< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
প্রথমতো যে সাক্ষিণো ৱাক্যপ্রচারকাশ্চাসন্ তেঽস্মাকং মধ্যে যদ্যৎ সপ্রমাণং ৱাক্যমর্পযন্তি স্ম
2
তদনুসারতোঽন্যেপি বহৱস্তদ্ৱৃত্তান্তং রচযিতুং প্রৱৃত্তাঃ|
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
অতএৱ হে মহামহিমথিযফিল্ ৎৱং যা যাঃ কথা অশিক্ষ্যথাস্তাসাং দৃঢপ্রমাণানি যথা প্রাপ্নোষি
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
তদর্থং প্রথমমারভ্য তানি সর্ৱ্ৱাণি জ্ঞাৎৱাহমপি অনুক্রমাৎ সর্ৱ্ৱৱৃত্তান্তান্ তুভ্যং লেখিতুং মতিমকার্ষম্|
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
যিহূদাদেশীযহেরোদ্নামকে রাজৎৱং কুর্ৱ্ৱতি অবীযযাজকস্য পর্য্যাযাধিকারী সিখরিযনামক একো যাজকো হারোণৱংশোদ্ভৱা ইলীশেৱাখ্যা
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
তস্য জাযা দ্ৱাৱিমৌ নির্দোষৌ প্রভোঃ সর্ৱ্ৱাজ্ঞা ৱ্যৱস্থাশ্চ সংমন্য ঈশ্ৱরদৃষ্টৌ ধার্ম্মিকাৱাস্তাম্|
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
তযোঃ সন্তান একোপি নাসীৎ, যত ইলীশেৱা বন্ধ্যা তৌ দ্ৱাৱেৱ ৱৃদ্ধাৱভৱতাম্|
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
যদা স্ৱপর্য্যানুক্রমেণ সিখরিয ঈশ্ৱাস্য সমক্ষং যাজকীযং কর্ম্ম করোতি
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
তদা যজ্ঞস্য দিনপরিপায্যা পরমেশ্ৱরস্য মন্দিরে প্রৱেশকালে ধূপজ্ৱালনং কর্ম্ম তস্য করণীযমাসীৎ|
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
১০তদ্ধূপজ্ৱালনকালে লোকনিৱহে প্রার্থনাং কর্তুং বহিস্তিষ্ঠতি
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
১১সতি সিখরিযো যস্যাং ৱেদ্যাং ধূপং জ্ৱালযতি তদ্দক্ষিণপার্শ্ৱে পরমেশ্ৱরস্য দূত এক উপস্থিতো দর্শনং দদৌ|
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
১২তং দৃষ্ট্ৱা সিখরিয উদ্ৱিৱিজে শশঙ্কে চ|
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
১৩তদা স দূতস্তং বভাষে হে সিখরিয মা ভৈস্তৱ প্রার্থনা গ্রাহ্যা জাতা তৱ ভার্য্যা ইলীশেৱা পুত্রং প্রসোষ্যতে তস্য নাম যোহন্ ইতি করিষ্যসি|
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
১৪কিঞ্চ ৎৱং সানন্দঃ সহর্ষশ্চ ভৱিষ্যসি তস্য জন্মনি বহৱ আনন্দিষ্যন্তি চ|
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
১৫যতো হেতোঃ স পরমেশ্ৱরস্য গোচরে মহান্ ভৱিষ্যতি তথা দ্রাক্ষারসং সুরাং ৱা কিমপি ন পাস্যতি, অপরং জন্মারভ্য পৱিত্রেণাত্মনা পরিপূর্ণঃ
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
১৬সন্ ইস্রাযেল্ৱংশীযান্ অনেকান্ প্রভোঃ পরমেশ্ৱরস্য মার্গমানেষ্যতি|
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
১৭সন্তানান্ প্রতি পিতৃণাং মনাংসি ধর্ম্মজ্ঞানং প্রত্যনাজ্ঞাগ্রাহিণশ্চ পরাৱর্ত্তযিতুং, প্রভোঃ পরমেশ্ৱরস্য সেৱার্থম্ একাং সজ্জিতজাতিং ৱিধাতুঞ্চ স এলিযরূপাত্মশক্তিপ্রাপ্তস্তস্যাগ্রে গমিষ্যতি|
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
১৮তদা সিখরিযো দূতমৱাদীৎ কথমেতদ্ ৱেৎস্যামি? যতোহং ৱৃদ্ধো মম ভার্য্যা চ ৱৃদ্ধা|
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
১৯ততো দূতঃ প্রত্যুৱাচ পশ্যেশ্ৱরস্য সাক্ষাদ্ৱর্ত্তী জিব্রাযেল্নামা দূতোহং ৎৱযা সহ কথাং গদিতুং তুভ্যমিমাং শুভৱার্ত্তাং দাতুঞ্চ প্রেষিতঃ|
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
২০কিন্তু মদীযং ৱাক্যং কালে ফলিষ্যতি তৎ ৎৱযা ন প্রতীতম্ অতঃ কারণাদ্ যাৱদেৱ তানি ন সেৎস্যন্তি তাৱৎ ৎৱং ৱক্তুংমশক্তো মূকো ভৱ|
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
২১তদানীং যে যে লোকাঃ সিখরিযমপৈক্ষন্ত তে মধ্যেমন্দিরং তস্য বহুৱিলম্বাদ্ আশ্চর্য্যং মেনিরে|
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
২২স বহিরাগতো যদা কিমপি ৱাক্যং ৱক্তুমশক্তঃ সঙ্কেতং কৃৎৱা নিঃশব্দস্তস্যৌ তদা মধ্যেমন্দিরং কস্যচিদ্ দর্শনং তেন প্রাপ্তম্ ইতি সর্ৱ্ৱে বুবুধিরে|
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
২৩অনন্তরং তস্য সেৱনপর্য্যাযে সম্পূর্ণে সতি স নিজগেহং জগাম|
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
২৪কতিপযদিনেষু গতেষু তস্য ভার্য্যা ইলীশেৱা গর্ব্ভৱতী বভূৱ
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
২৫পশ্চাৎ সা পঞ্চমাসান্ সংগোপ্যাকথযৎ লোকানাং সমক্ষং মমাপমানং খণ্ডযিতুং পরমেশ্ৱরো মযি দৃষ্টিং পাতযিৎৱা কর্ম্মেদৃশং কৃতৱান্|
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
২৬অপরঞ্চ তস্যা গর্ব্ভস্য ষষ্ঠে মাসে জাতে গালীল্প্রদেশীযনাসরৎপুরে
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
২৭দাযূদো ৱংশীযায যূষফ্নাম্নে পুরুষায যা মরিযম্নামকুমারী ৱাগ্দত্তাসীৎ তস্যাঃ সমীপং জিব্রাযেল্ দূত ঈশ্ৱরেণ প্রহিতঃ|
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
২৮স গৎৱা জগাদ হে ঈশ্ৱরানুগৃহীতকন্যে তৱ শুভং ভূযাৎ প্রভুঃ পরমেশ্ৱরস্তৱ সহাযোস্তি নারীণাং মধ্যে ৎৱমেৱ ধন্যা|
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
২৯তদানীং সা তং দৃষ্ট্ৱা তস্য ৱাক্যত উদ্ৱিজ্য কীদৃশং ভাষণমিদম্ ইতি মনসা চিন্তযামাস|
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
৩০ততো দূতোঽৱদৎ হে মরিযম্ ভযং মাকার্ষীঃ, ৎৱযি পরমেশ্ৱরস্যানুগ্রহোস্তি|
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
৩১পশ্য ৎৱং গর্ব্ভং ধৃৎৱা পুত্রং প্রসোষ্যসে তস্য নাম যীশুরিতি করিষ্যসি|
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
৩২স মহান্ ভৱিষ্যতি তথা সর্ৱ্ৱেভ্যঃ শ্রেষ্ঠস্য পুত্র ইতি খ্যাস্যতি; অপরং প্রভুঃ পরমেশ্ৱরস্তস্য পিতুর্দাযূদঃ সিংহাসনং তস্মৈ দাস্যতি;
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
৩৩তথা স যাকূবো ৱংশোপরি সর্ৱ্ৱদা রাজৎৱং করিষ্যতি, তস্য রাজৎৱস্যান্তো ন ভৱিষ্যতি| (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
৩৪তদা মরিযম্ তং দূতং বভাষে নাহং পুরুষসঙ্গং করোমি তর্হি কথমেতৎ সম্ভৱিষ্যতি?
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
৩৫ততো দূতোঽকথযৎ পৱিত্র আত্মা ৎৱামাশ্রাযিষ্যতি তথা সর্ৱ্ৱশ্রেষ্ঠস্য শক্তিস্তৱোপরি ছাযাং করিষ্যতি ততো হেতোস্তৱ গর্ব্ভাদ্ যঃ পৱিত্রবালকো জনিষ্যতে স ঈশ্ৱরপুত্র ইতি খ্যাতিং প্রাপ্স্যতি|
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
৩৬অপরঞ্চ পশ্য তৱ জ্ঞাতিরিলীশেৱা যাং সর্ৱ্ৱে বন্ধ্যামৱদন্ ইদানীং সা ৱার্দ্ধক্যে সন্তানমেকং গর্ব্ভেঽধারযৎ তস্য ষষ্ঠমাসোভূৎ|
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
৩৭কিমপি কর্ম্ম নাসাধ্যম্ ঈশ্ৱরস্য|
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
৩৮তদা মরিযম্ জগাদ, পশ্য প্রভেরহং দাসী মহ্যং তৱ ৱাক্যানুসারেণ সর্ৱ্ৱমেতদ্ ঘটতাম্; অননতরং দূতস্তস্যাঃ সমীপাৎ প্রতস্থে|
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
৩৯অথ কতিপযদিনাৎ পরং মরিযম্ তস্মাৎ পর্ৱ্ৱতমযপ্রদেশীযযিহূদাযা নগরমেকং শীঘ্রং গৎৱা
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
৪০সিখরিযযাজকস্য গৃহং প্রৱিশ্য তস্য জাযাম্ ইলীশেৱাং সম্বোধ্যাৱদৎ|
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
৪১ততো মরিযমঃ সম্বোধনৱাক্যে ইলীশেৱাযাঃ কর্ণযোঃ প্রৱিষ্টমাত্রে সতি তস্যা গর্ব্ভস্থবালকো ননর্ত্ত| তত ইলীশেৱা পৱিত্রেণাত্মনা পরিপূর্ণা সতী
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
৪২প্রোচ্চৈর্গদিতুমারেভে, যোষিতাং মধ্যে ৎৱমেৱ ধন্যা, তৱ গর্ব্ভস্থঃ শিশুশ্চ ধন্যঃ|
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
৪৩ৎৱং প্রভোর্মাতা, মম নিৱেশনে ৎৱযা চরণাৱর্পিতৌ, মমাদ্য সৌভাগ্যমেতৎ|
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
৪৪পশ্য তৱ ৱাক্যে মম কর্ণযোঃ প্রৱিষ্টমাত্রে সতি মমোদরস্থঃ শিশুরানন্দান্ ননর্ত্ত|
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
৪৫যা স্ত্রী ৱ্যশ্ৱসীৎ সা ধন্যা, যতো হেতোস্তাং প্রতি পরমেশ্ৱরোক্তং ৱাক্যং সর্ৱ্ৱং সিদ্ধং ভৱিষ্যতি|
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
৪৬তদানীং মরিযম্ জগাদ| ধন্যৱাদং পরেশস্য করোতি মামকং মনঃ|
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
৪৭মমাত্মা তারকেশে চ সমুল্লাসং প্রগচ্ছতি|
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
৪৮অকরোৎ স প্রভু র্দুষ্টিং স্ৱদাস্যা দুর্গতিং প্রতি| পশ্যাদ্যারভ্য মাং ধন্যাং ৱক্ষ্যন্তি পুরুষাঃ সদা|
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
৪৯যঃ সর্ৱ্ৱশক্তিমান্ যস্য নামাপি চ পৱিত্রকং| স এৱ সুমহৎকর্ম্ম কৃতৱান্ মন্নিমিত্তকং|
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
৫০যে বিভ্যতি জনাস্তস্মাৎ তেষাং সন্তানপংক্তিষু| অনুকম্পা তদীযা চ সর্ৱ্ৱদৈৱ সুতিষ্ঠতি|
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
৫১স্ৱবাহুবলতস্তেন প্রাকাশ্যত পরাক্রমঃ| মনঃকুমন্ত্রণাসার্দ্ধং ৱিকীর্য্যন্তেঽভিমানিনঃ|
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
৫২সিংহাসনগতাল্লোকান্ বলিনশ্চাৱরোহ্য সঃ| পদেষূচ্চেষু লোকাংস্তু ক্ষুদ্রান্ সংস্থাপযত্যপি|
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
৫৩ক্ষুধিতান্ মানৱান্ দ্রৱ্যৈরুত্তমৈঃ পরিতর্প্য সঃ| সকলান্ ধনিনো লোকান্ ৱিসৃজেদ্ রিক্তহস্তকান্|
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
৫৪ইব্রাহীমি চ তদ্ৱংশে যা দযাস্তি সদৈৱ তাং| স্মৃৎৱা পুরা পিতৃণাং নো যথা সাক্ষাৎ প্রতিশ্রুতং| (aiōn g165)
৫৫ইস্রাযেল্সেৱকস্তেন তথোপক্রিযতে স্ৱযং||
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
৫৬অনন্তরং মরিযম্ প্রাযেণ মাসত্রযম্ ইলীশেৱযা সহোষিৎৱা ৱ্যাঘুয্য নিজনিৱেশনং যযৌ|
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
৫৭তদনন্তরম্ ইলীশেৱাযাঃ প্রসৱকাল উপস্থিতে সতি সা পুত্রং প্রাসোষ্ট|
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
৫৮ততঃ পরমেশ্ৱরস্তস্যাং মহানুগ্রহং কৃতৱান্ এতৎ শ্রুৎৱা সমীপৱাসিনঃ কুটুম্বাশ্চাগত্য তযা সহ মুমুদিরে|
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
৫৯তথাষ্টমে দিনে তে বালকস্য ৎৱচং ছেত্তুম্ এত্য তস্য পিতৃনামানুরূপং তন্নাম সিখরিয ইতি কর্ত্তুমীষুঃ|
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
৬০কিন্তু তস্য মাতাকথযৎ তন্ন, নামাস্য যোহন্ ইতি কর্ত্তৱ্যম্|
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
৬১তদা তে ৱ্যাহরন্ তৱ ৱংশমধ্যে নামেদৃশং কস্যাপি নাস্তি|
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
৬২ততঃ পরং তস্য পিতরং সিখরিযং প্রতি সঙ্কেত্য পপ্রচ্ছুঃ শিশোঃ কিং নাম কারিষ্যতে?
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
৬৩ততঃ স ফলকমেকং যাচিৎৱা লিলেখ তস্য নাম যোহন্ ভৱিষ্যতি| তস্মাৎ সর্ৱ্ৱে আশ্চর্য্যং মেনিরে|
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
৬৪তৎক্ষণং সিখরিযস্য জিহ্ৱাজাড্যেঽপগতে স মুখং ৱ্যাদায স্পষ্টৱর্ণমুচ্চার্য্য ঈশ্ৱরস্য গুণানুৱাদং চকার|
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
৬৫তস্মাচ্চতুর্দিক্স্থাঃ সমীপৱাসিলোকা ভীতা এৱমেতাঃ সর্ৱ্ৱাঃ কথা যিহূদাযাঃ পর্ৱ্ৱতমযপ্রদেশস্য সর্ৱ্ৱত্র প্রচারিতাঃ|
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
৬৬তস্মাৎ শ্রোতারো মনঃসু স্থাপযিৎৱা কথযাম্বভূৱুঃ কীদৃশোযং বালো ভৱিষ্যতি? অথ পরমেশ্ৱরস্তস্য সহাযোভূৎ|
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
৬৭তদা যোহনঃ পিতা সিখরিযঃ পৱিত্রেণাত্মনা পরিপূর্ণঃ সন্ এতাদৃশং ভৱিষ্যদ্ৱাক্যং কথযামাস|
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
৬৮ইস্রাযেলঃ প্রভু র্যস্তু স ধন্যঃ পরমেশ্ৱরঃ| অনুগৃহ্য নিজাল্লোকান্ স এৱ পরিমোচযেৎ|
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
৬৯ৱিপক্ষজনহস্তেভ্যো যথা মোচ্যামহে ৱযং| যাৱজ্জীৱঞ্চ ধর্ম্মেণ সারল্যেন চ নির্ভযাঃ|
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
৭০সেৱামহৈ তমেৱৈকম্ এতৎকারণমেৱ চ| স্ৱকীযং সুপৱিত্রঞ্চ সংস্মৃত্য নিযমং সদা|
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
৭১কৃপযা পুরুষান্ পূর্ৱ্ৱান্ নিকষার্থাত্তু নঃ পিতুঃ| ইব্রাহীমঃ সমীপে যং শপথং কৃতৱান্ পুরা|
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
৭২তমেৱ সফলং কর্ত্তং তথা শত্রুগণস্য চ| ঋতীযাকারিণশ্চৈৱ করেভ্যো রক্ষণায নঃ|
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
৭৩সৃষ্টেঃ প্রথমতঃ স্ৱীযৈঃ পৱিত্রৈ র্ভাৱিৱাদিভিঃ| (aiōn g165)
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
৭৪যথোক্তৱান্ তথা স্ৱস্য দাযূদঃ সেৱকস্য তু|
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
৭৫ৱংশে ত্রাতারমেকং স সমুৎপাদিতৱান্ স্ৱযম্|
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
৭৬অতো হে বালক ৎৱন্তু সর্ৱ্ৱেভ্যঃ শ্রেষ্ঠ এৱ যঃ| তস্যৈৱ ভাৱিৱাদীতি প্রৱিখ্যাতো ভৱিষ্যসি| অস্মাকং চরণান্ ক্ষেমে মার্গে চালযিতুং সদা| এৱং ধ্ৱান্তেঽর্থতো মৃত্যোশ্ছাযাযাং যে তু মানৱাঃ|
৭৭উপৱিষ্টাস্তু তানেৱ প্রকাশযিতুমেৱ হি| কৃৎৱা মহানুকম্পাং হি যামেৱ পরমেশ্ৱরঃ|
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
৭৮ঊর্দ্ৱ্ৱাৎ সূর্য্যমুদায্যৈৱাস্মভ্যং প্রাদাত্তু দর্শনং| তযানুকম্পযা স্ৱস্য লোকানাং পাপমোচনে|
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
৭৯পরিত্রাণস্য তেভ্যো হি জ্ঞানৱিশ্রাণনায চ| প্রভো র্মার্গং পরিষ্কর্ত্তুং তস্যাগ্রাযী ভৱিষ্যসি||
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
৮০অথ বালকঃ শরীরেণ বুদ্ধ্যা চ ৱর্দ্ধিতুমারেভে; অপরঞ্চ স ইস্রাযেলো ৱংশীযলোকানাং সমীপে যাৱন্ন প্রকটীভূতস্তাস্তাৱৎ প্রান্তরে ন্যৱসৎ|

< ലൂക്കോസ് 1 >