< ലൂക്കോസ് 17 >

1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം!
ឥតះ បរំ យីឝុះ ឝិឞ្យាន៑ ឧវាច, វិឃ្នៃរវឝ្យម៑ អាគន្តវ្យំ កិន្តុ វិឃ្នា យេន ឃដិឞ្យន្តេ តស្យ ទុគ៌តិ រ្ភវិឞ្យតិ។
2 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്.
ឯតេឞាំ ក្ឞុទ្រប្រាណិនាម៑ ឯកស្យាបិ វិឃ្នជននាត៑ កណ្ឋពទ្ធបេឞណីកស្យ តស្យ សាគរាគាធជលេ មជ្ជនំ ភទ្រំ។
3 ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക.
យូយំ ស្វេឞុ សាវធានាស្តិឞ្ឋត; តវ ភ្រាតា យទិ តវ កិញ្ចិទ៑ អបរាធ្យតិ តហ៌ិ តំ តជ៌យ, តេន យទិ មនះ បរិវត៌្តយតិ តហ៌ិ តំ ក្ឞមស្វ។
4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”
បុនរេកទិនមធ្យេ យទិ ស តវ សប្តក្ឫត្វោៜបរាធ្យតិ កិន្តុ សប្តក្ឫត្វ អាគត្យ មនះ បរិវត៌្យ មយាបរាទ្ធម៑ ឥតិ វទតិ តហ៌ិ តំ ក្ឞមស្វ។
5 അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു.
តទា ប្រេរិតាះ ប្រភុម៑ អវទន៑ អស្មាកំ វិឝ្វាសំ វទ៌្ធយ។
6 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും.
ប្រភុរុវាច, យទិ យុឞ្មាកំ សឞ៌បៃកប្រមាណោ វិឝ្វាសោស្តិ តហ៌ិ ត្វំ សមូលមុត្បាដិតោ ភូត្វា សមុទ្រេ រោបិតោ ភវ កថាយាម៑ ឯតស្យាម៑ ឯតទុឌុម្ពរាយ កថិតាយាំ ស យុឞ្មាកមាជ្ញាវហោ ភវិឞ្យតិ។
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ?
អបរំ ស្វទាសេ ហលំ វាហយិត្វា វា បឝូន៑ ចារយិត្វា ក្ឞេត្រាទ៑ អាគតេ សតិ តំ វទតិ, ឯហិ ភោក្តុមុបវិឝ, យុឞ្មាកម៑ ឯតាទ្ឫឝះ កោស្តិ?
8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക?
វរញ្ច បូវ៌្វំ មម ខាទ្យមាសាទ្យ យាវទ៑ ភុញ្ជេ បិវាមិ ច តាវទ៑ ពទ្ធកដិះ បរិចរ បឝ្ចាត៑ ត្វមបិ ភោក្ឞ្យសេ បាស្យសិ ច កថាមីទ្ឫឝីំ កិំ ន វក្ឞ្យតិ?
9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ?
តេន ទាសេន ប្រភោរាជ្ញានុរូបេ កម៌្មណិ ក្ឫតេ ប្រភុះ កិំ តស្មិន៑ ពាធិតោ ជាតះ? នេត្ថំ ពុធ្យតេ មយា។
10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”
ឥត្ថំ និរូបិតេឞុ សវ៌្វកម៌្មសុ ក្ឫតេឞុ សត្មុ យូយមបីទំ វាក្យំ វទថ, វយម៑ អនុបការិណោ ទាសា អស្មាភិយ៌ទ្យត្កត៌្តវ្យំ តន្មាត្រមេវ ក្ឫតំ។
11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു.
ស យិរូឝាលមិ យាត្រាំ កុវ៌្វន៑ ឝោមិរោណ្គាលីល្ប្រទេឝមធ្យេន គច្ឆតិ,
12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്,
ឯតហ៌ិ កុត្រចិទ៑ គ្រាមេ ប្រវេឝមាត្រេ ទឝកុឞ្ឋិនស្តំ សាក្ឞាត៑ ក្ឫត្វា
13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ទូរេ តិឞ្ឋនត ឧច្ចៃ រ្វក្តុមារេភិរេ, ហេ ប្រភោ យីឝោ ទយស្វាស្មាន៑។
14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.
តតះ ស តាន៑ ទ្ឫឞ្ដ្វា ជគាទ, យូយំ យាជកានាំ សមីបេ ស្វាន៑ ទឝ៌យត, តតស្តេ គច្ឆន្តោ រោគាត៑ បរិឞ្ក្ឫតាះ។
15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു.
តទា តេឞាមេកះ ស្វំ ស្វស្ថំ ទ្ឫឞ្ដ្វា ប្រោច្ចៃរីឝ្វរំ ធន្យំ វទន៑ វ្យាឃុដ្យាយាតោ យីឝោ រ្គុណាននុវទន៑ តច្ចរណាធោភូមៅ បបាត;
16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.
ស ចាសីត៑ ឝោមិរោណី។
17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ?
តទា យីឝុរវទត៑, ទឝជនាះ កិំ ន បរិឞ្ក្ឫតាះ? តហ្យន្យេ នវជនាះ កុត្រ?
18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു.
ឦឝ្វរំ ធន្យំ វទន្តម៑ ឯនំ វិទេឝិនំ វិនា កោប្យន្យោ ន ប្រាប្យត។
19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
តទា ស តមុវាច, ត្វមុត្ថាយ យាហិ វិឝ្វាសស្តេ ត្វាំ ស្វស្ថំ ក្ឫតវាន៑។
20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്.
អថ កទេឝ្វរស្យ រាជត្វំ ភវិឞ្យតីតិ ផិរូឝិភិះ ប្ឫឞ្ដេ ស ប្រត្យុវាច, ឦឝ្វរស្យ រាជត្វម៑ ឰឝ្វយ៌្យទឝ៌នេន ន ភវិឞ្យតិ។
21 ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു.
អត ឯតស្មិន៑ បឝ្យ តស្មិន៑ វា បឝ្យ, ឥតិ វាក្យំ លោកា វក្តុំ ន ឝក្ឞ្យន្តិ, ឦឝ្វរស្យ រាជត្វំ យុឞ្មាកម៑ អន្តរេវាស្តេ។
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും.
តតះ ស ឝិឞ្យាន៑ ជគាទ, យទា យុឞ្មាភិ រ្មនុជសុតស្យ ទិនមេកំ ទ្រឞ្ដុម៑ វាញ្ឆិឞ្យតេ កិន្តុ ន ទឝ៌ិឞ្យតេ, ឦទ្ឫក្កាល អាយាតិ។
23 മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
តទាត្រ បឝ្យ វា តត្រ បឝ្យេតិ វាក្យំ លោកា វក្ឞ្យន្តិ, កិន្តុ តេឞាំ បឝ្ចាត៑ មា យាត, មានុគច្ឆត ច។
24 ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ.
យតស្តឌិទ៑ យថាកាឝៃកទិឝ្យុទិយ តទន្យាមបិ ទិឝំ វ្យាប្យ ប្រកាឝតេ តទ្វត៑ និជទិនេ មនុជសូនុះ ប្រកាឝិឞ្យតេ។
25 എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു.
កិន្តុ តត្បូវ៌្វំ តេនានេកានិ ទុះខានិ ភោក្តវ្យាន្យេតទ្វត៌្តមានលោកៃឝ្ច សោៜវជ្ញាតវ្យះ។
26 “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക.
នោហស្យ វិទ្យមានកាលេ យថាភវត៑ មនុឞ្យសូនោះ កាលេបិ តថា ភវិឞ្យតិ។
27 നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
យាវត្កាលំ នោហោ មហាបោតំ នារោហទ៑ អាប្លាវិវាយ៌្យេត្យ សវ៌្វំ នានាឝយច្ច តាវត្កាលំ យថា លោកា អភុញ្ជតាបិវន៑ វ្យវហន៑ វ្យវាហយំឝ្ច;
28 “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു.
ឥត្ថំ លោដោ វត៌្តមានកាលេបិ យថា លោកា ភោជនបានក្រយវិក្រយរោបណគ្ឫហនិម៌្មាណកម៌្មសុ ប្រាវត៌្តន្ត,
29 എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
កិន្តុ យទា លោដ៑ សិទោមោ និជ៌គាម តទា នភសះ សគន្ធកាគ្និវ្ឫឞ្ដិ រ្ភូត្វា សវ៌្វំ វ្យនាឝយត្
30 “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും.
តទ្វន៑ មានវបុត្រប្រកាឝទិនេបិ ភវិឞ្យតិ។
31 ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്!
តទា យទិ កឝ្ចិទ៑ គ្ឫហោបរិ តិឞ្ឋតិ តហ៌ិ ស គ្ឫហមធ្យាត៑ កិមបិ ទ្រវ្យមានេតុម៑ អវរុហ្យ នៃតុ; យឝ្ច ក្ឞេត្រេ តិឞ្ឋតិ សោបិ វ្យាឃុដ្យ នាយាតុ។
32 ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.
លោដះ បត្នីំ ស្មរត។
33 സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും.
យះ ប្រាណាន៑ រក្ឞិតុំ ចេឞ្ដិឞ្យតេ ស ប្រាណាន៑ ហារយិឞ្យតិ យស្តុ ប្រាណាន៑ ហារយិឞ្យតិ សឯវ ប្រាណាន៑ រក្ឞិឞ្យតិ។
34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
យុឞ្មានហំ វច្មិ តស្យាំ រាត្រៅ ឝយ្យៃកគតយោ រ្លោកយោរេកោ ធារិឞ្យតេ បរស្ត្យក្ឞ្យតេ។
35 രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ស្ត្រិយៅ យុគបត៑ បេឞណីំ វ្យាវត៌្តយិឞ្យតស្តយោរេកា ធារិឞ្យតេ បរាត្យក្ឞ្យតេ។
36 രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”
បុរុឞៅ ក្ឞេត្រេ ស្ថាស្យតស្តយោរេកោ ធារិឞ្យតេ បរស្ត្យក្ឞ្យតេ។
37 “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
តទា តេ បប្រច្ឆុះ, ហេ ប្រភោ កុត្រេត្ថំ ភវិឞ្យតិ? តតះ ស ឧវាច, យត្រ ឝវស្តិឞ្ឋតិ តត្រ គ្ឫធ្រា មិលន្តិ។

< ലൂക്കോസ് 17 >