< എബ്രായർ 12 >

1 ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ട് നമ്മെ ബലഹീനമാക്കുന്ന സകല ഭാരങ്ങളും എറിഞ്ഞു കളഞ്ഞിട്ട്, നമ്മെ വേഗത്തിൽ മുറുകെ പിടിക്കുന്ന പാപങ്ങളെ വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന മത്സര ഓട്ടം സ്ഥിരനിശ്ചയത്തോടെ ഓടുക.
අතෝ හේතෝරේතාවත්සාක්‍ෂිමේඝෛ ර්වේෂ්ටිතාඃ සන්තෝ වයමපි සර්ව්වභාරම් ආශුබාධකං පාපඤ්ච නික්‍ෂිප්‍යාස්මාකං ගමනාය නිරූපිතේ මාර්ගේ ධෛර‍්‍ය්‍යේණ ධාවාම|
2 വിശ്വാസത്തിന്റെ കാരണക്കാരനും, പൂർത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവിങ്കൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുക; ക്രിസ്തു, തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് ക്രൂശിനെ സഹിക്കുകയും അതിന്റെ അപമാനം അവഗണിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു.
යශ්චාස්මාකං විශ්වාසස්‍යාග්‍රේසරඃ සිද්ධිකර්ත්තා චාස්ති තං යීශුං වීක්‍ෂාමහෛ යතඃ ස ස්වසම්මුඛස්ථිතානන්දස්‍ය ප්‍රාප්ත්‍යර්ථම් අපමානං තුච්ඡීකෘත්‍ය ක්‍රුශස්‍ය යාතනාං සෝඪවාන් ඊශ්වරීයසිංහාසනස්‍ය දක්‍ෂිණපාර්ශ්වේ සමුපවිෂ්ටවාංශ්ච|
3 നിങ്ങൾ മാനസികമായി ക്ഷീണിച്ച് തളരാതിരിപ്പാൻ, പാപികൾ തനിക്കു വിരോധമായി പറഞ്ഞ ഹീനമായതും വെറുപ്പോടെയുമുള്ള കുറ്റപ്പെടുത്തലുകളെ സഹിച്ച ക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ.
යඃ පාපිභිඃ ස්වවිරුද්ධම් ඒතාදෘශං වෛපරීත්‍යං සෝඪවාන් තම් ආලෝචයත තේන යූයං ස්වමනඃසු ශ්‍රාන්තාඃ ක්ලාන්තාශ්ච න භවිෂ්‍යථ|
4 പാപത്തോടുള്ള പോരാട്ടത്തിൽ രക്തച്ചൊരിച്ചിലോളം നിങ്ങൾ ഇതുവരെ എതിർത്ത് നിന്നിട്ടില്ലല്ലോ.
යූයං පාපේන සහ යුධ්‍යන්තෝ(අ)ද්‍යාපි ශෝණිතව්‍යයපර‍්‍ය්‍යන්තං ප්‍රතිරෝධං නාකුරුත|
5 മക്കളോടു എന്നപോലെ ദൈവം നിങ്ങളോടു അരുളിച്ചെയ്ത പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? “എന്റെ മകനേ, കർത്താവിന്റെ ശിക്ഷയെ ലഘുവായി കാണരുത്; അവൻ ശാസിക്കുമ്പോൾ ഹൃദയത്തിൽ മടുപ്പുണ്ടാകുകയുമരുത്.
තථා ච පුත්‍රාන් ප්‍රතීව යුෂ්මාන් ප්‍රති ය උපදේශ උක්තස්තං කිං විස්මෘතවන්තඃ? "පරේශේන කෘතාං ශාස්තිං හේ මත්පුත්‍ර න තුච්ඡය| තේන සංභර්ත්සිතශ්චාපි නෛව ක්ලාම්‍ය කදාචන|
6 കർത്താവ് താൻ സ്നേഹിക്കുന്ന ഏവനെയും ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏത് മകനെയും തല്ലുന്നു” എന്നിങ്ങനെ,
පරේශඃ ප්‍රීයතේ යස්මින් තස්මෛ ශාස්තිං දදාති යත්| යන්තු පුත්‍රං ස ගෘහ්ලාති තමේව ප්‍රහරත්‍යපි| "
7 ശിക്ഷണത്തിന്റെ ഭാഗമായി പരീക്ഷണങ്ങൾ സഹിക്കുന്ന നിങ്ങളോടു ദൈവം മക്കളോടു എന്നപോലെ പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
යදි යූයං ශාස්තිං සහධ්වං තර්හීශ්වරඃ පුත්‍රෛරිව යුෂ්මාභිඃ සාර්ද්ධං ව්‍යවහරති යතඃ පිතා යස්මෛ ශාස්තිං න දදාති තාදෘශඃ පුත්‍රඃ කඃ?
8 എല്ലാവരും പ്രാപിക്കുന്ന ശിക്ഷണം കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല അപ്പൻ ഏതെന്നറിയാത്ത സന്തതികളത്രേ.
සර්ව්වේ යස්‍යාඃ ශාස්තේරංශිනෝ භවන්ති සා යදි යුෂ්මාකං න භවති තර්හි යූයම් ආත්මජා න කින්තු ජාරජා ආධ්වේ|
9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
අපරම් අස්මාකං ශාරීරිකජන්මදාතාරෝ(අ)ස්මාකං ශාස්තිකාරිණෝ(අ)භවන් තේ චාස්මාභිඃ සම්මානිතාස්තස්මාද් ය ආත්මනාං ජනයිතා වයං කිං තතෝ(අ)ධිකං තස්‍ය වශීභූය න ජීවිෂ්‍යාමඃ?
10 ൧൦ നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു.
තේ ත්වල්පදිනානි යාවත් ස්වමනෝ(අ)මතානුසාරේණ ශාස්තිං කෘතවන්තඃ කින්ත්වේෂෝ(අ)ස්මාකං හිතාය තස්‍ය පවිත්‍රතායා අංශිත්වාය චාස්මාන් ශාස්ති|
11 ൧൧ ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
ශාස්තිශ්ච වර්ත්තමානසමයේ කේනාපි නානන්දජනිකා කින්තු ශෝකජනිකෛව මන්‍යතේ තථාපි යේ තයා විනීයන්තේ තේභ්‍යඃ සා පශ්චාත් ශාන්තියුක්තං ධර්ම්මඵලං දදාති|
12 ൧൨ ആകയാൽ നിങ്ങളുടെ തളർന്നിരിക്കുന്ന കരങ്ങളെ ഉയർത്തുവിൻ, ബലഹീനമായിരിക്കുന്ന മുട്ടുകളെ ശക്തിപ്പെടുത്തുവിൻ.
අතඒව යූයං ශිථිලාන් හස්තාන් දුර්බ්බලානි ජානූනි ච සබලානි කුරුධ්වං|
13 ൧൩ നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ; മുടന്തുള്ളത് വീണ്ടും തളർന്നുപോകാതെ സൗഖ്യം പ്രാപിക്കട്ടെ.
යථා ච දුර්බ්බලස්‍ය සන්ධිස්ථානං න භජ්‍යේත ස්වස්ථං තිෂ්ඨේත් තථා ස්වචරණාර්ථං සරලං මාර්ගං නිර්ම්මාත|
14 ൧൪ എല്ലാവരോടും സമാധാനത്തോടും, വിശുദ്ധിയോടും കൂടെ പെരുമാറുവിൻ; ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
අපරඤ්ච සර්ව්වෛඃ සාර්ථම් ඒක්‍යභාවං යච්ච විනා පරමේශ්වරස්‍ය දර්ශනං කේනාපි න ලප්ස්‍යතේ තත් පවිත්‍රත්වං චේෂ්ටධ්වං|
15 ൧൫ ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചുപൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ,
යථා කශ්චිද් ඊශ්වරස්‍යානුග්‍රහාත් න පතේත්, යථා ච තික්තතායා මූලං ප්‍රරුහ්‍ය බාධාජනකං න භවේත් තේන ච බහවෝ(අ)පවිත්‍රා න භවේයුඃ,
16 ൧൬ ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ
යථා ච කශ්චිත් ලම්පටෝ වා ඒකකෘත්ව ආහාරාර්ථං ස්වීයජ්‍යේෂ්ඨාධිකාරවික්‍රේතා ය ඒෂෞස්තද්වද් අධර්ම්මාචාරී න භවේත් තථා සාවධානා භවත|
17 ൧൭ അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു എങ്കിലും, തന്റെ പിതാവിന്റെ മുൻപാകെ മാനസാന്തരത്തിനായി ഒരവസരം അന്വേഷിക്കാഞ്ഞതുകൊണ്ട്, കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
යතඃ ස ඒෂෞඃ පශ්චාද් ආශීර්ව්වාදාධිකාරී භවිතුම් ඉච්ඡන්නපි නානුගෘහීත ඉති යූයං ජානීථ, ස චාශ්‍රුපාතේන මත්‍යන්තරං ප්‍රාර්ථයමානෝ(අ)පි තදුපායං න ලේභේ|
18 ൧൮ സ്പർശിക്കാവുന്നതും തീ കത്തുന്നതുമായ പർവ്വതത്തിനും മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്,
අපරඤ්ච ස්පෘශ්‍යඃ පර්ව්වතඃ ප්‍රජ්වලිතෝ වහ්නිඃ කෘෂ්ණාවර්ණෝ මේඝෝ (අ)න්ධකාරෝ ඣඤ්භ්ශ තූරීවාද්‍යං වාක්‍යානාං ශබ්දශ්ච නෛතේෂාං සන්නිධෞ යූයම් ආගතාඃ|
19 ൧൯ കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോട് പറയരുതേ എന്നു അപേക്ഷിച്ചു.
තං ශබ්දං ශ්‍රුත්වා ශ්‍රෝතාරස්තාදෘශං සම්භාෂණං යත් පුන ර්න ජායතේ තත් ප්‍රාර්ථිතවන්තඃ|
20 ൨൦ എന്തെന്നാൽ ഒരു മൃഗം പോലും ആ പർവ്വതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള ദൈവകല്പന അവർക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല.
යතඃ පශුරපි යදි ධරාධරං ස්පෘශති තර්හි ස පාෂාණාඝාතෛ ර්හන්තව්‍ය ඉත්‍යාදේශං සෝඪුං තේ නාශක්නුවන්|
21 ൨൧ ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭീകരമായിരുന്നു.
තච්ච දර්ශනම් ඒවං භයානකං යත් මූසසෝක්තං භීතස්ත්‍රාසයුක්තශ්චාස්මීති|
22 ൨൨ എന്നാൽ നിങ്ങൾ സീയോൻ പർവ്വതത്തിനും, ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിനും, അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിനും,
කින්තු සීයෝන්පර්ව්වතෝ (අ)මරේශ්වරස්‍ය නගරං ස්වර්ගස්ථයිරූශාලමම් අයුතානි දිව්‍යදූතාඃ
23 ൨൩ സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിയ്ക്കും പൂർണ്ണരായ നീതിമാന്മാരുടെ ആത്മാക്കൾക്കും,
ස්වර්ගේ ලිඛිතානාං ප්‍රථමජාතානාම් උත්සවඃ සමිතිශ්ච සර්ව්වේෂාං විචාරාධිපතිරීශ්වරඃ සිද්ධීකෘතධාර්ම්මිකානාම් ආත්මානෝ
24 ൨൪ പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും, ഹാബെലിന്റെ രക്തത്തേക്കാൾ ശ്രേഷ്ഠമായത് വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണ രക്തത്തിനും അടുക്കലത്രേ വന്നിരിക്കുന്നത്.
නූතනනියමස්‍ය මධ්‍යස්ථෝ යීශුඃ, අපරං හාබිලෝ රක්තාත් ශ්‍රේයඃ ප්‍රචාරකං ප්‍රෝක්‍ෂණස්‍ය රක්තඤ්චෛතේෂාං සන්නිධෞ යූයම් ආගතාඃ|
25 ൨൫ അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും.
සාවධානා භවත තං වක්තාරං නාවජානීත යතෝ හේතෝඃ පෘථිවීස්ථිතඃ ස වක්තා යෛරවඥාතස්තෛ ර‍්‍යදි රක්‍ෂා නාප්‍රාපි තර්හි ස්වර්ගීයවක්තුඃ පරාඞ්මුඛීභූයාස්මාභිඃ කථං රක්‍ෂා ප්‍රාප්ස්‍යතේ?
26 ൨൬ അവന്റെ ശബ്ദം അന്ന് ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു.
තදා තස්‍ය රවාත් පෘථිවී කම්පිතා කින්ත්විදානීං තේනේදං ප්‍රතිඥාතං යථා, "අහං පුනරේකකෘත්වඃ පෘථිවීං කම්පයිෂ්‍යාමි කේවලං තන්නහි ගගනමපි කම්පයිෂ්‍යාමි| "
27 ൨൭ “ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
ස ඒකකෘත්වඃ ශබ්දෝ නිශ්චලවිෂයාණාං ස්ථිතයේ නිර්ම්මිතානාමිව චඤ්චලවස්තූනාං ස්ථානාන්තරීකරණං ප්‍රකාශයති|
28 ൨൮ ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
අතඒව නිශ්චලරාජ්‍යප්‍රාප්තෛරස්මාභිඃ සෝ(අ)නුග්‍රහ ආලම්බිතව්‍යෝ යේන වයං සාදරං සභයඤ්ච තුෂ්ටිජනකරූපේණේශ්වරං සේවිතුං ශක්නුයාම|
29 ൨൯ നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
යතෝ(අ)ස්මාකම් ඊශ්වරඃ සංහාරකෝ වහ්නිඃ|

< എബ്രായർ 12 >