< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
ప్రథమతో యే సాక్షిణో వాక్యప్రచారకాశ్చాసన్ తేఽస్మాకం మధ్యే యద్యత్ సప్రమాణం వాక్యమర్పయన్తి స్మ
2
తదనుసారతోఽన్యేపి బహవస్తద్వృత్తాన్తం రచయితుం ప్రవృత్తాః|
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
అతఏవ హే మహామహిమథియఫిల్ త్వం యా యాః కథా అశిక్ష్యథాస్తాసాం దృఢప్రమాణాని యథా ప్రాప్నోషి
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
తదర్థం ప్రథమమారభ్య తాని సర్వ్వాణి జ్ఞాత్వాహమపి అనుక్రమాత్ సర్వ్వవృత్తాన్తాన్ తుభ్యం లేఖితుం మతిమకార్షమ్|
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
యిహూదాదేశీయహేరోద్నామకే రాజత్వం కుర్వ్వతి అబీయయాజకస్య పర్య్యాయాధికారీ సిఖరియనామక ఏకో యాజకో హారోణవంశోద్భవా ఇలీశేవాఖ్యా
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
తస్య జాయా ద్వావిమౌ నిర్దోషౌ ప్రభోః సర్వ్వాజ్ఞా వ్యవస్థాశ్చ సంమన్య ఈశ్వరదృష్టౌ ధార్మ్మికావాస్తామ్|
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
తయోః సన్తాన ఏకోపి నాసీత్, యత ఇలీశేవా బన్ధ్యా తౌ ద్వావేవ వృద్ధావభవతామ్|
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
యదా స్వపర్య్యానుక్రమేణ సిఖరియ ఈశ్వాస్య సమక్షం యాజకీయం కర్మ్మ కరోతి
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
తదా యజ్ఞస్య దినపరిపాయ్యా పరమేశ్వరస్య మన్దిరే ప్రవేశకాలే ధూపజ్వాలనం కర్మ్మ తస్య కరణీయమాసీత్|
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
తద్ధూపజ్వాలనకాలే లోకనివహే ప్రార్థనాం కర్తుం బహిస్తిష్ఠతి
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
సతి సిఖరియో యస్యాం వేద్యాం ధూపం జ్వాలయతి తద్దక్షిణపార్శ్వే పరమేశ్వరస్య దూత ఏక ఉపస్థితో దర్శనం దదౌ|
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
తం దృష్ట్వా సిఖరియ ఉద్వివిజే శశఙ్కే చ|
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
తదా స దూతస్తం బభాషే హే సిఖరియ మా భైస్తవ ప్రార్థనా గ్రాహ్యా జాతా తవ భార్య్యా ఇలీశేవా పుత్రం ప్రసోష్యతే తస్య నామ యోహన్ ఇతి కరిష్యసి|
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
కిఞ్చ త్వం సానన్దః సహర్షశ్చ భవిష్యసి తస్య జన్మని బహవ ఆనన్దిష్యన్తి చ|
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
యతో హేతోః స పరమేశ్వరస్య గోచరే మహాన్ భవిష్యతి తథా ద్రాక్షారసం సురాం వా కిమపి న పాస్యతి, అపరం జన్మారభ్య పవిత్రేణాత్మనా పరిపూర్ణః
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
సన్ ఇస్రాయేల్వంశీయాన్ అనేకాన్ ప్రభోః పరమేశ్వరస్య మార్గమానేష్యతి|
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
సన్తానాన్ ప్రతి పితృణాం మనాంసి ధర్మ్మజ్ఞానం ప్రత్యనాజ్ఞాగ్రాహిణశ్చ పరావర్త్తయితుం, ప్రభోః పరమేశ్వరస్య సేవార్థమ్ ఏకాం సజ్జితజాతిం విధాతుఞ్చ స ఏలియరూపాత్మశక్తిప్రాప్తస్తస్యాగ్రే గమిష్యతి|
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
తదా సిఖరియో దూతమవాదీత్ కథమేతద్ వేత్స్యామి? యతోహం వృద్ధో మమ భార్య్యా చ వృద్ధా|
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
తతో దూతః ప్రత్యువాచ పశ్యేశ్వరస్య సాక్షాద్వర్త్తీ జిబ్రాయేల్నామా దూతోహం త్వయా సహ కథాం గదితుం తుభ్యమిమాం శుభవార్త్తాం దాతుఞ్చ ప్రేషితః|
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
కిన్తు మదీయం వాక్యం కాలే ఫలిష్యతి తత్ త్వయా న ప్రతీతమ్ అతః కారణాద్ యావదేవ తాని న సేత్స్యన్తి తావత్ త్వం వక్తుంమశక్తో మూకో భవ|
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
తదానీం యే యే లోకాః సిఖరియమపైక్షన్త తే మధ్యేమన్దిరం తస్య బహువిలమ్బాద్ ఆశ్చర్య్యం మేనిరే|
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
స బహిరాగతో యదా కిమపి వాక్యం వక్తుమశక్తః సఙ్కేతం కృత్వా నిఃశబ్దస్తస్యౌ తదా మధ్యేమన్దిరం కస్యచిద్ దర్శనం తేన ప్రాప్తమ్ ఇతి సర్వ్వే బుబుధిరే|
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
అనన్తరం తస్య సేవనపర్య్యాయే సమ్పూర్ణే సతి స నిజగేహం జగామ|
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
కతిపయదినేషు గతేషు తస్య భార్య్యా ఇలీశేవా గర్బ్భవతీ బభూవ
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
పశ్చాత్ సా పఞ్చమాసాన్ సంగోప్యాకథయత్ లోకానాం సమక్షం మమాపమానం ఖణ్డయితుం పరమేశ్వరో మయి దృష్టిం పాతయిత్వా కర్మ్మేదృశం కృతవాన్|
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
అపరఞ్చ తస్యా గర్బ్భస్య షష్ఠే మాసే జాతే గాలీల్ప్రదేశీయనాసరత్పురే
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
దాయూదో వంశీయాయ యూషఫ్నామ్నే పురుషాయ యా మరియమ్నామకుమారీ వాగ్దత్తాసీత్ తస్యాః సమీపం జిబ్రాయేల్ దూత ఈశ్వరేణ ప్రహితః|
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
స గత్వా జగాద హే ఈశ్వరానుగృహీతకన్యే తవ శుభం భూయాత్ ప్రభుః పరమేశ్వరస్తవ సహాయోస్తి నారీణాం మధ్యే త్వమేవ ధన్యా|
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
తదానీం సా తం దృష్ట్వా తస్య వాక్యత ఉద్విజ్య కీదృశం భాషణమిదమ్ ఇతి మనసా చిన్తయామాస|
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
తతో దూతోఽవదత్ హే మరియమ్ భయం మాకార్షీః, త్వయి పరమేశ్వరస్యానుగ్రహోస్తి|
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
పశ్య త్వం గర్బ్భం ధృత్వా పుత్రం ప్రసోష్యసే తస్య నామ యీశురితి కరిష్యసి|
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
స మహాన్ భవిష్యతి తథా సర్వ్వేభ్యః శ్రేష్ఠస్య పుత్ర ఇతి ఖ్యాస్యతి; అపరం ప్రభుః పరమేశ్వరస్తస్య పితుర్దాయూదః సింహాసనం తస్మై దాస్యతి;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
తథా స యాకూబో వంశోపరి సర్వ్వదా రాజత్వం కరిష్యతి, తస్య రాజత్వస్యాన్తో న భవిష్యతి| (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
తదా మరియమ్ తం దూతం బభాషే నాహం పురుషసఙ్గం కరోమి తర్హి కథమేతత్ సమ్భవిష్యతి?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
తతో దూతోఽకథయత్ పవిత్ర ఆత్మా త్వామాశ్రాయిష్యతి తథా సర్వ్వశ్రేష్ఠస్య శక్తిస్తవోపరి ఛాయాం కరిష్యతి తతో హేతోస్తవ గర్బ్భాద్ యః పవిత్రబాలకో జనిష్యతే స ఈశ్వరపుత్ర ఇతి ఖ్యాతిం ప్రాప్స్యతి|
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
అపరఞ్చ పశ్య తవ జ్ఞాతిరిలీశేవా యాం సర్వ్వే బన్ధ్యామవదన్ ఇదానీం సా వార్ద్ధక్యే సన్తానమేకం గర్బ్భేఽధారయత్ తస్య షష్ఠమాసోభూత్|
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
కిమపి కర్మ్మ నాసాధ్యమ్ ఈశ్వరస్య|
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
తదా మరియమ్ జగాద, పశ్య ప్రభేరహం దాసీ మహ్యం తవ వాక్యానుసారేణ సర్వ్వమేతద్ ఘటతామ్; అననతరం దూతస్తస్యాః సమీపాత్ ప్రతస్థే|
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
అథ కతిపయదినాత్ పరం మరియమ్ తస్మాత్ పర్వ్వతమయప్రదేశీయయిహూదాయా నగరమేకం శీఘ్రం గత్వా
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
సిఖరియయాజకస్య గృహం ప్రవిశ్య తస్య జాయామ్ ఇలీశేవాం సమ్బోధ్యావదత్|
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
తతో మరియమః సమ్బోధనవాక్యే ఇలీశేవాయాః కర్ణయోః ప్రవిష్టమాత్రే సతి తస్యా గర్బ్భస్థబాలకో ననర్త్త| తత ఇలీశేవా పవిత్రేణాత్మనా పరిపూర్ణా సతీ
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
ప్రోచ్చైర్గదితుమారేభే, యోషితాం మధ్యే త్వమేవ ధన్యా, తవ గర్బ్భస్థః శిశుశ్చ ధన్యః|
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
త్వం ప్రభోర్మాతా, మమ నివేశనే త్వయా చరణావర్పితౌ, మమాద్య సౌభాగ్యమేతత్|
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
పశ్య తవ వాక్యే మమ కర్ణయోః ప్రవిష్టమాత్రే సతి మమోదరస్థః శిశురానన్దాన్ ననర్త్త|
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
యా స్త్రీ వ్యశ్వసీత్ సా ధన్యా, యతో హేతోస్తాం ప్రతి పరమేశ్వరోక్తం వాక్యం సర్వ్వం సిద్ధం భవిష్యతి|
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
తదానీం మరియమ్ జగాద| ధన్యవాదం పరేశస్య కరోతి మామకం మనః|
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
మమాత్మా తారకేశే చ సముల్లాసం ప్రగచ్ఛతి|
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
అకరోత్ స ప్రభు ర్దుష్టిం స్వదాస్యా దుర్గతిం ప్రతి| పశ్యాద్యారభ్య మాం ధన్యాం వక్ష్యన్తి పురుషాః సదా|
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
యః సర్వ్వశక్తిమాన్ యస్య నామాపి చ పవిత్రకం| స ఏవ సుమహత్కర్మ్మ కృతవాన్ మన్నిమిత్తకం|
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
యే బిభ్యతి జనాస్తస్మాత్ తేషాం సన్తానపంక్తిషు| అనుకమ్పా తదీయా చ సర్వ్వదైవ సుతిష్ఠతి|
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
స్వబాహుబలతస్తేన ప్రాకాశ్యత పరాక్రమః| మనఃకుమన్త్రణాసార్ద్ధం వికీర్య్యన్తేఽభిమానినః|
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
సింహాసనగతాల్లోకాన్ బలినశ్చావరోహ్య సః| పదేషూచ్చేషు లోకాంస్తు క్షుద్రాన్ సంస్థాపయత్యపి|
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
క్షుధితాన్ మానవాన్ ద్రవ్యైరుత్తమైః పరితర్ప్య సః| సకలాన్ ధనినో లోకాన్ విసృజేద్ రిక్తహస్తకాన్|
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
ఇబ్రాహీమి చ తద్వంశే యా దయాస్తి సదైవ తాం| స్మృత్వా పురా పితృణాం నో యథా సాక్షాత్ ప్రతిశ్రుతం| (aiōn g165)
ఇస్రాయేల్సేవకస్తేన తథోపక్రియతే స్వయం||
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
అనన్తరం మరియమ్ ప్రాయేణ మాసత్రయమ్ ఇలీశేవయా సహోషిత్వా వ్యాఘుయ్య నిజనివేశనం యయౌ|
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
తదనన్తరమ్ ఇలీశేవాయాః ప్రసవకాల ఉపస్థితే సతి సా పుత్రం ప్రాసోష్ట|
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
తతః పరమేశ్వరస్తస్యాం మహానుగ్రహం కృతవాన్ ఏతత్ శ్రుత్వా సమీపవాసినః కుటుమ్బాశ్చాగత్య తయా సహ ముముదిరే|
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
తథాష్టమే దినే తే బాలకస్య త్వచం ఛేత్తుమ్ ఏత్య తస్య పితృనామానురూపం తన్నామ సిఖరియ ఇతి కర్త్తుమీషుః|
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
కిన్తు తస్య మాతాకథయత్ తన్న, నామాస్య యోహన్ ఇతి కర్త్తవ్యమ్|
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
తదా తే వ్యాహరన్ తవ వంశమధ్యే నామేదృశం కస్యాపి నాస్తి|
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
తతః పరం తస్య పితరం సిఖరియం ప్రతి సఙ్కేత్య పప్రచ్ఛుః శిశోః కిం నామ కారిష్యతే?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
తతః స ఫలకమేకం యాచిత్వా లిలేఖ తస్య నామ యోహన్ భవిష్యతి| తస్మాత్ సర్వ్వే ఆశ్చర్య్యం మేనిరే|
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
తత్క్షణం సిఖరియస్య జిహ్వాజాడ్యేఽపగతే స ముఖం వ్యాదాయ స్పష్టవర్ణముచ్చార్య్య ఈశ్వరస్య గుణానువాదం చకార|
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
తస్మాచ్చతుర్దిక్స్థాః సమీపవాసిలోకా భీతా ఏవమేతాః సర్వ్వాః కథా యిహూదాయాః పర్వ్వతమయప్రదేశస్య సర్వ్వత్ర ప్రచారితాః|
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
తస్మాత్ శ్రోతారో మనఃసు స్థాపయిత్వా కథయామ్బభూవుః కీదృశోయం బాలో భవిష్యతి? అథ పరమేశ్వరస్తస్య సహాయోభూత్|
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
తదా యోహనః పితా సిఖరియః పవిత్రేణాత్మనా పరిపూర్ణః సన్ ఏతాదృశం భవిష్యద్వాక్యం కథయామాస|
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
ఇస్రాయేలః ప్రభు ర్యస్తు స ధన్యః పరమేశ్వరః| అనుగృహ్య నిజాల్లోకాన్ స ఏవ పరిమోచయేత్|
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
విపక్షజనహస్తేభ్యో యథా మోచ్యామహే వయం| యావజ్జీవఞ్చ ధర్మ్మేణ సారల్యేన చ నిర్భయాః|
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
సేవామహై తమేవైకమ్ ఏతత్కారణమేవ చ| స్వకీయం సుపవిత్రఞ్చ సంస్మృత్య నియమం సదా|
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
కృపయా పురుషాన్ పూర్వ్వాన్ నికషార్థాత్తు నః పితుః| ఇబ్రాహీమః సమీపే యం శపథం కృతవాన్ పురా|
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
తమేవ సఫలం కర్త్తం తథా శత్రుగణస్య చ| ఋతీయాకారిణశ్చైవ కరేభ్యో రక్షణాయ నః|
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
సృష్టేః ప్రథమతః స్వీయైః పవిత్రై ర్భావివాదిభిః| (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
యథోక్తవాన్ తథా స్వస్య దాయూదః సేవకస్య తు|
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
వంశే త్రాతారమేకం స సముత్పాదితవాన్ స్వయమ్|
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
అతో హే బాలక త్వన్తు సర్వ్వేభ్యః శ్రేష్ఠ ఏవ యః| తస్యైవ భావివాదీతి ప్రవిఖ్యాతో భవిష్యసి| అస్మాకం చరణాన్ క్షేమే మార్గే చాలయితుం సదా| ఏవం ధ్వాన్తేఽర్థతో మృత్యోశ్ఛాయాయాం యే తు మానవాః|
ఉపవిష్టాస్తు తానేవ ప్రకాశయితుమేవ హి| కృత్వా మహానుకమ్పాం హి యామేవ పరమేశ్వరః|
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
ఊర్ద్వ్వాత్ సూర్య్యముదాయ్యైవాస్మభ్యం ప్రాదాత్తు దర్శనం| తయానుకమ్పయా స్వస్య లోకానాం పాపమోచనే|
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
పరిత్రాణస్య తేభ్యో హి జ్ఞానవిశ్రాణనాయ చ| ప్రభో ర్మార్గం పరిష్కర్త్తుం తస్యాగ్రాయీ భవిష్యసి||
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
అథ బాలకః శరీరేణ బుద్ధ్యా చ వర్ద్ధితుమారేభే; అపరఞ్చ స ఇస్రాయేలో వంశీయలోకానాం సమీపే యావన్న ప్రకటీభూతస్తాస్తావత్ ప్రాన్తరే న్యవసత్|

< ലൂക്കോസ് 1 >