< ⲖⲞⲨⲔⲞⲚ 19 >

1 ⲁ̅ ⲁϥⲃⲱⲕ ⲇⲉ ⲉϩⲟⲩⲛ ⲁϥⲙⲟⲩϣⲧ ⲛϩⲓⲉⲣⲓⲭⲱ
അവൻ യെരിഹോവിൽ പ്രവേശിച്ച് അതിൽകൂടി കടന്നു പോവുകയായിരുന്നു.
2 ⲃ̅ ⲉⲓⲥ ϩⲏⲏⲧⲉ ⲇⲉ ⲉⲓⲥ ⲟⲩⲣⲱⲙⲉ ⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲍⲁⲕⲭⲁⲓⲟⲥ ⲛⲧⲟϥ ⲇⲉ ⲛⲉⲩⲁⲣⲭ ⲓⲧⲉⲗⲱⲛⲏⲥ ⲡⲉ ⲣⲣⲙⲙⲁⲟ
അവിടെ ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
3 ⲅ̅ ⲉϥϣⲓⲛⲉ ⲛⲥⲁ ⲓⲏⲥ ϫⲉ ⲛⲓⲙ ⲡⲉ ⲁⲩⲱ ⲙⲡϥϭⲙϭⲟⲙ ⲉⲧⲃⲉ ⲡⲙⲏⲏϣⲉ ϫⲉ ⲛⲉ ⲟⲩⲕⲟⲩⲓ ⲡⲉ ϩⲛ ⲧⲉϥϭⲟⲧ
യേശു ആരാണ് എന്നു കാണ്മാൻ ശ്രമിച്ചു എങ്കിലും അവന് ഉയരം കുറവായിരുന്നത് കൊണ്ട് പുരുഷാരം നിമിത്തം കഴിഞ്ഞില്ല.
4 ⲇ̅ ⲁϥⲡⲱⲧ ⲇⲉ ⲉⲑⲏ ⲁϥⲧⲁⲗⲉ ⲉϩⲣⲁⲓ ⲉϫⲛ ⲟⲩⲛⲟⲩϩⲉ ϫⲉ ⲉϥⲉⲛⲁⲩ ⲉⲣⲟϥ ϫⲉ ⲛⲉϥⲛⲏⲩ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲙⲁ ⲉⲧⲙⲙⲁⲩ
അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5 ⲉ̅ ⲁϥⲉⲓ ⲇⲉ ⲉⲡⲙⲁ ⲁϥϥⲓⲁⲧϥ ⲉϩⲣⲁⲓ ⲛϭⲓ ⲓⲏⲥ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲍⲁⲕⲭⲁⲓⲟⲥ ϭⲉⲡⲏ ⲁⲙⲟⲩ ⲉⲡⲉⲥⲏⲧ ϩⲁⲡⲥ ⲅⲁⲣ ⲉⲧⲣⲁϣⲱⲡⲉ ϩⲙ ⲡⲉⲕⲏⲓ ⲙⲡⲟⲟⲩ
യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കാൻ വരുന്നു എന്നു അവനോട് പറഞ്ഞു.
6 ⲋ̅ ⲁϥϭⲉⲡⲏ ⲇⲉ ⲁϥⲉⲓ ⲉⲡⲉⲥⲏⲧ ⲁϥϣⲟⲡϥ ⲉⲣⲟϥ ⲉϥⲣⲁϣⲉ
അവൻ ബദ്ധപ്പെട്ട് ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു.
7 ⲍ̅ ⲁⲩⲛⲁⲩ ⲇⲉ ⲧⲏⲣⲟⲩ ⲁⲩⲕⲣⲙⲣⲙ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁϥⲃⲱⲕ ⲉϩⲟⲩⲛ ⲁϥϭⲟⲓⲗⲉ ⲉⲩⲣⲱⲙⲉ ⲣⲣⲉϥⲣⲛⲟⲃⲉ
അത് കണ്ടവർ എല്ലാം: അവൻ പാപിയായ ഒരു മനുഷ്യനോടു കൂടെ താമസിക്കുവാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8 ⲏ̅ ⲁⲍⲁⲕⲭⲁⲓⲟⲥ ⲇⲉ ⲁϩⲉⲣⲁⲧϥ ⲡⲉϫⲁϥ ⲙⲡϫⲟⲉⲓⲥ ϫⲉ ⲉⲓⲥ ϩⲏⲏⲧⲉ ϯϯ ⲡϫⲟⲉⲓⲥ ⲛⲧⲡⲁϣⲉ ⲛⲛⲁϩⲩⲡⲁⲣⲭⲟⲛⲧⲁ ⲛⲛϩⲏⲕⲉ ⲁⲩⲱ ⲡⲉⲛⲧⲁⲓϯ ϣⲧⲟⲩⲏⲧ ⲉⲣⲟϥ ⲛⲧⲉ ⲟⲩⲁ ϯⲛⲁⲧⲁⲁϥ ⲛϥⲧⲟⲩ ⲕⲱⲃ
സക്കായി കർത്താവിനോട്: കർത്താവേ, എന്റെ വസ്തുവകയിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു; എന്തെങ്കിലും മറ്റുള്ളവരെ ചതിച്ച് വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് തിരിച്ചുക്കൊടുക്കുന്നു എന്നു പറഞ്ഞു.
9 ⲑ̅ ⲡⲉϫⲉ ⲓⲏⲥ ⲛⲁϥ ϫⲉ ⲁⲩⲟⲩϫⲁⲓ ϣⲱⲡⲉ ϩⲙ ⲡⲉⲓⲏⲓ ⲙⲡⲟⲟⲩ ⲕⲁⲧⲁ ⲑⲉ ϫⲉ ⲟⲩϣⲏⲣⲉ ϩⲱⲱϥ ⲡⲉ ⲛⲧⲉ ⲁⲃⲣⲁϩⲁⲙ
യേശു അവനോട്: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ വീടിന് രക്ഷ വന്നു.
10 ⲓ̅ ⲛⲧⲁ ⲡϣⲏⲣⲉ ⲅⲁⲣ ⲙⲡⲣⲱⲙⲉ ⲉⲓ ⲉϣⲓⲛⲉ ⲉⲧⲁⲛϩⲉ ⲡⲉⲧⲥⲟⲣⲙ
൧൦കാണാതെപോയതിനെ കണ്ടുപിടിച്ചു രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നത് എന്നു പറഞ്ഞു.
11 ⲓ̅ⲁ̅ ⲉⲩⲥⲱⲧⲙ ⲇⲉ ⲉⲛⲁⲓ ⲁϥⲟⲩⲱϩ ⲉⲧⲟⲟⲧϥ ⲁϥϫⲱ ⲛⲟⲩⲡⲁⲣⲁⲃⲟⲗⲏ ϫⲉ ⲉⲛⲉⲩϩⲏⲛ ⲉϩⲟⲩⲛ ⲉⲑⲓⲉⲣⲟⲥⲟⲗⲩⲙⲁ ⲁⲩⲱ ⲛⲉⲩⲙⲉⲉⲩⲉ ⲡⲉ ϫⲉ ⲉⲣⲉⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ ⲛⲁⲩⲱⲛϩ ⲉⲃⲟⲗ ⲛⲧⲉⲩⲛⲟⲩ
൧൧പുരുഷാരം ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ യേശു യെരൂശലേമിന് അടുത്ത് എത്തി. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്നു അവർ ചിന്തിച്ചു. അതുകൊണ്ട് യേശു അവരോട് ഒരു ഉപമ പറഞ്ഞു:
12 ⲓ̅ⲃ̅ ⲡⲉϫⲁϥ ϭⲉ ϫⲉ ⲟⲩⲣⲱⲙⲉ ⲛⲉⲩⲅⲉⲛⲏⲥ ⲡⲉⲛⲧⲁϥⲃⲱⲕ ⲉⲩⲭⲱⲣⲁ ⲉⲥⲟⲩⲏⲩ ⲉϫⲓ ⲛⲁϥ ⲛⲟⲩⲙⲛⲧⲣⲣⲟ ⲉⲕⲟⲧϥ
൧൨രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു ഒരു പ്രഭു ദൂരദേശത്തേക്ക് യാത്രപോയി.
13 ⲓ̅ⲅ̅ ⲁϥⲙⲟⲩⲧⲉ ⲇⲉ ⲉⲙⲏⲧ ⲛϩⲙϩⲁⲗ ⲛⲧⲟⲟⲧϥ ⲁϥϯ ⲛⲁⲩ ⲙⲙⲏⲧ ⲛⲙⲛⲁ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ⲁⲣⲓ ϩⲱⲃ ϣⲁⲛϯⲉⲓ
൧൩അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്ക് പത്തുറാത്തൽ വെള്ളികൊടുത്തു ഞാൻ വരുന്നതുവരെ അവയുമായി വ്യാപാരം ചെയ്യുക എന്നു അവരോട് പറഞ്ഞു.
14 ⲓ̅ⲇ̅ ⲛⲉⲣⲉⲛⲉϥⲣⲙ ⲛϯⲙⲉ ⲇⲉ ⲙⲟⲥⲧⲉ ⲙⲙⲟϥ ⲡⲉ ⲁⲩϫⲟⲟⲩ ⲇⲉ ⲛⲟⲩⲡⲣⲉⲥⲃⲓⲁ ϩⲓ ⲡⲁϩⲟⲩ ⲙⲙⲟϥ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲛⲧⲛⲟⲩⲉϣ ⲡⲁⲓ ⲁⲛ ⲉⲧⲣⲉϥⲣⲣⲣⲟ ⲉϫⲱⲛ
൧൪അവന്റെ പ്രജകൾക്ക് അവനോട് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചിട്ട് അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു അറിയിപ്പിച്ചു.
15 ⲓ̅ⲉ̅ ⲁⲥϣⲱⲡⲉ ⲇⲉ ϩⲙ ⲡⲧⲣⲉϥⲉⲓ ⲉⲁϥϫⲓ ⲛⲧⲙⲛⲧⲣⲣⲟ ⲁϥϫⲟⲟⲥ ⲉⲧⲣⲉⲩⲙⲟⲩⲧⲉ ⲛⲁϥ ⲉⲛⲓϩⲙϩⲁⲗ ⲛⲁⲓ ⲉⲛⲧⲁϥϯ ⲛⲁⲩ ⲙⲡϩⲁⲧ ϫⲉ ⲉϥⲉⲉⲓⲙⲉ ϫⲉ ⲛⲧⲁⲩⲣⲟⲩ ⲛϩⲱⲃ
൧൫അവൻ രാജാവായി തിരിച്ചുവന്നപ്പോൾ താൻ പണം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്ത് നേടി എന്നു അറിയേണ്ടതിന് അവരെ വിളിക്കുവാൻ കല്പിച്ചു.
16 ⲓ̅ⲋ̅ ⲁⲡϣⲟⲣⲡ ⲇⲉ ⲉⲓ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡϫⲟⲉⲓⲥ ⲁⲧⲉⲕⲙⲛⲁ ϫⲡⲉ ⲙⲏⲧ ⲛⲙⲛⲁ
൧൬ഒന്നാമത്തെ ആൾ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 ⲓ̅ⲍ̅ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲕⲁⲗⲱⲥ ⲡϩⲙϩⲁⲗ ⲛⲁⲅⲁⲑⲟⲥ ϫⲉ ⲁⲕⲣ ⲡⲓⲥⲧⲟⲥ ϩⲛ ⲟⲩⲕⲟⲩⲓ ϣⲱⲡⲉ ⲉⲩⲛⲧⲕ ⲉⲝⲟⲩⲥⲓⲁ ⲙⲙⲁⲩ ⲉϫⲛ ⲙⲏⲧⲉ ⲙⲡⲟⲗⲉⲓⲥ
൧൭അവൻ അവനോട്: വളരെ നല്ലത്. നീ ഒരു നല്ല ദാസൻ ആകുന്നു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തൻ ആയതുകൊണ്ട് പത്തു പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18 ⲓ̅ⲏ̅ ⲁⲡⲙⲉϩ ⲥⲛⲁⲩ ⲉⲓ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡϫⲟⲉⲓⲥ ⲁⲧⲉⲕⲙⲛⲁ ⲣϯⲟⲩ ⲛⲙⲛⲁ
൧൮രണ്ടാമത്തെ ആൾ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ച് റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19 ⲓ̅ⲑ̅ ⲡⲉϫⲁϥ ⲇⲉ ⲙⲡⲕⲉ ϫⲉ ⲛⲧⲟⲕ ϩⲱⲱⲕ ϣⲱⲡⲉ ⲉϫⲛ ϯⲙⲡⲟⲗⲉⲓⲥ
൧൯നീയും അഞ്ച് പട്ടണത്തിന് അധികാരമുള്ളവൻ ആയിരിക്ക എന്നു അവൻ അവനോട് കല്പിച്ചു.
20 ⲕ̅ ⲁⲡⲕⲉⲟⲩⲁ ⲇⲉ ⲉⲓ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡϫⲟⲉⲓⲥ ⲧⲉⲕⲙⲛⲁ ⲉⲛⲉⲥ ⲛⲧⲟⲟⲧ ⲥⲕⲏ ϩⲛ ⲟⲩⲥⲟⲩⲇⲁⲣⲓⲟⲛ
൨൦മറ്റൊരാൾ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അത് ഒരു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്നു.
21 ⲕ̅ⲁ̅ ⲛⲉⲓⲣ ϩⲟⲧⲉ ⲅⲁⲣ ϩⲏⲧⲕ ϫⲉ ⲛⲧⲕ ⲟⲩⲣⲱⲙⲉ ⲛⲛⲁⲩⲥⲧⲏⲣⲟⲥ ⲉⲕϥⲓ ⲙⲡⲉⲧⲉ ⲙⲡⲕⲕⲁⲁϥ ⲉϩⲣⲁⲓ ⲉⲕⲱϩⲥ ⲙⲡⲉⲧⲉⲙⲡⲕϫⲟϥ
൨൧നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22 ⲕ̅ⲃ̅ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲉⲓⲛⲁⲕⲣⲓⲛⲉ ⲙⲙⲟⲕ ϩⲛ ⲣⲱⲕ ⲡⲡⲟⲛⲏⲣⲟⲥ ⲛϩⲙϩⲁⲗ ⲉϣϫⲉ ⲕⲥⲟⲟⲩⲛ ϫⲉ ⲁⲛⲅ ⲟⲩⲣⲱⲙⲉ ⲛⲁⲩⲥⲧⲏⲣⲟⲥ ⲉⲓϥⲓ ⲙⲡⲉⲧⲉ ⲙⲡⲓⲕⲁⲁϥ ⲉϩⲣⲁⲓ ⲉⲓⲱϩⲥ ⲙⲡⲉⲧⲉ ⲙⲡⲓϫⲟϥ
൨൨അവൻ അവനോട്: ദുഷ്ടനായ ദാസനേ, നിന്റെ വാക്കുകൾ കൊണ്ടുതന്നേ ഞാൻ നിന്നെ ന്യായംവിധിക്കും. ഞാൻ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23 ⲕ̅ⲅ̅ ⲉⲧⲃⲉ ⲟⲩ ⲙⲡⲕϯ ⲙⲡⲁϩⲁⲧ ⲉⲧⲉⲧⲣⲁⲡⲉⲍⲁ ⲧⲁⲉⲓ ⲧⲁϫⲓⲧϥ ⲙⲛ ⲧⲉϥⲙⲏⲥⲉ
൨൩ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കേണ്ടതിന് അത് നാണ്യപീഠത്തിൽഏല്പിക്കാഞ്ഞത് എന്ത്?
24 ⲕ̅ⲇ̅ ⲡⲉϫⲁϥ ⲇⲉ ⲛⲛⲉⲧⲁϩⲉⲣⲁⲧⲟⲩ ϫⲉ ϥⲓ ⲛⲧⲉⲙⲛⲁ ⲛⲧⲟⲟⲧϥ ⲛⲧⲉⲧⲛⲧⲁⲁⲥ ⲙⲡⲁ ⲡⲙⲏⲧ ⲛⲙⲛⲁ
൨൪പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന് കൊടുക്കുവിൻ എന്നു പറഞ്ഞു.
25 ⲕ̅ⲉ̅ ⲡⲉϫⲁⲩ ⲛⲁϥ ϫⲉ ⲡϫⲟⲉⲓⲥ ⲟⲩⲛⲧϥ ⲙⲏⲧ ⲛⲙⲛⲁ
൨൫കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.
26 ⲕ̅ⲋ̅ ⲡⲉϫⲁϥ ⲇⲉ ⲛⲁⲩ ϫⲉ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲉ ⲟⲩⲛⲧⲁϥ ⲥⲉⲛⲁϯ ⲛⲁϥ ⲡⲉⲧⲉ ⲙⲙⲛⲧⲁϥ ⲇⲉ ⲥⲉⲛⲁϥⲓ ⲛⲧⲟⲟⲧϥ ⲙⲡⲕⲉ ⲉⲧⲉ ⲟⲩⲛⲧⲁϥⲥϥ
൨൬ഉള്ളവന് പിന്നെയും കൊടുക്കും, ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 ⲕ̅ⲍ̅ ⲡⲗⲏⲛ ⲛⲁϫⲓϫⲉⲟⲩ ⲛⲁⲓ ⲉⲧⲉ ⲙⲡⲟⲩⲱϣ ⲉⲧⲣⲁⲣⲣⲣⲟ ⲉϫⲱⲟⲩ ⲁⲛⲓⲥⲟⲩ ⲉⲡⲉⲓⲙⲁ ⲕⲟⲛⲥⲟⲩ ⲙⲡⲁⲙⲧⲟ ⲉⲃⲟⲗ
൨൭എന്നാൽ ഞാൻ രാജാവ് ആകുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ എന്ന് അവൻ കല്പിച്ചു.
28 ⲕ̅ⲏ̅ ⲛⲧⲉⲣⲉϥϫⲉ ⲛⲁⲓ ⲇⲉ ⲁϥⲙⲟⲟϣⲉ ϩⲁ ⲧⲉⲩϩⲏ ⲉϥⲃⲏⲕ ⲉϩⲣⲁⲓ ⲉⲑⲓⲉⲣⲟⲥⲟⲗⲩⲙⲁ
൨൮ഇതു പറഞ്ഞിട്ട് യേശു യെരൂശലേമിലേക്ക് അവർക്ക് മുമ്പായി യാത്രചെയ്തു.
29 ⲕ̅ⲑ̅ ⲁⲥϣⲱⲡⲉ ⲇⲉ ⲛⲧⲉⲣⲉϥϩⲱⲛ ⲉϩⲟⲩⲛ ⲉⲃⲏⲇⲫⲁⲕⲏ ⲙⲛ ⲃⲁⲑⲁⲛⲓⲁ ⲉⲡⲧⲟⲟⲩ ⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲡⲁ ⲛϫⲟⲉⲓⲧ ⲁϥϫⲟⲟⲩ ⲛⲥⲛⲁⲩ ⲛⲛⲉϥⲙⲁⲑⲏⲧⲏⲥ
൨൯അവൻ ഒലിവുമലയരികെ ബേത്ത്ഫഗയ്ക്കും ബേഥാന്യയ്ക്കും സമീപെ എത്തിയപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30 ⲗ̅ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲃⲱⲕ ⲉⲡⲉⲓϯⲙⲉ ⲉⲧⲙⲡⲉⲧⲛⲙⲧⲟ ⲉⲃⲟⲗ ⲉⲧⲉⲧⲛⲁⲃⲱⲕ ⲇⲉ ⲉϩⲟⲩⲛ ⲉⲣⲟϥ ⲧⲉⲧⲛⲁϩⲉ ⲉⲩⲥⲏϭ ⲉϥⲙⲏⲣ ⲡⲁⲓ ⲉⲙⲡⲉ ⲗⲁⲁⲩ ⲣⲣⲱⲙⲉ ⲁⲗⲉ ⲉⲣⲟϥ ⲉⲛⲉϩ ⲃⲟⲗϥ ⲛⲧⲉⲧⲛⲛⲧϥ
൩൦നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ എത്തുമ്പോൾ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ.
31 ⲗ̅ⲁ̅ ⲉⲣϣⲁⲛⲟⲩⲁ ⲇⲉ ϫⲛⲟⲩⲧⲛ ϫⲉ ϫⲉ ⲟⲩ ⲧⲉⲧⲛⲃⲱⲗ ⲙⲙⲟϥ ⲁϫⲓⲥ ϫⲉ ⲡⲉϥϫⲟⲉⲓⲥ ⲡⲉⲧⲣⲭⲣⲓⲁ ⲛⲁϥ
൩൧അതിനെ അഴിക്കുന്നത് എന്തിന് എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു.
32 ⲗ̅ⲃ̅ ⲁⲩⲃⲱⲕ ⲇⲉ ⲛϭⲓ ⲛⲉⲛⲧⲁⲩϫⲟⲟⲩⲥⲉ ⲁⲩϩⲉ ⲉⲣⲟⲥ ⲛⲑⲉ ⲉⲛⲧⲁϥϫⲟⲟⲥ ⲛⲁⲩ
൩൨യേശു അയച്ച ആ രണ്ടു ശിഷ്യന്മാർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട്.
33 ⲗ̅ⲅ̅ ⲉⲩⲃⲱⲗ ⲇⲉ ⲉⲃⲟⲗ ⲙⲡⲥⲏϭ ⲡⲉϫⲉ ⲛⲉϥϫⲓⲥⲟⲟⲩⲉ ⲛⲁⲩ ϫⲉ ⲁϩⲣⲱⲧⲛ ⲧⲉⲧⲛⲃⲱⲗ ⲙⲡⲥⲏϭ
൩൩കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന് എന്നു ചോദിച്ചതിന്:
34 ⲗ̅ⲇ̅ ⲛⲧⲟⲟⲩ ⲇⲉ ⲡⲉϫⲁⲩ ϫⲉ ⲡⲉϥϫⲟⲉⲓⲥ ⲡⲉⲧⲣⲭⲣⲓⲁ ⲛⲁϥ
൩൪കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു അവർ പറഞ്ഞു.
35 ⲗ̅ⲉ̅ ⲁⲩⲛⲧϥ ⲇⲉ ϣⲁ ⲓⲏⲥ ⲁⲩⲡⲱⲣϣ ⲛⲛⲉⲩϩⲟⲓ ⲧⲉ ⲉϫⲙ ⲡⲥⲏϭ ⲁⲩⲧⲁⲗⲉ ⲓⲏⲥ ⲉϫⲱϥ
൩൫അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ട് യേശുവിനെ കയറ്റി.
36 ⲗ̅ⲋ̅ ⲉⲩⲙⲟⲟϣⲉ ⲇⲉ ⲁⲩⲡⲱⲣϣ ⲛⲛⲉⲩϩⲟⲓⲧⲉ ϩⲓ ⲧⲉϩⲓⲏ
൩൬അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37 ⲗ̅ⲍ̅ ⲛⲧⲉⲣⲉϥϩⲱⲛ ⲇⲉ ⲉϩⲟⲩⲛ ⲉϥⲛⲏⲟⲩ ⲉⲡⲉⲥⲏⲧ ϩⲓ ⲡⲧⲟⲟⲩ ⲛⲛϫⲟⲉⲓⲧ ⲁϥⲁⲣⲭⲓ ⲛϭⲓ ⲡⲙⲏⲏϣⲉ ⲧⲏⲣϥ ⲛⲉϥⲙⲁⲑⲏⲧⲏⲥ ⲉⲩⲣⲁϣⲉ ⲉⲩⲥⲙⲟⲩ ⲉⲡⲛⲟⲩⲧⲉ ϩⲛ ⲟⲩⲛⲟϭ ⲛⲥⲙⲏ ⲉⲧⲃⲉ ⲛϭⲟⲙ ⲧⲏⲣⲟⲩ ⲉⲛⲧⲁⲩⲛⲁⲩ ⲉⲣⲟⲟⲩ
൩൭യേശു ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാർ എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ച് സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38 ⲗ̅ⲏ̅ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ϥⲥⲙⲁⲙⲁⲁⲧ ⲛϭⲓ ⲡⲣⲣⲟ ⲉⲧⲛⲏⲟⲩ ϩⲙ ⲡⲣⲁⲛ ⲙⲡϫⲟⲉⲓⲥ ϯⲣⲏⲛⲏ ϩⲛ ⲧⲡⲉ ⲁⲩⲱ ⲡⲉⲟⲟⲩ ϩⲛ ⲛⲉⲧϫⲟⲥⲉ
൩൮കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹിക്കപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
39 ⲗ̅ⲑ̅ ⲡⲉϫⲉ ϩⲟⲓⲛⲉ ⲛⲁϥ ϩⲛ ⲛⲉⲫⲁⲣⲓⲥⲥⲁⲓⲟⲥ ⲉⲃⲟⲗ ϩⲙ ⲡⲙⲏⲏϣⲉ ϫⲉ ⲡⲥⲁϩ ⲉⲡⲓⲧⲓⲙⲁ ⲛⲛⲉⲕⲙⲁⲑⲏⲧⲏⲥ
൩൯പുരുഷാരത്തിൽ ചില പരീശന്മാർ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക എന്നു പറഞ്ഞു.
40 ⲙ̅ ⲁϥⲟⲩⲱϣⲃ ⲇⲉ ⲡⲉϫⲁϥ ϫⲉ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲉⲣϣⲁⲛ ⲛⲁⲓ ⲕⲁ ⲣⲱⲟⲩ ⲛⲉⲓⲱⲛⲉ ⲛⲁϫⲓϣⲕⲁⲕ ⲉⲃⲟⲗ
൪൦അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
41 ⲙ̅ⲁ̅ ⲛⲧⲉⲣⲉϥϩⲱⲛ ⲇⲉ ⲉϩⲟⲩⲛ ⲉϥⲛⲁⲩ ⲉⲧⲡⲟⲗⲓⲥ ⲁϥⲣⲓⲙⲉ ⲉϩⲣⲁⲓ ⲉϫⲱⲥ
൪൧അവൻ യെരുശലേം നഗരത്തിന് സമീപെ എത്തിയപ്പോൾ അതിനെ കണ്ട് അതിൽ താമസിക്കുന്ന ജനങ്ങളെ ഓർത്തു കരഞ്ഞു:
42 ⲙ̅ⲃ̅ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲉⲛⲉ ⲛⲧⲁⲓⲙⲉ ϩⲱⲱⲧⲉ ϩⲙ ⲡⲟⲟⲩ ⲛϩⲟⲟⲩ ⲉⲛⲉⲧϣⲟⲟⲡ ⲛⲉ ⲉⲩⲉⲓⲣⲏⲛⲏ ⲧⲉⲛⲟⲩ ⲇⲉ ⲁⲩϩⲱⲡ ⲉⲛⲟⲩⲃⲁⲗ
൪൨ഈ ദിവസമെങ്കിലും നിനക്ക് സമാധാനം ലഭിക്കുന്നതു എങ്ങനെ എന്നു നീ അറിഞ്ഞ് എങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അത് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു.
43 ⲙ̅ⲅ̅ ϫⲉ ⲟⲩⲛ ϩⲉⲛϩⲟⲟⲩ ⲛⲏⲟⲩ ⲉϩⲣⲁⲓ ⲉϫⲱ ⲛⲧⲉ ⲛⲟⲩϫⲁϫⲉ ⲕⲧⲉ ⲟⲩϣⲱⲗϩ ⲉⲣⲟ ⲛⲥⲉⲟⲧⲡⲉ ⲉϩⲟⲩⲛ ⲛⲥⲁ ⲥⲁ ⲛⲓⲙ
൪൩നിന്റെ സന്ദർശനകാലം നിനക്ക് അറിയില്ല. അതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്ക് ചുറ്റും ഒരു തടസ്സം ഉണ്ടാക്കി നിന്നെ വളഞ്ഞു നാല് വശത്ത് നിന്നും ഞെരുക്കി,
44 ⲙ̅ⲇ̅ ⲛⲥⲉⲣⲁϩⲧⲉ ⲉⲡⲕⲁϩ ⲁⲩⲱ ⲛⲟⲩϣⲏⲣⲉ ⲛϩⲏⲧⲉ ⲛⲥⲉⲧⲙⲕⲁ ⲟⲩⲱⲛⲉ ϩⲓϫⲛ ⲟⲩⲱⲛⲉ ⲛϩⲏⲧⲉ ⲉⲃⲟⲗ ϫⲉ ⲙⲡⲉⲥⲟⲩⲛ ⲡⲉⲩⲟⲉⲓϣ ⲙⲡⲟⲩϭⲙ ⲡϣⲓⲛⲉ
൪൪നിന്നെയും ഇവിടെ താമസിക്കുന്ന ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്ക് വരും.
45 ⲙ̅ⲉ̅ ⲛⲧⲉⲣⲉϥⲃⲱⲕ ⲇⲉ ⲉϩⲟⲩⲛ ⲉⲡⲉⲣⲡⲉ ⲁϥⲁⲣⲭⲓ ⲛⲛⲟⲩϫⲉ ⲉⲃⲟⲗ ⲛⲛⲉⲧϯ ⲉⲃⲟⲗ
൪൫പിന്നെ അവൻ ദൈവാലയത്തിൽ ചെന്ന് അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി:
46 ⲙ̅ⲋ̅ ⲉϥϫⲱ ⲙⲙⲟⲥ ⲛⲁⲩ ϫⲉ ϥⲥⲏϩ ϫⲉ ⲡⲁⲏⲓ ⲛⲁϣⲱⲡⲉ ⲛⲛⲏⲓ ⲛϣⲗⲏⲗ ⲛⲧⲱⲧⲛ ⲇⲉ ⲧⲉⲧⲛⲓⲣⲉ ⲙⲙⲟϥ ⲛⲥⲡⲏⲗⲁⲓⲟⲛ ⲛⲥⲟⲟⲛⲉ
൪൬എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്ന് അവരോട് പറഞ്ഞു.
47 ⲙ̅ⲍ̅ ⲛⲉϥϯ ⲥⲃⲱ ⲇⲉ ⲙⲙⲏⲛⲉ ⲡⲉ ϩⲙ ⲡⲉⲣⲡⲉ ⲛⲁⲣⲭⲓⲉⲣⲉⲩⲥ ⲇⲉ ⲙⲛ ⲛⲉⲅⲣⲁⲙⲙⲁⲧⲉⲩⲥ ⲛⲉⲩϣⲓⲛⲉ ⲛⲥⲁ ⲙⲟⲟⲩⲧϥ ⲙⲛ ⲛⲛⲟϭ ⲙⲡⲗⲁⲟⲥ
൪൭അവൻ എല്ലാ ദിവസവും ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; എന്നാൽ മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ അവസരം നോക്കി.
48 ⲙ̅ⲏ̅ ⲁⲩⲱ ⲙⲡⲟⲩϭⲛ ⲛⲉⲩⲛⲁⲣ ⲟⲩ ⲛⲁϥ ⲛⲉⲣⲉⲡⲗⲁⲟⲥ ⲅⲁⲣ ⲧⲏⲣϥ ⲣⲁϣⲉ ⲡⲉ ⲉⲩⲥⲱⲧⲙ ⲉⲣⲟϥ
൪൮എങ്കിലും ജനം എല്ലാം വളരെ ശ്രദ്ധയോടെ അവന്റെ വചനം കേട്ട് കൊണ്ടിരിക്കുകയാൽ എന്ത് ചെയ്യേണം എന്നവർ അറിഞ്ഞില്ല.

< ⲖⲞⲨⲔⲞⲚ 19 >