< സങ്കീർത്തനങ്ങൾ 114 >

1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
Gdy Izrael wychodził z Egiptu, dom Jakuba spośród ludu obcego języka;
2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
Juda stał się jego świątynią, Izrael jego panowaniem.
3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
Morze to ujrzało i uciekło, Jordan wstecz się odwrócił.
4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
Góry skakały jak barany, pagórki jak jagnięta.
5 സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
Morze, cóż ci [się stało], żeś uciekło, a tobie, Jordanie, że wstecz się odwróciłeś?
6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
Góry, [że] skakałyście jak barany, a wy, pagórki, jak jagnięta?
7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
Zadrżyj, ziemio, przed obliczem Pana, przed obliczem Boga Jakuba;
8 അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
Który zamienia skałę w jezioro, [a] krzemień w źródło wód.

< സങ്കീർത്തനങ്ങൾ 114 >