< ലൂക്കോസ് 21 >

1 യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു.
Jesus el tuni ac liye ke mwet kasrup elos sang mwe sang lalos nu in nien eisani mani in Tempul uh,
2 അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു.
ac el oayapa liye sie katinmas su arulana sukasrup sang luo cent srusra.
3 “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Ac el fahk, “Nga fahk nu suwos, katinmas se inge el sang yohk liki mwet saya nukewa.
4 മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
Mweyen mwet saya uh elos sang ke ma yolyak ke mwe kasrup lalos; a el, el finne sukasrup a el sang nufon ma ac karingin moul lal uh.”
5 ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു:
Kutu sin mwet tumal lutlut uh sramsram ke kato lun Tempul uh, ac ke woiyen yun ma orekla ke eot uh, ac ke mwe sang ma itukyang nu sin God. Ac Jesus el fahk,
6 “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
“Ma nukewa ma kowos liye inge — pacl se ac fah tuku ke tia sie sin eot inge ac fah oan ke acn se — kewana ac fah rakinyuki.”
7 “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
Ac elos siyuk, “Mwet luti, pia pacl ma ingan ac sikyak uh? Ac akul fuka ac akkalemye lah ma inge apkuran in sikyak?”
8 അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
Jesus el fahk, “Kowos taran mwet in tia kiapwekowosla! Mwet puspis ac fah sramsram ac fahk, ‘Nga pa el!’ oayapa, ‘Pacl uh summa!’ Tuh nik kowos welulos.
9 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
Nik kowos sangeng ke kowos ac lohng ke mweun ac alein; ma inge ac sikyak meet, tusruktu tia kalmac pa pacl uh apkuran me.”
10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും.
Ac el sifilpa fahk, “Mutanfahl ac fah tuyak lain mutanfahl; tokosrai ac fah wi pac alein.
11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
Ac fah oasr kusrusr lulap, sracl upa, ac mas sensen yen nukewa. Ac fah oasr pac ma na koluk ac aksangeng ac fah tuku lucng me.
12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
Tusruktu, meet liki ma inge nukewa ac sikyak uh, ac fah kapiri ac akkeokyeyuk kowos; ac kowos ac fah nununkeyuk in iwen lolngok uh ac fili in presin. Ac fah utukyak kowos nu ye mutun tokosra ac mwet leum ke sripuk.
13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും.
Ac fah pa inge pacl wo lowos in fahk ke Pweng Wo uh.
14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല.
Akoela nunak lowos an meet liki pacl sac, kowos in tia fosrnga lah kowos ac loangekowos sifacna fuka,
15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
mweyen nga ac fah asot nu suwos kain in kas ac lalmwetmet ma mwet lokoalok lowos uh ac tia ku in lain ku iluhs ke kas kowos ac fahk uh.
16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും.
Kowos ac fah mau tukakinyukyak sin papa ac nina kiowos, tamulel lowos, mwet sou lowos, ac mwet kawuk lowos; ac kutu suwos ac fah anwuki.
17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും.
Mwet nukewa ac fah kwase kowos ke sripuk.
18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല.
Tusruktu, tia soko aunsifowos ac fah putatla.
19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
Kowos tu na ku, ac kowos fah sifacna molikowosla.
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും.
“Kowos fin liye tuh acn Jerusalem rauniyukla ke mwet mweun, na kowos ac etu na lah kunausyukla lun acn we apkuran me.
21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
In pacl sacn mwet ma muta in acn Judea enenu in kaingla nu fineol uh, ac mwet ma muta in siti uh enenu in som liki, ac mwet su muta in ima uh in tia folok nu in siti uh.
22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
Tuh len ingo ac fah pangpang ‘Len in Kalyeiyuk,’ in akpwayei ma nukewa ma fwackyak in Ma Simusla uh.
23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
We nu sin mutan su pitutu in pacl sac, ac nu sin mutan su tufahna isusla uh! Mwe keok yohk ac fah tuku nu fin acn se inge, ac kasrkusrak lun God ac fah oan fin mwet inge.
24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
Kutu ac fah anwuki ke cutlass, ac kutu ac fah mwet sruoh ac utukla nu in facl puspis saya; ac mwet pegan uh ac fah longya acn Jerusalem nwe ke na pacl lalos safla.
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും.
“Oasr mwe akul ac fah sikyak ke faht, ac malem, ac itu uh. Mutunfacl nukewa fin faclu ac fah tuninfong ac sangeng ke ngirngir lun meoa uh, ac ku lun noa uh.
26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
Mwet uh ac fah mulalla ke sangeng ke elos ac tupan lah mea ac sikyak nu fin faclu nufon, mweyen ku lulap lun yen engyeng uh ac fah kifusyukla liki acn selos.
27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
Na Wen nutin Mwet ac fah sikme — el tuku in sie pukunyeng ke ku lulap ac wolana.
28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
Ke pacl ma inge mutawauk in sikyak, kowos in tuyak ac keyak sifowos nu lucng, tuh molela lowos apkuran me.”
29 പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക;
Na Jesus el fahk nu selos pupulyuk se inge: “Nunku ke sak fig ac kain in sak nukewa saya uh.
30 അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
Ke pacl se lesak uh tufahna srunak sroa, na kowos etu lah pacl fol uh apkuran me.
31 അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
In ouiya sacn pacna, ke kowos ac liye ke ma inge sikyak uh, kowos ac etu lah Tokosrai lun God apkuran me.
32 “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
Pwayena nga fahk nu suwos, ma inge nukewa ac sikyak meet liki mwet ma moul in pacl inge ac misa uh.
33 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
Kusrao ac faclu ac wanginla, a kas luk ac fah tiana wanginla.
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
“Liyekowosyang tuh kowos in tia sisla pacl lowos ke kufwa yohk ac mwe nim ku, ac fosrnga ke ma lun facl se inge, pwanang Len sac ac mau sa na in sruokkowosi
35 ആ ദിവസം സകലഭൂവാസികളുടെമേലും വരും.
oana sie mwe kwasrip. Ac fah sikyak nu sin mwet in acn nukewa fin faclu.
36 എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
Kowos in soano ac pre pacl nukewa tuh kowos in ku in lainla ma inge nukewa ma ac sikyak, ac kowos fah ku in tu ye mutun Wen nutin Mwet.”
37 യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
Len nukewa Jesus el muta luti in Tempul, ac ke fong uh el ac som muta Fineol Olive.
38 അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.
Ke lotutang nukewa mwet nukewa ac toang tukakek ac som nu in Tempul in lohng mwe luti lal.

< ലൂക്കോസ് 21 >