< ലൂക്കോസ് 18 >

1 ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു.
ⲁ̅ⲚⲀϤϪⲰ ⲆⲈ ⲚⲞⲨⲠⲀⲢⲀⲂⲞⲖⲎ ⲚⲰⲞⲨ ⲈⲠϪⲒⲚⲦⲞⲨⲈⲢⲠⲢⲞⲤⲈⲨⲬ ⲈⲤⲐⲈ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ⲞⲨⲞϨ ⲚⲦⲞⲨϢⲦⲈⲘⲈⲢⲈⲚⲔⲀⲔⲒⲚ
2 “ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു.
ⲃ̅ⲈϤϪⲰ ⲘⲘⲞⲤ ⲚⲈⲞⲨⲞⲚ ⲞⲨⲢⲈϤϮϨⲀⲠ ⲠⲈ ϦⲈⲚⲞⲨⲂⲀⲔⲒ ⲚϤⲈⲢϨⲞϮ ⲀⲚ ϦⲀⲦϨⲎ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲚϤϢⲒⲠⲒ ⲀⲚ ϦⲀⲦϨⲎ ⲚⲚⲒⲢⲰⲘⲒ.
3 ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു.
ⲅ̅ⲚⲈ ⲞⲨⲞⲚ ⲞⲨⲬⲎⲢⲀ ⲆⲈ ⲠⲈ ϦⲈⲚϮⲂⲀⲔⲒ ⲈⲦⲈⲘⲘⲀⲨ ⲞⲨⲞϨ ⲚⲀⲤⲚⲎⲞⲨ ϨⲀⲢⲞϤ ⲠⲈ ⲈⲤϪⲰ ⲘⲘⲞⲤ ϪⲈ ϬⲒ ⲘⲠⲀⲘϢⲒϢ ⲚⲈⲘ ⲪⲎ ⲈⲦϬⲒ ⲘⲘⲞⲒ ⲚϪⲞⲚⲤ.
4 “കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും
ⲇ̅ⲞⲨⲞϨ ⲚⲀϤⲞⲨⲰϢ ⲀⲚ ⲠⲈ ϢⲀ ⲞⲨⲤⲎⲞⲨ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲆⲈ ⲠⲈϪⲀϤ ⲚϦⲢⲎⲒ ⲚϦⲎⲦϤ ϪⲈ ⲬⲀⲤ ϪⲈ ⲪⲚⲞⲨϮ ϮⲈⲢϨⲞϮ ⲀⲚ ϦⲀⲦⲈϤϨⲎ ⲞⲨⲞϨ ⲚϮϢⲒⲠⲒ ⲀⲚ ϦⲀⲦϨⲎ ⲚⲚⲒⲢⲰⲘⲒ
5 ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.”
ⲉ̅ⲈⲐⲂⲈϪⲈ ⲦⲀⲒⲬⲎⲢⲀ ϮϦⲒⲤⲒ ⲚⲎⲒ ϮⲚⲀϬⲒ ⲘⲠⲈⲤⲘϢⲒϢ ϨⲒⲚⲀ ⲚⲦⲈⲤϢⲦⲈⲘⲒ ϢⲀ ⲈⲂⲞⲖ ⲈⲤϮϦⲒⲤⲒ ⲚⲎⲒ.
6 കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക.
ⲋ̅ⲠⲈϪⲈ ⲠϬⲞⲒⲤ ⲆⲈ ϪⲈ ⲤⲰⲦⲈⲘ ϪⲈ ⲞⲨ ⲠⲈⲦⲈ ⲠⲒⲢⲈϤϮϨⲀⲠ ⲚⲦⲈϮⲀⲆⲒⲔⲒⲀ ϪⲰ ⲘⲘⲞϤ.
7 അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ?
ⲍ̅ⲪⲚⲞⲨϮ ⲆⲈ ϤⲚⲀϬⲒ ⲘⲠⲈⲘϢⲒϢ ⲀⲚ ⲚⲚⲈϤⲤⲰⲦⲠ ⲚⲀⲒ ⲈⲦⲰϢ ⲞⲨⲂⲎϤ ⲘⲠⲒⲈϨⲞⲞⲨ ⲚⲈⲘ ⲠⲒⲈϪⲰⲢϨ ⲞⲨⲞϨ ϤⲰⲞⲨⲚϨⲎⲦ ⲈϪⲰⲞⲨ
8 ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’” എന്നു പറഞ്ഞു.
ⲏ̅ⲤⲈ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ϤⲚⲀϬⲒ ⲘⲠⲞⲨⲘϢⲒϢ ⲚⲬⲰⲖⲈⲘ ⲠⲖⲎⲚ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲀϤϢⲀⲚⲒ ϨⲀⲢⲀ ϤⲚⲀϪⲈⲘ ⲪⲚⲀϨϮ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ.
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു:
ⲑ̅ⲀϤϪⲞⲤ ⲈⲐⲂⲈ ϨⲀⲚⲞⲨⲞⲚ ⲚⲎ ⲈⲦϪⲰ ⲘⲘⲞⲤ ⲈⲢⲰⲞⲨ ϪⲈ ⲚⲐⲘⲎⲒ ⲚⲈⲞⲨⲞϨ ⲈⲨϢⲞϢϤ ⲚⲚⲒⲔⲈⲤⲰϪⲠ ⲚⲦⲀⲠⲀⲢⲀⲂⲞⲖⲎ ⲈϤϪⲰ ⲘⲘⲞⲤ.
10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ.
ⲓ̅ⲀⲢⲰⲘⲒ ⲂϢⲈ ⲚⲰⲞⲨ ⲈϨⲢⲎⲒ ⲈⲠⲒⲈⲢⲪⲈⲒ ⲈⲈⲢⲠⲢⲞⲤⲈⲨⲬⲈⲤⲐⲈ ⲠⲒⲞⲨⲀⲒ ⲚⲈⲞⲨⲪⲀⲢⲒⲤⲈⲞⲤ ⲠⲈ ⲠⲒⲔⲈⲞⲨⲀⲒ ⲚⲈⲞⲨⲦⲈⲖⲰⲚⲎⲤ ⲠⲈ.
11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു.
ⲓ̅ⲁ̅ⲠⲒⲪⲀⲢⲒⲤⲈⲞⲤ ⲆⲈ ⲈⲦⲀϤⲞϨⲒ ⲈⲢⲀⲦϤ ⲚⲀⲒ ⲚⲀϤⲈⲢⲠⲢⲞⲤⲈⲨⲬⲈⲤⲐⲈ ⲘⲘⲰⲞⲨ ⲚϦⲢⲎⲒ ⲚϦⲎⲦϤ ϪⲈ ⲪⲚⲞⲨϮ ϮϢⲈⲠϨⲘⲞⲦ ⲚⲦⲞⲦⲔ ϪⲈ ϮⲞⲒ ⲀⲚ ⲘⲪⲢⲎϮ ⲘⲠⲤⲰϪⲠ ⲚⲚⲒⲢⲰⲘⲒ ⲚⲢⲈϤϨⲰⲖⲈⲘ ⲚⲢⲈϤϬⲒⲚϪⲞⲚⲤ ⲚⲚⲰⲒⲔ ⲒⲈ ⲘⲪⲢⲎϮ ⲘⲠⲀⲒⲔⲈⲦⲈⲖⲰⲚⲎⲤ.
12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
ⲓ̅ⲃ̅ϮⲈⲢⲚⲎⲤⲦⲈⲨⲒⲚ ⲚⲤⲞⲠⲂ ⲔⲀⲦⲀ ⲤⲀⲂⲂⲀⲦⲞⲚ ϮϮ ⲘⲪⲢⲈⲘⲎⲦ ⲚⲈⲚⲬⲀⲒ ⲚⲒⲂⲈⲚ ⲈϮϪⲪⲞ ⲘⲘⲰⲞⲨ.
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
ⲓ̅ⲅ̅ⲠⲒⲦⲈⲖⲰⲚⲎⲤ ⲆⲈ ⲈϤⲞϨⲒ ⲈⲢⲀⲦϤ ϨⲒⲪⲞⲨⲈⲒ ⲚⲀϤⲞⲨⲰϢ ⲀⲚ ⲠⲈ ⲞⲨⲆⲈ ⲈϤⲀⲒ ⲚⲚⲈϤⲂⲀⲖ ⲈⲠϢⲰⲒ ⲈⲦⲪⲈ ⲀⲖⲖⲀ ⲚⲀϤⲔⲰⲖϨ ⲠⲈ ϦⲈⲚⲦⲈϤⲘⲈⲤⲦⲈⲚϨⲎⲦ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲪⲚⲞⲨϮ ⲬⲰ ⲚⲎⲒ ⲈⲂⲞⲖ ϪⲈ ⲀⲚⲞⲔ ⲞⲨⲢⲈϤⲈⲢⲚⲞⲂⲒ.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
ⲓ̅ⲇ̅ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲀⲪⲀⲒ ϢⲈ ⲚⲀϤ ⲈⲠⲈⲤⲎⲦ ⲈϤⲐⲘⲀⲒⲎⲞⲨⲦ ⲈϦⲞⲨⲚ ⲈⲠⲈϤⲎⲒ ⲈϨⲞⲦⲈ ⲪⲎ ϪⲈ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϬⲀⲤϤ ⲤⲈⲚⲀⲐⲈⲂⲒⲞϤ ⲪⲎ ⲆⲈ ⲈⲐⲚⲀⲐⲈⲂⲒⲞϤ ⲤⲈⲚⲀϬⲀⲤϤ.
15 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു.
ⲓ̅ⲉ̅ⲚⲀⲨⲒⲚⲒ ⲆⲈ ⲚⲀϤ ⲚϨⲀⲚⲀⲖⲰⲞⲨⲒ ϨⲒⲚⲀ ⲚⲦⲈϤϬⲒ ⲚⲈⲘⲰⲞⲨ ⲈⲦⲀⲨⲚⲀⲨ ⲆⲈ ⲚϪⲈⲚⲒⲘⲀⲐⲎⲦⲎⲤ ⲚⲀⲨⲈⲢⲈⲠⲒⲦⲒⲘⲀⲚ ⲚⲰⲞⲨ.
16 എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
ⲓ̅ⲋ̅ⲒⲎⲤⲞⲨⲤ ⲆⲈ ⲀϤⲘⲞⲨϮ ⲈⲢⲰⲞⲨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲬⲀ ⲚⲒⲀⲖⲰⲞⲨⲒ ⲚⲦⲞⲨⲒ ϨⲀⲢⲞⲒ ⲞⲨⲞϨ ⲘⲠⲈⲢⲦⲀϨⲚⲞ ⲘⲘⲰⲞⲨ ⲚⲒⲞⲨⲞⲚ ⲄⲀⲢ ⲘⲠⲀⲒⲢⲎϮ ⲐⲰⲞⲨ ⲦⲈ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
17 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ⲓ̅ⲍ̅ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲪⲎ ⲈⲐⲚⲀϢⲈⲠ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ ⲈⲢⲞϤ ⲀⲚ ⲘⲪⲢⲎϮ ⲘⲠⲀⲒⲀⲖⲞⲨ ⲚⲚⲈϤⲒ ⲈϦⲞⲨⲚ ⲈⲢⲞⲤ.
18 ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു. (aiōnios g166)
ⲓ̅ⲏ̅ⲞⲨⲞϨ ⲀϤϢⲈⲚϤ ⲚϪⲈⲞⲨⲀⲢⲬⲰⲚ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲒⲢⲈϤϮⲤⲂⲰ ⲚⲀⲄⲀⲐⲞⲤ ⲞⲨ ⲠⲈϮⲚⲀⲀⲒϤ ⲚⲦⲀⲈⲢⲔⲖⲎⲢⲞⲚⲞⲘⲒⲚ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ (aiōnios g166)
19 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.
ⲓ̅ⲑ̅ⲠⲈϪⲀϤ ⲆⲈ ⲚⲀϤ ⲚϪⲈⲒⲎⲤⲞⲨⲤ ϪⲈ ⲈⲐⲂⲈⲞⲨ ⲔϪⲰ ⲘⲘⲞⲤ ⲈⲢⲞⲒ ϪⲈ ⲠⲒⲀⲄⲀⲐⲞⲤ ⲘⲘⲞⲚ ϨⲖⲒ ⲚⲀⲄⲀⲐⲞⲤ ⲈⲂⲎⲖ ⲈⲪⲚⲞⲨϮ ⲘⲘⲀⲨⲀⲦϤ.
20 ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.
ⲕ̅ⲚⲒⲈⲚⲦⲞⲖⲎ ⲔⲤⲰⲞⲨⲚ ⲘⲘⲰⲞⲨ ⲘⲠⲈⲢⲈⲢⲚⲰⲒⲔ ⲘⲠⲈⲢϦⲰⲦⲈⲂ ⲘⲠⲈⲢϬⲒⲞⲨⲒ ⲘⲠⲈⲢⲈⲢⲘⲈⲐⲢⲈ ⲚⲚⲞⲨϪ ⲘⲀⲦⲀⲒⲈ ⲠⲈⲔⲒⲰⲦ ⲚⲈⲘ ⲦⲈⲔⲘⲀⲨ.
21 “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു.
ⲕ̅ⲁ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲚⲀⲒ ⲦⲎⲢⲞⲨ ⲀⲒⲀⲢⲈϨ ⲈⲢⲰⲞⲨ ⲒⲤϪⲈⲚ ⲦⲀⲘⲈⲦⲀⲖⲞⲨ.
22 ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
ⲕ̅ⲃ̅ⲈⲦⲀϤⲤⲰⲦⲈⲘ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲈⲦⲒ ⲔⲈⲞⲨⲀⲒ ⲠⲈ ⲈⲦⲈⲔϢⲀⲦ ⲘⲘⲞϤ ⲚⲬⲀⲒ ⲚⲒⲂⲈⲚ ⲈⲦⲈⲚⲦⲀⲔ ⲘⲎⲒⲦⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲤⲞⲢⲞⲨ ⲚⲚⲒϨⲎⲔⲒ ⲞⲨⲞϨ ⲈⲔⲈϪⲪⲞ ⲚⲀⲔ ⲚⲞⲨⲀϨⲞ ϦⲈⲚⲚⲒⲪⲎⲞⲨⲒ ⲞⲨⲞϨ ⲀⲘⲞⲨ ⲘⲞϢⲒ ⲚⲤⲰⲒ
23 അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു.
ⲕ̅ⲅ̅ⲚⲐⲞϤ ⲆⲈ ⲈⲦⲀϤⲤⲰⲦⲈⲘ ⲀⲠⲈϤϨⲎⲦ ⲘⲔⲀϨ ⲚⲈⲞⲨⲢⲀⲘⲀⲞ ⲄⲀⲢ ⲠⲈ ⲈⲘⲀϢⲰ.
24 യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!
ⲕ̅ⲇ̅ⲈⲦⲀϤⲚⲀⲨ ⲆⲈ ⲈⲢⲞϤ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ϪⲈ ⲠⲰⲤ ⲤⲘⲞⲔϨ ⲚⲦⲈⲚⲎ ⲈⲦⲈ ⲚⲒⲬⲢⲎⲘⲀ ⲚⲦⲰⲞⲨ ⲈⲒ ⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
25 വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു.
ⲕ̅ⲉ̅ⲤⲘⲞⲦⲈⲚ ⲄⲀⲢ ⲚⲦⲈⲞⲨϬⲀⲘⲞⲨⲖⲒ Ⲓ- ⲈϦⲞⲨⲚ ϨⲒⲦⲈⲚ ⲐⲞⲨⲀⲐⲚⲒ ⲘⲠⲒⲘⲀⲚⲐⲰⲢⲠ ⲈϨⲞⲦⲈ ⲚⲦⲈⲞⲨⲢⲀⲘⲀⲞ ⲒⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
26 ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
ⲕ̅ⲋ̅ⲠⲈϪⲰⲞⲨ ⲆⲈ ⲚϪⲈⲚⲎ ⲈⲦⲤⲰⲦⲈⲘ ϪⲈ ⲚⲒⲘ ϨⲰϤ ⲈⲦⲈⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲚⲞϨⲈⲘ.
27 അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു.
ⲕ̅ⲍ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲚⲒⲀⲦϪⲞⲘ ⲚⲦⲈⲚ ⲚⲒⲢⲰⲘⲒ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲰⲞⲨ ⲚⲦⲈⲚ ⲪⲚⲞⲨϮ.
28 അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
ⲕ̅ⲏ̅ⲠⲈϪⲈ ⲠⲈⲦⲢⲞⲤ ⲆⲈ ϪⲈ ϨⲎⲠⲠⲈ ⲀⲚⲞⲚ ⲀⲚⲬⲀ ⲠⲈⲦⲈⲚⲦⲀⲚ ⲀⲚⲘⲞϢⲒ ⲚⲤⲰⲔ.
29 അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും
ⲕ̅ⲑ̅ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲘⲘⲞⲚ ϨⲖⲒ ⲈⲀϤⲬⲀ ⲎⲒ ⲚⲤⲰϤ ⲒⲈ ⲞⲨⲤϨⲒⲘⲒ ⲒⲈ ϨⲀⲚⲤⲚⲎⲞⲨ ⲒⲈ ϨⲀⲚⲒⲞϮ ⲒⲈ ϨⲀⲚϢⲎⲢⲒ ⲈⲐⲂⲈ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪϮ
30 ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (aiōn g165, aiōnios g166)
ⲗ̅ϪⲈ ϤⲚⲀϬⲒⲦⲞⲨ ⲚⲞⲨⲘⲎϢ ⲚⲔⲰⲂ ϦⲈⲚⲠⲀⲒⲤⲎⲞⲨ ⲞⲨⲞϨ ϦⲈⲚⲠⲒⲈⲚⲈϨ ⲈⲐⲚⲎⲞⲨ ⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōn g165, aiōnios g166)
31 ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും.
ⲗ̅ⲁ̅ⲈⲦⲀϤⲒⲚⲒ ⲆⲈ ⲈⲦⲞⲦϤ ⲘⲠⲒⲒⲂ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ϨⲎⲠⲠⲈ ⲦⲈⲚⲚⲀϢⲈ ⲈϨⲢⲎⲒ ⲈⲒⲈⲢⲞⲤⲀⲖⲎⲘ ⲞⲨⲞϨ ⲤⲈⲚⲀϪⲰⲔ ⲈⲂⲞⲖ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲦⲤϦⲎ ⲞⲨⲦ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲈⲐⲂⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ.
32 മനുഷ്യപുത്രൻ റോമാക്കാർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും
ⲗ̅ⲃ̅ⲤⲈⲚⲀⲦⲎⲒϤ ⲄⲀⲢ ⲈⲦⲞⲦⲞⲨ ⲚⲚⲒⲈⲐⲚⲞⲤ ⲞⲨⲞϨ ⲤⲈⲚⲀⲤⲰⲂⲒ ⲘⲘⲞϤ ⲞⲨⲞϨ ⲤⲈⲚⲀϢⲞϢϤ ⲞⲨⲞϨ ⲤⲈⲚⲀϨⲒⲐⲀϤ ⲈⲠⲈϤϨⲞ.
33 ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
ⲗ̅ⲅ̅ⲞⲨⲞϨ ⲀⲨϢⲀⲚⲈⲢⲘⲀⲤⲦⲒⲄⲄⲞⲒⲚ ⲘⲘⲞϤ ⲤⲈⲚⲀϦⲞⲐⲂⲈϤ ⲞⲨⲞϨ ϤⲚⲀⲦⲰⲚϤ ϦⲈⲚⲠⲒⲘⲀϨⲄ ⲚⲈϨⲞⲞⲨ.
34 ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല.
ⲗ̅ⲇ̅ⲞⲨⲞϨ ⲚⲐⲰⲞⲨ ⲘⲠⲞⲨⲔⲀϮ ⲈϨⲖⲒ ⲚⲚⲀⲒ ⲞⲨⲞϨ ⲚⲀϤϨⲎⲠ ⲈⲢⲰⲞⲨ ⲠⲈ ⲚϪⲈⲠⲒⲤⲀϪⲒ ⲞⲨⲞϨ ⲚⲀⲨⲈⲘⲒ ⲀⲚ ⲠⲈ ⲈⲚⲎ ⲈⲚⲀϤϪⲰ ⲘⲘⲰⲞⲨ.
35 യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
ⲗ̅ⲉ̅ⲀⲤϢⲰⲠⲒ ⲆⲈ ⲈⲦⲀϤϦⲰⲚⲦ ⲈⲒⲈⲢⲒⲬⲰ ⲚⲈⲞⲨⲞⲚ ⲞⲨⲂⲈⲖⲖⲈ ⲠⲈ ⲈϤϨⲈⲘⲤⲒ ϦⲀⲦⲈⲚ ⲠⲒⲘⲰⲒⲦ ⲈϤϢⲀⲦⲘⲈⲐⲚⲀⲒ.
36 ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി.
ⲗ̅ⲋ̅ⲈⲦⲀϤⲤⲰⲦⲈⲘ ⲆⲈ ⲈⲞⲨⲘⲎϢ ⲈϤⲤⲒⲚⲒⲰⲞⲨ ⲚⲀϤϢⲒⲚⲒ ⲠⲈ ϪⲈ ⲞⲨ ⲠⲈ ⲪⲀⲒ.
37 അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു.
ⲗ̅ⲍ̅ⲀⲨⲦⲀⲘⲞϤ ⲆⲈ ϪⲈ ⲒⲎⲤⲞⲨⲤ ⲠⲒⲚⲀⲌⲰⲢⲈⲞⲤ ⲤⲒⲚⲒ.
38 അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
ⲗ̅ⲏ̅ⲞⲨⲞϨ ⲀϤⲰϢ ⲈⲂⲞⲖ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲒⲎⲤⲞⲨⲤ ⲠϢⲎⲢⲒ ⲚⲆⲀⲨⲒⲆ ⲚⲀⲒ ⲚⲎⲒ.
39 ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
ⲗ̅ⲑ̅ⲞⲨⲞϨ ⲚⲎ ⲈⲚⲀⲨⲘⲞϢⲒ ⲈⲦϨⲎ ⲚⲀⲨⲈⲢⲈⲠⲒⲦⲒⲘⲀⲚ ⲚⲀϤ ϨⲒⲚⲀ ⲚⲦⲈϤⲬⲀⲢⲰϤ ⲚⲐⲞϤ ⲆⲈ ⲘⲀⲖⲖⲞⲚ ⲚϨⲞⲨⲞ ⲚⲀϤⲰϢ ⲈⲂⲞⲖ ϪⲈ ⲠϢⲎⲢⲒ ⲚⲆⲀⲨⲒⲆ ⲚⲀⲒ ⲚⲎⲒ.
40 ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു,
ⲙ̅ⲈⲦⲀϤⲞϨⲒ ⲆⲈ ⲈⲢⲀⲦϤ ⲚϪⲈⲒⲎⲤⲞⲨⲤ ⲀϤⲞⲨⲀϨⲤⲀϨⲚⲒ ⲈⲐⲢⲞⲨⲈⲚϤ ϨⲀⲢⲞϤ ⲈⲦⲀϤϦⲰⲚⲦ ⲆⲈ ⲈⲢⲞϤ ⲀϤϢⲈⲚϤ
41 “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. “എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.
ⲙ̅ⲁ̅ϪⲈ ⲞⲨ ⲠⲈⲦⲈⲔⲞⲨⲀϢϤ ⲚⲦⲀⲀⲒϤ ⲚⲀⲔ ⲚⲐⲞϤ ⲆⲈ ⲠⲈϪⲀϤ ϪⲈ ⲠⲀϬⲞⲒⲤ ϨⲒⲚⲀ ⲚⲦⲀⲚⲀⲨ ⲘⲂⲞⲖ
42 “നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു.
ⲙ̅ⲃ̅ⲞⲨⲞϨ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲀϤ ϪⲈ ⲀⲚⲀⲨ ⲘⲂⲞⲖ ⲠⲈⲔⲚⲀϨϮ ⲠⲈⲦⲀϤⲚⲀϨⲘⲈⲔ
43 ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.
ⲙ̅ⲅ̅ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤⲚⲀⲨ ⲘⲂⲞⲖ ⲞⲨⲞϨ ⲀϤⲘⲞϢⲒ ⲚⲤⲰϤ ⲈϤϮⲰⲞⲨ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲠⲒⲖⲀⲞⲤ ⲦⲎⲢϤ ⲈⲦⲀⲨⲚⲀⲨ ⲀⲨⲤⲘⲞⲨ ⲈⲪⲚⲞⲨϮ.

< ലൂക്കോസ് 18 >