< ലൂക്കോസ് 13 >

1 ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു.
ಅಪರಞ್ಚ ಪೀಲಾತೋ ಯೇಷಾಂ ಗಾಲೀಲೀಯಾನಾಂ ರಕ್ತಾನಿ ಬಲೀನಾಂ ರಕ್ತೈಃ ಸಹಾಮಿಶ್ರಯತ್ ತೇಷಾಂ ಗಾಲೀಲೀಯಾನಾಂ ವೃತ್ತಾನ್ತಂ ಕತಿಪಯಜನಾ ಉಪಸ್ಥಾಪ್ಯ ಯೀಶವೇ ಕಥಯಾಮಾಸುಃ|
2 അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?
ತತಃ ಸ ಪ್ರತ್ಯುವಾಚ ತೇಷಾಂ ಲೋಕಾನಾಮ್ ಏತಾದೃಶೀ ದುರ್ಗತಿ ರ್ಘಟಿತಾ ತತ್ಕಾರಣಾದ್ ಯೂಯಂ ಕಿಮನ್ಯೇಭ್ಯೋ ಗಾಲೀಲೀಯೇಭ್ಯೋಪ್ಯಧಿಕಪಾಪಿನಸ್ತಾನ್ ಬೋಧಧ್ವೇ?
3 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ಯುಷ್ಮಾನಹಂ ವದಾಮಿ ತಥಾ ನ ಕಿನ್ತು ಮನಃಸು ನ ಪರಾವರ್ತ್ತಿತೇಷು ಯೂಯಮಪಿ ತಥಾ ನಂಕ್ಷ್ಯಥ|
4 അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
ಅಪರಞ್ಚ ಶೀಲೋಹನಾಮ್ನ ಉಚ್ಚಗೃಹಸ್ಯ ಪತನಾದ್ ಯೇಽಷ್ಟಾದಶಜನಾ ಮೃತಾಸ್ತೇ ಯಿರೂಶಾಲಮಿ ನಿವಾಸಿಸರ್ವ್ವಲೋಕೇಭ್ಯೋಽಧಿಕಾಪರಾಧಿನಃ ಕಿಂ ಯೂಯಮಿತ್ಯಂ ಬೋಧಧ್ವೇ?
5 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ಯುಷ್ಮಾನಹಂ ವದಾಮಿ ತಥಾ ನ ಕಿನ್ತು ಮನಃಸು ನ ಪರಿವರ್ತ್ತಿತೇಷು ಯೂಯಮಪಿ ತಥಾ ನಂಕ್ಷ್ಯಥ|
6 അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.
ಅನನ್ತರಂ ಸ ಇಮಾಂ ದೃಷ್ಟಾನ್ತಕಥಾಮಕಥಯದ್ ಏಕೋ ಜನೋ ದ್ರಾಕ್ಷಾಕ್ಷೇತ್ರಮಧ್ಯ ಏಕಮುಡುಮ್ಬರವೃಕ್ಷಂ ರೋಪಿತವಾನ್| ಪಶ್ಚಾತ್ ಸ ಆಗತ್ಯ ತಸ್ಮಿನ್ ಫಲಾನಿ ಗವೇಷಯಾಮಾಸ,
7 അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.
ಕಿನ್ತು ಫಲಾಪ್ರಾಪ್ತೇಃ ಕಾರಣಾದ್ ಉದ್ಯಾನಕಾರಂ ಭೃತ್ಯಂ ಜಗಾದ, ಪಶ್ಯ ವತ್ಸರತ್ರಯಂ ಯಾವದಾಗತ್ಯ ಏತಸ್ಮಿನ್ನುಡುಮ್ಬರತರೌ ಕ್ಷಲಾನ್ಯನ್ವಿಚ್ಛಾಮಿ, ಕಿನ್ತು ನೈಕಮಪಿ ಪ್ರಪ್ನೋಮಿ ತರುರಯಂ ಕುತೋ ವೃಥಾ ಸ್ಥಾನಂ ವ್ಯಾಪ್ಯ ತಿಷ್ಠತಿ? ಏನಂ ಛಿನ್ಧಿ|
8 അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം.
ತತೋ ಭೃತ್ಯಃ ಪ್ರತ್ಯುವಾಚ, ಹೇ ಪ್ರಭೋ ಪುನರ್ವರ್ಷಮೇಕಂ ಸ್ಥಾತುಮ್ ಆದಿಶ; ಏತಸ್ಯ ಮೂಲಸ್ಯ ಚತುರ್ದಿಕ್ಷು ಖನಿತ್ವಾಹಮ್ ಆಲವಾಲಂ ಸ್ಥಾಪಯಾಮಿ|
9 അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
ತತಃ ಫಲಿತುಂ ಶಕ್ನೋತಿ ಯದಿ ನ ಫಲತಿ ತರ್ಹಿ ಪಶ್ಚಾತ್ ಛೇತ್ಸ್ಯಸಿ|
10 ൧൦ ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
ಅಥ ವಿಶ್ರಾಮವಾರೇ ಭಜನಗೇಹೇ ಯೀಶುರುಪದಿಶತಿ
11 ൧൧ അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
ತಸ್ಮಿತ್ ಸಮಯೇ ಭೂತಗ್ರಸ್ತತ್ವಾತ್ ಕುಬ್ಜೀಭೂಯಾಷ್ಟಾದಶವರ್ಷಾಣಿ ಯಾವತ್ ಕೇನಾಪ್ಯುಪಾಯೇನ ಋಜು ರ್ಭವಿತುಂ ನ ಶಕ್ನೋತಿ ಯಾ ದುರ್ಬ್ಬಲಾ ಸ್ತ್ರೀ,
12 ൧൨ യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു.
ತಾಂ ತತ್ರೋಪಸ್ಥಿತಾಂ ವಿಲೋಕ್ಯ ಯೀಶುಸ್ತಾಮಾಹೂಯ ಕಥಿತವಾನ್ ಹೇ ನಾರಿ ತವ ದೌರ್ಬ್ಬಲ್ಯಾತ್ ತ್ವಂ ಮುಕ್ತಾ ಭವ|
13 ൧൩ അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
ತತಃ ಪರಂ ತಸ್ಯಾ ಗಾತ್ರೇ ಹಸ್ತಾರ್ಪಣಮಾತ್ರಾತ್ ಸಾ ಋಜುರ್ಭೂತ್ವೇಶ್ವರಸ್ಯ ಧನ್ಯವಾದಂ ಕರ್ತ್ತುಮಾರೇಭೇ|
14 ൧൪ യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
ಕಿನ್ತು ವಿಶ್ರಾಮವಾರೇ ಯೀಶುನಾ ತಸ್ಯಾಃ ಸ್ವಾಸ್ಥ್ಯಕರಣಾದ್ ಭಜನಗೇಹಸ್ಯಾಧಿಪತಿಃ ಪ್ರಕುಪ್ಯ ಲೋಕಾನ್ ಉವಾಚ, ಷಟ್ಸು ದಿನೇಷು ಲೋಕೈಃ ಕರ್ಮ್ಮ ಕರ್ತ್ತವ್ಯಂ ತಸ್ಮಾದ್ಧೇತೋಃ ಸ್ವಾಸ್ಥ್ಯಾರ್ಥಂ ತೇಷು ದಿನೇಷು ಆಗಚ್ಛತ, ವಿಶ್ರಾಮವಾರೇ ಮಾಗಚ್ಛತ|
15 ൧൫ കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
ತದಾ ಪಭುಃ ಪ್ರತ್ಯುವಾಚ ರೇ ಕಪಟಿನೋ ಯುಷ್ಮಾಕಮ್ ಏಕೈಕೋ ಜನೋ ವಿಶ್ರಾಮವಾರೇ ಸ್ವೀಯಂ ಸ್ವೀಯಂ ವೃಷಭಂ ಗರ್ದಭಂ ವಾ ಬನ್ಧನಾನ್ಮೋಚಯಿತ್ವಾ ಜಲಂ ಪಾಯಯಿತುಂ ಕಿಂ ನ ನಯತಿ?
16 ൧൬ എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
ತರ್ಹ್ಯಾಷ್ಟಾದಶವತ್ಸರಾನ್ ಯಾವತ್ ಶೈತಾನಾ ಬದ್ಧಾ ಇಬ್ರಾಹೀಮಃ ಸನ್ತತಿರಿಯಂ ನಾರೀ ಕಿಂ ವಿಶ್ರಾಮವಾರೇ ನ ಮೋಚಯಿತವ್ಯಾ?
17 ൧൭ അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
ಏಷು ವಾಕ್ಯೇಷು ಕಥಿತೇಷು ತಸ್ಯ ವಿಪಕ್ಷಾಃ ಸಲಜ್ಜಾ ಜಾತಾಃ ಕಿನ್ತು ತೇನ ಕೃತಸರ್ವ್ವಮಹಾಕರ್ಮ್ಮಕಾರಣಾತ್ ಲೋಕನಿವಹಃ ಸಾನನ್ದೋಽಭವತ್|
18 ൧൮ പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?
ಅನನ್ತರಂ ಸೋವದದ್ ಈಶ್ವರಸ್ಯ ರಾಜ್ಯಂ ಕಸ್ಯ ಸದೃಶಂ? ಕೇನ ತದುಪಮಾಸ್ಯಾಮಿ?
19 ൧൯ ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
ಯತ್ ಸರ್ಷಪಬೀಜಂ ಗೃಹೀತ್ವಾ ಕಶ್ಚಿಜ್ಜನ ಉದ್ಯಾನ ಉಪ್ತವಾನ್ ತದ್ ಬೀಜಮಙ್ಕುರಿತಂ ಸತ್ ಮಹಾವೃಕ್ಷೋಽಜಾಯತ, ತತಸ್ತಸ್ಯ ಶಾಖಾಸು ವಿಹಾಯಸೀಯವಿಹಗಾ ಆಗತ್ಯ ನ್ಯೂಷುಃ, ತದ್ರಾಜ್ಯಂ ತಾದೃಶೇನ ಸರ್ಷಪಬೀಜೇನ ತುಲ್ಯಂ|
20 ൨൦ പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?
ಪುನಃ ಕಥಯಾಮಾಸ, ಈಶ್ವರಸ್ಯ ರಾಜ್ಯಂ ಕಸ್ಯ ಸದೃಶಂ ವದಿಷ್ಯಾಮಿ? ಯತ್ ಕಿಣ್ವಂ ಕಾಚಿತ್ ಸ್ತ್ರೀ ಗೃಹೀತ್ವಾ ದ್ರೋಣತ್ರಯಪರಿಮಿತಗೋಧೂಮಚೂರ್ಣೇಷು ಸ್ಥಾಪಯಾಮಾಸ,
21 ൨൧ അത് പുളിച്ചമാവിനോട്തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറമാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
ತತಃ ಕ್ರಮೇಣ ತತ್ ಸರ್ವ್ವಗೋಧೂಮಚೂರ್ಣಂ ವ್ಯಾಪ್ನೋತಿ, ತಸ್ಯ ಕಿಣ್ವಸ್ಯ ತುಲ್ಯಮ್ ಈಶ್ವರಸ್ಯ ರಾಜ್ಯಂ|
22 ൨൨ അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.
ತತಃ ಸ ಯಿರೂಶಾಲಮ್ನಗರಂ ಪ್ರತಿ ಯಾತ್ರಾಂ ಕೃತ್ವಾ ನಗರೇ ನಗರೇ ಗ್ರಾಮೇ ಗ್ರಾಮೇ ಸಮುಪದಿಶನ್ ಜಗಾಮ|
23 ൨൩ അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:
ತದಾ ಕಶ್ಚಿಜ್ಜನಸ್ತಂ ಪಪ್ರಚ್ಛ, ಹೇ ಪ್ರಭೋ ಕಿಂ ಕೇವಲಮ್ ಅಲ್ಪೇ ಲೋಕಾಃ ಪರಿತ್ರಾಸ್ಯನ್ತೇ?
24 ൨൪ ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ತತಃ ಸ ಲೋಕಾನ್ ಉವಾಚ, ಸಂಕೀರ್ಣದ್ವಾರೇಣ ಪ್ರವೇಷ್ಟುಂ ಯತಘ್ವಂ, ಯತೋಹಂ ಯುಷ್ಮಾನ್ ವದಾಮಿ, ಬಹವಃ ಪ್ರವೇಷ್ಟುಂ ಚೇಷ್ಟಿಷ್ಯನ್ತೇ ಕಿನ್ತು ನ ಶಕ್ಷ್ಯನ್ತಿ|
25 ൨൫ വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
ಗೃಹಪತಿನೋತ್ಥಾಯ ದ್ವಾರೇ ರುದ್ಧೇ ಸತಿ ಯದಿ ಯೂಯಂ ಬಹಿಃ ಸ್ಥಿತ್ವಾ ದ್ವಾರಮಾಹತ್ಯ ವದಥ, ಹೇ ಪ್ರಭೋ ಹೇ ಪ್ರಭೋ ಅಸ್ಮತ್ಕಾರಣಾದ್ ದ್ವಾರಂ ಮೋಚಯತು, ತತಃ ಸ ಇತಿ ಪ್ರತಿವಕ್ಷ್ಯತಿ, ಯೂಯಂ ಕುತ್ರತ್ಯಾ ಲೋಕಾ ಇತ್ಯಹಂ ನ ಜಾನಾಮಿ|
26 ൨൬ അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.
ತದಾ ಯೂಯಂ ವದಿಷ್ಯಥ, ತವ ಸಾಕ್ಷಾದ್ ವಯಂ ಭೇಜನಂ ಪಾನಞ್ಚ ಕೃತವನ್ತಃ, ತ್ವಞ್ಚಾಸ್ಮಾಕಂ ನಗರಸ್ಯ ಪಥಿ ಸಮುಪದಿಷ್ಟವಾನ್|
27 ൨൭ അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും.
ಕಿನ್ತು ಸ ವಕ್ಷ್ಯತಿ, ಯುಷ್ಮಾನಹಂ ವದಾಮಿ, ಯೂಯಂ ಕುತ್ರತ್ಯಾ ಲೋಕಾ ಇತ್ಯಹಂ ನ ಜಾನಾಮಿ; ಹೇ ದುರಾಚಾರಿಣೋ ಯೂಯಂ ಮತ್ತೋ ದೂರೀಭವತ|
28 ൨൮ അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
ತದಾ ಇಬ್ರಾಹೀಮಂ ಇಸ್ಹಾಕಂ ಯಾಕೂಬಞ್ಚ ಸರ್ವ್ವಭವಿಷ್ಯದ್ವಾದಿನಶ್ಚ ಈಶ್ವರಸ್ಯ ರಾಜ್ಯಂ ಪ್ರಾಪ್ತಾನ್ ಸ್ವಾಂಶ್ಚ ಬಹಿಷ್ಕೃತಾನ್ ದೃಷ್ಟ್ವಾ ಯೂಯಂ ರೋದನಂ ದನ್ತೈರ್ದನ್ತಘರ್ಷಣಞ್ಚ ಕರಿಷ್ಯಥ|
29 ൨൯ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.
ಅಪರಞ್ಚ ಪೂರ್ವ್ವಪಶ್ಚಿಮದಕ್ಷಿಣೋತ್ತರದಿಗ್ಭ್ಯೋ ಲೋಕಾ ಆಗತ್ಯ ಈಶ್ವರಸ್ಯ ರಾಜ್ಯೇ ನಿವತ್ಸ್ಯನ್ತಿ|
30 ൩൦ ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.
ಪಶ್ಯತೇತ್ಥಂ ಶೇಷೀಯಾ ಲೋಕಾ ಅಗ್ರಾ ಭವಿಷ್ಯನ್ತಿ, ಅಗ್ರೀಯಾ ಲೋಕಾಶ್ಚ ಶೇಷಾ ಭವಿಷ್ಯನ್ತಿ|
31 ൩൧ ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.
ಅಪರಞ್ಚ ತಸ್ಮಿನ್ ದಿನೇ ಕಿಯನ್ತಃ ಫಿರೂಶಿನ ಆಗತ್ಯ ಯೀಶುಂ ಪ್ರೋಚುಃ, ಬಹಿರ್ಗಚ್ಛ, ಸ್ಥಾನಾದಸ್ಮಾತ್ ಪ್ರಸ್ಥಾನಂ ಕುರು, ಹೇರೋದ್ ತ್ವಾಂ ಜಿಘಾಂಸತಿ|
32 ൩൨ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും.
ತತಃ ಸ ಪ್ರತ್ಯವೋಚತ್ ಪಶ್ಯತಾದ್ಯ ಶ್ವಶ್ಚ ಭೂತಾನ್ ವಿಹಾಪ್ಯ ರೋಗಿಣೋಽರೋಗಿಣಃ ಕೃತ್ವಾ ತೃತೀಯೇಹ್ನಿ ಸೇತ್ಸ್ಯಾಮಿ, ಕಥಾಮೇತಾಂ ಯೂಯಮಿತ್ವಾ ತಂ ಭೂರಿಮಾಯಂ ವದತ|
33 ൩൩ എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ.
ತತ್ರಾಪ್ಯದ್ಯ ಶ್ವಃ ಪರಶ್ವಶ್ಚ ಮಯಾ ಗಮನಾಗಮನೇ ಕರ್ತ್ತವ್ಯೇ, ಯತೋ ಹೇತೋ ರ್ಯಿರೂಶಾಲಮೋ ಬಹಿಃ ಕುತ್ರಾಪಿ ಕೋಪಿ ಭವಿಷ್ಯದ್ವಾದೀ ನ ಘಾನಿಷ್ಯತೇ|
34 ൩൪ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
ಹೇ ಯಿರೂಶಾಲಮ್ ಹೇ ಯಿರೂಶಾಲಮ್ ತ್ವಂ ಭವಿಷ್ಯದ್ವಾದಿನೋ ಹಂಸಿ ತವಾನ್ತಿಕೇ ಪ್ರೇರಿತಾನ್ ಪ್ರಸ್ತರೈರ್ಮಾರಯಸಿ ಚ, ಯಥಾ ಕುಕ್ಕುಟೀ ನಿಜಪಕ್ಷಾಧಃ ಸ್ವಶಾವಕಾನ್ ಸಂಗೃಹ್ಲಾತಿ, ತಥಾಹಮಪಿ ತವ ಶಿಶೂನ್ ಸಂಗ್ರಹೀತುಂ ಕತಿವಾರಾನ್ ಐಚ್ಛಂ ಕಿನ್ತು ತ್ವಂ ನೈಚ್ಛಃ|
35 ൩൫ നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ಪಶ್ಯತ ಯುಷ್ಮಾಕಂ ವಾಸಸ್ಥಾನಾನಿ ಪ್ರೋಚ್ಛಿದ್ಯಮಾನಾನಿ ಪರಿತ್ಯಕ್ತಾನಿ ಚ ಭವಿಷ್ಯನ್ತಿ; ಯುಷ್ಮಾನಹಂ ಯಥಾರ್ಥಂ ವದಾಮಿ, ಯಃ ಪ್ರಭೋ ರ್ನಾಮ್ನಾಗಚ್ಛತಿ ಸ ಧನ್ಯ ಇತಿ ವಾಚಂ ಯಾವತ್ಕಾಲಂ ನ ವದಿಷ್ಯಥ, ತಾವತ್ಕಾಲಂ ಯೂಯಂ ಮಾಂ ನ ದ್ರಕ್ಷ್ಯಥ|

< ലൂക്കോസ് 13 >