< യോഹന്നാൻ 1 >

1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
ஆதௌ³ வாத³ ஆஸீத் ஸ ச வாத³ ஈஸ்²வரேண ஸார்த⁴மாஸீத் ஸ வாத³​: ஸ்வயமீஸ்²வர ஏவ|
2 അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
ஸ ஆதா³வீஸ்²வரேண ஸஹாஸீத்|
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.
தேந ஸர்வ்வம்’ வஸ்து ஸஸ்ரு’ஜே ஸர்வ்வேஷு ஸ்ரு’ஷ்டவஸ்துஷு கிமபி வஸ்து தேநாஸ்ரு’ஷ்டம்’ நாஸ்தி|
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
ஸ ஜீவநஸ்யாகார​: , தச்ச ஜீவநம்’ மநுஷ்யாணாம்’ ஜ்யோதி​:
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
தஜ்ஜ்யோதிரந்த⁴காரே ப்ரசகாஸே² கிந்த்வந்த⁴காரஸ்தந்ந ஜக்³ராஹ|
6 ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്റെ പേരു യോഹന്നാൻ.
யோஹந் நாமக ஏகோ மநுஜ ஈஸ்²வரேண ப்ரேஷயாஞ்சக்ரே|
7 താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നേ അവൻ വന്നു.
தத்³வாரா யதா² ஸர்வ்வே விஸ்²வஸந்தி தத³ர்த²ம்’ ஸ தஜ்ஜ்யோதிஷி ப்ரமாணம்’ தா³தும்’ ஸாக்ஷிஸ்வரூபோ பூ⁴த்வாக³மத்,
8 യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്.
ஸ ஸ்வயம்’ தஜ்ஜ்யோதி ர்ந கிந்து தஜ்ஜ்யோதிஷி ப்ரமாணம்’ தா³துமாக³மத்|
9 എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
ஜக³த்யாக³த்ய ய​: ஸர்வ்வமநுஜேப்⁴யோ தீ³ப்திம்’ த³தா³தி ததே³வ ஸத்யஜ்யோதி​: |
10 ൧൦ അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
ஸ யஜ்ஜக³த³ஸ்ரு’ஜத் தந்மத்³ய ஏவ ஸ ஆஸீத் கிந்து ஜக³தோ லோகாஸ்தம்’ நாஜாநந்|
11 ൧൧ അവൻ തന്റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല.
நிஜாதி⁴காரம்’ ஸ ஆக³ச்ச²த் கிந்து ப்ரஜாஸ்தம்’ நாக்³ரு’ஹ்லந்|
12 ൧൨ അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ததா²பி யே யே தமக்³ரு’ஹ்லந் அர்தா²த் தஸ்ய நாம்நி வ்யஸ்²வஸந் தேப்⁴ய ஈஸ்²வரஸ்ய புத்ரா ப⁴விதும் அதி⁴காரம் அத³தா³த்|
13 ൧൩ അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
தேஷாம்’ ஜநி​: ஸோ²ணிதாந்ந ஸா²ரீரிகாபி⁴லாஷாந்ந மாநவாநாமிச்சா²தோ ந கிந்த்வீஸ்²வராத³ப⁴வத்|
14 ൧൪ വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്റെ തേജസ്സായി കണ്ട്.
ஸ வாதோ³ மநுஷ்யரூபேணாவதீர்ய்ய ஸத்யதாநுக்³ரஹாப்⁴யாம்’ பரிபூர்ண​: ஸந் ஸார்த⁴ம் அஸ்மாபி⁴ ர்ந்யவஸத் தத​: பிதுரத்³விதீயபுத்ரஸ்ய யோக்³யோ யோ மஹிமா தம்’ மஹிமாநம்’ தஸ்யாபஸ்²யாம|
15 ൧൫ യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
ததோ யோஹநபி ப்ரசார்ய்ய ஸாக்ஷ்யமித³ம்’ த³த்தவாந் யோ மம பஸ்²சாத்³ ஆக³மிஷ்யதி ஸ மத்தோ கு³ருதர​: ; யதோ மத்பூர்வ்வம்’ ஸ வித்³யமாந ஆஸீத்; யத³ர்த²ம் அஹம்’ ஸாக்ஷ்யமித³ம் அதா³ம்’ ஸ ஏஷ​: |
16 ൧൬ അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
அபரஞ்ச தஸ்ய பூர்ணதாயா வயம்’ ஸர்வ்வே க்ரமஸ²​: க்ரமஸோ²நுக்³ரஹம்’ ப்ராப்தா​: |
17 ൧൭ ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
மூஸாத்³வாரா வ்யவஸ்தா² த³த்தா கிந்த்வநுக்³ரஹ​: ஸத்யத்வஞ்ச யீஸு²க்²ரீஷ்டத்³வாரா ஸமுபாதிஷ்ட²தாம்’|
18 ൧൮ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
கோபி மநுஜ ஈஸ்²வரம்’ கதா³பி நாபஸ்²யத் கிந்து பிது​: க்ரோட³ஸ்தோ²(அ)த்³விதீய​: புத்ரஸ்தம்’ ப்ரகாஸ²யத்|
19 ൧൯ നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ
த்வம்’ க​: ? இதி வாக்யம்’ ப்ரேஷ்டும்’ யதா³ யிஹூதீ³யலோகா யாஜகாந் லேவிலோகாம்’ஸ்²ச யிரூஸா²லமோ யோஹந​: ஸமீபே ப்ரேஷயாமாஸு​: ,
20 ൨൦ അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്ന് വ്യക്തമായി ഏറ്റുപറഞ്ഞു.
ததா³ ஸ ஸ்வீக்ரு’தவாந் நாபஹ்நூதவாந் நாஹம் அபி⁴ஷிக்த இத்யங்கீ³க்ரு’தவாந்|
21 ൨൧ അവർ അവനോട് ചോദിച്ചു, എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്: അല്ല എന്നു അവൻ പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
ததா³ தே(அ)ப்ரு’ச்ச²ந் தர்ஹி கோ ப⁴வாந்? கிம்’ ஏலிய​: ? ஸோவத³த் ந; ததஸ்தே(அ)ப்ரு’ச்ச²ந் தர்ஹி ப⁴வாந் ஸ ப⁴விஷ்யத்³வாதீ³? ஸோவத³த் நாஹம்’ ஸ​: |
22 ൨൨ അപ്പോൾ അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നേ എന്ത് പറയുന്നു എന്നു ചോദിച്ചു.
ததா³ தே(அ)ப்ரு’ச்ச²ந் தர்ஹி ப⁴வாந் க​: ? வயம்’ க³த்வா ப்ரேரகாந் த்வயி கிம்’ வக்ஷ்யாம​: ? ஸ்வஸ்மிந் கிம்’ வத³ஸி?
23 ൨൩ അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.
ததா³ ஸோவத³த்| பரமேஸ²ஸ்ய பந்தா²நம்’ பரிஷ்குருத ஸர்வ்வத​: | இதீத³ம்’ ப்ராந்தரே வாக்யம்’ வத³த​: கஸ்யசித்³ரவ​: | கதா²மிமாம்’ யஸ்மிந் யிஸ²யியோ ப⁴விஷ்யத்³வாதீ³ லிகி²தவாந் ஸோஹம்|
24 ൨൪ അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു.
யே ப்ரேஷிதாஸ்தே பி²ரூஸி²லோகா​: |
25 ൨൫ അവർ അവനോട് നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്നു ചോദിച്ചു.
ததா³ தே(அ)ப்ரு’ச்ச²ந் யதி³ நாபி⁴ஷிக்தோஸி ஏலியோஸி ந ஸ ப⁴விஷ்யத்³வாத்³யபி நாஸி ச, தர்ஹி லோகாந் மஜ்ஜயஸி குத​: ?
26 ൨൬ അതിന് യോഹന്നാൻ: ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്;
ததோ யோஹந் ப்ரத்யவோசத், தோயே(அ)ஹம்’ மஜ்ஜயாமீதி ஸத்யம்’ கிந்து யம்’ யூயம்’ ந ஜாநீத² தாத்³ரு’ஸ² ஏகோ ஜநோ யுஷ்மாகம்’ மத்⁴ய உபதிஷ்ட²தி|
27 ൨൭ എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
ஸ மத்பஸ்²சாத்³ ஆக³தோபி மத்பூர்வ்வம்’ வர்த்தமாந ஆஸீத் தஸ்ய பாது³காப³ந்த⁴நம்’ மோசயிதுமபி நாஹம்’ யோக்³யோஸ்மி|
28 ൨൮ ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
யர்த்³த³நநத்³யா​: பாரஸ்த²பை³த²பா³ராயாம்’ யஸ்மிந்ஸ்தா²நே யோஹநமஜ்ஜயத் தஸ்மிந ஸ்தா²நே ஸர்வ்வமேதத்³ அக⁴டத|
29 ൨൯ പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
பரே(அ)ஹநி யோஹந் ஸ்வநிகடமாக³ச்ச²ந்தம்’ யிஸு²ம்’ விலோக்ய ப்ராவோசத் ஜக³த​: பாபமோசகம் ஈஸ்²வரஸ்ய மேஷஸா²வகம்’ பஸ்²யத|
30 ൩൦ എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
யோ மம பஸ்²சாதா³க³மிஷ்யதி ஸ மத்தோ கு³ருதர​: , யதோ ஹேதோர்மத்பூர்வ்வம்’ ஸோ(அ)வர்த்தத யஸ்மிந்நஹம்’ கதா²மிமாம்’ கதி²தவாந் ஸ ஏவாயம்’|
31 ൩൧ ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന് വെളിപ്പെടേണ്ടതിന് ഞാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
அபரம்’ நாஹமேநம்’ ப்ரத்யபி⁴ஜ்ஞாதவாந் கிந்து இஸ்ராயேல்லோகா ஏநம்’ யதா² பரிசிந்வந்தி தத³பி⁴ப்ராயேணாஹம்’ ஜலே மஜ்ஜயிதுமாக³ச்ச²ம்|
32 ൩൨ യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ട്; അത് അവന്റെമേൽ വസിച്ചു.
புநஸ்²ச யோஹநபரமேகம்’ ப்ரமாணம்’ த³த்வா கதி²தவாந் விஹாயஸ​: கபோதவத்³ அவதரந்தமாத்மாநம் அஸ்யோபர்ய்யவதிஷ்ட²ந்தம்’ ச த்³ரு’ஷ்டவாநஹம்|
33 ൩൩ ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ എന്നു പറഞ്ഞു.
நாஹமேநம்’ ப்ரத்யபி⁴ஜ்ஞாதவாந் இதி ஸத்யம்’ கிந்து யோ ஜலே மஜ்ஜயிதும்’ மாம்’ ப்ரைரயத் ஸ ஏவேமாம்’ கதா²மகத²யத் யஸ்யோபர்ய்யாத்மாநம் அவதரந்தம் அவதிஷ்ட²ந்தஞ்ச த்³ரக்ஷயஸி ஸஏவ பவித்ரே ஆத்மநி மஜ்ஜயிஷ்யதி|
34 ൩൪ അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നേ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
அவஸ்தந்நிரீக்ஷ்யாயம் ஈஸ்²வரஸ்ய தநய இதி ப்ரமாணம்’ த³தா³மி|
35 ൩൫ പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
பரே(அ)ஹநி யோஹந் த்³வாப்⁴யாம்’ ஸி²ஷ்யாப்⁴யாம்’ ஸார்த்³தே⁴ம்’ திஷ்ட²ந்
36 ൩൬ യേശു നടന്നുപോകുന്നത് കണ്ടിട്ട്; ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു.
யிஸு²ம்’ க³ச்ச²ந்தம்’ விலோக்ய க³தி³தவாந், ஈஸ்²வரஸ்ய மேஷஸா²வகம்’ பஸ்²யதம்’|
37 ൩൭ അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ട് യേശുവിനെ അനുഗമിച്ചു.
இமாம்’ கதா²ம்’ ஸ்²ருத்வா த்³வௌ ஸி²ஷ்யௌ யீஸோ²​: பஸ்²சாத்³ ஈயது​: |
38 ൩൮ യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം എന്നു ചോദിച്ചു; അവർ: റബ്ബീ, നീ എവിടെ താമസിക്കുന്നു എന്നു ചോദിച്ചു.
ததோ யீஸு²​: பராவ்ரு’த்ய தௌ பஸ்²சாத்³ ஆக³ச்ச²ந்தௌ த்³ரு’ஷ்ட்வா ப்ரு’ஷ்டவாந் யுவாம்’ கிம்’ க³வேஸ²யத²​: ? தாவப்ரு’ச்ச²தாம்’ ஹே ரப்³பி³ அர்தா²த் ஹே கு³ரோ ப⁴வாந் குத்ர திஷ்ட²தி?
39 ൩൯ അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്ന് അവനോടുകൂടെ താമസിച്ചു.
தத​: ஸோவாதி³த் ஏத்ய பஸ்²யதம்’| ததோ தி³வஸஸ்ய த்ரு’தீயப்ரஹரஸ்ய க³தத்வாத் தௌ தத்³தி³நம்’ தஸ்ய ஸங்கே³(அ)ஸ்தா²தாம்’|
40 ൪൦ യോഹന്നാൻ പറഞ്ഞത് കേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
யௌ த்³வௌ யோஹநோ வாக்யம்’ ஸ்²ருத்வா யிஸோ²​: பஸ்²சாத்³ ஆக³மதாம்’ தயோ​: ஸி²மோந்பிதரஸ்ய ப்⁴ராதா ஆந்த்³ரிய​:
41 ൪൧ അവൻ ആദ്യം തന്റെ സഹോദരനായ ശിമോനെ കണ്ട് അവനോട്: ഞങ്ങൾ മശീഹയെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
ஸ இத்வா ப்ரத²மம்’ நிஜஸோத³ரம்’ ஸி²மோநம்’ ஸாக்ஷாத்ப்ராப்ய கதி²தவாந் வயம்’ க்²ரீஷ்டம் அர்தா²த் அபி⁴ஷிக்தபுருஷம்’ ஸாக்ஷாத்க்ரு’தவந்த​: |
42 ൪൨ അവൻ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്റെ അർത്ഥം പത്രൊസ് എന്നാകുന്നു.
பஸ்²சாத் ஸ தம்’ யிஸோ²​: ஸமீபம் ஆநயத்| ததா³ யீஸு²ஸ்தம்’ த்³ரு’ஷ்ட்வாவத³த் த்வம்’ யூநஸ​: புத்ர​: ஸி²மோந் கிந்து த்வந்நாமதே⁴யம்’ கைபா²​: வா பிதர​: அர்தா²த் ப்ரஸ்தரோ ப⁴விஷ்யதி|
43 ൪൩ പിറ്റെന്നാൾ യേശു ഗലീലയ്ക്കു് പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.
பரே(அ)ஹநி யீஸௌ² கா³லீலம்’ க³ந்தும்’ நிஸ்²சிதசேதஸி ஸதி பி²லிபநாமாநம்’ ஜநம்’ ஸாக்ஷாத்ப்ராப்யாவோசத் மம பஸ்²சாத்³ ஆக³ச்ச²|
44 ൪൪ ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
பை³த்ஸைதா³நாம்நி யஸ்மிந் க்³ராமே பிதராந்த்³ரியயோர்வாஸ ஆஸீத் தஸ்மிந் க்³ராமே தஸ்ய பி²லிபஸ்ய வஸதிராஸீத்|
45 ൪൫ ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
பஸ்²சாத் பி²லிபோ நித²நேலம்’ ஸாக்ஷாத்ப்ராப்யாவத³த் மூஸா வ்யவஸ்தா² க்³ரந்தே² ப⁴விஷ்யத்³வாதி³நாம்’ க்³ரந்தே²ஷு ச யஸ்யாக்²யாநம்’ லிகி²தமாஸ்தே தம்’ யூஷப²​: புத்ரம்’ நாஸரதீயம்’ யீஸு²ம்’ ஸாக்ஷாத்³ அகார்ஷ்ம வயம்’|
46 ൪൬ നഥനയേൽ അവനോട്: നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ? എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: വന്നു കാൺക എന്നു പറഞ്ഞു.
ததா³ நித²நேல் கதி²தவாந் நாஸரந்நக³ராத கிம்’ கஸ்²சிது³த்தம உத்பந்தும்’ ஸ²க்நோதி? தத​: பி²லிபோ (அ)வோசத் ஏத்ய பஸ்²ய|
47 ൪൭ നഥനയേൽ തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു.
அபரஞ்ச யீஸு²​: ஸ்வஸ்ய ஸமீபம்’ தம் ஆக³ச்ச²ந்தம்’ த்³ரு’ஷ்ட்வா வ்யாஹ்ரு’தவாந், பஸ்²யாயம்’ நிஷ்கபட​: ஸத்ய இஸ்ராயேல்லோக​: |
48 ൪൮ നഥനയേൽ അവനോട്: നീ എന്നെ എങ്ങനെ അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ട് എന്നു യേശു ഉത്തരം പറഞ്ഞു.
தத​: ஸோவத³த்³, ப⁴வாந் மாம்’ கத²ம்’ ப்ரத்யபி⁴ஜாநாதி? யீஸு²ரவாதீ³த் பி²லிபஸ்ய ஆஹ்வாநாத் பூர்வ்வம்’ யதா³ த்வமுடு³ம்ப³ரஸ்ய தரோர்மூலே(அ)ஸ்தா²ஸ்ததா³ த்வாமத³ர்ஸ²ம்|
49 ൪൯ നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്റെ രാജാവ് ആകുന്നു എന്നു ഉത്തരം പറഞ്ഞു.
நித²நேல் அசகத²த், ஹே கு³ரோ ப⁴வாந் நிதாந்தம் ஈஸ்²வரஸ்ய புத்ரோஸி, ப⁴வாந் இஸ்ராயேல்வம்’ஸ²ஸ்ய ராஜா|
50 ൫൦ യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ട് എന്നു നിന്നോട് പറകകൊണ്ട് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയത് കാണും എന്നു ഉത്തരം പറഞ്ഞു.
ததோ யீஸு² ர்வ்யாஹரத், த்வாமுடு³ம்ப³ரஸ்ய பாத³பஸ்ய மூலே த்³ரு’ஷ்டவாநாஹம்’ மமைதஸ்மாத்³வாக்யாத் கிம்’ த்வம்’ வ்யஸ்²வஸீ​: ? ஏதஸ்மாத³ப்யாஸ்²சர்ய்யாணி கார்ய்யாணி த்³ரக்ஷ்யஸி|
51 ൫൧ സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നീ കാണും എന്നും അവനോട് പറഞ്ഞു.
அந்யச்சாவாதீ³த்³ யுஷ்மாநஹம்’ யதா²ர்த²ம்’ வதா³மி, இத​: பரம்’ மோசிதே மேக⁴த்³வாரே தஸ்மாந்மநுஜஸூநுநா ஈஸ்²வரஸ்ய தூ³தக³ணம் அவரோஹந்தமாரோஹந்தஞ்ச த்³ரக்ஷ்யத²|

< യോഹന്നാൻ 1 >