< תְהִלִּים 136 >

הֹוד֣וּ לַיהוָ֣ה כִּי־טֹ֑וב כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 1
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.
הֹ֭ודוּ לֵֽאלֹהֵ֣י הָאֱלֹהִ֑ים כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 2
ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.
הֹ֭ודוּ לַאֲדֹנֵ֣י הָאֲדֹנִ֑ים כִּ֖י לְעֹלָ֣ם חַסְדֹּֽו׃ 3
കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.
לְעֹ֘שֵׂ֤ה נִפְלָאֹ֣ות גְּדֹלֹ֣ות לְבַדֹּ֑ו כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 4
മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.
לְעֹשֵׂ֣ה הַ֭שָּׁמַיִם בִּתְבוּנָ֑ה כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 5
വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
לְרֹקַ֣ע הָ֭אָרֶץ עַל־הַמָּ֑יִם כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 6
ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
לְ֭עֹשֵׂה אֹורִ֣ים גְּדֹלִ֑ים כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 7
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—
אֶת־הַ֭שֶּׁמֶשׁ לְמֶמְשֶׁ֣לֶת בַּיֹּ֑ום כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 8
പകലിന്റെ അധിപതിയായി സൂര്യനെയും,
אֶת־הַיָּרֵ֣חַ וְ֭כֹוכָבִים לְמֶמְשְׁלֹ֣ות בַּלָּ֑יְלָה כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 9
രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
לְמַכֵּ֣ה מִ֭צְרַיִם בִּבְכֹורֵיהֶ֑ם כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 10
ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
וַיֹּוצֵ֣א יִ֭שְׂרָאֵל מִתֹּוכָ֑ם כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 11
അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
בְּיָ֣ד חֲ֭זָקָה וּבִזְרֹ֣ועַ נְטוּיָ֑ה כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 12
കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;
לְגֹזֵ֣ר יַם־ס֭וּף לִגְזָרִ֑ים כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 13
ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
וְהֶעֱבִ֣יר יִשְׂרָאֵ֣ל בְּתֹוכֹ֑ו כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 14
അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,
וְנִ֘עֵ֤ר פַּרְעֹ֣ה וְחֵילֹ֣ו בְיַם־ס֑וּף כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 15
അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,
לְמֹולִ֣יךְ עַ֭מֹּו בַּמִּדְבָּ֑ר כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 16
തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
לְ֭מַכֵּה מְלָכִ֣ים גְּדֹלִ֑ים כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 17
മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
וֽ͏ַ֭יַּהֲרֹג מְלָכִ֣ים אַדִּירִ֑ים כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 18
അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—
לְ֭סִיחֹון מֶ֣לֶךְ הָאֱמֹרִ֑י כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 19
അമോര്യരുടെ രാജാവായ സീഹോനെയും
וּ֭לְעֹוג מֶ֣לֶךְ הַבָּשָׁ֑ן כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 20
ബാശാൻരാജാവായ ഓഗിനെയും—
וְנָתַ֣ן אַרְצָ֣ם לְנַחֲלָ֑ה כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 21
അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
נַ֭חֲלָה לְיִשְׂרָאֵ֣ל עַבְדֹּ֑ו כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 22
തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.
שֶׁ֭בְּשִׁפְלֵנוּ זָ֣כַר לָ֑נוּ כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 23
അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.
וַיִּפְרְקֵ֥נוּ מִצָּרֵ֑ינוּ כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 24
അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.
נֹתֵ֣ן לֶ֭חֶם לְכָל־בָּשָׂ֑ר כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 25
അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.
הֹ֭ודוּ לְאֵ֣ל הַשָּׁמָ֑יִם כִּ֖י לְעֹולָ֣ם חַסְדֹּֽו׃ 26
സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

< תְהִלִּים 136 >