< ലൂക്കോസ് 17 >

1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം!
ఇతః పరం యీశుః శిష్యాన్ ఉవాచ, విఘ్నైరవశ్యమ్ ఆగన్తవ్యం కిన్తు విఘ్నా యేన ఘటిష్యన్తే తస్య దుర్గతి ర్భవిష్యతి|
2 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്.
ఏతేషాం క్షుద్రప్రాణినామ్ ఏకస్యాపి విఘ్నజననాత్ కణ్ఠబద్ధపేషణీకస్య తస్య సాగరాగాధజలే మజ్జనం భద్రం|
3 ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക.
యూయం స్వేషు సావధానాస్తిష్ఠత; తవ భ్రాతా యది తవ కిఞ్చిద్ అపరాధ్యతి తర్హి తం తర్జయ, తేన యది మనః పరివర్త్తయతి తర్హి తం క్షమస్వ|
4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”
పునరేకదినమధ్యే యది స తవ సప్తకృత్వోఽపరాధ్యతి కిన్తు సప్తకృత్వ ఆగత్య మనః పరివర్త్య మయాపరాద్ధమ్ ఇతి వదతి తర్హి తం క్షమస్వ|
5 അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു.
తదా ప్రేరితాః ప్రభుమ్ అవదన్ అస్మాకం విశ్వాసం వర్ద్ధయ|
6 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും.
ప్రభురువాచ, యది యుష్మాకం సర్షపైకప్రమాణో విశ్వాసోస్తి తర్హి త్వం సమూలముత్పాటితో భూత్వా సముద్రే రోపితో భవ కథాయామ్ ఏతస్యామ్ ఏతదుడుమ్బరాయ కథితాయాం స యుష్మాకమాజ్ఞావహో భవిష్యతి|
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ?
అపరం స్వదాసే హలం వాహయిత్వా వా పశూన్ చారయిత్వా క్షేత్రాద్ ఆగతే సతి తం వదతి, ఏహి భోక్తుముపవిశ, యుష్మాకమ్ ఏతాదృశః కోస్తి?
8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക?
వరఞ్చ పూర్వ్వం మమ ఖాద్యమాసాద్య యావద్ భుఞ్జే పివామి చ తావద్ బద్ధకటిః పరిచర పశ్చాత్ త్వమపి భోక్ష్యసే పాస్యసి చ కథామీదృశీం కిం న వక్ష్యతి?
9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ?
తేన దాసేన ప్రభోరాజ్ఞానురూపే కర్మ్మణి కృతే ప్రభుః కిం తస్మిన్ బాధితో జాతః? నేత్థం బుధ్యతే మయా|
10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”
ఇత్థం నిరూపితేషు సర్వ్వకర్మ్మసు కృతేషు సత్ము యూయమపీదం వాక్యం వదథ, వయమ్ అనుపకారిణో దాసా అస్మాభిర్యద్యత్కర్త్తవ్యం తన్మాత్రమేవ కృతం|
11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു.
స యిరూశాలమి యాత్రాం కుర్వ్వన్ శోమిరోణ్గాలీల్ప్రదేశమధ్యేన గచ్ఛతి,
12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്,
ఏతర్హి కుత్రచిద్ గ్రామే ప్రవేశమాత్రే దశకుష్ఠినస్తం సాక్షాత్ కృత్వా
13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
దూరే తిష్ఠనత ఉచ్చై ర్వక్తుమారేభిరే, హే ప్రభో యీశో దయస్వాస్మాన్|
14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.
తతః స తాన్ దృష్ట్వా జగాద, యూయం యాజకానాం సమీపే స్వాన్ దర్శయత, తతస్తే గచ్ఛన్తో రోగాత్ పరిష్కృతాః|
15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു.
తదా తేషామేకః స్వం స్వస్థం దృష్ట్వా ప్రోచ్చైరీశ్వరం ధన్యం వదన్ వ్యాఘుట్యాయాతో యీశో ర్గుణాననువదన్ తచ్చరణాధోభూమౌ పపాత;
16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.
స చాసీత్ శోమిరోణీ|
17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ?
తదా యీశురవదత్, దశజనాః కిం న పరిష్కృతాః? తహ్యన్యే నవజనాః కుత్ర?
18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു.
ఈశ్వరం ధన్యం వదన్తమ్ ఏనం విదేశినం వినా కోప్యన్యో న ప్రాప్యత|
19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
తదా స తమువాచ, త్వముత్థాయ యాహి విశ్వాసస్తే త్వాం స్వస్థం కృతవాన్|
20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്.
అథ కదేశ్వరస్య రాజత్వం భవిష్యతీతి ఫిరూశిభిః పృష్టే స ప్రత్యువాచ, ఈశ్వరస్య రాజత్వమ్ ఐశ్వర్య్యదర్శనేన న భవిష్యతి|
21 ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു.
అత ఏతస్మిన్ పశ్య తస్మిన్ వా పశ్య, ఇతి వాక్యం లోకా వక్తుం న శక్ష్యన్తి, ఈశ్వరస్య రాజత్వం యుష్మాకమ్ అన్తరేవాస్తే|
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും.
తతః స శిష్యాన్ జగాద, యదా యుష్మాభి ర్మనుజసుతస్య దినమేకం ద్రష్టుమ్ వాఞ్ఛిష్యతే కిన్తు న దర్శిష్యతే, ఈదృక్కాల ఆయాతి|
23 മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
తదాత్ర పశ్య వా తత్ర పశ్యేతి వాక్యం లోకా వక్ష్యన్తి, కిన్తు తేషాం పశ్చాత్ మా యాత, మానుగచ్ఛత చ|
24 ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ.
యతస్తడిద్ యథాకాశైకదిశ్యుదియ తదన్యామపి దిశం వ్యాప్య ప్రకాశతే తద్వత్ నిజదినే మనుజసూనుః ప్రకాశిష్యతే|
25 എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു.
కిన్తు తత్పూర్వ్వం తేనానేకాని దుఃఖాని భోక్తవ్యాన్యేతద్వర్త్తమానలోకైశ్చ సోఽవజ్ఞాతవ్యః|
26 “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക.
నోహస్య విద్యమానకాలే యథాభవత్ మనుష్యసూనోః కాలేపి తథా భవిష్యతి|
27 നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
యావత్కాలం నోహో మహాపోతం నారోహద్ ఆప్లావివార్య్యేత్య సర్వ్వం నానాశయచ్చ తావత్కాలం యథా లోకా అభుఞ్జతాపివన్ వ్యవహన్ వ్యవాహయంశ్చ;
28 “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു.
ఇత్థం లోటో వర్త్తమానకాలేపి యథా లోకా భోజనపానక్రయవిక్రయరోపణగృహనిర్మ్మాణకర్మ్మసు ప్రావర్త్తన్త,
29 എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
కిన్తు యదా లోట్ సిదోమో నిర్జగామ తదా నభసః సగన్ధకాగ్నివృష్టి ర్భూత్వా సర్వ్వం వ్యనాశయత్
30 “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും.
తద్వన్ మానవపుత్రప్రకాశదినేపి భవిష్యతి|
31 ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്!
తదా యది కశ్చిద్ గృహోపరి తిష్ఠతి తర్హి స గృహమధ్యాత్ కిమపి ద్రవ్యమానేతుమ్ అవరుహ్య నైతు; యశ్చ క్షేత్రే తిష్ఠతి సోపి వ్యాఘుట్య నాయాతు|
32 ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.
లోటః పత్నీం స్మరత|
33 സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും.
యః ప్రాణాన్ రక్షితుం చేష్టిష్యతే స ప్రాణాన్ హారయిష్యతి యస్తు ప్రాణాన్ హారయిష్యతి సఏవ ప్రాణాన్ రక్షిష్యతి|
34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
యుష్మానహం వచ్మి తస్యాం రాత్రౌ శయ్యైకగతయో ర్లోకయోరేకో ధారిష్యతే పరస్త్యక్ష్యతే|
35 രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
స్త్రియౌ యుగపత్ పేషణీం వ్యావర్త్తయిష్యతస్తయోరేకా ధారిష్యతే పరాత్యక్ష్యతే|
36 രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”
పురుషౌ క్షేత్రే స్థాస్యతస్తయోరేకో ధారిష్యతే పరస్త్యక్ష్యతే|
37 “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
తదా తే పప్రచ్ఛుః, హే ప్రభో కుత్రేత్థం భవిష్యతి? తతః స ఉవాచ, యత్ర శవస్తిష్ఠతి తత్ర గృధ్రా మిలన్తి|

< ലൂക്കോസ് 17 >