|
17 ൧൭ അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
തതഃ പരം സമസ്തം യിഹൂദാദേശം തസ്യ ചതുർദിക്സ്ഥദേശഞ്ച തസ്യൈതത്കീർത്തി ർവ്യാനശേ|
18 ൧൮ ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
തതഃ പരം യോഹനഃ ശിഷ്യേഷു തം തദ്വൃത്താന്തം ജ്ഞാപിതവത്സു
19 ൧൯ അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
സ സ്വശിഷ്യാണാം ദ്വൗ ജനാവാഹൂയ യീശും പ്രതി വക്ഷ്യമാണം വാക്യം വക്തും പ്രേഷയാമാസ, യസ്യാഗമനമ് അപേക്ഷ്യ തിഷ്ഠാമോ വയം കിം സ ഏവ ജനസ്ത്വം? കിം വയമന്യമപേക്ഷ്യ സ്ഥാസ്യാമഃ?
20 ൨൦ ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
പശ്ചാത്തൗ മാനവൗ ഗത്വാ കഥയാമാസതുഃ, യസ്യാഗമനമ് അപേക്ഷ്യ തിഷ്ഠാമോ വയം, കിം സഏവ ജനസ്ത്വം? കിം വയമന്യമപേക്ഷ്യ സ്ഥാസ്യാമഃ? കഥാമിമാം തുഭ്യം കഥയിതും യോഹൻ മജ്ജക ആവാം പ്രേഷിതവാൻ|
21 ൨൧ ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
തസ്മിൻ ദണ്ഡേ യീശൂരോഗിണോ മഹാവ്യാധിമതോ ദുഷ്ടഭൂതഗ്രസ്താംശ്ച ബഹൂൻ സ്വസ്ഥാൻ കൃത്വാ, അനേകാന്ധേഭ്യശ്ചക്ഷുംഷി ദത്ത്വാ പ്രത്യുവാച,
22 ൨൨ കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
യുവാം വ്രജതമ് അന്ധാ നേത്രാണി ഖഞ്ജാശ്ചരണാനി ച പ്രാപ്നുവന്തി, കുഷ്ഠിനഃ പരിഷ്ക്രിയന്തേ, ബധിരാഃ ശ്രവണാനി മൃതാശ്ച ജീവനാനി പ്രാപ്നുവന്തി, ദരിദ്രാണാം സമീപേഷു സുസംവാദഃ പ്രചാര്യ്യതേ, യം പ്രതി വിഘ്നസ്വരൂപോഹം ന ഭവാമി സ ധന്യഃ,
23 ൨൩ എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
ഏതാനി യാനി പശ്യഥഃ ശൃണുഥശ്ച താനി യോഹനം ജ്ഞാപയതമ്|
24 ൨൪ യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
തയോ ർദൂതയോ ർഗതയോഃ സതോ ര്യോഹനി സ ലോകാൻ വക്തുമുപചക്രമേ, യൂയം മധ്യേപ്രാന്തരം കിം ദ്രഷ്ടും നിരഗമത? കിം വായുനാ കമ്പിതം നഡം?
25 ൨൫ അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
യൂയം കിം ദ്രഷ്ടും നിരഗമത? കിം സൂക്ഷ്മവസ്ത്രപരിധായിനം കമപി നരം? കിന്തു യേ സൂക്ഷ്മമൃദുവസ്ത്രാണി പരിദധതി സൂത്തമാനി ദ്രവ്യാണി ഭുഞ്ജതേ ച തേ രാജധാനീഷു തിഷ്ഠന്തി|
26 ൨൬ അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
തർഹി യൂയം കിം ദ്രഷ്ടും നിരഗമത? കിമേകം ഭവിഷ്യദ്വാദിനം? തദേവ സത്യം കിന്തു സ പുമാൻ ഭവിഷ്യദ്വാദിനോപി ശ്രേഷ്ഠ ഇത്യഹം യുഷ്മാൻ വദാമി;
27 ൨൭ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
പശ്യ സ്വകീയദൂതന്തു തവാഗ്ര പ്രേഷയാമ്യഹം| ഗത്വാ ത്വദീയമാർഗന്തു സ ഹി പരിഷ്കരിഷ്യതി| യദർഥേ ലിപിരിയമ് ആസ്തേ സ ഏവ യോഹൻ|
28 ൨൮ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
അതോ യുഷ്മാനഹം വദാമി സ്ത്രിയാ ഗർബ്ഭജാതാനാം ഭവിഷ്യദ്വാദിനാം മധ്യേ യോഹനോ മജ്ജകാത് ശ്രേഷ്ഠഃ കോപി നാസ്തി, തത്രാപി ഈശ്വരസ്യ രാജ്യേ യഃ സർവ്വസ്മാത് ക്ഷുദ്രഃ സ യോഹനോപി ശ്രേഷ്ഠഃ|
29 ൨൯ എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
അപരഞ്ച സർവ്വേ ലോകാഃ കരമഞ്ചായിനശ്ച തസ്യ വാക്യാനി ശ്രുത്വാ യോഹനാ മജ്ജനേന മജ്ജിതാഃ പരമേശ്വരം നിർദോഷം മേനിരേ|
30 ൩൦ എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
കിന്തു ഫിരൂശിനോ വ്യവസ്ഥാപകാശ്ച തേന ന മജ്ജിതാഃ സ്വാൻ പ്രതീശ്വരസ്യോപദേശം നിഷ്ഫലമ് അകുർവ്വൻ|
31 ൩൧ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
അഥ പ്രഭുഃ കഥയാമാസ, ഇദാനീന്തനജനാൻ കേനോപമാമി? തേ കസ്യ സദൃശാഃ?
32 ൩൨ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
യേ ബാലകാ വിപണ്യാമ് ഉപവിശ്യ പരസ്പരമ് ആഹൂയ വാക്യമിദം വദന്തി, വയം യുഷ്മാകം നികടേ വംശീരവാദിഷ്മ, കിന്തു യൂയം നാനർത്തിഷ്ട, വയം യുഷ്മാകം നികട അരോദിഷ്മ, കിന്തു യുയം ന വ്യലപിഷ്ട, ബാലകൈരേതാദൃശൈസ്തേഷാമ് ഉപമാ ഭവതി|
33 ൩൩ യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
യതോ യോഹൻ മജ്ജക ആഗത്യ പൂപം നാഖാദത് ദ്രാക്ഷാരസഞ്ച നാപിവത് തസ്മാദ് യൂയം വദഥ, ഭൂതഗ്രസ്തോയമ്|
34 ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
തതഃ പരം മാനവസുത ആഗത്യാഖാദദപിവഞ്ച തസ്മാദ് യൂയം വദഥ, ഖാദകഃ സുരാപശ്ചാണ്ഡാലപാപിനാം ബന്ധുരേകോ ജനോ ദൃശ്യതാമ്|
35 ൩൫ ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
കിന്തു ജ്ഞാനിനോ ജ്ഞാനം നിർദോഷം വിദുഃ|
36 ൩൬ പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
പശ്ചാദേകഃ ഫിരൂശീ യീശും ഭോജനായ ന്യമന്ത്രയത് തതഃ സ തസ്യ ഗൃഹം ഗത്വാ ഭോക്തുമുപവിഷ്ടഃ|
37 ൩൭ ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
ഏതർഹി തത്ഫിരൂശിനോ ഗൃഹേ യീശു ർഭേക്തുമ് ഉപാവേക്ഷീത് തച്ഛ്രുത്വാ തന്നഗരവാസിനീ കാപി ദുഷ്ടാ നാരീ പാണ്ഡരപ്രസ്തരസ്യ സമ്പുടകേ സുഗന്ധിതൈലമ് ആനീയ
38 ൩൮ പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
തസ്യ പശ്ചാത് പാദയോഃ സന്നിധൗ തസ്യൗ രുദതീ ച നേത്രാമ്ബുഭിസ്തസ്യ ചരണൗ പ്രക്ഷാല്യ നിജകചൈരമാർക്ഷീത്, തതസ്തസ്യ ചരണൗ ചുമ്ബിത്വാ തേന സുഗന്ധിതൈലേന മമർദ|
39 ൩൯ അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
തസ്മാത് സ നിമന്ത്രയിതാ ഫിരൂശീ മനസാ ചിന്തയാമാസ, യദ്യയം ഭവിഷ്യദ്വാദീ ഭവേത് തർഹി ഏനം സ്പൃശതി യാ സ്ത്രീ സാ കാ കീദൃശീ ചേതി ജ്ഞാതും ശക്നുയാത് യതഃ സാ ദുഷ്ടാ|
40 ൪൦ യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
തദാ യാശുസ്തം ജഗാദ, ഹേ ശിമോൻ ത്വാം പ്രതി മമ കിഞ്ചിദ് വക്തവ്യമസ്തി; തസ്മാത് സ ബഭാഷേ, ഹേ ഗുരോ തദ് വദതു|
41 ൪൧ കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
ഏകോത്തമർണസ്യ ദ്വാവധമർണാവാസ്താം, തയോരേകഃ പഞ്ചശതാനി മുദ്രാപാദാൻ അപരശ്ച പഞ്ചാശത് മുദ്രാപാദാൻ ധാരയാമാസ|
42 ൪൨ കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
തദനന്തരം തയോഃ ശോധ്യാഭാവാത് സ ഉത്തമർണസ്തയോ രൃണേ ചക്ഷമേ; തസ്മാത് തയോർദ്വയോഃ കസ്തസ്മിൻ പ്രേഷ്യതേ ബഹു? തദ് ബ്രൂഹി|
43 ൪൩ അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
ശിമോൻ പ്രത്യുവാച, മയാ ബുധ്യതേ യസ്യാധികമ് ഋണം ചക്ഷമേ സ ഇതി; തതോ യീശുസ്തം വ്യാജഹാര, ത്വം യഥാർഥം വ്യചാരയഃ|
44 ൪൪ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
അഥ താം നാരീം പ്രതി വ്യാഘുഠ്യ ശിമോനമവോചത്, സ്ത്രീമിമാം പശ്യസി? തവ ഗൃഹേ മയ്യാഗതേ ത്വം പാദപ്രക്ഷാലനാർഥം ജലം നാദാഃ കിന്തു യോഷിദേഷാ നയനജലൈ ർമമ പാദൗ പ്രക്ഷാല്യ കേശൈരമാർക്ഷീത്|
45 ൪൫ നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
ത്വം മാം നാചുമ്ബീഃ കിന്തു യോഷിദേഷാ സ്വീയാഗമനാദാരഭ്യ മദീയപാദൗ ചുമ്ബിതും ന വ്യരംസ്ത|
46 ൪൬ നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
ത്വഞ്ച മദീയോത്തമാങ്ഗേ കിഞ്ചിദപി തൈലം നാമർദീഃ കിന്തു യോഷിദേഷാ മമ ചരണൗ സുഗന്ധിതൈലേനാമർദ്ദീത്|
47 ൪൭ ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
അതസ്ത്വാം വ്യാഹരാമി, ഏതസ്യാ ബഹു പാപമക്ഷമ്യത തതോ ബഹു പ്രീയതേ കിന്തു യസ്യാൽപപാപം ക്ഷമ്യതേ സോൽപം പ്രീയതേ|
48 ൪൮ പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
തതഃ പരം സ താം ബഭാഷേ, ത്വദീയം പാപമക്ഷമ്യത|
49 ൪൯ അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
തദാ തേന സാർദ്ധം യേ ഭോക്തുമ് ഉപവിവിശുസ്തേ പരസ്പരം വക്തുമാരേഭിരേ, അയം പാപം ക്ഷമതേ ക ഏഷഃ?
50 ൫൦ അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
കിന്തു സ താം നാരീം ജഗാദ, തവ വിശ്വാസസ്ത്വാം പര്യ്യത്രാസ്ത ത്വം ക്ഷേമേണ വ്രജ|

< ലൂക്കോസ് 7 >