< ലൂക്കോസ് 4 >

1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോൎദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
ততঃ পরং যীশুঃ পৱিত্রেণাত্মনা পূর্ণঃ সন্ যর্দ্দননদ্যাঃ পরাৱৃত্যাত্মনা প্রান্তরং নীতঃ সন্ চৎৱারিংশদ্দিনানি যাৱৎ শৈতানা পরীক্ষিতোঽভূৎ,
2 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
কিঞ্চ তানি সর্ৱ্ৱদিনানি ভোজনং ৱিনা স্থিতৎৱাৎ কালে পূর্ণে স ক্ষুধিতৱান্|
3 അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
ততঃ শৈতানাগত্য তমৱদৎ ৎৱং চেদীশ্ৱরস্য পুত্রস্তর্হি প্রস্তরানেতান্ আজ্ঞযা পূপান্ কুরু|
4 യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
তদা যীশুরুৱাচ, লিপিরীদৃশী ৱিদ্যতে মনুজঃ কেৱলেন পূপেন ন জীৱতি কিন্ত্ৱীশ্ৱরস্য সর্ৱ্ৱাভিরাজ্ঞাভি র্জীৱতি|
5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
তদা শৈতান্ তমুচ্চং পর্ৱ্ৱতং নীৎৱা নিমিষৈকমধ্যে জগতঃ সর্ৱ্ৱরাজ্যানি দর্শিতৱান্|
6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
পশ্চাৎ তমৱাদীৎ সর্ৱ্ৱম্ এতদ্ ৱিভৱং প্রতাপঞ্চ তুভ্যং দাস্যামি তন্ মযি সমর্পিতমাস্তে যং প্রতি মমেচ্ছা জাযতে তস্মৈ দাতুং শক্নোমি,
7 നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
ৎৱং চেন্মাং ভজসে তর্হি সর্ৱ্ৱমেতৎ তৱৈৱ ভৱিষ্যতি|
8 യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
তদা যীশুস্তং প্রত্যুক্তৱান্ দূরী ভৱ শৈতান্ লিপিরাস্তে, নিজং প্রভুং পরমেশ্ৱরং ভজস্ৱ কেৱলং তমেৱ সেৱস্ৱ চ|
9 പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
অথ শৈতান্ তং যিরূশালমং নীৎৱা মন্দিরস্য চূডাযা উপরি সমুপৱেশ্য জগাদ ৎৱং চেদীশ্ৱরস্য পুত্রস্তর্হি স্থানাদিতো লম্ফিৎৱাধঃ
10 “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
১০পত যতো লিপিরাস্তে, আজ্ঞাপযিষ্যতি স্ৱীযান্ দূতান্ স পরমেশ্ৱরঃ|
11 നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
১১রক্ষিতুং সর্ৱ্ৱমার্গে ৎৱাং তেন ৎৱচ্চরণে যথা| ন লগেৎ প্রস্তরাঘাতস্ত্ৱাং ধরিষ্যন্তি তে তথা|
12 യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
১২তদা যীশুনা প্রত্যুক্তম্ ইদমপ্যুক্তমস্তি ৎৱং স্ৱপ্রভুং পরেশং মা পরীক্ষস্ৱ|
13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
১৩পশ্চাৎ শৈতান্ সর্ৱ্ৱপরীক্ষাং সমাপ্য ক্ষণাত্তং ত্যক্ত্ৱা যযৌ|
14 യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
১৪তদা যীশুরাত্মপ্রভাৱাৎ পুনর্গালীল্প্রদেশং গতস্তদা তৎসুখ্যাতিশ্চতুর্দিশং ৱ্যানশে|
15 അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
১৫স তেষাং ভজনগৃহেষু উপদিশ্য সর্ৱ্ৱৈঃ প্রশংসিতো বভূৱ|
16 അവൻ വളൎന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
১৬অথ স স্ৱপালনস্থানং নাসরৎপুরমেত্য ৱিশ্রামৱারে স্ৱাচারাদ্ ভজনগেহং প্রৱিশ্য পঠিতুমুত্তস্থৌ|
17 യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടൎത്തി:
১৭ততো যিশযিযভৱিষ্যদ্ৱাদিনঃ পুস্তকে তস্য করদত্তে সতি স তৎ পুস্তকং ৱিস্তার্য্য যত্র ৱক্ষ্যমাণানি ৱচনানি সন্তি তৎ স্থানং প্রাপ্য পপাঠ|
18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കൎത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാൎക്കു വിടുതലും കുരുടന്മാൎക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
১৮আত্মা তু পরমেশস্য মদীযোপরি ৱিদ্যতে| দরিদ্রেষু সুসংৱাদং ৱক্তুং মাং সোভিষিক্তৱান্| ভগ্নান্তঃ করণাল্লোকান্ সুস্ৱস্থান্ কর্ত্তুমেৱ চ| বন্দীকৃতেষু লোকেষু মুক্তে র্ঘোষযিতুং ৱচঃ| নেত্রাণি দাতুমন্ধেভ্যস্ত্রাতুং বদ্ধজনানপি|
19 കൎത്താവിന്റെ പ്രസാദവൎഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
১৯পরেশানুগ্রহে কালং প্রচারযিতুমেৱ চ| সর্ৱ্ৱৈতৎকরণার্থায মামেৱ প্রহিণোতি সঃ||
20 പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
২০ততঃ পুস্তকং বদ্ৱ্ৱা পরিচারকস্য হস্তে সমর্প্য চাসনে সমুপৱিষ্টঃ, ততো ভজনগৃহে যাৱন্তো লোকা আসন্ তে সর্ৱ্ৱেঽনন্যদৃষ্ট্যা তং ৱিলুলোকিরে|
21 അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
২১অনন্তরম্ অদ্যৈতানি সর্ৱ্ৱাণি লিখিতৱচনানি যুষ্মাকং মধ্যে সিদ্ধানি স ইমাং কথাং তেভ্যঃ কথযিতুমারেভে|
22 എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചൎയ്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
২২ততঃ সর্ৱ্ৱে তস্মিন্ অন্ৱরজ্যন্ত, কিঞ্চ তস্য মুখান্নির্গতাভিরনুগ্রহস্য কথাভিশ্চমৎকৃত্য কথযামাসুঃ কিমযং যূষফঃ পুত্রো ন?
23 അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫൎന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
২৩তদা সোঽৱাদীদ্ হে চিকিৎসক স্ৱমেৱ স্ৱস্থং কুরু কফর্নাহূমি যদ্যৎ কৃতৱান্ তদশ্রৌষ্ম তাঃ সর্ৱাঃ ক্রিযা অত্র স্ৱদেশে কুরু কথামেতাং যূযমেৱাৱশ্যং মাং ৱদিষ্যথ|
24 ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
২৪পুনঃ সোৱাদীদ্ যুষ্মানহং যথার্থং ৱদামি, কোপি ভৱিষ্যদ্ৱাদী স্ৱদেশে সৎকারং ন প্রাপ্নোতি|
25 ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാൎത്ഥമായി നിങ്ങളോടു പറയുന്നു.
২৫অপরঞ্চ যথার্থং ৱচ্মি, এলিযস্য জীৱনকালে যদা সার্দ্ধত্রিতযৱর্ষাণি যাৱৎ জলদপ্রতিবন্ধাৎ সর্ৱ্ৱস্মিন্ দেশে মহাদুর্ভিক্ষম্ অজনিষ্ট তদানীম্ ইস্রাযেলো দেশস্য মধ্যে বহ্ৱ্যো ৱিধৱা আসন্,
26 എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
২৬কিন্তু সীদোন্প্রদেশীযসারিফৎপুরনিৱাসিনীম্ একাং ৱিধৱাং ৱিনা কস্যাশ্চিদপি সমীপে এলিযঃ প্রেরিতো নাভূৎ|
27 അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല. എന്നും അവൻ പറഞ്ഞു.
২৭অপরঞ্চ ইলীশাযভৱিষ্যদ্ৱাদিৱিদ্যমানতাকালে ইস্রাযেল্দেশে বহৱঃ কুষ্ঠিন আসন্ কিন্তু সুরীযদেশীযং নামান্কুষ্ঠিনং ৱিনা কোপ্যন্যঃ পরিষ্কৃতো নাভূৎ|
28 പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
২৮ইমাং কথাং শ্রুৎৱা ভজনগেহস্থিতা লোকাঃ সক্রোধম্ উত্থায
29 അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
২৯নগরাত্তং বহিষ্কৃত্য যস্য শিখরিণ উপরি তেষাং নগরং স্থাপিতমাস্তে তস্মান্নিক্ষেপ্তুং তস্য শিখরং তং নিন্যুঃ
30 അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
৩০কিন্তু স তেষাং মধ্যাদপসৃত্য স্থানান্তরং জগাম|
31 അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫൎന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
৩১ততঃ পরং যীশুর্গালীল্প্রদেশীযকফর্নাহূম্নগর উপস্থায ৱিশ্রামৱারে লোকানুপদেষ্টুম্ আরব্ধৱান্|
32 അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
৩২তদুপদেশাৎ সর্ৱ্ৱে চমচ্চক্রু র্যতস্তস্য কথা গুরুতরা আসন্|
33 അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
৩৩তদানীং তদ্ভজনগেহস্থিতোঽমেধ্যভূতগ্রস্ত একো জন উচ্চৈঃ কথযামাস,
34 അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
৩৪হে নাসরতীযযীশোঽস্মান্ ত্যজ, ৎৱযা সহাস্মাকং কঃ সম্বন্ধঃ? কিমস্মান্ ৱিনাশযিতুমাযাসি? ৎৱমীশ্ৱরস্য পৱিত্রো জন এতদহং জানামি|
35 മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.
৩৫তদা যীশুস্তং তর্জযিৎৱাৱদৎ মৌনী ভৱ ইতো বহির্ভৱ; ততঃ সোমেধ্যভূতস্তং মধ্যস্থানে পাতযিৎৱা কিঞ্চিদপ্যহিংসিৎৱা তস্মাদ্ বহির্গতৱান্|
36 എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
৩৬ততঃ সর্ৱ্ৱে লোকাশ্চমৎকৃত্য পরস্পরং ৱক্তুমারেভিরে কোযং চমৎকারঃ| এষ প্রভাৱেণ পরাক্রমেণ চামেধ্যভূতান্ আজ্ঞাপযতি তেনৈৱ তে বহির্গচ্ছন্তি|
37 അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
৩৭অনন্তরং চতুর্দিক্স্থদেশান্ তস্য সুখ্যাতির্ৱ্যাপ্নোৎ|
38 അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
৩৮তদনন্তরং স ভজনগেহাদ্ বহিরাগত্য শিমোনো নিৱেশনং প্রৱিৱেশ তদা তস্য শ্ৱশ্রূর্জ্ৱরেণাত্যন্তং পীডিতাসীৎ শিষ্যাস্তদর্থং তস্মিন্ ৱিনযং চক্রুঃ|
39 അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
৩৯ততঃ স তস্যাঃ সমীপে স্থিৎৱা জ্ৱরং তর্জযামাস তেনৈৱ তাং জ্ৱরোঽত্যাক্ষীৎ ততঃ সা তৎক্ষণম্ উত্থায তান্ সিষেৱে|
40 സൂൎയ്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.
৪০অথ সূর্য্যাস্তকালে স্ৱেষাং যে যে জনা নানারোগৈঃ পীডিতা আসন্ লোকাস্তান্ যীশোঃ সমীপম্ আনিন্যুঃ, তদা স একৈকস্য গাত্রে করমর্পযিৎৱা তানরোগান্ চকার|
41 പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
৪১ততো ভূতা বহুভ্যো নির্গত্য চীৎশব্দং কৃৎৱা চ বভাষিরে ৎৱমীশ্ৱরস্য পুত্রোঽভিষিক্তত্রাতা; কিন্তু সোভিষিক্তত্রাতেতি তে ৱিৱিদুরেতস্মাৎ কারণাৎ তান্ তর্জযিৎৱা তদ্ৱক্তুং নিষিষেধ|
42 നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിൎജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.
৪২অপরঞ্চ প্রভাতে সতি স ৱিজনস্থানং প্রতস্থে পশ্চাৎ জনাস্তমন্ৱিচ্ছন্তস্তন্নিকটং গৎৱা স্থানান্তরগমনার্থং তমন্ৱরুন্ধন্|
43 അവൻ അവരോടു: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.
৪৩কিন্তু স তান্ জগাদ, ঈশ্ৱরীযরাজ্যস্য সুসংৱাদং প্রচারযিতুম্ অন্যানি পুরাণ্যপি মযা যাতৱ্যানি যতস্তদর্থমেৱ প্রেরিতোহং|
44 അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.
৪৪অথ গালীলো ভজনগেহেষু স উপদিদেশ|

< ലൂക്കോസ് 4 >