< ലൂക്കോസ് 7 >

1 തന്റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്ന്.
ⲁ̅ⲉⲡⲉⲓⲇⲏ ⲁϥϫⲉⲕ ⲛⲉϥϣⲁϫⲉ ⲉⲃⲟⲗ ⲧⲏⲣⲟⲩ ⲉⲙⲙⲁⲁϫⲉ ⲙⲡⲗⲁⲟⲥ ⲁϥⲃⲱⲕ ⲉϩⲟⲩⲛ ⲉⲕⲁⲫⲁⲣⲛⲁⲟⲩⲙ
2 അവിടെയുള്ള ശതാധിപന്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
ⲃ̅ⲛⲉⲣⲉⲡϩⲙϩⲁⲗ ⲇⲉ ⲛⲟⲩϩⲉⲕⲁⲧⲟⲛⲧⲁⲣⲭⲟⲥ ⲙⲟⲕϩ ⲡⲉ ⲉϥⲛⲁⲙⲟⲩ ⲡⲁⲓ ⲇⲉ ⲛⲉϥⲧⲁⲓⲏⲩ ⲛⲧⲟⲟⲧϥ ⲡⲉ
3 ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ട്, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.
ⲅ̅ⲁϥⲥⲱⲧⲙ ⲉⲧⲃⲉ ⲓⲏⲥ ⲁϥϫⲟⲟⲩ ⲛϩⲉⲛⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲛⲧⲉⲛⲓⲟⲩⲇⲁⲓ ϣⲁⲣⲟϥ ⲉⲩⲥⲟⲡⲥ ⲙⲙⲟϥ ϫⲉ ⲉϥⲉⲉⲓ ⲛϥⲧⲟⲩϫⲉ ⲡⲉϥϩⲙϩⲁⲗ
4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
ⲇ̅ⲛⲧⲟⲟⲩ ⲇⲉ ⲁⲩⲉⲓ ϣⲁ ⲓⲏⲥ ⲁⲩⲥⲉⲡⲥⲱⲡϥ ϩⲛ ⲟⲩⲥⲡⲟⲩⲇⲏ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ϥⲙⲡϣⲁ ⲛϭⲓ ⲡⲉⲧⲕⲛⲁⲣ ⲡⲁⲓ ⲛⲁϥ
5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു എന്നു പറഞ്ഞു.
ⲉ̅ϥⲙⲉ ⲅⲁⲣ ⲙⲡⲉⲛϩⲉⲑⲛⲟⲥ ⲁⲩⲱ ⲛⲧⲟϥ ⲡⲉⲛⲧⲁϥⲕⲱⲧ ⲛⲁⲛ ⲛⲧⲥⲩⲛⲁⲅⲱⲅⲏ
6 യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
ⲋ̅ⲓⲏⲥ ⲇⲉ ⲁϥⲃⲱⲕ ⲛⲙⲙⲁⲩ ⲉⲙⲡⲁⲧϥϩⲱⲛ ⲇⲉ ⲉⲡⲏⲓ ⲁⲫⲉⲕⲁⲧⲟⲛⲧⲁⲣⲭⲟⲥ ⲧⲛⲛⲟⲟⲩ ⲛⲛⲉϥϣⲃⲉⲉⲣ ⲉϥϫⲱ ⲙⲙⲟⲥ ⲛⲁϥ ϫⲉ ⲡϫⲟⲉⲓⲥ ⲙⲡⲣⲥⲕⲩⲗⲗⲉⲓ ⲛϯⲙⲡϣⲁ ⲅⲁⲣ ⲁⲛ ⲉⲧⲣⲉⲕⲉⲓ ⲉϩⲟⲩⲛ ϩⲁⲧⲁⲟⲩⲉϩⲥⲟⲓ
7 നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്റെ ദാസന് സൌഖ്യംവരും.
ⲍ̅ⲉⲧⲃⲉ ⲡⲁⲓ ⲣⲱ ⲙⲡⲓⲁⲁⲧ ⲛⲙⲡϣⲁ ⲉⲉⲓ ϣⲁⲣⲟⲕ ⲁⲗⲗⲁ ⲁϫⲓⲥ ⲙⲙⲁⲧⲉ ⲙⲡϣⲁϫⲉ ϫⲉ ⲙⲁⲣⲉ ⲡⲁϩⲙϩⲁⲗ ⲗⲟ
8 ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.
ⲏ̅ⲕⲁⲓⲅⲁⲣ ⲁⲛⲟⲕ ⲁⲛⲅⲟⲩⲣⲱⲙⲉ ⲉⲓϣⲟⲟⲡ ϩⲁⲟⲩⲉⲝⲟⲩⲥⲓⲁ ⲉⲩⲛϩⲉⲛⲙⲁⲧⲟⲓ ϩⲁⲣⲁⲧ ϣⲁⲓϫⲟⲟⲥ ⲙⲡⲁⲓ ϫⲉ ⲃⲱⲕ ⲁⲩⲱ ϣⲁϥⲃⲱⲕ ⲁⲩⲱ ⲛⲕⲉⲟⲩⲁ ϫⲉⲁⲙⲟⲩ ⲁⲩⲱ ϣⲁϥⲉⲓ ⲁⲩⲱ ⲙⲡⲁϩⲙϩⲁⲗ ϫⲉ ⲁⲣⲓ ⲡⲁⲓ ⲛϥⲁⲁϥ
9 യേശു അത് കേട്ടിട്ട് ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
ⲑ̅ⲁⲓⲏⲥ ⲇⲉ ⲥⲱⲧⲙ ⲉⲛⲁⲉⲓ ⲁϥⲣϣⲡⲏⲣⲉ ⲙⲙⲟϥ ⲁϥⲕⲟⲧϥ ⲉⲛⲉⲧⲟⲩⲏϩ ⲛⲥⲱϥ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲟⲩⲇⲉ ⲙⲡⲓϩⲉ ⲉⲡⲓⲥⲧⲓⲥ ⲛⲧⲉⲓϭⲟⲧ ϩⲙ ⲡⲕⲉⲓⲥⲣⲁⲏⲗ
10 ൧൦ ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ട്.
ⲓ̅ⲁⲛⲉⲛⲧⲁⲩϫⲟⲟⲩⲥⲟⲩ ⲇⲉ ⲕⲟⲧⲟⲩ ⲉⲡⲏⲓ ⲁⲩϩⲉ ⲉⲡϩⲙϩⲁⲗ ⲉⲁϥⲙⲧⲟⲛ
11 ൧൧ പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
ⲓ̅ⲁ̅ⲁⲥϣⲱⲡⲉ ⲇⲉ ⲙⲙⲛⲛⲥⲱⲥ ⲁϥⲃⲱⲕ ⲉⲩⲡⲟⲗⲉⲓⲥ ⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟⲥ ϫⲉ ⲛⲁⲉⲓⲛ ⲉⲣⲉⲛⲉϥⲙⲁⲑⲏⲧⲏⲥ ⲙⲟⲟϣⲉ ⲛⲙⲙⲁϥ ⲛⲙⲡⲙⲏⲏϣⲉ ⲉⲧⲛⲁϣⲱϥ
12 ൧൨ അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
ⲓ̅ⲃ̅ⲛⲧⲉⲣⲉϥϩⲱⲛ ⲇⲉ ⲉϩⲟⲩⲛ ⲉⲧⲡⲩⲗⲏ ⲛⲧⲡⲟⲗⲉⲓⲥ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲩⲛⲟⲩⲁ ⲉⲃⲟⲗ ⲉϥⲙⲟⲟⲩⲧ ⲟⲩϣⲏⲣⲉ ⲟⲩⲱⲧ ⲛⲧⲉⲧⲉϥⲙⲁⲁⲩ ⲛⲧⲟⲥ ⲇⲉ ⲛⲉⲟⲩⲭⲏⲣⲁ ⲧⲉ ⲛⲉⲟⲩⲛⲟⲩⲙⲏⲏϣⲉ ⲇⲉ ⲛⲧⲉⲧⲡⲟⲗⲉⲓⲥ ⲛⲙⲙⲁⲥ ⲡⲉ
13 ൧൩ അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു.
ⲓ̅ⲅ̅ⲁⲡϫⲟⲉⲓⲥ ⲇⲉ ⲛⲁⲩ ⲉⲣⲟⲥ ⲁϥϣⲛϩⲧⲏϥ ⲉϩⲣⲁⲓ ⲉϫⲱⲥ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲙⲡⲣⲣⲓⲙⲉ
14 ൧൪ ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
ⲓ̅ⲇ̅ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲇⲉ ⲁϥϫⲱϩ ⲉⲡⲉϭⲗⲟϭ ⲛⲉⲧϥⲓ ⲇⲉ ϩⲁⲣⲟϥ ⲁⲩⲁϩⲉⲣⲁⲧⲟⲩ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲡϩⲣϣⲓⲣⲉ ⲉⲓϫⲱ ⲙⲙⲟⲥ ⲛⲁⲕ ⲧⲱⲟⲩⲛⲅ
15 ൧൫ മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
ⲓ̅ⲉ̅ⲁⲡⲉⲧⲙⲟⲟⲩⲧ ⲇⲉ ϩⲙⲟⲟⲥ ⲁϥⲁⲣⲭⲓ ⲛϣⲁϫⲉ ⲁϥⲧⲁⲁϥ ⲛⲧⲉϥⲙⲁⲁⲩ
16 ൧൬ എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
ⲓ̅ⲋ̅ⲁⲑⲟⲧⲉ ⲇⲉ ϫⲓⲧⲟⲩ ⲧⲏⲣⲟⲩ ⲁⲩⲱ ⲁⲩϯ ⲉⲟⲟⲩ ⲙⲡⲛⲟⲩⲧⲉ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁⲩⲛⲟϭ ⲙⲡⲣⲟⲫⲏⲧⲏⲥ ⲧⲱⲟⲩⲛ ⲛϩⲏⲧⲛ ⲁⲩⲱ ϫⲉ ⲁⲡⲛⲟⲩⲧⲉ ϭⲙⲡϣⲓⲛⲉ ⲙⲡⲉϥⲗⲁⲟⲥ
17 ൧൭ അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
ⲓ̅ⲍ̅ⲁⲡϣⲁϫⲉ ⲇⲉ ⲉⲓ ⲉⲃⲟⲗ ϩⲛ ϯⲟⲩⲇⲁⲓⲁ ⲧⲏⲣⲥ ⲉⲧⲃⲏⲧϥ ⲛⲙ ⲧⲡⲉⲣⲓⲭⲱⲣⲟⲥ ⲧⲏⲣⲥ
18 ൧൮ ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
ⲓ̅ⲏ̅ⲁⲙⲙⲁⲑⲏⲧⲏⲥ ⲇⲉ ⲛⲓⲱϩⲁⲛⲛⲏⲥ ⲧⲁⲙⲟϥ ⲉⲧⲃⲉ ⲛⲁⲓ ⲧⲏⲣⲟⲩ ⲁⲓⲱϩⲁⲛⲛⲏⲥ ⲙⲟⲩⲧⲉ ⲉⲥⲛⲁⲩ ⲛⲛⲉϥⲙⲁⲑⲏⲧⲏⲥ
19 ൧൯ അപ്പോൾ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
ⲓ̅ⲑ̅ⲁϥϫⲟⲟⲩⲥⲉ ϣⲁⲡϫⲟⲉⲓⲥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲛⲧⲟⲕ ⲡⲉⲧⲛⲏⲟⲩ ϫⲉⲉⲛⲛⲁϭⲱϣⲧ ϩⲏⲧϥ ⲛⲕⲉⲟⲩⲁ
20 ൨൦ ആ പുരുഷന്മാർ യേശുവിന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
ⲕ̅ⲛⲧⲉⲣⲉⲣⲣⲱⲙⲉ ⲇⲉ ⲉⲓ ϣⲁⲣⲟϥ ⲡⲉϫⲁⲩ ⲛⲁϥ ϫⲉ ⲓⲱϩⲁⲛⲛⲏⲥ ⲡⲃⲁⲡⲧⲓⲥⲧⲏⲥ ⲡⲉⲛⲧⲁϥⲧⲛⲛⲟⲟⲩⲛ ϣⲁⲣⲟⲕ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲛⲧⲟⲕ ⲡⲉⲧⲛⲏⲟⲩ ϫⲉⲉⲛⲛⲁϭⲱϣⲧ ϩⲏⲧϥ ⲛⲕⲉⲟⲩⲁ
21 ൨൧ ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
ⲕ̅ⲁ̅ϩⲛ ⲧⲉⲩⲛⲟⲩ ⲇⲉ ⲉⲧⲙⲙⲁⲩ ⲛⲉⲁϥⲧⲁⲗϭⲉ ⲟⲩⲙⲏⲏϣⲉ ⲉⲃⲟⲗ ϩⲛ ⲛⲉⲩϣⲱⲛⲉ ⲙⲛ ⲛⲉⲩⲙⲁⲥⲧⲓⲛⲅⲝ ⲁⲩⲱ ⲉⲃⲟⲗ ϩⲛ ⲛⲉⲡⲛⲁ ⲙⲡⲟⲛⲏⲣⲟⲛ ⲟⲩⲙⲏⲏϣⲉ ⲃⲃⲗⲗⲉ ⲁϥⲭⲁⲣⲓⲍⲉ ⲛⲁⲩ ⲙⲡⲛⲁⲩ ⲉⲃⲟⲗ
22 ൨൨ കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
ⲕ̅ⲃ̅ⲁϥⲟⲩⲱϣⲃ ⲇⲉ ⲉϥϫⲱ ⲙⲙⲟⲥ ⲛⲁⲩ ϫⲉ ⲃⲱⲕ ⲛⲧⲉⲧⲛϫⲓⲡⲟⲩⲱ ⲛⲓⲱϩⲁⲛⲛⲏⲥ ⲛⲛⲉⲛⲧⲁⲧⲉⲧⲛⲛⲁⲩ ⲉⲣⲟⲟⲩ ⲁⲩⲱ ⲛⲉⲛⲧⲁⲧⲉⲧⲛⲥⲟⲧⲙⲟⲩ ϫⲉ ⲛⲃⲗⲗⲉⲉⲩ ⲛⲁⲩ ⲉⲃⲟⲗ ⲛϭⲁⲗⲉⲉⲩ ⲙⲟⲟϣⲉ ⲛⲉⲧⲥⲟⲃϩ ⲧⲃⲃⲟ ⲛⲁⲗ ⲥⲱⲧⲙ ⲛⲉⲧⲙⲟⲟⲩⲧ ⲧⲱⲟⲩⲛ ⲛϩⲏⲕⲉ ⲥⲉⲉⲩⲁⲅⲅⲉⲗⲓⲍⲉ
23 ൨൩ എന്നാൽ എന്റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
ⲕ̅ⲅ̅ⲁⲩⲱ ⲛⲁⲓⲁⲧϥ ⲙⲡⲉⲧⲉ ⲛϥⲛⲁⲥⲕⲁⲛⲇⲁⲗⲓⲍⲉ ⲁⲛ ⲛϩⲏⲧ
24 ൨൪ യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
ⲕ̅ⲇ̅ⲛⲧⲉⲣⲟⲩⲃⲱⲕ ⲇⲉ ⲛϭⲓ ⲛϥⲁⲓϣⲓⲛⲉ ⲛⲓⲱϩⲁⲛⲛⲏⲥ ⲁϥⲁⲣⲭⲓ ⲛϫⲟⲟⲥ ⲛⲙⲙⲏⲏϣⲉ ⲉⲧⲃⲉ ⲓⲱϩⲁⲛⲛⲏⲥ ϫⲉ ⲛⲧⲁⲧⲉⲧⲛⲉⲓ ⲉⲃⲟⲗ ⲉⲧⲉⲣⲏⲙⲟⲥ ⲉⲛⲁⲩ ⲉⲟⲩ ⲉⲩⲕⲁϣ ⲉⲣⲉⲡⲧⲏⲩ ⲕⲓⲙ ⲉⲣⲟϥ
25 ൨൫ അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിലാണ് ഉള്ളത്.
ⲕ̅ⲉ̅ⲁⲗⲗⲁ ⲛⲧⲁⲧⲉⲧⲛⲉⲓ ⲉⲃⲟⲗ ⲉⲛⲁⲩ ⲉⲟⲩ ⲉⲩⲣⲱⲙⲉ ⲉⲣⲉϩⲉⲛϩⲃⲥⲱ ⲉⲩϭⲏⲛ ⲧⲟ ϩⲓⲱⲱϥ ⲉⲓⲥ ⲛⲉⲧϩⲛⲛϩⲃⲥⲱ ⲉⲧⲧⲁⲉⲓⲏⲩ ⲙⲛ ⲛⲉⲧⲣⲩⲫⲏ ϩⲛ ⲛⲏⲓ ⲛⲛⲉⲣⲣⲱⲟⲩ
26 ൨൬ അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
ⲕ̅ⲋ̅ⲁⲗⲗⲁ ⲛⲧⲁⲧⲉⲧⲛⲉⲓ ⲉⲃⲟⲗ ⲉⲛⲁⲩ ⲉⲟⲩ ⲉⲩⲡⲣⲟⲫⲏⲧⲏⲥ ⲉϩⲉ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲟⲩϩⲟⲩⲉⲡⲣⲟⲫⲏⲧⲏⲥ ⲡⲉ
27 ൨൭ “ഞാൻ എന്റെ ദൂതനെ നിനക്ക് മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
ⲕ̅ⲍ̅ⲡⲁⲓ ⲡⲉⲧⲥⲏϩ ⲉⲧⲃⲏⲧϥ ϫⲉ ⲉⲓⲥ ϩⲏⲏⲧⲉ ϯⲛⲁⲧⲛⲛⲟⲟⲩ ⲙⲡⲁⲁⲅⲅⲉⲗⲟⲥ ϩⲁⲧⲉⲕϩⲏ ⲡⲁⲓ ⲉⲧⲛⲁⲥⲟⲩⲧⲛ ⲧⲉⲕϩⲓⲏ ⲙⲡⲉⲕⲙⲧⲟ ⲉⲃⲟⲗ
28 ൨൮ സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
ⲕ̅ⲏ̅ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲙⲙⲛⲡⲉⲧⲟ ⲛⲛⲟϭ ⲉⲓⲱϩⲁⲛⲛⲏⲥ ϩⲛ ⲛⲉϫⲡⲟ ⲛⲛⲉϩⲓⲟⲙⲉ ⲡⲕⲟⲩⲓ ⲇⲉ ⲉⲣⲟϥ ⲡⲛⲟϭ ⲉⲣⲟϥ ⲡⲉ ϩⲛ ⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ
29 ൨൯ എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ട് യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
ⲕ̅ⲑ̅ⲡⲗⲁⲟⲥ ⲇⲉ ⲧⲏⲣϥ ⲛⲙⲛⲧⲉⲗⲱⲛⲏⲥ ⲛⲧⲉⲣⲟⲩⲥⲱⲧⲙ ⲁⲩⲧⲁⲓⲉⲡⲛⲟⲩⲧⲉ ϫⲉ ⲁⲩϫⲓ ⲃⲁⲡⲧⲓⲥⲙⲁ ϩⲙ ⲡⲃⲁⲡⲧⲓⲥⲙⲁ ⲛⲓⲱϩⲁⲛⲛⲏⲥ
30 ൩൦ എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന ത്യജിച്ച് കളഞ്ഞു. ---
ⲗ̅ⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲇⲉ ⲛⲙⲛⲛⲟⲙⲓⲕⲟⲥ ⲁⲩⲁⲑⲉⲧⲓ ⲙⲡϣⲟϫⲛⲉ ⲙⲡⲛⲟⲩⲧⲉ ⲉⲙⲡⲟⲩϫⲓ ⲃⲁⲡⲧⲓⲥⲙⲁ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ
31 ൩൧ ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കണം? അവർ ഏതിനോട് തുല്യം?
ⲗ̅ⲁ̅ⲉⲓⲛⲁⲧⲟⲛⲧⲛ ⲛⲣⲱⲙⲉ ϭⲉ ⲛⲧⲉⲓⲅⲉⲛⲉⲁ ⲉⲛⲓⲙ ⲁⲩⲱ ⲉⲩⲓⲛⲉ ⲛⲛⲓⲙ
32 ൩൨ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
ⲗ̅ⲃ̅ⲉⲩⲧⲛⲧⲱⲛ ⲉϩⲉⲛϣⲏⲣⲉ ϣⲏⲙ ⲉⲩϩⲙⲟⲟⲥ ϩⲓⲧⲁⲅⲟⲣⲁ ⲉⲩⲙⲟⲩⲧⲉ ⲉϩⲟⲩⲛ ⲉⲛⲉⲩϣⲃⲉⲉⲣ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁⲛϫⲱ ⲉⲣⲱⲧⲛ ⲙⲡⲉⲧⲛϭⲟⲥϭⲥ ⲁⲛⲧⲟⲓⲧ ⲙⲡⲉⲧⲛⲣⲓⲙⲉ
33 ൩൩ യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവന് ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
ⲗ̅ⲅ̅ⲁⲓⲱϩⲁⲛⲛⲏⲥ ⲅⲁⲣ ⲡⲃⲁⲡⲧⲓⲥⲧⲏⲥ ⲉⲓ ⲉⲛϥⲟⲩⲉⲙⲟⲉⲓⲕ ⲁⲛ ⲉⲛϥⲥⲉⲏⲣⲡ ⲁⲛ ⲡⲉϫⲏⲧⲛ ϫⲉ ⲟⲩⲛ ⲟⲩⲇⲁⲓⲙⲱⲛⲓⲟⲛ ϩⲓⲱⲱϥ
34 ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
ⲗ̅ⲇ̅ⲁⲡϣⲏⲣⲉ ⲙⲡⲣⲱⲙⲉ ⲉⲓ ⲉϥⲟⲩⲱⲙ ⲉϥⲥⲱ ⲡⲉϫⲏⲧⲛ ϫⲉ ⲓⲥⲟⲩⲣⲱⲙⲉ ⲣⲣⲉϥⲟⲩⲱⲙ ⲁⲩⲱ ⲣⲣⲉϥⲥⲉⲏⲣⲡ ⲛϣⲃⲏⲣ ⲛⲧⲉⲗⲱⲛⲏⲥ ϩⲓⲣⲉϥⲣⲛⲟⲃⲉ
35 ൩൫ ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
ⲗ̅ⲉ̅ⲁⲧⲥⲟⲫⲓⲁ ⲧⲙⲁⲓⲟ ⲉⲃⲟⲗ ϩⲛ ⲛⲉⲥϣⲏⲣⲉ ⲧⲏⲣⲟⲩ
36 ൩൬ പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽചെന്ന് ഭക്ഷണത്തിനിരുന്നു.
ⲗ̅ⲋ̅ⲁⲟⲩⲁ ⲇⲉ ⲛⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲥⲉⲡⲥⲱⲡϥ ϫⲉ ⲉϥⲉⲟⲩⲱⲙ ⲛⲙⲙⲁϥ ⲁϥⲃⲱⲕ ⲇⲉ ⲉϩⲟⲩⲛ ⲉⲡⲏⲓ ⲙⲡⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲁϥⲛⲟϫϥ
37 ൩൭ ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
ⲗ̅ⲍ̅ⲉⲓⲥⲟⲩⲥϩⲓⲙⲉ ⲇⲉ ⲉⲥϩⲛⲧⲡⲟⲗⲉⲓⲥ ⲉⲩⲣⲉϥⲣⲛⲟⲃⲉ ⲧⲉ ⲁⲥⲉⲓⲙⲉ ϫⲉ ϥⲛⲏϫ ϩⲙ ⲡⲏⲓ ⲙⲡⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲁⲥϫⲓ ⲛⲟⲩⲁⲗⲁⲃⲁⲥⲧⲣⲟⲛ ⲛⲥⲟϭⲛ
38 ൩൮ പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
ⲗ̅ⲏ̅ⲁⲥⲁϩⲉⲣⲁⲧⲥ ϩⲓⲡⲁϩⲟⲩ ⲙⲙⲟϥ ϩⲁⲣⲁⲧϥ ⲉⲥⲣⲓⲙⲉ ⲁⲥⲁⲣⲭⲓ ⲛϩⲣⲡⲛⲉϥⲟⲩⲉⲣⲏⲧⲉ ⲛⲛⲉⲥⲣⲙⲓⲟⲟⲩⲉ ⲉⲁⲥϥⲟⲧⲟⲩ ⲙⲡϥⲱ ⲛⲧⲉⲥⲁⲡⲉ ⲁⲥϣⲱⲡⲉ ⲉⲥϯⲡⲓ ⲉⲛⲉϥⲟⲩⲉⲣⲏⲧⲉ ⲉⲥⲧⲱϩⲥ ⲙⲙⲟⲟⲩ ⲙⲡⲥⲟϭⲛ
39 ൩൯ അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു
ⲗ̅ⲑ̅ⲁϥⲛⲁⲩ ⲇⲉ ⲛϭⲓ ⲡⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲉⲛⲧⲁϥⲧⲁϩⲙⲉϥ ⲡⲉϫⲁϥ ϩⲣⲁⲓ ⲛϩⲏⲧϥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲉⲛⲉⲟⲩⲡⲣⲟⲫⲏⲧⲏⲥ ⲡⲉ ⲡⲁⲓ ⲛⲉϥⲛⲁⲉⲓⲙⲉ ϫⲉ ⲟⲩ ⲧⲉ ⲁⲩⲱ ⲟⲩⲁϣ ⲙⲙⲓⲛⲉ ⲧⲉ ⲧⲉⲥϩⲓⲙⲉ ⲉⲧϫⲱϩ ⲉⲣⲟϥ ϫⲉ ⲟⲩⲣⲉϥⲣⲛⲟⲃⲉ ⲧⲉ
40 ൪൦ യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.
ⲙ̅ⲁⲓⲏⲥ ⲇⲉ ⲟⲩⲱϣⲃ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲥⲓⲙⲱⲛ ⲟⲩⲛϯⲟⲩϣⲁϫⲉ ⲉϫⲟⲟϥ ⲛⲁⲕ ⲛⲧⲟϥ ⲇⲉ ⲡⲉϫⲁϥ ϫⲉ ⲡⲥⲁϩ ⲁϫⲓϥ
41 ൪൧ കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
ⲙ̅ⲁ̅ⲛⲉⲩⲛⲧⲉ ⲟⲩⲇⲁⲛⲓⲥⲧⲏⲥ ⲉⲣⲱⲙⲉ ⲥⲛⲁⲩ ⲡⲉ ⲛⲉⲩⲛⲧϥϯⲟⲩ ⲛϣⲉ ⲛⲥⲁⲧⲉⲉⲣⲉ ⲉⲩⲁ ⲉⲩⲛⲧϥⲧⲁⲓⲟⲩ ⲉⲩⲁ
42 ൪൨ കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
ⲙ̅ⲃ̅ⲉⲙⲙⲛⲧⲁⲩ ⲇⲉ ⲉϯ ⲁϥⲕⲁⲁϥ ⲛⲁⲩ ⲉⲃⲟⲗ ⲙⲡⲉⲥⲛⲁⲩ ⲛⲓⲙ ϭⲉ ⲙⲙⲟⲟⲩ ⲡⲉⲧⲛⲁⲙⲉⲣⲓⲧϥ ⲛϩⲟⲩⲟ
43 ൪൩ അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
ⲙ̅ⲅ̅ⲁⲥⲓⲙⲱⲛ ⲟⲩⲱϣⲃ ⲡⲉϫⲁϥ ϫⲉ ϯⲙⲉⲉⲩⲉ ϫⲉ ⲡⲉⲛⲧⲁϥⲕⲁ ⲡⲉϩⲟⲩⲟ ϭⲉ ⲛⲁϥ ⲉⲃⲟⲗ ⲛⲧⲟϥ ⲇⲉ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲁⲕⲕⲣⲓⲛⲉ ϩⲛ ⲟⲩⲥⲟⲟⲩⲧⲛ
44 ൪൪ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ച്.
ⲙ̅ⲇ̅ⲁϥⲕⲟⲧϥ ⲇⲉ ⲉⲧⲉⲥϩⲓⲙⲉ ⲡⲉϫⲁϥ ⲛⲥⲓⲙⲱⲛ ϫⲉ ⲕⲛⲁⲩ ⲉⲧⲉⲓⲥϩⲓⲙⲉ ⲁⲓⲉⲓ ⲉϩⲟⲩⲛ ⲉⲡⲉⲕⲏⲓ ⲙⲡⲕϯⲙⲟⲟⲩ ⲛⲁⲓ ⲉⲓⲁⲣⲁⲧ ⲛⲧⲟⲥ ⲇⲉ ⲁⲥϩⲣⲡⲛⲁⲟⲩⲉⲣⲏⲧⲉ ⲛⲛⲉⲥⲣⲙⲓⲟⲟⲩⲉ ⲉⲁⲥϥⲟⲧⲟⲩ ⲙⲡⲉⲥϥⲱ
45 ൪൫ നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
ⲙ̅ⲉ̅ⲙⲡⲕϯⲡⲓ ⲉⲣⲱⲓ ⲧⲁⲓ ⲇⲉ ϫⲓⲛ ⲧⲁⲓⲉⲓ ⲉϩⲟⲩⲛ ⲙⲡⲥⲗⲟ ⲉⲥϯⲡⲓ ⲉⲛⲁⲟⲩⲉⲣⲏⲧⲉ
46 ൪൬ നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്റെ കാൽ പൂശി.
ⲙ̅ⲋ̅ⲙⲡⲕⲧⲉϩⲥ ⲧⲁⲁⲡⲉ ⲛⲛⲉϩ ⲧⲁⲓ ⲇⲉ ⲁⲥⲧⲉϩⲥ ⲛⲁⲟⲩⲉⲣⲏⲧⲉ ⲛⲥⲟϭⲛ
47 ൪൭ ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
ⲙ̅ⲍ̅ⲉⲧⲃⲉ ⲡⲁⲓ ϯϫⲱ ⲙⲙⲟⲥ ⲛⲁⲕ ϫⲉ ⲛⲉⲥⲛⲟⲃⲉ ⲉⲧⲛⲁϣⲱⲟⲩ ⲕⲏ ⲛⲁⲥ ⲉⲃⲟⲗ ϫⲉ ⲁⲥⲙⲉ ⲉⲙⲁⲧⲉ ⲡⲉϣⲁⲩⲕⲁ ⲟⲩⲕⲟⲩⲓ ⲇⲉ ⲛⲁϥ ⲉⲃⲟⲗ ϣⲁϥⲙⲉ ⲛⲟⲩⲕⲟⲩⲉⲓ
48 ൪൮ പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
ⲙ̅ⲏ̅ⲡⲉϫⲁϥ ⲇⲉ ⲛⲁⲥ ϫⲉ ⲛⲟⲩⲛⲟⲃⲉ ⲕⲏ ⲛⲉ ⲉⲃⲟⲗ
49 ൪൯ അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
ⲙ̅ⲑ̅ⲁⲩⲁⲣⲭⲓ ⲛϭⲓ ⲛⲉⲧⲛⲏϫ ⲛⲙⲙⲁϥ ⲉϫⲟⲟⲥ ϩⲙ ⲡⲉⲩϩⲏⲧ ϫⲉ ⲛⲓⲙ ⲡⲉ ⲡⲁⲓ ⲉⲧⲕⲁⲛⲟⲃⲉ ⲉⲃⲟⲗ
50 ൫൦ അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
ⲛ̅ⲡⲉϫⲁϥ ⲇⲉ ⲛⲧⲉⲥϩⲓⲙⲉ ϫⲉ ⲧⲟⲩⲡⲓⲥⲧⲓⲥ ⲧⲉⲛⲧⲁⲥⲛⲁϩⲙⲉ ⲃⲱⲕ ϩⲛ ⲟⲩⲉⲓⲣⲏⲛⲏ

< ലൂക്കോസ് 7 >