< ലൂക്കോസ് 18 >

1 മടുത്തുപോകാതെ എപ്പോഴും പ്രാൎത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
ⲁ̅ⲚⲀϤϪⲰ ⲆⲈ ⲚⲞⲨⲠⲀⲢⲀⲂⲞⲖⲎ ⲚⲰⲞⲨ ⲈⲠϪⲒⲚⲦⲞⲨⲈⲢⲠⲢⲞⲤⲈⲨⲬ ⲈⲤⲐⲈ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ⲞⲨⲞϨ ⲚⲦⲞⲨϢⲦⲈⲘⲈⲢⲈⲚⲔⲀⲔⲒⲚ
2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
ⲃ̅ⲈϤϪⲰ ⲘⲘⲞⲤ ⲚⲈⲞⲨⲞⲚ ⲞⲨⲢⲈϤϮϨⲀⲠ ⲠⲈ ϦⲈⲚⲞⲨⲂⲀⲔⲒ ⲚϤⲈⲢϨⲞϮ ⲀⲚ ϦⲀⲦϨⲎ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲚϤϢⲒⲠⲒ ⲀⲚ ϦⲀⲦϨⲎ ⲚⲚⲒⲢⲰⲘⲒ.
3 ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
ⲅ̅ⲚⲈ ⲞⲨⲞⲚ ⲞⲨⲬⲎⲢⲀ ⲆⲈ ⲠⲈ ϦⲈⲚϮⲂⲀⲔⲒ ⲈⲦⲈⲘⲘⲀⲨ ⲞⲨⲞϨ ⲚⲀⲤⲚⲎⲞⲨ ϨⲀⲢⲞϤ ⲠⲈ ⲈⲤϪⲰ ⲘⲘⲞⲤ ϪⲈ ϬⲒ ⲘⲠⲀⲘϢⲒϢ ⲚⲈⲘ ⲪⲎ ⲈⲦϬⲒ ⲘⲘⲞⲒ ⲚϪⲞⲚⲤ.
4 അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
ⲇ̅ⲞⲨⲞϨ ⲚⲀϤⲞⲨⲰϢ ⲀⲚ ⲠⲈ ϢⲀ ⲞⲨⲤⲎⲞⲨ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲆⲈ ⲠⲈϪⲀϤ ⲚϦⲢⲎⲒ ⲚϦⲎⲦϤ ϪⲈ ⲬⲀⲤ ϪⲈ ⲪⲚⲞⲨϮ ϮⲈⲢϨⲞϮ ⲀⲚ ϦⲀⲦⲈϤϨⲎ ⲞⲨⲞϨ ⲚϮϢⲒⲠⲒ ⲀⲚ ϦⲀⲦϨⲎ ⲚⲚⲒⲢⲰⲘⲒ
5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
ⲉ̅ⲈⲐⲂⲈϪⲈ ⲦⲀⲒⲬⲎⲢⲀ ϮϦⲒⲤⲒ ⲚⲎⲒ ϮⲚⲀϬⲒ ⲘⲠⲈⲤⲘϢⲒϢ ϨⲒⲚⲀ ⲚⲦⲈⲤϢⲦⲈⲘⲒ ϢⲀ ⲈⲂⲞⲖ ⲈⲤϮϦⲒⲤⲒ ⲚⲎⲒ.
6 അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.
ⲋ̅ⲠⲈϪⲈ ⲠϬⲞⲒⲤ ⲆⲈ ϪⲈ ⲤⲰⲦⲈⲘ ϪⲈ ⲞⲨ ⲠⲈⲦⲈ ⲠⲒⲢⲈϤϮϨⲀⲠ ⲚⲦⲈϮⲀⲆⲒⲔⲒⲀ ϪⲰ ⲘⲘⲞϤ.
7 ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാൎയ്യത്തിൽ ദീൎഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
ⲍ̅ⲪⲚⲞⲨϮ ⲆⲈ ϤⲚⲀϬⲒ ⲘⲠⲈⲘϢⲒϢ ⲀⲚ ⲚⲚⲈϤⲤⲰⲦⲠ ⲚⲀⲒ ⲈⲦⲰϢ ⲞⲨⲂⲎϤ ⲘⲠⲒⲈϨⲞⲞⲨ ⲚⲈⲘ ⲠⲒⲈϪⲰⲢϨ ⲞⲨⲞϨ ϤⲰⲞⲨⲚϨⲎⲦ ⲈϪⲰⲞⲨ
8 വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കൎത്താവു പറഞ്ഞു.
ⲏ̅ⲤⲈ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ϤⲚⲀϬⲒ ⲘⲠⲞⲨⲘϢⲒϢ ⲚⲬⲰⲖⲈⲘ ⲠⲖⲎⲚ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲀϤϢⲀⲚⲒ ϨⲀⲢⲀ ϤⲚⲀϪⲈⲘ ⲪⲚⲀϨϮ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ.
9 തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
ⲑ̅ⲀϤϪⲞⲤ ⲈⲐⲂⲈ ϨⲀⲚⲞⲨⲞⲚ ⲚⲎ ⲈⲦϪⲰ ⲘⲘⲞⲤ ⲈⲢⲰⲞⲨ ϪⲈ ⲚⲐⲘⲎⲒ ⲚⲈⲞⲨⲞϨ ⲈⲨϢⲞϢϤ ⲚⲚⲒⲔⲈⲤⲰϪⲠ ⲚⲦⲀⲠⲀⲢⲀⲂⲞⲖⲎ ⲈϤϪⲰ ⲘⲘⲞⲤ.
10 രണ്ടു മനുഷ്യർ പ്രാൎത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
ⲓ̅ⲀⲢⲰⲘⲒ ⲂϢⲈ ⲚⲰⲞⲨ ⲈϨⲢⲎⲒ ⲈⲠⲒⲈⲢⲪⲈⲒ ⲈⲈⲢⲠⲢⲞⲤⲈⲨⲬⲈⲤⲐⲈ ⲠⲒⲞⲨⲀⲒ ⲚⲈⲞⲨⲪⲀⲢⲒⲤⲈⲞⲤ ⲠⲈ ⲠⲒⲔⲈⲞⲨⲀⲒ ⲚⲈⲞⲨⲦⲈⲖⲰⲚⲎⲤ ⲠⲈ.
11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
ⲓ̅ⲁ̅ⲠⲒⲪⲀⲢⲒⲤⲈⲞⲤ ⲆⲈ ⲈⲦⲀϤⲞϨⲒ ⲈⲢⲀⲦϤ ⲚⲀⲒ ⲚⲀϤⲈⲢⲠⲢⲞⲤⲈⲨⲬⲈⲤⲐⲈ ⲘⲘⲰⲞⲨ ⲚϦⲢⲎⲒ ⲚϦⲎⲦϤ ϪⲈ ⲪⲚⲞⲨϮ ϮϢⲈⲠϨⲘⲞⲦ ⲚⲦⲞⲦⲔ ϪⲈ ϮⲞⲒ ⲀⲚ ⲘⲪⲢⲎϮ ⲘⲠⲤⲰϪⲠ ⲚⲚⲒⲢⲰⲘⲒ ⲚⲢⲈϤϨⲰⲖⲈⲘ ⲚⲢⲈϤϬⲒⲚϪⲞⲚⲤ ⲚⲚⲰⲒⲔ ⲒⲈ ⲘⲪⲢⲎϮ ⲘⲠⲀⲒⲔⲈⲦⲈⲖⲰⲚⲎⲤ.
12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാൎത്ഥിച്ചു.
ⲓ̅ⲃ̅ϮⲈⲢⲚⲎⲤⲦⲈⲨⲒⲚ ⲚⲤⲞⲠⲂ ⲔⲀⲦⲀ ⲤⲀⲂⲂⲀⲦⲞⲚ ϮϮ ⲘⲪⲢⲈⲘⲎⲦ ⲚⲈⲚⲬⲀⲒ ⲚⲒⲂⲈⲚ ⲈϮϪⲪⲞ ⲘⲘⲰⲞⲨ.
13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
ⲓ̅ⲅ̅ⲠⲒⲦⲈⲖⲰⲚⲎⲤ ⲆⲈ ⲈϤⲞϨⲒ ⲈⲢⲀⲦϤ ϨⲒⲪⲞⲨⲈⲒ ⲚⲀϤⲞⲨⲰϢ ⲀⲚ ⲠⲈ ⲞⲨⲆⲈ ⲈϤⲀⲒ ⲚⲚⲈϤⲂⲀⲖ ⲈⲠϢⲰⲒ ⲈⲦⲪⲈ ⲀⲖⲖⲀ ⲚⲀϤⲔⲰⲖϨ ⲠⲈ ϦⲈⲚⲦⲈϤⲘⲈⲤⲦⲈⲚϨⲎⲦ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲪⲚⲞⲨϮ ⲬⲰ ⲚⲎⲒ ⲈⲂⲞⲖ ϪⲈ ⲀⲚⲞⲔ ⲞⲨⲢⲈϤⲈⲢⲚⲞⲂⲒ.
14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ⲓ̅ⲇ̅ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲀⲪⲀⲒ ϢⲈ ⲚⲀϤ ⲈⲠⲈⲤⲎⲦ ⲈϤⲐⲘⲀⲒⲎⲞⲨⲦ ⲈϦⲞⲨⲚ ⲈⲠⲈϤⲎⲒ ⲈϨⲞⲦⲈ ⲪⲎ ϪⲈ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϬⲀⲤϤ ⲤⲈⲚⲀⲐⲈⲂⲒⲞϤ ⲪⲎ ⲆⲈ ⲈⲐⲚⲀⲐⲈⲂⲒⲞϤ ⲤⲈⲚⲀϬⲀⲤϤ.
15 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
ⲓ̅ⲉ̅ⲚⲀⲨⲒⲚⲒ ⲆⲈ ⲚⲀϤ ⲚϨⲀⲚⲀⲖⲰⲞⲨⲒ ϨⲒⲚⲀ ⲚⲦⲈϤϬⲒ ⲚⲈⲘⲰⲞⲨ ⲈⲦⲀⲨⲚⲀⲨ ⲆⲈ ⲚϪⲈⲚⲒⲘⲀⲐⲎⲦⲎⲤ ⲚⲀⲨⲈⲢⲈⲠⲒⲦⲒⲘⲀⲚ ⲚⲰⲞⲨ.
16 യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
ⲓ̅ⲋ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲀϤⲘⲞⲨϮ ⲈⲢⲰⲞⲨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲬⲀ ⲚⲒⲀⲖⲰⲞⲨⲒ ⲚⲦⲞⲨⲒ ϨⲀⲢⲞⲒ ⲞⲨⲞϨ ⲘⲠⲈⲢⲦⲀϨⲚⲞ ⲘⲘⲰⲞⲨ ⲚⲒⲞⲨⲞⲚ ⲄⲀⲢ ⲘⲠⲀⲒⲢⲎϮ ⲐⲰⲞⲨ ⲦⲈ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
17 ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ⲓ̅ⲍ̅ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲪⲎ ⲈⲐⲚⲀϢⲈⲠ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ ⲈⲢⲞϤ ⲀⲚ ⲘⲪⲢⲎϮ ⲘⲠⲀⲒⲀⲖⲞⲨ ⲚⲚⲈϤⲒ ⲈϦⲞⲨⲚ ⲈⲢⲞⲤ.
18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. (aiōnios g166)
ⲓ̅ⲏ̅ⲞⲨⲞϨ ⲀϤϢⲈⲚϤ ⲚϪⲈⲞⲨⲀⲢⲬⲰⲚ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲚⲀⲄⲀⲐⲞⲤ ⲞⲨ ⲠⲈϮⲚⲀⲀⲒϤ ⲚⲦⲀⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ (aiōnios g166)
19 അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു;
ⲓ̅ⲑ̅ⲠⲈϪⲀϤ ⲆⲈ ⲚⲀϤ ⲚϪⲈⲒⲎⲤⲞⲨⲤ ϪⲈ ⲈⲐⲂⲈⲞⲨ ⲔϪⲰ ⲘⲘⲞⲤ ⲈⲢⲞⲒ ϪⲈ ⲠⲒⲀⲄⲀⲐⲞⲤ ⲘⲘⲞⲚ ϨⲖⲒ ⲚⲀⲄⲀⲐⲞⲤ ⲈⲂⲎⲖ ⲈⲪⲚⲞⲨϮ ⲘⲘⲀⲨⲀⲦϤ.
20 കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
ⲕ̅ⲚⲒⲈⲚⲦⲞⲖⲎ ⲔⲤⲰⲞⲨⲚ ⲘⲘⲰⲞⲨ ⲘⲠⲈⲢⲈⲢⲚⲰⲒⲔ ⲘⲠⲈⲢϦⲰⲦⲈⲂ ⲘⲠⲈⲢϬⲒⲞⲨⲒ ⲘⲠⲈⲢⲈⲢⲘⲈⲐⲢⲈ ⲚⲚⲞⲨϪ ⲘⲀⲦⲀⲒⲈ ⲠⲈⲔⲒⲰⲦ ⲚⲈⲘ ⲦⲈⲔⲘⲀⲨ.
21 ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
ⲕ̅ⲁ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲚⲀⲒ ⲦⲎⲢⲞⲨ ⲀⲒⲀⲢⲈϨ ⲈⲢⲰⲞⲨ ⲒⲤϪⲈⲚ ⲦⲀⲘⲈⲦⲀⲖⲞⲨ.
22 യേശു: ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാൎക്കു പകുത്തുകൊടുക്ക; എന്നാൽ സ്വൎഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
ⲕ̅ⲃ̅ⲈⲦⲀϤⲤⲰⲦⲈⲘ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲈⲦⲒ ⲔⲈⲞⲨⲀⲒ ⲠⲈ ⲈⲦⲈⲔϢⲀⲦ ⲘⲘⲞϤ ⲚⲬⲀⲒ ⲚⲒⲂⲈⲚ ⲈⲦⲈⲚⲦⲀⲔ ⲘⲎⲒⲦⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲤⲞⲢⲞⲨ ⲚⲚⲒϨⲎⲔⲒ ⲞⲨⲞϨ ⲈⲔⲈϪⲪⲞ ⲚⲀⲔ ⲚⲞⲨⲀϨⲞ ϦⲈⲚⲚⲒⲪⲎⲞⲨⲒ ⲞⲨⲞϨ ⲀⲘⲞⲨ ⲘⲞϢⲒ ⲚⲤⲰⲒ
23 അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീൎന്നു.
ⲕ̅ⲅ̅ⲚⲐⲞϤ ⲆⲈ ⲈⲦⲀϤⲤⲰⲦⲈⲘ ⲀⲠⲈϤϨⲎⲦ ⲘⲔⲀϨ ⲚⲈⲞⲨⲢⲀⲘⲀⲞ ⲄⲀⲢ ⲠⲈ ⲈⲘⲀϢⲰ.
24 യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
ⲕ̅ⲇ̅ⲈⲦⲀϤⲚⲀⲨ ⲆⲈ ⲈⲢⲞϤ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ϪⲈ ⲠⲰⲤ ⲤⲘⲞⲔϨ ⲚⲦⲈⲚⲎ ⲈⲦⲈ ⲚⲒⲬⲢⲎⲘⲀ ⲚⲦⲰⲞⲨ ⲈⲒ ⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
25 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
ⲕ̅ⲉ̅ⲤⲘⲞⲦⲈⲚ ⲄⲀⲢ ⲚⲦⲈⲞⲨϬⲀⲘⲞⲨⲖⲒ Ⲓ- ⲈϦⲞⲨⲚ ϨⲒⲦⲈⲚ ⲐⲞⲨⲀⲐⲚⲒ ⲘⲠⲒⲘⲀⲚⲐⲰⲢⲠ ⲈϨⲞⲦⲈ ⲚⲦⲈⲞⲨⲢⲀⲘⲀⲞ ⲒⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
26 ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
ⲕ̅ⲋ̅ⲠⲈϪⲰⲞⲨ ⲆⲈ ⲚϪⲈⲚⲎ ⲈⲦⲤⲰⲦⲈⲘ ϪⲈ ⲚⲒⲘ ϨⲰϤ ⲈⲦⲈⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲚⲞϨⲈⲘ.
27 അതിന്നു അവൻ: മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
ⲕ̅ⲍ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲚⲒⲀⲦϪⲞⲘ ⲚⲦⲈⲚ ⲚⲒⲢⲰⲘⲒ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲰⲞⲨ ⲚⲦⲈⲚ ⲪⲚⲞⲨϮ.
28 ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
ⲕ̅ⲏ̅ⲠⲈϪⲈ ⲠⲈⲦⲢⲞⲤ ⲆⲈ ϪⲈ ϨⲎⲠⲠⲈ ⲀⲚⲞⲚ ⲀⲚⲬⲀ ⲠⲈⲦⲈⲚⲦⲀⲚ ⲀⲚⲘⲞϢⲒ ⲚⲤⲰⲔ.
29 യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാൎയ്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
ⲕ̅ⲑ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲘⲘⲞⲚ ϨⲖⲒ ⲈⲀϤⲬⲀ ⲎⲒ ⲚⲤⲰϤ ⲒⲈ ⲞⲨⲤϨⲒⲘⲒ ⲒⲈ ϨⲀⲚⲤⲚⲎⲞⲨ ⲒⲈ ϨⲀⲚⲒⲞϮ ⲒⲈ ϨⲀⲚϢⲎⲢⲒ ⲈⲐⲂⲈ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪϮ
30 ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. (aiōn g165, aiōnios g166)
ⲗ̅ϪⲈ ϤⲚⲀϬⲒⲦⲞⲨ ⲚⲞⲨⲘⲎϢ ⲚⲔⲰⲂ ϦⲈⲚⲠⲀⲒⲤⲎⲞⲨ ⲞⲨⲞϨ ϦⲈⲚⲠⲒⲈⲚⲈϨ ⲈⲐⲚⲎⲞⲨ ⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōn g165, aiōnios g166)
31 അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
ⲗ̅ⲁ̅ⲈⲦⲀϤⲒⲚⲒ ⲆⲈ ⲈⲦⲞⲦϤ ⲘⲠⲒⲒⲂ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ϨⲎⲠⲠⲈ ⲦⲈⲚⲚⲀϢⲈ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲞⲨⲞϨ ⲤⲈⲚⲀϪⲰⲔ ⲈⲂⲞⲖ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲤϦⲎ ⲞⲨⲦ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲈⲐⲂⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ.
32 അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
ⲗ̅ⲃ̅ⲤⲈⲚⲀⲦⲎⲒϤ ⲄⲀⲢ ⲈⲦⲞⲦⲞⲨ ⲚⲚⲒⲈⲐⲚⲞⲤ ⲞⲨⲞϨ ⲤⲈⲚⲀⲤⲰⲂⲒ ⲘⲘⲞϤ ⲞⲨⲞϨ ⲤⲈⲚⲀϢⲞϢϤ ⲞⲨⲞϨ ⲤⲈⲚⲀϨⲒⲐⲀϤ ⲈⲠⲈϤϨⲞ.
33 മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.
ⲗ̅ⲅ̅ⲞⲨⲞϨ ⲀⲨϢⲀⲚⲈⲢⲘⲀⲤⲦⲒⲄⲄⲞⲒⲚ ⲘⲘⲞϤ ⲤⲈⲚⲀϦⲞⲐⲂⲈϤ ⲞⲨⲞϨ ϤⲚⲀⲦⲰⲚϤ ϦⲈⲚⲠⲒⲘⲀϨⲄ ⲚⲈϨⲞⲞⲨ.
34 അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവൎക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
ⲗ̅ⲇ̅ⲞⲨⲞϨ ⲚⲐⲰⲞⲨ ⲘⲠⲞⲨⲔⲀϮ ⲈϨⲖⲒ ⲚⲚⲀⲒ ⲞⲨⲞϨ ⲚⲀϤϨⲎⲠ ⲈⲢⲰⲞⲨ ⲠⲈ ⲚϪⲈⲠⲒⲤⲀϪⲒ ⲞⲨⲞϨ ⲚⲀⲨⲈⲘⲒ ⲀⲚ ⲠⲈ ⲈⲚⲎ ⲈⲚⲀϤϪⲰ ⲘⲘⲰⲞⲨ.
35 അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
ⲗ̅ⲉ̅ⲀⲤϢⲰⲠⲒ ⲆⲈ ⲈⲦⲀϤϦⲰⲚⲦ ⲈⲒⲈⲢⲒⲬⲰ ⲚⲈⲞⲨⲞⲚ ⲞⲨⲂⲈⲖⲖⲈ ⲠⲈ ⲈϤϨⲈⲘⲤⲒ ϦⲀⲦⲈⲚ ⲠⲒⲘⲰⲒⲦ ⲈϤϢⲀⲦⲘⲈⲐⲚⲀⲒ.
36 പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
ⲗ̅ⲋ̅ⲈⲦⲀϤⲤⲰⲦⲈⲘ ⲆⲈ ⲈⲞⲨⲘⲎϢ ⲈϤⲤⲒⲚⲒⲰⲞⲨ ⲚⲀϤϢⲒⲚⲒ ⲠⲈ ϪⲈ ⲞⲨ ⲠⲈ ⲪⲀⲒ.
37 നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.
ⲗ̅ⲍ̅ⲀⲨⲦⲀⲘⲞϤ ⲆⲈ ϪⲈ ⲒⲎⲤⲞⲨⲤ ⲠⲒⲚⲀⲌⲰⲢⲈⲞⲤ ⲤⲒⲚⲒ.
38 അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
ⲗ̅ⲏ̅ⲞⲨⲞϨ ⲀϤⲰϢ ⲈⲂⲞⲖ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲒⲎⲤⲞⲨⲤ ⲠϢⲎⲢⲒ ⲚⲆⲀⲨⲒⲆ ⲚⲀⲒ ⲚⲎⲒ.
39 മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
ⲗ̅ⲑ̅ⲞⲨⲞϨ ⲚⲎ ⲈⲚⲀⲨⲘⲞϢⲒ ⲈⲦϨⲎ ⲚⲀⲨⲈⲢⲈⲠⲒⲦⲒⲘⲀⲚ ⲚⲀϤ ϨⲒⲚⲀ ⲚⲦⲈϤⲬⲀⲢⲰϤ ⲚⲐⲞϤ ⲆⲈ ⲘⲀⲖⲖⲞⲚ ⲚϨⲞⲨⲞ ⲚⲀϤⲰϢ ⲈⲂⲞⲖ ϪⲈ ⲠϢⲎⲢⲒ ⲚⲆⲀⲨⲒⲆ ⲚⲀⲒ ⲚⲎⲒ.
40 യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
ⲙ̅ⲈⲦⲀϤⲞϨⲒ ⲆⲈ ⲈⲢⲀⲦϤ ⲚϪⲈⲒⲎⲤⲞⲨⲤ ⲀϤⲞⲨⲀϨⲤⲀϨⲚⲒ ⲈⲐⲢⲞⲨⲈⲚϤ ϨⲀⲢⲞϤ ⲈⲦⲀϤϦⲰⲚⲦ ⲆⲈ ⲈⲢⲞϤ ⲀϤϢⲈⲚϤ
41 അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കൎത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
ⲙ̅ⲁ̅ϪⲈ ⲞⲨ ⲠⲈⲦⲈⲔⲞⲨⲀϢϤ ⲚⲦⲀⲀⲒϤ ⲚⲀⲔ ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲠⲀϬⲞⲒⲤ ϨⲒⲚⲀ ⲚⲦⲀⲚⲀⲨ ⲘⲂⲞⲖ
42 യേശു അവനോടു: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ⲙ̅ⲃ̅ⲞⲨⲞϨ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲀϤ ϪⲈ ⲀⲚⲀⲨ ⲘⲂⲞⲖ ⲠⲈⲔⲚⲀϨϮ ⲠⲈⲦⲀϤⲚⲀϨⲘⲈⲔ
43 ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
ⲙ̅ⲅ̅ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲚⲀⲨ ⲘⲂⲞⲖ ⲞⲨⲞϨ ⲀϤⲘⲞϢⲒ ⲚⲤⲰϤ ⲈϤϮⲰⲞⲨ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲠⲒⲖⲀⲞⲤ ⲦⲎⲢϤ ⲈⲦⲀⲨⲚⲀⲨ ⲀⲨⲤⲘⲞⲨ ⲈⲪⲚⲞⲨϮ.

< ലൂക്കോസ് 18 >