< 1 ശമൂവേൽ 22 >

1 അങ്ങനെ ദാവീദ് അവിടെനിന്ന് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതുകേട്ട് അവന്റെ അടുക്കൽ ചെന്നു.
Давут у йәрдин кетип Адулламдики ғарға қачти. Униң қериндашлири билән атисиниң пүткүл җәмәти буни аңлап униң қешиға барди.
2 പീഡിതർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നിവർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്ക് നായകനായി; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.
Езилгән, қәриздар болған вә дәрдмәнләрниң һәммиси жиғилип униң йениға кәлди вә у уларниң сәрдари болди. Униңға қошулған адәмләр болса төрт йүзчә еди.
3 അതിനുശേഷം ദാവീദ് അവിടെനിന്ന് മോവാബിലെ മിസ്പയിൽ ചെന്നു. മോവാബ്‌ രാജാവിനോട്: “ദൈവം എനിക്ക് വേണ്ടി എന്ത് ചെയ്യും എന്നറിയുന്നത് വരെ എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു താമസിക്കുവാൻ അനുവദിക്കണം” എന്ന് അപേക്ഷിച്ചു.
Давут у йәрдин чиқип Моабдики Мизпаһқа берип Моабниң падишасидин: — Худаниң мени немә қилидиғинини билгичә, ата-анамниң бу йәргә келип араңларда турушиға йол қойғайла, дәп тәләп қилди.
4 അവൻ അവരെ മോവാബ്‌രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ഗുഹയിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാർത്തു.
Давут атиси вә анисини Моабниң падишасиниң қешиға елип кәлди. Давут қорғанда турған пүткүл күнләрдә ата-аниси униң билән биллә турди.
5 എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോട്: “ഗുഹയിൽ താമസിക്കാതെ യെഹൂദാദേശത്തേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് ഹേരെത്ത് കാട്ടിലേക്ക് പോയി.
Амма Гад пәйғәмбәр Давутқа: — Қорғанда турмай, бу йәрдин чиқип, Йәһуда зиминиға барғин, деди. Шуниң билән Давут у йәрдин айрилип, Һәрәт орманлиғиға барди.
6 ദാവീദിനെയും കൂടെയുള്ളവരെയും കണ്ടെത്തി എന്ന് ശൌല്‍ കേട്ടു. അന്ന് ശൌല്‍ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.
Саул Давутниң нәдә туруватқанлиғидин хәвәр тапти. Саул бу вақитта Рамаһдики Гибеаһда егиз бир җайда жулғун дәриғиниң түвидә олтиратти. Униң қолида нәйзиси бар еди, барлиқ хизмәткарлири чөрисидә туратти.
7 ശൌല്‍ തന്റെ ചുറ്റും നില്ക്കുന്ന ഭൃത്യന്മാരോട് പറഞ്ഞത്: ബെന്യാമീന്യരേ, കേട്ടുകൊള്ളുവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കെല്ലാവർക്കും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
Саул чөрисидә турған хизмәткарлириға: — И Биняминлиқлар, қулақ селиңлар! Йәссәниң оғли һәр бириңларға етизлар билән үзүмзарларни тәқсим қилип берәмду? Һәммиңларни миң беши вә йүз беши қиламду?
8 നിങ്ങൾ എല്ലാവരും എനിക്കെതിരെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോട് ഉടമ്പടി ചെയ്തത് എന്നെ ആരും അറിയിച്ചില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്ന് എനിക്കെതിരായി തിരിക്കുകയും പതിയിരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തത് നിങ്ങളിൽ ആരും എന്നെ അറിയിച്ചില്ല. അതിൽ നിങ്ങൾക്ക് ഒരു മനസ്താപവുമില്ല.
Силәр һәммиңлар маңа қәст қилдиңлар, өз оғлумниң Йәссәниң оғли билән әһдә қилишқинини һеч ким маңа уқтурмиди. Һеч қайсиңлар маңа ич ағритмидиңлар яки өз оғлумниң мениң хизмәткаримни маңа йошурун һуҗум қилишқа қутратқинидин маңа хәвәр бәрмидиңлар, деди.
9 അപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോവേഗ്: “നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നത് ഞാൻ കണ്ടു.
Андин Саулниң хизмәткарлириниң ичигә киривалған Доәг: — «Мән Йәссәниң оғлиниң Нобқа Ахитубниң оғли Ахимәләкниң қешиға кәлгинини көрдүм,
10 ൧൦ അഹീമേലക്ക് അവന് വേണ്ടി യഹോവയോട് അരുളപ്പാട് ചോദിച്ചു. അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു” എന്നുത്തരം പറഞ്ഞു.
— Ахимәләк униң үчүн Пәрвәрдигардин йол сориди вә униңға озуқ-түлүк билән Филистий Голиатниң қиличини бәрди» — деди.
11 ൧൧ ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.
Падиша адәм әвәтип Ахитубниң оғли каһин Ахимәләкни, шундақла униң атисиниң пүткүл җәмәтини, йәни Нобдики каһинларниму чақиртип кәлди. Уларниң һәммиси падишаниң қешиға кәлди.
12 ൧൨ അപ്പോൾ ശൌല്‍: “അഹീതൂബിന്റെ മകനേ, കേൾക്കുക” എന്നു കല്പിച്ചു. “തിരുമേനീ, അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.
Саул: — И Ахитубниң оғли аңлиғин, деди. У: — И ғоҗам, мана мән, деди.
13 ൧൩ ശൌല്‍ അവനോട്: “യിശ്ശായിയുടെ മകന് നീ അപ്പവും വാളും കൊടുക്കുകയും, അവന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇന്ന് അവൻ എനിക്കായി പതിയിരിക്കുവാൻ തക്കവണ്ണം നീയും അവനും എനിക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു.
Саул униңға: — Немишкә силәр, сән билән Йәссәниң оғли, маңа қәст қилисиләр? Сән униңға нан вә қилич берип, униң үчүн Худадин йол соридиңғу? Мана әнди у бүгүнкидәк маңа һуҗум қилмақчи болуп пайлап жүрмәктә! — деди.
14 ൧൪ അഹീമേലെക്ക് രാജാവിനോട്: “തിരുമനസ്സിലെ സകലഭൃത്യന്മാരിലുംവച്ചു ദാവീദിനോളം വിശ്വസ്തൻ വേറെ ആരുണ്ട്? അവൻ രാജാവിന്റെ മരുമകനും, അങ്ങയുടെ ആലോചനയിൽ ചേരുന്നവനും, രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.
Ахимәләк падишаға җавап берип: — Силиниң барлиқ хизмәткарлириниң арисида Давутдәк садиқ ким бар? У падишаниң күйоғли, силиниң мәхпий мәслиһәтлиригә иштирак қилғучи вә ордилири ичидә иззәтлик әмәсмиди?
15 ൧൫ അവന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ആദ്യമല്ല. രാജാവ് അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഈകാര്യത്തെപറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല” എന്നുത്തരം പറഞ്ഞു.
Мән пәқәт униң үчүн Худадин йол сорашни бүгүнла башлидимму? [Асийлиқ] қилиш мәндин нери болсун! Падиша өз қулини вә атамниң пүткүл җәмәтини әйипкә буйрумиғайла, чүнки қуллириниң бу иштин қилчә хәвири йоқ, деди.
16 ൧൬ അപ്പോൾ രാജാവ്: “അഹീമേലെക്കേ, നീ നിശ്ചയമായി മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും മരിക്കണം” എന്നു കല്പിച്ചു.
Лекин падиша: — И Ахимәләк, сән өлисән, сән вә атаңниң пүткүл җәмәти чоқум өлисиләр, деди.
17 ൧൭ പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: “യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോട് ചേർന്നിരിക്കുന്നു; ദാവീദ് ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന് രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.
Падиша өз чөрисидики чапармәнлиригә: — Маң, Пәрвәрдигарниң каһинлирини өлтүрүңлар! Чүнки улар һәм Давутқа һәмдәм болди һәм униң қачқинини билип туруп маңа хәвәр бәрмиди, деди. Лекин падишаниң қол астидикилири Пәрвәрдигарниң каһинлирини өлтүрүшкә қол көтәргили унимиди.
18 ൧൮ അപ്പോൾ രാജാവ് ദോവേഗിനോട്: “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക” എന്നു കല്പിച്ചു. ഏദോമ്യനായ ദോവേഗ് പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തഞ്ചുപേരെ അന്ന് കൊന്നുകളഞ്ഞു.
Әнди падиша Доәгкә: — Сән берип каһинларни өлтүрүвәткин, деди. Едомлуқ Доәг берип каһинларни өлтүрди; бу күни у канаптин тоқулған әфод кийгән сәксән бәш адәмни өлтүрди.
19 ൧൯ പുരോഹിതനഗരമായ നോബിലെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആട് എന്നിങ്ങനെ സകലതിനെയും വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.
Андин у каһинларниң шәһири Нобда олтарғучиларни қирди, йәни әр вә аяллар, балилар вә бовақлар, кала, ешәк, қойлар — һәммисини қиличлиди.
20 ൨൦ എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുവൻ രക്ഷപ്പെട്ട് ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.
Амма Ахитубниң оғли Ахимәләкниң Абиятар дегән бир оғли қутулуп Давутниң қешиға қечип кәлди.
21 ൨൧ ശൌല്‍ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.
Абиятар Давутқа Саул Пәрвәрдигарниң каһинлирини өлтүрди, дәп хәвәр бәрди.
22 ൨൨ ദാവീദ് അബ്യാഥാരിനോട്: “ഏദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ശൌലിനോട് അറിയിക്കും എന്ന് ഞാൻ അന്ന് തന്നേ നിശ്ചയിച്ചു.
Давут Абиятарға: — У күни Доәгниң у йәрдә екәнлигини көрүп, униң җәзмән Саулға хәвәр беридиғинини билгән едим. Мән атаңниң пүткүл җәмәтиниң өлтүрүлүшигә замин болдум, деди.
23 ൨൩ നിന്റെ പിതൃഭവനത്തിലുള്ള സകലരുടെയും മരണത്തിന് ഞാൻ കാരണമായല്ലോ. എന്റെ അടുക്കൽ താമസിക്കുക; ഭയപ്പെടേണ്ടാ; എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നീ സുരക്ഷിതനായിരിക്കും” എന്നു പറഞ്ഞു.
Мән билән биллә турғин, һеч қорқмиғин. Чүнки мениң җенимни алмақчи болғанлар сениң җениңниму һәм алмақчи. Мениң қешимда бехәтәр турисән, деди.

< 1 ശമൂവേൽ 22 >