< שֹׁפְטִים 10 >

וַיָּקָם֩ אַחֲרֵ֨י אֲבִימֶ֜לֶךְ לְהֹושִׁ֣יעַ אֶת־יִשְׂרָאֵ֗ל תֹּולָ֧ע בֶּן־פּוּאָ֛ה בֶּן־דֹּודֹ֖ו אִ֣ישׁ יִשָּׂשכָ֑ר וְהֽוּא־יֹשֵׁ֥ב בְּשָׁמִ֖יר בְּהַ֥ר אֶפְרָֽיִם׃ 1
അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാൎത്തതു.
וַיִּשְׁפֹּט֙ אֶת־יִשְׂרָאֵ֔ל עֶשְׂרִ֥ים וְשָׁלֹ֖שׁ שָׁנָ֑ה וַיָּ֖מָת וַיִּקָּבֵ֥ר בְּשָׁמִֽיר׃ פ 2
അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.
וַיָּ֣קָם אַחֲרָ֔יו יָאִ֖יר הַגִּלְעָדִ֑י וַיִּשְׁפֹּט֙ אֶת־יִשְׂרָאֵ֔ל עֶשְׂרִ֥ים וּשְׁתַּ֖יִם שָׁנָֽה׃ 3
അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
וַֽיְהִי־לֹ֞ו שְׁלֹשִׁ֣ים בָּנִ֗ים רֹֽכְבִים֙ עַל־שְׁלֹשִׁ֣ים עֲיָרִ֔ים וּשְׁלֹשִׁ֥ים עֲיָרִ֖ים לָהֶ֑ם לָהֶ֞ם יִקְרְא֣וּ ׀ חַוֹּ֣ת יָאִ֗יר עַ֚ד הַיֹּ֣ום הַזֶּ֔ה אֲשֶׁ֖ר בְּאֶ֥רֶץ הַגִּלְעָֽד׃ 4
അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൎക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു.
וַיָּ֣מָת יָאִ֔יר וַיִּקָּבֵ֖ר בְּקָמֹֽון׃ פ 5
യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.
וַיֹּסִ֣פוּ ׀ בְּנֵ֣י יִשְׂרָאֵ֗ל לַעֲשֹׂ֣ות הָרַע֮ בְּעֵינֵ֣י יְהוָה֒ וַיַּעַבְד֣וּ אֶת־הַבְּעָלִ֣ים וְאֶת־הָעַשְׁתָּרֹ֡ות וְאֶת־אֱלֹהֵ֣י אֲרָם֩ וְאֶת־אֱלֹהֵ֨י צִידֹ֜ון וְאֵ֣ת ׀ אֱלֹהֵ֣י מֹואָ֗ב וְאֵת֙ אֱלֹהֵ֣י בְנֵי־עַמֹּ֔ון וְאֵ֖ת אֱלֹהֵ֣י פְלִשְׁתִּ֑ים וַיַּעַזְב֥וּ אֶת־יְהוָ֖ה וְלֹ֥א עֲבָדֽוּהוּ׃ 6
യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
וַיִּֽחַר־אַ֥ף יְהוָ֖ה בְּיִשְׂרָאֵ֑ל וַֽיִּמְכְּרֵם֙ בְּיַד־פְּלִשְׁתִּ֔ים וּבְיַ֖ד בְּנֵ֥י עַמֹּֽון׃ 7
അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.
וַֽיִּרְעֲצ֤וּ וַיְרֹֽצְצוּ֙ אֶת־בְּנֵ֣י יִשְׂרָאֵ֔ל בַּשָּׁנָ֖ה הַהִ֑יא שְׁמֹנֶ֨ה עֶשְׂרֵ֜ה שָׁנָ֗ה אֶֽת־כָּל־בְּנֵ֤י יִשְׂרָאֵל֙ אֲשֶׁר֙ בְּעֵ֣בֶר הַיַּרְדֵּ֔ן בְּאֶ֥רֶץ הָאֱמֹרִ֖י אֲשֶׁ֥ר בַּגִּלְעָֽד׃ 8
അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോൎദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോൎയ്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
וַיַּעַבְר֤וּ בְנֵֽי־עַמֹּון֙ אֶת־הַיַּרְדֵּ֔ן לְהִלָּחֵ֛ם גַּם־בִּיהוּדָ֥ה וּבְבִנְיָמִ֖ין וּבְבֵ֣ית אֶפְרָ֑יִם וַתֵּ֥צֶר לְיִשְׂרָאֵ֖ל מְאֹֽד׃ 9
അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോൎദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.
וַֽיִּזְעֲקוּ֙ בְּנֵ֣י יִשְׂרָאֵ֔ל אֶל־יְהוָ֖ה לֵאמֹ֑ר חָטָ֣אנוּ לָ֔ךְ וְכִ֤י עָזַ֙בְנוּ֙ אֶת־אֱלֹהֵ֔ינוּ וַֽנַּעֲבֹ֖ד אֶת־הַבְּעָלִֽים׃ פ 10
യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
וַ֥יֹּאמֶר יְהוָ֖ה אֶל־בְּנֵ֣י יִשְׂרָאֵ֑ל הֲלֹ֤א מִמִּצְרַ֙יִם֙ וּמִן־הָ֣אֱמֹרִ֔י וּמִן־בְּנֵ֥י עַמֹּ֖ון וּמִן־פְּלִשְׁתִּֽים׃ 11
യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യർ, അമോൎയ്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
וְצִידֹונִ֤ים וַֽעֲמָלֵק֙ וּמָעֹ֔ון לָחֲצ֖וּ אֶתְכֶ֑ם וַתִּצְעֲק֣וּ אֵלַ֔י וָאֹושִׁ֥יעָה אֶתְכֶ֖ם מִיָּדָֽם׃ 12
സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
וְאַתֶּם֙ עֲזַבְתֶּ֣ם אֹותִ֔י וַתַּעַבְד֖וּ אֱלֹהִ֣ים אֲחֵרִ֑ים לָכֵ֥ן לֹֽא־אֹוסִ֖יף לְהֹושִׁ֥יעַ אֶתְכֶֽם׃ 13
എങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.
לְכ֗וּ וְזַֽעֲקוּ֙ אֶל־הָ֣אֱלֹהִ֔ים אֲשֶׁ֥ר בְּחַרְתֶּ֖ם בָּ֑ם הֵ֛מָּה יֹושִׁ֥יעוּ לָכֶ֖ם בְּעֵ֥ת צָרַתְכֶֽם׃ 14
നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
וַיֹּאמְר֨וּ בְנֵי־יִשְׂרָאֵ֤ל אֶל־יְהוָה֙ חָטָ֔אנוּ עֲשֵׂה־אַתָּ֣ה לָ֔נוּ כְּכָל־הַטֹּ֖וב בְּעֵינֶ֑יךָ אַ֛ךְ הַצִּילֵ֥נוּ נָ֖א הַיֹּ֥ום הַזֶּֽה׃ 15
യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
וַיָּסִ֜ירוּ אֶת־אֱלֹהֵ֤י הַנֵּכָר֙ מִקִּרְבָּ֔ם וַיַּעַבְד֖וּ אֶת־יְהוָ֑ה וַתִּקְצַ֥ר נַפְשֹׁ֖ו בַּעֲמַ֥ל יִשְׂרָאֵֽל׃ פ 16
അവർ തങ്ങളുടെ ഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവന്നു സഹതാപം തോന്നി.
וַיִּצָּֽעֲקוּ֙ בְּנֵ֣י עַמֹּ֔ון וַֽיַּחֲנ֖וּ בַּגִּלְעָ֑ד וַיֵּאָֽסְפוּ֙ בְּנֵ֣י יִשְׂרָאֵ֔ל וַֽיַּחֲנ֖וּ בַּמִּצְפָּֽה׃ 17
അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒരുമിച്ചുകൂടി മിസ്പയിൽ പാളയമിറങ്ങി.
וַיֹּאמְר֨וּ הָעָ֜ם שָׂרֵ֤י גִלְעָד֙ אִ֣ישׁ אֶל־רֵעֵ֔הוּ מִ֣י הָאִ֔ישׁ אֲשֶׁ֣ר יָחֵ֔ל לְהִלָּחֵ֖ם בִּבְנֵ֣י עַמֹּ֑ון יִֽהְיֶ֣ה לְרֹ֔אשׁ לְכֹ֖ל יֹשְׁבֵ֥י גִלְעָֽד׃ פ 18
ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദിലെ സകലനിവാസികൾക്കും തലവനാകും എന്നു പറഞ്ഞു.

< שֹׁפְטִים 10 >