< ലൂക്കോസ് 11 >

1 അവൻ ഒരു സ്ഥലത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു; തീൎന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കൎത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാൎത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
anantaraṁ sa kasmiṁścit sthānē prārthayata tatsamāptau satyāṁ tasyaikaḥ śiṣyastaṁ jagāda hē prabhō yōhan yathā svaśiṣyān prārthayitum upadiṣṭavān tathā bhavānapyasmān upadiśatu|
2 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ]
tasmāt sa kathayāmāsa, prārthanakālē yūyam itthaṁ kathayadhvaṁ, hē asmākaṁ svargasthapitastava nāma pūjyaṁ bhavatu; tava rājatvaṁ bhavatu; svargē yathā tathā pr̥thivyāmapi tavēcchayā sarvvaṁ bhavatu|
3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
pratyaham asmākaṁ prayōjanīyaṁ bhōjyaṁ dēhi|
4 ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]
yathā vayaṁ sarvvān aparādhinaḥ kṣamāmahē tathā tvamapi pāpānyasmākaṁ kṣamasva| asmān parīkṣāṁ mānaya kintu pāpātmanō rakṣa|
5 പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആൎക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അൎദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;
paścāt sōparamapi kathitavān yadi yuṣmākaṁ kasyacid bandhustiṣṭhati niśīthē ca tasya samīpaṁ sa gatvā vadati,
6 എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ:
hē bandhō pathika ēkō bandhu rmama nivēśanam āyātaḥ kintu tasyātithyaṁ karttuṁ mamāntikē kimapi nāsti, ataēva pūpatrayaṁ mahyam r̥ṇaṁ dēhi;
7 എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും
tadā sa yadi gr̥hamadhyāt prativadati māṁ mā kliśāna, idānīṁ dvāraṁ ruddhaṁ śayanē mayā saha bālakāśca tiṣṭhanti tubhyaṁ dātum utthātuṁ na śaknōmi,
8 അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
tarhi yuṣmānahaṁ vadāmi, sa yadi mitratayā tasmai kimapi dātuṁ nōttiṣṭhati tathāpi vāraṁ vāraṁ prārthanāta utthāpitaḥ san yasmin tasya prayōjanaṁ tadēva dāsyati|
9 യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
ataḥ kāraṇāt kathayāmi, yācadhvaṁ tatō yuṣmabhyaṁ dāsyatē, mr̥gayadhvaṁ tata uddēśaṁ prāpsyatha, dvāram āhata tatō yuṣmabhyaṁ dvāraṁ mōkṣyatē|
10 യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
yō yācatē sa prāpnōti, yō mr̥gayatē sa ēvōddēśaṁ prāpnōti, yō dvāram āhanti tadarthaṁ dvāraṁ mōcyatē|
11 എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
putrēṇa pūpē yācitē tasmai pāṣāṇaṁ dadāti vā matsyē yācitē tasmai sarpaṁ dadāti
12 മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
vā aṇḍē yācitē tasmai vr̥ścikaṁ dadāti yuṣmākaṁ madhyē ka ētādr̥śaḥ pitāstē?
13 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
tasmādēva yūyamabhadrā api yadi svasvabālakēbhya uttamāni dravyāṇi dātuṁ jānītha tarhyasmākaṁ svargasthaḥ pitā nijayācakēbhyaḥ kiṁ pavitram ātmānaṁ na dāsyati?
14 ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചൎയ്യപെട്ടു.
anantaraṁ yīśunā kasmāccid ēkasmin mūkabhūtē tyājitē sati sa bhūtatyaktō mānuṣō vākyaṁ vaktum ārēbhē; tatō lōkāḥ sakalā āścaryyaṁ mēnirē|
15 അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
kintu tēṣāṁ kēcidūcu rjanōyaṁ bālasibūbā arthād bhūtarājēna bhūtān tyājayati|
16 വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
taṁ parīkṣituṁ kēcid ākāśīyam ēkaṁ cihnaṁ darśayituṁ taṁ prārthayāñcakrirē|
17 അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.
tadā sa tēṣāṁ manaḥkalpanāṁ jñātvā kathayāmāsa, kasyacid rājyasya lōkā yadi parasparaṁ virundhanti tarhi tad rājyam naśyati; kēcid gr̥hasthā yadi parasparaṁ virundhanti tarhi tēpi naśyanti|
18 സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
tathaiva śaitānapi svalōkān yadi viruṇaddhi tadā tasya rājyaṁ kathaṁ sthāsyati? bālasibūbāhaṁ bhūtān tyājayāmi yūyamiti vadatha|
19 ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.
yadyahaṁ bālasibūbā bhūtān tyājayāmi tarhi yuṣmākaṁ santānāḥ kēna tyājayanti? tasmāt taēva kathāyā ētasyā vicārayitārō bhaviṣyanti|
20 എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
kintu yadyaham īśvarasya parākramēṇa bhūtān tyājayāmi tarhi yuṣmākaṁ nikaṭam īśvarasya rājyamavaśyam upatiṣṭhati|
21 ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
balavān pumān susajjamānō yatikālaṁ nijāṭṭālikāṁ rakṣati tatikālaṁ tasya dravyaṁ nirupadravaṁ tiṣṭhati|
22 അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സൎവ്വായുധവൎഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
kintu tasmād adhikabalaḥ kaścidāgatya yadi taṁ jayati tarhi yēṣu śastrāstrēṣu tasya viśvāsa āsīt tāni sarvvāṇi hr̥tvā tasya dravyāṇi gr̥hlāti|
23 എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേൎക്കാത്തവൻ ചിതറിക്കുന്നു.
ataḥ kāraṇād yō mama sapakṣō na sa vipakṣaḥ, yō mayā saha na saṁgr̥hlāti sa vikirati|
24 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
aparañca amēdhyabhūtō mānuṣasyāntarnirgatya śuṣkasthānē bhrāntvā viśrāmaṁ mr̥gayatē kintu na prāpya vadati mama yasmād gr̥hād āgatōhaṁ punastad gr̥haṁ parāvr̥tya yāmi|
25 അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
tatō gatvā tad gr̥haṁ mārjitaṁ śōbhitañca dr̥ṣṭvā
26 അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാൎത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.
tatkṣaṇam apagatya svasmādapi durmmatīn aparān saptabhūtān sahānayati tē ca tadgr̥haṁ paviśya nivasanti| tasmāt tasya manuṣyasya prathamadaśātaḥ śēṣadaśā duḥkhatarā bhavati|
27 ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
asyāḥ kathāyāḥ kathanakālē janatāmadhyasthā kācinnārī tamuccaiḥsvaraṁ prōvāca, yā yōṣit tvāṁ garbbhē'dhārayat stanyamapāyayacca saiva dhanyā|
28 അതിന്നു അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
kintu sōkathayat yē paramēśvarasya kathāṁ śrutvā tadanurūpam ācaranti taēva dhanyāḥ|
29 പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
tataḥ paraṁ tasyāntikē bahulōkānāṁ samāgamē jātē sa vaktumārēbhē, ādhunikā duṣṭalōkāścihnaṁ draṣṭumicchanti kintu yūnasbhaviṣyadvādinaścihnaṁ vinānyat kiñciccihnaṁ tān na darśayiṣyatē|
30 യോനാ നീനെവേക്കാൎക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.
yūnas tu yathā nīnivīyalōkānāṁ samīpē cihnarūpōbhavat tathā vidyamānalōkānām ēṣāṁ samīpē manuṣyaputrōpi cihnarūpō bhaviṣyati|
31 തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിൎത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
vicārasamayē idānīntanalōkānāṁ prātikūlyēna dakṣiṇadēśīyā rājñī prōtthāya tān dōṣiṇaḥ kariṣyati, yataḥ sā rājñī sulēmāna upadēśakathāṁ śrōtuṁ pr̥thivyāḥ sīmāta āgacchat kintu paśyata sulēmānōpi gurutara ēkō janō'smin sthānē vidyatē|
32 നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
aparañca vicārasamayē nīnivīyalōkā api varttamānakālikānāṁ lōkānāṁ vaiparītyēna prōtthāya tān dōṣiṇaḥ kariṣyanti, yatō hētōstē yūnasō vākyāt cittāni parivarttayāmāsuḥ kintu paśyata yūnasōtigurutara ēkō janō'smin sthānē vidyatē|
33 വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
pradīpaṁ prajvālya drōṇasyādhaḥ kutrāpi guptasthānē vā kōpi na sthāpayati kintu gr̥hapravēśibhyō dīptiṁ dātaṁ dīpādhārōparyyēva sthāpayati|
34 ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
dēhasya pradīpaścakṣustasmādēva cakṣu ryadi prasannaṁ bhavati tarhi tava sarvvaśarīraṁ dīptimad bhaviṣyati kintu cakṣu ryadi malīmasaṁ tiṣṭhati tarhi sarvvaśarīraṁ sāndhakāraṁ sthāsyati|
35 ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
asmāt kāraṇāt tavāntaḥsthaṁ jyōti ryathāndhakāramayaṁ na bhavati tadarthē sāvadhānō bhava|
36 നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
yataḥ śarīrasya kutrāpyaṁśē sāndhakārē na jātē sarvvaṁ yadi dīptimat tiṣṭhati tarhi tubhyaṁ dīptidāyiprōjjvalan pradīpa iva tava savarvaśarīraṁ dīptimad bhaviṣyati|
37 അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
ētatkathāyāḥ kathanakālē phiruśyēkō bhējanāya taṁ nimantrayāmāsa, tataḥ sa gatvā bhōktum upavivēśa|
38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചൎയ്യപ്പെട്ടു.
kintu bhōjanāt pūrvvaṁ nāmāṅkṣīt ētad dr̥ṣṭvā sa phiruśyāścaryyaṁ mēnē|
39 കൎത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവൎച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
tadā prabhustaṁ prōvāca yūyaṁ phirūśilōkāḥ pānapātrāṇāṁ bhōjanapātrāṇāñca bahiḥ pariṣkurutha kintu yuṣmākamanta rdaurātmyai rduṣkriyābhiśca paripūrṇaṁ tiṣṭhati|
40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
hē sarvvē nirbōdhā yō bahiḥ sasarja sa ēva kimanta rna sasarja?
41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
tata ēva yuṣmābhirantaḥkaraṇaṁ (īśvarāya) nivēdyatāṁ tasmin kr̥tē yuṣmākaṁ sarvvāṇi śucitāṁ yāsyanti|
42 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
kintu hanta phirūśigaṇā yūyaṁ nyāyam īśvarē prēma ca parityajya pōdināyā arudādīnāṁ sarvvēṣāṁ śākānāñca daśamāṁśān dattha kintu prathamaṁ pālayitvā śēṣasyālaṅghanaṁ yuṣmākam ucitamāsīt|
43 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
hā hā phirūśinō yūyaṁ bhajanagēhē prōccāsanē āpaṇēṣu ca namaskārēṣu prīyadhvē|
44 നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
vata kapaṭinō'dhyāpakāḥ phirūśinaśca lōkāyat śmaśānam anupalabhya tadupari gacchanti yūyam tādr̥gaprakāśitaśmaśānavād bhavatha|
45 ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
tadānīṁ vyavasthāpakānām ēkā yīśumavadat, hē upadēśaka vākyēnēdr̥śēnāsmāsvapi dōṣam ārōpayasi|
46 അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
tataḥ sa uvāca, hā hā vyavasthāpakā yūyam mānuṣāṇām upari duḥsahyān bhārān nyasyatha kintu svayam ēkāṅgulyāpi tān bhārān na spr̥śatha|
47 നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
hanta yuṣmākaṁ pūrvvapuruṣā yān bhaviṣyadvādinō'vadhiṣustēṣāṁ śmaśānāni yūyaṁ nirmmātha|
48 അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
tēnaiva yūyaṁ svapūrvvapuruṣāṇāṁ karmmāṇi saṁmanyadhvē tadēva sapramāṇaṁ kurutha ca, yatastē tānavadhiṣuḥ yūyaṁ tēṣāṁ śmaśānāni nirmmātha|
49 അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
ataēva īśvarasya śāstrē prōktamasti tēṣāmantikē bhaviṣyadvādinaḥ prēritāṁśca prēṣayiṣyāmi tatastē tēṣāṁ kāṁścana haniṣyanti kāṁścana tāḍaśṣyinti|
50 ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖൎയ്യാവിന്റെ രക്തം വരെ
ētasmāt kāraṇāt hābilaḥ śōṇitapātamārabhya mandirayajñavēdyō rmadhyē hatasya sikhariyasya raktapātaparyyantaṁ
51 ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
jagataḥ sr̥ṣṭimārabhya pr̥thivyāṁ bhaviṣyadvādināṁ yatiraktapātā jātāstatīnām aparādhadaṇḍā ēṣāṁ varttamānalōkānāṁ bhaviṣyanti, yuṣmānahaṁ niścitaṁ vadāmi sarvvē daṇḍā vaṁśasyāsya bhaviṣyanti|
52 ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
hā hā vyavasthapakā yūyaṁ jñānasya kuñcikāṁ hr̥tvā svayaṁ na praviṣṭā yē pravēṣṭuñca prayāsinastānapi pravēṣṭuṁ vāritavantaḥ|
53 അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
itthaṁ kathākathanād adhyāpakāḥ phirūśinaśca satarkāḥ
54 അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
santastamapavadituṁ tasya kathāyā dōṣaṁ dharttamicchantō nānākhyānakathanāya taṁ pravarttayituṁ kōpayituñca prārēbhirē|

< ലൂക്കോസ് 11 >