< ലൂക്കോസ് 5 >

1 ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
அநந்தரம்’ யீஸு²ரேகதா³ கி³நேஷரத்²த³ஸ்ய தீர உத்திஷ்ட²தி, ததா³ லோகா ஈஸ்²வரீயகதா²ம்’ ஸ்²ரோதும்’ தது³பரி ப்ரபதிதா​: |
2 അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു.
ததா³நீம்’ ஸ ஹ்த³ஸ்ய தீரஸமீபே நௌத்³வயம்’ த³த³ர்ஸ² கிஞ்ச மத்ஸ்யோபஜீவிநோ நாவம்’ விஹாய ஜாலம்’ ப்ரக்ஷாலயந்தி|
3 അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.
ததஸ்தயோர்த்³வயோ ர்மத்⁴யே ஸி²மோநோ நாவமாருஹ்ய தீராத் கிஞ்சித்³தூ³ரம்’ யாதும்’ தஸ்மிந் விநயம்’ க்ரு’த்வா நௌகாயாமுபவிஸ்²ய லோகாந் ப்ரோபதி³ஷ்டவாந்|
4 യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു.
பஸ்²சாத் தம்’ ப்ரஸ்தாவம்’ ஸமாப்ய ஸ ஸி²மோநம்’ வ்யாஜஹார, க³பீ⁴ரம்’ ஜலம்’ க³த்வா மத்ஸ்யாந் த⁴ர்த்தும்’ ஜாலம்’ நிக்ஷிப|
5 അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു.
தத​: ஸி²மோந ப³பா⁴ஷே, ஹே கு³ரோ யத்³யபி வயம்’ க்ரு’த்ஸ்நாம்’ யாமிநீம்’ பரிஸ்²ரம்ய மத்ஸ்யைகமபி ந ப்ராப்தாஸ்ததா²பி ப⁴வதோ நிதே³ஸ²தோ ஜாலம்’ க்ஷிபாம​: |
6 അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി.
அத² ஜாலே க்ஷிப்தே ப³ஹுமத்ஸ்யபதநாத்³ ஆநாய​: ப்ரச்சி²ந்ந​: |
7 അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
தஸ்மாத்³ உபகர்த்தும் அந்யநௌஸ்தா²ந் ஸங்கி³ந ஆயாதும் இங்கி³தேந ஸமாஹ்வயந் ததஸ்த ஆக³த்ய மத்ஸ்யை ர்நௌத்³வயம்’ ப்ரபூரயாமாஸு ர்யை ர்நௌத்³வயம்’ ப்ரமக்³நம்|
8 ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു.
ததா³ ஸி²மோந்பிதரஸ்தத்³ விலோக்ய யீஸோ²ஸ்²சரணயோ​: பதித்வா, ஹே ப்ரபோ⁴ஹம்’ பாபீ நரோ மம நிகடாத்³ ப⁴வாந் யாது, இதி கதி²தவாந்|
9 ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു;
யதோ ஜாலே பதிதாநாம்’ மத்ஸ்யாநாம்’ யூதா²த் ஸி²மோந் தத்ஸங்கி³நஸ்²ச சமத்க்ரு’தவந்த​: ; ஸி²மோந​: ஸஹகாரிணௌ ஸிவதே³​: புத்ரௌ யாகூப்³ யோஹந் சேமௌ தாத்³ரு’ஸௌ² ப³பூ⁴வது​: |
10 സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.
ததா³ யீஸு²​: ஸி²மோநம்’ ஜகா³த³ மா பை⁴ஷீரத்³யாரப்⁴ய த்வம்’ மநுஷ்யத⁴ரோ ப⁴விஷ்யஸி|
11 അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
அநந்தரம்’ ஸர்வ்வாஸு நௌஸு தீரம் ஆநீதாஸு தே ஸர்வ்வாந் பரித்யஜ்ய தஸ்ய பஸ்²சாத்³கா³மிநோ ப³பூ⁴வு​: |
12 യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
தத​: பரம்’ யீஸௌ² கஸ்மிம்’ஸ்²சித் புரே திஷ்ட²தி ஜந ஏக​: ஸர்வ்வாங்க³குஷ்ட²ஸ்தம்’ விலோக்ய தஸ்ய ஸமீபே ந்யுப்³ஜ​: பதித்வா ஸவிநயம்’ வக்துமாரேபே⁴, ஹே ப்ரபோ⁴ யதி³ ப⁴வாநிச்ச²தி தர்ஹி மாம்’ பரிஷ்கர்த்தும்’ ஸ²க்நோதி|
13 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു.
ததா³நீம்’ ஸ பாணிம்’ ப்ரஸார்ய்ய தத³ங்க³ம்’ ஸ்ப்ரு’ஸ²ந் ப³பா⁴ஷே த்வம்’ பரிஷ்க்ரியஸ்வேதி மமேச்சா²ஸ்தி ததஸ்தத்க்ஷணம்’ ஸ குஷ்டா²த் முக்த​: |
14 അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു.
பஸ்²சாத் ஸ தமாஜ்ஞாபயாமாஸ கதா²மிமாம்’ கஸ்மைசித்³ அகத²யித்வா யாஜகஸ்ய ஸமீபஞ்ச க³த்வா ஸ்வம்’ த³ர்ஸ²ய, லோகேப்⁴யோ நிஜபரிஷ்க்ரு’தத்வஸ்ய ப்ரமாணதா³நாய மூஸாஜ்ஞாநுஸாரேண த்³ரவ்யமுத்ம்ரு’ஜஸ்வ ச|
15 എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു.
ததா²பி யீஸோ²​: ஸுக்²யாதி ர்ப³ஹு வ்யாப்துமாரேபே⁴ கிஞ்ச தஸ்ய கதா²ம்’ ஸ்²ரோதும்’ ஸ்வீயரோகே³ப்⁴யோ மோக்துஞ்ச லோகா ஆஜக்³மு​: |
16 എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.
அத² ஸ ப்ராந்தரம்’ க³த்வா ப்ரார்த²யாஞ்சக்ரே|
17 ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
அபரஞ்ச ஏகதா³ யீஸு²ருபதி³ஸ²தி, ஏதர்ஹி கா³லீல்யிஹூதா³ப்ரதே³ஸ²யோ​: ஸர்வ்வநக³ரேப்⁴யோ யிரூஸா²லமஸ்²ச கியந்த​: பி²ரூஸி²லோகா வ்யவஸ்தா²பகாஸ்²ச ஸமாக³த்ய தத³ந்திகே ஸமுபவிவிஸு²​: , தஸ்மிந் காலே லோகாநாமாரோக்³யகாரணாத் ப்ரபோ⁴​: ப்ரபா⁴வ​: ப்ரசகாஸே²|
18 അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു.
பஸ்²சாத் கியந்தோ லோகா ஏகம்’ பக்ஷாகா⁴திநம்’ க²ட்வாயாம்’ நிதா⁴ய யீஸோ²​: ஸமீபமாநேதும்’ ஸம்முகே² ஸ்தா²பயிதுஞ்ச வ்யாப்ரியந்த|
19 ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.
கிந்து ப³ஹுஜநநிவஹஸம்வாதா⁴த் ந ஸ²க்நுவந்தோ க்³ரு’ஹோபரி க³த்வா க்³ரு’ஹப்ரு’ஷ்ட²ம்’ க²நித்வா தம்’ பக்ஷாகா⁴திநம்’ ஸக²ட்வம்’ க்³ரு’ஹமத்⁴யே யீஸோ²​: ஸம்முகே² (அ)வரோஹயாமாஸு​: |
20 അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ததா³ யீஸு²ஸ்தேஷாம் ஈத்³ரு’ஸ²ம்’ விஸ்²வாஸம்’ விலோக்ய தம்’ பக்ஷாகா⁴திநம்’ வ்யாஜஹார, ஹே மாநவ தவ பாபமக்ஷம்யத|
21 എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
தஸ்மாத்³ அத்⁴யாபகா​: பி²ரூஸி²நஸ்²ச சித்தைரித்த²ம்’ ப்ரசிந்திதவந்த​: , ஏஷ ஜந ஈஸ்²வரம்’ நிந்த³தி கோயம்’? கேவலமீஸ்²வரம்’ விநா பாபம்’ க்ஷந்தும்’ க​: ஸ²க்நோதி?
22 അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?
ததா³ யீஸு²ஸ்தேஷாம் இத்த²ம்’ சிந்தநம்’ விதி³த்வா தேப்⁴யோகத²யத்³ யூயம்’ மநோபி⁴​: குதோ விதர்கயத²?
23 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?
தவ பாபக்ஷமா ஜாதா யத்³வா த்வமுத்தா²ய வ்ரஜ ஏதயோ ர்மத்⁴யே கா கதா² ஸுகத்²யா?
24 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
கிந்து ப்ரு’தி²வ்யாம்’ பாபம்’ க்ஷந்தும்’ மாநவஸுதஸ்ய ஸாமர்த்²யமஸ்தீதி யதா² யூயம்’ ஜ்ஞாதும்’ ஸ²க்நுத² தத³ர்த²ம்’ (ஸ தம்’ பக்ஷாகா⁴திநம்’ ஜகா³த³) உத்திஷ்ட² ஸ்வஸ²ய்யாம்’ க்³ரு’ஹீத்வா க்³ரு’ஹம்’ யாஹீதி த்வாமாதி³ஸா²மி|
25 അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
தஸ்மாத் ஸ தத்க்ஷணம் உத்தா²ய ஸர்வ்வேஷாம்’ ஸாக்ஷாத் நிஜஸ²யநீயம்’ க்³ரு’ஹீத்வா ஈஸ்²வரம்’ த⁴ந்யம்’ வத³ந் நிஜநிவேஸ²நம்’ யயௌ|
26 എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
தஸ்மாத் ஸர்வ்வே விஸ்மய ப்ராப்தா மந​: ஸு பீ⁴தாஸ்²ச வயமத்³யாஸம்ப⁴வகார்ய்யாண்யத³ர்ஸா²ம இத்யுக்த்வா பரமேஸ்²வரம்’ த⁴ந்யம்’ ப்ரோதி³தா​: |
27 ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു.
தத​: பரம்’ ப³ஹிர்க³ச்ச²ந் கரஸஞ்சயஸ்தா²நே லேவிநாமாநம்’ கரஸஞ்சாயகம்’ த்³ரு’ஷ்ட்வா யீஸு²ஸ்தமபி⁴த³தே⁴ மம பஸ்²சாதே³ஹி|
28 ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു.
தஸ்மாத் ஸ தத்க்ஷணாத் ஸர்வ்வம்’ பரித்யஜ்ய தஸ்ய பஸ்²சாதி³யாய|
29 പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
அநந்தரம்’ லேவி ர்நிஜக்³ரு’ஹே தத³ர்த²ம்’ மஹாபோ⁴ஜ்யம்’ சகார, ததா³ தை​: ஸஹாநேகே கரஸஞ்சாயிநஸ்தத³ந்யலோகாஸ்²ச போ⁴க்துமுபவிவிஸு²​: |
30 എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു.
தஸ்மாத் காரணாத் சண்டா³லாநாம்’ பாபிலோகாநாஞ்ச ஸங்கே³ யூயம்’ குதோ ப⁴ம்’க்³த்⁴வே பிவத² சேதி கதா²ம்’ கத²யித்வா பி²ரூஸி²நோ(அ)த்⁴யாபகாஸ்²ச தஸ்ய ஸி²ஷ்யை​: ஸஹ வாக்³யுத்³த⁴ம்’ கர்த்துமாரேபி⁴ரே|
31 യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
தஸ்மாத்³ யீஸு²ஸ்தாந் ப்ரத்யவோசத்³ அரோக³லோகாநாம்’ சிகித்ஸகேந ப்ரயோஜநம்’ நாஸ்தி கிந்து ஸரோகா³ணாமேவ|
32 ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
அஹம்’ தா⁴ர்ம்மிகாந் ஆஹ்வாதும்’ நாக³தோஸ்மி கிந்து மந​: பராவர்த்தயிதும்’ பாபிந ஏவ|
33 പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു” എന്നു പറഞ്ഞു.
ததஸ்தே ப்ரோசு​: , யோஹந​: பி²ரூஸி²நாஞ்ச ஸி²ஷ்யா வாரம்’வாரம் உபவஸந்தி ப்ரார்த²யந்தே ச கிந்து தவ ஸி²ஷ்யா​: குதோ பு⁴ஞ்ஜதே பிவந்தி ச?
34 അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ?
ததா³ ஸ தாநாசக்²யௌ வரே ஸங்கே³ திஷ்ட²தி வரஸ்ய ஸகி²க³ணம்’ கிமுபவாஸயிதும்’ ஸ²க்நுத²?
35 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു.
கிந்து யதா³ தேஷாம்’ நிகடாத்³ வரோ நேஷ்யதே ததா³ தே ஸமுபவத்ஸ்யந்தி|
36 തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല.
ஸோபரமபி த்³ரு’ஷ்டாந்தம்’ கத²யாம்ப³பூ⁴வ புராதநவஸ்த்ரே கோபி நுதநவஸ்த்ரம்’ ந ஸீவ்யதி யதஸ்தேந ஸேவநேந ஜீர்ணவஸ்த்ரம்’ சி²த்³யதே, நூதநபுராதநவஸ்த்ரயோ ர்மேலஞ்ச ந ப⁴வதி|
37 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും, വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും.
புராதந்யாம்’ குத்வாம்’ கோபி நுதநம்’ த்³ராக்ஷாரஸம்’ ந நித³தா⁴தி, யதோ நவீநத்³ராக்ஷாரஸஸ்ய தேஜஸா புராதநீ குதூ ர்விதீ³ர்ய்யதே ததோ த்³ராக்ஷாரஸ​: பததி குதூஸ்²ச நஸ்²யதி|
38 അരുത്, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.
ததோ ஹேதோ ர்நூதந்யாம்’ குத்வாம்’ நவீநத்³ராக்ஷாரஸ​: நிதா⁴தவ்யஸ்தேநோப⁴யஸ்ய ரக்ஷா ப⁴வதி|
39 പഴയ വീഞ്ഞു കുടിച്ചതിനുശേഷം ആരും പുതിയത് ആവശ്യപ്പെടുന്നില്ല, ‘പഴയതു തന്നെ മെച്ചം’ എന്നു പറയും.”
அபரஞ்ச புராதநம்’ த்³ராக்ஷாரஸம்’ பீத்வா கோபி நூதநம்’ ந வாஞ்ச²தி, யத​: ஸ வக்தி நூதநாத் புராதநம் ப்ரஸ²ஸ்தம்|

< ലൂക്കോസ് 5 >