< യോഹന്നാൻ 4 >

1 യേശു യോഹന്നാനേക്കാൾ അധികം ആളുകളെ ശിഷ്യന്മാരാക്കി സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ട് എന്നു കർത്താവ് അറിഞ്ഞപ്പോൾ
යීශුඃ ස්වයං නාමජ්ජයත් කේවලං තස්‍ය ශිෂ්‍යා අමජ්ජයත් කින්තු යෝහනෝ(අ)ධිකශිෂ්‍යාන් ස කරෝති මජ්ජයති ච,
2 ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചിരുന്നില്ലതാനും
ඵිරූශින ඉමාං වාර්ත්තාමශෘණ්වන් ඉති ප්‍රභුරවගත්‍ය
3 അവൻ യെഹൂദ്യദേശം വിട്ടു ഗലീലയ്ക്കു് യാത്രയായി.
යිහූදීයදේශං විහාය පුන ර්ගාලීලම් ආගත්|
4 അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
තතඃ ශෝමිරෝණප්‍රදේශස්‍ය මද්‍යේන තේන ගන්තව්‍යේ සති
5 അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യ പട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി.
යාකූබ් නිජපුත්‍රාය යූෂඵේ යාං භූමිම් අදදාත් තත්සමීපස්ථායි ශෝමිරෝණප්‍රදේශස්‍ය සුඛාර් නාම්නා විඛ්‍යාතස්‍ය නගරස්‍ය සන්නිධාවුපාස්ථාත්|
6 അവിടെ യാക്കോബിന്റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
තත්‍ර යාකූබඃ ප්‍රහිරාසීත්; තදා ද්විතීයයාමවේලායාං ජාතායාං ස මාර්ගේ ශ්‍රමාපන්නස්තස්‍ය ප්‍රහේඃ පාර්ශ්වේ උපාවිශත්|
7 ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു.
ඒතර්හි කාචිත් ශෝමිරෝණීයා යෝෂිත් තෝයෝත්තෝලනාර්ථම් තත්‍රාගමත්
8 അവന്റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു.
තදා ශිෂ්‍යාඃ ඛාද්‍යද්‍රව්‍යාණි ක්‍රේතුං නගරම් අගච්ඡන්|
9 ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ എന്നു പറഞ്ഞു.
යීශුඃ ශෝමිරෝණීයාං තාං යෝෂිතම් ව්‍යාහාර්ෂීත් මහ්‍යං කිඤ්චිත් පානීයං පාතුං දේහි| කින්තු ශෝමිරෝණීයෛඃ සාකං යිහූදීයලෝකා න ව්‍යවාහරන් තස්මාද්ධේතෝඃ සාකථයත් ශෝමිරෝණීයා යෝෂිතදහං ත්වං යිහූදීයෝසි කථං මත්තඃ පානීයං පාතුම් ඉච්ඡසි?
10 ൧൦ അതിന് യേശു: നീ ദൈവത്തിന്റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞ് എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
තතෝ යීශුරවදද් ඊශ්වරස්‍ය යද්දානං තත්කීදෘක් පානීයං පාතුං මහ්‍යං දේහි ය ඉත්ථං ත්වාං යාචතේ ස වා ක ඉති චේදඥාස්‍යථාස්තර්හි තමයාචිෂ්‍යථාඃ ස ච තුභ්‍යමමෘතං තෝයමදාස්‍යත්|
11 ൧൧ സ്ത്രീ അവനോട്: യജമാനനേ, നിനക്ക് കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെ നിന്നു ലഭിക്കും?
තදා සා සීමන්තිනී භාෂිතවති, හේ මහේච්ඡ ප්‍රහිර්ගම්භීරෝ භවතෝ නීරෝත්තෝලනපාත්‍රං නාස්තී ච තස්මාත් තදමෘතං කීලාලං කුතඃ ප්‍රාප්ස්‍යසි?
12 ൧൨ നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
යෝස්මභ්‍යම් ඉමමන්ධූං දදෞ, යස්‍ය ච පරිජනා ගෝමේෂාදයශ්ච සර්ව්වේ(අ)ස්‍ය ප්‍රහේඃ පානීයං පපුරේතාදෘශෝ යෝස්මාකං පූර්ව්වපුරුෂෝ යාකූබ් තස්මාදපි භවාන් මහාන් කිං?
13 ൧൩ യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും.
තතෝ යීශුරකථයද් ඉදං පානීයං සඃ පිවති ස පුනස්තෘෂාර්ත්තෝ භවිෂ්‍යති,
14 ൧൪ ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. (aiōn g165, aiōnios g166)
කින්තු මයා දත්තං පානීයං යඃ පිවති ස පුනඃ කදාපි තෘෂාර්ත්තෝ න භවිෂ්‍යති| මයා දත්තම් ඉදං තෝයං තස්‍යාන්තඃ ප්‍රස්‍රවණරූපං භූත්වා අනන්තායුර‍්‍යාවත් ස්‍රෝෂ්‍යති| (aiōn g165, aiōnios g166)
15 ൧൫ സ്ത്രീ അവനോട്: യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം എന്നു പറഞ്ഞു.
තදා සා වනිතාකථයත් හේ මහේච්ඡ තර්හි මම පුනඃ පීපාසා යථා න ජායතේ තෝයෝත්තෝලනාය යථාත්‍රාගමනං න භවති ච තදර්ථං මහ්‍යං තත්තෝයං දේහී|
16 ൧൬ യേശു അവളോട്: പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
තතෝ යීශූරවදද්‍යාහි තව පතිමාහූය ස්ථානේ(අ)ත්‍රාගච්ඡ|
17 ൧൭ എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി.
සා වාමාවදත් මම පතිර්නාස්ති| යීශුරවදත් මම පතිර්නාස්තීති වාක්‍යං භද්‍රමවෝචඃ|
18 ൧൮ അഞ്ച് ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നേ എന്നു യേശു പറഞ്ഞു.
යතස්තව පඤ්ච පතයෝභවන් අධුනා තු ත්වයා සාර්ද්ධං යස්තිෂ්ඨති ස තව භර්ත්තා න වාක්‍යමිදං සත්‍යමවාදිඃ|
19 ൧൯ സ്ത്രീ അവനോട്: യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു.
තදා සා මහිලා ගදිතවති හේ මහේච්ඡ භවාන් ඒකෝ භවිෂ්‍යද්වාදීති බුද්ධං මයා|
20 ൨൦ ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
අස්මාකං පිතෘලෝකා ඒතස්මින් ශිලෝච්චයේ(අ)භජන්ත, කින්තු භවද්භිරුච්‍යතේ යිරූශාලම් නගරේ භජනයෝග්‍යං ස්ථානමාස්තේ|
21 ൨൧ യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു.
යීශුරවෝචත් හේ යෝෂිත් මම වාක්‍යේ විශ්වසිහි යදා යූයං කේවලශෛලේ(අ)ස්මින් වා යිරූශාලම් නගරේ පිතුර්භජනං න කරිෂ්‍යධ්වේ කාල ඒතාදෘශ ආයාති|
22 ൨൨ നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്.
යූයං යං භජධ්වේ තං න ජානීථ, කින්තු වයං යං භජාමහේ තං ජානීමහේ, යතෝ යිහූදීයලෝකානාං මධ්‍යාත් පරිත්‍රාණං ජායතේ|
23 ൨൩ സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കണം എന്നു പിതാവ് ആഗ്രഹിക്കുന്നു.
කින්තු යදා සත්‍යභක්තා ආත්මනා සත්‍යරූපේණ ච පිතුර්භජනං කරිෂ්‍යන්තේ සමය ඒතාදෘශ ආයාති, වරම් ඉදානීමපි විද්‍යතේ; යත ඒතාදෘශෝ භත්කාන් පිතා චේෂ්ටතේ|
24 ൨൪ ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
ඊශ්වර ආත්මා; තතස්තස්‍ය යේ භක්තාස්තෛඃ ස ආත්මනා සත්‍යරූපේණ ච භජනීයඃ|
25 ൨൫ സ്ത്രീ അവനോട്: മശീഹ എന്നുവച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
තදා සා මහිලාවාදීත් ඛ්‍රීෂ්ටනාම්නා විඛ්‍යාතෝ(අ)භිෂික්තඃ පුරුෂ ආගමිෂ්‍යතීති ජානාමි ස ච සර්ව්වාඃ කථා අස්මාන් ඥාපයිෂ්‍යති|
26 ൨൬ യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
තතෝ යීශුරවදත් ත්වයා සාර්ද්ධං කථනං කරෝමි යෝ(අ)හම් අහමේව ස පුරුෂඃ|
27 ൨൭ ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോട് സംസാരിക്കുകയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്ത് ചോദിക്കുന്നു? അവളോട് എന്ത് സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
ඒතස්මින් සමයේ ශිෂ්‍යා ආගත්‍ය තථා ස්ත්‍රියා සාර්ද්ධං තස්‍ය කථෝපකථනේ මහාශ්චර‍්‍ය්‍යම් අමන්‍යන්ත තථාපි භවාන් කිමිච්ඡති? යද්වා කිමර්ථම් ඒතයා සාර්ද්ධං කථාං කථයති? ඉති කෝපි නාපෘච්ඡත්|
28 ൨൮ അനന്തരം സ്ത്രീ പാത്രം വെച്ചിട്ട് പട്ടണത്തിൽ ചെന്ന് ജനങ്ങളോട്:
තතඃ පරං සා නාරී කලශං ස්ථාපයිත්වා නගරමධ්‍යං ගත්වා ලෝකේභ්‍යෝකථායද්
29 ൨൯ ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
අහං යද්‍යත් කර්ම්මාකරවං තත්සර්ව්වං මහ්‍යමකථයද් ඒතාදෘශං මානවමේකම් ආගත්‍ය පශ්‍යත රු කිම් අභිෂික්තෝ න භවති?
30 ൩൦ അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
තතස්තේ නගරාද් බහිරාගත්‍ය තාතස්‍ය සමීපම් ආයන්|
31 ൩൧ അതേസമയം ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
ඒතර්හි ශිෂ්‍යාඃ සාධයිත්වා තං ව්‍යාහාර්ෂුඃ හේ ගුරෝ භවාන් කිඤ්චිද් භූක්තාං|
32 ൩൨ അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്ക് ഉണ്ട് എന്നു അവരോട് പറഞ്ഞു.
තතඃ සෝවදද් යුෂ්මාභිර‍්‍යන්න ඥායතේ තාදෘශං භක්‍ෂ්‍යං මමාස්තේ|
33 ൩൩ ആകയാൽ ആരെങ്കിലും അവന് ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
තදා ශිෂ්‍යාඃ පරස්පරං ප්‍රෂ්ටුම් ආරම්භන්ත, කිමස්මෛ කෝපි කිමපි භක්‍ෂ්‍යමානීය දත්තවාන්?
34 ൩൪ യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നേ എന്റെ ആഹാരം.
යීශුරවෝචත් මත්ප්‍රේරකස්‍යාභිමතානුරූපකරණං තස්‍යෛව කර්ම්මසිද්ධිකාරණඤ්ච මම භක්‍ෂ්‍යං|
35 ൩൫ ഇനി നാല് മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നേ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
මාසචතුෂ්ටයේ ජාතේ ශස්‍යකර්ත්තනසමයෝ භවිෂ්‍යතීති වාක්‍යං යුෂ්මාභිඃ කිං නෝද්‍යතේ? කින්ත්වහං වදාමි, ශිර උත්තෝල්‍ය ක්‍ෂේත්‍රාණි ප්‍රති නිරීක්‍ෂ්‍ය පශ්‍යත, ඉදානීං කර්ත්තනයෝග්‍යානි ශුක්ලවර්ණාන්‍යභවන්|
36 ൩൬ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. (aiōnios g166)
යශ්ඡිනත්ති ස වේතනං ලභතේ අනන්තායුඃස්වරූපං ශස්‍යං ස ගෘහ්ලාති ච, තේනෛව වප්තා ඡේත්තා ච යුගපද් ආනන්දතඃ| (aiōnios g166)
37 ൩൭ വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.
ඉත්ථං සති වපත්‍යේකශ්ඡිනත්‍යන්‍ය ඉති වචනං සිද්ධ්‍යති|
38 ൩൮ നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
යත්‍ර යූයං න පර‍්‍ය්‍යශ්‍රාම්‍යත තාදෘශං ශස්‍යං ඡේත්තුං යුෂ්මාන් ප්‍රෛරයම් අන්‍යේ ජනාඃපර‍්‍ය්‍යශ්‍රාම්‍යන් යූයං තේෂාං ශ්‍රගස්‍ය ඵලම් අලභධ්වම්|
39 ൩൯ ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു.
යස්මින් කාලේ යද්‍යත් කර්ම්මාකාර්ෂං තත්සර්ව්වං ස මහ්‍යම් අකථයත් තස්‍යා වනිතායා ඉදං සාක්‍ෂ්‍යවාක්‍යං ශ්‍රුත්වා තන්නගරනිවාසිනෝ බහවඃ ශෝමිරෝණීයලෝකා ව්‍යශ්වසන්|
40 ൪൦ അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു.
තථා ච තස්‍යාන්තිකේ සමුපස්ථාය ස්වේෂාං සන්නිධෞ කතිචිද් දිනානි ස්ථාතුං තස්මින් විනයම් අකුර්ව්වාන තස්මාත් ස දිනද්වයං තත්ස්ථානේ න්‍යවෂ්ටත්
41 ൪൧ ഏറ്റവും അധികംപേർ അവന്റെ വചനം കേട്ട് വിശ്വസിച്ചു:
තතස්තස්‍යෝපදේශේන බහවෝ(අ)පරේ විශ්වස්‍ය
42 ൪൨ ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നേ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്ന് അവർ സ്ത്രീയോട് പറഞ്ഞു.
තාං යෝෂාමවදන් කේවලං තව වාක්‍යේන ප්‍රතීම ඉති න, කින්තු ස ජගතෝ(අ)භිෂික්තස්ත්‍රාතේති තස්‍ය කථාං ශ්‍රුත්වා වයං ස්වයමේවාඥාසමහි|
43 ൪൩ ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു് പോയി.
ස්වදේශේ භවිෂ්‍යද්වක්තුඃ සත්කාරෝ නාස්තීති යද්‍යපි යීශුඃ ප්‍රමාණං දත්වාකථයත්
44 ൪൪ പ്രവാചകന് തന്റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്ന് യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
තථාපි දිවසද්වයාත් පරං ස තස්මාත් ස්ථානාද් ගාලීලං ගතවාන්|
45 ൪൫ അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു.
අනන්තරං යේ ගාලීලී ලියලෝකා උත්සවේ ගතා උත්සවසමයේ යිරූශලම් නගරේ තස්‍ය සර්ව්වාඃ ක්‍රියා අපශ්‍යන් තේ ගාලීලම් ආගතං තම් ආගෘහ්ලන්|
46 ൪൬ അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനയിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
තතඃ පරම් යීශු ර‍්‍යස්මින් කාන්නානගරේ ජලං ද්‍රාක්‍ෂාරසම් ආකරෝත් තත් ස්ථානං පුනරගාත්| තස්මින්නේව සමයේ කස්‍යචිද් රාජසභාස්තාරස්‍ය පුත්‍රඃ කඵර්නාහූමපුරී රෝගග්‍රස්ත ආසීත්|
47 ൪൭ യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന്, തന്റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
ස යේහූදීයදේශාද් යීශෝ ර්ගාලීලාගමනවාර්ත්තාං නිශම්‍ය තස්‍ය සමීපං ගත්වා ප්‍රාර්ථ්‍ය ව්‍යාහෘතවාන් මම පුත්‍රස්‍ය ප්‍රායේණ කාල ආසන්නඃ භවාන් ආගත්‍ය තං ස්වස්ථං කරෝතු|
48 ൪൮ യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
තදා යීශුරකථයද් ආශ්චර‍්‍ය්‍යං කර්ම්ම චිත්‍රං චිහ්නං ච න දෘෂ්ටා යූයං න ප්‍රත්‍යේෂ්‍යථ|
49 ൪൯ രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
තතඃ ස සභාසදවදත් හේ මහේච්ඡ මම පුත්‍රේ න මෘතේ භවානාගච්ඡතු|
50 ൫൦ യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി.
යීශුස්තමවදද් ගච්ඡ තව පුත්‍රෝ(අ)ජීවීත් තදා යීශුනෝක්තවාක්‍යේ ස විශ්වස්‍ය ගතවාන්|
51 ൫൧ അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ගමනකාලේ මාර්ගමධ්‍යේ දාසාස්තං සාක්‍ෂාත්ප්‍රාප්‍යාවදන් භවතඃ පුත්‍රෝ(අ)ජීවීත්|
52 ൫൨ അവന് ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി എന്നു പറഞ്ഞു.
තතඃ කං කාලමාරභ්‍ය රෝගප්‍රතීකාරාරම්භෝ ජාතා ඉති පෘෂ්ටේ තෛරුක්තං හ්‍යඃ සාර්ද්ධදණ්ඩද්වයාධිකද්විතීයයාමේ තස්‍ය ජ්වරත්‍යාගෝ(අ)භවත්|
53 ൫൩ ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
තදා යීශුස්තස්මින් ක්‍ෂණේ ප්‍රෝක්තවාන් තව පුත්‍රෝ(අ)ජීවීත් පිතා තද්බුද්ධ්වා සපරිවාරෝ ව්‍යශ්වසීත්|
54 ൫൪ യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.
යිහූදීයදේශාද් ආගත්‍ය ගාලීලි යීශුරේතද් ද්විතීයම් ආශ්චර‍්‍ය්‍යකර්ම්මාකරෝත්|

< യോഹന്നാൻ 4 >