< ലൂക്കോസ് 15 >

1 ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾക്കുവാൻ അവന്റെ അടുക്കൽ വന്നു.
တဒါ ကရသဉ္စာယိနး ပါပိနၑ္စ လောကာ ဥပဒေၑ္ကထာံ ၑြောတုံ ယီၑေား သမီပမ် အာဂစ္ဆန်၊
2 ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.
တတး ဖိရူၑိန ဥပါဓျာယာၑ္စ ဝိဝဒမာနား ကထယာမာသုး ဧၐ မာနုၐး ပါပိဘိး သဟ ပြဏယံ ကၖတွာ တဲး သာရ္ဒ္ဓံ ဘုံက္တေ၊
3 അവരോട് അവൻ ഈ ഉപമ പറഞ്ഞു:
တဒါ သ တေဘျ ဣမာံ ဒၖၐ္ဋာန္တကထာံ ကထိတဝါန်,
4 നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ?
ကသျစိတ် ၑတမေၐေၐု တိၐ္ဌတ္မု တေၐာမေကံ သ ယဒိ ဟာရယတိ တရှိ မဓျေပြာန္တရမ် ဧကောနၑတမေၐာန် ဝိဟာယ ဟာရိတမေၐသျ ဥဒ္ဒေၑပြာပ္တိပရျျနတံ န ဂဝေၐယတိ, ဧတာဒၖၑော လောကော ယုၐ္မာကံ မဓျေ က အာသ္တေ?
5 കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
တသျောဒ္ဒေၑံ ပြာပျ ဟၖၐ္ဋမနာသ္တံ သ္ကန္ဓေ နိဓာယ သွသ္ထာနမ် အာနီယ ဗန္ဓုဗာန္ဓဝသမီပဝါသိန အာဟူယ ဝက္တိ,
6 കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും.
ဟာရိတံ မေၐံ ပြာပ္တောဟမ် အတော ဟေတော ရ္မယာ သာရ္ဒ္ဓမ် အာနန္ဒတ၊
7 അങ്ങനെ തന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
တဒွဒဟံ ယုၐ္မာန် ဝဒါမိ, ယေၐာံ မနးပရာဝရ္တ္တနသျ ပြယောဇနံ နာသ္တိ, တာဒၖၑဲကောနၑတဓာရ္မ္မိကကာရဏာဒ် ယ အာနန္ဒသ္တသ္မာဒ် ဧကသျ မနးပရိဝရ္တ္တိနး ပါပိနး ကာရဏာတ် သွရ္ဂေ 'ဓိကာနန္ဒော ဇာယတေ၊
8 അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?
အပရဉ္စ ဒၑာနာံ ရူပျခဏ္ဍာနာမ် ဧကခဏ္ဍေ ဟာရိတေ ပြဒီပံ ပြဇွာလျ ဂၖဟံ သမ္မာရ္ဇျ တသျ ပြာပ္တိံ ယာဝဒ် ယတ္နေန န ဂဝေၐယတိ, ဧတာဒၖၑီ ယောၐိတ် ကာသ္တေ?
9 കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ട് കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
ပြာပ္တေ သတိ ဗန္ဓုဗာန္ဓဝသမီပဝါသိနီရာဟူယ ကထယတိ, ဟာရိတံ ရူပျခဏ္ဍံ ပြာပ္တာဟံ တသ္မာဒေဝ မယာ သာရ္ဒ္ဓမ် အာနန္ဒတ၊
10 ൧൦ അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
တဒွဒဟံ ယုၐ္မာန် ဝျာဟရာမိ, ဧကေန ပါပိနာ မနသိ ပရိဝရ္တ္တိတေ, ဤၑွရသျ ဒူတာနာံ မဓျေပျာနန္ဒော ဇာယတေ၊
11 ൧൧ പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
အပရဉ္စ သ ကထယာမာသ, ကသျစိဒ် ဒွေါ် ပုတြာဝါသ္တာံ,
12 ൧൨ അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു.
တယေား ကနိၐ္ဌး ပုတြး ပိတြေ ကထယာမာသ, ဟေ ပိတသ္တဝ သမ္ပတ္တျာ ယမံၑံ ပြာပ္သျာမျဟံ ဝိဘဇျ တံ ဒေဟိ, တတး ပိတာ နိဇာံ သမ္ပတ္တိံ ဝိဘဇျ တာဘျာံ ဒဒေါ်၊
13 ൧൩ അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.
ကတိပယာတ် ကာလာတ် ပရံ သ ကနိၐ္ဌပုတြး သမသ္တံ ဓနံ သံဂၖဟျ ဒူရဒေၑံ ဂတွာ ဒုၐ္ဋာစရဏေန သရွွာံ သမ္ပတ္တိံ နာၑယာမာသ၊
14 ൧൪ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവന് പണത്തിന് ആവശ്യംവന്നു തുടങ്ങി.
တသျ သရွွဓနေ ဝျယံ ဂတေ တဒ္ဒေၑေ မဟာဒုရ္ဘိက္ၐံ ဗဘူဝ, တတသ္တသျ ဒဲနျဒၑာ ဘဝိတုမ် အာရေဘေ၊
15 ൧൫ അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.
တတး ပရံ သ ဂတွာ တဒ္ဒေၑီယံ ဂၖဟသ္ထမေကမ် အာၑြယတ; တတး သတံ ၑူကရဝြဇံ စာရယိတုံ ပြာန္တရံ ပြေၐယာမာသ၊
16 ൧൬ പന്നി തിന്നുന്ന വാളവരകൊണ്ട് വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന് കൊടുത്തില്ല.
ကေနာပိ တသ္မဲ ဘက္ၐျာဒါနာတ် သ ၑူကရဖလဝလ္ကလေန ပိစိဏ္ဍပူရဏာံ ဝဝါဉ္ဆ၊
17 ൧൭ അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.
ၑေၐေ သ မနသိ စေတနာံ ပြာပျ ကထယာမာသ, ဟာ မမ ပိတုး သမီပေ ကတိ ကတိ ဝေတနဘုဇော ဒါသာ ယထေၐ္ဋံ တတောဓိကဉ္စ ဘက္ၐျံ ပြာပ္နုဝန္တိ ကိန္တွဟံ က္ၐုဓာ မုမူရ္ၐုး၊
18 ൧൮ ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
အဟမုတ္ထာယ ပိတုး သမီပံ ဂတွာ ကထာမေတာံ ဝဒိၐျာမိ, ဟေ ပိတရ် ဤၑွရသျ တဝ စ ဝိရုဒ္ဓံ ပါပမကရဝမ္
19 ൧൯ ഇനി നിന്റെ “മകൻ”എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
တဝ ပုတြဣတိ ဝိချာတော ဘဝိတုံ န ယောဂျောသ္မိ စ, မာံ တဝ ဝဲတနိကံ ဒါသံ ကၖတွာ သ္ထာပယ၊
20 ൨൦ അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നേ അപ്പൻ അവനെ കണ്ട് മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
ပၑ္စာတ် သ ဥတ္ထာယ ပိတုး သမီပံ ဇဂါမ; တတသ္တသျ ပိတာတိဒူရေ တံ နိရီက္ၐျ ဒယာဉ္စကြေ, ဓာဝိတွာ တသျ ကဏ္ဌံ ဂၖဟီတွာ တံ စုစုမ္ဗ စ၊
21 ൨൧ മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
တဒါ ပုတြ ဥဝါစ, ဟေ ပိတရ် ဤၑွရသျ တဝ စ ဝိရုဒ္ဓံ ပါပမကရဝံ, တဝ ပုတြဣတိ ဝိချာတော ဘဝိတုံ န ယောဂျောသ္မိ စ၊
22 ൨൨ അപ്പൻ തന്റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.
ကိန္တု တသျ ပိတာ နိဇဒါသာန် အာဒိဒေၑ, သရွွောတ္တမဝသ္တြာဏျာနီယ ပရိဓာပယတဲနံ ဟသ္တေ စာင်္ဂုရီယကမ် အရ္ပယတ ပါဒယောၑ္စောပါနဟော် သမရ္ပယတ;
23 ൨൩ ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.
ပုၐ္ဋံ ဂေါဝတ္သမ် အာနီယ မာရယတ စ တံ ဘုက္တွာ ဝယမ် အာနန္ဒာမ၊
24 ൨൪ ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
ယတော မမ ပုတြောယမ် အမြိယတ ပုနရဇီဝီဒ် ဟာရိတၑ္စ လဗ္ဓောဘူတ် တတသ္တ အာနန္ဒိတုမ် အာရေဘိရေ၊
25 ൨൫ അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിന്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ട്,
တတ္ကာလေ တသျ ဇျေၐ္ဌး ပုတြး က္ၐေတြ အာသီတ်၊ အထ သ နိဝေၑနသျ နိကဋံ အာဂစ္ဆန် နၖတျာနာံ ဝါဒျာနာဉ္စ ၑဗ္ဒံ ၑြုတွာ
26 ൨൬ ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു.
ဒါသာနာမ် ဧကမ် အာဟူယ ပပြစ္ဆ, ကိံ ကာရဏမသျ?
27 ൨൭ അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
တတး သောဝါဒီတ်, တဝ ဘြာတာဂမတ်, တဝ တာတၑ္စ တံ သုၑရီရံ ပြာပျ ပုၐ္ဋံ ဂေါဝတ္သံ မာရိတဝါန်၊
28 ൨൮ അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു.
တတး သ ပြကုပျ နိဝေၑနာန္တး ပြဝေၐ္ဋုံ န သမ္မေနေ; တတသ္တသျ ပိတာ ဗဟိရာဂတျ တံ သာဓယာမာသ၊
29 ൨൯ അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
တတး သ ပိတရံ ပြတျုဝါစ, ပၑျ တဝ ကာဉ္စိဒပျာဇ္ဉာံ န ဝိလံဃျ ဗဟူန် ဝတ္သရာန် အဟံ တွာံ သေဝေ တထာပိ မိတြဲး သာရ္ဒ္ဓမ် ဥတ္သဝံ ကရ္တ္တုံ ကဒါပိ ဆာဂမေကမပိ မဟျံ နာဒဒါး;
30 ൩൦ വേശ്യമാരോടുകൂടി നിന്റെ മുതൽ നശിപ്പിച്ച ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
ကိန္တု တဝ ယး ပုတြော ဝေၑျာဂမနာဒိဘိသ္တဝ သမ္ပတ္တိမ် အပဝျယိတဝါန် တသ္မိန္နာဂတမာတြေ တသျဲဝ နိမိတ္တံ ပုၐ္ဋံ ဂေါဝတ္သံ မာရိတဝါန်၊
31 ൩൧ അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിന്റേത് ആകുന്നു.
တဒါ တသျ ပိတာဝေါစတ်, ဟေ ပုတြ တွံ သရွွဒါ မယာ သဟာသိ တသ္မာန် မမ ယဒျဒါသ္တေ တတ္သရွွံ တဝ၊
32 ൩൨ നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ട് കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.
ကိန္တု တဝါယံ ဘြာတာ မၖတး ပုနရဇီဝီဒ် ဟာရိတၑ္စ ဘူတွာ ပြာပ္တောဘူတ်, ဧတသ္မာတ် ကာရဏာဒ် ဥတ္သဝါနန္ဒော် ကရ္တ္တုမ် ဥစိတမသ္မာကမ်၊

< ലൂക്കോസ് 15 >