< സഭാപ്രസംഗി 6 >

1 സൂര്യനുകീഴിൽ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അത് മനുഷ്യർക്ക് ഭാരമുള്ളതാകുന്നു.
Є ще зло, що я бачив під сонцем, і багато його між людьми́:
2 ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്ന ഒന്നിനും അവന് കുറവില്ല; എങ്കിലും അത് അനുഭവിക്കുവാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അത് മായയും വല്ലാത്ത ദോഷവും തന്നെ.
Ось люди́на, що Бог їй багатство дає, і маєтки та славу, і недостатку ні в чо́му, чого́ зажадає, не чує вона для своєї душі, але Бог не дав вла́ди їй те спожива́ти, — бо чужа люди́на те поїсть: Це марно́та й неду́га тяжка́!
3 ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കുകയും ഏറിയ സംവത്സരം ജീവിച്ച് ദീർഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നല്ലത് എന്നു ഞാൻ പറയുന്നു.
Якби сотню дітей наплоди́в чоловік, і прожи́в пречисле́нні літа́, і дні віку його були довгі, але не наси́тилась добрим душа його, а до того не мав би й належного по́хорону, то кажу́: недоно́скові краще від нього!
4 അത് മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അവന്റെ പേര് അവിടെ ഉണ്ടാകൂകയില്ല.
Бо в марно́ті прийшов він, і в те́мряву йде, і в те́мряві сховане буде іме́ння його, —
5 സൂര്യനെ അത് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിലും; മറ്റേ മനുഷ്യനെക്കാൾ അധികം വിശ്രാമം അതിനുണ്ട്.
ані сонця не бачив він, ані пізнав: йому́ спокійніше від того!
6 അവൻ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എന്ത് പ്രയോജനം? എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?
А коли б він жив дві́чі по тисячі літ, та не бачив добра́, — то хіба не до місця одно́го все йде?
7 മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായുടെ തൃപ്തിക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു ശമനം വരുന്നില്ല.
Увесь труд люди́ни — для рота її, і пожада́ння її не випо́внюються.
8 മൂഢനെക്കാൾ ജ്ഞാനിക്ക് എന്ത് വിശേഷതയുള്ളു? പരിജ്ഞാനത്തോടെ ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്ന സാധുവിന് എന്ത് വിശേഷതയുള്ളു?
Бо що більшого має мудрець, ніж безглуздий, що має убогий над те, що перед живими уміє ходити?
9 മോഹിച്ച് അലഞ്ഞു നടക്കുന്നതിനെക്കാൾ കണ്ണുകൊണ്ട് കാണുന്നത് നല്ലത്; അതും മായയും വൃഥാപ്രയത്നവും തന്നെ.
Краще бачити очима, аніж мандрува́ти жада́ннями, — і тако́ж це марно́та та ло́влення вітру...
10 ൧൦ ഒരുവൻ ജീവിതത്തിൽ എന്ത് തന്നെ ആയിരുന്നാലും അവന് പണ്ടേ പേര് വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്ന് വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിക്കുവാൻ അവന് കഴിവില്ല.
Що було́, тому йме́ння його вже нада́не давно, і відо́ме, що він чоловік, і він не може правува́тися з сильнішим від нього,
11 ൧൧ മായയെ വർദ്ധിപ്പിക്കുന്ന വാക്കുകൾ എത്രതന്നെ പെരുക്കിയാലും മനുഷ്യന് എന്ത് ലാഭം?
бо багато рече́й, що марно́ту примно́жують, але яка ко́ристь від них для люди́ни?
12 ൧൨ മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെ ശേഷം സൂര്യനുകീഴിൽ എന്ത് സംഭവിക്കും എന്ന് മനുഷ്യനോട് ആര് അറിയിക്കും?
Бо хто знає, що́ добре люди́ні в житті, за небагатьох днів марно́го життя її, які пробуває вона, немов тінь? Та й що́ хто розкаже люди́ні, що́ буде під сонцем по ній?

< സഭാപ്രസംഗി 6 >