< യോഹന്നാൻ 18 >

1 ഇതു പറഞ്ഞിട്ട് യേശു തന്റെ ശിഷ്യന്മാരുമായി കിദ്രോൻ താഴ്വരയുടെ അക്കരയ്ക്ക് പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും അവന്റെ ശിഷ്യന്മാരും കടന്നു.
tāḥ kathāḥ kathayitvā yīśuḥ śiṣyānādāya kidronnāmakaṁ srota uttīryya śiṣyaiḥ saha tatratyodyānaṁ prāviśat|
2 യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ പോയിരുന്നതുകൊണ്ട് അവനെ ഒറ്റികൊടുക്കാനുള്ളവനായ യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
kintu viśvāsaghātiyihūdāstat sthānaṁ paricīyate yato yīśuḥ śiṣyaiḥ sārddhaṁ kadācit tat sthānam agacchat|
3 അങ്ങനെ യൂദാ പടയാളികളെയും മുഖ്യപുരോഹിതന്മാരിൽനിന്നും പരീശന്മാരിൽനിന്നും വന്ന ചേവകരെയും കൂട്ടിക്കൊണ്ട് വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
tadā sa yihūdāḥ sainyagaṇaṁ pradhānayājakānāṁ phirūśināñca padātigaṇañca gṛhītvā pradīpān ulkān astrāṇi cādāya tasmin sthāna upasthitavān|
4 തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു.
svaṁ prati yad ghaṭiṣyate taj jñātvā yīśuragresaraḥ san tānapṛcchat kaṁ gaveṣayatha?
5 “നസറായനായ യേശുവിനെ” എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: “ഞാൻ ആകുന്നു” എന്നു പറഞ്ഞു; അവനെ കാണിച്ചു കൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
te pratyavadan, nāsaratīyaṁ yīśuṁ; tato yīśuravādīd ahameva saḥ; taiḥ saha viśvāsaghātī yihūdāścātiṣṭhat|
6 “ഞാൻ ആകുന്നു” എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
tadāhameva sa tasyaitāṁ kathāṁ śrutvaiva te paścādetya bhūmau patitāḥ|
7 നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോട് ചോദിച്ചതിന് അവർ വീണ്ടും: “നസറായനായ യേശുവിനെ” എന്നു പറഞ്ഞു.
tato yīśuḥ punarapi pṛṣṭhavān kaṁ gaveṣayatha? tataste pratyavadan nāsaratīyaṁ yīśuṁ|
8 “അവൻ ഞാൻ ആകുന്നു” എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
tadā yīśuḥ pratyuditavān ahameva sa imāṁ kathāmacakatham; yadi māmanvicchatha tarhīmān gantuṁ mā vārayata|
9 ‘നീ എനിക്ക് തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല’ എന്നു അവൻ പറഞ്ഞവാക്ക് നിവൃത്തിയാകുവാൻ വേണ്ടിയായിരുന്നു ഇത്.
itthaṁ bhūte mahyaṁ yāllokān adadāsteṣām ekamapi nāhārayam imāṁ yāṁ kathāṁ sa svayamakathayat sā kathā saphalā jātā|
10 ൧൦ അപ്പോൾ ശിമോൻ പത്രൊസ് തനിക്കുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലതുകാത് അറുത്തുകളഞ്ഞു; ആ ദാസന് മല്ക്കൊസ് എന്നു പേർ.
tadā śimonpitarasya nikaṭe khaṅgalsthiteḥ sa taṁ niṣkoṣaṁ kṛtvā mahāyājakasya mālkhanāmānaṁ dāsam āhatya tasya dakṣiṇakarṇaṁ chinnavān|
11 ൧൧ യേശു പത്രൊസിനോട്: വാൾ തിരികെ ഉറയിൽ ഇടുക; പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ എന്ന് ചോദിച്ചു.
tato yīśuḥ pitaram avadat, khaṅgaṁ koṣe sthāpaya mama pitā mahyaṁ pātuṁ yaṁ kaṁsam adadāt tenāhaṁ kiṁ na pāsyāmi?
12 ൧൨ പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
tadā sainyagaṇaḥ senāpati ryihūdīyānāṁ padātayaśca yīśuṁ ghṛtvā baddhvā hānannāmnaḥ kiyaphāḥ śvaśurasya samīpaṁ prathamam anayan|
13 ൧൩ അവർ അവനെ ആദ്യം ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മാവിയപ്പൻ ആയിരുന്നു.
sa kiyaphāstasmin vatsare mahāyājatvapade niyuktaḥ
14 ൧൪ കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നല്ലത് എന്നു യെഹൂദന്മാരോട് ആലോചന പറഞ്ഞവൻ തന്നേ.
san sādhāraṇalokānāṁ maṅgalārtham ekajanasya maraṇamucitam iti yihūdīyaiḥ sārddham amantrayat|
15 ൧൫ ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്ന്; ആ ശിഷ്യൻ മഹാപുരോഹിതന് പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്ത് കടന്നു.
tadā śimonpitaro'nyaikaśiṣyaśca yīśoḥ paścād agacchatāṁ tasyānyaśiṣyasya mahāyājakena paricitatvāt sa yīśunā saha mahāyājakasyāṭṭālikāṁ prāviśat|
16 ൧൬ എന്നാൽ പത്രൊസ് വാതില്ക്കൽ പുറത്തുതന്നെ നില്ക്കുകയായിരുന്നു. അതുകൊണ്ട് മഹാപുരോഹിതന് പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തു വന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്ത് കയറ്റി.
kintu pitaro bahirdvārasya samīpe'tiṣṭhad ataeva mahāyājakena paricitaḥ sa śiṣyaḥ punarbahirgatvā dauvāyikāyai kathayitvā pitaram abhyantaram ānayat|
17 ൧൭ അപ്പോൾ വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
tadā sa dvārarakṣikā pitaram avadat tvaṁ kiṁ na tasya mānavasya śiṣyaḥ? tataḥ sovadad ahaṁ na bhavāmi|
18 ൧൮ അന്ന് തണുപ്പായിരുന്നതിനാൽ ദാസന്മാരും ചേവകരും കനൽ കൂട്ടി അവിടെനിന്നു തീ കായുകയായിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ട് നിന്നു.
tataḥ paraṁ yatsthāne dāsāḥ padātayaśca śītahetoraṅgārai rvahniṁ prajvālya tāpaṁ sevitavantastatsthāne pitarastiṣṭhan taiḥ saha vahnitāpaṁ sevitum ārabhata|
19 ൧൯ മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ച് ചോദിച്ചു.
tadā śiṣyeṣūpadeśe ca mahāyājakena yīśuḥ pṛṣṭaḥ
20 ൨൦ അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളികളിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുകൊണ്ടിരുന്നു; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.
san pratyuktavān sarvvalokānāṁ samakṣaṁ kathāmakathayaṁ guptaṁ kāmapi kathāṁ na kathayitvā yat sthānaṁ yihūdīyāḥ satataṁ gacchanti tatra bhajanagehe mandire cāśikṣayaṁ|
21 ൨൧ നീ എന്നോട് ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് ഈ ജനങ്ങൾ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
mattaḥ kutaḥ pṛcchasi? ye janā madupadeśam aśṛṇvan tāneva pṛccha yadyad avadaṁ te tat jāninta|
22 ൨൨ അവൻ ഇങ്ങനെ പറഞ്ഞപ്പോൾ ചേവകരിൽ അരികെ നിന്ന ഒരുവൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു തന്റെ കൈകൊണ്ട് യേശുവിനെ അടിച്ചു.
tadetthaṁ pratyuditatvāt nikaṭasthapadāti ryīśuṁ capeṭenāhatya vyāharat mahāyājakam evaṁ prativadasi?
23 ൨൩ യേശു അവനോട്: ഞാൻ മോശമായി സംസാരിച്ചു എങ്കിൽ തെളിവ് കൊടുക്ക; അല്ല ഞാൻ ശരിയായി സംസാരിച്ചു എങ്കിൽ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു.
tato yīśuḥ pratigaditavān yadyayathārtham acakathaṁ tarhi tasyāyathārthasya pramāṇaṁ dehi, kintu yadi yathārthaṁ tarhi kuto heto rmām atāḍayaḥ?
24 ൨൪ അപ്പോൾ ഹന്നാവ് അവനെ ബന്ധിച്ച് മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
pūrvvaṁ hānan sabandhanaṁ taṁ kiyaphāmahāyājakasya samīpaṁ praiṣayat|
25 ൨൫ ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുവനല്ലയോ എന്നു ചിലർ അവനോട് ചോദിച്ചു; അല്ല എന്നു അവൻ തള്ളിപറഞ്ഞു.
śimonpitarastiṣṭhan vahnitāpaṁ sevate, etasmin samaye kiyantastam apṛcchan tvaṁ kim etasya janasya śiṣyo na? tataḥ sopahnutyābravīd ahaṁ na bhavāmi|
26 ൨൬ മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരുവനും പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനുമായ ഒരുവൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.
tadā mahāyājakasya yasya dāsasya pitaraḥ karṇamacchinat tasya kuṭumbaḥ pratyuditavān udyāne tena saha tiṣṭhantaṁ tvāṁ kiṁ nāpaśyaṁ?
27 ൨൭ പത്രൊസ് പിന്നെയും തള്ളിപ്പറഞ്ഞു; ഉടനെ കോഴി കൂകി.
kintu pitaraḥ punarapahnutya kathitavān; tadānīṁ kukkuṭo'raut|
28 ൨൮ പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി; അവർക്ക് അശുദ്ധരാകാതെ പെസഹ ഭക്ഷിക്കേണ്ടതിനാൽ അവർ ആസ്ഥാനത്തിൽ കടന്നില്ല.
tadanantaraṁ pratyūṣe te kiyaphāgṛhād adhipate rgṛhaṁ yīśum anayan kintu yasmin aśucitve jāte tai rnistārotsave na bhoktavyaṁ, tasya bhayād yihūdīyāstadgṛhaṁ nāviśan|
29 ൨൯ പീലാത്തോസ് അവരുടെ അടുക്കൽ പുറത്തു വന്നു: ഈ മനുഷ്യന്റെ നേരെ എന്ത് കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.
aparaṁ pīlāto bahirāgatya tān pṛṣṭhavān etasya manuṣyasya kaṁ doṣaṁ vadatha?
30 ൩൦ ഇവൻ തിന്മപ്രവൃത്തിക്കുന്നവൻ അല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോട് ഉത്തരം പറഞ്ഞു.
tadā te petyavadan duṣkarmmakāriṇi na sati bhavataḥ samīpe nainaṁ samārpayiṣyāmaḥ|
31 ൩൧ പീലാത്തോസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന് യെഹൂദന്മാർ അവനോട്: ന്യായപ്രമാണപ്രകാരം ആരെയും മരണശിക്ഷയ്ക്ക് ഏൽപ്പിക്കുവാനുള്ള അധികാരം ഞങ്ങൾക്കില്ല എന്നു പറഞ്ഞു.
tataḥ pīlāto'vadad yūyamenaṁ gṛhītvā sveṣāṁ vyavasthayā vicārayata| tadā yihūdīyāḥ pratyavadan kasyāpi manuṣyasya prāṇadaṇḍaṁ karttuṁ nāsmākam adhikāro'sti|
32 ൩൨ അവർ ഇതു പറഞ്ഞതിനാൽ യേശു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞ വാക്കിന് നിവൃത്തിവന്നു.
evaṁ sati yīśuḥ svasya mṛtyau yāṁ kathāṁ kathitavān sā saphalābhavat|
33 ൩൩ പീലാത്തോസ് പിന്നെയും ആസ്ഥാനത്തിൽ ചെന്ന് യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
tadanantaraṁ pīlātaḥ punarapi tad rājagṛhaṁ gatvā yīśumāhūya pṛṣṭavān tvaṁ kiṁ yihūdīyānāṁ rājā?
34 ൩൪ അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ച് നിന്നോട് പറഞ്ഞിട്ടോ എന്നു ചോദിച്ചു.
yīśuḥ pratyavadat tvam etāṁ kathāṁ svataḥ kathayasi kimanyaḥ kaścin mayi kathitavān?
35 ൩൫ പീലാത്തോസ് അതിന് ഉത്തരമായി: ഞാൻ യെഹൂദനല്ലല്ലോ? നിന്റെ ജനവും മുഖ്യപുരോഹിതന്മാരുമാണ് നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നത്; നീ എന്ത് ചെയ്തു എന്നു ചോദിച്ചു.
pīlāto'vadad ahaṁ kiṁ yihūdīyaḥ? tava svadeśīyā viśeṣataḥ pradhānayājakā mama nikaṭe tvāṁ samārpayana, tvaṁ kiṁ kṛtavān?
36 ൩൬ അതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
yīśuḥ pratyavadat mama rājyam etajjagatsambandhīyaṁ na bhavati yadi mama rājyaṁ jagatsambandhīyam abhaviṣyat tarhi yihūdīyānāṁ hasteṣu yathā samarpito nābhavaṁ tadarthaṁ mama sevakā ayotsyan kintu mama rājyam aihikaṁ na|
37 ൩൭ പീലാത്തോസ് അവനോട്: അപ്പോൾ നീ രാജാവ് തന്നേയാണോ? എന്നു ചോദിച്ചതിന് യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവ് തന്നേ; സത്യത്തിന് സാക്ഷിനില്ക്കേണ്ടതിന് ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യത്തിനുള്ളവർ എല്ലാം എന്റെ സ്വരം കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
tadā pīlātaḥ kathitavān, tarhi tvaṁ rājā bhavasi? yīśuḥ pratyuktavān tvaṁ satyaṁ kathayasi, rājāhaṁ bhavāmi; satyatāyāṁ sākṣyaṁ dātuṁ janiṁ gṛhītvā jagatyasmin avatīrṇavān, tasmāt satyadharmmapakṣapātino mama kathāṁ śṛṇvanti|
38 ൩൮ പീലാത്തോസ് അവനോട് ചോദിച്ചു: എന്താണ് സത്യം? ഇതു പറഞ്ഞിട്ട് അവൻ വീണ്ടും യെഹൂദന്മാരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
tadā satyaṁ kiṁ? etāṁ kathāṁ paṣṭvā pīlātaḥ punarapi bahirgatvā yihūdīyān abhāṣata, ahaṁ tasya kamapyaparādhaṁ na prāpnomi|
39 ൩൯ എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുവനെ വിട്ടുതരിക പതിവുണ്ടല്ലോ; അതിനാൽ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരട്ടെ? എന്നു ചോദിച്ചതിന് അവർ പിന്നെയും:
nistārotsavasamaye yuṣmābhirabhirucita eko jano mayā mocayitavya eṣā yuṣmākaṁ rītirasti, ataeva yuṣmākaṁ nikaṭe yihūdīyānāṁ rājānaṁ kiṁ mocayāmi, yuṣmākam icchā kā?
40 ൪൦ ഇവനെ വേണ്ട; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചുപറഞ്ഞു; ബറബ്ബാസോ ഒരു കവർച്ചക്കാരൻ ആയിരുന്നു.
tadā te sarvve ruvanto vyāharan enaṁ mānuṣaṁ nahi barabbāṁ mocaya| kintu sa barabbā dasyurāsīt|

< യോഹന്നാൻ 18 >