< ലൂക്കോസ് 7 >

1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
ততঃ পরং স লোকানাং কর্ণগোচরে তান্ সর্ৱ্ৱান্ উপদেশান্ সমাপ্য যদা কফর্নাহূম্পুরং প্রৱিশতি
2 അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
তদা শতসেনাপতেঃ প্রিযদাস একো মৃতকল্পঃ পীডিত আসীৎ|
3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
অতঃ সেনাপতি র্যীশো র্ৱার্ত্তাং নিশম্য দাসস্যারোগ্যকরণায তস্যাগমনার্থং ৱিনযকরণায যিহূদীযান্ কিযতঃ প্রাচঃ প্রেষযামাস|
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
তে যীশোরন্তিকং গৎৱা ৱিনযাতিশযং ৱক্তুমারেভিরে, স সেনাপতি র্ভৱতোনুগ্রহং প্রাপ্তুম্ অর্হতি|
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
যতঃ সোস্মজ্জাতীযেষু লোকেষু প্রীযতে তথাস্মৎকৃতে ভজনগেহং নির্ম্মিতৱান্|
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
তস্মাদ্ যীশুস্তৈঃ সহ গৎৱা নিৱেশনস্য সমীপং প্রাপ, তদা স শতসেনাপতি র্ৱক্ষ্যমাণৱাক্যং তং ৱক্তুং বন্ধূন্ প্রাহিণোৎ| হে প্রভো স্ৱযং শ্রমো ন কর্ত্তৱ্যো যদ্ ভৱতা মদ্গেহমধ্যে পাদার্পণং ক্রিযেত তদপ্যহং নার্হামি,
7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
কিঞ্চাহং ভৱৎসমীপং যাতুমপি নাত্মানং যোগ্যং বুদ্ধৱান্, ততো ভৱান্ ৱাক্যমাত্রং ৱদতু তেনৈৱ মম দাসঃ স্ৱস্থো ভৱিষ্যতি|
8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
যস্মাদ্ অহং পরাধীনোপি মমাধীনা যাঃ সেনাঃ সন্তি তাসাম্ একজনং প্রতি যাহীতি মযা প্রোক্তে স যাতি; তদন্যং প্রতি আযাহীতি প্রোক্তে স আযাতি; তথা নিজদাসং প্রতি এতৎ কুর্ৱ্ৱিতি প্রোক্তে স তদেৱ করোতি|
9 യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
যীশুরিদং ৱাক্যং শ্রুৎৱা ৱিস্মযং যযৌ, মুখং পরাৱর্ত্য পশ্চাদ্ৱর্ত্তিনো লোকান্ বভাষে চ, যুষ্মানহং ৱদামি ইস্রাযেলো ৱংশমধ্যেপি ৱিশ্ৱাসমীদৃশং ন প্রাপ্নৱং|
10 ൧൦ ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
১০ততস্তে প্রেষিতা গৃহং গৎৱা তং পীডিতং দাসং স্ৱস্থং দদৃশুঃ|
11 ൧൧ പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
১১পরেঽহনি স নাযীনাখ্যং নগরং জগাম তস্যানেকে শিষ্যা অন্যে চ লোকাস্তেন সার্দ্ধং যযুঃ|
12 ൧൨ അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
১২তেষু তন্নগরস্য দ্ৱারসন্নিধিং প্রাপ্তেষু কিযন্তো লোকা একং মৃতমনুজং ৱহন্তো নগরস্য বহির্যান্তি, স তন্মাতুরেকপুত্রস্তন্মাতা চ ৱিধৱা; তযা সার্দ্ধং তন্নগরীযা বহৱো লোকা আসন্|
13 ൧൩ അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
১৩প্রভুস্তাং ৱিলোক্য সানুকম্পঃ কথযামাস, মা রোদীঃ| স সমীপমিৎৱা খট্ৱাং পস্পর্শ তস্মাদ্ ৱাহকাঃ স্থগিতাস্তম্যুঃ;
14 ൧൪ ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
১৪তদা স উৱাচ হে যুৱমনুষ্য ৎৱমুত্তিষ্ঠ, ৎৱামহম্ আজ্ঞাপযামি|
15 ൧൫ മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
১৫তস্মাৎ স মৃতো জনস্তৎক্ষণমুত্থায কথাং প্রকথিতঃ; ততো যীশুস্তস্য মাতরি তং সমর্পযামাস|
16 ൧൬ എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
১৬তস্মাৎ সর্ৱ্ৱে লোকাঃ শশঙ্কিরে; একো মহাভৱিষ্যদ্ৱাদী মধ্যেঽস্মাকম্ সমুদৈৎ, ঈশ্ৱরশ্চ স্ৱলোকানন্ৱগৃহ্লাৎ কথামিমাং কথযিৎৱা ঈশ্ৱরং ধন্যং জগদুঃ|
17 ൧൭ അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
১৭ততঃ পরং সমস্তং যিহূদাদেশং তস্য চতুর্দিক্স্থদেশঞ্চ তস্যৈতৎকীর্ত্তি র্ৱ্যানশে|
18 ൧൮ ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
১৮ততঃ পরং যোহনঃ শিষ্যেষু তং তদ্ৱৃত্তান্তং জ্ঞাপিতৱৎসু
19 ൧൯ അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
১৯স স্ৱশিষ্যাণাং দ্ৱৌ জনাৱাহূয যীশুং প্রতি ৱক্ষ্যমাণং ৱাক্যং ৱক্তুং প্রেষযামাস, যস্যাগমনম্ অপেক্ষ্য তিষ্ঠামো ৱযং কিং স এৱ জনস্ত্ৱং? কিং ৱযমন্যমপেক্ষ্য স্থাস্যামঃ?
20 ൨൦ ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
২০পশ্চাত্তৌ মানৱৌ গৎৱা কথযামাসতুঃ, যস্যাগমনম্ অপেক্ষ্য তিষ্ঠামো ৱযং, কিং সএৱ জনস্ত্ৱং? কিং ৱযমন্যমপেক্ষ্য স্থাস্যামঃ? কথামিমাং তুভ্যং কথযিতুং যোহন্ মজ্জক আৱাং প্রেষিতৱান্|
21 ൨൧ ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
২১তস্মিন্ দণ্ডে যীশূরোগিণো মহাৱ্যাধিমতো দুষ্টভূতগ্রস্তাংশ্চ বহূন্ স্ৱস্থান্ কৃৎৱা, অনেকান্ধেভ্যশ্চক্ষুংষি দত্ত্ৱা প্রত্যুৱাচ,
22 ൨൨ കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
২২যুৱাং ৱ্রজতম্ অন্ধা নেত্রাণি খঞ্জাশ্চরণানি চ প্রাপ্নুৱন্তি, কুষ্ঠিনঃ পরিষ্ক্রিযন্তে, বধিরাঃ শ্রৱণানি মৃতাশ্চ জীৱনানি প্রাপ্নুৱন্তি, দরিদ্রাণাং সমীপেষু সুসংৱাদঃ প্রচার্য্যতে, যং প্রতি ৱিঘ্নস্ৱরূপোহং ন ভৱামি স ধন্যঃ,
23 ൨൩ എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
২৩এতানি যানি পশ্যথঃ শৃণুথশ্চ তানি যোহনং জ্ঞাপযতম্|
24 ൨൪ യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
২৪তযো র্দূতযো র্গতযোঃ সতো র্যোহনি স লোকান্ ৱক্তুমুপচক্রমে, যূযং মধ্যেপ্রান্তরং কিং দ্রষ্টুং নিরগমত? কিং ৱাযুনা কম্পিতং নডং?
25 ൨൫ അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
২৫যূযং কিং দ্রষ্টুং নিরগমত? কিং সূক্ষ্মৱস্ত্রপরিধাযিনং কমপি নরং? কিন্তু যে সূক্ষ্মমৃদুৱস্ত্রাণি পরিদধতি সূত্তমানি দ্রৱ্যাণি ভুঞ্জতে চ তে রাজধানীষু তিষ্ঠন্তি|
26 ൨൬ അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
২৬তর্হি যূযং কিং দ্রষ্টুং নিরগমত? কিমেকং ভৱিষ্যদ্ৱাদিনং? তদেৱ সত্যং কিন্তু স পুমান্ ভৱিষ্যদ্ৱাদিনোপি শ্রেষ্ঠ ইত্যহং যুষ্মান্ ৱদামি;
27 ൨൭ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
২৭পশ্য স্ৱকীযদূতন্তু তৱাগ্র প্রেষযাম্যহং| গৎৱা ৎৱদীযমার্গন্তু স হি পরিষ্করিষ্যতি| যদর্থে লিপিরিযম্ আস্তে স এৱ যোহন্|
28 ൨൮ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
২৮অতো যুষ্মানহং ৱদামি স্ত্রিযা গর্ব্ভজাতানাং ভৱিষ্যদ্ৱাদিনাং মধ্যে যোহনো মজ্জকাৎ শ্রেষ্ঠঃ কোপি নাস্তি, তত্রাপি ঈশ্ৱরস্য রাজ্যে যঃ সর্ৱ্ৱস্মাৎ ক্ষুদ্রঃ স যোহনোপি শ্রেষ্ঠঃ|
29 ൨൯ എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
২৯অপরঞ্চ সর্ৱ্ৱে লোকাঃ করমঞ্চাযিনশ্চ তস্য ৱাক্যানি শ্রুৎৱা যোহনা মজ্জনেন মজ্জিতাঃ পরমেশ্ৱরং নির্দোষং মেনিরে|
30 ൩൦ എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
৩০কিন্তু ফিরূশিনো ৱ্যৱস্থাপকাশ্চ তেন ন মজ্জিতাঃ স্ৱান্ প্রতীশ্ৱরস্যোপদেশং নিষ্ফলম্ অকুর্ৱ্ৱন্|
31 ൩൧ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
৩১অথ প্রভুঃ কথযামাস, ইদানীন্তনজনান্ কেনোপমামি? তে কস্য সদৃশাঃ?
32 ൩൨ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
৩২যে বালকা ৱিপণ্যাম্ উপৱিশ্য পরস্পরম্ আহূয ৱাক্যমিদং ৱদন্তি, ৱযং যুষ্মাকং নিকটে ৱংশীরৱাদিষ্ম, কিন্তু যূযং নানর্ত্তিষ্ট, ৱযং যুষ্মাকং নিকট অরোদিষ্ম, কিন্তু যুযং ন ৱ্যলপিষ্ট, বালকৈরেতাদৃশৈস্তেষাম্ উপমা ভৱতি|
33 ൩൩ യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
৩৩যতো যোহন্ মজ্জক আগত্য পূপং নাখাদৎ দ্রাক্ষারসঞ্চ নাপিৱৎ তস্মাদ্ যূযং ৱদথ, ভূতগ্রস্তোযম্|
34 ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
৩৪ততঃ পরং মানৱসুত আগত্যাখাদদপিৱঞ্চ তস্মাদ্ যূযং ৱদথ, খাদকঃ সুরাপশ্চাণ্ডালপাপিনাং বন্ধুরেকো জনো দৃশ্যতাম্|
35 ൩൫ ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
৩৫কিন্তু জ্ঞানিনো জ্ঞানং নির্দোষং ৱিদুঃ|
36 ൩൬ പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
৩৬পশ্চাদেকঃ ফিরূশী যীশুং ভোজনায ন্যমন্ত্রযৎ ততঃ স তস্য গৃহং গৎৱা ভোক্তুমুপৱিষ্টঃ|
37 ൩൭ ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
৩৭এতর্হি তৎফিরূশিনো গৃহে যীশু র্ভেক্তুম্ উপাৱেক্ষীৎ তচ্ছ্রুৎৱা তন্নগরৱাসিনী কাপি দুষ্টা নারী পাণ্ডরপ্রস্তরস্য সম্পুটকে সুগন্ধিতৈলম্ আনীয
38 ൩൮ പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
৩৮তস্য পশ্চাৎ পাদযোঃ সন্নিধৌ তস্যৌ রুদতী চ নেত্রাম্বুভিস্তস্য চরণৌ প্রক্ষাল্য নিজকচৈরমার্ক্ষীৎ, ততস্তস্য চরণৌ চুম্বিৎৱা তেন সুগন্ধিতৈলেন মমর্দ|
39 ൩൯ അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
৩৯তস্মাৎ স নিমন্ত্রযিতা ফিরূশী মনসা চিন্তযামাস, যদ্যযং ভৱিষ্যদ্ৱাদী ভৱেৎ তর্হি এনং স্পৃশতি যা স্ত্রী সা কা কীদৃশী চেতি জ্ঞাতুং শক্নুযাৎ যতঃ সা দুষ্টা|
40 ൪൦ യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
৪০তদা যাশুস্তং জগাদ, হে শিমোন্ ৎৱাং প্রতি মম কিঞ্চিদ্ ৱক্তৱ্যমস্তি; তস্মাৎ স বভাষে, হে গুরো তদ্ ৱদতু|
41 ൪൧ കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
৪১একোত্তমর্ণস্য দ্ৱাৱধমর্ণাৱাস্তাং, তযোরেকঃ পঞ্চশতানি মুদ্রাপাদান্ অপরশ্চ পঞ্চাশৎ মুদ্রাপাদান্ ধারযামাস|
42 ൪൨ കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
৪২তদনন্তরং তযোঃ শোধ্যাভাৱাৎ স উত্তমর্ণস্তযো রৃণে চক্ষমে; তস্মাৎ তযোর্দ্ৱযোঃ কস্তস্মিন্ প্রেষ্যতে বহু? তদ্ ব্রূহি|
43 ൪൩ അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
৪৩শিমোন্ প্রত্যুৱাচ, মযা বুধ্যতে যস্যাধিকম্ ঋণং চক্ষমে স ইতি; ততো যীশুস্তং ৱ্যাজহার, ৎৱং যথার্থং ৱ্যচারযঃ|
44 ൪൪ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
৪৪অথ তাং নারীং প্রতি ৱ্যাঘুঠ্য শিমোনমৱোচৎ, স্ত্রীমিমাং পশ্যসি? তৱ গৃহে ময্যাগতে ৎৱং পাদপ্রক্ষালনার্থং জলং নাদাঃ কিন্তু যোষিদেষা নযনজলৈ র্মম পাদৌ প্রক্ষাল্য কেশৈরমার্ক্ষীৎ|
45 ൪൫ നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
৪৫ৎৱং মাং নাচুম্বীঃ কিন্তু যোষিদেষা স্ৱীযাগমনাদারভ্য মদীযপাদৌ চুম্বিতুং ন ৱ্যরংস্ত|
46 ൪൬ നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
৪৬ৎৱঞ্চ মদীযোত্তমাঙ্গে কিঞ্চিদপি তৈলং নামর্দীঃ কিন্তু যোষিদেষা মম চরণৌ সুগন্ধিতৈলেনামর্দ্দীৎ|
47 ൪൭ ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
৪৭অতস্ত্ৱাং ৱ্যাহরামি, এতস্যা বহু পাপমক্ষম্যত ততো বহু প্রীযতে কিন্তু যস্যাল্পপাপং ক্ষম্যতে সোল্পং প্রীযতে|
48 ൪൮ പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
৪৮ততঃ পরং স তাং বভাষে, ৎৱদীযং পাপমক্ষম্যত|
49 ൪൯ അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
৪৯তদা তেন সার্দ্ধং যে ভোক্তুম্ উপৱিৱিশুস্তে পরস্পরং ৱক্তুমারেভিরে, অযং পাপং ক্ষমতে ক এষঃ?
50 ൫൦ അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
৫০কিন্তু স তাং নারীং জগাদ, তৱ ৱিশ্ৱাসস্ত্ৱাং পর্য্যত্রাস্ত ৎৱং ক্ষেমেণ ৱ্রজ|

< ലൂക്കോസ് 7 >