< ലൂക്കോസ് 21 >

1 യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു.
ⲁ̅ⲈⲦⲀϤⲤⲞⲘⲤ ⲆⲈ ⲈϨⲢⲎⲒ ⲀϤⲚⲀⲨ ⲈϨⲀⲚⲢⲀⲘⲀⲞ ⲈⲨϨⲒⲞⲨⲒ ⲚⲚⲞⲨⲆⲰⲢⲞⲚ ⲈⲚⲒⲄⲀⲌⲞⲪⲨⲖⲀⲔⲒⲞⲚ.
2 അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു.
ⲃ̅ⲀϤⲚⲀⲨ ⲈⲞⲨⲬⲎⲢⲀ ϨⲰⲤ ⲚϨⲎⲔⲒ ⲈⲤϨⲒⲞⲨⲒ ⲈⲘⲀⲨ ⲚⲖⲈⲠⲦⲞⲚ Ⲃ-.
3 “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ⲅ̅ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲀⲖⲎⲐⲰⲤ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲦⲀⲒⲬⲎⲢⲀ ⲚϨⲎⲔⲒ ⲀⲤϨⲒⲞⲨⲒ ⲈϨⲞⲦⲈ ⲚⲀⲒ ⲦⲎⲢⲞⲨ
4 മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
ⲇ̅ⲈⲦⲀ ⲚⲀⲒ ⲄⲀⲢ ϨⲒⲞⲨⲒ ⲚⲚⲒⲆⲰⲢⲞⲚ ⲈⲂⲞⲖ ϦⲈⲚⲠⲈⲦⲈⲢϨⲞⲨⲞ ⲈⲢⲰⲞⲨ ⲐⲀⲒ ⲚⲐⲞⲤ ⲈⲂⲞⲖ ϦⲈⲚⲠⲈⲦⲈⲤⲈⲢϦⲀⲈ ⲘⲘⲞϤ ⲠⲈⲤⲰⲚϦ ⲦⲎⲢϤ ⲈⲚⲀϤⲚⲦⲀⲤ ⲀⲤϨⲒⲦϤ.
5 ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു:
ⲉ̅ⲞⲨⲞϨ ⲈⲢⲈ ϨⲀⲚⲞⲨⲞⲚ ϪⲰ ⲘⲘⲞⲤ ⲈⲐⲂⲈ ⲠⲒⲈⲢⲪⲈⲒ ϪⲈ ⲀⲨⲤⲈⲖⲤⲰⲖϤ ⲚϦⲢⲎⲒ ϦⲈⲚϨⲀⲚⲰⲚⲒ ⲈⲚⲀⲚⲈⲨ ⲚⲈⲘ ϨⲀⲚⲀⲚⲀⲐⲎⲘⲀ ⲠⲈϪⲀϤ
6 “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
ⲋ̅ϪⲈ ⲚⲀⲒ ⲦⲎⲢⲞⲨ ⲦⲈⲦⲈⲚⲚⲀⲨ ⲈⲢⲰⲞⲨ ⲤⲈⲚⲎⲞⲨ ⲚϪⲈϨⲀⲚⲈϨⲞⲞⲨ ⲚⲤⲈⲚⲀⲬⲀ ⲞⲨⲰⲚⲒ ⲀⲚ ⲚϦⲎⲦⲞⲨ ⲈϪⲈⲚ ⲞⲨⲰⲚⲒ ⲘⲠⲀⲒⲘⲀ ⲚⲤⲈⲚⲀⲂⲞⲖϤ ⲈⲂⲞⲖ ⲀⲚ.
7 “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
ⲍ̅ⲀⲨϢⲈⲚϤ ⲆⲈ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲀⲢⲈ ⲚⲀⲒ ⲚⲀϢⲰⲠⲒ ⲚⲐⲚⲀⲨ ⲞⲨⲞϨ ⲞⲨ ⲠⲈ ⲠⲒⲘⲎⲒⲚⲒ ⲀⲢⲈϢⲀⲚ ⲚⲀⲒ ⲚⲞⲨⲒ ⲈϢⲰⲠⲒ.
8 അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
ⲏ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲀⲚⲀⲨ ⲘⲠⲈⲢⲤⲰⲢⲈⲘ ⲞⲨⲞⲚ ⲞⲨⲘⲎϢ ⲄⲀⲢ ⲚⲀⲒ ⲈⲠⲀⲢⲀⲚ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲀⲚⲞⲔ ⲠⲈ ⲞⲨⲞϨ ⲀⲠⲤⲎⲞⲨ ϦⲰⲚⲦ ⲘⲠⲈⲢⲘⲞϢⲒ ⲤⲀⲪⲀϨⲞⲨ ⲘⲘⲰⲞⲨ.
9 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
ⲑ̅ϨⲞⲦⲀⲚ ⲆⲈ ⲀⲢⲈⲦⲈⲚϢⲀⲚⲤⲰⲦⲈⲘ ⲈϨⲀⲚⲠⲞⲖⲈⲘⲞⲤ ⲚⲈⲘ ϨⲀⲚϢⲐⲞⲢⲦⲈⲢ ⲘⲠⲈⲢⲚⲞⲨϢⲠ ⲀⲖⲖⲀ ⲤⲀⲦⲞⲦϤ ⲀⲚ ⲠⲈ ⲠⲒϪⲰⲔ.
10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും.
ⲓ̅ⲦⲞⲦⲈ ⲚⲀϤϪⲰ ⲘⲘⲞⲤ ⲚⲰⲞⲨ ⲠⲈ ϪⲈ ⲈϤⲈⲦⲰⲚϤ ⲚϪⲈⲞⲨⲈⲐⲚⲞⲤ ⲈϪⲈⲚ ⲞⲨⲈⲐⲚⲞⲤ ⲞⲨⲞϨ ⲞⲨⲘⲈⲦⲞⲨⲢⲞ ⲈϪⲈⲚ ⲞⲨⲘⲈⲦⲞⲨⲢⲞ.
11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
ⲓ̅ⲁ̅ϨⲀⲚⲚⲒϢϮ ⲆⲈ ⲘⲘⲞⲚⲘⲈⲚ ⲈⲨⲈϢⲰⲠⲒ ⲞⲨⲞϨ ⲈⲨⲈϢⲰⲠⲒ ⲚϪⲈϨⲀⲚϨⲂⲰⲚ ⲚⲈⲘ ϨⲀⲚⲘⲞⲨ ⲔⲀⲦⲀ ⲘⲀ ϨⲀⲚϨⲞϮ ⲆⲈ ⲚⲈⲘ ϨⲀⲚⲚⲒϢϮ ⲘⲘⲎⲒⲚⲒ ⲈⲨⲈϢⲰⲠⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ.
12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
ⲓ̅ⲃ̅ϦⲀϪⲈⲚ ⲚⲀⲒ ⲆⲈ ⲦⲎⲢⲞⲨ ⲈⲨⲈⲈⲚ ⲚⲞⲨϪⲒϪ ⲈϨⲢⲎⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲞⲨⲞϨ ⲤⲈⲚⲀϬⲞϪⲒ ⲚⲤⲀⲐⲎⲚⲞⲨ ⲈⲨϮ ⲘⲘⲰⲦⲈⲚ ⲈϨⲀⲚⲤⲨⲚⲀⲄⲰⲄⲎ ⲚⲈⲘ ϨⲀⲚϢⲦⲈⲔⲰⲞⲨ ⲈⲨⲒⲚⲒ ⲘⲘⲰⲦⲈⲚ ⲚⲚⲒⲞⲨⲢⲰⲞⲨ ⲚⲈⲘ ⲚⲒϨⲎⲄⲈⲘⲰⲚ ⲈⲐⲂⲈ ⲠⲀⲢⲀⲚ
13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും.
ⲓ̅ⲅ̅ⲈϤⲈϢⲰⲠⲒ ⲆⲈ ⲚⲰⲦⲈⲚ ⲈⲨⲘⲈⲦⲘⲈⲐⲢⲈ.
14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല.
ⲓ̅ⲇ̅ⲬⲀⲤ ⲞⲨⲚ ϦⲈⲚⲚⲈⲦⲈⲚϨⲎⲦ ⲈϢⲦⲈⲘⲈⲢϢⲞⲢⲠ ⲚⲈⲢⲘⲈⲖⲈⲦⲀⲚ ϪⲈ ⲞⲨ ⲠⲈⲦⲈⲦⲈⲚⲚⲀⲈⲢⲀⲠⲞⲖⲞⲄⲒⲤⲐⲈ ⲘⲘⲞϤ.
15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
ⲓ̅ⲉ̅ⲀⲚⲞⲔ ⲄⲀⲢ ϮⲚⲀϮ ⲚⲰⲦⲈⲚ ⲚⲞⲨⲢⲞ ⲚⲈⲘ ⲞⲨⲤⲞⲪⲒⲀ ⲐⲎ ⲈⲦⲈⲚⲤⲈⲚⲀϢϮ ⲈϦⲞⲨⲚ ⲈϨⲢⲀⲤ ⲀⲚ ⲞⲨⲆⲈ ⲚⲤⲈⲚⲀϢⲞⲨⲰϨⲈⲘ ⲞⲨⲂⲎⲤ ⲀⲚ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϮ ⲞⲨⲂⲈ ⲐⲎⲚⲞⲨ.
16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും.
ⲓ̅ⲋ̅ⲤⲈⲚⲀϮ ⲐⲎⲚⲞⲨ ⲆⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ϨⲀⲚⲒⲞϮ ⲚⲈⲘ ϨⲀⲚⲤⲚⲎⲞⲨ ⲚⲈⲘ ϨⲀⲚⲤⲨⲄⲄⲈⲚⲎⲤ ⲚⲈⲘ ϨⲀⲚϢⲪⲎⲢ ⲞⲨⲞϨ ⲤⲈⲚⲀϦⲰⲦⲈⲂ ⲈⲂⲞⲖ ϦⲈⲚⲐⲎⲚⲞⲨ
17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും.
ⲓ̅ⲍ̅ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲈϢⲰⲠⲒ ⲈⲨⲘⲞⲤϮ ⲘⲘⲰⲦⲈⲚ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲂⲈ ⲠⲀⲢⲀⲚ.
18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല.
ⲓ̅ⲏ̅ⲞⲨⲞϨ ⲞⲨϤⲰⲒ ⲚⲦⲈⲦⲈⲚⲀⲪⲈ ⲚⲚⲈϤⲦⲀⲔⲞ.
19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
ⲓ̅ⲑ̅ⲚϦⲢⲎⲒ ⲆⲈ ϦⲈⲚⲦⲈⲦⲈⲚϨⲨⲠⲞⲘⲞⲚⲎ ⲈⲢⲈⲦⲈⲚϪⲪⲞ ⲚⲚⲈⲦⲈⲚⲮⲨⲬⲎ.
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും.
ⲕ̅ϨⲞⲦⲀⲚ ⲀⲢⲈⲦⲈⲚϢⲀⲚⲚⲀⲨ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲈⲢⲈ ϨⲀⲚⲘⲀⲦⲞⲒ ⲔⲰϮ ⲈⲢⲞⲤ ⲦⲞⲦⲈ ⲀⲢⲒⲈⲘⲒ ϪⲈ ⲀϤϦⲰⲚⲦ ⲚϪⲈⲠⲈⲤϢⲰϤ.
21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
ⲕ̅ⲁ̅ⲦⲞⲦⲈ ⲚⲎ ⲈⲦⲬⲎ ϦⲈⲚϮⲒⲞⲨⲆⲈⲀ ⲘⲀⲢⲞⲨⲪⲰⲦ ϨⲒϪⲈⲚ ⲚⲒⲦⲰⲞⲨ ⲞⲨⲞϨ ⲚⲎ ⲈⲦϦⲈⲚ ⲦⲈⲤⲘⲎϮ ⲘⲀⲢⲞⲨⲪⲰⲦ ⲈⲂⲞⲖ ⲞⲨⲞϨ ⲚⲎ ⲈⲦϦⲈⲚ ⲚⲒⲬⲰⲢⲀ ⲘⲠⲈⲚⲐⲢⲞⲨϢⲈ ⲈϦⲞⲨⲚ ⲈⲢⲞⲤ
22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
ⲕ̅ⲃ̅ϪⲈ ⲚⲀⲒ ⲚⲈⲚⲒⲈϨⲞⲞⲨ ⲚⲦⲈⲠϬⲒⲘϢⲒϢ ⲈⲐⲢⲞⲨϪⲰⲔ ⲈⲂⲞⲖ ⲚϪⲈϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲤϦⲎ ⲞⲨⲦ.
23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
ⲕ̅ⲅ̅ⲞⲨⲞⲒ ⲆⲈ ⲚⲚⲎ ⲈⲦⲘⲂⲞⲔⲒ ⲚⲈⲘ ⲚⲎ ⲈⲦϬⲒ ϦⲈⲚⲚⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ ⲈⲤⲈϢⲰⲠⲒ ⲄⲀⲢ ⲚϪⲈⲞⲨⲚⲒϢϮ ⲚⲀⲚⲀⲄⲔⲎ ϨⲒϪⲈⲚ ⲠⲔⲀϨⲒ ⲚⲈⲘ ⲞⲨϪⲰⲚⲦ ⲘⲠⲀⲒⲖⲀⲞⲤ
24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
ⲕ̅ⲇ̅ⲞⲨⲞϨ ⲈⲨⲈϨⲈⲒ ϦⲈⲚⲢⲰϤ ⲚⲦⲤⲎϤⲒ ⲞⲨⲞϨ ⲈⲨⲈⲈⲢⲈⲬⲘⲀⲖⲰⲦⲈⲨⲒⲚ ⲘⲘⲰⲞⲨ ⲈⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ ⲞⲨⲞϨ ⲈⲤⲈϢⲰⲠⲒ ⲚϪⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲈⲨϨⲰⲘⲒ ⲈϪⲰⲤ ⲚϪⲈϨⲀⲚⲈⲐⲚⲞⲤ ϢⲀⲦⲞⲨϪⲰⲔ ⲈⲂⲞⲖ ⲚϪⲈϨⲀⲚⲤⲎⲞⲨ ⲞⲨⲞϨ ⲈⲨⲈϢⲰⲠⲒ ⲚϪⲈϨⲀⲚⲤⲎⲞⲨ ⲚⲦⲈϨⲀⲚⲈⲐⲚⲞⲤ.
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും.
ⲕ̅ⲉ̅ⲞⲨⲞϨ ⲈⲨⲈϢⲰⲠⲒ ⲚϪⲈϨⲀⲚⲘⲎⲒⲚⲒ ϦⲈⲚⲪⲢⲎ ⲚⲈⲘ ⲠⲒⲒⲞϨ ⲚⲈⲘ ⲚⲒⲤⲒⲞⲨ ⲞⲨⲞϨ ⲞⲨϨⲞϪϨⲈϪ ⲚⲦⲈϨⲀⲚⲈⲐⲚⲞⲤ ⲈϤⲈϢⲰⲠⲒ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ ϦⲈⲚⲞⲨⲀⲠⲞⲢⲒⲀ ⲚⲦⲈⲦⲤⲘⲎ ⲘⲪⲒⲞⲘ ⲚⲈⲘ ⲪⲘⲞⲚⲘⲈⲚ
26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
ⲕ̅ⲋ̅ϨⲀⲚⲢⲰⲘⲒ ⲈⲢⲈ ⲦⲞⲨⲮⲨⲬⲎ ⲒⲈⲂⲞⲖ ⲚϦⲎⲦⲞⲨ ⲈⲂⲞⲖ ϨⲀ ⲦϨⲞϮ ⲚⲈⲘ ⲠⲤⲞⲘⲤ ⲈⲂⲞⲖ ϦⲀϪⲰⲞⲨ ⲚⲚⲎ ⲈⲐⲚⲎⲞⲨ ⲈϪⲈⲚ ϮⲞⲒⲔⲞⲨⲘⲈⲚⲎ ⲚⲒϪⲞⲘ ⲄⲀⲢ ⲚⲦⲈⲚⲒⲪⲎⲞⲨⲒ ⲤⲈⲚⲀⲔⲒⲘ.
27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
ⲕ̅ⲍ̅ⲞⲨⲞϨ ⲈⲨⲈⲚⲀⲨ ⲈⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲈϤⲚⲎⲞⲨ ϦⲈⲚⲞⲨϬⲎⲠⲒ ⲚⲈⲘ ⲞⲨϪⲞⲘ ⲚⲈⲘ ⲞⲨⲚⲒϢϮ ⲚⲰⲞⲨ
28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
ⲕ̅ⲏ̅ⲈⲢⲈ ⲚⲀⲒ ⲆⲈ ⲚⲀⲈⲢϨⲎⲦⲤ ⲚϢⲰⲠⲒ ϪⲞⲨϢⲦ ⲈⲠϢⲰⲒ ⲞⲨⲞϨ ⲦⲰⲞⲨⲚ ⲚⲚⲈⲦⲈⲚⲀⲪⲎ ⲞⲨⲒ ϪⲈ ϤϦⲈⲚⲦ ⲚϪⲈⲠⲈⲦⲈⲚⲤⲰϮ.
29 പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക;
ⲕ̅ⲑ̅ⲞⲨⲞϨ ⲀϤϪⲈ ⲞⲨⲠⲀⲢⲀⲂⲞⲖⲎ ⲚⲰⲞⲨ ϪⲈ ⲀⲚⲀⲨ ⲈϮⲂⲰ ⲚⲔⲈⲚⲦⲈ ⲚⲈⲘ ⲚⲒϢϢⲎⲚ ⲦⲎⲢⲞⲨ
30 അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
ⲗ̅ⲈϢⲰⲠ ϨⲎⲆⲎ ⲈⲨⲚⲀϮⲞⲨⲰ ⲈⲂⲞⲖ ⲈⲢⲈⲦⲈⲚⲚⲀⲨ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ϢⲀⲢⲈⲦⲈⲚⲈⲘⲒ ϪⲈ ⲀϤϦⲰⲚⲦ ⲚϪⲈⲠⲒϢⲰⲘ.
31 അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
ⲗ̅ⲁ̅ⲠⲀⲒⲢⲎϮ ⲚⲐⲰⲦⲈⲚ ϨⲰⲦⲈⲚ ⲀⲢⲈⲦⲈⲚϢⲀⲚⲚⲀⲨ ⲈⲚⲀⲒ ⲈⲨⲚⲀϢⲰⲠⲒ ⲀⲢⲒⲈⲘⲒ ϪⲈ ⲀⲤϦⲰⲚⲦ ⲚϪⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
32 “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
ⲗ̅ⲃ̅ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲚⲚⲈ ⲦⲀⲒⲄⲈⲚⲈⲀ ⲤⲒⲚⲒ ϢⲀⲦⲈ ⲚⲀⲒ ⲦⲎⲢⲞⲨ ϢⲰⲠⲒ.
33 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
ⲗ̅ⲅ̅ⲦⲪⲈ ⲚⲈⲘ ⲠⲔⲀϨⲒ ⲤⲈⲚⲀⲤⲒⲚⲒ ⲚⲀⲤⲀϪⲒ ⲆⲈ ⲚⲚⲞⲨⲤⲒⲚⲒ.
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
ⲗ̅ⲇ̅ⲘⲀϨⲐⲎⲦⲈⲚ ⲆⲈ ⲈⲢⲰⲦⲈⲚ ⲘⲎⲠⲞⲦⲈ ⲚⲦⲞⲨϨⲢⲞϢ ⲚϪⲈⲚⲈⲦⲈⲚϨⲎⲦ ϦⲈⲚϨⲀⲚϬⲒⲘⲈ ⲚⲈⲘ ϨⲀⲚⲐⲒϦⲒ ⲚⲈⲘ ϨⲀⲚⲢⲰⲞⲨϢ ⲘⲂⲒⲰⲦⲒⲔⲞⲚ ⲞⲨⲞϨ ⲚⲞⲨϨⲞϮ ϦⲈⲚⲞⲨϨⲞϮ ⲈⲦⲈϤⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲚϪⲈⲠⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ
35 ആ ദിവസം സകലഭൂവാസികളുടെമേലും വരും.
ⲗ̅ⲉ̅ⲘⲪⲢⲎϮ ⲚⲞⲨⲪⲀϢ ⲈϤⲈⲒ ⲄⲀⲢ ⲈϪⲈⲚ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϨⲈⲘⲤⲒ ϨⲒϪⲈⲚ ⲠϨⲞ ⲘⲠⲔⲀϨⲒ ⲦⲎⲢϤ.
36 എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
ⲗ̅ⲋ̅ⲢⲰⲒⲤ ⲞⲨⲚ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ⲈⲢⲈⲦⲈⲚⲦⲰⲂϨ ϨⲒⲚⲀ ⲚⲦⲈⲦⲈⲚϢϪⲈⲘϪⲞⲘ ⲚⲈⲢⲈⲂⲞⲖ ⲈⲚⲀⲒ ⲦⲎⲢⲞⲨ ⲈⲐⲚⲀϢⲰⲠⲒ ⲞⲨⲞϨ ⲚⲦⲈⲦⲈⲚⲞϨⲒ ⲈⲢⲀⲦⲈⲚ ⲐⲎⲚⲞⲨ ⲘⲠⲈⲘⲐⲞ ⲘⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ.
37 യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
ⲗ̅ⲍ̅ⲚⲀϤⲒⲢⲒ ⲆⲈ ⲚⲚⲒⲈϨⲞⲞⲨ ⲈϤϮⲤⲂⲰ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲚⲒⲈϪⲰⲢϨ ⲆⲈ ⲚⲀϤⲚⲎⲞⲨ ⲈⲂⲞⲖ ⲈϤⲘⲞⲦⲈⲚ ⲘⲘⲞϤ ϨⲒϪⲈⲚ ⲠⲒⲦⲰⲞⲨ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲪⲀ ⲚⲒϪⲰⲒⲦ
38 അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.
ⲗ̅ⲏ̅ⲞⲨⲞϨ ⲠⲒⲖⲀⲞⲤ ⲦⲎⲢϤ ⲚⲀϤϢⲰⲢⲠ ⲘⲘⲞϤ ϨⲀⲢⲞϤ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲈⲤⲰⲦⲈⲘ ⲈⲢⲞϤ.

< ലൂക്കോസ് 21 >