< ലൂക്കോസ് 17 >

1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം!
ਇਤਃ ਪਰੰ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯਾਨ੍ ਉਵਾਚ, ਵਿਘ੍ਨੈਰਵਸ਼੍ਯਮ੍ ਆਗਨ੍ਤਵ੍ਯੰ ਕਿਨ੍ਤੁ ਵਿਘ੍ਨਾ ਯੇਨ ਘਟਿਸ਼਼੍ਯਨ੍ਤੇ ਤਸ੍ਯ ਦੁਰ੍ਗਤਿ ਰ੍ਭਵਿਸ਼਼੍ਯਤਿ|
2 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്.
ਏਤੇਸ਼਼ਾਂ ਕ੍ਸ਼਼ੁਦ੍ਰਪ੍ਰਾਣਿਨਾਮ੍ ਏਕਸ੍ਯਾਪਿ ਵਿਘ੍ਨਜਨਨਾਤ੍ ਕਣ੍ਠਬੱਧਪੇਸ਼਼ਣੀਕਸ੍ਯ ਤਸ੍ਯ ਸਾਗਰਾਗਾਧਜਲੇ ਮੱਜਨੰ ਭਦ੍ਰੰ|
3 ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക.
ਯੂਯੰ ਸ੍ਵੇਸ਼਼ੁ ਸਾਵਧਾਨਾਸ੍ਤਿਸ਼਼੍ਠਤ; ਤਵ ਭ੍ਰਾਤਾ ਯਦਿ ਤਵ ਕਿਞ੍ਚਿਦ੍ ਅਪਰਾਧ੍ਯਤਿ ਤਰ੍ਹਿ ਤੰ ਤਰ੍ਜਯ, ਤੇਨ ਯਦਿ ਮਨਃ ਪਰਿਵਰ੍ੱਤਯਤਿ ਤਰ੍ਹਿ ਤੰ ਕ੍ਸ਼਼ਮਸ੍ਵ|
4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”
ਪੁਨਰੇਕਦਿਨਮਧ੍ਯੇ ਯਦਿ ਸ ਤਵ ਸਪ੍ਤਕ੍ਰੁʼਤ੍ਵੋ(ਅ)ਪਰਾਧ੍ਯਤਿ ਕਿਨ੍ਤੁ ਸਪ੍ਤਕ੍ਰੁʼਤ੍ਵ ਆਗਤ੍ਯ ਮਨਃ ਪਰਿਵਰ੍ਤ੍ਯ ਮਯਾਪਰਾੱਧਮ੍ ਇਤਿ ਵਦਤਿ ਤਰ੍ਹਿ ਤੰ ਕ੍ਸ਼਼ਮਸ੍ਵ|
5 അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു.
ਤਦਾ ਪ੍ਰੇਰਿਤਾਃ ਪ੍ਰਭੁਮ੍ ਅਵਦਨ੍ ਅਸ੍ਮਾਕੰ ਵਿਸ਼੍ਵਾਸੰ ਵਰ੍ੱਧਯ|
6 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും.
ਪ੍ਰਭੁਰੁਵਾਚ, ਯਦਿ ਯੁਸ਼਼੍ਮਾਕੰ ਸਰ੍ਸ਼਼ਪੈਕਪ੍ਰਮਾਣੋ ਵਿਸ਼੍ਵਾਸੋਸ੍ਤਿ ਤਰ੍ਹਿ ਤ੍ਵੰ ਸਮੂਲਮੁਤ੍ਪਾਟਿਤੋ ਭੂਤ੍ਵਾ ਸਮੁਦ੍ਰੇ ਰੋਪਿਤੋ ਭਵ ਕਥਾਯਾਮ੍ ਏਤਸ੍ਯਾਮ੍ ਏਤਦੁਡੁਮ੍ਬਰਾਯ ਕਥਿਤਾਯਾਂ ਸ ਯੁਸ਼਼੍ਮਾਕਮਾਜ੍ਞਾਵਹੋ ਭਵਿਸ਼਼੍ਯਤਿ|
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ?
ਅਪਰੰ ਸ੍ਵਦਾਸੇ ਹਲੰ ਵਾਹਯਿਤ੍ਵਾ ਵਾ ਪਸ਼ੂਨ੍ ਚਾਰਯਿਤ੍ਵਾ ਕ੍ਸ਼਼ੇਤ੍ਰਾਦ੍ ਆਗਤੇ ਸਤਿ ਤੰ ਵਦਤਿ, ਏਹਿ ਭੋਕ੍ਤੁਮੁਪਵਿਸ਼, ਯੁਸ਼਼੍ਮਾਕਮ੍ ਏਤਾਦ੍ਰੁʼਸ਼ਃ ਕੋਸ੍ਤਿ?
8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക?
ਵਰਞ੍ਚ ਪੂਰ੍ੱਵੰ ਮਮ ਖਾਦ੍ਯਮਾਸਾਦ੍ਯ ਯਾਵਦ੍ ਭੁਞ੍ਜੇ ਪਿਵਾਮਿ ਚ ਤਾਵਦ੍ ਬੱਧਕਟਿਃ ਪਰਿਚਰ ਪਸ਼੍ਚਾਤ੍ ਤ੍ਵਮਪਿ ਭੋਕ੍ਸ਼਼੍ਯਸੇ ਪਾਸ੍ਯਸਿ ਚ ਕਥਾਮੀਦ੍ਰੁʼਸ਼ੀਂ ਕਿੰ ਨ ਵਕ੍ਸ਼਼੍ਯਤਿ?
9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ?
ਤੇਨ ਦਾਸੇਨ ਪ੍ਰਭੋਰਾਜ੍ਞਾਨੁਰੂਪੇ ਕਰ੍ੰਮਣਿ ਕ੍ਰੁʼਤੇ ਪ੍ਰਭੁਃ ਕਿੰ ਤਸ੍ਮਿਨ੍ ਬਾਧਿਤੋ ਜਾਤਃ? ਨੇੱਥੰ ਬੁਧ੍ਯਤੇ ਮਯਾ|
10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”
ਇੱਥੰ ਨਿਰੂਪਿਤੇਸ਼਼ੁ ਸਰ੍ੱਵਕਰ੍ੰਮਸੁ ਕ੍ਰੁʼਤੇਸ਼਼ੁ ਸਤ੍ਮੁ ਯੂਯਮਪੀਦੰ ਵਾਕ੍ਯੰ ਵਦਥ, ਵਯਮ੍ ਅਨੁਪਕਾਰਿਣੋ ਦਾਸਾ ਅਸ੍ਮਾਭਿਰ੍ਯਦ੍ਯਤ੍ਕਰ੍ੱਤਵ੍ਯੰ ਤਨ੍ਮਾਤ੍ਰਮੇਵ ਕ੍ਰੁʼਤੰ|
11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു.
ਸ ਯਿਰੂਸ਼ਾਲਮਿ ਯਾਤ੍ਰਾਂ ਕੁਰ੍ੱਵਨ੍ ਸ਼ੋਮਿਰੋਣ੍ਗਾਲੀਲ੍ਪ੍ਰਦੇਸ਼ਮਧ੍ਯੇਨ ਗੱਛਤਿ,
12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്,
ਏਤਰ੍ਹਿ ਕੁਤ੍ਰਚਿਦ੍ ਗ੍ਰਾਮੇ ਪ੍ਰਵੇਸ਼ਮਾਤ੍ਰੇ ਦਸ਼ਕੁਸ਼਼੍ਠਿਨਸ੍ਤੰ ਸਾਕ੍ਸ਼਼ਾਤ੍ ਕ੍ਰੁʼਤ੍ਵਾ
13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ਦੂਰੇ ਤਿਸ਼਼੍ਠਨਤ ਉੱਚੈ ਰ੍ਵਕ੍ਤੁਮਾਰੇਭਿਰੇ, ਹੇ ਪ੍ਰਭੋ ਯੀਸ਼ੋ ਦਯਸ੍ਵਾਸ੍ਮਾਨ੍|
14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.
ਤਤਃ ਸ ਤਾਨ੍ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਜਗਾਦ, ਯੂਯੰ ਯਾਜਕਾਨਾਂ ਸਮੀਪੇ ਸ੍ਵਾਨ੍ ਦਰ੍ਸ਼ਯਤ, ਤਤਸ੍ਤੇ ਗੱਛਨ੍ਤੋ ਰੋਗਾਤ੍ ਪਰਿਸ਼਼੍ਕ੍ਰੁʼਤਾਃ|
15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു.
ਤਦਾ ਤੇਸ਼਼ਾਮੇਕਃ ਸ੍ਵੰ ਸ੍ਵਸ੍ਥੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਪ੍ਰੋੱਚੈਰੀਸ਼੍ਵਰੰ ਧਨ੍ਯੰ ਵਦਨ੍ ਵ੍ਯਾਘੁਟ੍ਯਾਯਾਤੋ ਯੀਸ਼ੋ ਰ੍ਗੁਣਾਨਨੁਵਦਨ੍ ਤੱਚਰਣਾਧੋਭੂਮੌ ਪਪਾਤ;
16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.
ਸ ਚਾਸੀਤ੍ ਸ਼ੋਮਿਰੋਣੀ|
17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ?
ਤਦਾ ਯੀਸ਼ੁਰਵਦਤ੍, ਦਸ਼ਜਨਾਃ ਕਿੰ ਨ ਪਰਿਸ਼਼੍ਕ੍ਰੁʼਤਾਃ? ਤਹ੍ਯਨ੍ਯੇ ਨਵਜਨਾਃ ਕੁਤ੍ਰ?
18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു.
ਈਸ਼੍ਵਰੰ ਧਨ੍ਯੰ ਵਦਨ੍ਤਮ੍ ਏਨੰ ਵਿਦੇਸ਼ਿਨੰ ਵਿਨਾ ਕੋਪ੍ਯਨ੍ਯੋ ਨ ਪ੍ਰਾਪ੍ਯਤ|
19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
ਤਦਾ ਸ ਤਮੁਵਾਚ, ਤ੍ਵਮੁੱਥਾਯ ਯਾਹਿ ਵਿਸ਼੍ਵਾਸਸ੍ਤੇ ਤ੍ਵਾਂ ਸ੍ਵਸ੍ਥੰ ਕ੍ਰੁʼਤਵਾਨ੍|
20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്.
ਅਥ ਕਦੇਸ਼੍ਵਰਸ੍ਯ ਰਾਜਤ੍ਵੰ ਭਵਿਸ਼਼੍ਯਤੀਤਿ ਫਿਰੂਸ਼ਿਭਿਃ ਪ੍ਰੁʼਸ਼਼੍ਟੇ ਸ ਪ੍ਰਤ੍ਯੁਵਾਚ, ਈਸ਼੍ਵਰਸ੍ਯ ਰਾਜਤ੍ਵਮ੍ ਐਸ਼੍ਵਰ੍ੱਯਦਰ੍ਸ਼ਨੇਨ ਨ ਭਵਿਸ਼਼੍ਯਤਿ|
21 ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു.
ਅਤ ਏਤਸ੍ਮਿਨ੍ ਪਸ਼੍ਯ ਤਸ੍ਮਿਨ੍ ਵਾ ਪਸ਼੍ਯ, ਇਤਿ ਵਾਕ੍ਯੰ ਲੋਕਾ ਵਕ੍ਤੁੰ ਨ ਸ਼ਕ੍ਸ਼਼੍ਯਨ੍ਤਿ, ਈਸ਼੍ਵਰਸ੍ਯ ਰਾਜਤ੍ਵੰ ਯੁਸ਼਼੍ਮਾਕਮ੍ ਅਨ੍ਤਰੇਵਾਸ੍ਤੇ|
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും.
ਤਤਃ ਸ ਸ਼ਿਸ਼਼੍ਯਾਨ੍ ਜਗਾਦ, ਯਦਾ ਯੁਸ਼਼੍ਮਾਭਿ ਰ੍ਮਨੁਜਸੁਤਸ੍ਯ ਦਿਨਮੇਕੰ ਦ੍ਰਸ਼਼੍ਟੁਮ੍ ਵਾਞ੍ਛਿਸ਼਼੍ਯਤੇ ਕਿਨ੍ਤੁ ਨ ਦਰ੍ਸ਼ਿਸ਼਼੍ਯਤੇ, ਈਦ੍ਰੁʼੱਕਾਲ ਆਯਾਤਿ|
23 മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
ਤਦਾਤ੍ਰ ਪਸ਼੍ਯ ਵਾ ਤਤ੍ਰ ਪਸ਼੍ਯੇਤਿ ਵਾਕ੍ਯੰ ਲੋਕਾ ਵਕ੍ਸ਼਼੍ਯਨ੍ਤਿ, ਕਿਨ੍ਤੁ ਤੇਸ਼਼ਾਂ ਪਸ਼੍ਚਾਤ੍ ਮਾ ਯਾਤ, ਮਾਨੁਗੱਛਤ ਚ|
24 ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ.
ਯਤਸ੍ਤਡਿਦ੍ ਯਥਾਕਾਸ਼ੈਕਦਿਸ਼੍ਯੁਦਿਯ ਤਦਨ੍ਯਾਮਪਿ ਦਿਸ਼ੰ ਵ੍ਯਾਪ੍ਯ ਪ੍ਰਕਾਸ਼ਤੇ ਤਦ੍ਵਤ੍ ਨਿਜਦਿਨੇ ਮਨੁਜਸੂਨੁਃ ਪ੍ਰਕਾਸ਼ਿਸ਼਼੍ਯਤੇ|
25 എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു.
ਕਿਨ੍ਤੁ ਤਤ੍ਪੂਰ੍ੱਵੰ ਤੇਨਾਨੇਕਾਨਿ ਦੁਃਖਾਨਿ ਭੋਕ੍ਤਵ੍ਯਾਨ੍ਯੇਤਦ੍ਵਰ੍ੱਤਮਾਨਲੋਕੈਸ਼੍ਚ ਸੋ(ਅ)ਵਜ੍ਞਾਤਵ੍ਯਃ|
26 “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക.
ਨੋਹਸ੍ਯ ਵਿਦ੍ਯਮਾਨਕਾਲੇ ਯਥਾਭਵਤ੍ ਮਨੁਸ਼਼੍ਯਸੂਨੋਃ ਕਾਲੇਪਿ ਤਥਾ ਭਵਿਸ਼਼੍ਯਤਿ|
27 നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
ਯਾਵਤ੍ਕਾਲੰ ਨੋਹੋ ਮਹਾਪੋਤੰ ਨਾਰੋਹਦ੍ ਆਪ੍ਲਾਵਿਵਾਰ੍ੱਯੇਤ੍ਯ ਸਰ੍ੱਵੰ ਨਾਨਾਸ਼ਯੱਚ ਤਾਵਤ੍ਕਾਲੰ ਯਥਾ ਲੋਕਾ ਅਭੁਞ੍ਜਤਾਪਿਵਨ੍ ਵ੍ਯਵਹਨ੍ ਵ੍ਯਵਾਹਯੰਸ਼੍ਚ;
28 “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു.
ਇੱਥੰ ਲੋਟੋ ਵਰ੍ੱਤਮਾਨਕਾਲੇਪਿ ਯਥਾ ਲੋਕਾ ਭੋਜਨਪਾਨਕ੍ਰਯਵਿਕ੍ਰਯਰੋਪਣਗ੍ਰੁʼਹਨਿਰ੍ੰਮਾਣਕਰ੍ੰਮਸੁ ਪ੍ਰਾਵਰ੍ੱਤਨ੍ਤ,
29 എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
ਕਿਨ੍ਤੁ ਯਦਾ ਲੋਟ੍ ਸਿਦੋਮੋ ਨਿਰ੍ਜਗਾਮ ਤਦਾ ਨਭਸਃ ਸਗਨ੍ਧਕਾਗ੍ਨਿਵ੍ਰੁʼਸ਼਼੍ਟਿ ਰ੍ਭੂਤ੍ਵਾ ਸਰ੍ੱਵੰ ਵ੍ਯਨਾਸ਼ਯਤ੍
30 “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും.
ਤਦ੍ਵਨ੍ ਮਾਨਵਪੁਤ੍ਰਪ੍ਰਕਾਸ਼ਦਿਨੇਪਿ ਭਵਿਸ਼਼੍ਯਤਿ|
31 ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്!
ਤਦਾ ਯਦਿ ਕਸ਼੍ਚਿਦ੍ ਗ੍ਰੁʼਹੋਪਰਿ ਤਿਸ਼਼੍ਠਤਿ ਤਰ੍ਹਿ ਸ ਗ੍ਰੁʼਹਮਧ੍ਯਾਤ੍ ਕਿਮਪਿ ਦ੍ਰਵ੍ਯਮਾਨੇਤੁਮ੍ ਅਵਰੁਹ੍ਯ ਨੈਤੁ; ਯਸ਼੍ਚ ਕ੍ਸ਼਼ੇਤ੍ਰੇ ਤਿਸ਼਼੍ਠਤਿ ਸੋਪਿ ਵ੍ਯਾਘੁਟ੍ਯ ਨਾਯਾਤੁ|
32 ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.
ਲੋਟਃ ਪਤ੍ਨੀਂ ਸ੍ਮਰਤ|
33 സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും.
ਯਃ ਪ੍ਰਾਣਾਨ੍ ਰਕ੍ਸ਼਼ਿਤੁੰ ਚੇਸ਼਼੍ਟਿਸ਼਼੍ਯਤੇ ਸ ਪ੍ਰਾਣਾਨ੍ ਹਾਰਯਿਸ਼਼੍ਯਤਿ ਯਸ੍ਤੁ ਪ੍ਰਾਣਾਨ੍ ਹਾਰਯਿਸ਼਼੍ਯਤਿ ਸਏਵ ਪ੍ਰਾਣਾਨ੍ ਰਕ੍ਸ਼਼ਿਸ਼਼੍ਯਤਿ|
34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
ਯੁਸ਼਼੍ਮਾਨਹੰ ਵਚ੍ਮਿ ਤਸ੍ਯਾਂ ਰਾਤ੍ਰੌ ਸ਼ੱਯੈਕਗਤਯੋ ਰ੍ਲੋਕਯੋਰੇਕੋ ਧਾਰਿਸ਼਼੍ਯਤੇ ਪਰਸ੍ਤ੍ਯਕ੍ਸ਼਼੍ਯਤੇ|
35 രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ਸ੍ਤ੍ਰਿਯੌ ਯੁਗਪਤ੍ ਪੇਸ਼਼ਣੀਂ ਵ੍ਯਾਵਰ੍ੱਤਯਿਸ਼਼੍ਯਤਸ੍ਤਯੋਰੇਕਾ ਧਾਰਿਸ਼਼੍ਯਤੇ ਪਰਾਤ੍ਯਕ੍ਸ਼਼੍ਯਤੇ|
36 രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”
ਪੁਰੁਸ਼਼ੌ ਕ੍ਸ਼਼ੇਤ੍ਰੇ ਸ੍ਥਾਸ੍ਯਤਸ੍ਤਯੋਰੇਕੋ ਧਾਰਿਸ਼਼੍ਯਤੇ ਪਰਸ੍ਤ੍ਯਕ੍ਸ਼਼੍ਯਤੇ|
37 “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
ਤਦਾ ਤੇ ਪਪ੍ਰੱਛੁਃ, ਹੇ ਪ੍ਰਭੋ ਕੁਤ੍ਰੇੱਥੰ ਭਵਿਸ਼਼੍ਯਤਿ? ਤਤਃ ਸ ਉਵਾਚ, ਯਤ੍ਰ ਸ਼ਵਸ੍ਤਿਸ਼਼੍ਠਤਿ ਤਤ੍ਰ ਗ੍ਰੁʼਧ੍ਰਾ ਮਿਲਨ੍ਤਿ|

< ലൂക്കോസ് 17 >