< ലൂക്കോസ് 1 >

1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
ⲁ̅ⲉⲡⲓⲇⲏ ⲟⲩⲙⲏϣ ⲩϩⲓⲧⲟⲧⲟⲩ ⲉ⳿ⲥϧⲉ ϩⲁⲛⲥⲁϫⲓ ⲉⲑⲃⲉ ⲛⲓ⳿ϩⲃⲏⲟⲩⲓ ⲉⲧⲁⲩϫⲱⲕ ⳿ⲉⲃⲟⲗ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧⲉⲛ.
2
ⲃ̅ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁⲩϯ ⳿ⲉⲧⲟⲧⲉⲛ ⳿ⲙⲙⲟϥ ⳿ⲛϫⲉ ⲛⲓϣⲟⲣⲡ ⲉⲧⲁⲩⲛⲁⲩ ⲩⲟϩ ⲁⲩϣⲱⲡⲓ ⲉⲩⲟⲓ ⳿ⲛⲣⲉϥϣⲉⲙϣⲓ ⳿ⲙⲡⲓⲥⲁϫⲓ.
3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
ⲅ̅ⲁⲥⲣⲁⲛⲏⲓ ϩⲱ ⳿ⲉⲁⲓⲙⲟϣⲓ ⳿ⲛⲥⲁ ϩⲱⲃ ⲛⲓⲃⲉⲛ ϧⲉⲛ ⲟⲩⲧⲁϫⲣⲟ ⳿ⲉ⳿ⲥϧⲁⲓ ⲛⲁⲕ ⳿ⲉ⳿ⲫⲣⲏϯ ⳿ⲕⲣⲁⲧⲓⲥⲧⲉ ⲉⲟⲫⲓⲗⲉ.
4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
ⲇ̅ϩⲓⲛⲁ ⳿ⲛⲧⲉⲕⲥⲟⲩⲉⲛ ⲡⲓⲧⲁϫⲣⲟ ⳿ⲛⲧⲉ ⲛⲓⲥⲁϫⲓ ⲛⲏⲉⲧⲁⲩⲉⲣⲕⲁⲑⲏⲭⲓⲛ ⳿ⲙⲙⲟⲕ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧⲟⲩ.
5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
ⲉ̅ⲁⲥϣⲱⲡⲓ ϧⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⲛⲧⲉ ⲏⲣⲱⲇⲏⲥ ⳿ⲡⲟⲩⲣⲟ ⳿ⲛⲧⲉ ϯⲓⲟⲩⲇⲉ⳿ⲁ ⲛⲉ ⲟⲩⲟⲛ ⲟⲩⲟⲩⲏⲃ ⳿ⲉⲡⲉϥⲣⲁⲛ ⲡⲉ ⲍⲁⲭⲁⲣⲓⲁⲥ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲛϣⲉⲙϣⲓ ⳿ⲛⲧⲉ ⲁⲃⲓ⳿ⲁ ⲟⲩⲟϩ ⲧⲉϥ⳿ⲥϩⲓⲙⲓ ⲉ ⲟⲩ⳿ⲉⲃⲟⲗ ⲧⲉ ϧⲉⲛ ⲛⲓϣⲉⲣⲓ ⳿ⲛⲧⲉ ⳿ⲁ⳿ⲁⲣⲱⲛ ⲟⲩⲟϩ ⲡⲉⲥⲣⲁⲛ ⲡⲉ ⳿ⲉⲗⲓⲥⲁⲃⲉⲧ.
6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
ⲋ̅ⲛⲉ ϩⲁⲛ⳿ⲑⲙⲏⲓ ⲇⲉ ⳿ⲙ⳿ⲡⲃ̅ ⲛⲉ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲫϯ ⲉⲩⲙⲟϣⲓ ϧⲉⲛ ⲓ⳿ⲉⲛⲧⲟⲗⲏ ⲧⲏⲣⲟⲩ ⲛⲉⲙ ⲛⲓⲙⲉⲑⲙⲏⲓ ⳿ⲛⲧⲉ Ⲡ⳪ ⲉⲩⲟⲓ ⳿ⲛⲁⲧⲁⲣⲓⲕⲓ.
7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
ⲍ̅ⲟⲩⲟϩ ⲛⲉ ⳿ⲙⲙⲟⲛⲧⲟⲩ ϣⲏⲣⲓ ⳿ⲙⲙⲁⲩ ⲡⲉ ϫⲉ ⲟⲩⲏⲓ ⲛⲉ ⲟⲩⲁⲧϭⲣⲏⲛ ⲧⲉ ⲉⲗⲓⲥⲁⲃⲉⲧ ⲟⲩⲟϩ ⲛⲉ ⲁⲩⲁⲓⲁⲓ ⳿ⲙ⳿ⲡⲃ̅ ⲡⲉ ϧⲉⲛ ⲛⲟⲩ⳿ⲉϩⲟⲟⲩ.
8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
ⲏ̅ⲁⲥϣⲱⲡⲓ ⲇⲉ ⲉϥ⳿ⲓⲣⲓ ⳿ⲛⲧⲉϥⲙⲉⲧⲟⲩⲏⲃ ϧⲉⲛ ϯⲧⲁⲝⲓⲥ ⳿ⲛⲧⲉ ⲛⲉϥ⳿ⲉϩⲟⲟⲩ ⳿ⲛϣⲉⲙϣⲓ ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲫϯ.
9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
ⲑ̅ⲕⲁⲧⲁ ϯⲕⲁϩⲥ ⳿ⲛⲧⲉ ϯⲙⲉⲧⲟⲩⲏⲃ ⲁ ⲡⲓⲱⲡ ⳿ⲓ ⳿ⲉⲣⲟϥ ⳿ⲉ⳿ⲉⲛ ⳿ⲥⲑⲟⲓⲛⲟⲩϥⲓ ⳿ⲉ⳿ϩⲣⲏⲓ ⲟⲩⲟϩ ⲁϥϣⲉ ⲛⲁϥ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲓⲉⲣⲫⲉⲓ ⳿ⲛⲧⲉ Ⲡ⳪.
10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
ⲓ̅ⲟⲩⲟϩ ⲛⲁⲣⲉ ⲡⲓⲙⲏϣ ⲧⲏⲣϥ ⳿ⲛⲧⲉ ⲡⲓⲗⲁⲟⲥ ⲛⲁⲩⲧⲱⲃϩ ⲥⲁⲃⲟⲗ ⳿ⲙ⳿ⲫⲛⲁⲩ ⳿ⲙⲡⲓ⳿ⲥⲑⲟⲓⲛⲟⲩϥⲓ.
11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
ⲓ̅ⲁ̅ⲁϥⲟⲩⲱⲛϩ ⲇⲉ ⳿ⲉⲣⲟϥ ⳿ⲛϫⲉ ⲟⲩⲁⲅⲅⲉⲗⲟⲥ ⳿ⲛⲧⲉ Ⲡ⳪ ⲉϥⲟϩⲓ ⳿ⲉⲣⲁⲧϥ ⲥⲁⲟⲩ⳿ⲓⲛⲁⲙ ⳿ⲙⲡⲓⲙⲁ⳿ⲛⲉⲣϣⲱⲟⲩϣⲓ ⳿ⲛⲧⲉ ⲡⲓ⳿ⲥⲑⲟⲓⲛⲟⲩϥⲓ.
12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
ⲓ̅ⲃ̅ⲟⲩⲟϩ ⲉⲧⲁϥⲛⲁⲩ ⳿ⲛϫⲉ ⲍⲁⲭⲁⲣⲓⲁⲥ ϥ⳿ϣⲑⲟⲣⲧⲉⲣ ⲟⲩⲟϩ ⲩϩⲟϯ ⲁⲥ⳿ⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱϥ.
13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
ⲓ̅ⲅ̅ⲡⲉϫⲁϥ ⲇⲉ ⲛⲁϥ ⳿ⲛϫⲉ ⲡⲓⲁⲅⲅⲉⲗⲟⲥ ϫⲉ ⳿ⲙⲡⲉⲣⲉⲣϩⲟϯ ⲍⲁⲭⲁⲣⲓⲁⲥ ϫⲉ ⲟⲩⲏⲓ ⲁⲩⲥⲱⲧⲉⲙ ⲉⲡⲉⲕⲧⲱⲃϩ ⲟⲩⲟϩ ⲧⲉⲕ⳿ⲥϩⲓⲙⲓ ⳿ⲉⲗⲓⲥⲁⲃⲉⲧ ⲉⲥ⳿ⲉⲙⲓⲥⲓ ⲛⲁⲕ ⳿ⲛⲟⲩϣⲏⲣⲓ ⲟⲩⲟϩ ⲉⲕ⳿ⲉⲙⲟⲩϯ ⳿ⲉⲡⲉϥⲣⲁⲛ ϫⲉ ⲓⲱⲁⲛⲛⲏⲥ.
14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
ⲓ̅ⲇ̅ⲟⲩⲟϩ ⲉⲣⲉ ⲟⲩⲣⲁϣⲓ ⲱⲡⲓ ⲁⲕ ⲛⲉⲙ ⲟⲩⲑⲉⲗⲏⲗ ⲟⲩⲟϩ ⲉⲣⲉ ⲟⲩⲙⲏϣ ⲣⲁϣⲓ ⳿ⲉϫⲉⲛ ⲡⲉϥϫⲓⲛⲙⲓⲥⲓ.
15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
ⲓ̅ⲉ̅⳿ϥⲛⲁϣⲱⲡⲓ ⲅⲁⲣ ⲉϥⲟⲓ ⳿ⲛⲛⲓϣϯ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲠ⳪ ⲟⲩⲟϩ ⲟⲩⲏⲣⲡ ⲛⲉⲙ ⲩⲥⲓⲕⲉⲣⲁ ⳿ⲛⲛⲉϥⲥⲱⲟⲩ ⲟⲩⲟϩ ⳿ϥⲛⲁⲙⲟϩ ⳿ⲉⲃⲟⲗ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⲉϥⲟⲩⲁⲃ ⲓⲥϫⲉⲛ ⲉϥϧⲉⲛ ⳿ⲑⲛⲉϫⲓ ⳿ⲛⲧⲉ ⲧⲉϥⲙⲁⲩ.
16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
ⲓ̅ⲋ̅ⲟⲩⲟϩ ⲉϥ⳿ⲉ⳿ⲑⲣⲉ ⲟⲩⲙⲏϣ ⳿ⲛⲧⲉ ⲉⲛϣⲏⲣⲓ ⳿ⲙⲡⲓⲥ̅ⲗ̅ ⲕⲟⲧⲟⲩ ⳿ⲉⲠ⳪ ⲡⲟⲩⲛⲟⲩϯ.
17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
ⲓ̅ⲍ̅ⲟⲩⲟϩ ⳿ⲛⲑⲟϥ ⳿ϥⲛⲁⲉⲣϣⲟⲣⲡ ⳿ⲛ⳿ⲓ ϧⲁϫⲱϥ ⳿ⲙⲡⲉϥ⳿ⲙⲑⲟ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⲛⲉⲙ ⲟⲩϫⲟⲙ ⳿ⲛⲧⲉ ⲏⲗⲓⲁⲥ ⲉⲧⲁⲥⲑⲉ ⳿ⲡϩⲏⲧ ⳿ⲛϩⲁⲛⲓⲟϯ ⳿ⲉⲛⲟⲩϣⲏⲣⲓ ⲛⲉⲙ ⲛⲏⲉⲧⲟⲓ ⳿ⲛⲁⲧⲑⲱⲧ ⳿ⲛϩⲏⲧ ϧⲉⲛ ⳿ⲫⲙⲉⲩⲓ ⳿ⲛⲧⲉ ⲛⲓ⳿ⲑⲙⲏⲓ ⳿ⲉⲥⲉⲃⲧⲉ ⲟⲩⲗⲁⲟⲥ ⳿ⲙⲠ⳪ ⳿ⲉⲁⲩ⳿ⲑⲙⲁⲓⲟϥ.
18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
ⲓ̅ⲏ̅ⲩⲟϩ ⲡⲉϫⲉ ⲍⲁⲭⲁⲣⲓⲁⲥ ⳿ⲙⲡⲓⲁⲅⲅⲉⲗⲟⲥ ϫⲉ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲟⲩ ϯⲛⲁ⳿ⲉⲙⲓ ⳿ⲉⲫⲁⲓ ⳿ⲁⲛⲟⲕ ⲅⲁⲣ ⲟⲩϧⲉⲗⲗⲟ ⲟⲩⲟϩ ⲧⲁ⳿ⲥϩⲓⲙⲓ ⲁⲥⲁⲓⲁⲓ ϧⲉⲛ ⲛⲉⲥ⳿ⲉϩⲟⲟⲩ.
19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
ⲓ̅ⲑ̅ⲟⲩⲟϩ ⲁϥⲉⲣⲟⲩⲱ ⳿ⲛϫⲉ ⲡⲓⲁⲅⲅⲉⲗⲟⲥ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⳿ⲁⲛⲟⲕ ⲡⲉ ⲅⲁⲃⲣⲓⲏⲗ ⲫⲏⲉⲧⲟϩⲓ ⳿ⲉⲣⲁⲧϥ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲫϯ ⲟⲩⲟϩ ⲁⲩⲧⲁⲟⲩⲟⲓ ⳿ⲉⲥⲁϫⲓ ⲉⲙⲁⲕ ⲟⲩⲟϩ ⳿ⲉϩⲓϣⲉⲛⲛⲟⲩϥⲓ ⲛⲁⲕ ⳿ⲛⲛⲁⲓ.
20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
ⲕ̅ⲟⲩⲟϩ ϩⲏⲡⲡⲉ ⲉⲕ⳿ⲉϣⲱⲡⲓ ⲉⲕⲭⲱ ⳿ⲛⲣⲱⲕ ⲟⲩⲟϩ ⳿ⲙⲙⲟⲛ ⳿ϣϫⲟⲙ ⳿ⲙⲙⲟⲕ ⳿ⲉⲥⲁϫⲓ ϣⲁ ⲡⲓ⳿ⲉϩⲟⲟⲩ ⲉⲧⲉ ⲁⲓ ⲛⲁϣⲱⲡⲓ ⳿ⲙⲙⲟϥ ⳿ⲙ⳿ⲫⲙⲁ ϫⲉ ⳿ⲙⲡⲉⲕⲛⲁϩϯ ⳿ⲉⲛⲁⲥⲁϫⲓ ⲛⲁⲓ ⲉⲑⲛⲁϫⲱⲕ ⳿ⲉⲃⲟⲗ ϧⲉⲛ ⲡⲟⲩⲥⲏⲟⲩ.
21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
ⲕ̅ⲁ̅ⲟⲩⲟϩ ⲛⲁⲣⲉ ⲡⲓⲗⲁⲟⲥ ⲧⲏⲣϥ ϫⲟⲩϣⲧ ⳿ⲉⲃⲟⲗ ϧⲁϫⲱϥ ⳿ⲛⲍⲁⲭⲁⲣⲓⲁⲥ ⲟⲩⲟϩ ⲛⲁⲩⲉⲣ⳿ϣⲫⲏ ⲣⲓ ⲡⲉ ⲉⲑⲃⲉϫⲉ ⲁϥⲱⲥⲕ ⳿ⲛϧⲟⲩⲛ ϧⲉⲛ ⲡⲓⲉⲣⲫⲉⲓ.
22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
ⲕ̅ⲃ̅ⲉⲧⲁϥ⳿ⲓ ⲇⲉ ⳿ⲉⲃⲟⲗ ⲛⲁϥ⳿ϣϫⲉⲙϫⲟⲙ ⲛⲥⲁϫⲓ ⲛⲉⲙⲱⲟⲩ ⲁⲛ ⲡⲉ ⲟⲩⲟϩ ⲁⲩ⳿ⲉⲙⲓ ϫⲉ ⲟⲩⲟⲩⲱⲛϩ ⲡⲉⲧⲁϥⲛⲁⲩ ⳿ⲉⲣⲟϥ ⳿ⲛϧⲟⲩⲛ ϧⲉⲛ ⲡⲓⲉⲣⲫⲉⲓ ⲟⲩⲟϩ ⳿ⲛⲑⲟϥ ⲛⲁϥϭⲱⲣⲉⲙ ⳿ⲉⲣⲱⲟⲩ ⲡⲉ ⲟⲩⲟϩ ϥⲟϩⲓ ϥⲟⲓ ⳿ⲛ⳿ⲉⲃⲟ.
23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
ⲕ̅ⲅ̅ⲟⲩⲟϩ ⲁⲥϣⲱⲡⲓ ⲉⲧⲁⲩⲙⲟϩ ⳿ⲉⲃⲟⲗ ⳿ⲛϫⲉ ⲛⲉϥ⳿ⲉϩⲟⲟⲩ ⳿ⲛϣⲉⲙϣⲓ ⲁϥϣⲉ ⲛⲁϥ ⳿ⲉⲡⲉϥⲏⲓ.
24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
ⲕ̅ⲇ̅ⲙⲉⲛⲉⲛⲥⲁ ⲛⲁⲓ⳿ⲉϩⲟⲟⲩ ⲇⲉ ⲉⲧⲉ⳿ⲙⲙⲁⲩ ⲁⲥⲉⲣⲃⲟⲕⲓ ⳿ⲛϫⲉ ⳿ⲉⲗⲓⲥⲁⲃⲉⲧ ⲧⲉϥ⳿ⲥϩⲓⲙⲓ ⲟⲩⲟϩ ⲛⲁⲥϩⲱⲡ ⳿ⲙⲙⲟⲥ ⲡⲉ ⳿ⲛⲉ̅ ⳿ⲛ⳿ⲁⲃⲟⲧ ⲉⲥϫⲱ ⳿ⲙⲙⲟⲥ.
25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
ⲕ̅ⲉ̅ϫⲉ ⲡⲁⲓⲣⲏϯ ⲡⲉⲧⲁ Ⲡ⳪ ⲁⲓϥ ⲏⲓ ⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⲉⲧⲁϥϫⲟⲩϣⲧ ⳿ⲉⲣⲟⲓ ⳿ⲛϧⲏⲧⲟⲩ ⳿ⲉⲱⲗⲓ ⳿ⲙⲡⲁϣⲱϣ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲓⲣⲱⲙⲓ.
26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
ⲕ̅ⲋ̅ϧⲉⲛ ⲡⲓⲁⲃⲟⲧ ⲇⲉ ⳿ⲙⲙⲁϩⲋ̅ ⲁⲩⲟⲩⲱⲣⲡ ⳿ⲛⲅⲁⲃⲣⲓⲏⲗ ⲓⲁⲅⲅⲉⲗⲟⲥ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲫϯ ⳿ⲉⲟⲩⲃⲁⲕⲓ ⳿ⲛⲧⲉ ϯⲅⲁⲗⲓⲗⲉ⳿ⲁ ⳿ⲉⲡⲉⲥⲣⲁⲛ ⲡⲉ ⲛⲁⲍⲁⲣⲉⲑ.
27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
ⲕ̅ⲍ̅ϩⲁ ⲟⲩⲡⲁⲣⲑⲉⲛⲟⲥ ⳿ⲉⲁⲩⲱⲡ ⳿ⲛⲥⲱⲥ ⳿ⲛⲟⲩⲣⲱⲙⲓ ⳿ⲉⲡⲉϥⲣⲁⲛ ⲡⲉ ⲓⲱⲥⲏⲫ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲡⲏⲓ ⳿ⲛⲇⲁⲩⲓⲇ ⲟⲩⲟϩ ⳿ⲫⲣⲁⲛ ⳿ⲛϯⲡⲁⲣⲑⲉⲛⲟⲥ ⲡⲉ ⲙⲁⲣⲓⲁⲙ.
28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
ⲕ̅ⲏ̅ⲟⲩⲟϩ ⲉⲧⲁϥϣⲉ ⲛⲁϥ ⳿ⲉϧⲟⲩⲛ ϣⲁⲣⲟⲥ ⲡⲉϫⲁϥ ⲁⲥ ϫⲉ ⲭⲉⲣⲉ ⲑⲏ ⲉⲑⲙⲉϩ ⳿ⲛ⳿ϩⲙⲟⲧ Ⲡ⳪ ⲛⲉⲙⲉ.
29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
ⲕ̅ⲑ̅⳿ⲛⲑⲟⲥ ⲇⲉ ⲁⲥ⳿ϣⲑⲟⲣⲧⲉⲣ ⳿ⲉϫⲉⲛ ⲡⲁⲓⲥⲁϫⲓ ⲟⲩⲟϩ ⲛⲁⲥⲙⲟⲕⲙⲉⲕ ⲡⲉ ϫⲉ ⲟⲩ ⲁϣ ⳿ⲛⲣⲏϯ ⲡⲉ ⲡⲁⲓⲁⲥⲡⲁⲥⲙⲟⲥ.
30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
ⲗ̅ⲟⲩⲟϩ ⲡⲉϫⲉ ⲡⲓⲁⲅⲅⲉⲗⲟⲥ ⲛⲁⲥ ϫⲉ ⳿ⲙⲡⲉⲣⲉⲣϩⲟϯ ⲙⲁⲣⲓⲁⲙ ⲁⲣⲉϫⲓⲙⲓ ⲅⲁⲣ ⳿ⲛⲟⲩ⳿ϩⲙⲟⲧ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲫϯ.
31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
ⲗ̅ⲁ̅ⲟⲩⲟϩ ⲏⲡⲡⲉ ⲧⲉⲣⲁⲉⲣⲃⲟⲕⲓ ⲟⲩⲟϩ ⳿ⲛⲧⲉⲙⲓⲥⲓ ⳿ⲛⲟⲩϣⲏⲣⲓ ⲟⲩⲟϩ ⲉⲣ⳿ⲉⲙⲟⲩϯ ⳿ⲉⲡⲉϥⲣⲁⲛ ϫⲉ Ⲓⲏ̅ⲥ̅.
32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
ⲗ̅ⲃ̅ⲫⲁⲓ ⲉϥ⳿ⲉⲉⲣⲟⲩⲛⲓϣϯ ⲟⲩⲟϩ ⲉⲩ⳿ⲉⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲡϣⲏⲣⲓ ⳿ⲙⲡⲉⲧϭⲟⲥⲓ ⲟⲩⲟϩ ⲉϥ⳿ⲉϯ ⲛⲁϥ ⳿ⲛϫⲉ Ⲡ⳪ ⲫϯ ⳿ⲙ⳿ⲡ⳿ⲑⲣⲟⲛⲟⲥ ⳿ⲛⲇⲁⲩⲓⲇ ⲡⲉϥⲓⲱⲧ.
33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
ⲗ̅ⲅ̅ⲟⲩⲟϩ ⳿ϥⲛⲁⲉⲣⲟⲩⲣⲟ ⳿ⲉϫⲉⲛ ⳿ⲡⲏⲓ ⳿ⲛⲓⲁⲕⲱⲃ ϣⲁ ⳿ⲉⲛⲉϩ ⲩⲟϩ ⳿ⲛⲛⲉ ϧⲁ⳿ⲉ ϣⲱⲡⲓ ⳿ⲛⲧⲉϥⲙⲉⲧⲟⲩⲣⲟ. (aiōn g165)
34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
ⲗ̅ⲇ̅ⲡⲉϫⲉ ⲙⲁⲣⲓⲁⲙ ⲇⲉ ⳿ⲙⲡⲓⲁⲅⲅⲉⲗⲟⲥ ϫⲉ ⲡⲱⲥ ⲫⲁⲓ ⲛⲁϣⲱⲡⲓ ⳿ⲙⲙⲟⲓ ⲉⲡⲓⲇⲏ ϯⲥⲱⲟⲩⲛ ⳿ⲛϩⲁⲓ ⲁⲛ.
35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
ⲗ̅ⲉ̅ⲟⲩⲟϩ ⲁϥⲉⲣⲟⲩⲱ ⳿ⲛϫⲉ ⲡⲓⲁⲅⲅⲉⲗⲟⲥ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲟⲩⲡ͞ⲛⲁ̅ ⲉϥⲟⲩⲁⲃ ⳿ϥⲛⲁ⳿ⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱ ⲟⲩⲟϩ ⲟⲩϫⲟⲙ ⳿ⲛⲧⲉ ⲡⲉⲧϭⲟⲥⲓ ⲉⲑⲛⲁⲉⲣϧⲏ ⲓⲃⲓ ⲉⲣⲟ ⲉⲑⲃⲉⲫⲁⲓ ⲫⲏⲉⲧⲟⲩⲛⲁⲙⲁⲥϥ ⳿ϥⲟⲩⲁⲃ ⲉⲩ⳿ⲉⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⳿ⲡϣⲏⲣⲓ ⳿ⲙⲫϯ.
36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
ⲗ̅ⲋ̅ⲟⲩⲟϩ ϩⲏⲡⲡⲉ ⲓⲥ ⲉⲗⲓⲥⲁⲃⲉⲧ ⲧⲉⲥⲥⲩⲅⲅⲉⲛⲏ ⲥ ⲁⲥⲉⲣⲃⲟⲕⲓ ⲱⲥ ⳿ⲛⲟⲩϣⲏⲣⲓ ϧⲉⲛ ⲧⲉⲥⲙⲉⲧϧⲉⲗⲗⲱ ⲟⲩⲟϩ ⲫⲁⲓ ⲡⲉⲥⲙⲁϩⲋ̅ ⳿ⲛ⳿ⲁⲃⲟⲧ ⲡⲉ ⲑⲏ ⲉⲧⲟⲩⲙⲟⲩϯ ⳿ⲉⲣⲟⲥ ϫⲉ ϯⲁⲧϭⲣⲏⲛ.
37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
ⲗ̅ⲍ̅ϫⲉ ⳿ⲙⲙⲟⲛ ⳿ϩⲗⲓ ⳿ⲛⲥⲁϫⲓ ⲓ ⲛⲁⲧϫⲟⲙ ϧⲁⲧⲉⲛ ⲫϯ.
38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
ⲗ̅ⲏ̅ⲡⲉϫⲉ ⲙⲁⲣⲓⲁⲙ ⲇⲉ ϫⲉ ⲓⲥ ϯⲃⲱⲕⲓ ⳿ⲛⲧⲉ Ⲡ⳪ ⲉⲥ⳿ⲉϣⲱⲡⲓ ⲛⲏⲓ ⲕⲁⲧⲁ ⲡⲉⲕⲥⲁϫⲓ ⲟⲩⲟϩ ⲁϥϣⲉ ⲛⲁϥ ⳿ⲉⲃⲟⲗ ϩⲁⲣⲟⲥ ⲛϫⲉ ⲡⲓⲁⲅⲅⲉⲗⲟⲥ.
39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
ⲗ̅ⲑ̅ⲁⲥⲧⲱⲛⲥ ⲇⲉ ⳿ⲛϫⲉ ⲙⲁⲣⲓⲁⲙ ϧⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲁⲥϣⲉ ⲛⲁⲥ ϧⲉⲛ ⲟⲩⲓⲏⲥ ⳿ⲉⲡⲓⲓⲁⲛⲧⲱⲟⲩ ⳿ⲉⲟⲩⲃⲁⲕⲓ ⳿ⲛⲧⲉ ⲓⲟⲩⲇⲁ.
40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
ⲙ̅ⲟⲩⲟϩ ⲁⲥϣⲉ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ⲡⲏⲓ ⳿ⲛⲍⲁⲭⲁⲣⲓⲁⲥ ⲟⲩⲟϩ ⲁⲥⲉⲣⲁⲥⲡⲁⲍⲉⲥⲑⲉ ⳿ⲛ⳿ⲉⲗⲓⲥⲁⲃⲉⲧ.
41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
ⲙ̅ⲁ̅ⲟⲩⲟϩ ⲁⲥϣⲱⲡⲓ ⲉⲧⲁⲥⲥⲱⲧⲉⲙ ⳿ⲛϫⲉ ⳿ⲉⲗⲓⲥⲁⲃⲉⲧ ⳿ⲉ⳿ⲡⲁⲥⲡⲁⲥⲙⲟⲥ ⳿ⲙⲙⲁⲣⲓⲁⲙ ⲁϥⲕⲓⲙ ⳿ⲛϫⲉ ⲡⲓⲙⲁⲥ ϧⲉⲛ ⲧⲉⲥⲛⲉϫⲓ ⲟⲩⲟϩ ⲁⲥⲙⲟϩ ⳿ⲉⲃⲟⲗ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⲉϥⲟⲩⲁⲃ ⳿ⲛϫⲉ ⳿ⲉⲗⲓⲥⲁⲃⲉⲧ.
42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
ⲙ̅ⲃ̅ⲩⲟϩ ⲁⲥⲱϣ ⳿ⲉ⳿ⲡϣⲱⲓ ϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲛ⳿ⲥⲙⲏ ⲟⲩⲟϩ ⲡⲉϫⲁⲥ ⲧⲉ⳿ⲥⲙⲁⲣⲱⲟⲩⲧ ⳿ⲛⲑⲟ ϧⲉⲛ ⲛⲓϩⲓ⳿ⲟⲙⲓ ⲟⲩⲟϩ ⳿ϥ⳿ⲥⲙⲁⲣⲱⲟⲩⲧ ⳿ⲛϫⲉ ⳿ⲡⲟⲩⲧⲁϩ ⳿ⲛⲧⲉ ⲧⲉⲛⲉϫⲓ.
43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
ⲙ̅ⲅ̅ⲫⲁⲓ ⲟⲩ⳿ⲉⲃⲟⲗ ⲑⲱⲛ ⲛⲏⲓ ⲡⲉ ϫⲉ ⳿ⲛⲧⲉ ⳿ⲑⲙⲁⲩ ⳿ⲙⲡⲁϫ̅ⲥ̅ ⳿ⲓ ϩⲁⲣⲟⲓ.
44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
ⲙ̅ⲇ̅ϩⲏⲡⲡⲉ ⲅⲁⲣ ⲓⲥϫⲉⲛ ⲉⲧⲁⲥϣⲱⲡⲓ ⳿ⲛϫⲉ ⳿ⲧ⳿ⲥⲙⲏ ⳿ⲛⲧⲉ ⲉⲁⲥⲡⲁⲥⲙⲟⲥ ⲉⲛ ⲛⲁⲙⲁϣϫ ⲁϥⲕⲓⲙ ⳿ⲛϫⲉ ⲡⲓⲙⲁⲥ ϧⲉⲛ ⲟⲩⲑⲉⲗⲏⲗ ϧⲉⲛ ⲧⲁⲛⲉϫⲓ.
45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
ⲙ̅ⲉ̅ⲟⲩⲟϩ ⲱⲟⲩ⳿ⲛⲓⲁⲧⲥ ⳿ⲛⲑⲏ ⲉⲧⲁⲥⲛⲁϩϯ ϫⲉ ⳿ⲡϫⲱⲕ ⳿ⲉⲃⲟⲗ ⲛⲁϣⲱⲡⲓ ⳿ⲛⲛⲏ ⲧⲁⲩⲥⲁϫⲓ ⳿ⲙⲙⲱⲟⲩ ⲛⲁⲥ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ Ⲡ⳪.
46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
ⲙ̅ⲋ̅ⲟⲩⲟϩ ⲡⲉϫⲉ ⲙⲁⲣⲓⲁⲙ ⲁ ⲧⲁⲯⲩⲭⲏ ϭⲓⲥⲓ ⳿ⲙⲠ⳪.
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
ⲙ̅ⲍ̅ⲟⲩⲟϩ ⲁ ⲡⲁⲡ͞ⲛⲁ̅ ⲑⲉⲗⲏⲗ ⳿ⲉϫⲉⲛ ϯ ⲡⲁⲥⲱⲧⲏⲣ.
48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
ⲙ̅ⲏ̅ϫⲉ ⲁϥϫⲟⲩϣⲧ ⳿ⲉ⳿ϧⲣⲏⲓ ⳿ⲉϫⲉⲛ ⳿ⲡⲑⲉⲃⲓⲟ ⳿ⲛⲧⲉ ⲧⲉϥⲃⲱⲕⲓ ϩⲏⲡⲡⲉ ⲅⲁⲣ ⲓⲥϫⲉⲛ ϯⲛⲟⲩ ⲥⲉⲛⲁⲉⲣⲙⲁⲕⲁⲣⲓⲍⲓⲛ ⳿ⲙⲙⲟⲓ ⳿ⲛϫⲉ ⲓⲅⲉⲛⲉ⳿ⲁ ⲏⲣⲟⲩ.
49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
ⲙ̅ⲑ̅ϫⲉ ⲁϥ⳿ⲓⲣⲓ ⲛⲏⲓ ⳿ⲛϩⲁⲛⲙⲉⲑⲛⲓϣϯ ⳿ⲛϫⲉ ⲫⲏⲉⲧϫⲟⲣ ⲟⲩⲟϩ ⳿ϥⲟⲩⲁⲃ ⳿ⲛϫⲉ ⲡⲉϥⲣⲁⲛ.
50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
ⲛ̅ⲟⲩⲟϩ ⲡⲉϥⲛⲁⲓ ϣⲱⲡⲓ ϣⲁ ϩⲁⲛϫⲱⲟⲩ ⲛⲉⲙ ϩⲁⲛϫⲱⲟⲩ ⳿ⲛⲛⲏⲉⲧⲉⲣϩⲟϯ ϧⲁⲧⲉϥϩⲏ.
51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
ⲛ̅ⲁ̅ⲁϥ⳿ⲓⲣⲓ ⳿ⲛⲟⲩⲁⲙⲁϩⲓ ϧⲉⲛ ⲡⲉϥ⳿ϫⲫⲟⲓ ⲁϥϫⲱⲣ ⳿ⲉⲃⲟⲗ ⳿ⲛⲛⲓϭⲁⲥⲓϩⲏⲧ ϧⲉⲛ ⳿ⲫⲙⲉⲩⲓ ⳿ⲛⲧⲉ ⲡⲟⲩϩⲏⲧ.
52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
ⲛ̅ⲃ̅ⲁϥⲣⲱϧⲧ ⳿ⲛϩⲁⲛϫⲱⲣⲓ ⳿ⲉⲃⲟⲗ ϩⲓ ϩⲁⲛ⳿ⲑⲣⲟⲛⲟⲥ ⲟⲩⲟϩ ⲁϥϭⲓⲥⲓ ⳿ⲛⲛⲏⲉⲧⲑⲉⲃⲓⲏⲟⲩⲧ.
53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
ⲛ̅ⲅ̅ⲛⲏⲉⲧϩⲟⲕⲉⲣ ⲁϥ⳿ⲑⲣⲟⲩⲥⲓ ⲛⲁⲅⲁⲑⲟⲛ ⲟⲩⲟϩ ⲛⲏⲉⲧⲟⲓ ⳿ⲛⲣⲁⲙⲁⲟ ⲁϥⲟⲩⲟⲣⲡⲟⲩ ⳿ⲉⲃⲟⲗ ⲉⲩϣⲟⲩⲓⲧ.
54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
ⲛ̅ⲇ̅ⲁϥϯ ⲧⲟⲧϥ ⳿ⲙⲡⲓⲥ̅ⲗ̅ ⲡⲉϥ⳿ⲁⲗⲟⲩ ⳿ⲉⲉⲣ⳿ⲫⲙⲉⲩⲓ ⳿ⲙⲡⲉϥⲛⲁⲓ.
ⲛ̅ⲉ̅ⲁⲧⲁ ⳿ⲫⲣⲏϯ ⲉⲧⲁϥⲥⲁϫⲓ ⲛⲉⲙ ⲛⲉⲛⲓⲟϯ ⲁⲃⲣⲁⲁⲙ ⲛⲉⲙ ⲡⲉϥ⳿ϫⲣⲟϫ ϣⲁ ⳿ⲉⲛⲉϩ. (aiōn g165)
56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
ⲛ̅ⲋ̅ⲁⲥϣⲱⲡⲓ ⲇⲉ ⲛⲉⲙⲁⲥ ⳿ⲛϫⲉ ⲙⲁⲣⲓⲁⲙ ⳿ⲛⲅ̅ ⳿ⲛⲁⲃⲟⲧ ⲟⲩⲟϩ ⲥⲕⲟⲧⲥ ⳿ⲉⲡⲉⲥⲏⲓ.
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
ⲛ̅ⲍ̅ⲁ ⲡⲓⲥⲏⲟⲩ ⲇⲉ ⲙⲟϩ ⳿ⲉⲃⲟⲗ ⳿ⲛⲧⲉ ⳿ⲉⲗⲓⲥⲁⲃⲉⲧ ⳿ⲉ⳿ⲑⲣⲉⲥⲙⲓⲥⲓ ⲟⲩⲟϩ ⲁⲥⲙⲓⲥⲓ ⳿ⲛⲟⲩϣⲏⲣⲓ.
58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
ⲛ̅ⲏ̅ⲟⲩⲟϩ ⲁⲩⲥⲱⲧⲉⲙ ⳿ⲛϫⲉ ⲛⲏ ⲧⲉ⳿ⲙ⳿ⲡⲕⲱϯ ⳿ⲙⲡⲉⲥⲏⲓ ⲛⲉⲙ ⲛⲉⲥⲥⲩⲅⲅⲉⲛⲏⲥ ϫⲉ ⲁ Ⲡ⳪ ⲉⲣ ⲡⲉϥⲛⲁⲓ ⳿ⲛⲟⲩⲛⲓϣϯ ⲛⲉⲙⲁⲥ ⲟⲩⲟϩ ⲛⲁⲩⲣⲁϣⲓ ⲛⲉⲙⲁⲥ ⲡⲉ.
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
ⲛ̅ⲑ̅ⲁⲥϣⲱⲡⲓ ⲇⲉ ϧⲉⲛ ⲓ⳿ⲉϩⲟⲟⲩ ⳿ⲙⲙⲁϩⲏ̅ ⲁⲩ⳿ⲓ ϫⲉ ⳿ⲛⲧⲟⲩⲥⲟⲩⲃⲉ ⲡⲓ⳿ⲁⲗⲟⲩ ⲟⲩⲟϩ ⲛⲁⲩⲙⲟⲩϯ ⳿ⲉⲣⲟϥ ⲡⲉ ⳿ⲉ⳿ⲫⲣⲁⲛ ⳿ⲙⲡⲉϥⲓⲱⲧ ⲍⲁ ⲭⲁⲣⲓⲁⲥ.
60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
ⲝ̅ⲟⲩⲟϩ ⲁⲥⲉⲣⲟⲩⲱ ⳿ⲛϫⲉ ⲉϥⲙⲁⲩ ⲡⲉϫⲁⲥ ϫⲉ ⳿ⲙⲙⲟⲛ ⲁⲗⲗⲁ ⲙⲟⲩϯ ⳿ⲉⲡⲉϥⲣⲁⲛ ϫⲉ ⲓⲱⲁⲛⲛⲏⲥ.
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
ⲝ̅ⲁ̅ⲟⲩⲟϩ ⲡⲉϫⲱⲟⲩ ⲛⲁⲥ ϫⲉ ⳿ⲙⲙⲟⲛ ⳿ϩⲗⲓ ϧⲉⲛ ⲧⲉⲥⲩⲅⲅⲉⲛⲓⲁ ⲉⲩⲙⲟⲩϯ ⲉⲣⲟϥ ⳿ⲙⲡⲁⲓⲣⲁⲛ.
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
ⲝ̅ⲃ̅ⲁⲩϭⲱⲣⲉⲙ ⲇⲉ ⳿ⲉⲡⲉϥⲓⲱⲧ ϫⲉ ⲁⲭ ⲟⲩⲱϣ ⳿ⲉⲙⲟⲩϯ ⳿ⲉⲣⲟϥ ϫⲉ ⲛⲓⲙ.
63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
ⲝ̅ⲅ̅ⲟⲩⲟϩ ⲉⲧⲁϥⲉⲣ⳿ⲉⲧⲓⲛ ⳿ⲛⲟⲩⲡⲓⲛⲁⲕⲓⲥ ⲁϥ⳿ⲥϧⲁⲓ ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲓⲱⲁⲛⲛⲏⲥ ⲡⲉ ⲡⲉϥⲣⲁⲛ ⲟⲩⲟϩ ⲛⲁⲩⲉⲣ⳿ϣⲫⲏⲣⲓ ⲧⲏⲣⲟⲩ ⲡⲉ.
64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
ⲝ̅ⲇ̅ⲁ ⲣⲱϥ ⲇⲉ ⲟⲩⲱⲛ ⳿ⲛϯϩⲟϯ ϧⲉⲛ ⲟⲩϩⲟϯ ⲛⲉⲙ ⲡⲉϥⲗⲁⲥ ⲩⲟϩ ⲁϥⲥⲁϫⲓ ⲡⲉ ⲉϥ⳿ⲥⲙⲟⲩ ⳿ⲉⲫϯ.
65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
ⲝ̅ⲉ̅ⲟⲩⲟϩ ⲁⲥϣⲱⲡⲓ ⳿ⲛϫⲉ ⲟⲩϩⲟϯ ⳿ⲉϫⲉⲛ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲧϣⲟⲡ ⳿ⲙⲡⲟⲩⲕⲱϯ ⲟⲩⲟϩ ⲛⲁⲩⲥⲁϫⲓ ⳿ⲛⲛⲁⲓ ⲧⲏⲣⲟⲩ ϩⲓ ⲓⲓⲁⲛⲧⲱⲟⲩ ⳿ⲛⲧⲉ ⲓⲟⲩⲇⲁ.
66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
ⲝ̅ⲋ̅ⲟⲩⲟϩ ⲛⲁⲩⲙⲟⲕⲙⲉⲕ ⲧⲏⲣⲟⲩ ϧⲉⲛ ⲡⲟⲩϩⲏⲧ ⳿ⲛϫⲉ ⲛⲏⲉⲧⲥⲱⲧⲉⲙ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲟⲩ ϩⲁⲣⲁ ⲡⲉⲑⲛⲁϣⲱⲡⲓ ⲙⲡⲁⲓ⳿ⲁⲗⲟⲩ ⲕⲉ ⲅⲁⲣ ⲛⲁⲣⲉ ⳿ⲧϫⲓϫ ⳿ⲙⲠ⳪ ⲭⲏ ⲛⲉⲙⲁϥ.
67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
ⲝ̅ⲍ̅ⲟⲩⲟϩ ⲍⲁⲭⲁⲣⲓⲁⲥ ⲡⲉϥⲓⲱⲧ ⲁϥⲙⲟϩ ⳿ⲉⲃⲟⲗ ϧⲉⲛ ⲟⲩⲡ͞ⲛⲁ̅ ⲉϥⲟⲩⲁⲃ ⲟⲩⲟϩ ϥⲉⲣ⳿ⲡⲣⲟⲫⲏ ⲧⲉⲩⲓⲛ ⲉϥϫⲱ ⳿ⲙⲙⲟⲥ.
68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
ⲝ̅ⲏ̅⳿ϥ⳿ⲥⲙⲁⲣⲱⲟⲩⲧ ⳿ⲛϫⲉ Ⲡ⳪ ⲫϯ ⳿ⲙⲡⲓⲥ̅ⲗ̅ ϫⲉ ⲁϥϫⲉⲙ⳿ⲡϣⲓⲛⲓ ⲟⲩⲟϩ ⲁϥ⳿ⲓⲣⲓ ⳿ⲛⲟⲩⲥⲱϯ ⳿ⲙⲡⲉϥⲗⲁⲟⲥ.
69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
ⲝ̅ⲑ̅ⲩⲟϩ ⲁϥⲧⲟⲩⲛⲟⲥ ⲟⲩⲧⲁⲡ ⳿ⲛⲛⲟϩⲉⲙ ⲛⲁⲛ ϧⲉⲛ ⳿ⲡⲏⲓ ⳿ⲛⲇⲁⲩⲓⲇ ⲡⲉϥ⳿ⲁⲗⲟⲩ.
70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
ⲟ̅ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧⲁϥⲥⲁϫⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲣⲱⲟⲩ ⳿ⲛⲛⲉϥ⳿ⲡⲣⲟⲫⲏⲧⲏⲥ ⲑⲟⲩⲁⲃ ⲓⲥϫⲉⲛ ⳿ⲡ⳿ⲉⲛⲉϩ. (aiōn g165)
71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
ⲟ̅ⲁ̅ⲟⲩⲛⲟϩⲉⲙ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲉⲛϫⲁϫⲓ ⲛⲉⲙ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲉⲛϫⲓϫ ⳿ⲛⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲑⲙⲟⲥϯ ⳿ⲙⲙⲟⲛ.
72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
ⲟ̅ⲃ̅⳿ⲉ⳿ⲓⲣⲓ ⳿ⲛⲟⲩⲛⲁⲓ ⲉⲙ ⲛⲉⲛⲓⲟϯ ⲟⲩⲟϩ ⳿ⲉⲉⲣ⳿ⲫⲙⲉⲩⲓ ⳿ⲛⲧⲉϥⲇⲓ⳿ⲁⲑⲏⲕⲏ ⲉⲑⲟⲩⲁⲃ.
73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
ⲟ̅ⲅ̅ⲡⲓⲁⲛⲁϣ ⲉⲧⲁϥⲱⲣⲕ ⳿ⲙⲙⲟϥ ⳿ⲛⲁⲃⲣⲁⲁⲙ ⲡⲉⲛⲓⲱⲧ.
74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
ⲟ̅ⲇ̅⳿ⲉ⳿ⲡϫⲓⲛⲧⲏⲓⲥ ⲛⲁⲛ ⲛⲁⲧⲉⲣϩⲟϯ ⳿ⲉⲁⲛⲛⲟϩⲉⲙ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲉⲛϫⲓϫ ⳿ⲛⲛⲉⲛϫⲁϫⲓ ⳿ⲉϣⲉⲙϣⲓ ⳿ⲙⲙⲟϥ.
75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
ⲟ̅ⲉ̅ϧⲉⲛ ⲟⲩⲧⲟⲩⲃⲟ ⲛⲉⲙ ⲟⲩⲙⲉⲑⲙⲏⲓ ⳿ⲙⲡⲉϥ⳿ⲙⲑⲟ ⲛⲛⲉⲛ⳿ⲉϩⲟⲟⲩ ⲏⲣⲟⲩ.
76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
ⲟ̅ⲋ̅ⲟⲩⲟϩ ⳿ⲛⲑⲟⲕ ⲇⲉ ⲡⲓ⳿ⲁⲗⲟⲩ ⲉⲩ⳿ⲉⲙⲟⲩϯ ⳿ⲉⲣⲟⲕ ϫⲉ ⲡⲓ⳿ⲡⲣⲟⲫⲏⲧⲏⲥ ⳿ⲛⲧⲉ ⲡⲉⲧϭⲟⲥⲓ ⳿ⲭⲛⲁⲉⲣϣⲟⲣⲡ ⲅⲁⲣ ⳿ⲙⲙⲟϣⲓ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲠ⳪ ⲉⲥⲉⲃⲧⲉ ⲛⲉϥⲙⲱⲓⲧ.
ⲟ̅ⲍ̅⳿ⲉϯ ⳿ⲛⲟⲩ⳿ⲉⲙⲓ ⳿ⲛⲧⲉ ⳿ⲫⲛⲟϩⲉⲙ ⳿ⲙⲡⲉϥⲗⲁⲟⲥ ϧⲉⲛ ⲟⲩⲭⲱ ⳿ⲉⲃⲟⲗ ⳿ⲛⲧⲉ ϩⲁⲛⲛⲟⲃⲓ.
78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
ⲟ̅ⲏ̅ⲉⲑⲃⲉ ⲛⲓⲙⲉⲧϣⲉⲛϩⲏⲧ ⳿ⲛⲧⲉ ⲫⲛⲁⲓ ⳿ⲙⲡⲉⲛⲛⲟⲩϯ ϧⲉⲛ ⲛⲁⲓ ⲉⲧⲁϥⲛⲁϣⲓⲛⲓ ⳿ⲉⲣⲟⲛ ⳿ⲛϧⲏⲧⲟⲩ ϫⲉ ⲁⲛⲁⲧⲟⲗⲏ ⳿ⲉⲃⲟⲗ ϧⲉⲛ ⳿ⲡϭⲓⲥⲓ.
79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
ⲟ̅ⲑ̅⳿ⲉⲉⲣⲟⲩⲱⲓⲛⲓ ⳿ⲛⲛⲏⲉⲧϩⲉⲙⲥⲓ ϧⲉⲛ ⳿ⲡⲭⲁⲕⲓ ⲛⲉⲙ ⳿ⲧϧⲏⲓⲃⲓ ⳿ⲙ⳿ⲫⲙⲟⲩ ⳿ⲉ⳿ⲡϫⲓⲛⲥⲟⲩⲧⲉⲛ ⲛⲉⲛ ϭⲁⲗⲁⲩϫ ⳿ⲉ⳿ⲫⲙⲱⲓⲧ ⳿ⲛⲧⲉ ϯϩⲓⲣⲏⲛⲏ.
80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
ⲡ̅ⲡⲓ⳿ⲁⲗⲟⲩ ⲇⲉ ⲁϥⲁⲓⲁⲓ ⲟⲩⲟϩ ⲛⲁϥ⳿ⲁⲙⲁϩⲓ ϧⲉⲛ ⲡⲓⲡ͞ⲛⲁ̅ ⲩⲟϩ ⲛⲁϥⲭⲏ ⲡⲉ ϩⲓ ⲛⲓϣⲁϥⲉⲩ ϣⲁ ⲡⲓ⳿ⲉϩⲟⲟⲩ ⳿ⲛⲧⲉ ⲡⲉϥⲟⲩⲱⲛϩ ⳿ⲉⲃⲟⲗ ϣⲁ ⲡⲓⲥ̅ⲗ̅

< ലൂക്കോസ് 1 >