< യോഹന്നാൻ 2 >

1 മൂന്നാം നാൾ ഗലീലയിലെ കാനയിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
අනන්තරං ත්‍රුතීයදිවසේ ගාලීල් ප්‍රදේශියේ කාන්නානාම්නි නගරේ විවාහ ආසීත් තත්‍ර ච යීශෝර්මාතා තිෂ්ඨත්|
2 യേശുവിനേയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു.
තස්මෛ විවාහාය යීශුස්තස්‍ය ශිෂ්‍යාශ්ච නිමන්ත්‍රිතා ආසන්|
3 വീഞ്ഞ് തീർന്നുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട്: അവർക്ക് വീഞ്ഞ് ഇല്ല എന്നു പറഞ്ഞു.
තදනන්තරං ද්‍රාක්‍ෂාරසස්‍ය න්‍යූනත්වාද් යීශෝර්මාතා තමවදත් ඒතේෂාං ද්‍රාක්‍ෂාරසෝ නාස්ති|
4 അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
තදා ස තාමවෝචත් හේ නාරි මයා සහ තව කිං කාර‍්‍ය්‍යං? මම සමය ඉදානීං නෝපතිෂ්ඨති|
5 അവന്റെ അമ്മ വേലക്കാരോട്: അവൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നു പറഞ്ഞു.
තතස්තස්‍ය මාතා දාසානවෝචද් අයං යද් වදති තදේව කුරුත|
6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണ ആചാരം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറ് കല്പാത്രം ഉണ്ടായിരുന്നു.
තස්මින් ස්ථානේ යිහූදීයානාං ශුචිත්වකරණව්‍යවහාරානුසාරේණාඪකෛකජලධරාණි පාෂාණමයානි ෂඩ්වෘහත්පාත්‍රාණිආසන්|
7 യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു.
තදා යීශුස්තාන් සර්ව්වකලශාන් ජලෛඃ පූරයිතුං තානාඥාපයත්, තතස්තේ සර්ව්වාන් කුම්භානාකර්ණං ජලෛඃ පර‍්‍ය්‍යපූරයන්|
8 ഇപ്പോൾ കുറച്ച് കോരിയെടുത്ത് കലവറക്കാരന് കൊണ്ടുപോയി കൊടുക്കുവിൻ എന്നു അവൻ പറഞ്ഞു; അവർ അപ്രകാരം ചെയ്തു.
අථ තේභ්‍යඃ කිඤ්චිදුත්තාර‍්‍ය්‍ය භෝජ්‍යාධිපාතේඃසමීපං නේතුං ස තානාදිශත්, තේ තදනයන්|
9 അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ കലവറക്കാരൻ അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിനോക്കിയതിനുശേഷം മണവാളനെ വിളിച്ചു:
අපරඤ්ච තජ්ජලං කථං ද්‍රාක්‍ෂාරසෝ(අ)භවත් තජ්ජලවාහකාදාසා ඥාතුං ශක්තාඃ කින්තු තද්භෝජ්‍යාධිපෝ ඥාතුං නාශක්නෝත් තදවලිහ්‍ය වරං සංම්බෝද්‍යාවදත,
10 ൧൦ എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോട് പറഞ്ഞു.
ලෝකාඃ ප්‍රථමං උත්තමද්‍රාක්‍ෂාරසං දදති තෂු යථේෂ්ටං පිතවත්සු තස්මා කිඤ්චිදනුත්තමඤ්ච දදති කින්තු ත්වමිදානීං යාවත් උත්තමද්‍රාක්‍ෂාරසං ස්ථාපයසි|
11 ൧൧ യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനയിൽവച്ച് ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
ඉත්ථං යීශුර්ගාලීලප්‍රදේශේ ආශ්චර‍්‍ය්‍යකාර්ම්ම ප්‍රාරම්භ නිජමහිමානං ප්‍රාකාශයත් තතඃ ශිෂ්‍යාස්තස්මින් ව්‍යශ්වසන්|
12 ൧൨ അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്ക് പോയി; അവിടെ അവർ ചുരുക്കംനാൾ താമസിച്ചു.
තතඃ පරම් ස නිජමාත්‍රුභ්‍රාත්‍රුස්ශිෂ්‍යෛඃ සාර්ද්ධ්ං කඵර්නාහූමම් ආගමත් කින්තු තත්‍ර බහූදිනානි ආතිෂ්ඨත්|
13 ൧൩ യെഹൂദന്മാരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
තදනන්තරං යිහූදියානාං නිස්තාරෝත්සවේ නිකටමාගතේ යීශු ර‍්‍යිරූශාලම් නගරම් ආගච්ඡත්|
14 ൧൪ ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട്
තතෝ මන්දිරස්‍ය මධ්‍යේ ගෝමේෂපාරාවතවික්‍රයිණෝ වාණිජක්‍ෂ්චෝපවිෂ්ටාන් විලෝක්‍ය
15 ൧൫ കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു;
රජ්ජුභිඃ කශාං නිර්ම්මාය සර්ව්වගෝමේෂාදිභිඃ සාර්ද්ධං තාන් මන්දිරාද් දූරීකෘතවාන්|
16 ൧൬ പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു.
වණිජාං මුද්‍රාදි විකීර‍්‍ය්‍ය ආසනානි න්‍යූබ්ජීකෘත්‍ය පාරාවතවික්‍රයිභ්‍යෝ(අ)කථයද් අස්මාත් ස්ථානාත් සර්වාණ්‍යේතානි නයත, මම පිතුගෘහං වාණිජ්‍යගෘහං මා කාර්ෂ්ට|
17 ൧൭ അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള തീഷ്ണത എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നത് ഓർത്തു.
තස්මාත් තන්මන්දිරාර්ථ උද්‍යෝගෝ යස්තු ස ග්‍රසතීව මාම්| ඉමාං ශාස්ත්‍රීයලිපිං ශිෂ්‍යාඃසමස්මරන්|
18 ൧൮ എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
තතඃ පරම් යිහූදීයලෝකා යීෂිමවදන් තවමිදෘශකර්ම්මකරණාත් කිං චිහ්නමස්මාන් දර්ශයසි?
19 ൧൯ യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു.
තතෝ යීශුස්තානවෝචද් යුෂ්මාභිරේ තස්මින් මන්දිරේ නාශිතේ දිනත්‍රයමධ්‍යේ(අ)හං තද් උත්ථාපයිෂ්‍යාමි|
20 ൨൦ യെഹൂദ അധികാരികൾ അവനോട്: ഈ മന്ദിരം നാല്പത്താറ് വർഷങ്ങൾകൊണ്ട് പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ ഉദ്ധരിപ്പിക്കുമോ എന്നു ചോദിച്ചു.
තදා යිහූදියා ව්‍යාහාර්ෂුඃ, ඒතස්‍ය මන්දිරස නිර්ම්මාණේන ෂට්චත්වාරිංශද් වත්සරා ගතාඃ, ත්වං කිං දිනත්‍රයමධ්‍යේ තද් උත්ථාපයිෂ්‍යසි?
21 ൨൧ എന്നാൽ അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.
කින්තු ස නිජදේහරූපමන්දිරේ කථාමිමාං කථිතවාන්|
22 ൨൨ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
ස යදේතාදෘශං ගදිතවාන් තච්ඡිෂ්‍යාඃ ශ්මශානාත් තදීයෝත්ථානේ සති ස්මෘත්වා ධර්ම්මග්‍රන්ථේ යීශුනෝක්තකථායාං ච ව්‍යශ්වසිෂුඃ|
23 ൨൩ പെസഹ പെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അത്ഭുതകരമായ അടയാളങ്ങൾ കണ്ടിട്ട് പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
අනන්තරං නිස්තාරෝත්සවස්‍ය භෝජ්‍යසමයේ යිරූශාලම් නගරේ තත්ක්‍රුතාශ්චර‍්‍ය්‍යකර්ම්මාණි විලෝක්‍ය බහුභිස්තස්‍ය නාමනි විශ්වසිතං|
24 ൨൪ യേശുവോ അവരെ എല്ലാവരെയും അറിയുകകൊണ്ട് തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല.
කින්තු ස තේෂාං කරේෂු ස්වං න සමර්පයත්, යතඃ ස සර්ව්වානවෛත්|
25 ൨൫ മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവേ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ച് യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
ස මානවේෂු කස්‍යචිත් ප්‍රමාණං නාපේක්‍ෂත යතෝ මනුජානාං මධ්‍යේ යද්‍යදස්ති තත්තත් සෝජානාත්|

< യോഹന്നാൻ 2 >