< ലൂക്കോസ് 16 >

1 യേശു ശിഷ്യന്മാരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ധനികനായ ഒരു മനുഷ്യന്റെ സ്വത്ത് അയാളുടെ കാര്യസ്ഥൻ ധൂർത്തടിക്കുന്നതായി പരാതിയുണ്ടായി.
ਅਪਰਞ੍ਚ ਯੀਸ਼ੁਃ ਸ਼ਿਸ਼਼੍ਯੇਭ੍ਯੋਨ੍ਯਾਮੇਕਾਂ ਕਥਾਂ ਕਥਯਾਮਾਸ ਕਸ੍ਯਚਿਦ੍ ਧਨਵਤੋ ਮਨੁਸ਼਼੍ਯਸ੍ਯ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ੇ ਸਮ੍ਪੱਤੇਰਪਵ੍ਯਯੇ(ਅ)ਪਵਾਦਿਤੇ ਸਤਿ
2 ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു.
ਤਸ੍ਯ ਪ੍ਰਭੁਸ੍ਤਮ੍ ਆਹੂਯ ਜਗਾਦ, ਤ੍ਵਯਿ ਯਾਮਿਮਾਂ ਕਥਾਂ ਸ਼੍ਰੁʼਣੋਮਿ ਸਾ ਕੀਦ੍ਰੁʼਸ਼ੀ? ਤ੍ਵੰ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਕਰ੍ੰਮਣੋ ਗਣਨਾਂ ਦਰ੍ਸ਼ਯ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਪਦੇ ਤ੍ਵੰ ਨ ਸ੍ਥਾਸ੍ਯਸਿ|
3 “അപ്പോൾ കാര്യസ്ഥൻ ആത്മഗതമായി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ എന്താണു ചെയ്യുക? യജമാനൻ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻപോകുന്നു. കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഞാൻ ഭിക്ഷ യാചിക്കാൻ ലജ്ജിക്കുന്നു.
ਤਦਾ ਸ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ੋ ਮਨਸਾ ਚਿਨ੍ਤਯਾਮਾਸ, ਪ੍ਰਭੁ ਰ੍ਯਦਿ ਮਾਂ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਪਦਾਦ੍ ਭ੍ਰੰਸ਼ਯਤਿ ਤਰ੍ਹਿ ਕਿੰ ਕਰਿਸ਼਼੍ਯੇ(ਅ)ਹੰ? ਮ੍ਰੁʼਦੰ ਖਨਿਤੁੰ ਮਮ ਸ਼ਕ੍ਤਿ ਰ੍ਨਾਸ੍ਤਿ ਭਿਕ੍ਸ਼਼ਿਤੁਞ੍ਚ ਲੱਜਿਸ਼਼੍ਯੇ(ਅ)ਹੰ|
4 അതുകൊണ്ട്, യജമാനൻ എന്നെ കാര്യസ്ഥസ്ഥാനത്തുനിന്ന് നീക്കുമ്പോൾ, ഞാൻ എന്തു ചെയ്താൽ, ജനം അവരുടെ വീടുകളിൽ എന്നെ സ്വാഗതംചെയ്യും എന്നെനിക്കറിയാം.’
ਅਤਏਵ ਮਯਿ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਪਦਾਤ੍ ਚ੍ਯੁਤੇ ਸਤਿ ਯਥਾ ਲੋਕਾ ਮਹ੍ਯਮ੍ ਆਸ਼੍ਰਯੰ ਦਾਸ੍ਯਨ੍ਤਿ ਤਦਰ੍ਥੰ ਯਤ੍ਕਰ੍ੰਮ ਮਯਾ ਕਰਣੀਯੰ ਤਨ੍ ਨਿਰ੍ਣੀਯਤੇ|
5 “പിന്നെ അയാൾ യജമാനനിൽനിന്ന് വായ്പ വാങ്ങിയ ഓരോരുത്തരെ വിളിപ്പിച്ച് ആദ്യത്തെയാളോട്, ‘താങ്കൾ എന്റെ യജമാനനു തിരികെക്കൊടുക്കാനുള്ളത് എത്രയാണ്?’ എന്നു ചോദിച്ചു.
ਪਸ਼੍ਚਾਤ੍ ਸ ਸ੍ਵਪ੍ਰਭੋਰੇਕੈਕਮ੍ ਅਧਮਰ੍ਣਮ੍ ਆਹੂਯ ਪ੍ਰਥਮੰ ਪਪ੍ਰੱਛ, ਤ੍ਵੱਤੋ ਮੇ ਪ੍ਰਭੁਣਾ ਕਤਿ ਪ੍ਰਾਪ੍ਯਮ੍?
6 “‘3,000 ലിറ്റർ ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു. “കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു.
ਤਤਃ ਸ ਉਵਾਚ, ਏਕਸ਼ਤਾਢਕਤੈਲਾਨਿ; ਤਦਾ ਗ੍ਰੁʼਹਕਾਰ੍ੱਯਾਧੀਸ਼ਃ ਪ੍ਰੋਵਾਚ, ਤਵ ਪਤ੍ਰਮਾਨੀਯ ਸ਼ੀਘ੍ਰਮੁਪਵਿਸ਼੍ਯ ਤਤ੍ਰ ਪਞ੍ਚਾਸ਼ਤੰ ਲਿਖ|
7 “രണ്ടാമത്തെയാളോട് കാര്യസ്ഥൻ, ‘താങ്കൾ എത്രയാണ് കൊടുക്കാനുള്ളത്?’ എന്നു ചോദിച്ചു. “‘മുപ്പതു ടൺ ഗോതമ്പ്,’ അയാൾ ഉത്തരം പറഞ്ഞു. “‘നിന്റെ കണക്കുപുസ്തകമെടുത്ത് അത് ഇരുപത്തിനാല് ടൺ എന്നാക്കുക,’ എന്നു പറഞ്ഞു.
ਪਸ਼੍ਚਾਦਨ੍ਯਮੇਕੰ ਪਪ੍ਰੱਛ, ਤ੍ਵੱਤੋ ਮੇ ਪ੍ਰਭੁਣਾ ਕਤਿ ਪ੍ਰਾਪ੍ਯਮ੍? ਤਤਃ ਸੋਵਾਦੀਦ੍ ਏਕਸ਼ਤਾਢਕਗੋਧੂਮਾਃ; ਤਦਾ ਸ ਕਥਯਾਮਾਸ, ਤਵ ਪਤ੍ਰਮਾਨੀਯ ਅਸ਼ੀਤਿੰ ਲਿਖ|
8 “ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്. (aiōn g165)
ਤੇਨੈਵ ਪ੍ਰਭੁਸ੍ਤਮਯਥਾਰ੍ਥਕ੍ਰੁʼਤਮ੍ ਅਧੀਸ਼ੰ ਤਦ੍ਬੁੱਧਿਨੈਪੁਣ੍ਯਾਤ੍ ਪ੍ਰਸ਼ਸ਼ੰਸ; ਇੱਥੰ ਦੀਪ੍ਤਿਰੂਪਸਨ੍ਤਾਨੇਭ੍ਯ ਏਤਤ੍ਸੰਸਾਰਸ੍ਯ ਸਨ੍ਤਾਨਾ ਵਰ੍ੱਤਮਾਨਕਾਲੇ(ਅ)ਧਿਕਬੁੱਧਿਮਨ੍ਤੋ ਭਵਨ੍ਤਿ| (aiōn g165)
9 ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും. (aiōnios g166)
ਅਤੋ ਵਦਾਮਿ ਯੂਯਮਪ੍ਯਯਥਾਰ੍ਥੇਨ ਧਨੇਨ ਮਿਤ੍ਰਾਣਿ ਲਭਧ੍ਵੰ ਤਤੋ ਯੁਸ਼਼੍ਮਾਸੁ ਪਦਭ੍ਰਸ਼਼੍ਟੇਸ਼਼੍ਵਪਿ ਤਾਨਿ ਚਿਰਕਾਲਮ੍ ਆਸ਼੍ਰਯੰ ਦਾਸ੍ਯਨ੍ਤਿ| (aiōnios g166)
10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും.
ਯਃ ਕਸ਼੍ਚਿਤ੍ ਕ੍ਸ਼਼ੁਦ੍ਰੇ ਕਾਰ੍ੱਯੇ ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ ਸ ਮਹਤਿ ਕਾਰ੍ੱਯੇਪਿ ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ, ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਤ੍ ਕ੍ਸ਼਼ੁਦ੍ਰੇ ਕਾਰ੍ੱਯੇ(ਅ)ਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ ਸ ਮਹਤਿ ਕਾਰ੍ੱਯੇਪ੍ਯਵਿਸ਼੍ਵਾਸ੍ਯੋ ਭਵਤਿ|
11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും?
ਅਤਏਵ ਅਯਥਾਰ੍ਥੇਨ ਧਨੇਨ ਯਦਿ ਯੂਯਮਵਿਸ਼੍ਵਾਸ੍ਯਾ ਜਾਤਾਸ੍ਤਰ੍ਹਿ ਸਤ੍ਯੰ ਧਨੰ ਯੁਸ਼਼੍ਮਾਕੰ ਕਰੇਸ਼਼ੁ ਕਃ ਸਮਰ੍ਪਯਿਸ਼਼੍ਯਤਿ?
12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?
ਯਦਿ ਚ ਪਰਧਨੇਨ ਯੂਯਮ੍ ਅਵਿਸ਼੍ਵਾਸ੍ਯਾ ਭਵਥ ਤਰ੍ਹਿ ਯੁਸ਼਼੍ਮਾਕੰ ਸ੍ਵਕੀਯਧਨੰ ਯੁਸ਼਼੍ਮਭ੍ਯੰ ਕੋ ਦਾਸ੍ਯਤਿ?
13 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”
ਕੋਪਿ ਦਾਸ ਉਭੌ ਪ੍ਰਭੂ ਸੇਵਿਤੁੰ ਨ ਸ਼ਕ੍ਨੋਤਿ, ਯਤ ਏਕਸ੍ਮਿਨ੍ ਪ੍ਰੀਯਮਾਣੋ(ਅ)ਨ੍ਯਸ੍ਮਿੰਨਪ੍ਰੀਯਤੇ ਯਦ੍ਵਾ ਏਕੰ ਜਨੰ ਸਮਾਦ੍ਰੁʼਤ੍ਯ ਤਦਨ੍ਯੰ ਤੁੱਛੀਕਰੋਤਿ ਤਦ੍ਵਦ੍ ਯੂਯਮਪਿ ਧਨੇਸ਼੍ਵਰੌ ਸੇਵਿਤੁੰ ਨ ਸ਼ਕ੍ਨੁਥ|
14 ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു.
ਤਦੈਤਾਃ ਸਰ੍ੱਵਾਃ ਕਥਾਃ ਸ਼੍ਰੁਤ੍ਵਾ ਲੋਭਿਫਿਰੂਸ਼ਿਨਸ੍ਤਮੁਪਜਹਸੁਃ|
15 അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു.
ਤਤਃ ਸ ਉਵਾਚ, ਯੂਯੰ ਮਨੁਸ਼਼੍ਯਾਣਾਂ ਨਿਕਟੇ ਸ੍ਵਾਨ੍ ਨਿਰ੍ਦੋਸ਼਼ਾਨ੍ ਦਰ੍ਸ਼ਯਥ ਕਿਨ੍ਤੁ ਯੁਸ਼਼੍ਮਾਕਮ੍ ਅਨ੍ਤਃਕਰਣਾਨੀਸ਼੍ਵਰੋ ਜਾਨਾਤਿ, ਯਤ੍ ਮਨੁਸ਼਼੍ਯਾਣਾਮ੍ ਅਤਿ ਪ੍ਰਸ਼ੰਸ੍ਯੰ ਤਦ੍ ਈਸ਼੍ਵਰਸ੍ਯ ਘ੍ਰੁʼਣ੍ਯੰ|
16 “ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു.
ਯੋਹਨ ਆਗਮਨਪਰ੍ੱਯਨਤੰ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੇ ਵ੍ਯਵਸ੍ਥਾਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਲੇਖਨਾਨਿ ਚਾਸਨ੍ ਤਤਃ ਪ੍ਰਭ੍ਰੁʼਤਿ ਈਸ਼੍ਵਰਰਾਜ੍ਯਸ੍ਯ ਸੁਸੰਵਾਦਃ ਪ੍ਰਚਰਤਿ, ਏਕੈਕੋ ਲੋਕਸ੍ਤਨ੍ਮਧ੍ਯੰ ਯਤ੍ਨੇਨ ਪ੍ਰਵਿਸ਼ਤਿ ਚ|
17 ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ് എളുപ്പം.
ਵਰੰ ਨਭਸਃ ਪ੍ਰੁʼਥਿਵ੍ਯਾਸ਼੍ਚ ਲੋਪੋ ਭਵਿਸ਼਼੍ਯਤਿ ਤਥਾਪਿ ਵ੍ਯਵਸ੍ਥਾਯਾ ਏਕਬਿਨ੍ਦੋਰਪਿ ਲੋਪੋ ਨ ਭਵਿਸ਼਼੍ਯਤਿ|
18 “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
ਯਃ ਕਸ਼੍ਚਿਤ੍ ਸ੍ਵੀਯਾਂ ਭਾਰ੍ੱਯਾਂ ਵਿਹਾਯ ਸ੍ਤ੍ਰਿਯਮਨ੍ਯਾਂ ਵਿਵਹਤਿ ਸ ਪਰਦਾਰਾਨ੍ ਗੱਛਤਿ, ਯਸ਼੍ਚ ਤਾ ਤ੍ਯਕ੍ਤਾਂ ਨਾਰੀਂ ਵਿਵਹਤਿ ਸੋਪਿ ਪਰਦਾਰਾਨ ਗੱਛਤਿ|
19 “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു.
ਏਕੋ ਧਨੀ ਮਨੁਸ਼਼੍ਯਃ ਸ਼ੁਕ੍ਲਾਨਿ ਸੂਕ੍ਸ਼਼੍ਮਾਣਿ ਵਸ੍ਤ੍ਰਾਣਿ ਪਰ੍ੱਯਦਧਾਤ੍ ਪ੍ਰਤਿਦਿਨੰ ਪਰਿਤੋਸ਼਼ਰੂਪੇਣਾਭੁੰਕ੍ਤਾਪਿਵੱਚ|
20 ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.
ਸਰ੍ੱਵਾਙ੍ਗੇ ਕ੍ਸ਼਼ਤਯੁਕ੍ਤ ਇਲਿਯਾਸਰਨਾਮਾ ਕਸ਼੍ਚਿਦ੍ ਦਰਿਦ੍ਰਸ੍ਤਸ੍ਯ ਧਨਵਤੋ ਭੋਜਨਪਾਤ੍ਰਾਤ੍ ਪਤਿਤਮ੍ ਉੱਛਿਸ਼਼੍ਟੰ ਭੋਕ੍ਤੁੰ ਵਾਞ੍ਛਨ੍ ਤਸ੍ਯ ਦ੍ਵਾਰੇ ਪਤਿਤ੍ਵਾਤਿਸ਼਼੍ਠਤ੍;
ਅਥ ਸ਼੍ਵਾਨ ਆਗਤ੍ਯ ਤਸ੍ਯ ਕ੍ਸ਼਼ਤਾਨ੍ਯਲਿਹਨ੍|
22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു.
ਕਿਯਤ੍ਕਾਲਾਤ੍ਪਰੰ ਸ ਦਰਿਦ੍ਰਃ ਪ੍ਰਾਣਾਨ੍ ਜਹੌ; ਤਤਃ ਸ੍ਵਰ੍ਗੀਯਦੂਤਾਸ੍ਤੰ ਨੀਤ੍ਵਾ ਇਬ੍ਰਾਹੀਮਃ ਕ੍ਰੋਡ ਉਪਵੇਸ਼ਯਾਮਾਸੁਃ|
23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു. (Hadēs g86)
ਪਸ਼੍ਚਾਤ੍ ਸ ਧਨਵਾਨਪਿ ਮਮਾਰ, ਤੰ ਸ਼੍ਮਸ਼ਾਨੇ ਸ੍ਥਾਪਯਾਮਾਸੁਸ਼੍ਚ; ਕਿਨ੍ਤੁ ਪਰਲੋਕੇ ਸ ਵੇਦਨਾਕੁਲਃ ਸਨ੍ ਊਰ੍ੱਧ੍ਵਾਂ ਨਿਰੀਕ੍ਸ਼਼੍ਯ ਬਹੁਦੂਰਾਦ੍ ਇਬ੍ਰਾਹੀਮੰ ਤਤ੍ਕ੍ਰੋਡ ਇਲਿਯਾਸਰਞ੍ਚ ਵਿਲੋਕ੍ਯ ਰੁਵੰਨੁਵਾਚ; (Hadēs g86)
24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’
ਹੇ ਪਿਤਰ੍ ਇਬ੍ਰਾਹੀਮ੍ ਅਨੁਗ੍ਰੁʼਹ੍ਯ ਅਙ੍ਗੁਲ੍ਯਗ੍ਰਭਾਗੰ ਜਲੇ ਮੱਜਯਿਤ੍ਵਾ ਮਮ ਜਿਹ੍ਵਾਂ ਸ਼ੀਤਲਾਂ ਕਰ੍ੱਤੁਮ੍ ਇਲਿਯਾਸਰੰ ਪ੍ਰੇਰਯ, ਯਤੋ ਵਹ੍ਨਿਸ਼ਿਖਾਤੋਹੰ ਵ੍ਯਥਿਤੋਸ੍ਮਿ|
25 “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു.
ਤਦਾ ਇਬ੍ਰਾਹੀਮ੍ ਬਭਾਸ਼਼ੇ, ਹੇ ਪੁਤ੍ਰ ਤ੍ਵੰ ਜੀਵਨ੍ ਸਮ੍ਪਦੰ ਪ੍ਰਾਪ੍ਤਵਾਨ੍ ਇਲਿਯਾਸਰਸ੍ਤੁ ਵਿਪਦੰ ਪ੍ਰਾਪ੍ਤਵਾਨ੍ ਏਤਤ੍ ਸ੍ਮਰ, ਕਿਨ੍ਤੁ ਸਮ੍ਪ੍ਰਤਿ ਤਸ੍ਯ ਸੁਖੰ ਤਵ ਚ ਦੁਃਖੰ ਭਵਤਿ|
26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’
ਅਪਰਮਪਿ ਯੁਸ਼਼੍ਮਾਕਮ੍ ਅਸ੍ਮਾਕਞ੍ਚ ਸ੍ਥਾਨਯੋ ਰ੍ਮਧ੍ਯੇ ਮਹਦ੍ਵਿੱਛੇਦੋ(ਅ)ਸ੍ਤਿ ਤਤ ਏਤਤ੍ਸ੍ਥਾਨਸ੍ਯ ਲੋਕਾਸ੍ਤਤ੍ ਸ੍ਥਾਨੰ ਯਾਤੁੰ ਯਦ੍ਵਾ ਤਤ੍ਸ੍ਥਾਨਸ੍ਯ ਲੋਕਾ ਏਤਤ੍ ਸ੍ਥਾਨਮਾਯਾਤੁੰ ਨ ਸ਼ਕ੍ਨੁਵਨ੍ਤਿ|
27 “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു.
ਤਦਾ ਸ ਉਕ੍ਤਵਾਨ੍, ਹੇ ਪਿਤਸ੍ਤਰ੍ਹਿ ਤ੍ਵਾਂ ਨਿਵੇਦਯਾਮਿ ਮਮ ਪਿਤੁ ਰ੍ਗੇਹੇ ਯੇ ਮਮ ਪਞ੍ਚ ਭ੍ਰਾਤਰਃ ਸਨ੍ਤਿ
28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’
ਤੇ ਯਥੈਤਦ੍ ਯਾਤਨਾਸ੍ਥਾਨੰ ਨਾਯਾਸ੍ਯਨ੍ਤਿ ਤਥਾ ਮਨ੍ਤ੍ਰਣਾਂ ਦਾਤੁੰ ਤੇਸ਼਼ਾਂ ਸਮੀਪਮ੍ ਇਲਿਯਾਸਰੰ ਪ੍ਰੇਰਯ|
29 “‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.
ਤਤ ਇਬ੍ਰਾਹੀਮ੍ ਉਵਾਚ, ਮੂਸਾਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਞ੍ਚ ਪੁਸ੍ਤਕਾਨਿ ਤੇਸ਼਼ਾਂ ਨਿਕਟੇ ਸਨ੍ਤਿ ਤੇ ਤਦ੍ਵਚਨਾਨਿ ਮਨ੍ਯਨ੍ਤਾਂ|
30 “‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.
ਤਦਾ ਸ ਨਿਵੇਦਯਾਮਾਸ, ਹੇ ਪਿਤਰ੍ ਇਬ੍ਰਾਹੀਮ੍ ਨ ਤਥਾ, ਕਿਨ੍ਤੁ ਯਦਿ ਮ੍ਰੁʼਤਲੋਕਾਨਾਂ ਕਸ਼੍ਚਿਤ੍ ਤੇਸ਼਼ਾਂ ਸਮੀਪੰ ਯਾਤਿ ਤਰ੍ਹਿ ਤੇ ਮਨਾਂਸਿ ਵ੍ਯਾਘੋਟਯਿਸ਼਼੍ਯਨ੍ਤਿ|
31 “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’”
ਤਤ ਇਬ੍ਰਾਹੀਮ੍ ਜਗਾਦ, ਤੇ ਯਦਿ ਮੂਸਾਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਞ੍ਚ ਵਚਨਾਨਿ ਨ ਮਨ੍ਯਨ੍ਤੇ ਤਰ੍ਹਿ ਮ੍ਰੁʼਤਲੋਕਾਨਾਂ ਕਸ੍ਮਿੰਸ਼੍ਚਿਦ੍ ਉੱਥਿਤੇਪਿ ਤੇ ਤਸ੍ਯ ਮਨ੍ਤ੍ਰਣਾਂ ਨ ਮੰਸ੍ਯਨ੍ਤੇ|

< ലൂക്കോസ് 16 >