< יְהוֹשֻעַ 4 >

וַיְהִי֙ כַּאֲשֶׁר־תַּ֣מּוּ כָל־הַגֹּ֔וי לַעֲבֹ֖ור אֶת־הַיַּרְדֵּ֑ן פ וַיֹּ֣אמֶר יְהוָ֔ה אֶל־יְהֹושֻׁ֖עַ לֵאמֹֽר׃ 1
ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു:
קְח֤וּ לָכֶם֙ מִן־הָעָ֔ם שְׁנֵ֥ים עָשָׂ֖ר אֲנָשִׁ֑ים אִישׁ־אֶחָ֥ד אִישׁ־אֶחָ֖ד מִשָּֽׁבֶט׃ 2
“ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക.
וְצַוּ֣וּ אֹותָם֮ לֵאמֹר֒ שְׂאֽוּ־לָכֶ֨ם מִזֶּ֜ה מִתֹּ֣וךְ הַיַּרְדֵּ֗ן מִמַּצַּב֙ רַגְלֵ֣י הַכֹּהֲנִ֔ים הָכִ֖ין שְׁתֵּים־עֶשְׂרֵ֣ה אֲבָנִ֑ים וְהַעֲבַרְתֶּ֤ם אֹותָם֙ עִמָּכֶ֔ם וְהִנַּחְתֶּ֣ם אֹותָ֔ם בַּמָּלֹ֕ון אֲשֶׁר־תָּלִ֥ינוּ בֹ֖ו הַלָּֽיְלָה׃ ס 3
യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.”
וַיִּקְרָ֣א יְהֹושֻׁ֗עַ אֶל־שְׁנֵ֤ים הֶֽעָשָׂר֙ אִ֔ישׁ אֲשֶׁ֥ר הֵכִ֖ין מִבְּנֵ֣י יִשְׂרָאֵ֑ל אִישׁ־אֶחָ֥ד אִישׁ־אֶחָ֖ד מִשָּֽׁבֶט׃ 4
അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു:
וַיֹּ֤אמֶר לָהֶם֙ יְהֹושֻׁ֔עַ עִ֠בְרוּ לִפְנֵ֨י אֲרֹ֧ון יְהוָ֛ה אֱלֹֽהֵיכֶ֖ם אֶל־תֹּ֣וךְ הַיַּרְדֵּ֑ן וְהָרִ֨ימוּ לָכֶ֜ם אִ֣ישׁ אֶ֤בֶן אַחַת֙ עַל־שִׁכְמֹ֔ו לְמִסְפַּ֖ר שִׁבְטֵ֥י בְנֵי־יִשְׂרָאֵֽל׃ 5
“യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം.
לְמַ֗עַן תִּֽהְיֶ֛ה זֹ֥את אֹ֖ות בְּקִרְבְּכֶ֑ם כִּֽי־יִשְׁאָל֨וּן בְּנֵיכֶ֤ם מָחָר֙ לֵאמֹ֔ר מָ֛ה הָאֲבָנִ֥ים הָאֵ֖לֶּה לָכֶֽם׃ 6
ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ,
וַאֲמַרְתֶּ֣ם לָהֶ֗ם אֲשֶׁ֨ר נִכְרְת֜וּ מֵימֵ֤י הַיַּרְדֵּן֙ מִפְּנֵי֙ אֲרֹ֣ון בְּרִית־יְהוָ֔ה בְּעָבְרֹו֙ בַּיַּרְדֵּ֔ן נִכְרְת֖וּ מֵ֣י הַיַּרְדֵּ֑ן וְ֠הָיוּ הָאֲבָנִ֨ים הָאֵ֧לֶּה לְזִכָּרֹ֛ון לִבְנֵ֥י יִשְׂרָאֵ֖ל עַד־עֹולָֽם׃ 7
യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”
וַיַּעֲשׂוּ־כֵ֣ן בְּנֵי־יִשְׂרָאֵל֮ כַּאֲשֶׁ֣ר צִוָּ֣ה יְהֹושֻׁעַ֒ וַיִּשְׂא֡וּ שְׁתֵּֽי־עֶשְׂרֵ֨ה אֲבָנִ֜ים מִתֹּ֣וךְ הַיַּרְדֵּ֗ן כַּאֲשֶׁ֨ר דִּבֶּ֤ר יְהוָה֙ אֶל־יְהֹושֻׁ֔עַ לְמִסְפַּ֖ר שִׁבְטֵ֣י בְנֵֽי־יִשְׂרָאֵ֑ל וַיַּעֲבִר֤וּם עִמָּם֙ אֶל־הַמָּלֹ֔ון וַיַּנִּח֖וּם שָֽׁם׃ 8
യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു.
וּשְׁתֵּ֧ים עֶשְׂרֵ֣ה אֲבָנִ֗ים הֵקִ֣ים יְהֹושֻׁעַ֮ בְּתֹ֣וךְ הַיַּרְדֵּן֒ תַּ֗חַת מַצַּב֙ רַגְלֵ֣י הַכֹּהֲנִ֔ים נֹשְׂאֵ֖י אֲרֹ֣ון הַבְּרִ֑ית וַיִּ֣הְיוּ שָׁ֔ם עַ֖ד הַיֹּ֥ום הַזֶּֽה׃ 9
യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്.
וְהַכֹּהֲנִ֞ים נֹשְׂאֵ֣י הָאָרֹ֗ון עֹמְדִים֮ בְּתֹ֣וךְ הַיַּרְדֵּן֒ עַ֣ד תֹּ֣ם כָּֽל־הַ֠דָּבָר אֲשֶׁר־צִוָּ֨ה יְהוָ֤ה אֶת־יְהֹושֻׁ֙עַ֙ לְדַבֵּ֣ר אֶל־הָעָ֔ם כְּכֹ֛ל אֲשֶׁר־צִוָּ֥ה מֹשֶׁ֖ה אֶת־יְהֹושֻׁ֑עַ וַיְמַהֲר֥וּ הָעָ֖ם וֽ͏ַיַּעֲבֹֽרוּ׃ 10
മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.
וַיְהִ֛י כּֽ͏ַאֲשֶׁר־תַּ֥ם כָּל־הָעָ֖ם לֽ͏ַעֲבֹ֑ור וַיַּעֲבֹ֧ר אֲרֹון־יְהוָ֛ה וְהַכֹּהֲנִ֖ים לִפְנֵ֥י הָעָֽם׃ 11
ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു.
וַ֠יַּעַבְרוּ בְּנֵי־רְאוּבֵ֨ן וּבְנֵי־גָ֜ד וַחֲצִ֨י שֵׁ֤בֶט הַֽמְנַשֶּׁה֙ חֲמֻשִׁ֔ים לִפְנֵ֖י בְּנֵ֣י יִשְׂרָאֵ֑ל כַּאֲשֶׁ֛ר דִּבֶּ֥ר אֲלֵיהֶ֖ם מֹשֶֽׁה׃ 12
മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു.
כְּאַרְבָּעִ֥ים אֶ֖לֶף חֲלוּצֵ֣י הַצָּבָ֑א עָבְר֞וּ לִפְנֵ֤י יְהוָה֙ לַמִּלְחָמָ֔ה אֶ֖ל עַֽרְבֹ֥ות יְרִיחֹֽו׃ ס 13
ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു.
בַּיֹּ֣ום הַה֗וּא גִּדַּ֤ל יְהוָה֙ אֶת־יְהֹושֻׁ֔עַ בְּעֵינֵ֖י כָּל־יִשְׂרָאֵ֑ל וַיִּֽרְא֣וּ אֹתֹ֔ו כַּאֲשֶׁ֛ר יָרְא֥וּ אֶת־מֹשֶׁ֖ה כָּל־יְמֵ֥י חַיָּֽיו׃ פ 14
അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു.
וַיֹּ֣אמֶר יְהוָ֔ה אֶל־יְהֹושֻׁ֖עַ לֵאמֹֽר׃ 15
പിന്നെ യഹോവ യോശുവയോട്,
צַוֵּה֙ אֶת־הַכֹּ֣הֲנִ֔ים נֹשְׂאֵ֖י אֲרֹ֣ון הָעֵד֑וּת וְיַעֲל֖וּ מִן־הַיַּרְדֵּֽן׃ 16
“ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
וַיְצַ֣ו יְהֹושֻׁ֔עַ אֶת־הַכֹּהֲנִ֖ים לֵאמֹ֑ר עֲל֖וּ מִן־הַיַּרְדֵּֽן׃ 17
“യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു.
וַ֠יְהִי בַּעֲלֹות (כַּעֲלֹ֨ות) הַכֹּהֲנִ֜ים נֹשְׂאֵ֨י אֲרֹ֤ון בְּרִית־יְהוָה֙ מִתֹּ֣וךְ הַיַּרְדֵּ֔ן נִתְּק֗וּ כַּפֹּות֙ רַגְלֵ֣י הַכֹּהֲנִ֔ים אֶ֖ל הֶחָרָבָ֑ה וַיָּשֻׁ֤בוּ מֵֽי־הַיַּרְדֵּן֙ לִמְקֹומָ֔ם וַיֵּלְכ֥וּ כִתְמֹול־שִׁלְשֹׁ֖ום עַל־כָּל־גְּדֹותָֽיו׃ 18
അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി.
וְהָעָ֗ם עָלוּ֙ מִן־הַיַּרְדֵּ֔ן בֶּעָשֹׂ֖ור לַחֹ֣דֶשׁ הָרִאשֹׁ֑ון וַֽיַּחֲנוּ֙ בַּגִּלְגָּ֔ל בִּקְצֵ֖ה מִזְרַ֥ח יְרִיחֹֽו׃ 19
ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു.
וְאֵת֩ שְׁתֵּ֨ים עֶשְׂרֵ֤ה הָֽאֲבָנִים֙ הָאֵ֔לֶּה אֲשֶׁ֥ר לָקְח֖וּ מִן־הַיַּרְדֵּ֑ן הֵקִ֥ים יְהֹושֻׁ֖עַ בַּגִּלְגָּֽל׃ 20
യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.
וַיֹּ֛אמֶר אֶל־בְּנֵ֥י יִשְׂרָאֵ֖ל לֵאמֹ֑ר אֲשֶׁר֩ יִשְׁאָל֨וּן בְּנֵיכֶ֤ם מָחָר֙ אֶת־אֲבֹותָ֣ם לֵאמֹ֔ר מָ֖ה הָאֲבָנִ֥ים הָאֵֽלֶּה׃ 21
യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ,
וְהֹודַעְתֶּ֖ם אֶת־בְּנֵיכֶ֣ם לֵאמֹ֑ר בַּיַּבָּשָׁה֙ עָבַ֣ר יִשְׂרָאֵ֔ל אֶת־הַיַּרְדֵּ֖ן הַזֶּֽה׃ 22
‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക.
אֲשֶׁר־הֹובִישׁ֩ יְהוָ֨ה אֱלֹהֵיכֶ֜ם אֶת־מֵ֧י הַיַּרְדֵּ֛ן מִפְּנֵיכֶ֖ם עַֽד־עָבְרְכֶ֑ם כַּאֲשֶׁ֣ר עָשָׂה֩ יְהוָ֨ה אֱלֹהֵיכֶ֧ם לְיַם־ס֛וּף אֲשֶׁר־הֹובִ֥ישׁ מִפָּנֵ֖ינוּ עַד־עָבְרֵֽנוּ׃ 23
കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു.
לְ֠מַעַן דַּ֜עַת כָּל־עַמֵּ֤י הָאָ֙רֶץ֙ אֶת־יַ֣ד יְהוָ֔ה כִּ֥י חֲזָקָ֖ה הִ֑יא לְמַ֧עַן יְרָאתֶ֛ם אֶת־יְהוָ֥ה אֱלֹהֵיכֶ֖ם כָּל־הַיָּמִֽים׃ ס 24
ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”

< יְהוֹשֻעַ 4 >