< ലൂക്കോസ് 17 >

1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം!
ଜିସୁ ତା ଚେଲାହିରିଙ୍ଗ୍‌ ଇଚାନ୍‌, ଇମ୍‌ଣି ସବୁ ବାଦା ହୁକେ ମାନାୟ୍‌ ପାପ୍‌ତ ଆର୍‌ନାନ୍‌ ହେ ୱିଜ଼ୁ “ହାତ୍‌ପା ୱାନାନ୍‌; ଜେ ଇ ସବୁନି କାରଣ୍‌ ଆନାତ୍‌, ତା ହାରିହାରା ଦସା ବେସି ବୟଙ୍କାର୍‌ ।
2 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്.
ଇ ହାରୁକାର୍‌ ବିତ୍ରେତାଂ ରକାନ୍‌ନିଙ୍ଗ୍‌ ବାଦା ଆନି ବାଟା ଇଚିସ୍‌ ତା ଗାଡେଲ୍‌ତ ର ଜାତା କାଲ୍‌ ଡ଼ଇ କିଜ଼ି ହେୱାନିଂ ହାମ୍‌ଦୁର୍‍ତ ତୁସି ହିନାକା ଇଚିସ୍‌ ତା କାଜିଂ ହାର୍‌ ଆତାତ୍ମା ।
3 ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക.
ଲାଗିଂ, ଏପେଙ୍ଗ୍‌ ଜାର୍‌ ଜାର୍‌ କାମାୟ୍‌ତ ବିସ୍ରେ ଜାଗ୍ରତ୍‌ ଆଜ଼ି ମାନାଟ୍‌ ।” “ଜଦି ମି ଟଣ୍ଡେନ୍‌ ପାପ୍‌ କିତିସ୍‌, ଲାଗିଂ ହେୱାନିଂ ଗଡ଼୍‌ କିୟାଟ୍‌, ଆରେ ହେୱାନ୍‌ ଜଦି ମାନ୍‌ବାଦ୍‌ଲାୟ୍‌ କିତିସ୍‌, ଲାଗିଂ ହେୱାନିଂ କେମା ହିୟାଟ୍‌ ।
4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”
ପାଚେ, ଜଦି ହେୱାନ୍‌ ଦିନେକ୍‌ ବିତ୍ରେ ସାତ୍‌ ହଟ୍‌ ମି ବିରୁତ୍‌ତ ପାପ୍‌ କିତିସ୍‌ ଆରି ସାତ୍‌ ହଟ୍ ମି ତାକେ ୱାଜ଼ି ଆନ୍‌ ମାନ୍‌ବାଦ୍‌ଲାୟ୍‌ କିନାଙ୍ଗା ଇଞ୍ଜି ଇନାନ୍‌, ଲାଗିଂ ହେୱାନିଂ ଏପେଙ୍ଗ୍‌ କେମା ହିୟାଟ୍‍ ।”
5 അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു.
ହେବେଣ୍ଡାଂ ପକ୍ୟାତାକାର୍‌ ମାପ୍ରୁଙ୍ଗ୍‌ ଇଚାର୍‌, “ମା ପାର୍ତି ବାଡାୟ୍‌ କିୟା ।”
6 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും.
ମାପ୍ରୁ ଇଚାନ୍‌, “ଜଦି ର ହାର୍‌ହୁ ମାଞ୍ଜି ଲାକେ ମିଦାଙ୍ଗ୍‌ ପାର୍ତି ମାଚିସ୍‌, ତା ଆତିସ୍‌ ଇ ତୁତ୍‌ୱା ମାର୍‌ଦିଙ୍ଗ୍‌ ଏନ୍‌ ଦଲ୍‌ଦାଂ ଉଟ୍‌କା ଆଜ଼ି ହାମ୍‌ଦୁର୍‌ତ ରୁଜ଼୍‌ୟା ଆଡ ଇଞ୍ଜି ଇଚିସ୍‌ ହେଦାଂ ମି ବଲ୍‌ ମାନିକିନାତ୍‌ ।”
7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ?
“ମାତର୍‌ ମି ବିତ୍ରେ ଏଲେଙ୍ଗ୍‌ ମାନାୟ୍‌ ଇନେନ୍‌ ମାନାନ୍‌, ଇନେର୍‌ ଆଡ଼ିୟାଏନ୍‌ ଆଡ଼୍‌ ବୁଲାଇ କିଜ଼ି କି ମେଣ୍ଡାଂ ହାରାୟ୍‌ କିଜ଼ି ୱାତିସ୍‍ ହେୱାନ୍‌ ତାଙ୍ଗ୍‌ ଇନାନ୍‌, ଇ ଦାପ୍ରେ ୱାଜ଼ି କୁଚ୍‌ଚି ତିନା?”
8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക?
ହେୱାନ୍‌ ଇନାକା ହେୱାନିଂ ଇନୁନ୍‌, “ନା ତିନାକା ଜାଲ୍‌ଦି କିୟା, ଆରେ ଆନ୍‌ ତିଞ୍ଜି ଉଣ୍‌ଜି ୱିହ୍‌ୱି ପାତେକ୍‌ ନା ହେବା କିୟା, ତା ପାଚେ ଏନ୍‌ ତିନାୟ୍‌ ଉଣାୟ୍‌?”
9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ?
ଆଡ଼ିୟା ବଲ୍‌ କାମାୟ୍‌ ଇନାକା ହେୱାନିଂ ଜୁୱାର୍‌ କିନାନ୍‌?
10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”
ହେ ଲାକେ ଏପେଙ୍ଗ୍‌ପା ବଚନ୍‌ତାଂ ୱିଜ଼ୁ କାମାୟ୍‌ କିତିପାଚେ ଇନାଟ୍‌, “ଆପେଂ ପୁନ୍‌ୱି ଆଡ଼ିୟାକାପ୍‌, ଇନା କାମାୟ୍‌ କିନାକା ହେଦାଂ କେବଲ୍‌ କିତାପ୍‌ନ୍ନା ।”
11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു.
ଜିସୁ ଜିରୁସାଲମ୍‌ତ ହାନିୱାଡ଼ାଲିଂ ସମିରଣ୍‌ ଆରି ଗାଲିଲି ମାଦିତିଂ ହାଲ୍‌ଜି ମାଚାନ୍‌ ।
12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്,
ଆରେ, ହେୱାନ୍‌ ଇମ୍‌ଣି ର ନାସ୍‌ତ ହଟାନ୍‌, ଦସଜାଣ୍‌ ଗାଜା ରଗ୍ୟାର୍‌ ହେୱାନ୍‌ ହୁକେ ବେଟା ଆତାର୍‌;
13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ହେୱାର୍‌ ଦେହା ନିଲ୍‌ଚିପା ଗାଜାକାଟ୍‌ତାଂ ଇଚାର୍‌, “ଏ ଜିସୁ, ଗୁରୁ, ମା ଦୟା ହୁଡ଼୍‌ଦା ।”
14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.
ପାଚେ ଜିସୁ ହେୱାରିଂ ହୁଡ଼୍‌ଜି ଇଚାନ୍‌, “ଏପେଙ୍ଗ୍‌ ହାଲ୍‌ଜି ଜାର୍‌ ଜାର୍‌ତିଂ ମାପ୍ରୁହେବାକିନାକାରିଂ ଚଚାଟ୍‌ ।” ଆରେ ହେୱାର୍‌ ହାଲୁ ହାଲୁ ସକଟ୍‌ ଆତାର୍‌ ।
15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു.
ମାତର୍‌ ହେୱାର୍‌ ବିତ୍ରେ ରକାନ୍‌ ଜାର୍‌ତି ଉଜ୍‌ ଆନାକା ହୁଡ଼୍‌ଜି ଗାଜା କାଟ୍‌ତାଂ ଇସ୍ୱର୍‌ ଗୁଣ୍‌ କେର୍‌ଜି କେର୍‌ଜି ଲେଉଟା ଆଜ଼ି ୱାଜ଼ି,
16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.
ଜିସୁତି କାଲ୍‌କୁ ତାରେନ୍‌ ଗୁର୍‌ଜି ହେୱାନିଂ ଜୁୱାର୍‌ କିଦେଙ୍ଗ୍‌ ଲାଗାତାନ୍‌; ହେୱାନ୍‌ ରକାନ୍‌ ସମିରଣିୟନି ମାନାୟ୍‌ ।
17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ?
ହେବେ ଜିସୁ ଉତର୍‌ ହିତାନ୍‌, “ଦସଜାଣ୍‌ ଇନାକା ସକଟ୍‌ ଆୱାତାର୍ଣ୍ଣା? ଲାଗିଂ ଆରେ ନଅଜାଣ୍ ଇମେର୍‌?
18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു.
ଲାଗିଂ ଆରେ ନଅ ଜାଣ୍‌ ଇମେର୍‌? ଇସ୍ୱର୍‌ତିଂ ଜାଜ୍‌ମାଲ୍‌ କିନି କାଜିଂ ଇ ପାର୍ତିକିୱି ଜିହୁଦି ଲକ୍‌ତିଂ ପିସ୍ତି ଆରେ ଇନେର୍‌ ମାସ୍‌ଦି ୱାତାର୍?”
19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
ଆରେ, ଜିସୁ ହେୱାନିଂ ଇଚାନ୍‌, “ନିଙ୍ଗ୍‌ଜି ହାଲା, ନି ପାର୍ତି ନିଙ୍ଗେଙ୍ଗ୍‌ ଉଜ୍‌ କିତ୍‌ତାତ୍‌ନ୍ନା ।”
20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്.
ଇସ୍ୱର୍‌ ମାପ୍ରୁତି ରାଜି ଇନାୱାଡ଼ାଂ ୱାନାତା, ଇ ବିସ୍ରେ ପାରୁସିର୍‌ ହେୱାନିଂ ୱେନ୍‍ବିତିଲେ ହେୱାନ୍‌ ହେୱାରିଂ ଉତର୍‌ ହିତାନ୍‌, “ଇସ୍ୱର୍ତି ରାଜି ହୁଡ଼୍‌ନାକା ଲାକେ ୱାଉତ୍;
21 ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു.
ମାତର୍‌ ହୁଡ଼ାଟ୍‌, ଇବେ କି ହାବେ ଇଞ୍ଜି ମାନାୟାର୍‌ ଇଞ୍ଜୁର୍ ଇନାକିଦେଂକି ହୁଡ଼ାଟ୍‌, ଇସ୍ୱର୍ତି ରାଜି ମି ବିତ୍ରେ ମାନାତ୍‌ ।”
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും.
ମାତର୍‌ ଜିସୁ ହେୱାନ୍‌ ଚେଲାହିରିଂ ଇଚାନ୍‌, “ଏଲେଙ୍ଗ୍‌ବାର୍ତି ସମୁ ୱାନାତ୍, ଏଚେକାଡ଼୍‌ଦ ଏପେଙ୍ଗ୍‌ ମାନାୟ୍‌ ମାଜ଼ି ଦିନ୍‍କୁ ବିତ୍ରେ ର ଦିନ୍‌ ହୁଡ଼୍‌ଦେଂ ଇଚା କିନାଦେର୍, ମାତର୍‌ ହୁଡ଼ୁଦେର୍ ।”
23 മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
ହୁଡ଼ା, “ହେବେ, ହୁଡ଼ାଟ୍‌” ଇବେ ଇଞ୍ଜି ମାନାୟାର୍‌ ମିଙ୍ଗେଙ୍ଗ୍‌ ଇଞ୍ଜ୍‌ନାର୍‌, ମାତର୍‌ ଏପେଙ୍ଗ୍‌ ହାଲ୍‍ମାଟ୍‍ ।
24 ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ.
ଇନାକିଦେଂକି ବିଜ୍‌ଲି ଇଡ଼୍‌ଜି ଇନେସ୍‌ ବାଦାଡ଼୍‌ତ ର ପାଡ଼୍‌କାତାଂ ଆର ପାଡ଼୍‌କା ପାତେକ୍‌ ଅଜଡ଼୍‌ ହିନାତ୍, “ମାନାୟ୍‌ ମାଜ଼ି ହେ ଦିନ୍ତ ହେ ଲାକେ ଚଞ୍ଜ୍ୟାୟାନାନ୍‌ ।
25 എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു.
ମାତର୍‌ ପର୍ତୁମ୍‌ ହେୱାନ୍‌ ବେସି ଦୁକ୍‌ବଗି କିନାନ୍‌ ଆରି ଇ ଜୁଗ୍‌ତ ଲକୁ ତାଙ୍ଗ୍‌ ମୁନାକିନାର୍‌ ।
26 “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക.
ଆରେ, ନହ ୱେଡ଼ାଲିଂ ଇନେସ୍‌ ଗିଟା ଆଜ଼ି ମାଚାତ୍‌, ମାନାୟ୍‌ ମାଜ଼ି ୱେଡ଼ାଲିଂ ପା ହେ ଲାକେ ଗିଟା ଆନାତ୍‌;
27 നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
ଜାଜ୍‌ତ ନହତି ହଣି ୱେଡ଼ାଲିଙ୍ଗ୍ ଦିନ୍‌ ପାତେକ୍‌ ମାନାୟାର୍‌ ଚିନ୍‍ଜିଉଣ୍‍ଜି ଆରି ବିବା ଆନାକା ଆରି ବିବା ଆଦେଂ ଲୟା ମାଚାର୍‌ କେ, କ୍ଡୁକ୍‌ନାକା ୱାଜ଼ି ୱିଜ଼ାକାରିଂ ନାସ୍‌ କିତାତ୍‌ ।”
28 “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു.
ଲଟ ୱେଡ଼ାଲିଂ ପା ହେ ଲାକେ ଗିଟା ଆଜ଼ି ମାଚାତ୍‌, ଲକୁ ତିନାଉଣାକା, କଡ଼୍‌ନାକା ପ୍ରନାକା, ମାର୍‍କୁ ରୁଜ଼୍‌ନାକା, ଆରି ଇଲ୍‌ ରଚ୍‌ଚେଂ ଲୟା ଆଜ଼ି ମାଚାର୍‌,
29 എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
ମାତର୍‌ ଲଟ ସଦମ୍‌ତାଂ ହସି ହାନି ଦିନ୍‌ ସାର୍ଗେତାଂ ନାଣି ଆରି ଗନ୍ଦକ୍‌ ବାର୍‌ହା ଆଜ଼ି ୱିଜ଼ାକାରିଂ ନାସ୍‍କିତାତ୍ ।
30 “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും.
ମାନାୟ୍‌ ମାଜ଼ି ଚଞ୍ଜିୟାଆନି ଦିନ୍‌ ହେ ଲାକେ ଗିଟା ଆନାତ୍‌ ।
31 ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്!
“ହେ ଦିନ୍‌ ଜେ ଇନେର୍‌ ଜେଗନ୍‌ ଜପି ମାଚିସ୍‌, ହେୱାନ୍‌ ଇଲ୍‌ ବିତ୍ରେ ମାନି ଜାର୍‌ ଆଡ଼୍‌ମାଡ଼୍‌ ଅନି କାଜିଂ ଜୁଜ଼ି ୱାମେନ୍‌; ହେ ଲାକେ ଜେ ବୁଇଁତାକେ ମାଚିସ୍‌, ହେୱାନ୍‌ ଲେଉଟି ଆଜ଼ି ହାଲ୍‍ମେନ୍ ।
32 ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.
ଲଟତି ଡକ୍ରି କାତା ଏତୁ କିୟାଟ୍‌ ।
33 സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും.
ଇନେର୍‌ ଜାର୍‌ ଜିବୁନ୍‌ ବାଚାୟ୍‌ କିଦେଙ୍ଗ୍‌ ସେସ୍ଟା କିନାନ୍‌, ହେୱାନ୍‌ ହେଦାଂ ଆରାୟ୍‌ କିନାନ୍‌, ଆରେ ଇନେର୍‌ ଜାର୍‌ ଜିବୁନ୍‌ ଆରାୟ୍‌ କିନାନ୍‌, ହେୱାନ୍‌ ହେଦାଂ ବାଚାୟ୍‍କିନାନ୍‍ ।
34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
ଆନ୍‌ ମିଙ୍ଗେଙ୍ଗ୍‌ ଇଞ୍ଜ୍‌ନାଙ୍ଗା, ହେ ନାଣା ରିକାର୍‌ ର ଟାଟିତ ମାନ୍‍ଙ୍ଗାନାର୍, ରକାନିଂ ଇଟିୟା ଆନାତ୍‌ ଆରି ବିନ୍‌ ଲଗାଂ ପିହ୍‌ୟା ଆନାତ୍‌ ।
35 രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ରିଣ୍ଡେକ୍‌ କଗ୍‌ଲେକ୍‌ ର ଜାତାତ ନୁସ୍‌ଦି ମାନିକ୍‌, ରଞ୍ଜିଲିଂ ଇଟିୟା ଆନାତ୍‌ ଆରି ରଞ୍ଜିଲିଂ ପିହ୍ୟାନାତ୍ ।
36 രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”
ରିକାର୍‌ ଜମିତାକେ ମାଚିସ୍‌, ରକାନିଂ ଇଟିୟା ଆନାତ୍‌ ଆରି ରକାନିଂ ପିହ୍ୟାନାତ୍ ।”
37 “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
ହେବେଣ୍ଡାଂ ଚେଲାର୍‌ ହେୱାନିଂ ଉତର୍‌ ହିତାର୍‌, “ଏ ମାପ୍ରୁ, ଇମେତାକେ?” ଜିସୁ ହେୱାରିଂ ଇଚାନ୍‌, “ଇମେତାକେ ମାଡ଼ା, ହେବେ ରାମାଣିଙ୍ଗ୍‌ ପା ରୁଣ୍ଡା ଆନିକ୍‌ ।”

< ലൂക്കോസ് 17 >