< യോഹന്നാൻ 13 >

1 താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു.
Перед святом же Пасхи Ісус, знавши, що настала годи́на Йому́ перейти до Отця з цього світу, полюбивши Своїх, що на світі були́, до кінця полюбив їх.
2 അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു;
Під час же вече́рі, як диявол уже був укинув у серце синові Си́мона — Юді Іскаріотському, щоб він видав Його́,
3 പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു.
то Ісус, знавши те, що Отець віддав все Йому в руки, і що від Бога прийшов Він, і до Бога відходить,
4 അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി
устає від вечері, і здіймає одежу, бере рушника́ й підпері́зується.
5 ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.
Пото́му налив Він води до вмива́льниці, та й зачав обмивати ноги учням, і витирати рушнико́м, що ним був підпере́заний.
6 അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.
І підходить до Си́мона Петра, а той каже Йому: „Ти, Господи, ми́тимеш но́ги мені?“
7 യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു.
Ісус відказав і промовив йому: „Що́ Я роблю́, ти не знаєш тепер, але опісля́ зрозумієш“.
8 നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: (aiōn g165)
Говорить до Нього Петро: „Ти повік мені ніг не обмиєш!“Ісус відповів йому: „Коли́ Я не вмию тебе, — ти не матимеш частки зо Мною“. (aiōn g165)
9 കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
До Нього проказує Си́мон Петро: „Господи, — не самі мої но́ги, а й руки та го́лову!“
10 ൧൦ യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
Ісус каже йому: „Хто обмитий, тільки но́ги обмити потребу́є, бо він чистий увесь. І ви чисті, — та не всі“.
11 ൧൧ തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
Бо Він знав Свого зра́дника, тому то сказав: „Ви чисті не всі“.
12 ൧൨ അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ?
Коли ж пообмива́в їхні но́ги, і одежу Свою Він надів, засів зно́ву за стіл і промовив до них: „Чи знаєте ви, що́ Я зробив вам?
13 ൧൩ നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നത് ശരി.
Ви Мене називаєте: Учитель і Госпо́дь, — і добре ви кажете, бо Я є.
14 ൧൪ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽതമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
А коли обмив ноги вам Я, Госпо́дь і Вчитель, то повинні й ви один о́дному ноги вмивати.
15 ൧൫ ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു.
Бо то Я вам при́клада дав, щоб і ви те чинили, як Я вам учинив.
16 ൧൬ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
Поправді, поправді кажу́ вам: Раб не більший за пана свого́, послане́ць же не більший від того, хто вислав його.
17 ൧൭ ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ.
Коли знаєте це, то блаженні ви, якщо таке чините!
18 ൧൮ ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്.
Не про всіх вас кажу́. Знаю Я, кого вибрав, але щоб збуло́ся Писа́ння: „Хто хліб споживає зо Мною, підняв той на Мене п'яту́ свою!“
19 ൧൯ അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.
Уже тепер вам кажу́, перше ніж те настане, щоб як станеться, ви ввірували, що то Я.
20 ൨൦ ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
Поправді, поправді кажу́ вам: Хто приймає Мого посланця́, той приймає Мене; хто ж приймає Мене, той приймає Того, Хто послав Мене!“
21 ൨൧ ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.
Промовивши це, затривожився духом Ісус, і осві́дчив, говорячи: „Поправді, поправді кажу́ вам, що один із вас видасть Мене!“
22 ൨൨ ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽതമ്മിൽ നോക്കി.
І озиралися учні один на одно́го, непевними бувши, про кого Він каже.
23 ൨൩ ശിഷ്യന്മാരിൽ വെച്ച് യേശു സ്നേഹിച്ച ഒരുവൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു.
При столі, при Ісусовім лоні, був один з Його учнів, якого любив Ісус.
24 ൨൪ ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കുറിച്ച് എന്നു ചോദിപ്പാൻ പറഞ്ഞു.
От цьому кивну́в Си́мон Петро та й шепну́в: „Запитай, — хто б то був, що про нього Він каже?“
25 ൨൫ അവൻ യേശുവിന്റെ നെഞ്ചോട് ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു.
І, пригорну́вшись до ло́ня Ісусового, той говорить до Нього: „Хто́ це, Господи?“
26 ൨൬ ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയ്ക്ക് കൊടുത്തു.
Ісус же відказує: „Це той, кому, умочивши, подам Я куска́“. І, вмочивши куска́, подав синові Си́мона, — Юді Іскаріо́тському!
27 ൨൭ അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.
За тим же куско́м тоді в нього ввійшов сатана́. А Ісус йому каже: „Що́ ти робиш — роби швидше“.
28 ൨൮ എന്നാൽ ഇതു അവനോട് എന്തിന് പറഞ്ഞുവെന്ന് പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.
Але жоден із тих, хто був при столі, того не зрозумів, до чо́го сказав Він йому.
29 ൨൯ പണസഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുന്നാളിന് നമുക്ക് ആവശ്യമുള്ളതു വാങ്ങുവാനോ ദരിദ്രർക്ക് വല്ലതും കൊടുക്കുവാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.
А тому́, що тримав Юда скриньку на гроші, то деякі ду́мали, ніби каже до нього Ісус: „Купи, що потрібно на свято для нас“, або щоб убогим подав що.
30 ൩൦ അപ്പം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
А той, узявши кусок хліба, зараз вийшов. Була ж ніч.
31 ൩൧ അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;
Тоді, як він вийшов, промовляє Ісус: „Тепер ось просла́вивсь Син Лю́дський, і в Ньому просла́вився Бог.
32 ൩൨ ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.
Коли в Ньому прославився Бог, то і Його Бог просла́вить у Собі, і зараз прославить Його!
33 ൩൩ കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു.
Мої дітоньки, не довго вже бути Мені з вами! Ви шукати Мене будете, але́ — як сказав Я юдеям: „Куди Я йду, туди ви прибути не можете“, — те й вам говорю́ Я тепер.
34 ൩൪ നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
Нову́ заповідь Я вам даю: Любіть один о́дного! Як Я вас полюбив, так любіть один о́дного й ви!
35 ൩൫ നിങ്ങൾക്ക് തമ്മിൽതമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
По то́му пізнають усі, що ви учні Мої, як бу́дете мати любов між собою“.
36 ൩൬ ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്ക് നിനക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ കഴിയുകയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോട് ഉത്തരം പറഞ്ഞു.
А Симон Петро Йому каже: „Куди, Господи, ідеш Ти?“Ісус відповів: „Куди Я йду, туди ти́ тепер іти за Мною не можеш, але по́тім ти підеш за Мною“.
37 ൩൭ പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്ക് നിന്നെ അനുഗമിക്കുവാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്ക് വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.
Говорить до Нього Петро: „Чому, Господи, іти за Тобою тепер я не мо́жу? За Те́бе я душу свою́ покладу́!“
38 ൩൮ അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.
Ісус відповідає: За Ме́не покладе́ш ти душу свою́? Поправді, поправді кажу́ Я тобі: Півень не заспіває, як ти тричі зречешся Мене́.

< യോഹന്നാൻ 13 >