< 1 דִּבְרֵי הַיָּמִים 4 >

בְּנֵ֖י יְהוּדָ֑ה פֶּ֧רֶץ חֶצְרֹ֛ון וְכַרְמִ֖י וְח֥וּר וְשֹׁובָֽל׃ 1
യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കൎമ്മി, ഹൂർ, ശോബൽ.
וּרְאָיָ֤ה בֶן־שֹׁובָל֙ הֹולִ֣יד אֶת־יַ֔חַת וְיַ֣חַת הֹלִ֔יד אֶת־אֲחוּמַ֖י וְאֶת־לָ֑הַד אֵ֖לֶּה מִשְׁפְּחֹ֥ות הַצָּֽרְעָתִֽי׃ ס 2
ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.
וְאֵ֙לֶּה֙ אֲבִ֣י עֵיטָ֔ם יִזְרְעֶ֥אל וְיִשְׁמָ֖א וְיִדְבָּ֑שׁ וְשֵׁ֥ם אֲחֹותָ֖ם הַצְלֶלְפֹּֽונִי׃ 3
ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ.
וּפְנוּאֵל֙ אֲבִ֣י גְדֹ֔ר וְעֵ֖זֶר אֲבִ֣י חוּשָׁ֑ה אֵ֤לֶּה בְנֵי־חוּר֙ בְּכֹ֣ור אֶפְרָ֔תָה אֲבִ֖י בֵּ֥ית לָֽחֶם׃ 4
പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
וּלְאַשְׁחוּר֙ אֲבִ֣י תְקֹ֔ועַ הָי֖וּ שְׁתֵּ֣י נָשִׁ֑ים חֶלְאָ֖ה וְנַעֲרָֽה׃ 5
തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാൎയ്യമാർ ഉണ്ടായിരുന്നു.
וַתֵּ֨לֶד לֹ֤ו נַעֲרָה֙ אֶת־אֲחֻזָּ֣ם וְאֶת־חֵ֔פֶר וְאֶת־תֵּימְנִ֖י וְאֶת־הָאֲחַשְׁתָּרִ֑י אֵ֖לֶּה בְּנֵ֥י נַעֲרָֽה׃ 6
നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.
וּבְנֵ֖י חֶלְאָ֑ה צֶ֥רֶת יִצְחָר (וְצֹ֖חַר) וְאֶתְנָֽן׃ 7
ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.
וְקֹ֣וץ הֹולִ֔יד אֶת־עָנ֖וּב וְאֶת־הַצֹּבֵבָ֑ה וּמִשְׁפְּחֹ֥ות אֲחַרְחֵ֖ל בֶּן־הָרֽוּם׃ 8
കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
וַיְהִ֣י יַעְבֵּ֔ץ נִכְבָּ֖ד מֵאֶחָ֑יו וְאִמֹּ֗ו קָרְאָ֨ה שְׁמֹ֤ו יַעְבֵּץ֙ לֵאמֹ֔ר כִּ֥י יָלַ֖דְתִּי בְּעֹֽצֶב׃ 9
യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
וַיִּקְרָ֣א יַ֠עְבֵּץ לֵאלֹהֵ֨י יִשְׂרָאֵ֜ל לֵאמֹ֗ר אִם־בָּרֵ֨ךְ תְּבָרֲכֵ֜נִי וְהִרְבִּ֤יתָ אֶת־גְּבוּלִי֙ וְהָיְתָ֤ה יָדְךָ֙ עִמִּ֔י וְעָשִׂ֥יתָ מֵּרָעָ֖ה לְבִלְתִּ֣י עָצְבִּ֑י וַיָּבֵ֥א אֱלֹהִ֖ים אֵ֥ת אֲשֶׁר־שָׁאָֽל׃ 10
യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനൎത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
וּכְל֥וּב אֲחִֽי־שׁוּחָ֖ה הֹולִ֣יד אֶת־מְחִ֑יר ה֖וּא אֲבִ֥י אֶשְׁתֹּֽון׃ 11
ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ.
וְאֶשְׁתֹּ֗ון הֹולִ֞יד אֶת־בֵּ֤ית רָפָא֙ וְאֶת־פָּסֵ֔חַ וְאֶת־תְּחִנָּ֖ה אֲבִ֣י עִ֣יר נָחָ֑שׁ אֵ֖לֶּה אַנְשֵׁ֥י רֵכָֽה׃ ס 12
എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
וּבְנֵ֣י קְנַ֔ז עָתְנִיאֵ֖ל וּשְׂרָיָ֑ה וּבְנֵ֥י עָתְנִיאֵ֖ל חֲתַֽת׃ 13
കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
וּמְעֹונֹתַ֖י הֹולִ֣יד אֶת־עָפְרָ֑ה וּשְׂרָיָ֗ה הֹולִ֤יד אֶת־יֹואָב֙ אֲבִי֙ גֵּ֣יא חֲרָשִׁ֔ים כִּ֥י חֲרָשִׁ֖ים הָיֽוּ׃ פ 14
മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.
וּבְנֵי֙ כָּלֵ֣ב בֶּן־יְפֻנֶּ֔ה עִ֥ירוּ אֵלָ֖ה וָנָ֑עַם וּבְנֵ֥י אֵלָ֖ה וּקְנַֽז׃ 15
യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.
וּבְנֵ֖י יְהַלֶּלְאֵ֑ל זִ֣יף וְזִיפָ֔ה תִּירְיָ֖א וַאֲשַׂרְאֵֽל׃ 16
യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീൎയ്യാ, അസരെയേൽ.
וּבֶן־עֶזְרָ֔ה יֶ֥תֶר וּמֶ֖רֶד וְעֵ֣פֶר וְיָלֹ֑ון וַתַּ֙הַר֙ אֶת־מִרְיָ֣ם וְאֶת־שַׁמַּ֔י וְאֶת־יִשְׁבָּ֖ח אֲבִ֥י אֶשְׁתְּמֹֽעַ׃ 17
എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിൎയ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
וְאִשְׁתֹּ֣ו הַיְהֻדִיָּ֗ה יָלְדָ֞ה אֶת־יֶ֨רֶד אֲבִ֤י גְדֹור֙ וְאֶת־חֶ֙בֶר֙ אֲבִ֣י שֹׂוכֹ֔ו וְאֶת־יְקֽוּתִיאֵ֖ל אֲבִ֣י זָנֹ֑וחַ וְאֵ֗לֶּה בְּנֵי֙ בִּתְיָ֣ה בַת־פַּרְעֹ֔ה אֲשֶׁ֥ר לָקַ֖ח מָֽרֶד׃ ס 18
അവന്റെ ഭാൎയ്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ.
וּבְנֵי֙ אֵ֣שֶׁת הֹֽודִיָּ֔ה אֲחֹ֣ות נַ֔חַם אֲבִ֥י קְעִילָ֖ה הַגַּרְמִ֑י וְאֶשְׁתְּמֹ֖עַ הַמַּעֲכָתִֽי׃ 19
നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാൎയ്യയുമായവളുടെ പുത്രന്മാർ: ഗൎമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
וּבְנֵ֣י שִׁימֹ֔ון אַמְנֹ֣ון וְרִנָּ֔ה בֶּן־חָנָ֖ן וְתֹולֹון (וְתִילֹ֑ון) וּבְנֵ֣י יִשְׁעִ֔י זֹוחֵ֖ת וּבֶן־זֹוחֵֽת׃ 20
ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
בְּנֵי֙ שֵׁלָ֣ה בֶן־יְהוּדָ֔ה עֵ֚ר אֲבִ֣י לֵכָ֔ה וְלַעְדָּ֖ה אֲבִ֣י מָרֵשָׁ֑ה וּמִשְׁפְּחֹ֛ות בֵּית־עֲבֹדַ֥ת הַבֻּ֖ץ לְבֵ֥ית אַשְׁבֵּֽעַ׃ 21
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
וְיֹוקִ֞ים וְאַנְשֵׁ֣י כֹזֵבָ֗א וְיֹואָ֧שׁ וְשָׂרָ֛ף אֲשֶׁר־בָּעֲל֥וּ לְמֹואָ֖ב וְיָשֻׁ֣בִי לָ֑חֶם וְהַדְּבָרִ֖ים עַתִּיקִֽים׃ 22
യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ.
הֵ֚מָּה הַיֹּ֣וצְרִ֔ים וְיֹשְׁבֵ֥י נְטָעִ֖ים וּגְדֵרָ֑ה עִם־הַמֶּ֥לֶךְ בִּמְלַאכְתֹּ֖ו יָ֥שְׁבוּ שָֽׁם׃ ס 23
ഇവർ നെതായീമിലും ഗെദേരയിലും പാൎത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‌വാൻ അവിടെ പാൎത്തു.
בְּנֵ֖י שִׁמְעֹ֑ון נְמוּאֵ֣ל וְיָמִ֔ין יָרִ֖יב זֶ֥רַח שָׁאֽוּל׃ 24
ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൌൽ;
שַׁלֻּ֥ם בְּנֹ֛ו מִבְשָׂ֥ם בְּנֹ֖ו מִשְׁמָ֥ע בְּנֹֽו׃ 25
അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
וּבְנֵ֖י מִשְׁמָ֑ע חַמּוּאֵ֥ל בְּנֹ֛ו זַכּ֥וּר בְּנֹ֖ו שִׁמְעִ֥י בְנֹֽו׃ 26
മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
וּלְשִׁמְעִ֞י בָּנִ֨ים שִׁשָּׁ֤ה עָשָׂר֙ וּבָנֹ֣ות שֵׁ֔שׁ וּלְאֶחָ֕יו אֵ֖ין בָּנִ֣ים רַבִּ֑ים וְכֹל֙ מִשְׁפַּחְתָּ֔ם לֹ֥א הִרְבּ֖וּ עַד־בְּנֵ֥י יְהוּדָֽה׃ ס 27
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാൎക്കു അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വൎദ്ധിച്ചില്ല.
וַיֵּֽשְׁב֛וּ בִּבְאֵֽר־שֶׁ֥בַע וּמֹולָדָ֖ה וַחֲצַ֥ר שׁוּעָֽל׃ 28
അവർ ബേർ-ശേബയിലും
וּבְבִלְהָ֥ה וּבְעֶ֖צֶם וּבְתֹולָֽד׃ 29
മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
וּבִבְתוּאֵ֥ל וּבְחָרְמָ֖ה וּבְצִֽיקְלָֽג׃ 30
ഏസെമിലും തോലാദിലും ബെഥൂവേലിലും
וּבְבֵ֤ית מַרְכָּבֹות֙ וּבַחֲצַ֣ר סוּסִ֔ים וּבְבֵ֥ית בִּרְאִ֖י וּֽבְשַׁעֲרָ֑יִם אֵ֥לֶּה עָרֵיהֶ֖ם עַד־מְלֹ֥ךְ דָּוִֽיד׃ 31
ഹൊൎമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാൎത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
וְחַצְרֵיהֶם֙ עֵיטָ֣ם וָעַ֔יִן רִמֹּ֥ון וְתֹ֖כֶן וְעָשָׁ֑ן עָרִ֖ים חָמֵֽשׁ׃ 32
അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
וְכָל־חַצְרֵיהֶ֗ם אֲשֶׁ֧ר סְבִיבֹ֛ות הֶעָרִ֥ים הָאֵ֖לֶּה עַד־בָּ֑עַל זֹ֚את מֹושְׁבֹתָ֔ם וְהִתְיַחְשָׂ֖ם לָהֶֽם׃ 33
ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവെക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവൎക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
וּמְשֹׁובָ֣ב וְיַמְלֵ֔ךְ וְיֹושָׁ֖ה בֶּן־אֲמַצְיָֽה׃ 34
മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,
וְיֹואֵ֑ל וְיֵהוּא֙ בֶּן־יֹ֣ושִׁבְיָ֔ה בֶּן־שְׂרָיָ֖ה בֶּן־עֲשִׂיאֵֽל׃ 35
അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
וְאֶלְיֹועֵינַ֡י וְֽיַעֲקֹ֡בָה וִ֠ישֹׁוחָיָה וַעֲשָׂיָ֧ה וַעֲדִיאֵ֛ל וִישִׂימִאֵ֖ל וּבְנָיָֽה׃ 36
യയക്കോബാ, യെശോഹായാവു, അസായാവു, അദീയേൽ, യസീമീയേൽ,
וְזִיזָ֨א בֶן־שִׁפְעִ֧י בֶן־אַלֹּ֛ון בֶּן־יְדָיָ֥ה בֶן־שִׁמְרִ֖י בֶּן־שְׁמַֽעְיָֽה׃ 37
ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
אֵ֚לֶּה הַבָּאִ֣ים בְּשֵׁמֹ֔ות נְשִׂיאִ֖ים בְּמִשְׁפְּחֹותָ֑ם וּבֵית֙ אֲבֹ֣ותֵיהֶ֔ם פָּרְצ֖וּ לָרֹֽוב׃ 38
പേർ വിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വൎദ്ധിച്ചിരുന്നു.
וַיֵּלְכוּ֙ לִמְבֹ֣וא גְדֹ֔ר עַ֖ד לְמִזְרַ֣ח הַגָּ֑יְא לְבַקֵּ֥שׁ מִרְעֶ֖ה לְצֹאנָֽם׃ 39
അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോൎപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
וַֽיִּמְצְא֤וּ מִרְעֶה֙ שָׁמֵ֣ן וָטֹ֔וב וְהָאָ֙רֶץ֙ רַחֲבַ֣ת יָדַ֔יִם וְשֹׁקֶ֖טֶת וּשְׁלֵוָ֑ה כִּ֣י מִן־חָ֔ם הַיֹּשְׁבִ֥ים שָׁ֖ם לְפָנִֽים׃ 40
അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂൎവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
וַיָּבֹ֡אוּ אֵלֶּה֩ הַכְּתוּבִ֨ים בְּשֵׁמֹ֜ות בִּימֵ֣י ׀ יְחִזְקִיָּ֣הוּ מֶֽלֶךְ־יְהוּדָ֗ה וַיַּכּ֨וּ אֶת־אָהֳלֵיהֶ֜ם וְאֶת־הַמְּעִינִים (הַמְּעוּנִ֨ים) אֲשֶׁ֤ר נִמְצְאוּ־שָׁ֙מָּה֙ וַיַּחֲרִימֻם֙ עַד־הַיֹּ֣ום הַזֶּ֔ה וַיֵּשְׁב֖וּ תַּחְתֵּיהֶ֑ם כִּֽי־מִרְעֶ֥ה לְצֹאנָ֖ם שָֽׁם׃ 41
പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവൎക്കു നിൎമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ ഉള്ളതുകൊണ്ടു അവൎക്കു പകരം പാൎക്കയും ചെയ്തു.
וּמֵהֶ֣ם ׀ מִן־בְּנֵ֣י שִׁמְעֹ֗ון הָלְכוּ֙ לְהַ֣ר שֵׂעִ֔יר אֲנָשִׁ֖ים חֲמֵ֣שׁ מֵאֹ֑ות וּפְלַטְיָ֡ה וּ֠נְעַרְיָה וּרְפָיָ֧ה וְעֻזִּיאֵ֛ל בְּנֵ֥י יִשְׁעִ֖י בְּרֹאשָֽׁם׃ 42
ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയൎയ്യാവു, രെഫായാവു, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപൎവ്വതത്തിലേക്കു യാത്രചെയ്തു.
וַיַּכּ֕וּ אֶת־שְׁאֵרִ֥ית הַפְּלֵטָ֖ה לַעֲמָלֵ֑ק וַיֵּ֣שְׁבוּ שָׁ֔ם עַ֖ד הַיֹּ֥ום הַזֶּֽה׃ 43
അവർ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാൎക്കുന്നു.

< 1 דִּבְרֵי הַיָּמִים 4 >