< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
ப்ரத²மதோ யே ஸாக்ஷிணோ வாக்யப்ரசாரகாஸ்²சாஸந் தே(அ)ஸ்மாகம்’ மத்⁴யே யத்³யத் ஸப்ரமாணம்’ வாக்யமர்பயந்தி ஸ்ம
2
தத³நுஸாரதோ(அ)ந்யேபி ப³ஹவஸ்தத்³வ்ரு’த்தாந்தம்’ ரசயிதும்’ ப்ரவ்ரு’த்தா​: |
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
அதஏவ ஹே மஹாமஹிமதி²யபி²ல் த்வம்’ யா யா​: கதா² அஸி²க்ஷ்யதா²ஸ்தாஸாம்’ த்³ரு’ட⁴ப்ரமாணாநி யதா² ப்ராப்நோஷி
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
தத³ர்த²ம்’ ப்ரத²மமாரப்⁴ய தாநி ஸர்வ்வாணி ஜ்ஞாத்வாஹமபி அநுக்ரமாத் ஸர்வ்வவ்ரு’த்தாந்தாந் துப்⁴யம்’ லேகி²தும்’ மதிமகார்ஷம்|
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
யிஹூதா³தே³ஸீ²யஹேரோத்³நாமகே ராஜத்வம்’ குர்வ்வதி அபீ³யயாஜகஸ்ய பர்ய்யாயாதி⁴காரீ ஸிக²ரியநாமக ஏகோ யாஜகோ ஹாரோணவம்’ஸோ²த்³ப⁴வா இலீஸே²வாக்²யா
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
தஸ்ய ஜாயா த்³வாவிமௌ நிர்தோ³ஷௌ ப்ரபோ⁴​: ஸர்வ்வாஜ்ஞா வ்யவஸ்தா²ஸ்²ச ஸம்’மந்ய ஈஸ்²வரத்³ரு’ஷ்டௌ தா⁴ர்ம்மிகாவாஸ்தாம்|
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
தயோ​: ஸந்தாந ஏகோபி நாஸீத், யத இலீஸே²வா ப³ந்த்⁴யா தௌ த்³வாவேவ வ்ரு’த்³தா⁴வப⁴வதாம்|
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
யதா³ ஸ்வபர்ய்யாநுக்ரமேண ஸிக²ரிய ஈஸ்²வாஸ்ய ஸமக்ஷம்’ யாஜகீயம்’ கர்ம்ம கரோதி
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
ததா³ யஜ்ஞஸ்ய தி³நபரிபாய்யா பரமேஸ்²வரஸ்ய மந்தி³ரே ப்ரவேஸ²காலே தூ⁴பஜ்வாலநம்’ கர்ம்ம தஸ்ய கரணீயமாஸீத்|
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
தத்³தூ⁴பஜ்வாலநகாலே லோகநிவஹே ப்ரார்த²நாம்’ கர்தும்’ ப³ஹிஸ்திஷ்ட²தி
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
ஸதி ஸிக²ரியோ யஸ்யாம்’ வேத்³யாம்’ தூ⁴பம்’ ஜ்வாலயதி தத்³த³க்ஷிணபார்ஸ்²வே பரமேஸ்²வரஸ்ய தூ³த ஏக உபஸ்தி²தோ த³ர்ஸ²நம்’ த³தௌ³|
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
தம்’ த்³ரு’ஷ்ட்வா ஸிக²ரிய உத்³விவிஜே ஸ²ஸ²ங்கே ச|
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
ததா³ ஸ தூ³தஸ்தம்’ ப³பா⁴ஷே ஹே ஸிக²ரிய மா பை⁴ஸ்தவ ப்ரார்த²நா க்³ராஹ்யா ஜாதா தவ பா⁴ர்ய்யா இலீஸே²வா புத்ரம்’ ப்ரஸோஷ்யதே தஸ்ய நாம யோஹந் இதி கரிஷ்யஸி|
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
கிஞ்ச த்வம்’ ஸாநந்த³​: ஸஹர்ஷஸ்²ச ப⁴விஷ்யஸி தஸ்ய ஜந்மநி ப³ஹவ ஆநந்தி³ஷ்யந்தி ச|
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
யதோ ஹேதோ​: ஸ பரமேஸ்²வரஸ்ய கோ³சரே மஹாந் ப⁴விஷ்யதி ததா² த்³ராக்ஷாரஸம்’ ஸுராம்’ வா கிமபி ந பாஸ்யதி, அபரம்’ ஜந்மாரப்⁴ய பவித்ரேணாத்மநா பரிபூர்ண​:
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
ஸந் இஸ்ராயேல்வம்’ஸீ²யாந் அநேகாந் ப்ரபோ⁴​: பரமேஸ்²வரஸ்ய மார்க³மாநேஷ்யதி|
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
ஸந்தாநாந் ப்ரதி பித்ரு’ணாம்’ மநாம்’ஸி த⁴ர்ம்மஜ்ஞாநம்’ ப்ரத்யநாஜ்ஞாக்³ராஹிணஸ்²ச பராவர்த்தயிதும்’, ப்ரபோ⁴​: பரமேஸ்²வரஸ்ய ஸேவார்த²ம் ஏகாம்’ ஸஜ்ஜிதஜாதிம்’ விதா⁴துஞ்ச ஸ ஏலியரூபாத்மஸ²க்திப்ராப்தஸ்தஸ்யாக்³ரே க³மிஷ்யதி|
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
ததா³ ஸிக²ரியோ தூ³தமவாதீ³த் கத²மேதத்³ வேத்ஸ்யாமி? யதோஹம்’ வ்ரு’த்³தோ⁴ மம பா⁴ர்ய்யா ச வ்ரு’த்³தா⁴|
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
ததோ தூ³த​: ப்ரத்யுவாச பஸ்²யேஸ்²வரஸ்ய ஸாக்ஷாத்³வர்த்தீ ஜிப்³ராயேல்நாமா தூ³தோஹம்’ த்வயா ஸஹ கதா²ம்’ க³தி³தும்’ துப்⁴யமிமாம்’ ஸு²ப⁴வார்த்தாம்’ தா³துஞ்ச ப்ரேஷித​: |
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
கிந்து மதீ³யம்’ வாக்யம்’ காலே ப²லிஷ்யதி தத் த்வயா ந ப்ரதீதம் அத​: காரணாத்³ யாவதே³வ தாநி ந ஸேத்ஸ்யந்தி தாவத் த்வம்’ வக்தும்’மஸ²க்தோ மூகோ ப⁴வ|
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
ததா³நீம்’ யே யே லோகா​: ஸிக²ரியமபைக்ஷந்த தே மத்⁴யேமந்தி³ரம்’ தஸ்ய ப³ஹுவிலம்பா³த்³ ஆஸ்²சர்ய்யம்’ மேநிரே|
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
ஸ ப³ஹிராக³தோ யதா³ கிமபி வாக்யம்’ வக்துமஸ²க்த​: ஸங்கேதம்’ க்ரு’த்வா நி​: ஸ²ப்³த³ஸ்தஸ்யௌ ததா³ மத்⁴யேமந்தி³ரம்’ கஸ்யசித்³ த³ர்ஸ²நம்’ தேந ப்ராப்தம் இதி ஸர்வ்வே பு³பு³தி⁴ரே|
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
அநந்தரம்’ தஸ்ய ஸேவநபர்ய்யாயே ஸம்பூர்ணே ஸதி ஸ நிஜகே³ஹம்’ ஜகா³ம|
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
கதிபயதி³நேஷு க³தேஷு தஸ்ய பா⁴ர்ய்யா இலீஸே²வா க³ர்ப்³ப⁴வதீ ப³பூ⁴வ
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
பஸ்²சாத் ஸா பஞ்சமாஸாந் ஸம்’கோ³ப்யாகத²யத் லோகாநாம்’ ஸமக்ஷம்’ மமாபமாநம்’ க²ண்ட³யிதும்’ பரமேஸ்²வரோ மயி த்³ரு’ஷ்டிம்’ பாதயித்வா கர்ம்மேத்³ரு’ஸ²ம்’ க்ரு’தவாந்|
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
அபரஞ்ச தஸ்யா க³ர்ப்³ப⁴ஸ்ய ஷஷ்டே² மாஸே ஜாதே கா³லீல்ப்ரதே³ஸீ²யநாஸரத்புரே
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
தா³யூதோ³ வம்’ஸீ²யாய யூஷப்²நாம்நே புருஷாய யா மரியம்நாமகுமாரீ வாக்³த³த்தாஸீத் தஸ்யா​: ஸமீபம்’ ஜிப்³ராயேல் தூ³த ஈஸ்²வரேண ப்ரஹித​: |
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
ஸ க³த்வா ஜகா³த³ ஹே ஈஸ்²வராநுக்³ரு’ஹீதகந்யே தவ ஸு²ப⁴ம்’ பூ⁴யாத் ப்ரபு⁴​: பரமேஸ்²வரஸ்தவ ஸஹாயோஸ்தி நாரீணாம்’ மத்⁴யே த்வமேவ த⁴ந்யா|
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
ததா³நீம்’ ஸா தம்’ த்³ரு’ஷ்ட்வா தஸ்ய வாக்யத உத்³விஜ்ய கீத்³ரு’ஸ²ம்’ பா⁴ஷணமித³ம் இதி மநஸா சிந்தயாமாஸ|
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
ததோ தூ³தோ(அ)வத³த் ஹே மரியம் ப⁴யம்’ மாகார்ஷீ​: , த்வயி பரமேஸ்²வரஸ்யாநுக்³ரஹோஸ்தி|
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
பஸ்²ய த்வம்’ க³ர்ப்³ப⁴ம்’ த்⁴ரு’த்வா புத்ரம்’ ப்ரஸோஷ்யஸே தஸ்ய நாம யீஸு²ரிதி கரிஷ்யஸி|
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
ஸ மஹாந் ப⁴விஷ்யதி ததா² ஸர்வ்வேப்⁴ய​: ஸ்²ரேஷ்ட²ஸ்ய புத்ர இதி க்²யாஸ்யதி; அபரம்’ ப்ரபு⁴​: பரமேஸ்²வரஸ்தஸ்ய பிதுர்தா³யூத³​: ஸிம்’ஹாஸநம்’ தஸ்மை தா³ஸ்யதி;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
ததா² ஸ யாகூபோ³ வம்’ஸோ²பரி ஸர்வ்வதா³ ராஜத்வம்’ கரிஷ்யதி, தஸ்ய ராஜத்வஸ்யாந்தோ ந ப⁴விஷ்யதி| (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
ததா³ மரியம் தம்’ தூ³தம்’ ப³பா⁴ஷே நாஹம்’ புருஷஸங்க³ம்’ கரோமி தர்ஹி கத²மேதத் ஸம்ப⁴விஷ்யதி?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
ததோ தூ³தோ(அ)கத²யத் பவித்ர ஆத்மா த்வாமாஸ்²ராயிஷ்யதி ததா² ஸர்வ்வஸ்²ரேஷ்ட²ஸ்ய ஸ²க்திஸ்தவோபரி சா²யாம்’ கரிஷ்யதி ததோ ஹேதோஸ்தவ க³ர்ப்³பா⁴த்³ ய​: பவித்ரபா³லகோ ஜநிஷ்யதே ஸ ஈஸ்²வரபுத்ர இதி க்²யாதிம்’ ப்ராப்ஸ்யதி|
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
அபரஞ்ச பஸ்²ய தவ ஜ்ஞாதிரிலீஸே²வா யாம்’ ஸர்வ்வே ப³ந்த்⁴யாமவத³ந் இதா³நீம்’ ஸா வார்த்³த⁴க்யே ஸந்தாநமேகம்’ க³ர்ப்³பே⁴(அ)தா⁴ரயத் தஸ்ய ஷஷ்ட²மாஸோபூ⁴த்|
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
கிமபி கர்ம்ம நாஸாத்⁴யம் ஈஸ்²வரஸ்ய|
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
ததா³ மரியம் ஜகா³த³, பஸ்²ய ப்ரபே⁴ரஹம்’ தா³ஸீ மஹ்யம்’ தவ வாக்யாநுஸாரேண ஸர்வ்வமேதத்³ க⁴டதாம்; அநநதரம்’ தூ³தஸ்தஸ்யா​: ஸமீபாத் ப்ரதஸ்தே²|
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
அத² கதிபயதி³நாத் பரம்’ மரியம் தஸ்மாத் பர்வ்வதமயப்ரதே³ஸீ²யயிஹூதா³யா நக³ரமேகம்’ ஸீ²க்⁴ரம்’ க³த்வா
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
ஸிக²ரியயாஜகஸ்ய க்³ரு’ஹம்’ ப்ரவிஸ்²ய தஸ்ய ஜாயாம் இலீஸே²வாம்’ ஸம்போ³த்⁴யாவத³த்|
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
ததோ மரியம​: ஸம்போ³த⁴நவாக்யே இலீஸே²வாயா​: கர்ணயோ​: ப்ரவிஷ்டமாத்ரே ஸதி தஸ்யா க³ர்ப்³ப⁴ஸ்த²பா³லகோ நநர்த்த| தத இலீஸே²வா பவித்ரேணாத்மநா பரிபூர்ணா ஸதீ
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
ப்ரோச்சைர்க³தி³துமாரேபே⁴, யோஷிதாம்’ மத்⁴யே த்வமேவ த⁴ந்யா, தவ க³ர்ப்³ப⁴ஸ்த²​: ஸி²ஸு²ஸ்²ச த⁴ந்ய​: |
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
த்வம்’ ப்ரபோ⁴ர்மாதா, மம நிவேஸ²நே த்வயா சரணாவர்பிதௌ, மமாத்³ய ஸௌபா⁴க்³யமேதத்|
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
பஸ்²ய தவ வாக்யே மம கர்ணயோ​: ப்ரவிஷ்டமாத்ரே ஸதி மமோத³ரஸ்த²​: ஸி²ஸு²ராநந்தா³ந் நநர்த்த|
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
யா ஸ்த்ரீ வ்யஸ்²வஸீத் ஸா த⁴ந்யா, யதோ ஹேதோஸ்தாம்’ ப்ரதி பரமேஸ்²வரோக்தம்’ வாக்யம்’ ஸர்வ்வம்’ ஸித்³த⁴ம்’ ப⁴விஷ்யதி|
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
ததா³நீம்’ மரியம் ஜகா³த³| த⁴ந்யவாத³ம்’ பரேஸ²ஸ்ய கரோதி மாமகம்’ மந​: |
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
மமாத்மா தாரகேஸே² ச ஸமுல்லாஸம்’ ப்ரக³ச்ச²தி|
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
அகரோத் ஸ ப்ரபு⁴ ர்து³ஷ்டிம்’ ஸ்வதா³ஸ்யா து³ர்க³திம்’ ப்ரதி| பஸ்²யாத்³யாரப்⁴ய மாம்’ த⁴ந்யாம்’ வக்ஷ்யந்தி புருஷா​: ஸதா³|
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
ய​: ஸர்வ்வஸ²க்திமாந் யஸ்ய நாமாபி ச பவித்ரகம்’| ஸ ஏவ ஸுமஹத்கர்ம்ம க்ரு’தவாந் மந்நிமித்தகம்’|
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
யே பி³ப்⁴யதி ஜநாஸ்தஸ்மாத் தேஷாம்’ ஸந்தாநபம்’க்திஷு| அநுகம்பா ததீ³யா ச ஸர்வ்வதை³வ ஸுதிஷ்ட²தி|
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
ஸ்வபா³ஹுப³லதஸ்தேந ப்ராகாஸ்²யத பராக்ரம​: | மந​: குமந்த்ரணாஸார்த்³த⁴ம்’ விகீர்ய்யந்தே(அ)பி⁴மாநிந​: |
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
ஸிம்’ஹாஸநக³தால்லோகாந் ப³லிநஸ்²சாவரோஹ்ய ஸ​: | பதே³ஷூச்சேஷு லோகாம்’ஸ்து க்ஷுத்³ராந் ஸம்’ஸ்தா²பயத்யபி|
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
க்ஷுதி⁴தாந் மாநவாந் த்³ரவ்யைருத்தமை​: பரிதர்ப்ய ஸ​: | ஸகலாந் த⁴நிநோ லோகாந் விஸ்ரு’ஜேத்³ ரிக்தஹஸ்தகாந்|
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
இப்³ராஹீமி ச தத்³வம்’ஸே² யா த³யாஸ்தி ஸதை³வ தாம்’| ஸ்ம்ரு’த்வா புரா பித்ரு’ணாம்’ நோ யதா² ஸாக்ஷாத் ப்ரதிஸ்²ருதம்’| (aiōn g165)
இஸ்ராயேல்ஸேவகஸ்தேந ததோ²பக்ரியதே ஸ்வயம்’||
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
அநந்தரம்’ மரியம் ப்ராயேண மாஸத்ரயம் இலீஸே²வயா ஸஹோஷித்வா வ்யாகு⁴ய்ய நிஜநிவேஸ²நம்’ யயௌ|
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
தத³நந்தரம் இலீஸே²வாயா​: ப்ரஸவகால உபஸ்தி²தே ஸதி ஸா புத்ரம்’ ப்ராஸோஷ்ட|
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
தத​: பரமேஸ்²வரஸ்தஸ்யாம்’ மஹாநுக்³ரஹம்’ க்ரு’தவாந் ஏதத் ஸ்²ருத்வா ஸமீபவாஸிந​: குடும்பா³ஸ்²சாக³த்ய தயா ஸஹ முமுதி³ரே|
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
ததா²ஷ்டமே தி³நே தே பா³லகஸ்ய த்வசம்’ சே²த்தும் ஏத்ய தஸ்ய பித்ரு’நாமாநுரூபம்’ தந்நாம ஸிக²ரிய இதி கர்த்துமீஷு​: |
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
கிந்து தஸ்ய மாதாகத²யத் தந்ந, நாமாஸ்ய யோஹந் இதி கர்த்தவ்யம்|
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
ததா³ தே வ்யாஹரந் தவ வம்’ஸ²மத்⁴யே நாமேத்³ரு’ஸ²ம்’ கஸ்யாபி நாஸ்தி|
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
தத​: பரம்’ தஸ்ய பிதரம்’ ஸிக²ரியம்’ ப்ரதி ஸங்கேத்ய பப்ரச்சு²​: ஸி²ஸோ²​: கிம்’ நாம காரிஷ்யதே?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
தத​: ஸ ப²லகமேகம்’ யாசித்வா லிலேக² தஸ்ய நாம யோஹந் ப⁴விஷ்யதி| தஸ்மாத் ஸர்வ்வே ஆஸ்²சர்ய்யம்’ மேநிரே|
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
தத்க்ஷணம்’ ஸிக²ரியஸ்ய ஜிஹ்வாஜாட்³யே(அ)பக³தே ஸ முக²ம்’ வ்யாதா³ய ஸ்பஷ்டவர்ணமுச்சார்ய்ய ஈஸ்²வரஸ்ய கு³ணாநுவாத³ம்’ சகார|
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
தஸ்மாச்சதுர்தி³க்ஸ்தா²​: ஸமீபவாஸிலோகா பீ⁴தா ஏவமேதா​: ஸர்வ்வா​: கதா² யிஹூதா³யா​: பர்வ்வதமயப்ரதே³ஸ²ஸ்ய ஸர்வ்வத்ர ப்ரசாரிதா​: |
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
தஸ்மாத் ஸ்²ரோதாரோ மந​: ஸு ஸ்தா²பயித்வா கத²யாம்ப³பூ⁴வு​: கீத்³ரு’ஸோ²யம்’ பா³லோ ப⁴விஷ்யதி? அத² பரமேஸ்²வரஸ்தஸ்ய ஸஹாயோபூ⁴த்|
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
ததா³ யோஹந​: பிதா ஸிக²ரிய​: பவித்ரேணாத்மநா பரிபூர்ண​: ஸந் ஏதாத்³ரு’ஸ²ம்’ ப⁴விஷ்யத்³வாக்யம்’ கத²யாமாஸ|
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
இஸ்ராயேல​: ப்ரபு⁴ ர்யஸ்து ஸ த⁴ந்ய​: பரமேஸ்²வர​: | அநுக்³ரு’ஹ்ய நிஜால்லோகாந் ஸ ஏவ பரிமோசயேத்|
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
விபக்ஷஜநஹஸ்தேப்⁴யோ யதா² மோச்யாமஹே வயம்’| யாவஜ்ஜீவஞ்ச த⁴ர்ம்மேண ஸாரல்யேந ச நிர்ப⁴யா​: |
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
ஸேவாமஹை தமேவைகம் ஏதத்காரணமேவ ச| ஸ்வகீயம்’ ஸுபவித்ரஞ்ச ஸம்’ஸ்ம்ரு’த்ய நியமம்’ ஸதா³|
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
க்ரு’பயா புருஷாந் பூர்வ்வாந் நிகஷார்தா²த்து ந​: பிது​: | இப்³ராஹீம​: ஸமீபே யம்’ ஸ²பத²ம்’ க்ரு’தவாந் புரா|
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
தமேவ ஸப²லம்’ கர்த்தம்’ ததா² ஸ²த்ருக³ணஸ்ய ச| ரு’தீயாகாரிணஸ்²சைவ கரேப்⁴யோ ரக்ஷணாய ந​: |
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
ஸ்ரு’ஷ்டே​: ப்ரத²மத​: ஸ்வீயை​: பவித்ரை ர்பா⁴விவாதி³பி⁴​: | (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
யதோ²க்தவாந் ததா² ஸ்வஸ்ய தா³யூத³​: ஸேவகஸ்ய து|
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
வம்’ஸே² த்ராதாரமேகம்’ ஸ ஸமுத்பாதி³தவாந் ஸ்வயம்|
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
அதோ ஹே பா³லக த்வந்து ஸர்வ்வேப்⁴ய​: ஸ்²ரேஷ்ட² ஏவ ய​: | தஸ்யைவ பா⁴விவாதீ³தி ப்ரவிக்²யாதோ ப⁴விஷ்யஸி| அஸ்மாகம்’ சரணாந் க்ஷேமே மார்கே³ சாலயிதும்’ ஸதா³| ஏவம்’ த்⁴வாந்தே(அ)ர்த²தோ ம்ரு’த்யோஸ்²சா²யாயாம்’ யே து மாநவா​: |
உபவிஷ்டாஸ்து தாநேவ ப்ரகாஸ²யிதுமேவ ஹி| க்ரு’த்வா மஹாநுகம்பாம்’ ஹி யாமேவ பரமேஸ்²வர​: |
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
ஊர்த்³வ்வாத் ஸூர்ய்யமுதா³ய்யைவாஸ்மப்⁴யம்’ ப்ராதா³த்து த³ர்ஸ²நம்’| தயாநுகம்பயா ஸ்வஸ்ய லோகாநாம்’ பாபமோசநே|
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
பரித்ராணஸ்ய தேப்⁴யோ ஹி ஜ்ஞாநவிஸ்²ராணநாய ச| ப்ரபோ⁴ ர்மார்க³ம்’ பரிஷ்கர்த்தும்’ தஸ்யாக்³ராயீ ப⁴விஷ்யஸி||
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
அத² பா³லக​: ஸ²ரீரேண பு³த்³த்⁴யா ச வர்த்³தி⁴துமாரேபே⁴; அபரஞ்ச ஸ இஸ்ராயேலோ வம்’ஸீ²யலோகாநாம்’ ஸமீபே யாவந்ந ப்ரகடீபூ⁴தஸ்தாஸ்தாவத் ப்ராந்தரே ந்யவஸத்|

< ലൂക്കോസ് 1 >