< 1 דִּבְרֵי הַיָּמִים 13 >

וַיִּוָּעַ֣ץ דָּוִ֗יד עִם־שָׂרֵ֧י הָאֲלָפִ֛ים וְהַמֵּאֹ֖ות לְכָל־נָגִֽיד׃ 1
ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം
וַיֹּ֨אמֶר דָּוִ֜יד לְכֹ֣ל ׀ קְהַ֣ל יִשְׂרָאֵ֗ל אִם־עֲלֵיכֶ֨ם טֹ֜וב וּמִן־יְהוָ֣ה אֱלֹהֵ֗ינוּ נִפְרְצָה֙ נִשְׁלְחָ֞ה עַל־אַחֵ֣ינוּ הַנִּשְׁאָרִ֗ים בְּכֹל֙ אַרְצֹ֣ות יִשְׂרָאֵ֔ל וְעִמָּהֶ֛ם הַכֹּהֲנִ֥ים וְהַלְוִיִּ֖ם בְּעָרֵ֣י מִגְרְשֵׁיהֶ֑ם וְיִקָּבְצ֖וּ אֵלֵֽינוּ׃ 2
യിസ്രായേലിന്റെ സൎവ്വസഭയോടും പറഞ്ഞതു: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാൎക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
וְנָסֵ֛בָּה אֶת־אֲרֹ֥ון אֱלֹהֵ֖ינוּ אֵלֵ֑ינוּ כִּי־לֹ֥א דְרַשְׁנֻ֖הוּ בִּימֵ֥י שָׁאֽוּל׃ 3
നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.
וַיֹּאמְר֥וּ כָֽל־הַקָּהָ֖ל לַעֲשֹׂ֣ות כֵּ֑ן כִּֽי־יָשַׁ֥ר הַדָּבָ֖ר בְּעֵינֵ֥י כָל־הָעָֽם׃ 4
ഈ കാൎയ്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സൎവ്വസഭയും പറഞ്ഞു.
וַיַּקְהֵ֤ל דָּוִיד֙ אֶת־כָּל־יִשְׂרָאֵ֔ל מִן־שִׁיחֹ֥ור מִצְרַ֖יִם וְעַד־לְבֹ֣וא חֲמָ֑ת לְהָבִיא֙ אֶת־אֲרֹ֣ון הָאֱלֹהִ֔ים מִקִּרְיַ֖ת יְעָרִֽים׃ 5
ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിൎയ്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടിവരുത്തി.
וַיַּ֨עַל דָּוִ֤יד וְכָל־יִשְׂרָאֵל֙ בַּעֲלָ֔תָה אֶל־קִרְיַ֥ת יְעָרִ֖ים אֲשֶׁ֣ר לִיהוּדָ֑ה לְהַעֲלֹ֣ות מִשָּׁ֗ם אֵת֩ אֲרֹ֨ון הָאֱלֹהִ֧ים ׀ יְהוָ֛ה יֹושֵׁ֥ב הַכְּרוּבִ֖ים אֲשֶׁר־נִקְרָ֥א שֵֽׁם׃ 6
കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേൎന്നു കിൎയ്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
וַיַּרְכִּ֜יבוּ אֶת־אֲרֹ֤ון הָאֱלֹהִים֙ עַל־עֲגָלָ֣ה חֲדָשָׁ֔ה מִבֵּ֖ית אֲבִינָדָ֑ב וְעֻזָּ֣א וְאַחְיֹ֔ו נֹהֲגִ֖ים בָּעֲגָלָֽה׃ 7
അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
וְדָוִ֣יד וְכָל־יִשְׂרָאֵ֗ל מְשַׂחֲקִ֛ים לִפְנֵ֥י הָאֱלֹהִ֖ים בְּכָל־עֹ֑ז וּבְשִׁירִ֤ים וּבְכִנֹּרֹות֙ וּבִנְבָלִ֣ים וּבְתֻפִּ֔ים וּבִמְצִלְתַּ֖יִם וּבַחֲצֹצְרֹֽות׃ 8
ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂൎണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
וַיָּבֹ֖אוּ עַד־גֹּ֣רֶן כִּידֹ֑ן וַיִּשְׁלַ֨ח עֻזָּ֜א אֶת־יָדֹ֗ו לֶאֱחֹז֙ אֶת־הָ֣אָרֹ֔ון כִּ֥י שָֽׁמְט֖וּ הַבָּקָֽר׃ 9
അവർ കീദോൻകളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.
וַיִּֽחַר־אַ֤ף יְהוָה֙ בְּעֻזָּ֔א וַיַּכֵּ֕הוּ עַ֛ל אֲשֶׁר־שָׁלַ֥ח יָדֹ֖ו עַל־הָאָרֹ֑ון וַיָּ֥מָת שָׁ֖ם לִפְנֵ֥י אֱלֹהִֽים׃ 10
അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
וַיִּ֣חַר לְדָוִ֔יד כִּֽי־פָרַ֧ץ יְהוָ֛ה פֶּ֖רֶץ בְּעֻזָּ֑א וַיִּקְרָ֞א לַמָּקֹ֤ום הַהוּא֙ פֶּ֣רֶץ עֻזָּ֔א עַ֖ד הַיֹּ֥ום הַזֶּֽה׃ 11
യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
וַיִּירָ֤א דָוִיד֙ אֶת־הָ֣אֱלֹהִ֔ים בַּיֹּ֥ום הַה֖וּא לֵאמֹ֑ר הֵ֚יךְ אָבִ֣יא אֵלַ֔י אֵ֖ת אֲרֹ֥ון הָאֱלֹהִֽים׃ 12
ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
וְלֹֽא־הֵסִ֨יר דָּוִ֧יד אֶת־הָאָרֹ֛ון אֵלָ֖יו אֶל־עִ֣יר דָּוִ֑יד וַיַּטֵּ֕הוּ אֶל־בֵּ֥ית עֹבֵֽד־אֱדֹ֖ם הַגִּתִּֽי׃ 13
അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.
וַיֵּשֶׁב֩ אֲרֹ֨ון הָאֱלֹהִ֜ים עִם־בֵּ֨ית עֹבֵ֥ד אֱדֹ֛ם בְּבֵיתֹ֖ו שְׁלֹשָׁ֣ה חֳדָשִׁ֑ים וַיְבָ֧רֶךְ יְהוָ֛ה אֶת־בֵּ֥ית עֹבֵֽד־אֱדֹ֖ם וְאֶת־כָּל־אֲשֶׁר־לֹֽו׃ פ 14
ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.

< 1 דִּבְרֵי הַיָּמִים 13 >