< ലൂക്കോസ് 13 >

1 ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു.
ଏନ୍‌ ଦିପିଲିରେ ଚିମ୍‌ନାଙ୍ଗ୍‌ ହଡ଼କ ହିଜୁଆକାନ୍‌ ତାଇକେନାକ, ଇନ୍‌କୁ ଏନ୍‌ ଗାଲିଲ୍‌ରେନ୍‌କଆଃ କାଜି ୟୀଶୁକେ କାଜିକିୟାକ, ପିଲାତୁସ୍ଦ ଚିଲ୍‌କା ପାର୍‌ମେଶ୍ୱାର୍‌ତାଃରେ ବିଶ୍ୱାସ୍‌ ତାନ୍‌କଆଃ ମାୟୋମ୍‌ ଦାଣେଁରାକାବ୍‌ ଜାଁତୁକଆଃ ମାୟୋମ୍‌ଲଃ ମେସାକେଦାଏ ।
2 അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?
ଆଡଃ ୟୀଶୁ ଇନ୍‌କୁକେ କାଜିକେଦ୍‌କଆଏ, “ଚିୟାଃ ନେ ଗାଲିଲ୍‌ରେନ୍‌କ ସବେନ୍‌ ଗାଲିଲ୍‌ରେନ୍‌ କଆଃଏତେ ଆଦ୍‌କା ପାପିକ ତାଇକେନ୍‌ ନାଗେନ୍ତେ ନେ ଦୁକୁକ ସାହାତିଙ୍ଗ୍‌କେଦାଃ, ନେଆଁଁପେ ଆଟ୍‌କାରେ ତାନାଚି?
3 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ବାନଃଗି ମେତାପେତାନାଇଙ୍ଗ୍‌, ମେନ୍‌ଦ ଆପେ ପାପ୍‌ହେତେ କାପେ ମନ୍‌ରୁହାଡ଼୍‌ ରେଦ ଆପେ ସବେନ୍‌କ ନେ ଲେକାଗି ଜିୟନଃଆପେ ।
4 അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
ଆଡଃ ଶିଲୋହରେ ଦାର୍‌ୱାନ୍‌ ଅଡ଼ାଃ ଏନ୍‌ ଆଠ୍‌ରା ଝାନ୍‌ ହଡ଼କରେ ଉୟୁଃୟାନା ଆଡଃ ଇନ୍‌କୁକେ ଗଏଃକେଦ୍‌କଆଏ, ଇନ୍‌କୁଆଃ ବିଷାଏରେ ଚିନାଃପେ ଉଡ଼ୁଃତାନା? ଚିୟାଃ ଇନ୍‌କୁ ସବେନ୍‌ ଯୀରୁଶାଲେମ୍‌ରେନ୍‌କଏତେ ଆଦ୍‌କା ପାପିକ ତାଇକେନା ମେନ୍ତେଚିପେ ଆଟ୍‌କାରେ ତାନା?
5 അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ବାନଃଗି ମେତାପେ ତାନାଇଙ୍ଗ୍‌, ମେନ୍‌ଦ ଆପେ ପାପ୍‌ହେତେ କାପେ ମନ୍‌ରୁହାଡ଼େରେଦ ଆପେ ସବେନ୍‌କ ନେ ଲେକାଗି ଜିୟନଃଆପେ ।”
6 അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.
ଏନ୍ତେ ୟୀଶୁ ନେ ଜନ୍‌କା କାଜି କାଜିକେଦାଏ, “ଜେତାଏ ମିଆଁଦ୍‌ହଡ଼ ଆୟାଃ ଦାଖ୍‌ବାକ୍‌ଡ଼ିରେ ମିଆଁଦ୍‌ ଲଆଦାରୁ ରୟାକାଦ୍‌ ତାଇକେନାଏ, ଆଡଃ ଇନିଃ ଏନାରେ ଜ ନାମେନାଗେନ୍ତେ ହିଜୁଃୟାନାଏ, ମେନ୍‌ଦ ମିଆଁଦ୍‌ ହ ଜ କାଏ ନାମ୍‌କେଦାଃ ।
7 അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.
ଏନାମେନ୍ତେ ଇନିଃ ମାଳିହଡ଼କେ କାଜିକିୟାଏ, ‘ନେଲେମେ ଆପି ସିର୍ମାଏତେ ନେ ଲଆଦାରୁରେ ଜ ନାମେନାଗେନ୍ତେ ହିଜୁଃତାନାଇଙ୍ଗ୍‌ ମେନ୍‌ଦ କାଇଙ୍ଗ୍‌ ନାମେତାନା, ଏନା ମାଏଃମେ, ଚିକାନାଙ୍ଗ୍‌ ଅତେ ଏସେରେତାନାଏ?’
8 അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം.
ମେନ୍‌ଦ ମାଳିହଡ଼ କାଜିକେଦାଏ, ‘ହେ ଗମ୍‌କେ, ଏନାକେ ନେ ସିର୍ମାହଗି ତାଇରିକାଏମେଁ, ଆଇଙ୍ଗ୍‌ ଏନାକେ ଉର୍‌ବିହୁର୍‌କେଦ୍‌ତେ ସାରାହାସା ପେରେଜେୟାଇଙ୍ଗ୍‌ ।
9 അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
ଇଦୁ ହିଜୁଃସିର୍ମା ନେଆଁଁରେ ଜ ନାମ୍‌ ସାକାଅଆଃ, କା'ରେଦ ତାୟମ୍‌ତେ ଏନାକେ ମାଆଃଇଚିମେ ।’”
10 ൧൦ ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
୧୦ୟୀଶୁ ରୁଡ଼ୁନ୍‌ ହୁଲାଙ୍ଗ୍‌ରେ ମିଆଁଦ୍‌ ଯିହୁଦୀକଆଃ ସାମାଜ୍‌ ଅଡ଼ାଃରେ ଇତୁକତାନ୍‌ ତାଇକେନାଏ ।
11 ൧൧ അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
୧୧ଆଡଃ ନେଲେପେ ଏନ୍ତାଃରେ ଆଠ୍‌ରା ବାରାଷ୍‌ଏତେ ମିଆଁଦ୍‌ କୁଡ଼ିକେ ଏତ୍‌କାନ୍‌ ଆତ୍ମା ଏସେରାକାଇତେ ନାରାଦୁରାଇତାନ୍‌ ତାଇକେନାଏ, ଇନିଃ ଉଙ୍ଗୁଦ୍‌କେଦ୍‌ତେ ତାଇକେନାଏ, ଜେତାଲେକାତେ ସିଧାତିଙ୍ଗୁଃ କାଏ ଦାଡ଼ିତାନ୍‌ ତାଇକେନା ।
12 ൧൨ യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു.
୧୨ୟୀଶୁ ଇନିଃକେ ନେଲ୍‌କିୟାଏ ଆଡଃ ନାଡ଼େଃତେ ହାକାଅତାନ୍‌ଲଃ କାଜିକିୟାଏ, “ଏ କୁଡ଼ି, ଆମାଃ ନାରାଦୁରା ଦୁକୁଏତେ ବୁଗିକାନାମ୍‌ ।”
13 ൧൩ അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
୧୩ଆଡଃ ୟୀଶୁ ଇନିଃରେ ତିଃଇ ଦହକେଦାଏ ଆଡଃ ଇନିଃ ଇମ୍‌ତାଙ୍ଗ୍‌ଗି ବୁଗିନ୍‌ୟାନାଏ, ଆଡଃ ପାର୍‌ମେଶ୍ୱାର୍‌କେ ମାରାଙ୍ଗ୍‌କିୟାଏ ।
14 ൧൪ യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
୧୪ୟୀଶୁ ରୁଡ଼ୁନ୍‌ ହୁଲାଙ୍ଗ୍‌ରେ ବୁଗିକିୟାଏ ନେଆଁଁତେ ସାମାଜ୍‌ଅଡ଼ାଃରେନ୍‌ ଆଗୁଆଇ ଖିସ୍‌ୟାନାଏ, ଆଡଃ ହଡ଼କକେ କାଜିକେଦ୍‌କଆଏ, “ଛ'ମାହାଁ ମେନାଃ ଏନାରେ କାମି ଲାଗାତିଙ୍ଗ୍‌ୟାଁଃ, ଏନ୍‌ ହୁଲାଙ୍ଗ୍‌କରେ ବୁଗିନଃ ନାଗେନ୍ତେ ହିଜୁଃପେ, ରୁଡ଼ୁନ୍‌ ହୁଲାଙ୍ଗ୍‌ରେଦ କାହା ।”
15 ൧൫ കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
୧୫ମେନ୍‌ଦ ପ୍ରାଭୁ ୟୀଶୁ ଇନିଃକେ କାଜିରୁହାଡ଼୍‌କିୟା, “ଆପେ ସବେନ୍‌ ବେଦାହଡ଼କ, ଚିୟାଃ ଆପେ ସବେନ୍‌କ ରୁଡ଼ୁନ୍‌ ହୁଲାଙ୍ଗ୍‌ରେ ଆପେୟାଃ ଉରିଃକ୍‌ ଚି ଗାଧାକକେ ଗଣାଁଏତେ ରାଡ଼ାକେଦ୍‌ତେ ଦାଆଃ ନୁଁ ତେ କାପେ ଇଦିକତାନା?
16 ൧൬ എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
୧୬ଆଡଃ ନେ କୁଡ଼ିହନ୍‌ଦ ଆବ୍ରାହାମ୍‌ଆଃ କୁଡ଼ିହନ୍‌ ତାନିଃ, ନେଲିପେ ଇନିଃ ସାଏତାନ୍‌ରାଃ ତନଲ୍‌ରେ ଆଠ୍‌ରା ବାରାଷ୍‌ ତଲାକାଇତାଇନାଏ, ଚିୟାଃ ଇନିଃକେ ରୁଡ଼ୁନ୍‌ ହୁଲାଙ୍ଗ୍‌ରେ ଏନାଏତେ ରାଡ଼ାଇତେୟାଃ କା ଲାଗାତିଙ୍ଗ୍‌ ତାଇକେନା?”
17 ൧൭ അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
୧୭ୟୀଶୁ ନେଆଁଁ କାଜିକେଦ୍‌ ଇମ୍‌ତା, ଇନିୟାଃ ସବେନ୍‌ ମୁଦାଇକ ଗିହୁଃୟାନାକ ମେନ୍‌ଦ ହଡ଼କ ୟୀଶୁଆଃ ଆକ୍‌ଦାନ୍ଦାଅକାମି ନେଲ୍‌କେଦ୍‌ତେ ରାସ୍‌କାୟାନାକ ।
18 ൧൮ പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?
୧୮ଏନ୍ତେ ୟୀଶୁ କୁଲିକେଦାଏ, “ପାର୍‌ମେଶ୍ୱାର୍‌ଆଃ ରାଇଜ୍‌ ଚିନାଃ ଲେକା? ଆଇଙ୍ଗ୍‌ ଏନାକେ ଚିନାଃତେଗିଇଙ୍ଗ୍‌ ଜକାଏୟା?
19 ൧൯ ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
୧୯ଏନା ମିଆଁଦ୍‌ ମାନିଜାଙ୍ଗ୍‌ଲେକା, ଏନା ମିଆଁଦ୍‌ ହଡ଼ ଇଦିକେଦ୍‌ତେ ଆୟାଃ ବାଖ୍‌ଡ଼ିରେ ହେର୍‌କେଦାଏ, ଏନା ହାରାୟାନା ଆଡଃ ମାରାଙ୍ଗ୍‌ ଦାରୁୟାନା, ସିର୍ମାରେନ୍‌ ଚେଣେଁକ ଏନାରାଃ କତକରେକ ଥକାକେଦା ।”
20 ൨൦ പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?
୨୦ଆଡଃଗି ୟୀଶୁ ମେତାଦ୍‌କଆଏ, “ଆଇଙ୍ଗ୍‌ ପାର୍‌ମେଶ୍ୱାର୍‌ଆଃ ରାଇଜ୍‌ ଚିନାଃତେଗିଇଙ୍ଗ୍‌ ଜକାଏୟା?
21 ൨൧ അത് പുളിച്ചമാവിനോട്തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറമാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
୨୧ଏନା ରାନୁ ଲେକାଃ, ଏନା ଜେତା କୁଡ଼ି ଏନା ଆଉକେଦ୍‌ତେ ତିନ୍‌ କେଜି ମାଇଦାରେ ଏନା ଆଉରି ରାନୁଚାବାଅଃ ଜାକେଦ୍‌ ସିପୁଦ୍‌କେଦାଏ ।”
22 ൨൨ അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.
୨୨ୟୀଶୁ ଇତୁକତାନ୍‌ଲଃ ସାହାର୍‌ ସାହାର୍‌ ଆଡଃ ହାତୁ ହାତୁ ପାରମ୍‌ୟାନ୍ତେ ଯୀରୁଶାଲେମ୍‌ସାଃ ସେନଃତାନାଏ ତାଇକେନା ।
23 ൨൩ അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:
୨୩ଜେତାଏମିହୁଡ଼୍‌ କୁଲିକିୟାଏ, “ହେ ପ୍ରାଭୁ ଚିୟାଃ ବାଞ୍ଚାଅଃ ହଡ଼କ କାଟିଃଲେକାଃକ?” ୟୀଶୁ କାଜିୟାଦ୍‌କଆଏ,
24 ൨൪ ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
୨୪“ରେସେଦ୍‌ ଦୁଆର୍‌ତେ ବଲଃନାଗେନ୍ତେ ଚିହୁଲାନ୍‌ପେ, ଚିୟାଃଚି ଆଇଙ୍ଗ୍‌ କାଜିୟାପେତାନା, ଏନାରେ ବଲନାଙ୍ଗ୍‌ ପୁରାଃ ହଡ଼କ ସାନାଙ୍ଗ୍‌ଆଃ ମେନ୍‌ଦ କାକ ଦାଡ଼ିୟାଃ ।
25 ൨൫ വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
୨୫ଆଡଃ ଗୁସିୟାଁ ବିରିଦ୍‌ୟାନ୍ତେ ଦୁଆର୍‌ ହାଣ୍ଡେଦ୍‌ତାରେ, ତାୟମ୍‌ତେ ଆପେ ରାଚାରେପେ ତିଙ୍ଗୁନାଃ ଆଡଃ ଦୁଆର୍‌ରେପେ ଠକ୍‌ଠକାଏୟା ଆଡଃ ‘ହେ ପ୍ରାଭୁ ନିଜାଲେମ୍‌’ ମେନେୟା, ମେନ୍‌ଦ ଇନିଃ ମେତାପେୟାଏ, ‘ଆପେ କତାଃରେନ୍‌କ ତାନ୍‌ପେ ଆଇଙ୍ଗ୍‌ ଆପେକେ କାଇଙ୍ଗ୍‌ ସାରିୟାଃ ।’
26 ൨൬ അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.
୨୬ଏନ୍ତେ ଆପେ ମେନେୟା, ଆଲେ ଆମାଃଲଃ ଜମ୍‌ ଆଡଃ ନୁଁ ତାଇନାଲେ ଆଡଃ ଆମ୍‌ ଆଲେୟାଃ ହରାକରେ ଇତୁକେଦ୍‌ଲେୟାମ୍ ।
27 ൨൭ അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും.
୨୭ମେନ୍‌ଦ ଇନିଃ ମେନେୟାଏ, ‘ଆପେ ଅକଏ ଆଡଃ କତାଃରେନ୍‌କ ତାନ୍‌ପେ ଏନା କାଇଙ୍ଗ୍‌ ସାରିୟାଃ, ଏ ଏତ୍‌କାନ୍‌ କାମିକେନ୍‌କ, ଆପେ ସବେନ୍‌ ଆଇଙ୍ଗ୍‌ତାଃଏତେ ଆତମଃପେ ।
28 ൨൮ അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
୨୮ଆପେ ଚିମ୍‌ତା ଆବ୍ରାହାମ୍‌, ଇସାକ୍‌, ଯାକୁବ୍‌ ଆଡଃ ସବେନ୍‌ ନାବୀକକେ ପାର୍‌ମେଶ୍ୱାର୍‌ଆଃ ରାଇଜ୍‌ରେ ଦୁବାକାନ୍‌ ଆଡଃ ଆପେକେ ବାହାରିରେ ଅଡଙ୍ଗ୍‌ଆଁକାନ୍‌ ତେୟାଃପେ ନେଲେୟା । ଇମ୍‌ତା ଏନ୍ତାଃରେ ରାନାଆଃ ଆଡଃ ଡାଟା ହାବ୍‌ ରିଡିଦଃଆ,
29 ൨൯ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.
୨୯ହଡ଼କ ପୁରାବ୍‌ ଆଡଃ ପାଶ୍ଚିମ୍‌, ଉତ୍ତାର୍‌ ଆଡଃ ଦାକ୍ଷିଣ୍‌ସାଃଏତେ ହିଜୁଃକେଦ୍‌ତେ ପାର୍‌ମେଶ୍ୱାର୍‌ଆଃ ରାଇଜ୍‌ରେ ଜଜମ୍‌ ନାଙ୍ଗ୍‌କ ଦୁବାଃ ।
30 ൩൦ ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.
୩୦ଆଡଃ ନେଲେପେ, ସାର୍‌ତିଗି, ତାୟମ୍‌ରେନ୍‌କ ଆୟାରଃଆ ଆଡଃ ଆୟାର୍‌ରେନ୍‌କ ତାୟମଃଆ ।’”
31 ൩൧ ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.
୩୧ଏନ୍‌ ଦିପିଲିରେଗି ଚିମିନ୍‌ ଫାରୁଶୀକ ହିଜୁଃୟାନ୍ତେ ୟୀଶୁକେ କାଜିକିୟାଃକ, “ନେତାଃଏତେ ଅଡଙ୍ଗ୍‌କେଦ୍‌ତେ ସେନଃମେ, ହେରୋଦ୍‌ ଆମ୍‌କେ ଗଗଏଃ ସାନାଙ୍ଗ୍‌ତାନାଏ ।”
32 ൩൨ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും.
୩୨ୟୀଶୁ କାଜିୟାଦ୍‌କଆଏ, “ଜୁ ନେଆଁଁ ଏନ୍‌ ତୁୟୁକେ କାଜିୟାଇପେ, ‘ଆଇଙ୍ଗ୍‌ ତିସିଙ୍ଗ୍‌ ଆଡଃ ଗାପା ବଙ୍ଗାକଇଙ୍ଗ୍‌ ଅଡଙ୍ଗ୍‌କଆ ଆଡଃ ଦୁକୁଆକାନ୍‌କଇଙ୍ଗ୍‌ ବୁଗିକଆ ଆଡଃ ଆପି ମାହାଁରେଇଙ୍ଗ୍‌ ସେକାଡ଼ଃଆ ।’
33 ൩൩ എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ.
୩୩ଏନ୍‌ରେୟ ତିସିଙ୍ଗ୍‌ ଆଡଃ ଗାପା ଆଡଃ ମେୟାଙ୍ଗ୍‌ ଆଇଙ୍ଗ୍‌କେ ହନର୍‌ ଲାଗାତିଙ୍ଗ୍‌ୟାଁଃ, ସାର୍‌ତିଗି ଜେତାଏ ନାବୀ ଯୀରୁଶାଲେମ୍‌ ଏତେ ଏଟାଃ ଜାଗାରେ ଗଜଃ କା ଲାଗାତିଙ୍ଗ୍‌ୟାଁଃ ।
34 ൩൪ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
୩୪“ହେ ଯୀରୁଶାଲେମ୍‌, ହେ ଯୀରୁଶାଲେମ୍‌ ଆମ୍‌ ନାବୀକକେମ୍‌ ଗଏଃକେଦ୍‌କଆ ଆଡଃ ଆମ୍‌ତାଃତେ କୁଲାକାନ୍‌କକେ ଚିଦ୍‌ଗିଗଏଃ କେଦ୍‌କଆମ୍‌, ଏଙ୍ଗାସିମ୍‌ ଆୟାଃ ହନ୍‌କକେ ଆପ୍‌ରବ୍‌ ଲାତାର୍‌ରେ ଆବ୍‌ରୁମ୍‌ ତପାକତାନ୍‌ଲେକା ଚିମିନ୍‌ସା ଆଇଙ୍ଗ୍‌ ଆମାଃ ହନ୍‌କକେ ହୁଣ୍ଡିସାନାଙ୍ଗ୍‌କେଦାଇଙ୍ଗ୍‌, ମେନ୍‌ଦ ଆପେ କାପେ ସାନାଙ୍ଗ୍‌କେଦାଃ ।
35 ൩൫ നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
୩୫ନେଲେପେ, ଆପେୟାଃ ମାନ୍ଦିର୍‌ ଆପେତାଃରେ ହାଦୁଡ଼୍‌ନାଙ୍ଗ୍‌ ବାଗିୟଃତାନା । ଚିୟାଃଚି ଆଇଙ୍ଗ୍‌ ଆପେକେ କାଜିୟାପେ ତାନାଇଙ୍ଗ୍‌, ‘ପ୍ରାଭୁଆଃ ନୁତୁମ୍‌ତେ ହିଜୁଃତାନ୍‌ନିଃକେ ପାର୍‌ମେଶ୍ୱାର୍‌ ଆଶିଷ୍‌ ଏମାଇକାଏ ମେନ୍ତେ ଆପେ ଆଉରି କାଜି ଜାକେଦ୍‌ ନାହାଁଃଏତେ ଆଡଃ ଆଇଙ୍ଗ୍‌କେ କାପେ ନେଲିୟାଁଃ ।’”

< ലൂക്കോസ് 13 >