< ലൂക്കോസ് 1 >

1 ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു.
ପ୍ରଥମତୋ ଯେ ସାକ୍ଷିଣୋ ୱାକ୍ୟପ୍ରଚାରକାଶ୍ଚାସନ୍ ତେଽସ୍ମାକଂ ମଧ୍ୟେ ଯଦ୍ୟତ୍ ସପ୍ରମାଣଂ ୱାକ୍ୟମର୍ପଯନ୍ତି ସ୍ମ
2 ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു.
ତଦନୁସାରତୋଽନ୍ୟେପି ବହୱସ୍ତଦ୍ୱୃତ୍ତାନ୍ତଂ ରଚଯିତୁଂ ପ୍ରୱୃତ୍ତାଃ|
3 അതുകൊണ്ട് നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,
ଅତଏୱ ହେ ମହାମହିମଥିଯଫିଲ୍ ତ୍ୱଂ ଯା ଯାଃ କଥା ଅଶିକ୍ଷ୍ୟଥାସ୍ତାସାଂ ଦୃଢପ୍ରମାଣାନି ଯଥା ପ୍ରାପ୍ନୋଷି
4 അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
ତଦର୍ଥଂ ପ୍ରଥମମାରଭ୍ୟ ତାନି ସର୍ୱ୍ୱାଣି ଜ୍ଞାତ୍ୱାହମପି ଅନୁକ୍ରମାତ୍ ସର୍ୱ୍ୱୱୃତ୍ତାନ୍ତାନ୍ ତୁଭ୍ୟଂ ଲେଖିତୁଂ ମତିମକାର୍ଷମ୍|
5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ ഭരണകാലത്ത് അബീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.
ଯିହୂଦାଦେଶୀଯହେରୋଦ୍ନାମକେ ରାଜତ୍ୱଂ କୁର୍ୱ୍ୱତି ଅବୀଯଯାଜକସ୍ୟ ପର୍ୟ୍ୟାଯାଧିକାରୀ ସିଖରିଯନାମକ ଏକୋ ଯାଜକୋ ହାରୋଣୱଂଶୋଦ୍ଭୱା ଇଲୀଶେୱାଖ୍ୟା
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
ତସ୍ୟ ଜାଯା ଦ୍ୱାୱିମୌ ନିର୍ଦୋଷୌ ପ୍ରଭୋଃ ସର୍ୱ୍ୱାଜ୍ଞା ୱ୍ୟୱସ୍ଥାଶ୍ଚ ସଂମନ୍ୟ ଈଶ୍ୱରଦୃଷ୍ଟୌ ଧାର୍ମ୍ମିକାୱାସ୍ତାମ୍|
7 എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ട് അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
ତଯୋଃ ସନ୍ତାନ ଏକୋପି ନାସୀତ୍, ଯତ ଇଲୀଶେୱା ବନ୍ଧ୍ୟା ତୌ ଦ୍ୱାୱେୱ ୱୃଦ୍ଧାୱଭୱତାମ୍|
8 സെഖര്യാവ് തന്റെ ഗണത്തിന്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
ଯଦା ସ୍ୱପର୍ୟ୍ୟାନୁକ୍ରମେଣ ସିଖରିଯ ଈଶ୍ୱାସ୍ୟ ସମକ୍ଷଂ ଯାଜକୀଯଂ କର୍ମ୍ମ କରୋତି
9 പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
ତଦା ଯଜ୍ଞସ୍ୟ ଦିନପରିପାଯ୍ୟା ପରମେଶ୍ୱରସ୍ୟ ମନ୍ଦିରେ ପ୍ରୱେଶକାଲେ ଧୂପଜ୍ୱାଲନଂ କର୍ମ୍ମ ତସ୍ୟ କରଣୀଯମାସୀତ୍|
10 ൧൦ അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ତଦ୍ଧୂପଜ୍ୱାଲନକାଲେ ଲୋକନିୱହେ ପ୍ରାର୍ଥନାଂ କର୍ତୁଂ ବହିସ୍ତିଷ୍ଠତି
11 ൧൧ അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.
ସତି ସିଖରିଯୋ ଯସ୍ୟାଂ ୱେଦ୍ୟାଂ ଧୂପଂ ଜ୍ୱାଲଯତି ତଦ୍ଦକ୍ଷିଣପାର୍ଶ୍ୱେ ପରମେଶ୍ୱରସ୍ୟ ଦୂତ ଏକ ଉପସ୍ଥିତୋ ଦର୍ଶନଂ ଦଦୌ|
12 ൧൨ സെഖര്യാവ് അവനെ കണ്ട് പരിഭ്രമിച്ചു.
ତଂ ଦୃଷ୍ଟ୍ୱା ସିଖରିଯ ଉଦ୍ୱିୱିଜେ ଶଶଙ୍କେ ଚ|
13 ൧൩ ദൂതൻ അവനോട് പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം.
ତଦା ସ ଦୂତସ୍ତଂ ବଭାଷେ ହେ ସିଖରିଯ ମା ଭୈସ୍ତୱ ପ୍ରାର୍ଥନା ଗ୍ରାହ୍ୟା ଜାତା ତୱ ଭାର୍ୟ୍ୟା ଇଲୀଶେୱା ପୁତ୍ରଂ ପ୍ରସୋଷ୍ୟତେ ତସ୍ୟ ନାମ ଯୋହନ୍ ଇତି କରିଷ୍ୟସି|
14 ൧൪ നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
କିଞ୍ଚ ତ୍ୱଂ ସାନନ୍ଦଃ ସହର୍ଷଶ୍ଚ ଭୱିଷ୍ୟସି ତସ୍ୟ ଜନ୍ମନି ବହୱ ଆନନ୍ଦିଷ୍ୟନ୍ତି ଚ|
15 ൧൫ അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
ଯତୋ ହେତୋଃ ସ ପରମେଶ୍ୱରସ୍ୟ ଗୋଚରେ ମହାନ୍ ଭୱିଷ୍ୟତି ତଥା ଦ୍ରାକ୍ଷାରସଂ ସୁରାଂ ୱା କିମପି ନ ପାସ୍ୟତି, ଅପରଂ ଜନ୍ମାରଭ୍ୟ ପୱିତ୍ରେଣାତ୍ମନା ପରିପୂର୍ଣଃ
16 ൧൬ അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
ସନ୍ ଇସ୍ରାଯେଲ୍ୱଂଶୀଯାନ୍ ଅନେକାନ୍ ପ୍ରଭୋଃ ପରମେଶ୍ୱରସ୍ୟ ମାର୍ଗମାନେଷ୍ୟତି|
17 ൧൭ അവൻ കർത്താവിന് മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.
ସନ୍ତାନାନ୍ ପ୍ରତି ପିତୃଣାଂ ମନାଂସି ଧର୍ମ୍ମଜ୍ଞାନଂ ପ୍ରତ୍ୟନାଜ୍ଞାଗ୍ରାହିଣଶ୍ଚ ପରାୱର୍ତ୍ତଯିତୁଂ, ପ୍ରଭୋଃ ପରମେଶ୍ୱରସ୍ୟ ସେୱାର୍ଥମ୍ ଏକାଂ ସଜ୍ଜିତଜାତିଂ ୱିଧାତୁଞ୍ଚ ସ ଏଲିଯରୂପାତ୍ମଶକ୍ତିପ୍ରାପ୍ତସ୍ତସ୍ୟାଗ୍ରେ ଗମିଷ୍ୟତି|
18 ൧൮ സെഖര്യാവ് ദൂതനോട്; ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
ତଦା ସିଖରିଯୋ ଦୂତମୱାଦୀତ୍ କଥମେତଦ୍ ୱେତ୍ସ୍ୟାମି? ଯତୋହଂ ୱୃଦ୍ଧୋ ମମ ଭାର୍ୟ୍ୟା ଚ ୱୃଦ୍ଧା|
19 ൧൯ ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.
ତତୋ ଦୂତଃ ପ୍ରତ୍ୟୁୱାଚ ପଶ୍ୟେଶ୍ୱରସ୍ୟ ସାକ୍ଷାଦ୍ୱର୍ତ୍ତୀ ଜିବ୍ରାଯେଲ୍ନାମା ଦୂତୋହଂ ତ୍ୱଯା ସହ କଥାଂ ଗଦିତୁଂ ତୁଭ୍ୟମିମାଂ ଶୁଭୱାର୍ତ୍ତାଂ ଦାତୁଞ୍ଚ ପ୍ରେଷିତଃ|
20 ൨൦ തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
କିନ୍ତୁ ମଦୀଯଂ ୱାକ୍ୟଂ କାଲେ ଫଲିଷ୍ୟତି ତତ୍ ତ୍ୱଯା ନ ପ୍ରତୀତମ୍ ଅତଃ କାରଣାଦ୍ ଯାୱଦେୱ ତାନି ନ ସେତ୍ସ୍ୟନ୍ତି ତାୱତ୍ ତ୍ୱଂ ୱକ୍ତୁଂମଶକ୍ତୋ ମୂକୋ ଭୱ|
21 ൨൧ ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
ତଦାନୀଂ ଯେ ଯେ ଲୋକାଃ ସିଖରିଯମପୈକ୍ଷନ୍ତ ତେ ମଧ୍ୟେମନ୍ଦିରଂ ତସ୍ୟ ବହୁୱିଲମ୍ବାଦ୍ ଆଶ୍ଚର୍ୟ୍ୟଂ ମେନିରେ|
22 ൨൨ അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ട് എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആം‌ഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.
ସ ବହିରାଗତୋ ଯଦା କିମପି ୱାକ୍ୟଂ ୱକ୍ତୁମଶକ୍ତଃ ସଙ୍କେତଂ କୃତ୍ୱା ନିଃଶବ୍ଦସ୍ତସ୍ୟୌ ତଦା ମଧ୍ୟେମନ୍ଦିରଂ କସ୍ୟଚିଦ୍ ଦର୍ଶନଂ ତେନ ପ୍ରାପ୍ତମ୍ ଇତି ସର୍ୱ୍ୱେ ବୁବୁଧିରେ|
23 ൨൩ അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
ଅନନ୍ତରଂ ତସ୍ୟ ସେୱନପର୍ୟ୍ୟାଯେ ସମ୍ପୂର୍ଣେ ସତି ସ ନିଜଗେହଂ ଜଗାମ|
24 ൨൪ ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു:
କତିପଯଦିନେଷୁ ଗତେଷୁ ତସ୍ୟ ଭାର୍ୟ୍ୟା ଇଲୀଶେୱା ଗର୍ବ୍ଭୱତୀ ବଭୂୱ
25 ൨൫ മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ച് മാസം ഒളിച്ചു പാർത്തു.
ପଶ୍ଚାତ୍ ସା ପଞ୍ଚମାସାନ୍ ସଂଗୋପ୍ୟାକଥଯତ୍ ଲୋକାନାଂ ସମକ୍ଷଂ ମମାପମାନଂ ଖଣ୍ଡଯିତୁଂ ପରମେଶ୍ୱରୋ ମଯି ଦୃଷ୍ଟିଂ ପାତଯିତ୍ୱା କର୍ମ୍ମେଦୃଶଂ କୃତୱାନ୍|
26 ൨൬ എലിസബെത്ത് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.
ଅପରଞ୍ଚ ତସ୍ୟା ଗର୍ବ୍ଭସ୍ୟ ଷଷ୍ଠେ ମାସେ ଜାତେ ଗାଲୀଲ୍ପ୍ରଦେଶୀଯନାସରତ୍ପୁରେ
27 ൨൭ അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.
ଦାଯୂଦୋ ୱଂଶୀଯାଯ ଯୂଷଫ୍ନାମ୍ନେ ପୁରୁଷାଯ ଯା ମରିଯମ୍ନାମକୁମାରୀ ୱାଗ୍ଦତ୍ତାସୀତ୍ ତସ୍ୟାଃ ସମୀପଂ ଜିବ୍ରାଯେଲ୍ ଦୂତ ଈଶ୍ୱରେଣ ପ୍ରହିତଃ|
28 ൨൮ ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്ന്: കൃപ ലഭിച്ചവളേ, നിനക്ക് വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
ସ ଗତ୍ୱା ଜଗାଦ ହେ ଈଶ୍ୱରାନୁଗୃହୀତକନ୍ୟେ ତୱ ଶୁଭଂ ଭୂଯାତ୍ ପ୍ରଭୁଃ ପରମେଶ୍ୱରସ୍ତୱ ସହାଯୋସ୍ତି ନାରୀଣାଂ ମଧ୍ୟେ ତ୍ୱମେୱ ଧନ୍ୟା|
29 ൨൯ അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
ତଦାନୀଂ ସା ତଂ ଦୃଷ୍ଟ୍ୱା ତସ୍ୟ ୱାକ୍ୟତ ଉଦ୍ୱିଜ୍ୟ କୀଦୃଶଂ ଭାଷଣମିଦମ୍ ଇତି ମନସା ଚିନ୍ତଯାମାସ|
30 ൩൦ ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
ତତୋ ଦୂତୋଽୱଦତ୍ ହେ ମରିଯମ୍ ଭଯଂ ମାକାର୍ଷୀଃ, ତ୍ୱଯି ପରମେଶ୍ୱରସ୍ୟାନୁଗ୍ରହୋସ୍ତି|
31 ൩൧ നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കണം.
ପଶ୍ୟ ତ୍ୱଂ ଗର୍ବ୍ଭଂ ଧୃତ୍ୱା ପୁତ୍ରଂ ପ୍ରସୋଷ୍ୟସେ ତସ୍ୟ ନାମ ଯୀଶୁରିତି କରିଷ୍ୟସି|
32 ൩൨ അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും
ସ ମହାନ୍ ଭୱିଷ୍ୟତି ତଥା ସର୍ୱ୍ୱେଭ୍ୟଃ ଶ୍ରେଷ୍ଠସ୍ୟ ପୁତ୍ର ଇତି ଖ୍ୟାସ୍ୟତି; ଅପରଂ ପ୍ରଭୁଃ ପରମେଶ୍ୱରସ୍ତସ୍ୟ ପିତୁର୍ଦାଯୂଦଃ ସିଂହାସନଂ ତସ୍ମୈ ଦାସ୍ୟତି;
33 ൩൩ അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn g165)
ତଥା ସ ଯାକୂବୋ ୱଂଶୋପରି ସର୍ୱ୍ୱଦା ରାଜତ୍ୱଂ କରିଷ୍ୟତି, ତସ୍ୟ ରାଜତ୍ୱସ୍ୟାନ୍ତୋ ନ ଭୱିଷ୍ୟତି| (aiōn g165)
34 ൩൪ മറിയ ദൂതനോട്: ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
ତଦା ମରିଯମ୍ ତଂ ଦୂତଂ ବଭାଷେ ନାହଂ ପୁରୁଷସଙ୍ଗଂ କରୋମି ତର୍ହି କଥମେତତ୍ ସମ୍ଭୱିଷ୍ୟତି?
35 ൩൫ അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
ତତୋ ଦୂତୋଽକଥଯତ୍ ପୱିତ୍ର ଆତ୍ମା ତ୍ୱାମାଶ୍ରାଯିଷ୍ୟତି ତଥା ସର୍ୱ୍ୱଶ୍ରେଷ୍ଠସ୍ୟ ଶକ୍ତିସ୍ତୱୋପରି ଛାଯାଂ କରିଷ୍ୟତି ତତୋ ହେତୋସ୍ତୱ ଗର୍ବ୍ଭାଦ୍ ଯଃ ପୱିତ୍ରବାଲକୋ ଜନିଷ୍ୟତେ ସ ଈଶ୍ୱରପୁତ୍ର ଇତି ଖ୍ୟାତିଂ ପ୍ରାପ୍ସ୍ୟତି|
36 ൩൬ നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.
ଅପରଞ୍ଚ ପଶ୍ୟ ତୱ ଜ୍ଞାତିରିଲୀଶେୱା ଯାଂ ସର୍ୱ୍ୱେ ବନ୍ଧ୍ୟାମୱଦନ୍ ଇଦାନୀଂ ସା ୱାର୍ଦ୍ଧକ୍ୟେ ସନ୍ତାନମେକଂ ଗର୍ବ୍ଭେଽଧାରଯତ୍ ତସ୍ୟ ଷଷ୍ଠମାସୋଭୂତ୍|
37 ൩൭ ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്നു ഉത്തരം പറഞ്ഞു.
କିମପି କର୍ମ୍ମ ନାସାଧ୍ୟମ୍ ଈଶ୍ୱରସ୍ୟ|
38 ൩൮ അതിന് മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
ତଦା ମରିଯମ୍ ଜଗାଦ, ପଶ୍ୟ ପ୍ରଭେରହଂ ଦାସୀ ମହ୍ୟଂ ତୱ ୱାକ୍ୟାନୁସାରେଣ ସର୍ୱ୍ୱମେତଦ୍ ଘଟତାମ୍; ଅନନତରଂ ଦୂତସ୍ତସ୍ୟାଃ ସମୀପାତ୍ ପ୍ରତସ୍ଥେ|
39 ൩൯ കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്ന്,
ଅଥ କତିପଯଦିନାତ୍ ପରଂ ମରିଯମ୍ ତସ୍ମାତ୍ ପର୍ୱ୍ୱତମଯପ୍ରଦେଶୀଯଯିହୂଦାଯା ନଗରମେକଂ ଶୀଘ୍ରଂ ଗତ୍ୱା
40 ൪൦ അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.
ସିଖରିଯଯାଜକସ୍ୟ ଗୃହଂ ପ୍ରୱିଶ୍ୟ ତସ୍ୟ ଜାଯାମ୍ ଇଲୀଶେୱାଂ ସମ୍ବୋଧ୍ୟାୱଦତ୍|
41 ൪൧ മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
ତତୋ ମରିଯମଃ ସମ୍ବୋଧନୱାକ୍ୟେ ଇଲୀଶେୱାଯାଃ କର୍ଣଯୋଃ ପ୍ରୱିଷ୍ଟମାତ୍ରେ ସତି ତସ୍ୟା ଗର୍ବ୍ଭସ୍ଥବାଲକୋ ନନର୍ତ୍ତ| ତତ ଇଲୀଶେୱା ପୱିତ୍ରେଣାତ୍ମନା ପରିପୂର୍ଣା ସତୀ
42 ൪൨ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.
ପ୍ରୋଚ୍ଚୈର୍ଗଦିତୁମାରେଭେ, ଯୋଷିତାଂ ମଧ୍ୟେ ତ୍ୱମେୱ ଧନ୍ୟା, ତୱ ଗର୍ବ୍ଭସ୍ଥଃ ଶିଶୁଶ୍ଚ ଧନ୍ୟଃ|
43 ൪൩ എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.
ତ୍ୱଂ ପ୍ରଭୋର୍ମାତା, ମମ ନିୱେଶନେ ତ୍ୱଯା ଚରଣାୱର୍ପିତୌ, ମମାଦ୍ୟ ସୌଭାଗ୍ୟମେତତ୍|
44 ൪൪ നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.
ପଶ୍ୟ ତୱ ୱାକ୍ୟେ ମମ କର୍ଣଯୋଃ ପ୍ରୱିଷ୍ଟମାତ୍ରେ ସତି ମମୋଦରସ୍ଥଃ ଶିଶୁରାନନ୍ଦାନ୍ ନନର୍ତ୍ତ|
45 ൪൫ കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
ଯା ସ୍ତ୍ରୀ ୱ୍ୟଶ୍ୱସୀତ୍ ସା ଧନ୍ୟା, ଯତୋ ହେତୋସ୍ତାଂ ପ୍ରତି ପରମେଶ୍ୱରୋକ୍ତଂ ୱାକ୍ୟଂ ସର୍ୱ୍ୱଂ ସିଦ୍ଧଂ ଭୱିଷ୍ୟତି|
46 ൪൬ അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
ତଦାନୀଂ ମରିଯମ୍ ଜଗାଦ| ଧନ୍ୟୱାଦଂ ପରେଶସ୍ୟ କରୋତି ମାମକଂ ମନଃ|
47 ൪൭ എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
ମମାତ୍ମା ତାରକେଶେ ଚ ସମୁଲ୍ଲାସଂ ପ୍ରଗଚ୍ଛତି|
48 ൪൮ അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
ଅକରୋତ୍ ସ ପ୍ରଭୁ ର୍ଦୁଷ୍ଟିଂ ସ୍ୱଦାସ୍ୟା ଦୁର୍ଗତିଂ ପ୍ରତି| ପଶ୍ୟାଦ୍ୟାରଭ୍ୟ ମାଂ ଧନ୍ୟାଂ ୱକ୍ଷ୍ୟନ୍ତି ପୁରୁଷାଃ ସଦା|
49 ൪൯ സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം ആകുന്നു.
ଯଃ ସର୍ୱ୍ୱଶକ୍ତିମାନ୍ ଯସ୍ୟ ନାମାପି ଚ ପୱିତ୍ରକଂ| ସ ଏୱ ସୁମହତ୍କର୍ମ୍ମ କୃତୱାନ୍ ମନ୍ନିମିତ୍ତକଂ|
50 ൫൦ അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
ଯେ ବିଭ୍ୟତି ଜନାସ୍ତସ୍ମାତ୍ ତେଷାଂ ସନ୍ତାନପଂକ୍ତିଷୁ| ଅନୁକମ୍ପା ତଦୀଯା ଚ ସର୍ୱ୍ୱଦୈୱ ସୁତିଷ୍ଠତି|
51 ൫൧ അവൻ തന്റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
ସ୍ୱବାହୁବଲତସ୍ତେନ ପ୍ରାକାଶ୍ୟତ ପରାକ୍ରମଃ| ମନଃକୁମନ୍ତ୍ରଣାସାର୍ଦ୍ଧଂ ୱିକୀର୍ୟ୍ୟନ୍ତେଽଭିମାନିନଃ|
52 ൫൨ പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു.
ସିଂହାସନଗତାଲ୍ଲୋକାନ୍ ବଲିନଶ୍ଚାୱରୋହ୍ୟ ସଃ| ପଦେଷୂଚ୍ଚେଷୁ ଲୋକାଂସ୍ତୁ କ୍ଷୁଦ୍ରାନ୍ ସଂସ୍ଥାପଯତ୍ୟପି|
53 ൫൩ വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
କ୍ଷୁଧିତାନ୍ ମାନୱାନ୍ ଦ୍ରୱ୍ୟୈରୁତ୍ତମୈଃ ପରିତର୍ପ୍ୟ ସଃ| ସକଲାନ୍ ଧନିନୋ ଲୋକାନ୍ ୱିସୃଜେଦ୍ ରିକ୍ତହସ୍ତକାନ୍|
54 ൫൪ തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു,
ଇବ୍ରାହୀମି ଚ ତଦ୍ୱଂଶେ ଯା ଦଯାସ୍ତି ସଦୈୱ ତାଂ| ସ୍ମୃତ୍ୱା ପୁରା ପିତୃଣାଂ ନୋ ଯଥା ସାକ୍ଷାତ୍ ପ୍ରତିଶ୍ରୁତଂ| (aiōn g165)
55 ൫൫ നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു”. (aiōn g165)
ଇସ୍ରାଯେଲ୍ସେୱକସ୍ତେନ ତଥୋପକ୍ରିଯତେ ସ୍ୱଯଂ||
56 ൫൬ മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
ଅନନ୍ତରଂ ମରିଯମ୍ ପ୍ରାଯେଣ ମାସତ୍ରଯମ୍ ଇଲୀଶେୱଯା ସହୋଷିତ୍ୱା ୱ୍ୟାଘୁଯ୍ୟ ନିଜନିୱେଶନଂ ଯଯୌ|
57 ൫൭ എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
ତଦନନ୍ତରମ୍ ଇଲୀଶେୱାଯାଃ ପ୍ରସୱକାଲ ଉପସ୍ଥିତେ ସତି ସା ପୁତ୍ରଂ ପ୍ରାସୋଷ୍ଟ|
58 ൫൮ കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.
ତତଃ ପରମେଶ୍ୱରସ୍ତସ୍ୟାଂ ମହାନୁଗ୍ରହଂ କୃତୱାନ୍ ଏତତ୍ ଶ୍ରୁତ୍ୱା ସମୀପୱାସିନଃ କୁଟୁମ୍ବାଶ୍ଚାଗତ୍ୟ ତଯା ସହ ମୁମୁଦିରେ|
59 ൫൯ എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ട് വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവന് സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.
ତଥାଷ୍ଟମେ ଦିନେ ତେ ବାଲକସ୍ୟ ତ୍ୱଚଂ ଛେତ୍ତୁମ୍ ଏତ୍ୟ ତସ୍ୟ ପିତୃନାମାନୁରୂପଂ ତନ୍ନାମ ସିଖରିଯ ଇତି କର୍ତ୍ତୁମୀଷୁଃ|
60 ൬൦ അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
କିନ୍ତୁ ତସ୍ୟ ମାତାକଥଯତ୍ ତନ୍ନ, ନାମାସ୍ୟ ଯୋହନ୍ ଇତି କର୍ତ୍ତୱ୍ୟମ୍|
61 ൬൧ അവർ അവളോട്: നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ എന്നു പറഞ്ഞു.
ତଦା ତେ ୱ୍ୟାହରନ୍ ତୱ ୱଂଶମଧ୍ୟେ ନାମେଦୃଶଂ କସ୍ୟାପି ନାସ୍ତି|
62 ൬൨ പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
ତତଃ ପରଂ ତସ୍ୟ ପିତରଂ ସିଖରିଯଂ ପ୍ରତି ସଙ୍କେତ୍ୟ ପପ୍ରଚ୍ଛୁଃ ଶିଶୋଃ କିଂ ନାମ କାରିଷ୍ୟତେ?
63 ൬൩ അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
ତତଃ ସ ଫଲକମେକଂ ଯାଚିତ୍ୱା ଲିଲେଖ ତସ୍ୟ ନାମ ଯୋହନ୍ ଭୱିଷ୍ୟତି| ତସ୍ମାତ୍ ସର୍ୱ୍ୱେ ଆଶ୍ଚର୍ୟ୍ୟଂ ମେନିରେ|
64 ൬൪ ഉടനെ അവന്റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
ତତ୍କ୍ଷଣଂ ସିଖରିଯସ୍ୟ ଜିହ୍ୱାଜାଡ୍ୟେଽପଗତେ ସ ମୁଖଂ ୱ୍ୟାଦାଯ ସ୍ପଷ୍ଟୱର୍ଣମୁଚ୍ଚାର୍ୟ୍ୟ ଈଶ୍ୱରସ୍ୟ ଗୁଣାନୁୱାଦଂ ଚକାର|
65 ൬൫ അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി
ତସ୍ମାଚ୍ଚତୁର୍ଦିକ୍ସ୍ଥାଃ ସମୀପୱାସିଲୋକା ଭୀତା ଏୱମେତାଃ ସର୍ୱ୍ୱାଃ କଥା ଯିହୂଦାଯାଃ ପର୍ୱ୍ୱତମଯପ୍ରଦେଶସ୍ୟ ସର୍ୱ୍ୱତ୍ର ପ୍ରଚାରିତାଃ|
66 ൬൬ കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
ତସ୍ମାତ୍ ଶ୍ରୋତାରୋ ମନଃସୁ ସ୍ଥାପଯିତ୍ୱା କଥଯାମ୍ବଭୂୱୁଃ କୀଦୃଶୋଯଂ ବାଲୋ ଭୱିଷ୍ୟତି? ଅଥ ପରମେଶ୍ୱରସ୍ତସ୍ୟ ସହାଯୋଭୂତ୍|
67 ൬൭ അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
ତଦା ଯୋହନଃ ପିତା ସିଖରିଯଃ ପୱିତ୍ରେଣାତ୍ମନା ପରିପୂର୍ଣଃ ସନ୍ ଏତାଦୃଶଂ ଭୱିଷ୍ୟଦ୍ୱାକ୍ୟଂ କଥଯାମାସ|
68 ൬൮ “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
ଇସ୍ରାଯେଲଃ ପ୍ରଭୁ ର୍ୟସ୍ତୁ ସ ଧନ୍ୟଃ ପରମେଶ୍ୱରଃ| ଅନୁଗୃହ୍ୟ ନିଜାଲ୍ଲୋକାନ୍ ସ ଏୱ ପରିମୋଚଯେତ୍|
69 ൬൯ അവൻ ശക്തനായ രക്ഷകനെ തന്റെ ദാസനായ ദാവീദിന്റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു
ୱିପକ୍ଷଜନହସ୍ତେଭ୍ୟୋ ଯଥା ମୋଚ୍ୟାମହେ ୱଯଂ| ଯାୱଜ୍ଜୀୱଞ୍ଚ ଧର୍ମ୍ମେଣ ସାରଲ୍ୟେନ ଚ ନିର୍ଭଯାଃ|
70 ൭൦ ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ. (aiōn g165)
ସେୱାମହୈ ତମେୱୈକମ୍ ଏତତ୍କାରଣମେୱ ଚ| ସ୍ୱକୀଯଂ ସୁପୱିତ୍ରଞ୍ଚ ସଂସ୍ମୃତ୍ୟ ନିଯମଂ ସଦା|
71 ൭൧ അവൻ നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
କୃପଯା ପୁରୁଷାନ୍ ପୂର୍ୱ୍ୱାନ୍ ନିକଷାର୍ଥାତ୍ତୁ ନଃ ପିତୁଃ| ଇବ୍ରାହୀମଃ ସମୀପେ ଯଂ ଶପଥଂ କୃତୱାନ୍ ପୁରା|
72 ൭൨ അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
ତମେୱ ସଫଲଂ କର୍ତ୍ତଂ ତଥା ଶତ୍ରୁଗଣସ୍ୟ ଚ| ଋତୀଯାକାରିଣଶ୍ଚୈୱ କରେଭ୍ୟୋ ରକ୍ଷଣାଯ ନଃ|
73 ൭൩ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
ସୃଷ୍ଟେଃ ପ୍ରଥମତଃ ସ୍ୱୀଯୈଃ ପୱିତ୍ରୈ ର୍ଭାୱିୱାଦିଭିଃ| (aiōn g165)
74 ൭൪ നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ
ଯଥୋକ୍ତୱାନ୍ ତଥା ସ୍ୱସ୍ୟ ଦାଯୂଦଃ ସେୱକସ୍ୟ ତୁ|
75 ൭൫ വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
ୱଂଶେ ତ୍ରାତାରମେକଂ ସ ସମୁତ୍ପାଦିତୱାନ୍ ସ୍ୱଯମ୍|
76 ൭൬ നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും
ଅତୋ ହେ ବାଲକ ତ୍ୱନ୍ତୁ ସର୍ୱ୍ୱେଭ୍ୟଃ ଶ୍ରେଷ୍ଠ ଏୱ ଯଃ| ତସ୍ୟୈୱ ଭାୱିୱାଦୀତି ପ୍ରୱିଖ୍ୟାତୋ ଭୱିଷ୍ୟସି| ଅସ୍ମାକଂ ଚରଣାନ୍ କ୍ଷେମେ ମାର୍ଗେ ଚାଲଯିତୁଂ ସଦା| ଏୱଂ ଧ୍ୱାନ୍ତେଽର୍ଥତୋ ମୃତ୍ୟୋଶ୍ଛାଯାଯାଂ ଯେ ତୁ ମାନୱାଃ|
77 ൭൭ നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവന് മുമ്പായി നടക്കും.
ଉପୱିଷ୍ଟାସ୍ତୁ ତାନେୱ ପ୍ରକାଶଯିତୁମେୱ ହି| କୃତ୍ୱା ମହାନୁକମ୍ପାଂ ହି ଯାମେୱ ପରମେଶ୍ୱରଃ|
78 ൭൮ സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
ଊର୍ଦ୍ୱ୍ୱାତ୍ ସୂର୍ୟ୍ୟମୁଦାଯ୍ୟୈୱାସ୍ମଭ୍ୟଂ ପ୍ରାଦାତ୍ତୁ ଦର୍ଶନଂ| ତଯାନୁକମ୍ପଯା ସ୍ୱସ୍ୟ ଲୋକାନାଂ ପାପମୋଚନେ|
79 ൭൯ ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു”.
ପରିତ୍ରାଣସ୍ୟ ତେଭ୍ୟୋ ହି ଜ୍ଞାନୱିଶ୍ରାଣନାଯ ଚ| ପ୍ରଭୋ ର୍ମାର୍ଗଂ ପରିଷ୍କର୍ତ୍ତୁଂ ତସ୍ୟାଗ୍ରାଯୀ ଭୱିଷ୍ୟସି||
80 ൮൦ പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.
ଅଥ ବାଲକଃ ଶରୀରେଣ ବୁଦ୍ଧ୍ୟା ଚ ୱର୍ଦ୍ଧିତୁମାରେଭେ; ଅପରଞ୍ଚ ସ ଇସ୍ରାଯେଲୋ ୱଂଶୀଯଲୋକାନାଂ ସମୀପେ ଯାୱନ୍ନ ପ୍ରକଟୀଭୂତସ୍ତାସ୍ତାୱତ୍ ପ୍ରାନ୍ତରେ ନ୍ୟୱସତ୍|

< ലൂക്കോസ് 1 >