< 1 ശമൂവേൽ 17 >

1 അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദയിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
Амма Филистийләр җәң қилиш үчүн қошунлирини жиғди. Улар Йәһудаға тәвә Сокоһда җәм болуп, Сокоһ билән Азикаһ оттурисидики Әфәс-Даммимда чедирларни тикти.
2 ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു;
Саул билән Исраилларму җәм болуп Елаһ җилғисида чедирлирини тикип Филистийләр билән җәң қилғили сәп түзди.
3 താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു;
Филистийләр бир тәрәптики тағда, Исраиллар йәнә бир тәрәптики тағда туратти; оттурисида җилға бар еди.
4 അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗത്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറ് മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു.
Шу вақитта Филистийләрниң ләшкәргаһидин Гатлиқ Голиат исимлиқ бир чемпийон палван чиқип кәлди. Униң егизлиги алтә гәз бир ғерич еди.
5 അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
Бешиға мис дубулға, учисиға қасирақлиқ савут кийгән еди. Униң бу мис савути болса бәш миң шәкәл келәтти.
6 അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു.
Пачақлириға мистин тизлиқ бағлиған, өшнисигә мис атма нәйзә қистуривалған еди.
7 അവന്റെ കുന്തത്തിന്റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
Униң нәйзисиниң сепи болса бапкарниң хадисидәк еди; нәйзисиниң беши алтә миң шәкәл келәтти; қалқан көтәргүчиси униң алдида маңатти.
8 അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
У орнида туруп Исраилниң қошунлириға мундақ товлайтти: — «Силәр немишкә җәң қилиш үчүн сәп түзгәнсиләр? Мән Филистий әмәсму? Силәр болсаңлар Саулниң қуллириғу? Араңлардин бир адәмни таллап чиқиңлар, у мән билән елишишқа чүшсун!
9 അവൻ എന്നോട് യുദ്ധം ചെയ്ത് എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കണം”.
У мән билән елишип мени уруп өлтүрәлсә, биз силәрниң қуллириңлар болимиз. Лекин мән уни мәғлуп қилип өлтүрсәм, силәр бизниң қуллиримиз болуп бизниң хизмитимиздә болусиләр».
10 ൧൦ ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു.
Шу Филистий йәнә сөз қилип: — Мән бүгүн Исраилниң қошуниға һақарәт қилдимғу? Силәр бир адәмни чиқириңлар, биз елишайли! — деди.
11 ൧൧ ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.
Саул билән һәммә Исраил бу Филистийниң сөзлирини аңлап, алақзадә болуп бәк қорқти.
12 ൧൨ യെഹൂദയിലെ ബേത്ത്-ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു.
Давут Йәһуда жутидики Бәйт-Ләһәмдә олтирақлиқ Йәссә дегән Әфратлиқ адәмниң оғли еди. Йәссәниң сәккиз оғли бар еди. Саулниң күнлиридә у хелә яшинип қалған еди.
13 ൧൩ യിശ്ശായിയുടെ മൂത്ത മക്കൾ മൂന്ന് പേരും ശൌലിന്റെകൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു.
Йәссәниң үч чоң оғли Саул билән җәңгә чиққан еди. Җәңгә чиққан үч оғулниң тунҗисиниң исми Елиаб, иккинчисиниң исми Абинадаб вә үчинчисиниң Шаммаһ еди.
14 ൧൪ ദാവീദ് എല്ലാവരിലും ഇളയവൻ; മൂത്തവർ മൂന്നുപേരും ശൌലിന്റെകൂടെ പോയിരുന്നു.
Давут һәммидин кичиги еди. Үч чоң оғли Саулға әгишип чиққан еди.
15 ൧൫ ദാവീദ് ശൌലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ത്-ലേഹേമിൽ പോയിവരുക പതിവായിരുന്നു.
Бәзидә Давут Саулниң қешидин өз атисиниң қойлирини беқиш үчүн қайтип келәтти.
16 ൧൬ ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.
Әшу Филистий болса қириқ күнгичилик һәр әтигән вә кәчтә чиқип турди.
17 ൧൭ യിശ്ശായി തന്റെ മകനായ ദാവീദിനോട് പറഞ്ഞത്: “ഈ ഒരു പറ മലരും, പത്ത് അപ്പവും എടുത്ത് പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്ന് കൊടുക്ക.
Йәссә оғли Давутқа: — Бу әфаһ қомачни вә бу он нанни елип ләшкәргаһға тез берип акилириңға бәргин,
18 ൧൮ ഈ പത്ത് പാൽക്കട്ട സഹസ്രാധിപന് കൊടുക്കുക; നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് മറുപടിയുമായി വരിക.
бу он парчә қурутни уларниң миң бешиға берип акилириңниң әһвалини сорап уларниң кепил хетини елип кәлгин, деди.
19 ൧൯ ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോട് യുദ്ധം ചെയ്യുന്നുണ്ട്.
Саул, шу [үч оғул] вә Исраилниң һәммә адәмлири Елаһ җилғисида туруп Филистийләргә қарши җәң қилатти.
20 ൨൦ അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു. ദാവീദ് അടുത്ത് എത്തിയപ്പോൾ സൈന്യം യുദ്ധത്തിന് ആർത്തുവിളിച്ചുകൊണ്ട് പുറപ്പെടുകയായിരുന്നു.
Давут болса әтиси сәһәр қопуп қойларни бир баққучиниң қолиға тапшуруп, ашлиқ-түлүкни елип Йәссә униңға тапилиғандәк, қошун истиһкамиға йәткәндә, җәңгә чиқидиған ләшкәрләр сөрән көтириватқан еди.
21 ൨൧ യിസ്രായേലും ഫെലിസ്ത്യരും യുദ്ധത്തിന് അണിനിരന്നു.
Исраил вә Филистийләр бир-биригә удулму удул туруп соқушқа сәп түзди.
22 ൨൨ ദാവീദ് തന്റെ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പടക്കോപ്പ് സൂക്ഷിക്കുന്നവന്റെ അടുക്കൽ ഏല്പിച്ചിട്ട് സൈന്യത്തിന്റെ അടുക്കൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോട് കുശലം ചോദിച്ചു.
Давут болса елип кәлгән нәрсиләрни жүк-тақларға қариғучиниң қолиға тапшуруп сәп арисиға жүгүрүп берип акилиридин течлиқ сориди.
23 ൨൩ അവൻ അവരോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഗത്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്ന് വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നത് ദാവീദ് കേട്ടു.
У улар билән сөзлишип турғанда, Филистийләрдин болған Голиат дегән чемпион палван Филистийләрниң сепидин чиқип йәнә һелиқи гәпни қилди; Давут уни аңлиди.
24 ൨൪ അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി.
Исраилниң һәммә адәмлири бу адәмни көргәндә қечип кетишти вә бәк қорқти.
25 ൨൫ അപ്പോൾ യിസ്രായേല്യർ: “ഈ നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിക്കുവാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കും. തന്റെ മകളെ അവന് വിവാഹം ചെയ്ത് കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവ് കല്പിച്ചുകൊടുക്കുകയും ചെയ്യും” എന്നു പറഞ്ഞു.
Исраилниң адәмлири бир-биригә: — Чиқиватқан бу адәмни көрдүңларму? У Исраилға һақарәт қилиш үчүн чиқиду. Шундақ болидуки, уни өлтүргән адәмгә падиша көп мал-мүлүк инъам қилиду, өз қизини униңға хотунлуққа бериду һәм атисиниң җәмәтини Исраил тәвәсидә баҗ-алвандин халас қилиду, деди.
26 ൨൬ അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു പറഞ്ഞു.
Давут өз йенида турған адәмләрдин: — Бу Филистийни өлтүрүп Исраилға қилинған шу һақарәтни йоқатқан кишигә немә қилиниду? Чүнки бу хәтнисиз Филистий зади ким? У қандақсигә мәңгү һаят болғучи Худаниң қошунлириға һақарәт қилишқа петиниду? — деди.
27 ൨൭ അതിന് ജനം: “അവനെ കൊല്ലുന്നവന് മുമ്പ് പറഞ്ഞതൊക്കെയും കൊടുക്കും” എന്ന് അവനോട് ഉത്തരം പറഞ്ഞു.
Халайиқ униңға алдинқиларниң дегән сөзи бойичә җавап берип: — Уни өлтүргән кишигә мундақ-мундақ қилиниду, деди.
28 ൨൮ അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോട് കോപിച്ചു: “നീ ഇവിടെ എന്തിന് വന്നു? മരുഭൂമിയിൽ ഉള്ള ആടുകളെ നീ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ട് പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നത്” എന്നു പറഞ്ഞു.
Лекин униң чоң акиси Елиаб униң у адәмләр билән сөзләшкинини аңлап қалди; Елиабниң Давутқа аччиғи келип: — Немишкә бу йәргә кәлдиң? Чөлдики у азғинә қойни кимгә ташлап қойдуң? Мән кибирлигиңни вә көңлүңниң яманлиғини билимән. Сән алайитән җәңни көргили кәлдиң, деди.
29 ൨൯ അതിന് ദാവീദ്: “ഞാൻ ഇപ്പോൾ എന്ത് തെറ്റ് ചെയ്തു? ഒരു ചോദ്യം ചോദിച്ചതല്ലേയുള്ളൂ?” എന്നു പറഞ്ഞു.
Давут: — Мән немә қилдим? Пәқәт бир сөз қилсам болмамдикән? — деди.
30 ൩൦ ദാവീദ് അവനെ വിട്ടുമാറി മറ്റൊരുവനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.
Давут бурулуп башқисидин алдинқидәк сориди, хәлиқ алдида ейтқандәк униңға җавап бәрди.
31 ൩൧ ദാവീദ് പറഞ്ഞവാക്ക് കേട്ടവർ അത് ശൌലിനെ അറിയിച്ചു; അവൻ അവനെ വിളിച്ചുവരുത്തി.
Амма бириси Давутниң ейтқан сөзлирини аңлап қелип Саулға йәткүзди; у Давутни чақиртип кәлди.
32 ൩൨ ദാവീദ് ശൌലിനോട്: “ഗൊല്യാത്തിന്റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു.
Давут Саулға: — Бу кишиниң сәвәвидин һеч кимниң жүриги су болмисун. Силиниң қуллири бу Филистий билән соқушқили чиқиду, деди.
33 ൩൩ ശൌല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്ന് യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു.
Саул Давутқа: — Сән бу Филистий билән соқушқили барсаң болмайду! Сән техи яш, амма у яшлиғидин тартипла җәңчи еди, деди.
34 ൩൪ ദാവീദ് ശൌലിനോട് പറഞ്ഞത്: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു.
Давут Саулға: — Қуллири өз атисиниң қойлирини беқип кәлдим. Бир шир яки ейиқ келип падидин бир қозини елип кәтсә,
35 ൩൫ ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു.
мән униң кәйнидин қоғлап уни уруп қозини ағзидин қутқузуп алаттим. Әгәр қопуп маңа һуҗум қилса мән уни яйлидин тутувелип уруп өлтүрәттим.
36 ൩൬ ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും”.
Қуллири һәм шир һәм ейиқни өлтүргән; бу хәтнисиз Филистийму уларға охшаш болиду. Чүнки у мәңгү һаят болғучи Худаниң қошуниға һақарәт кәлтүрди — деди.
37 ൩൭ ദാവീദ് പിന്നെയും: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.
Давут сөзини давам қилип: — Мени ширниң чаңгилидин вә ейиқниң чаңгилидин қутқузған Пәрвәрдигар охшашла бу Филистийниң қолидин қутқузиду, деди. Саул Давутқа: — Барғин, Пәрвәрдигар сениң билән биллә болғай, деди.
38 ൩൮ ശൌല്‍ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രതൊപ്പി വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
Андин Саул Давутқа өз җәң кийимлирини кийгүзүп, бешиға мис дубулғини тақап вә униңға бир җәң савутини кийгүзди.
39 ൩൯ പടയങ്കിയുടെമേൽ അവന്റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു; ദാവീദ് ശൌലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
Давут болса Саулниң қиличини кийимниң үстигә есип, меңип бақти; чүнки у буларни кийип бақмиған еди. Шуниң билән Давут Саулға: — Мән буларни кийип маңалмайдикәнмән; чүнки бурун кийип бақмиған, дәп уларни селивәтти.
40 ൪൦ പിന്നെ അവൻ തന്റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ച് കല്ലും തെരഞ്ഞെടുത്ത് തന്റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.
У қолиға һасисини елип, ериқтин бәш силиқ таш илғап падичи халтисиниң янчуқиға салди; у салғусини қолиға елип Филистийгә йеқин барди.
41 ൪൧ ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പിൽ നടന്നു.
Филистий болса чиқип Давутқа йеқинлашти, қалқан көтәргүчисиму униң алдида маңди.
42 ൪൨ ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
Филистий Давутқа бирқур сәпселип қарап мәсқирә қилди. Чүнки у техи яш, буғдай өңлүк вә келишкән жигит еди.
43 ൪൩ ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായ് ആണോ” എന്നു ചോദിച്ചു. തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
Филистий Давутқа: — Сән һаса көтирип алдимға кәпсән? Сән мени ишт дәп ойлап қалдиңму? — дәп өз бутлириниң намлирини тилға елип Давутни қарғиди.
44 ൪൪ ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്റെ അടുക്കൽ വന്നാൽ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു.
Филистий Давутқа йәнә: — Бу яққа кәл, мән гөшүңни асмандики учар-қанатларға вә далалардики житқучларға йәм қилимән, деди.
45 ൪൫ ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെനേരെ വരുന്നു.
Давут Филистийкә: — Сән қилич, нәйзә вә атма нәйзини көтирип маңа һуҗум қилғили кәлдиң; лекин мән сән һақарәт қилған, Исраилниң қошунлириниң Худаси болған Пәрвәрдигарниң нами билән алдиңға һуҗумға чиқтим — деди.
46 ൪൬ യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും.
«Дәл бүгүн Пәрвәрдигар сени мениң қолумға тапшуриду. Мән сени өлтүрүп бешиңни кесип алимән; мән ләшкәргаһдики Филистийләрниң җәсәтлириниму асмандики учар-қанатларға вә далалардики житқучлириға йәм қилимән. Буниң билән пүткүл җаһан Исраилда бир Худаниң бар екәнлигини билиду
47 ൪൭ യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
вә бу пүткүл җамаәт Пәрвәрдигарниң нусрәт беришиниң қилич, нәйзә билән әмәс екәнлигини билиду; чүнки бу җәң болса Пәрвәрдигарниңкидур, У сени қолимизға тапшуриду».
48 ൪൮ പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി.
Филистий Давутқа һуҗум қилғили қопуп йеқин кәлгәндә Давут униңға һуҗум қилғили Филистий қошуниниң сепигә қарап жүгүрди.
49 ൪൯ ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ പതിച്ചു;
Давут қолини халтисиға тиқип бир ташни чиқирип салғуға селип Филистийгә қаритип атти; таш Филистийниң пешанисигә тәгди. Таш униң пешанисигә петип кәтти, у дүм чүшүп йәргә жиқилди.
50 ൫൦ അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
Шундақ қилип Давут Филистийни салғу вә таш билән мәғлуп қилип уни уруп өлтүрди; Давутниң қолида һеч қилич йоқ еди.
51 ൫൧ അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന്, അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി.
Давут жүгүрүп берип, Филистийниң үстидә туруп, қиличини қинидин тартип елип уни өлтүрүп, униң бешини алди. Филистийләр өз батуриниң өлгинини көрүпла, бәдәр қачти.
52 ൫൨ യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു.
Исраиллар билән Йәһудалар болса орнидин қопуп сөрән селишип Филистийләрни җилғиғичә вә Әкрон дәрвазилириғичә кәйнидин қоғлап кәлди; өлтүрүлгән Филистийләр Шаараимға баридиған йолда Гат вә Әкронғичә йетип кәткән еди.
53 ൫൩ ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
Исраил Филистийләрни қоғлаштин йенип келип уларниң ләшкәргаһини булаң-талаң қилди.
54 ൫൪ എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്റെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
Давут Филистийниң бешини Йерусалимға елип барди; униң яриғини болса өз чедириға қойди.
55 ൫൫ ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നത് ശൌല്‍ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്ന് ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു.
Саул Давутниң Филистийниң алдиға чиққинини көргәндә қошунниң сәрдари Абнәрдин: — И Абнәр, бу жигит кимниң оғли? — дәп сориди. Абнәр: — И падиша, һаятиң билән қәсәм қилимәнки, билмәймән, деди.
56 ൫൬ “ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് നീ അന്വേഷിക്കണം” എന്ന് രാജാവ് കല്പിച്ചു.
Падиша: — Бу жигит кимниң оғли екән дәп сорап баққин, деди.
57 ൫൭ ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
Давут Филистийни қирип қайтип кәлгәндә Абнәр уни падишаниң қешиға елип барди; Филистийниң беши техичә униң қолида туратти.
58 ൫൮ ശൌല്‍ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു; “ഞാൻ ബേത്ത്ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ” എന്ന് ദാവീദ് പറഞ്ഞു.
Саул униңдин: — И жигит, кимниң оғлисән? дәп сориди. Давут: — Мән силиниң қуллири Бәйт-Ләһәмлик Йәссәниң оғлимән, дәп җавап бәрди.

< 1 ശമൂവേൽ 17 >