< יְהוֹשֻעַ 3 >

וַיַּשְׁכֵּם֩ יְהֹושֻׁ֨עַ בַּבֹּ֜קֶר וַיִּסְע֣וּ מֵֽהַשִּׁטִּ֗ים וַיָּבֹ֙אוּ֙ עַד־הַיַּרְדֵּ֔ן ה֖וּא וְכָל־בְּנֵ֣י יִשְׂרָאֵ֑ל וַיָּלִ֥נוּ שָׁ֖ם טֶ֥רֶם יַעֲבֹֽרוּ׃ 1
അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു.
וַיְהִ֕י מִקְצֵ֖ה שְׁלֹ֣שֶׁת יָמִ֑ים וַיַּעַבְר֥וּ הַשֹּׁטְרִ֖ים בְּקֶ֥רֶב הַֽמַּחֲנֶֽה׃ 2
മൂന്നുദിവസത്തിനുശേഷം ജനത്തിന്റെ നായകന്മാർ പാളയത്തിൽക്കൂടി കടന്ന്,
וַיְצַוּוּ֮ אֶת־הָעָ֣ם לֵאמֹר֒ כִּרְאֹֽותְכֶ֗ם אֵ֣ת אֲרֹ֤ון בְּרִית־יְהוָה֙ אֱלֹ֣הֵיכֶ֔ם וְהַכֹּֽהֲנִים֙ הַלְוִיִּ֔ם נֹשְׂאִ֖ים אֹתֹ֑ו וְאַתֶּ֗ם תִּסְעוּ֙ מִמְּקֹ֣ומְכֶ֔ם וַהֲלַכְתֶּ֖ם אַחֲרָֽיו׃ 3
ജനത്തോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകവും അതു ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലംവിട്ട് അതിനെ പിൻതുടരണം.
אַ֣ךְ ׀ רָחֹ֣וק יִהְיֶ֗ה בֵּֽינֵיכֶם֙ וּבֵינֹו (וּבֵינָ֔יו) כְּאַלְפַּ֥יִם אַמָּ֖ה בַּמִּדָּ֑ה אַֽל־תִּקְרְב֣וּ אֵלָ֗יו לְמַ֤עַן אֲשֶׁר־תֵּֽדְעוּ֙ אֶת־הַדֶּ֙רֶךְ֙ אֲשֶׁ֣ר תֵּֽלְכוּ־בָ֔הּ כִּ֣י לֹ֧א עֲבַרְתֶּ֛ם בַּדֶּ֖רֶךְ מִתְּמֹ֥ול שִׁלְשֹֽׁום׃ ס 4
ഈ വഴിക്കു നിങ്ങൾ മുമ്പുപോയിട്ടില്ലാത്തതിനാൽ, നിങ്ങൾ പോകേണ്ടുന്ന വഴി ഇങ്ങനെ അറിയാം. എന്നാൽ നിങ്ങളും പേടകവുംതമ്മിൽ രണ്ടായിരംമുഴം അകലം എപ്പോഴും ഉണ്ടായിരിക്കണം. അതിനോട് ഒരിക്കലും അടുത്തുവരരുത്.”
וַיֹּ֧אמֶר יְהֹושֻׁ֛עַ אֶל־הָעָ֖ם הִתְקַדָּ֑שׁוּ כִּ֣י מָחָ֗ר יַעֲשֶׂ֧ה יְהוָ֛ה בְּקִרְבְּכֶ֖ם נִפְלָאֹֽות׃ 5
പിന്നെ യോശുവ ജനത്തോട്, “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; യഹോവ നിങ്ങളുടെ ഇടയിൽ നാളെ അത്ഭുതങ്ങൾ പ്രവർത്തിക്കും” എന്നു പറഞ്ഞു.
וַיֹּ֤אמֶר יְהֹושֻׁ֙עַ֙ אֶל־הַכֹּהֲנִ֣ים לֵאמֹ֔ר שְׂאוּ֙ אֶת־אֲרֹ֣ון הַבְּרִ֔ית וְעִבְר֖וּ לִפְנֵ֣י הָעָ֑ם וַיִּשְׂאוּ֙ אֶת־אֲרֹ֣ון הַבְּרִ֔ית וַיֵּלְכ֖וּ לִפְנֵ֥י הָעָֽם׃ ס 6
യോശുവ പുരോഹിതന്മാരോട്, “നിങ്ങൾ ഉടമ്പടിയുടെ പേടകം എടുത്ത് ജനത്തിനുമുമ്പായി അക്കരെ കടക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഉടമ്പടിയുടെ പേടകം എടുത്തു ജനത്തിനുമുമ്പായി നടന്നു.
וַיֹּ֤אמֶר יְהוָה֙ אֶל־יְהֹושֻׁ֔עַ הַיֹּ֣ום הַזֶּ֗ה אָחֵל֙ גַּדֶּלְךָ֔ בְּעֵינֵ֖י כָּל־יִשְׂרָאֵ֑ל אֲשֶׁר֙ יֵֽדְע֔וּן כִּ֗י כַּאֲשֶׁ֥ר הָיִ֛יתִי עִם־מֹשֶׁ֖ה אֶהְיֶ֥ה עִמָּֽךְ׃ 7
പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും.
וְאַתָּ֗ה תְּצַוֶּה֙ אֶת־הַכֹּ֣הֲנִ֔ים נֹשְׂאֵ֥י אֲרֹֽון־הַבְּרִ֖ית לֵאמֹ֑ר כְּבֹאֲכֶ֗ם עַד־קְצֵה֙ מֵ֣י הַיַּרְדֵּ֔ן בַּיַּרְדֵּ֖ן תַּעֲמֹֽדוּ׃ פ 8
ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.”
וַיֹּ֥אמֶר יְהֹושֻׁ֖עַ אֶל־בְּנֵ֣י יִשְׂרָאֵ֑ל גֹּ֣שׁוּ הֵ֔נָּה וְשִׁמְע֕וּ אֶת־דִּבְרֵ֖י יְהוָ֥ה אֱלֹֽהֵיכֶֽם׃ 9
യോശുവ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “ഇവിടെവന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുക.
וַיֹּ֣אמֶר יְהֹושֻׁ֔עַ בְּזֹאת֙ תֵּֽדְע֔וּן כִּ֛י אֵ֥ל חַ֖י בְּקִרְבְּכֶ֑ם וְהֹורֵ֣שׁ יֹורִ֣ישׁ מִ֠פְּנֵיכֶם אֶת־הַכְּנַעֲנִ֨י וְאֶת־הַחִתִּ֜י וְאֶת־הַחִוִּ֗י וְאֶת־הַפְּרִזִּי֙ וְאֶת־הַגִּרְגָּשִׁ֔י וְהָאֱמֹרִ֖י וְהַיְבוּסִֽי׃ 10
ജീവനുള്ള ദൈവം നിങ്ങളുടെ മധ്യേയുണ്ട് എന്നും അവിടന്ന് നിങ്ങളുടെമുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നും നിങ്ങൾ ഇങ്ങനെ അറിയും.
הִנֵּה֙ אֲרֹ֣ון הַבְּרִ֔ית אֲדֹ֖ון כָּל־הָאָ֑רֶץ עֹבֵ֥ר לִפְנֵיכֶ֖ם בַּיַּרְדֵּֽן׃ 11
ഇതാ, സർവഭൂമിക്കും നാഥനായവന്റെ ഉടമ്പടിയുടെ പേടകം നിങ്ങൾക്കുമുമ്പായി യോർദാനിലേക്കു കടക്കുന്നു.
וְעַתָּ֗ה קְח֤וּ לָכֶם֙ שְׁנֵ֣י עָשָׂ֣ר אִ֔ישׁ מִשִּׁבְטֵ֖י יִשְׂרָאֵ֑ל אִישׁ־אֶחָ֥ד אִישׁ־אֶחָ֖ד לַשָּֽׁבֶט׃ 12
അതുകൊണ്ട് ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിൽനിന്നും ഒരാൾവീതം, പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക.
וְהָיָ֡ה כְּנֹ֣וחַ כַּפֹּ֣ות רַגְלֵ֣י הַכֹּהֲנִ֡ים נֹשְׂאֵי֩ אֲרֹ֨ון יְהוָ֜ה אֲדֹ֤ון כָּל־הָאָ֙רֶץ֙ בְּמֵ֣י הַיַּרְדֵּ֔ן מֵ֤י הַיַּרְדֵּן֙ יִכָּ֣רֵת֔וּן הַמַּ֥יִם הַיֹּרְדִ֖ים מִלְמָ֑עְלָה וְיַעַמְד֖וּ נֵ֥ד אֶחָֽד׃ 13
സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.”
וַיְהִ֗י בִּנְסֹ֤עַ הָעָם֙ מֵאָ֣הֳלֵיהֶ֔ם לַעֲבֹ֖ר אֶת־הַיַּרְדֵּ֑ן וְהַכֹּהֲנִ֗ים נֹֽשְׂאֵ֛י הָאָרֹ֥ון הַבְּרִ֖ית לִפְנֵ֥י הָעָֽם׃ 14
അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു.
וּכְבֹ֞וא נֹשְׂאֵ֤י הָֽאָרֹון֙ עַד־הַיַּרְדֵּ֔ן וְרַגְלֵ֤י הַכֹּֽהֲנִים֙ נֹשְׂאֵ֣י הָֽאָרֹ֔ון נִטְבְּל֖וּ בִּקְצֵ֣ה הַמָּ֑יִם וְהַיַּרְדֵּ֗ן מָלֵא֙ עַל־כָּל־גְּדֹותָ֔יו כֹּ֖ל יְמֵ֥י קָצִֽיר׃ 15
കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ,
וַיַּעַמְד֡וּ הַמַּיִם֩ הַיֹּרְדִ֨ים מִלְמַ֜עְלָה קָ֣מוּ נֵד־אֶחָ֗ד הַרְחֵ֨ק מְאֹ֜ד בָאָדָם (מֵֽאָדָ֤ם) הָעִיר֙ אֲשֶׁר֙ מִצַּ֣ד צָֽרְתָ֔ן וְהַיֹּרְדִ֗ים עַ֣ל יָ֧ם הָעֲרָבָ֛ה יָם־הַמֶּ֖לַח תַּ֣מּוּ נִכְרָ֑תוּ וְהָעָ֥ם עָבְר֖וּ נֶ֥גֶד יְרִיחֹֽו׃ 16
മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു.
וַיַּעַמְד֣וּ הַכֹּהֲנִ֡ים נֹ֠שְׂאֵי הָאָרֹ֨ון בְּרִית־יְהוָ֜ה בֶּחֽ͏ָרָבָ֛ה בְּתֹ֥וךְ הַיַּרְדֵּ֖ן הָכֵ֑ן וְכָל־יִשְׂרָאֵ֗ל עֹֽבְרִים֙ בֶּחָ֣רָבָ֔ה עַ֤ד אֲשֶׁר־תַּ֙מּוּ֙ כָּל־הַגֹּ֔וי לַעֲבֹ֖ר אֶת־הַיַּרְדֵּֽן׃ 17
ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.

< יְהוֹשֻעַ 3 >