< അപ്പൊ. പ്രവൃത്തികൾ 7 >

1 അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.
ⲁ̅ⲡⲉϫⲁϥ ⲇⲉ ⲛⲁϥ ⳿ⲛϫⲉ ⲡⲓⲁⲣⲭⲏⲉⲣⲉⲩⲥ ϫⲉ ⲁⲛ ⲛⲁⲓ ϣⲟⲡ ⳿ⲙⲡⲁⲓⲣⲏϯ.
2 അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി.
ⲃ̅⳿ⲛⲑⲟϥ ⲇⲉ ⲡⲉϫⲁϥ ⲛⲓⲣⲱⲙⲓ ⲛⲉⲛ⳿ⲥⲛⲏⲟⲩ ⲟⲩⲟϩ ⲛⲉⲛⲓⲟϯ ⲥⲱⲧⲉⲙ Ⲫϯ ⳿ⲛⲧⲉ ⳿ⲡ⳿ⲱⲟⲩ ⲁϥⲟⲩⲟⲛϩϥ ⳿ⲉⲡⲉⲛⲓⲱⲧ Ⲁⲃⲣⲁⲁⲙ ⲉϥⲭⲏ ⳿ⲉ⳿ϩⲣⲏⲓ ϧⲉⲛ ϯⲙⲉⲥⲟⲡⲟⲧⲁⲙⲓ⳿ⲁ ⳿ⲙⲡⲁⲧⲉϥϣⲱⲡⲓ ϧⲉⲛ ⲭⲁⲣⲣⲁⲛ.
3 ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.
ⲅ̅ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⳿ⲁⲙⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲡⲉⲕⲕⲁϩⲓ ⲛⲉⲙ ⳿ⲉⲃⲟⲗϧⲉⲛ ⲧⲉⲕⲥⲩⲅⲅⲉⲛⲓ⳿ⲁ ⳿ⲁⲙⲟⲩ ⳿ⲉⲡⲓⲕⲁϩⲓ ⳿ⲉϯⲛⲁⲧⲁⲙⲟⲕ ⳿ⲉⲣⲟϥ.
4 “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു.
ⲇ̅ⲧⲟⲧⲉ ⲁϥ⳿ⲓ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲡⲕⲁϩⲓ ⳿ⲛⲧⲉ ⲛⲓⲭⲁⲗⲇⲉⲟⲥ ⲁϥϣⲱⲡⲓ ϧⲉⲛ ⲭⲁⲣⲣⲁⲛ ⳿ⲉⲃⲟⲗ ⲇⲉ ⳿ⲙⲙⲁⲩ ⲙⲉⲛⲉⲛⲥⲁ ⳿ⲑⲣⲉϥⲙⲟⲩ ⳿ⲛϫⲉ ⲡⲉϥⲓⲱⲧ ⲁϥⲟⲩⲟⲑⲃⲉϥ ⳿ⲉⲃⲟⲗ ⲉⲑⲣⲉϥϣⲱⲡⲓ ϧⲉⲛ ⲡⲁⲓⲕⲁϩⲓ ⲫⲁⲓ ⳿ⲛⲑⲱⲧⲉⲛ ⳿ⲉⲧⲉⲧⲉⲛϣⲟⲡ ϩⲓⲱⲧϥ ϯⲛⲟⲩ.
5 അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.
ⲉ̅⳿ⲙⲡⲉϥϯ ⲛⲁϥ ⳿ⲛⲟⲩ⳿ⲕⲗⲏⲣⲟⲛⲟⲙⲓ⳿ⲁ ⳿ⲛϧⲏⲧϥ ⲟⲩⲇⲉ ⲟⲩϣⲉⲛⲧⲁⲧⲥⲓ ⳿ⲛⲧⲉ ⲟⲩϭⲁⲗⲟϫ ⲁϥⲱϣ ⳿ⲉⲧⲏⲓϥ ⲛⲁϥ ϧⲉⲛ ⲟⲩ⳿ⲁⲙⲁϩⲓ ⲛⲉⲙ ⲡⲉϥ⳿ϫⲣⲟϫ ⲙ⳿ⲉⲛⲉⲛⲥⲱϥ ⳿ⲙⲙⲟⲛⲧⲉϥ ϣⲏⲣⲓ ⲇⲉ ⳿ⲙⲙⲁⲩ.
6 ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും.
ⲋ̅ⲁ Ⲫϯ ⲇⲉ ⲥⲁϫⲓ ⳿ⲙⲡⲁⲓⲣⲏϯ ϫⲉ ⳿ⲉⲣⲉ ⲡⲉⲕ⳿ϫⲣⲟϫ ⲉⲣⲣⲉⲙ⳿ⲛϫⲱⲓⲗⲓ ϧⲉⲛ ⲟⲩⲕⲁϩⲓ ⳿ⲛϣⲉⲙⲙⲟ ⲟⲩⲟϩ ⲉⲩ⳿ⲉⲁⲓⲧⲟⲩ ⳿ⲙⲃⲱⲕ ⲟⲩⲟϩ ⲉⲩ⳿ⲉ⳿ⲧϩⲉⲙⲕⲱⲟⲩ ⳿ⲛⲩ̅ ⳿ⲛⲣⲟⲙⲡⲓ.
7 എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’
ⲍ̅ⲟⲩⲟϩ ⲡⲓ⳿ϣⲗⲱⲗ ⲉⲧⲟⲩⲛⲁⲉⲣⲃⲱⲕ ⲛⲁϥ ⲉⲓ⳿ⲉϯϩⲁⲡ ⳿ⲉⲣⲟϥ ⳿ⲁⲛⲟⲕ ⲡⲉϫⲉ Ⲫϯ ⲟⲩⲟϩ ⲙⲉⲛⲉⲛⲥⲁ ⲛⲁⲓ ⲉⲩ⳿ⲉ⳿ⲓ ⳿ⲉⲃⲟⲗ ⲉⲩ⳿ⲉϣⲉⲙϣⲓ ⳿ⲙⲙⲟⲓ ϧⲉⲛ ⲡⲁⲓⲙⲁ ⲫⲁⲓ.
8 പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
ⲏ̅ⲟⲩⲟϩ ⲁϥϯ ⲛⲁϥ ⳿ⲛⲟⲩⲇⲓ⳿ⲁⲑⲏⲕⲏ⳿ⲛⲧⲉ ⳿ⲡⲥⲉⲃⲓ ⲟⲩⲟϩ ⲡⲁⲓⲣⲏϯ ⲁϥ⳿ϫⲫⲉ ⳿ Ⲓⲥⲁⲁⲕ ⲟⲩⲟϩ ⲁϥⲥⲟⲩⲃⲏⲧϥ ϧⲉⲛ ⲡⲓⲙⲁϩⲏ̅ ⳿ⲛ⳿ⲉϩⲟⲟⲩ ⲟⲩⲟϩ ⳿ Ⲓⲥⲁⲁⲕ ⲁϥ⳿ϫⲫⲉ Ⲓⲁⲕⲱⲃ Ⲓⲁⲕⲱⲃ ⲁϥ⳿ϫⲫⲟ ⳿ⲙⲡⲓⲓ̅ⲃ̅ ⳿ⲙⲡⲁⲧⲣⲓⲁⲣⲭⲏⲥ.
9 “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
ⲑ̅ⲟⲩⲟϩ ⲛⲓⲡⲁⲧⲣⲓⲁⲣⲭⲏⲥ ⲁⲩⲭⲟϩ ⳿ⲉⲒⲱⲥⲏⲫ ⲁⲩⲧⲏⲓϥ ⳿ⲉⲃⲟⲗ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉⲬⲏⲙⲓ ⲟⲩⲟϩ ⲛⲁⲣⲉ Ⲫϯ ⲭⲏ ⲛⲉⲙⲁϥ ⲡⲉ.
10 എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.
ⲓ̅ⲁϥⲛⲁϩⲙⲉϥ ⳿ⲉⲃⲟⲗϧⲉⲛ ⲛⲉϥ⳿ⲑⲗⲩⲯⲓⲥ ⲧⲏⲣⲟⲩ ⲁϥϯ ⲛⲁϥ ⳿ⲛⲟⲩ⳿ϩⲙⲟⲧ ⲛⲉⲙ ⲟⲩⲥⲟⲫⲓ⳿ⲁ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲫⲁⲣⲁⲱ ⳿ⲡⲟⲩⲣⲟ ⳿ⲛⲬⲏⲙⲓ ⲁϥⲭⲁϥ ⳿ⲛϩⲩⲅⲟⲩⲙⲉⲛⲟⲥ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲭⲏ ⲙⲓ ⲛⲉⲙ ⳿ⲉϫⲉⲛ ⲡⲉϥⲏⲓ ⲧⲏⲣϥ.
11 “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി.
ⲓ̅ⲁ̅ⲁϥ⳿ⲓ ⲇⲉ ⳿ⲛϫⲉ ⲟⲩ⳿ϩⲃⲱⲛ ⳿ⲉϫⲉⲛ ⲭⲏ ⲙⲓ ⲧⲏⲣϥ ⲛⲉⲙ ⲭⲁⲛⲁⲁⲛ ⲛⲉⲙ ⲟⲩⲛⲓϣϯ ⳿ⲛ⳿ⲑⲗⲩ ⲯⲓⲥ ⲟⲩⲟϩ ⲛⲁⲩϫⲉⲙ ⲥⲟⲩ⳿ⲟ ⲁⲛ ⲡⲉ ⳿ⲛϫⲉ ⲛⲉⲛⲓⲟϯ.
12 ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.
ⲓ̅ⲃ̅ⲁϥⲥⲱⲧⲉⲙ ⲇⲉ ⳿ⲛϫⲉ Ⲓⲁⲕⲱⲃ ϫⲉ ⲥⲉϯ ⲥⲟⲩ⳿ⲟ ⳿ⲉⲃⲟⲗϧⲉⲛ ⲭⲏ ⲙⲓ ⲁϥⲧⲁⲟⲩ⳿ⲟ ⳿ⲛⲛⲉⲛⲓⲟϯ ⳿ⲛϣⲟⲣⲡ.
13 രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.
ⲓ̅ⲅ̅ⲟⲩⲟϩ ϧⲉⲛ ⲡⲓⲙⲁϩⲥⲟⲡ ⲃ̅ ⲁϥⲟⲩⲟⲛϩϥ ⳿ⲛϫⲉ Ⲓⲱⲥⲏⲫ ⳿⳿ⲉⲛⲉϥ⳿ⲥⲛⲏⲟⲩ ⲟⲩⲟϩ ⳿ⲁ ⳿ⲡⲅⲉⲛⲟⲥ ⳿ⲛⲒⲱⲥⲏⲫ ⲁϥⲟⲩⲟⲛϩϥ ⳿ⲉⲫⲁⲣⲁⲱ.
14 പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു.
ⲓ̅ⲇ̅ⲁϥⲟⲩⲱⲣⲡ ⲇⲉ ⳿ⲛϫⲉ Ⲓⲱⲥⲏⲫ ⲁϥⲙⲟⲩϯ ⳿ⲉⲒⲁⲕⲱⲃ ⲡⲉϥⲓⲱⲧ ⲛⲉⲙ ⲧⲉϥⲥⲩⲅⲅⲉⲛⲓⲁ ⲧⲏⲣⲥ ⳿ⲉ⳿ϩⲣⲏⲓ ϧⲉⲛ ⲟ̅ⲉ̅ ⳿ⲙⲯⲩⲭⲏ.
15 അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു.
ⲓ̅ⲉ̅ⲁϥ⳿ⲓ ⲇⲉ ⳿ⲛϫⲉ Ⲓⲁⲕⲱⲃ ⳿ⲉ⳿ϧⲣⲏⲓ ⳿ⲉⲬⲏⲙⲓ ⲟⲩⲟϩ ⲁϥⲙⲟⲩ ⳿ⲛⲑⲟϥ ⲛⲉⲙ ⲛⲉⲛⲓⲟϯ.
16 അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.
ⲓ̅ⲋ̅ⲟⲩⲟϩ ⲁⲩⲟⲩⲟⲑⲃⲉϥ ⳿ⲉⲥⲩⲭⲉⲙ ⲁⲩⲭⲁϥ ϧⲉⲛ ⲡⲓ⳿ⲙϩⲁⲩ ⳿ⲉⲧⲁϥϣⲟⲡϥ ⳿ⲛϫⲉ Ⲁⲃⲣⲁⲁⲙ ϧⲁ ⲟⲩⲧⲓⲙⲏ⳿ⲛϩⲁⲧ ⳿ⲛⲧⲟⲧⲟⲩ ⳿ⲛⲛⲉⲛϣⲏⲣⲓ ⳿ⲛⲉⲙⲱⲣ ϧⲉⲛ ⲥⲩⲭⲉⲙ.
17 “അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.
ⲓ̅ⲍ̅ⲕⲁⲧⲁ⳿ⲫⲣⲏϯ ⲇⲉ ⳿ⲉⲧⲁϥϧⲱⲛⲧ ⳿ⲛϫⲉ ⳿ⲡⲥⲏⲟⲩ ⳿ⲛⲧⲉ ϯⲉⲡⲁⲅⲅⲉⲗⲓ⳿ⲁ ⲑⲏ⳿ⲉⲧⲁ Ⲫϯ ⲱⲣⲕ ⲉⲑⲃⲏⲧⲥ ⳿ⲛⲀⲃⲣⲁⲁⲙ ⲁϥⲁⲓⲁⲓ ⳿ⲛϫⲉ ⲡⲓⲗⲁⲟⲥ ⲟⲩⲟϩ ⲁϥ⳿ⲁⲙⲁϩⲓ ⲁϥ⳿ⲁϣⲁⲓ ⳿ⲛ⳿ϩⲣⲏⲓ ϧⲉⲛ ⲭⲏ ⲙⲓ.
18 കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’
ⲓ̅ⲏ̅ϣⲁⲛⲧⲉϥⲧⲱⲛϥ ⳿ⲛϫⲉ ⲕⲉⲟⲩⲣⲟ ⳿ⲉϫⲉⲛ ⲭⲏ ⲙⲓ ⳿ⲛ⳿ϥⲥⲱⲟⲩⲛ ⲁⲛ ⳿ⲛⲒⲱⲥⲏⲫ.
19 അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു.
ⲓ̅ⲑ̅ⲫⲁⲓ ⲁϥϫⲉⲙ ⲟⲩ⳿ⲥⲃⲱ ⳿ⲉϧⲟⲩⲛ ⳿ⲉⲡⲉⲛⲅⲉⲛⲟⲥ ⲁϥ⳿ⲧϩⲉⲙⲕⲟ ⳿ⲛⲛⲉⲛⲓⲟϯ ⲉⲑⲣⲟⲩϩⲓⲟⲩ⳿Ⲓ ⳿ⲛⲛⲟⲩⲕⲟⲩϫⲓ ⳿ⲛ⳿ⲁⲗⲱⲟⲩ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲉ⳿ϣⲧⲉⲙⲧⲁⲛϧⲱⲟⲩ.
20 “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
ⲕ̅⳿ⲛ⳿ϧⲣⲏⲓ ⲇⲉ ϧⲉⲛ ⲡⲓⲥⲏⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲁⲩⲙⲓⲥⲓ ⳿ⲙⲘⲱ⳿ⲩⲥⲏⲥ ⲛⲉ ⲟⲩⲁⲥⲧⲓⲟⲥ ⲡⲉ ⳿ⲙⲪϯ ⲫⲁⲓ ⲁⲩϣⲁⲛⲟⲩϣϥ ⳿ⲛⲅ̅ ⳿ⲛ⳿ⲁⲃⲟⲧ ϧⲉⲛ ⳿ⲡⲏⲓ ⳿ⲙⲡⲉϥⲓⲱⲧ.
21 അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.
ⲕ̅ⲁ̅⳿ⲉⲧⲁⲩϩⲓⲧϥ ⲇⲉ ⳿ⲉⲃⲟⲗ ⲁⲥⲟⲗϥ ⳿ⲛϫⲉ ⳿ⲧϣⲉⲣⲓ ⳿ⲙⲫⲁⲣⲁⲱ.
22 മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.
ⲕ̅ⲃ̅ⲟⲩⲟϩ ⲁⲩ⳿ⲧⲥⲁⲃⲉ Ⲙⲱ⳿ⲩⲥⲏⲥ ⳿ⲉ⳿ⲥⲃⲱ ⲛⲓⲃⲉⲛ ⳿ⲛⲧⲉ ⲛⲓⲣⲉⲙ⳿ⲛⲬⲏⲙⲓ ⲛⲁϥϫⲟⲣ ⲡⲉ ϧⲉⲛ ⲛⲉϥⲥⲁϫⲓ ⲛⲉⲙ ⲛⲉϥ⳿ϩⲃⲏⲟⲩ⳿ⲓ.
23 “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.
ⲕ̅ⲅ̅⳿ⲉⲧⲁⲩϫⲱⲕ ⲇⲉ ⳿ⲉⲃⲟⲗ ⳿ⲛϫⲉ ⲙ̅ ⳿ⲛⲣⲟⲙⲡⲓ ⳿ⲛⲥⲏⲟⲩ ⲁⲥ⳿ⲓ ⳿ⲉϫⲉⲛ ⲡⲉϥϩⲏⲧ ⳿ⲉϫⲉⲙ⳿ⲡϣⲓⲛⲓ ⳿ⲛⲛⲉϥ⳿ⲥⲛⲏⲟⲩ ⲛⲉⲛϣⲏⲣⲓ ⳿ⲙⲠⲓ̅ⲥ̅ⲗ̅.
24 തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
ⲕ̅ⲇ̅⳿ⲉⲧⲁϥⲛⲁⲩ ⲇⲉ ⲟⲩⲁⲓ ⲉⲩϭⲓ ⳿ⲙⲙⲟϥ ⳿ⲛϫⲟⲛⲥ ⲁϥϣⲉⲛϩⲏⲧ ⲁϥ⳿⳿ⲓⲣⲓ ⳿ⲛⲟⲩϭⲓ ⳿ⲙ⳿ⲡϣⲓϣ ⳿ⲙⲫⲏ⳿ⲉⲛⲁⲩ⳿ⲧϩⲉⲙⲕⲟ ⳿ⲙⲙⲟϥ ⲁϥϧⲱⲧⲉⲃ ⳿ⲙⲡⲓⲣⲉⲙ⳿ⲛⲭⲏⲙⲓ.
25 മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.
ⲕ̅ⲉ̅⳿ⲉⲛⲁϥⲙⲉⲩⲓ ⲇⲉ ⲡⲉ ϫⲉ ⲥⲉⲛⲁⲕⲁϯ ⳿ⲛϫⲉ ⲛⲉϥ⳿ⲥⲛⲏⲟⲩ ϫⲉ Ⲫϯ ⲛⲁϯ ⳿ⲛⲟⲩⲟⲩϫⲁⲓ ⲛⲱⲟⲩ ⳿ⲉⲃⲟⲗϩⲓⲧⲟⲧϥ ⳿ⲛⲑⲱⲟⲩ ⲇⲉ ⳿ⲙⲡⲟⲩⲕⲁϯ.
26 അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.
ⲕ̅ⲋ̅ⲡⲉϥⲣⲁⲥϯ ⲇⲉ ⲁϥⲟⲩⲟⲛϩϥ ⳿ⲉϩⲁⲛⲕⲉ ⲭⲱⲟⲩⲛⲓ ⲉⲩ⳿ⲙⲗⲁϧ ⲟⲩⲟϩ ⲛⲁϥϩⲱⲧⲡ ⳿ⲙⲙⲱⲟⲩ ⲡⲉ ⳿ⲉⲟⲩϩⲓⲣⲏⲛⲏ ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ ⳿ⲛⲑⲱⲧⲉⲛ ϩⲁⲛⲣⲱⲙⲓ ⳿ⲛ⳿ⲥⲛⲏⲟⲩ ⲉⲑⲃⲉ ⲟⲩ ⲧⲉⲧⲉⲛ ϭⲓ ⳿ⲛⲛⲉⲧⲉⲛ⳿ⲉⲣⲏⲟⲩ ⳿ⲛϫⲟⲛⲥ.
27 “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?
ⲕ̅ⲍ̅ⲫⲏ ⲇⲉ ⲉⲧϭⲓ ⳿ⲙⲡⲉϥ⳿ϣⲫⲏⲣ ⳿ⲛϫⲟⲛⲥ ⲁϥϫⲟⲗϥ ⳿ⲉⲃⲟⲗ ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲛⲓⲙ ⲡⲉ ⳿ⲉⲧⲁϥⲭⲁⲕ ⳿ⲛⲁⲣⲭⲱⲛ ⲓⲉ ⲣⲉϥϯϩⲁⲡ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱⲛ.
28 ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’
ⲕ̅ⲏ̅ⲙⲏⲉⲕⲟⲩⲱϣ ⳿ⲉϧⲟⲑⲃⲉⲧ ⳿ⲛⲑⲟⲕ ⳿ⲙ⳿ⲫⲣⲏϯ ⳿ⲉⲧⲁⲕϧⲱⲧⲉⲃ ⳿ⲙⲡⲓⲣⲉⲙ⳿ⲛⲬⲏⲙⲓ ⳿ⲛⲥⲁϥ.
29 ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.
ⲕ̅ⲑ̅ⲁϥⲫⲱⲧ ⲇⲉ ⳿ⲛϫⲉ Ⲙⲱ⳿ⲩⲥⲏⲥ ϧⲉⲛ ⲡⲁⲓⲥⲁϫⲓ ⲁϥⲉⲣⲣⲉⲙ⳿ⲛϫⲱⲓⲗⲓ ϧⲉⲛ ⳿ⲡⲕⲁϩⲓ ⳿ⲙⲙⲁⲇⲓⲁⲙ ⲡⲓⲙⲁ ⳿ⲉⲧⲁϥ⳿ϫⲫⲉ ϣⲏⲣⲓ ⲃ̅ ⳿ⲙⲙⲁⲩ.
30 “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.
ⲗ̅⳿ⲉⲧⲁⲩϫⲱⲕ ⲇⲉ ⳿ⲉⲃⲟⲗ ⳿ⲛϫⲉ ⲙ̅ ⳿ⲛⲣⲟⲙⲡⲓ ⲁϥⲟⲩⲟⲛϩϥ ⳿ⲉⲣⲟϥ ϧⲉⲛ ⳿ⲡϣⲁϥⲉ ⳿ⲛⲧⲉ ⳿ⲡⲧⲱⲟⲩ ⳿ⲛⲥⲓⲛⲁ ⳿ⲛϫⲉ ⲟⲩⲁⲅⲅⲉⲗⲟⲥ ϧⲉⲛ ⲟⲩϣⲁϩ ⳿ⲛ⳿ⲭⲣⲱⲙ ϩⲓϫⲉⲛ ⲟⲩⲃⲁⲧⲟⲥ.
31 മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു,
ⲗ̅ⲁ̅Ⲙⲱ⳿ⲩⲥⲏⲥ ⲇⲉ ⳿ⲉⲧⲁϥⲛⲁⲩ ⳿ⲉⲡⲓϩⲟⲣⲁⲙⲁ ⲁϥⲉⲣ⳿ϣⲫⲏⲣⲓ ⲉϥⲛⲁ⳿ⲓ ⲇⲉ ⳿ⲉϯⲛⲓⲁⲧϥ ⲁⲥϣⲱⲡⲓ ⳿ⲛϫⲉ ⲟⲩ⳿ⲥⲙⲏ ⳿ⲛⲧⲉ Ⲡ⳪ ⲉⲥϫⲱ ⳿ⲙⲙⲟⲥ.
32 ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.
ⲗ̅ⲃ̅ϫⲉ ⳿ⲁⲛⲟⲕ ⲡⲉ Ⲫϯ ⳿ⲛⲧⲉ ⲛⲉⲕⲓⲟϯ Ⲫϯ ⳿ⲛ⳿Ⲁⲃⲣⲁⲁⲙ ⲛⲉⲙ Ⲫϯ ⳿ⲛ⳿ Ⲓⲥⲁⲁⲕ ⲛⲉⲙ Ⲫϯ ⳿ⲛⲒⲁⲕⲱⲃ ⲁϥ⳿ⲥⲑⲉⲣⲧⲉⲣ ⲇⲉ ⳿ⲛϫⲉ Ⲙⲱ⳿ⲩⲥⲏⲥ ⳿ⲙⲡⲉϥⲉⲣⲧⲟⲗⲙⲁⲛ ⳿ⲉϯ⳿ⲛⲓⲁⲧϥ.
33 “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു.
ⲗ̅ⲅ̅ⲡⲉϫⲉ Ⲡ⳪ ⲇⲉ ⲛⲁϥ ϫⲉ ⲃⲱⲗ ⳿ⲙⲡⲓⲑⲱⲟⲩ⳿ⲓ ⳿ⲉⲃⲟⲗϩⲓ ⲛⲉⲕϭⲁⲗⲁⲩϫ ⲡⲓⲙⲁ ⲅⲁⲣ ⳿ⲉⲧⲉⲕ⳿ⲟϩⲓ ⳿ⲉⲣⲁⲧⲕ ϩⲓϫⲱϥ ⲟⲩⲕⲁϩⲓ ⲉϥⲟⲩⲁⲃ ⲡⲉ.
34 ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.
ⲗ̅ⲇ̅ϧⲉⲛ ⲟⲩⲛⲁⲩ ⲁⲓⲛⲁⲩ ⳿ⲉ⳿ⲡ⳿ⲧϩⲉⲙⲕⲟ ⳿ⲙⲡⲁⲗⲁⲟⲥ ⲉⲧϧⲉⲛ ⲭⲏ ⲙⲓ ⲟⲩⲟϩ ⲁⲓⲥⲱⲧⲉⲙ ⳿ⲉⲡⲟⲩϥⲓ⳿ⲁϩⲟⲙ ⲁⲓ⳿ⲓ ⳿ⲉⲡⲉⲥⲏⲧ ⳿ⲉⲛⲁϩⲙⲟⲩ ϯⲛⲟⲩ ⲇⲉ ⳿ⲁⲙⲟⲩ ⳿ⲛⲧⲁⲟⲩ⳿ⲟⲣⲡⲕ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉⲬⲏⲙⲓ.
35 “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.
ⲗ̅ⲉ̅ⲫⲁⲓ ⲡⲉ Ⲙⲱ⳿ⲩⲥⲏⲥ ⳿ⲉⲧⲁⲩϫⲟⲗϥ ⳿ⲉⲃⲟⲗ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲛⲓⲙ ⲁϥⲭⲁⲕ ⳿ⲛⲁⲣⲭⲱⲛ ⲓⲉ ⲣⲉϥϯϩⲁⲡ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱⲛ ⲫⲁⲓ ⲇⲉ ⳿ⲁ Ⲫϯ ⲧⲁⲟⲩⲟϥ ⳿ⲛⲁⲣⲭⲱⲛ ⲛⲉⲙ ⲣⲉϥⲥⲱϯ ϧⲉⲛ ⳿ⲧϫⲓϫ ⳿ⲙⲡⲓⲁⲅⲅⲉⲗⲟⲥ ⲫⲏ⳿ⲉⲧⲁϥⲟⲩⲟⲛϩϥ ⳿ⲉⲣⲟϥ ϧⲉⲛ ⲡⲓⲃⲁⲧⲟⲥ.
36 നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.
ⲗ̅ⲋ̅ⲫⲏ⳿ⲉⲧⲁϥ⳿ⲉⲛⲟⲩ ⳿ⲉⲃⲟⲗ ⳿ⲉⲁϥ⳿⳿ⲓⲣⲓ ⳿ⲛϩⲁⲛⲙⲏⲓⲛⲓ ⲛⲉⲙ ϩⲁⲛ⳿ϣⲫⲏⲣⲓ ϧⲉⲛ ⳿ⲡⲕⲁϩⲓ ⳿ⲛⲬⲏⲙⲓ ⲛⲉⲙ ⳿ⲫⲓⲟⲙ ⳿ⲛϣⲁⲣⲓ ⲛⲉⲙ ϧⲉⲛ ⲡϣⲁϥⲉ ⳿ⲛⲙ̅ ⳿ⲛⲣⲟⲙⲡⲓ.
37 “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.
ⲗ̅ⲍ̅ⲫⲁⲓ ⲡⲉ Ⲙⲱ⳿ⲩⲥⲏⲥ ⳿ⲉⲧⲁϥϫⲟⲥ ⳿ⲛⲛⲉⲛϣⲏⲣⲓ ⳿ⲙⲠⲓ̅ⲥ̅ⲗ̅ ϫⲉ ⳿ⲉⲣⲉ Ⲫϯ ⲧⲟⲩⲛⲟⲥ ⲟⲩ⳿ⲡⲣⲟⲫⲏⲧⲏⲥ ⲛⲱⲧⲉⲛ ⳿ⲉⲃⲟⲗϧⲉⲛ ⲛⲉⲧⲉⲛ⳿ⲥⲛⲏⲟⲩ ⲛⲁ ⲡⲁⲣⲏϯ ⲥⲱⲧⲉⲙ ⳿ⲛⲥⲱϥ.
38 അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.
ⲗ̅ⲏ̅ⲫⲁⲓ ⲡⲉⲧⲁϥϣⲱⲡⲓ ϧⲉⲛ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ϩⲓ ⳿ⲡϣⲁϥⲉ ⲛⲉⲙ ⲡⲓⲁⲅⲅⲉⲗⲟⲥ ⲉⲧⲥⲁϫⲓ ⲛⲉⲙⲁϥ ϩⲓϫⲉⲛ ⳿ⲡⲧⲱⲟⲩ ⳿ⲛⲥⲓⲛⲁ ⲛⲉⲙ ⲛⲉⲛⲓⲟϯ ⲫⲁⲓ ⳿ⲉⲧⲁϥϭⲓ ⳿ⲛϩⲁⲛⲥⲁϫⲓ ⳿ⲛⲱⲛϧ ⳿ⲉⲧⲏⲓⲧⲟⲩ ⲛⲱⲧⲉⲛ.
39 “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.
ⲗ̅ⲑ̅ⲫⲁⲓ ⳿ⲉⲧⲉ ⳿ⲙⲡⲟⲩⲟⲩⲱϣ ⳿ⲉⲥⲱⲧⲉⲙ ⳿ⲛⲥⲱϥ ⳿ⲛϫⲉ ⲛⲉⲛⲓⲟϯ ⲁⲗⲗⲁ ⲁⲩⲭⲁϥ ⲟⲩⲟϩ ⲁⲩⲕⲟⲧⲟⲩ ϧⲉⲛ ⲡⲟⲩϩⲏⲧ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉⲬⲏⲙⲓ.
40 അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു.
ⲙ̅ⲉⲩϫⲱ ⳿ⲙⲙⲟⲥ ⳿ⲛ⳿ⲁ⳿ⲁⲣⲱⲛ ϫⲉ ⲙⲁⲑⲁⲙⲓ⳿ⲟ ⲛⲁⲛ ⳿ⲛϩⲁⲛⲛⲟⲩϯ ⲛⲁⲓ ⲉⲑⲛⲁⲥⲱⲕ ϧⲁϫⲱⲛ ⲫⲁⲓ ⲅⲁⲣ ⲡⲉ Ⲙⲱ⳿ⲩⲥⲏⲥ ⳿ⲉⲧⲁϥ⳿ⲉⲛⲧⲉⲛ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲡⲕⲁϩⲓ ⳿ⲛⲬⲏⲙⲓ ⳿ⲛⲧⲉⲛⲥⲱⲟⲩⲛ ⲁⲛ ϫⲉ ⲟⲩ ⲡⲉ ⳿ⲉⲧⲁϥϣⲱⲡⲓ ⳿ⲙⲙⲟϥ.
41 അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു.
ⲙ̅ⲁ̅ⲟⲩⲟϩ ⲁⲩⲑⲁⲙⲓ⳿ⲟ ⲛⲱⲟⲩ ⳿ⲛⲟⲩⲙⲁⲥⲓ ϧⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲉⲧⲉ⳿ⲙⲙⲁⲩ ⲟⲩⲟϩ ⲁⲩ⳿ⲓⲛⲓ ⳿ⲛⲟⲩϣⲟⲩϣⲱⲟⲩϣⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲙⲡⲓ⳿ⲓⲇⲱⲗⲟⲛ ⲟⲩⲟϩ ⲁⲩⲟⲩⲛⲟϥ ϧⲉⲛ ⲛⲓ⳿ϩⲃⲏⲟⲩⲓ ⳿ⲛⲧⲉ ⲛⲟⲩϫⲓϫ.
42 എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
ⲙ̅ⲃ̅ⲁϥⲕⲟⲧⲟⲩ ⳿ⲛϫⲉ Ⲫϯ ⳿ⲉϣⲉⲙϣⲓ ⳿ⲛϯ ⳿ⲥⲧⲣⲁⲧⲓ⳿ⲁ ⳿ⲛⲧⲉ ⳿ⲧⲫⲉ ⲕⲁⲧⲁ⳿ⲫⲣⲏϯ ⲉⲧ⳿ⲥϧⲏⲟⲩⲧ ϩⲓ ⳿ⲡϫⲱⲙ ⳿ⲛⲧⲉ ⲛⲓⲡⲣⲟⲫⲏⲧⲏⲥ ϫⲉ ⲙⲏ ϩⲁⲛϧⲟⲗϧⲉⲗ ⲛⲉⲙ ϩⲁⲛϣⲟⲩϣⲱⲟⲩϣⲓ ⳿ⲁⲣⲉⲧⲉⲛ⳿ⲉⲛⲟⲩ ⲛⲏⲓ ⳿ⲛ⳿ϩⲣⲏⲓ ϩⲓ ⳿ⲡϣⲁϥⲉ ⳿ⲛⲙ̅ ⳿ⲛⲣⲟⲙⲡⲓ ⳿ⲡⲏⲓ ⳿ⲙⲡⲓⲥ̅ⲗ̅.
43 നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’
ⲙ̅ⲅ̅ⲟⲩⲟϩ ⲁⲧⲉⲧⲉⲛϭⲓ ⳿ⲛϯ⳿ⲥⲕⲩⲛⲏ⳿ⲛⲧⲉ ⲙⲟⲗⲟⲭ ⲛⲉⲙ ⲡⲓⲥⲓⲟⲩ ⳿ⲛⲧⲉ ⲡⲉⲧⲉⲛⲛⲟⲩϯ ⲣⲏⲫⲁⲛ ⲛⲓⲧⲩⲡⲟⲥ ⲉⲧ⳿ⲁⲣⲉⲧⲉⲛⲑⲁⲙⲓⲱⲟⲩ ⳿ⲉⲟⲩⲱϣⲧ ⳿ⲙⲙⲱⲟⲩ ⲉⲓ⳿ⲉⲟⲩ⳿ⲉⲧⲉⲃ ⲑⲏⲛⲟⲩ ⳿ⲉⲃⲟⲗ ⳿ⲉⲛⲓⲥⲁ ⳿ⲛⲧⲉ ⲃⲁⲃⲩⲗⲱⲛ.
44 “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.
ⲙ̅ⲇ̅ϯ⳿ⲥⲕⲩⲛⲏ⳿ⲛⲧⲉ ϯⲙⲉⲧⲙⲉⲑⲣⲉ ⲑⲏ⳿ⲉⲛⲁⲥ ⳿ⲛⲧⲉ ⲛⲉⲛⲓⲟϯ ϩⲓ ⳿ⲡϣⲁϥⲉ ⳿ⲙ⳿ⲫⲣⲏϯ ⳿ⲉⲧⲁϥⲟⲩⲁϩⲥⲁϩⲛⲓ ⳿ⲛϫⲉ ⲫⲏⲉⲧⲥⲁϫⲓ ⲛⲉⲙ Ⲙⲱ⳿ⲩⲥⲏⲥ ⳿ⲉⲑⲁⲙⲓⲟⲥ ⲕⲁⲧⲁ ⲡⲓⲧⲩⲡⲟⲥ ⳿ⲉⲧⲁϥⲛⲁⲩ ⳿ⲉⲣⲟϥ.
45 നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.
ⲙ̅ⲉ̅ⲑⲁⲓ ⳿ⲉⲧⲁⲩⲟⲗⲥ ⳿ⲉϧⲟⲩⲛ ⲛⲉⲙⲱⲟⲩ ⳿ⲉⲁⲩϣⲟⲡⲥ ⳿ⲉⲣⲱⲟⲩ ⳿ⲛϫⲉ ⲛⲉⲛⲓⲟϯ ⲛⲉⲙ ⲓⲏⲥⲟⲩ ϧⲉⲛ ⲡⲓⲁⲙⲁϩⲓ ⳿ⲛⲧⲉ ⲛⲓⲉⲑⲛⲟⲥ ⲛⲏ⳿ⲉⲧⲁ Ⲫϯ ϩⲓⲧⲟⲩ ⳿ⲉⲃⲟⲗ ϧⲁ⳿ⲧϩⲏ ⳿ⲙ⳿ⲡϩⲟ ⳿ⲛⲧⲉ ⲛⲉⲛⲓⲟϯ ϣⲁ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲛⲧⲉ Ⲇⲁⲩⲓⲇ.
46 ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.
ⲙ̅ⲋ̅ⲫⲏ⳿ⲉⲧⲁϥϫⲓⲙⲓ ⳿ⲛⲟⲩ⳿ϩⲙⲟⲧ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲪϯ ⲁϥⲉⲣ⳿ⲉⲧⲓⲛ ⳿ⲉⲑⲁⲙⲓⲟ ⳿ⲛⲟⲩⲙⲁ ⳿ⲛϣⲱⲡⲓ ⳿ⲙⲪϯ ⳿ⲛⲒⲁⲕⲱⲃ.
47 എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.
ⲙ̅ⲍ̅Ⲥⲟⲗⲟⲙⲱⲛ ⲇⲉ ⲁϥⲕⲉⲧ ⲟⲩⲏⲓ ⲛⲁϥ.
48 “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:
ⲙ̅ⲏ̅ⲁⲗⲗⲁ ⲛⲁⲣⲉ ⲡⲉⲧϭⲟⲥⲓ ϣⲟⲡ ⲁⲛ ϧⲉⲛ ϩⲁⲛⲙⲟⲩⲛⲕ ⳿ⲛϫⲓϫ ⲕⲁⲧⲁ⳿ⲫⲣⲏϯ ⳿ⲉⲧⲉ ⲡⲓ⳿ⲡⲣⲟⲫⲏⲧⲏⲥ ϫⲱ ⳿ⲙⲙⲟⲥ.
49 “‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ?
ⲙ̅ⲑ̅ϫⲉ ⳿ⲧⲫⲉ ⲡⲉ ⲡⲁⲑⲣⲟⲛⲟⲥ ⳿ⲡⲕⲁϩⲓ ⲇⲉ ⲡⲉ ⳿ⲫⲙⲁ ⳿ⲛⲥⲉⲙⲛⲓ ⳿ⲛⲧⲉ ⲛⲁϭⲁⲗⲁⲩϫ ⲁϣ ⳿ⲛⲏⲓ ⲫⲏ⳿ⲉⲧⲉⲧⲉⲛⲛⲁⲕⲟⲧϥ ⲛⲏⲓ ⲡⲉϫⲉ Ⲡ⳪ ⲓⲉ ⲁϣ ⲡⲉ ⳿ⲫⲙⲁ ⳿ⲛⲧⲉ ⲡⲁⲙⲁ ⳿ⲛⲉⲙⲧⲟⲛ.
50 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’
ⲛ̅ⲙⲏⲧⲁϫⲓϫ ⲁⲛ ⲁⲥⲑⲁⲙⲓ⳿ⲉ ⲛⲁⲓ ⲧⲏⲣⲟⲩ.
51 “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്.
ⲛ̅ⲁ̅ⲛⲓⲛⲁϣϯ ⲛⲁϩⲃⲓ ⲟⲩⲟϩ ⳿ⲛⲁⲧⲥⲉⲃⲓ ϧⲉⲛ ⲡⲟⲩⲕⲉϩⲏⲧ ⲛⲉⲙ ⲛⲟⲩⲕⲉⲙⲁϣϫ ⳿ⲛⲑⲱⲧⲉⲛ ⳿ⲛⲥⲏⲟⲩ ⲛⲓⲃⲉⲛ ⲧⲉⲧⲉⲛϯ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ϩⲣⲉⲛ ⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⳿ⲙ⳿ⲫⲣⲏϯ ⳿ⲛⲛⲉⲧⲉⲛⲕⲉⲓⲟϯ ⲟⲩⲟϩ ⳿ⲛⲑⲱⲧⲉⲛ ϩⲱⲧⲉⲛ.
52 നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു.
ⲛ̅ⲃ̅ⲛⲓⲙ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲡⲣⲟⲫⲏⲧⲏⲥ ⳿ⲉⲧⲉ ⳿ⲙⲡⲉ ⲛⲉⲧⲉⲛⲓⲟϯ ϭⲟϫⲓ ⳿ⲛⲥⲱϥ ⲟⲩⲟϩ ⲁⲩϧⲱⲧⲉⲃ ⳿ⲛⲛⲏ⳿ⲉⲧⲁⲩⲉⲣϣⲟⲣⲡ ⳿ⲛϩⲓⲱⲓϣ ⳿ⲙ⳿ⲡϫⲓⲛ⳿Ⲓ ⳿ⲛⲧⲉ ⲡⲓ⳿ⲑⲙⲏⲓ ⲫⲁⲓ ⳿ⲛⲑⲱⲧⲉⲛ ⲉⲧ⳿ⲁⲣⲉⲧⲉⲛⲧⲏⲓϥ ⲟⲩⲟϩ ⳿ⲁⲣⲉⲧⲉⲛϧⲟⲑⲃⲉϥ.
53 ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”
ⲛ̅ⲅ̅⳿ⲛⲑⲱⲧⲉⲛ ⳿ⲁⲣⲉⲧⲉⲛϭⲓ ⳿ⲙⲡⲓⲛⲟⲙⲟⲥ ⳿ⲉϩⲁⲛⲑⲱϣ ⳿ⲛⲁⲅⲅⲉⲗⲟⲥ ⳿ⲙⲡⲉⲧⲉⲛ⳿ⲁⲣⲉϩ ⳿ⲉⲣⲟϥ.
54 ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.
ⲛ̅ⲇ̅ⲛⲁⲓ ⲇⲉ ⳿ⲉⲧⲁⲩⲥⲟⲑⲙⲟⲩ ⲛⲁⲩϣⲟⲡϣⲉⲡ ⳿ⲙⲡⲟⲩϩⲏⲧ ⲟⲩⲟϩ ⲛⲁⲩ⳿ϧⲣⲁϫⲣⲉϫ ⳿ⲛⲛⲟⲩⲛⲁϫϩⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱϥ.
55 എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു.
ⲛ̅ⲉ̅⳿ⲥⲧⲉⲫⲁⲛⲟⲥ ⲇⲉ ⲉϥⲙⲉϩ ⳿ⲉⲃⲟⲗϧⲉⲛ ⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲛⲉⲙ ⳿ⲫⲛⲁϩϯ ⲁϥⲥⲟⲙⲥ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉ⳿ⲧⲫⲉ ⲁϥⲛⲁⲩ ⳿ⲉ⳿ⲡ⳿ⲱⲟⲩ ⳿ⲙⲪϯ ⲟⲩⲟϩ Ⲓⲏ̅ⲥ̅ ⲉϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ⲥⲁⲟⲩ⳿ⲓⲛⲁⲙ ⳿ⲙⲪϯ.
56 “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
ⲛ̅ⲋ̅ⲟⲩⲟϩ ⲡⲉϫⲁϥ ϫⲉ ϩⲏⲡⲡⲉ ϯⲛⲁⲩ ⳿ⲉⲛⲓⲫⲏⲟⲩ⳿ⲓ ⲉⲩⲟⲩⲏⲛ ⲟⲩⲟϩ Ⲡ̇ϣⲏⲣⲓ ⳿ⲙⲪ̇ⲣⲱⲙⲓ ⲉϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ⲥⲁⲟⲩ⳿ⲓⲛⲁⲙ ⳿ⲙⲪϯ.
57 അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.
ⲛ̅ⲍ̅ⲁⲩⲱϣ ⳿ⲉⲃⲟⲗ ⲧⲏⲣⲟⲩ ϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲛ⳿ⲥⲙⲏ ⲁⲩ⳿ⲁⲙⲁϩⲓ ⳿ⲛⲛⲟⲩⲙⲁϣϫ ⲟⲩⲟϩ ⲁⲩϭⲟϫⲓ ⲉⲩⲥⲟⲡ ⲧⲏⲣⲟⲩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱϥ.
58 അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.
ⲛ̅ⲏ̅ⲁⲩϩⲓⲧϥ ⲥⲁⲃⲟⲗ ⳿ⲛϯⲃⲁⲕⲓ ⲁⲩϩⲓ⳿ⲱⲛⲓ ⳿ⲉϫⲱϥ ⲟⲩⲟϩ ⲛⲓⲙⲉⲑⲣⲉⲩ ⲁⲩⲭⲱ ⳿ⲛⲛⲟⲩ⳿ϩⲃⲱⲥ ϧⲁⲣⲁⲧϥ ⳿ⲛⲟⲩϧⲉⲗϣ⳿⳿ⲓⲣⲓ ⳿ⲉⲡⲉϥⲣⲁⲛ ⲡⲉ ⲥⲁⲩⲗⲟⲥ.
59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു.
ⲛ̅ⲑ̅ⲟⲩⲟϩ ⲁⲩϩⲓ⳿ⲱⲛⲓ ⳿ⲉϫⲉⲛ ⳿ⲥⲧⲉⲫⲁⲛⲟⲥ ⲉϥϯϩⲟ ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ Ⲡ⳪ Ⲓⲏ̅ⲥ̅ ϣⲉⲡ ⲡⲁⲡ͞ⲛⲁ̅ ⳿ⲉⲣⲟⲕ.
60 പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.
ⲝ̅ⲁϥϩⲓⲧϥ ⳿ⲉϫⲉⲛ ⲛⲉϥⲕⲉⲗⲓ ⲁϥⲱϣ ⳿ⲉⲃⲟⲗϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲛ⳿ⲥⲙⲏ ϫⲉ Ⲡ⳪ ⳿ⲛⲛⲉⲕⲉⲡ ⲡⲁⲓⲛⲟⲃⲓ ⳿ⲉⲣⲱⲟⲩ ⲫⲁⲓ ⲇⲉ ⳿ⲉⲧⲁϥϫⲟϥ ⲁϥⲉⲛⲕⲟⲧ.

< അപ്പൊ. പ്രവൃത്തികൾ 7 >