< എസ്രാ 2 >

1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു. 2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം: 3 പരോശിന്റെ പിൻഗാമികൾ 2,172 4 ശെഫത്യാവിന്റെ പിൻഗാമികൾ 372 5 ആരഹിന്റെ പിൻഗാമികൾ 775 6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812 7 ഏലാമിന്റെ പിൻഗാമികൾ 1,254 8 സത്ഥുവിന്റെ പിൻഗാമികൾ 945 9 സക്കായിയുടെ പിൻഗാമികൾ 760 10 ബാനിയുടെ പിൻഗാമികൾ 642 11 ബേബായിയുടെ പിൻഗാമികൾ 623 12 അസ്ഗാദിന്റെ പിൻഗാമികൾ 1,222 13 അദോനീക്കാമിന്റെ പിൻഗാമികൾ 666 14 ബിഗ്വായിയുടെ പിൻഗാമികൾ 2,056 15 ആദീന്റെ പിൻഗാമികൾ 454 16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98 17 ബേസായിയുടെ പിൻഗാമികൾ 323 18 യോരയുടെ പിൻഗാമികൾ 112 19 ഹാശൂമിന്റെ പിൻഗാമികൾ 223 20 ഗിബ്ബാരിന്റെ പിൻഗാമികൾ 95 21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123 22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56 23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128 24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42 25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743 26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621 27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122 28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223 29 നെബോയിൽനിന്നുള്ള പുരുഷന്മാർ 52 30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156 31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254 32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320 33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725 34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345 35 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630. 36 പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973 37 ഇമ്മേരിന്റെ പിൻഗാമികൾ 1,052 38 പശ്ഹൂരിന്റെ പിൻഗാമികൾ 1,247 39 ഹാരീമിന്റെ പിൻഗാമികൾ 1,017. 40 ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74. 41 സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128. 42 ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139. 43 ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്, 44 കേരോസ്, സീയഹ, പാദോൻ, 45 ലെബാന, ഹഗാബ, അക്കൂബ്, 46 ഹഗാബ്, ശൽമായി, ഹാനാൻ, 47 ഗിദ്ദേൽ, ഗഹർ, രെയായാവ്, 48 രെസീൻ, നെക്കോദ, ഗസ്സാം, 49 ഉസ്സ, പാസേഹ, ബേസായി, 50 അസ്ന, മെയൂനിം, നെഫീസീം, 51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ, 52 ബസ്ളൂത്ത്, മെഹീദ, ഹർശ, 53 ബർക്കോസ്, സീസെര, തേമഹ്, 54 നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ. 55 ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ, 56 യാല, ദർക്കോൻ, ഗിദ്ദേൽ, 57 ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ, 58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392. 59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല: 60 ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652. 61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ. 62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു. 64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360. 65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. 66 736 കുതിര, 245 കോവർകഴുത, 67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു. 68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി. 69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി. 70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

< എസ്രാ 2 >