< എഫെസ്യർ 2 >

1 അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
ⲁ̅ⲟⲩⲟϩ ⳿ⲛⲑⲱⲧⲉⲛ ϩⲱⲧⲉⲛ ⲉⲣⲉⲧⲉⲛⲙⲱⲟⲩⲧ ϧⲉⲛ ⲛⲉⲧⲉⲛⲡⲁⲣⲁ⳿ⲡⲧⲱⲙⲁ ⲛⲉⲙ ⲛⲉⲧⲉⲛⲛⲟⲃⲓ.
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്ക് തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. (aiōn g165)
ⲃ̅ⲛⲏ ⳿ⲉⲛⲁⲣⲉⲧⲉⲛⲙⲟϣⲓ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧⲟⲩ ⳿ⲙⲡⲓⲥⲏⲟⲩ ⲕⲁⲧⲁ ⳿ⲡⲉⲛⲉϩ ⳿ⲛⲧⲉ ⲡⲁⲓⲕⲟⲥⲙⲟⲥ ⲕⲁⲧⲁ ⳿ⲡⲁⲣⲭⲱⲛ ⳿ⲙ⳿ⲡⲉⲣϣⲓϣⲓ ⳿ⲙⲡⲓⲁⲏⲣ ⳿ⲛⲧⲉ ⲡⲓⲡ͞ⲛⲁ̅ ⲫⲁⲓ ⲉⲧⲉⲣϩⲱⲃ ϯⲛⲟⲩ ϧⲉⲛ ⲛⲓϣⲏⲣⲓ ⳿ⲛⲧⲉ ϯⲙⲉⲧⲁⲧⲑⲱⲧ ⳿ⲛϩⲏⲧ. (aiōn g165)
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
ⲅ̅ⲛⲏⲉⲧⲉ ⳿ⲁⲛⲟⲛ ⲧⲏⲣⲟⲩ ⲛⲁⲛⲙⲟϣⲓ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧⲟⲩ ⳿ⲛⲟⲩⲥⲏⲟⲩ ϧⲉⲛ ⲛⲓⲉⲡⲓⲑⲩⲙⲓⲁ ⳿ⲛⲧⲉ ⳿ⲧⲥⲁⲣⲝ ⲉⲛ⳿ⲓⲣⲓ ⳿ⲛⲛⲓⲟⲩⲱϣ ⳿ⲛⲧⲉ ϯⲥⲁⲣⲝ ⲛⲉⲙ ⲛⲓⲙⲉⲩⲓ ⳿ⲛϩⲏⲧ ⲟⲩⲟϩ ⲛⲁⲛⲟⲓ ⲫⲩⲥⲓⲥ ⳿ⲛϣⲏⲣⲓ ⳿ⲛⲧⲉ ⳿ⲡϫⲱⲛⲧ ⳿ⲙ⳿ⲫⲣⲏϯ ⳿ⲙ⳿ⲡⲕⲉⲥⲉⲡⲓ.
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം
ⲇ̅ⲫϯ ⲇⲉ ⲟⲩⲣⲁⲙⲁ⳿ⲟ ⲡⲉ ϧⲉⲛ ⳿ⲫⲛⲁⲓ ⲉⲑⲃⲉ ⲧⲉϥⲛⲓϣϯ ⳿ⲛⲁⲅⲁⲡⲏ ⲑⲁⲓ ⲉⲧⲁϥⲙⲉⲛⲣⲓⲧⲉⲛ ⳿ⲛϧⲏⲧⲥ.
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും — കൃപയാലത്രേ നിങ്ങൾ രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത് —
ⲉ̅ⲟⲩⲟϩ ⲉⲛⲙⲱⲟⲩⲧ ϧⲉⲛ ⲛⲉⲛⲡⲁⲣⲁ⳿ⲡⲧⲱⲙⲁ ⲁϥⲧⲁⲛϧⲟⲛ ϧⲉⲛ Ⲡⲭ̅ⲥ̅ ϧⲉⲛ ⲟⲩ⳿ϩⲙⲟⲧ ⲟⲩⲛ ⲁⲧⲉⲧⲉⲛⲛⲟϩⲉⲙ.
6 ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
ⲋ̅ⲟⲩⲟϩ ⲁϥⲧⲟⲩⲛⲟⲥⲉⲛ ⲛⲉⲙⲁϥ ⲟⲩⲟϩ ⲁϥ⳿ⲧϩⲉⲙⲥⲟⲛ ⲛⲉⲙⲁϥ ϧⲉⲛ ⲛⲁ ⲛⲓⲫⲏⲟⲩ⳿ⲓ ϧⲉⲛ Ⲡⲭ̅ⲥ̅ Ⲓⲏ̅ⲥ̅.
7 ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് (aiōn g165)
ⲍ̅ϩⲓⲛⲁ ⳿ⲛⲧⲉϥⲟⲩⲱⲛϩ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲉⲛⲉϩ ⲉⲑⲛⲏⲟⲩ ⳿ⲛϯⲙⲉⲧⲣⲁⲙⲁ⳿ⲟ ⲉⲧⲉⲣϩⲟⲩ⳿ⲟ ⳿ⲛⲧⲉ ⲡⲉϥ⳿ϩⲙⲟⲧ ϧⲉⲛ ⲟⲩⲙⲉⲧⲭ͞ⲣⲥ̅ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱⲛ ϧⲉⲛ Ⲡⲭ̅ⲥ̅ Ⲓⲏ̅ⲥ̅. (aiōn g165)
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിയ്ക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ⲏ̅ϧⲉⲛ ⲟⲩ⳿ϩⲙⲟⲧ ⲅⲁⲣ ⲁⲧⲉⲧⲉⲛⲛⲟϩⲉⲙ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲟⲩⲛⲁϩϯ ⲟⲩⲟϩ ⲫⲁⲓ ⳿ⲛⲟⲩ⳿ⲉⲃⲟⲗ ⳿ⲙⲙⲱⲧⲉⲛ ⲁⲛ ⲡⲉ ⲡⲓⲧⲁⲓⲟ ⲫⲁ ⲫϯ ⲡⲉ.
9 ആരും പ്രശംസിക്കാതിരിക്കുവാൻ പ്രവൃത്തികളും കാരണമല്ല.
ⲑ̅ⲛⲉ ⳿ⲉⲃⲟⲗ ϧⲉⲛ ϩⲁⲛ⳿ϩⲃⲏⲟⲩ⳿ⲓ ⲁⲛ ϩⲓⲛⲁ ⳿ⲛⲧⲉ⳿ϣⲧⲉⲙ ⲟⲩⲁⲓ ϣⲟⲩϣⲟⲩ ⳿ⲙⲙⲟϥ.
10 ൧൦ നാം ദൈവത്തിന്റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
ⲓ̅⳿ⲉⲁⲛⲟⲛ ⲟⲩⲑⲁⲙⲓⲟ ⲅⲁⲣ ⳿ⲛⲧⲁϥ ⳿ⲉⲁϥⲥⲟⲛⲧⲉⲛ ϧⲉⲛ Ⲡⲭ̅ⲥ̅ Ⲓⲏ̅ⲥ̅ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ϩⲁⲛ⳿ϩⲃⲏⲟⲩ⳿ⲓ ⳿ⲉⲛⲁⲛⲉⲩ ⲛⲏⲉⲧⲁϥⲉⲣϣⲟⲣⲡ ⳿ⲛⲥⲉⲃⲧⲱⲧⲟⲩ ⳿ⲛϫⲉ ⲫϯ ϩⲓⲛⲁ ⳿ⲛⲧⲉⲛⲙⲟϣⲓ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧⲟⲩ.
11 ൧൧ അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;
ⲓ̅ⲁ̅ⲉⲑⲃⲉⲫⲁⲓ ⲁⲣⲓ⳿ⲫⲙⲉⲩⲓ ϫⲉ ⳿ⲛⲑⲱⲧⲉⲛ ϧⲁ ⲛⲓⲉⲑⲛⲟⲥ ⳿ⲛⲟⲩⲥⲏⲟⲩ ϧⲉⲛ ⳿ⲧⲥⲁⲣⲝ ⲛⲏⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲱⲟⲩ ϫⲉ ϯⲙⲉⲧⲁⲧⲥⲉⲃⲓ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⳿ⲡⲥⲉⲃⲓ ϧⲉⲛ ⳿ⲧⲥⲁⲣⲝ ⳿ⲛⲑⲁⲙⲓⲟ ⳿ⲛϫⲓϫ.
12 ൧൨ അക്കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊള്ളുവിൻ.
ⲓ̅ⲃ̅ϫⲉ ⲛⲁⲣⲉⲧⲉⲛⲭⲏ ⳿ⲙⲡⲓⲥⲏⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲥⲁⲃⲟⲗ ⳿ⲙⲠⲭ̅ⲥ̅ ⲉⲣⲉⲧⲉⲛⲟⲓ ⳿ⲛϣⲉⲙⲙⲟ ⳿ⲉϯⲡⲟⲗⲓⲧⲓⲁ ⳿ⲛⲧⲉ ⲡⲓⲥ̅ⲗ̅ ⲟⲩⲟϩ ⳿ⲛϣⲉⲙⲙⲟ ⳿ⲛⲛⲓⲇⲓ⳿ⲁⲑⲏ ⲕⲏ ⳿ⲛⲧⲉ ϯⲉⲡⲁⲅⲅⲉⲗⲓⲁ ⳿ⲙⲙⲟⲛⲧⲉⲧⲉⲛ ϩⲉⲗⲡⲓⲥ ⳿ⲙⲙⲁⲩ ⲟⲩⲟϩ ⲉⲣⲉⲧⲉⲛⲟⲓ ⳿ⲛⲁⲑⲛⲟⲩϯ ϧⲉⲛ ⲡⲓⲕⲟⲥⲙⲟⲥ.
13 ൧൩ മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
ⲓ̅ⲅ̅ϯⲛⲟⲩ ⲇⲉ ϧⲉⲛ Ⲡⲭ̅ⲥ̅ Ⲓⲏ̅ⲥ̅ ⳿ⲛⲑⲱⲧⲉⲛ ϧⲁ ⲛⲏⲉⲑⲟⲩⲏⲟⲩ ⳿ⲙⲡⲓⲥⲏⲟⲩ ⲁⲧⲉⲧⲉⲛϧⲱⲛⲧ ϧⲉⲛ ⳿ⲡ⳿ⲥⲛⲟϥ ⳿ⲙⲠⲭ̅ⲥ̅.
14 ൧൪ അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,
ⲓ̅ⲇ̅⳿ⲛⲑⲟϥ ⲅⲁⲣ ⲡⲉⲧⲉⲛϩⲓⲣⲏⲛⲏ ⲫⲏⲉⲧⲁϥⲉⲣ ⲡⲓⲃ̅ ⳿ⲛⲟⲩⲁⲓ ⲟⲩⲟϩ ϯϫⲓⲛ⳿ⲑⲙⲏϯ ⳿ⲛⲧⲉ ⲡⲓⲑⲱⲙ ⲁϥⲃⲟⲗⲥ ⳿ⲉⲃⲟⲗ ⳿ⲉⲁϥⲃⲉⲗ ϯⲙⲉⲧϫⲁϫⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲧⲉϥⲥⲁⲣⲝ.
15 ൧൫ സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിക്കുവാനും,
ⲓ̅ⲉ̅⳿ⲫⲛⲟⲙⲟⲥ ⳿ⲛⲧⲉ ⲛⲓⲉⲛⲧⲟⲗⲏ ϧⲉⲛ ⲛⲓⲇⲟⲅⲙⲁ ⲁϥⲕⲟⲣϥϥ ϩⲓⲛⲁ ⳿ⲛⲧⲉϥⲥⲱⲛⲧ ⳿ⲙⲡⲓⲃ̅ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧϥ ⳿ⲛⲟⲩⲣⲱⲙⲓ ⳿ⲛⲟⲩⲱⲧ ⳿ⲙⲃⲉⲣⲓ ⲉϥ⳿ⲓⲣⲓ ⳿ⲛⲟⲩϩⲓⲣⲏⲛⲏ.
16 ൧൬ ക്രൂശിന്മേൽവച്ച് ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിക്കുവാനും തന്നെ.
ⲓ̅ⲋ̅ⲟⲩⲟϩ ⳿ⲛⲧⲉϥϩⲱⲧⲡ ⳿ⲙⲡⲓⲃ̅ ϧⲉⲛ ⲟⲩⲥⲱⲙⲁ ⳿ⲛⲟⲩⲱⲧ ⳿ⲙⲫϯ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲓ ̇⳿ⲉⲁϥϧⲱⲧⲉⲃ ⳿ⲛϯⲙⲉⲧϫⲁϫⲓ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧϥ.
17 ൧൭ അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.
ⲓ̅ⲍ̅ⲟⲩⲟϩ ⲁϥ⳿ⲓ ⲁϥϩⲓϣⲉⲛⲛⲟⲩϥⲓ ⲛⲱⲧⲉⲛ ⳿ⲛⲟⲩϩⲓⲣⲏⲛⲏ ϧⲁ ⲛⲏⲉⲑⲟⲩⲏⲟⲩ ⲛⲉⲙ ⲟⲩϩⲓⲣⲏⲛⲏ ⳿ⲛⲛⲏⲉⲧϧⲉⲛⲧ.
18 ൧൮ ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.
ⲓ̅ⲏ̅ϫⲉ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧϥ ⲟⲩⲟⲛⲧⲁⲛ ⳿ⲙⲙⲁⲩ ⳿ⲙⲡⲓϫⲓⲛ⳿ⲓ ⳿ⲉϧⲟⲩⲛ ϧⲁ ⲡⲓⲃ̅ ⲉⲩⲥⲟⲡ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⳿ⲛⲟⲩⲱⲧ ϩⲁ ⳿ⲫⲓⲱⲧ.
19 ൧൯ ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപ‍ൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
ⲓ̅ⲑ̅ϩⲁⲣⲁ ⲟⲩⲛ ⳿ⲛⲑⲱⲧⲉⲛ ϩⲁⲛϣⲉⲙⲙⲱⲟⲩ ⲁⲛ ϫⲉ ⲛⲉⲙ ϩⲁⲛⲣⲉⲙ⳿ⲛϫⲱⲓⲗⲓ ⲁⲗⲗⲁ ϩⲁⲛ⳿ϣⲫⲏ ⲣ ⳿ⲛⲣⲉⲙ⳿ⲙⲃⲁⲕⲓ ⳿ⲛⲧⲉ ⲛⲓⲁⲅⲓⲟⲥ ⲛⲉⲙ ϩⲁⲛⲣⲉⲙ⳿ⲛⲏ ⲓ ⳿ⲛⲧⲉ ⲫϯ.
20 ൨൦ ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
ⲕ̅⳿ⲉⲁⲩⲕⲉⲧ ⲑⲏⲛⲟⲩ ⳿ⲉϫⲉⲛ ϯⲥⲉⲛϯ ⳿ⲛⲧⲉ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲉⲙ ⲛⲓⲡⲣⲟⲫⲏⲧⲏⲥ ⲉϥⲟⲓ ⳿ⲛϫⲱϫ ⳿ⲛⲗⲁⲕϩ ⳿ⲉⲣⲟⲥ ⳿ⲛϫⲉ Ⲡⲭ̅ⲥ̅ Ⲓⲏ̅ⲥ̅.
21 ൨൧ അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.
ⲕ̅ⲁ̅ⲫⲁⲓ ⲉⲧⲉ ⲡⲓⲕⲱⲧ ⲧⲏⲣϥ ⳿ϫⲫⲏⲟⲩⲧ ⳿ⲛ⳿ϧⲣⲏ ⲓ ⳿ⲛϧⲏⲧϥ ⳿ϥⲛⲁⲁⲓⲁⲓ ⲉⲩⲉⲣⲫⲉⲓ ⲉϥⲟⲩⲁⲃ ϧⲉⲛ Ⲡ⳪.
22 ൨൨ അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ച് പണിതുവരുന്നു.
ⲕ̅ⲃ̅ⲫⲁⲓ ⲉⲧⲉⲧⲉⲛⲟⲓ ⳿ⲛ⳿ϣⲫⲏⲣ ⳿ⲛⲕⲱⲧ ϩⲱⲧⲉⲛ ⳿ⲛϧⲏⲧϥ ⲉⲩⲙⲁ⳿ⲛϣⲱⲡⲓ ⳿ⲙⲫϯ ϧⲉⲛ ⲡⲓⲡ͞ⲛⲁ̅

< എഫെസ്യർ 2 >