< 2 שְׁמוּאֵל 4 >

וַיִּשְׁמַ֣ע בֶּן־שָׁא֗וּל כִּ֣י מֵ֤ת אַבְנֵר֙ בְּחֶבְרֹ֔ון וַיִּרְפּ֖וּ יָדָ֑יו וְכָל־יִשְׂרָאֵ֖ל נִבְהָֽלוּ׃ 1
അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചെന്നു കേട്ടപ്പോൾ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനു ധൈര്യം നഷ്ടപ്പെട്ടു; ഇസ്രായേല്യരെല്ലാം സ്തബ്ധരായിപ്പോയി.
וּשְׁנֵ֣י אֲנָשִׁ֣ים שָׂרֵֽי־גְדוּדִ֣ים הָי֪וּ בֶן־שָׁא֟וּל שֵׁם֩ הָאֶחָ֨ד בַּֽעֲנָ֜ה וְשֵׁ֧ם הַשֵּׁנִ֣י רֵכָ֗ב בְּנֵ֛י רִמֹּ֥ון הַבְּאֶֽרֹתִ֖י מִבְּנֵ֣י בִנְיָמִ֑ן כִּ֚י גַּם־בְּאֵרֹ֔ות תֵּחָשֵׁ֖ב עַל־בִּנְיָמִֽן׃ 2
ശൗലിന്റെ മകന് കവർച്ചപ്പടയുടെ നായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരുവന് ബാന എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു; അവർ ബെന്യാമീൻഗോത്രത്തിൽനിന്നുള്ള ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായിരുന്നു. ബെരോത്തും ബെന്യാമീന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
וַיִּבְרְח֥וּ הַבְּאֵרֹתִ֖ים גִּתָּ֑יְמָה וַֽיִּהְיוּ־שָׁ֣ם גָּרִ֔ים עַ֖ד הַיֹּ֥ום הַזֶּֽה׃ ס 3
ബെരോത്തിലെ ജനം ഗിത്ഥായീമിലേക്കു പലായനംചെയ്തു. അവർ ഇന്നുവരെയും അവിടെ പ്രവാസികളായി താമസിക്കുന്നു.
וְלִיהֹֽונָתָן֙ בֶּן־שָׁא֔וּל בֵּ֖ן נְכֵ֣ה רַגְלָ֑יִם בֶּן־חָמֵ֣שׁ שָׁנִ֣ים הָיָ֡ה בְּבֹ֣א שְׁמֻעַת֩ שָׁא֨וּל וִיהֹֽונָתָ֜ן מִֽיִּזְרְעֶ֗אל וַתִּשָּׂאֵ֤הוּ אֹֽמַנְתֹּו֙ וַתָּנֹ֔ס וַיְהִ֞י בְּחָפְזָ֥הּ לָנ֛וּס וַיִּפֹּ֥ל וַיִּפָּסֵ֖חַ וּשְׁמֹ֥ו מְפִיבֹֽשֶׁת׃ 4
(ശൗലിന്റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായ ഒരു മകനുണ്ടായിരുന്നു. യെസ്രീലിൽനിന്നും ശൗലിനെയും യോനാഥാനെയുംപറ്റിയുള്ള വാർത്തയെത്തുമ്പോൾ അവന് അഞ്ചുവയസ്സായിരുന്നു. അവന്റെ പോറ്റമ്മ അവനെയും എടുത്തുകൊണ്ടു പലായനംചെയ്തു. രക്ഷപ്പെടുന്നതിനുവേണ്ടി തിടുക്കത്തിൽ ഓടവേ ബാലൻ നിലത്തുവീണു മുടന്തനായിത്തീർന്നു. അവന്റെ പേര് മെഫീബോശെത്ത് എന്നായിരുന്നു.)
וַיֵּ֨לְכ֜וּ בְּנֵֽי־רִמֹּ֤ון הַבְּאֵֽרֹתִי֙ רֵכָ֣ב וּבַעֲנָ֔ה וַיָּבֹ֙אוּ֙ כְּחֹ֣ם הַיֹּ֔ום אֶל־בֵּ֖ית אִ֣ישׁ בֹּ֑שֶׁת וְה֣וּא שֹׁכֵ֔ב אֵ֖ת מִשְׁכַּ֥ב הַֽצָּהֳרָֽיִם׃ 5
ബെരോത്യനായ രിമ്മോന്റെ മക്കൾ രേഖാബും ബാനയും ഈശ്-ബോശെത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. വെയിലിന് ചൂടുകൂടിയിരുന്ന സമയത്ത് അവർ അവിടെയെത്തി. അപ്പോൾ ഈശ്-ബോശെത്ത് മധ്യാഹ്ന വിശ്രമത്തിലായിരുന്നു.
וְ֠הֵנָּה בָּ֜אוּ עַד־תֹּ֤וךְ הַבַּ֙יִת֙ לֹקְחֵ֣י חִטִּ֔ים וַיַּכֻּ֖הוּ אֶל־הַחֹ֑מֶשׁ וְרֵכָ֛ב וּבַעֲנָ֥ה אָחִ֖יו נִמְלָֽטוּ׃ 6
അൽപ്പം ഗോതമ്പ് എടുക്കാനെന്നുള്ള ഭാവേന അവർ വീടിനകത്തുകടന്നു, അവർ അദ്ദേഹത്തെ വയറ്റത്തു കുത്തി കൊലപ്പെടുത്തി. അതിനുശേഷം രേഖാബും അയാളുടെ സഹോദരൻ ബാനയും ഓടിയൊളിക്കുകയും ചെയ്തു.
וַיָּבֹ֣אוּ הַבַּ֗יִת וְהֽוּא־שֹׁכֵ֤ב עַל־מִטָּתֹו֙ בַּחֲדַ֣ר מִשְׁכָּבֹ֔ו וַיַּכֻּ֙הוּ֙ וַיְמִתֻ֔הוּ וַיָּסִ֖ירוּ אֶת־רֹאשֹׁ֑ו וַיִּקְחוּ֙ אֶת־רֹאשֹׁ֔ו וַיֵּֽלְכ֛וּ דֶּ֥רֶךְ הָעֲרָבָ֖ה כָּל־הַלָּֽיְלָה׃ 7
ശയനഗൃഹത്തിൽ, ഈശ്-ബോശെത്ത് തന്റെ കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അവർ അകത്തുകടന്നത്. അവർ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു. അതുംകൊണ്ടായിരുന്നു അവർ രാത്രിമുഴുവൻ അരാബാ വഴിയായി യാത്രചെയ്തത്.
וַ֠יָּבִאוּ אֶת־רֹ֨אשׁ אִֽישׁ־בֹּ֥שֶׁת אֶל־דָּוִד֮ חֶבְרֹון֒ וַיֹּֽאמְרוּ֙ אֶל־הַמֶּ֔לֶךְ הִנֵּֽה־רֹ֣אשׁ אִֽישׁ־בֹּ֗שֶׁת בֶּן־שָׁאוּל֙ אֹֽיִבְךָ֔ אֲשֶׁ֥ר בִּקֵּ֖שׁ אֶת־נַפְשֶׁ֑ךָ וַיִּתֵּ֣ן יְ֠הוָה לַֽאדֹנִ֨י הַמֶּ֤לֶךְ נְקָמֹות֙ הַיֹּ֣ום הַזֶּ֔ה מִשָּׁא֖וּל וּמִזַּרְעֹֽו׃ ס 8
അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നിട്ടു പറഞ്ഞു: “ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ—അങ്ങയുടെ ശത്രുവിന്റെ—തല ഇതാ, അദ്ദേഹം അങ്ങയുടെ ജീവൻ അപഹരിക്കാൻ ശ്രമിച്ചു. ഇന്നു യഹോവ എന്റെ യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അദ്ദേഹത്തിന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.”
וַיַּ֨עַן דָּוִ֜ד אֶת־רֵכָ֣ב ׀ וְאֶת־בַּעֲנָ֣ה אָחִ֗יו בְּנֵ֛י רִמֹּ֥ון הַבְּאֵֽרֹתִ֖י וַיֹּ֣אמֶר לָהֶ֑ם חַי־יְהוָ֕ה אֲשֶׁר־פָּדָ֥ה אֶת־נַפְשִׁ֖י מִכָּל־צָרָֽה׃ 9
ബെരോത്യനായ രിമ്മോന്റെ മകൻ രേഖാബിനോടും അയാളുടെ സഹോദരൻ ബാനയോടും ദാവീദ് മറുപടി പറഞ്ഞു: “എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ച യഹോവയാണെ,
כִּ֣י הַמַּגִּיד֩ לִ֨י לֵאמֹ֜ר הִנֵּה־מֵ֣ת שָׁא֗וּל וְהֽוּא־הָיָ֤ה כִמְבַשֵּׂר֙ בְּעֵינָ֔יו וָאֹחֲזָ֣ה בֹ֔ו וָאֶהְרְגֵ֖הוּ בְּצִֽקְלָ֑ג אֲשֶׁ֥ר לְתִתִּי־לֹ֖ו בְּשֹׂרָֽה׃ 10
താൻ ശുഭവർത്തമാനം കൊണ്ടുവരുന്നു എന്നു ധരിച്ച് ഒരുവൻ എന്റെ അടുക്കലെത്തി ‘ശൗൽ മരിച്ചു,’ എന്ന് അറിയിച്ചപ്പോൾ, സിക്ലാഗിൽവെച്ച്, ഞാൻ അയാളെ പിടിച്ച് മരണത്തിനേൽപ്പിച്ചു. അയാൾ കൊണ്ടുവന്ന വാർത്തയ്ക്കു ഞാൻ നൽകിയ പ്രതിഫലം അതായിരുന്നു!
אַ֞ף כִּֽי־אֲנָשִׁ֣ים רְשָׁעִ֗ים הָרְג֧וּ אֶת־אִישׁ־צַדִּ֛יק בְּבֵיתֹ֖ו עַל־מִשְׁכָּבֹ֑ו וְעַתָּ֗ה הֲלֹ֨וא אֲבַקֵּ֤שׁ אֶת־דָּמֹו֙ מִיֶּדְכֶ֔ם וּבִעַרְתִּ֥י אֶתְכֶ֖ם מִן־הָאָֽרֶץ׃ 11
അങ്ങനെയിരിക്കെ ദുഷ്ടന്മാർ ഒരു നിരപരാധിയായ മനുഷ്യനെ അവന്റെ സ്വന്തം വീട്ടിൽവെച്ച്, അവന്റെ സ്വന്തം കിടക്കയിൽ കൊലചെയ്താൽ ഞാനതിനുകൊടുക്കുന്ന പ്രതിഫലം എത്രയോ അധികമായിരിക്കും! അയാളുടെ രക്തം ഞാൻ നിങ്ങളുടെ കൈയിൽനിന്ന് ചോദിക്കുകയില്ലേ? നിങ്ങളെ ഞാൻ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”
וַיְצַו֩ דָּוִ֨ד אֶת־הַנְּעָרִ֜ים וַיַּהַרְג֗וּם וַֽיְקַצְּצ֤וּ אֶת־יְדֵיהֶם֙ וְאֶת־רַגְלֵיהֶ֔ם וַיִּתְל֥וּ עַל־הַבְּרֵכָ֖ה בְּחֶבְרֹ֑ון וְאֵ֨ת רֹ֤אשׁ אִֽישׁ־בֹּ֙שֶׁת֙ לָקָ֔חוּ וַיִּקְבְּר֥וּ בְקֶֽבֶר־אַבְנֵ֖ר בְּחֶבְרֹֽון׃ פ 12
അങ്ങനെ ദാവീദ് തന്റെ പടയാളികൾക്കു കൽപ്പനകൊടുത്തു; അവർ അവരെ വധിച്ചു. അതിനുശേഷം പടയാളികൾ അവരുടെ കൈകാലുകൾ വെട്ടി ഉടലുകൾ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിയിട്ടു. പിന്നീട് അവർ ഈശ്-ബോശെത്തിന്റെ ശിരസ്സെടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവകുടീരത്തിൽ സംസ്കരിച്ചു.

< 2 שְׁמוּאֵל 4 >