< അപ്പൊ. പ്രവൃത്തികൾ 26 >

1 അഗ്രിപ്പാവ് പൗലൊസിനോട്: “നിന്റെ കാര്യം പറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാൽ.
තත ආග්‍රිප්පඃ පෞලම් අවාදීත්, නිජාං කථාං කථයිතුං තුභ්‍යම් අනුමති ර්දීයතේ| තස්මාත් පෞලඃ කරං ප්‍රසාර‍්‍ය්‍ය ස්වස්මින් උත්තරම් අවාදීත්|
2 “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ച് ഇന്ന് തിരുമുമ്പാകെ പ്രതിവാദിക്കുവാൻ ഇടവന്നതുകൊണ്ട്,
හේ ආග්‍රිප්පරාජ යත්කාරණාදහං යිහූදීයෛරපවාදිතෝ (අ)භවං තස්‍ය වෘත්තාන්තම් අද්‍ය භවතඃ සාක්‍ෂාන් නිවේදයිතුමනුමතෝහම් ඉදං ස්වීයං පරමං භාග්‍යං මන්‍යේ;
3 വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് നിനക്ക് നന്നായി അറിയാമെന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
යතෝ යිහූදීයලෝකානාං මධ්‍යේ යා යා රීතිඃ සූක්‍ෂ්මවිචාරාශ්ච සන්ති තේෂු භවාන් විඥතමඃ; අතඒව ප්‍රාර්ථයේ ධෛර‍්‍ය්‍යමවලම්බ්‍ය මම නිවේදනං ශෘණෝතු|
4 എന്റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ ബാല്യംമുതൽ ജീവിച്ചതെങ്ങനെയെന്ന് യെഹൂദന്മാർ എല്ലാവർക്കും അറിയാം.
අහං යිරූශාලම්නගරේ ස්වදේශීයලෝකානාං මධ්‍යේ තිෂ්ඨන් ආ යෞවනකාලාද් යද්‍රූපම් ආචරිතවාන් තද් යිහූදීයලෝකාඃ සර්ව්වේ විදන්ති|
5 ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു.
අස්මාකං සර්ව්වේභ්‍යඃ ශුද්ධතමං යත් ඵිරූශීයමතං තදවලම්බී භූත්වාහං කාලං යාපිතවාන් යේ ජනා ආ බාල්‍යකාලාන් මාං ජානාන්ති තේ ඒතාදෘශං සාක්‍ෂ්‍යං යදි දදාති තර්හි දාතුං ශක්නුවන්ති|
6 എന്നാൽ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത് ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തത്തിൽ പ്രത്യാശ വെച്ചത് കൊണ്ടത്രേ.
කින්තු හේ ආග්‍රිප්පරාජ ඊශ්වරෝ(අ)ස්මාකං පූර්ව්වපුරුෂාණාං නිකටේ යද් අඞ්ගීකෘතවාන් තස්‍ය ප්‍රත්‍යාශාහේතෝරහම් ඉදානීං විචාරස්ථානේ දණ්ඩායමානෝස්මි|
7 നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ദൈവത്തെ സേവിച്ചുംകൊണ്ട്, എത്തിപ്പിടിക്കുവാൻ ആശിക്കുന്നതായ അതേ വാഗ്ദത്തത്തിലുള്ള പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെ മേൽ കുറ്റം ചുമത്തുന്നത്.
තස්‍යාඞ්ගීකාරස්‍ය ඵලං ප්‍රාප්තුම් අස්මාකං ද්වාදශවංශා දිවානිශං මහායත්නාද් ඊශ්වරසේවනං කෘත්වා යාං ප්‍රත්‍යාශාං කුර්ව්වන්ති තස්‍යාඃ ප්‍රත්‍යාශායා හේතෝරහං යිහූදීයෛරපවාදිතෝ(අ)භවම්|
8 ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത് എന്ത്?
ඊශ්වරෝ මෘතාන් උත්ථාපයිෂ්‍යතීති වාක්‍යං යුෂ්මාකං නිකටේ(අ)සම්භවං කුතෝ භවේත්?
9 നസറായനായ യേശുവിന്റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.
නාසරතීයයීශෝ ර්නාම්නෝ විරුද්ධං නානාප්‍රකාරප්‍රතිකූලාචරණම් උචිතම් ඉත්‍යහං මනසි යථාර්ථං විඥාය
10 ൧൦ അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ കൊല്ലുന്ന സമയത്ത് ഞാനും സമ്മതം കൊടുത്തു.
යිරූශාලමනගරේ තදකරවං ඵලතඃ ප්‍රධානයාජකස්‍ය නිකටාත් ක්‍ෂමතාං ප්‍රාප්‍ය බහූන් පවිත්‍රලෝකාන් කාරායාං බද්ධවාන් විශේෂතස්තේෂාං හනනසමයේ තේෂාං විරුද්ධාං නිජාං සම්මතිං ප්‍රකාශිතවාන්|
11 ൧൧ ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ട് യേശുവിനെ ദുഷിച്ചുപറവാൻ നിര്‍ബ്ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കുകയും ചെയ്തു.
වාරං වාරං භජනභවනේෂු තේභ්‍යෝ දණ්ඩං ප්‍රදත්තවාන් බලාත් තං ධර්ම්මං නින්දයිතවාංශ්ච පුනශ්ච තාන් ප්‍රති මහාක්‍රෝධාද් උන්මත්තඃ සන් විදේශීයනගරාණි යාවත් තාන් තාඩිතවාන්|
12 ൧൨ ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ,
ඉත්ථං ප්‍රධානයාජකස්‍ය සමීපාත් ශක්තිම් ආඥාපත්‍රඤ්ච ලබ්ධ්වා දම්මේෂක්නගරං ගතවාන්|
13 ൧൩ രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ട്.
තදාහං හේ රාජන් මාර්ගමධ්‍යේ මධ්‍යාහ්නකාලේ මම මදීයසඞ්ගිනාං ලෝකානාඤ්ච චතසෘෂු දික්‍ෂු ගගණාත් ප්‍රකාශමානාං භාස්කරතෝපි තේජස්වතීං දීප්තිං දෘෂ්ටවාන්|
14 ൧൪ ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരെ എതിരിടുന്നത് നിനക്ക് പ്രയാസം ആകുന്നു’ എന്ന് എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ട്.
තස්මාද් අස්මාසු සර්ව්වේෂු භූමෞ පතිතේෂු සත්සු හේ ශෞල හෛ ශෞල කුතෝ මාං තාඩයසි? කණ්ටකානාං මුඛේ පාදාහනනං තව දුඃසාධ්‍යම් ඉබ්‍රීයභාෂයා ගදිත ඒතාදෘශ ඒකඃ ශබ්දෝ මයා ශ්‍රුතඃ|
15 ൧൫ ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ;
තදාහං පෘෂ්ටවාන් හේ ප්‍රභෝ කෝ භවාන්? තතඃ ස කථිතවාන් යං යීශුං ත්වං තාඩයසි සෝහං,
16 ൧൬ എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്ക് കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്ക് പ്രത്യക്ഷനായി.
කින්තු සමුත්තිෂ්ඨ ත්වං යද් දෘෂ්ටවාන් ඉතඃ පුනඤ්ච යද්‍යත් ත්වාං දර්ශයිෂ්‍යාමි තේෂාං සර්ව්වේෂාං කාර‍්‍ය්‍යාණාං ත්වාං සාක්‍ෂිණං මම සේවකඤ්ච කර්ත්තුම් දර්ශනම් අදාම්|
17 ൧൭ യഹൂദാജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും.
විශේෂතෝ යිහූදීයලෝකේභ්‍යෝ භින්නජාතීයේභ්‍යශ්ච ත්වාං මනෝනීතං කෘත්වා තේෂාං යථා පාපමෝචනං භවති
18 ൧൮ അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു.
යථා තේ මයි විශ්වස්‍ය පවිත්‍රීකෘතානාං මධ්‍යේ භාගං ප්‍රාප්නුවන්ති තදභිප්‍රායේණ තේෂාං ඥානචක්‍ෂූංෂි ප්‍රසන්නානි කර්ත්තුං තථාන්ධකාරාද් දීප්තිං ප්‍රති ශෛතානාධිකාරාච්ච ඊශ්වරං ප්‍රති මතීඃ පරාවර්ත්තයිතුං තේෂාං සමීපං ත්වාං ප්‍රේෂ්‍යාමි|
19 ൧൯ അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ
හේ ආග්‍රිප්පරාජ ඒතාදෘශං ස්වර්ගීයප්‍රත්‍යාදේශං අග්‍රාහ්‍යම් අකෘත්වාහං
20 ൨൦ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു.
ප්‍රථමතෝ දම්මේෂක්නගරේ තතෝ යිරූශාලමි සර්ව්වස්මින් යිහූදීයදේශේ අන්‍යේෂු දේශේෂු ච යේන ලෝකා මතිං පරාවර්ත්ත්‍ය ඊශ්වරං ප්‍රති පරාවර්ත්තයන්තේ, මනඃපරාවර්ත්තනයෝග්‍යානි කර්ම්මාණි ච කුර්ව්වන්ති තාදෘශම් උපදේශං ප්‍රචාරිතවාන්|
21 ൨൧ ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു.
ඒතත්කාරණාද් යිහූදීයා මධ්‍යේමන්දිරං මාං ධෘත්වා හන්තුම් උද්‍යතාඃ|
22 ൨൨ എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു.
තථාපි ඛ්‍රීෂ්ටෝ දුඃඛං භුක්ත්වා සර්ව්වේෂාං පූර්ව්වං ශ්මශානාද් උත්ථාය නිජදේශීයානාං භින්නදේශීයානාඤ්ච සමීපේ දීප්තිං ප්‍රකාශයිෂ්‍යති
23 ൨൩ ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല”.
භවිෂ්‍යද්වාදිගණෝ මූසාශ්ච භාවිකාර‍්‍ය්‍යස්‍ය යදිදං ප්‍රමාණම් අදදුරේතද් විනාන්‍යාං කථාං න කථයිත්වා ඊශ්වරාද් අනුග්‍රහං ලබ්ධ්වා මහතාං ක්‍ෂුද්‍රාණාඤ්ච සර්ව්වේෂාං සමීපේ ප්‍රමාණං දත්ත්වාද්‍ය යාවත් තිෂ්ඨාමි|
24 ൨൪ പൗലോസ് ഇങ്ങനെ പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ്: “പൗലൊസേ, നിനക്ക് ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്ന് ഉറക്കെ പറഞ്ഞു.
තස්‍යමාං කථාං නිශම්‍ය ඵීෂ්ට උච්චෛඃ ස්වරේණ කථිතවාන් හේ පෞල ත්වම් උන්මත්තෝසි බහුවිද්‍යාභ්‍යාසේන ත්වං හතඥානෝ ජාතඃ|
25 ൨൫ അതിന് പൗലൊസ്: “അതിവിശിഷ്ടനായ ഫെസ്തൊസേ, എനിക്ക് ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.
ස උක්තවාන් හේ මහාමහිම ඵීෂ්ට නාහම් උන්මත්තඃ කින්තු සත්‍යං විවේචනීයඤ්ච වාක්‍යං ප්‍රස්තෞමි|
26 ൨൬ രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്ക് നിശ്ചയമുണ്ട്; കാരണം അത് രഹസ്യമായി നടന്നതല്ല.
යස්‍ය සාක්‍ෂාද් අක්‍ෂෝභඃ සන් කථාං කථයාමි ස රාජා තද්වෘත්තාන්තං ජානාති තස්‍ය සමීපේ කිමපි ගුප්තං නේති මයා නිශ්චිතං බුධ්‍යතේ යතස්තද් විජනේ න කෘතං|
27 ൨൭ അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
හේ ආග්‍රිප්පරාජ භවාන් කිං භවිෂ්‍යද්වාදිගණෝක්තානි වාක්‍යානි ප්‍රත්‍යේති? භවාන් ප්‍රත්‍යේති තදහං ජානාමි|
28 ൨൮ അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു.
තත ආග්‍රිප්පඃ පෞලම් අභිහිතවාන් ත්වං ප්‍රවෘත්තිං ජනයිත්වා ප්‍රායේණ මාමපි ඛ්‍රීෂ්ටීයං කරෝෂි|
29 ൨൯ അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു.
තතඃ සෝ(අ)වාදීත් භවාන් යේ යේ ලෝකාශ්ච මම කථාම් අද්‍ය ශෘණ්වන්ති ප්‍රායේණ ඉති නහි කින්ත්වේතත් ශෘඞ්ඛලබන්ධනං විනා සර්ව්වථා තේ සර්ව්වේ මාදෘශා භවන්ත්විතීශ්වස්‍ය සමීපේ ප්‍රාර්ථයේ(අ)හම්|
30 ൩൦ അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറിനിന്നു.
ඒතස්‍යාං කථායාං කථිතායාං ස රාජා සෝ(අ)ධිපති ර්බර්ණීකී සභාස්ථා ලෝකාශ්ච තස්මාද් උත්ථාය
31 ൩൧ അവർ ആ മുറിവിട്ട് പോകുമ്പോൾ: “ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല” എന്ന് തമ്മിൽ പറഞ്ഞു.
ගෝපනේ පරස්පරං විවිච්‍ය කථිතවන්ත ඒෂ ජනෝ බන්ධනාර්හං ප්‍රාණහනනාර්හං වා කිමපි කර්ම්ම නාකරෝත්|
32 ൩൨ “കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു” എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
තත ආග්‍රිප්පඃ ඵීෂ්ටම් අවදත්, යද්‍යේෂ මානුෂඃ කෛසරස්‍ය නිකටේ විචාරිතෝ භවිතුං න ප්‍රාර්ථයිෂ්‍යත් තර්හි මුක්තෝ භවිතුම් අශක්‍ෂ්‍යත්|

< അപ്പൊ. പ്രവൃത്തികൾ 26 >