< 2 രാജാക്കന്മാർ 6 >

1 പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ ഇടുക്കമായിരിക്കുന്നു എന്ന് അങ്ങ് കാണുന്നുവല്ലോ.
Пәйғәмбәрләрниң шагиртлири Елишаға: — Мана бизгә сениң алдиңда туруватқан йеримиз тар кәлди.
2 ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്ത് ചെന്ന് അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ച് കൊണ്ടുവന്ന് ഞങ്ങൾക്ക് വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്ന് ചോദിച്ചു. “പോകുവിൻ” എന്ന് അവൻ പറഞ്ഞു.
Иордан дәриясиниң бойиға берип, һәр биримиз бирдин яғач елип, шу йәрдә туридиғанға бир туралғу өй ясайли, — деди. — Бериңлар, дәп җавап бәрди у.
3 അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.
Уларниң бири йәнә: — Илтипат қилип қәминилириң билән биргә барғин, деди. У: — Биллә барай, деди.
4 അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു.
У улар билән маңди. Улар Иордан дәриясиға берип, дәрәқ кесишкә башлиди.
5 എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്ന് അവൻ നിലവിളിച്ചു.
Лекин уларниң бири дәрәқ кесиватқанда палтиниң беши суға чүшүп кәтти. У вақирап: — Вай ғоҗам, бу өтнә алған палта еди, деди.
6 “അത് എവിടെ വീണു?” എന്ന് ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പ് കോടാ‍ലി പൊങ്ങിവന്നു.
Худаниң адими: Нәгә чүшти, дәп сориди. У чүшкән йәрни көрситип бәрди. У бир шахни кесип, уни суға ташливиди, Палтиниң беши ләйләп чиқти.
7 “അത് എടുത്തുകൊള്ളുക” എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.
У: Уни қолуңға алғин, девиди, у киши қолини узутуп уни тутувалди.
8 അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്ന് അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
Сурийәниң падишаси Исраил билән җәң қиливататти. У өз хизмәткарлири билән мәслиһәтлишип, паланчи-покунчи йәрдә баргаһ тикимән, дәп бекитәтти.
9 എന്നാൽ ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്ന് പറയിച്ചു.
Худаниң адими Исраилниң падишасиға хәвәр әвитип: — Сән паланчи-покунчи йәргә бериштин еһтият қилғин, чүнки Сурийләр у йәргә чүшмәкчи, деди.
10 ൧൦ ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽ രാജാവ് ആളയച്ച്; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.
У вақитларда Исраилниң падишаси Худаниң адими өзигә көрсәткән җайға адәм әвәтип у йәрдики адәмлиригә еһтият қилишни агаһландурди. Бундақ иш бир қанчә қетим болди.
11 ൧൧ ഇത് മൂലം അരാം രാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്ന് നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
Буниң сәвәвидин Сурийәниң падишаси көңлидә қаттиқ аччиқлинип, өз хизмәткарлирини чақирип улардин: — Аримиздин кимниң Исраилниң падишаси тәрипидә туридиғанлиғини маңа көрситип бәрмәмсиләр?! — дәп сориди.
12 ൧൨ അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.
Лекин хизмәткарлириниң бири: — И ғоҗам падиша ундақ әмәс; бәлки Исраилда туридиған Елиша дегән пәйғәмбәр сән ятқан һоҗраңда қилған сөзлириңни Исраил падишасиға ейтип бериду, — деди.
13 ൧൩ “നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്ന് അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.
У: Берип униң нәдә екәнлигини пайлап келиңлар, мән адәм маңдуруп уни тутуп келәй, деди. Улар: — У Дотан шәһиридә екән, дәп хәвәр қилди.
14 ൧൪ അവൻ അവിടേക്ക് ശക്തിയുള്ള തന്റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്ന് പട്ടണം വളഞ്ഞു.
Шуниң билән у шу йәргә атлиқлар, җәң һарвулири вә зор бир қошунни маңдурди. Улар кечиси йетип келип шәһәрни қоршивалди.
15 ൧൫ ദൈവപുരുഷന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്ത് ചെയ്യും?” എന്ന് ചോദിച്ചു.
Худаниң адиминиң малийи сәһәрдә туруп чиқса, мана, бир атлиқлар вә җәң һарвулири қошуни шәһәрни қоршивалған еди. Малай униңға: Апла, и ғоҗам, қандақ қилармиз? — деди.
16 ൧൬ അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്ന് പറഞ്ഞു.
Лекин у: Қорқмиғин; мана биз билән биргә болғанлар улар билән биргә болғанлардин көптур, деди.
17 ൧൭ പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണ് തുറക്കണമേ” എന്ന് പറഞ്ഞു. യഹോവ ഭൃത്യന്റെ കണ്ണ് തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
Әнди Елиша дуа қилип: И Пәрвәрдигар, малайимниң көзлирини көрәләйдиған қилип ачқайсән, деди. У вақитта Пәрвәрдигар жигитниң көзлирини ачти вә у әйни әһвални көрди; мана, пүткүл тағ Елишани чөридәп турған ялқунлуқ ат вә җәң һарвулири билән толған еди.
18 ൧൮ അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
Сурийләр чүшүп у тәрәпкә кәлгәндә, Елиша Пәрвәрдигарға дуа қилип: Бу хәлиқни корлуқ билән урғин, деди. Шуниң билән У Елишаниң тилиги бойичә уларни корлуқ билән урди.
19 ൧൯ എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
Елиша уларға: Бу [силәр издигән] йол әмәс вә [силәр издигән] шәһәр әмәс; мениң кәйнимдин әгишиңлар, силәрни силәр издигән адәмниң қешиға башлап барай, дәп уларни Самарийәгә башлап барди.
20 ൨൦ ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.
Вә шундақ болдики, улар Самарийәгә киргәндә Елиша: И Пәрвәрдигар, уларниң көзлирини көрәләйдиған қилип ачқайсән, деди. Пәрвәрдигар уларниң көзлирини ачти; вә мана, улар Самарийәниң оттурисида туратти.
21 ൨൧ യിസ്രായേൽ രാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്ന് ചോദിച്ചു.
Исраилниң падишаси уларни көргәндә Елишадин: И атам, уларни өлтүрүветәйму? Уларни өлтүрүветәйму? дәп сориди.
22 ൨൨ അതിന് അവൻ: “കൊന്നുകളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.
У: — Сән уларни өлтүрмә; һәтта өзүң қилич вә оқяйиң билән әсир қилғанлириңни өлтүрмәйдиған йәрдә, буларни өлтүрүшкә боламти? Әксичә, уларниң алдиға нан, су қойғин; шуниң билән улар йәп-ичип өз ғоҗисиға йенип кәтсун, деди.
23 ൨൩ അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്ക് പിന്നെ വന്നില്ല.
Шундақ қилип, у уларға чоң зияпәт бәрди; улар йәп-ичип болғандин кейин, андин уларни йолға салди. Улар ғоҗисиниң йениға қайтти. Шуниңдин кейин Сурийәдин булаңчилар шайкилири Исраилниң зиминиға қайта бесип кирмиди.
24 ൨൪ അതിന്‍റെശേഷം അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യവുമായി പുറപ്പെട്ടു ചെന്ന് ശമര്യയെ വളഞ്ഞു.
Кейин шундақ болдики, Сурийәниң падишаси Бән-Һадад пүткүл қошунини жиғип Самарийәни муһасиригә алди.
25 ൨൫ അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്ക് എൺപത് വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ച് വെള്ളിക്കാശും വരെ വിലകയറി.
Шуниң билән Самарийәдә зор ачарчилиқ болди. Улар уни шунчә узун қамал қилдики, бир ешәк беши сәксән шәкәл күмүчкә, вә кәптәр майиқиниң бир чинисиниң төрттин бири бәш шәкәл күмүчкә ярайтти.
26 ൨൬ ഒരിക്കൽ യിസ്രായേൽ രാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: “യജമാനനായ രാജാവേ, രക്ഷിക്കണമേ” എന്ന് നിലവിളിച്ചു.
Исраилниң падишаси сепилниң үстидин өткәндә, бир аял униңға: И ғоҗам падиша, ярдәм бәргинә! дәп пәряд көтәрди.
27 ൨൭ അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.
У: Әгәр Пәрвәрдигар саңа ярдәм бәрмисә, мән саңа қандақ ярдәм қилай? Я хамандин я үзүм көлчигидин ярдәм тепиламду?, — деди.
28 ൨൮ രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.
Падиша әнди униңдин йәнә: Немә дәрдиң бар? дәп сориди. У: Мана бу хотун маңа: Оғлуңни бәргин, биз уни бүгүн йәйли. Әтә болса мениң оғлумни йәймиз, деди.
29 ൨൯ അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം’ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു” എന്ന് പറഞ്ഞു.
У вақитта биз мениң оғлумни қайнитип пиширип йедуқ. Әтиси мән униңға: Әнди сән оғлуңни бәргин, уни йәйли десәм, у өз оғлини йошуруп қойди, — деди.
30 ൩൦ സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.
Падиша аялниң сөзини аңлап кийимлирини житип-житивәтти. У сепилда кетиватқанда, хәлиқ униң кийиминиң ичигә, йәни етигә бөз кийгәнлигини көрүп қалди.
31 ൩൧ “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് അവൻ പറഞ്ഞു.
[Падишаһ]: — Әгәр Шафатниң оғли Елишаниң беши бүгүн тенидә қалса, Худа мениң бешимни алсун вә униңдинму артуқ җазалисун! — деди.
32 ൩൨ എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കുമുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.
Амма Елиша өз өйидә олтиратти; ақсақалларму униң билән биллә олтарған еди. Падиша униң алдиға бир адәмни маңдурған еди. Лекин у хәвәрчи у йәргә йетип бармайла, Елиша ақсақалларға: — Мана бу җаллатниң балисиниң бешимни алғили адәм маңдурғанлиғини көрдүңларму? Әнди хәвәрчи кәлгәндә ишикни чиң тақап ичидин тиривелиңлар. Мана униң кәйнидин кәлгән ғоҗисиниң қедиминиң авази аңлиниватмамду? — деди.
33 ൩൩ അവൻ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.
У улар билән сөзлишиватқанда, мана хәвәрчи униң қешиға чүшүп келип: «Падишаһ: «Мана бу балаю-апәтниң өзи Пәрвәрдигар тәрипидин кәлди; мән зади немә дәп Пәрвәрдигарға йәнә үмүт бағлиялармән?» дәйду, деди.

< 2 രാജാക്കന്മാർ 6 >