< ⲖⲞⲨⲔⲞⲚ 10 >

1 ⲁ̅ ⲙⲛⲛⲥⲁ ⲛⲁⲓ ⲁⲡϫⲟⲉⲓⲥ ⲥⲉⲧⲡⲕⲉϣϥⲉ ⲥⲛⲟⲟⲩⲥ ⲁϥϫⲟⲟⲩⲥⲉ ⲥⲛⲁⲩ ⲥⲛⲁⲩ ϩⲁⲧⲉϥϩⲏ ⲉⲡⲟⲗⲓⲥ ⲛⲓⲙ ⲛⲙⲙⲁ ⲛⲓⲙ ⲉⲧϥⲛⲁⲃⲱⲕ ⲉϩⲟⲩⲛ ⲉⲣⲟⲟⲩ
അനന്തരം കൎത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു,
2 ⲃ̅ ⲛⲉϥϫⲱ ⲇⲉ ⲙⲙⲟⲥ ⲛⲁⲩ ϫⲉ ⲡⲱϩⲥ ⲙⲉⲛ ⲛⲁϣⲱϥ ⲛⲉⲣⲅⲁⲧⲏⲥ ⲇⲉ ⲥⲃⲕⲏⲡⲉ ⲥⲉⲡⲥⲡϫⲟⲉⲓⲥ ⲇⲉ ⲙⲡⲱϩⲥ ϫⲉ ⲉϥⲉⲛⲉϫ ⲉⲣⲅⲁⲧⲏⲥ ⲉⲃⲟⲗ ⲉⲡⲉϥⲱϩⲥ
അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
3 ⲅ̅ ⲃⲱⲕ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲛⲟⲕ ϯϫⲟⲟⲩ ⲙⲙⲱⲧⲛ ⲛⲑⲉ ⲛϩⲉⲛϩⲓⲉⲓⲃ ⲛⲧⲙⲏⲧⲉ ⲛϩⲉⲛⲟⲩⲱⲛϣ
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
4 ⲇ̅ ⲙⲡⲣϥⲓⲧⲱⲱⲙⲉ ⲟⲩⲇⲉ ⲡⲏⲣⲁ ⲟⲩⲇⲉ ⲧⲟⲟⲩⲉ ⲁⲩⲱ ⲙⲡⲣⲁⲥⲡⲁⲍⲉ ⲗⲗⲁⲁⲩ ϩⲓⲧⲉϩⲓⲏ
സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
5 ⲉ̅ ⲡⲏⲓ ⲇⲉ ⲉⲧⲉⲧⲛⲁⲃⲱⲕ ⲉϩⲟⲩⲛ ⲉⲣⲟϥ ⲁϫⲓⲥ ⲛϣⲟⲣⲡ ϫⲉ ϯⲣⲏⲛⲏ ⲙⲡⲉⲓⲏⲓ
ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
6 ⲋ̅ ⲁⲩⲱ ⲉϣⲱⲡⲉ ⲟⲩⲛϣⲏⲣⲉ ⲛⲉⲓⲣⲏⲛⲏ ⲙⲙⲁⲩ ⲉⲣⲉⲧⲉⲧⲛⲉⲓⲣⲏⲛⲏ ⲙⲧⲟⲛ ⲙⲙⲟⲥ ⲉϩⲣⲁⲓ ⲉϫⲱϥ ⲉϣⲱⲡⲉ ⲇⲉ ⲙⲙⲟⲛ ⲉⲥⲉⲕⲟⲧⲥ ⲉⲣⲱⲧⲛ
അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
7 ⲍ̅ ⲉⲧⲉⲧⲛⲉϭⲱ ⲇⲉ ϩⲛ ⲟⲩⲏⲓ ⲛⲟⲩⲱⲧ ⲉⲧⲉⲧⲛⲟⲩⲱⲙ ⲁⲩⲱ ⲉⲧⲉⲧⲛⲥⲱ ⲛⲧⲟⲟⲧⲟⲩ ⲡⲉⲣⲅⲁⲧⲏⲥ ⲅⲁⲣ ⲙⲡϣⲁ ⲙⲡⲉϥⲃⲉⲕⲉ ⲙⲡⲣⲡⲱⲱⲛⲉ ⲉⲃⲟⲗ ϩⲛ ⲟⲩⲏⲓ ⲉⲩⲏⲓ
അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാൎപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
8 ⲏ̅ ⲧⲡⲟⲗⲉⲓⲥ ⲇⲉ ⲉⲧⲉⲧⲛⲁⲃⲱⲕ ⲉϩⲟⲩⲛ ⲉⲣⲟⲥ ⲛⲥⲉϣⲉⲡⲧⲏⲩⲧⲛ ⲉⲣⲟⲟⲩ ⲟⲩⲱⲙ ⲛⲛⲉⲧⲟⲩⲛⲁⲕⲁⲁⲩ ϩⲁⲣⲱⲧⲛ
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
9 ⲑ̅ ⲁⲩⲱ ⲛⲧⲉⲧⲛⲧⲁⲗϭⲉⲛⲉⲧϣⲱⲛⲉ ⲛϩⲏⲧⲥ ⲛⲧⲉⲧⲛϫⲟⲟⲥ ⲛⲁⲩ ϫⲉ ⲁⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ ϩⲱⲛ ⲉϫⲱⲧⲛ
അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.
10 ⲓ̅ ⲧⲡⲟⲗⲉⲓⲥ ⲇⲉ ⲉⲧⲉⲧⲛⲁⲃⲱⲕ ⲉϩⲟⲩⲛ ⲉⲣⲟⲥ ⲛⲥⲉⲧⲙϣⲉⲡⲧⲏⲩⲧⲛ ⲉⲣⲟⲟⲩ ⲁⲙⲏⲓⲧⲛ ⲉⲃⲟⲗ ⲉⲛⲉⲥⲡⲗⲁⲧⲓⲁ ⲛⲧⲉⲧⲛϫⲟⲟⲥ
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:
11 ⲓ̅ⲁ̅ ϫⲉ ⲡⲕⲉϣⲟⲓϣ ⲉⲛⲧⲁϥⲧⲱϭⲉ ⲉⲛⲉⲛⲟⲩⲉⲣⲏⲧⲉ ⲉⲃⲟⲗ ϩⲛ ⲧⲉⲧⲛⲡⲟⲗⲉⲓⲥ ⲧⲛϥⲱⲧⲉ ⲙⲙⲟϥ ⲛⲏⲧⲛ ⲡⲗⲏⲛ ⲉⲓⲙⲉ ⲉⲡⲁⲓ ϫⲉ ⲁⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ ϩⲱⲛ ⲉⲣⲱⲧⲛ
നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.
12 ⲓ̅ⲃ̅ ϯϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲥⲉⲛⲁϩⲣⲟϣ ⲛϩⲏⲧ ⲉϫⲛ ⲥⲟⲇⲟⲙⲁ ϩⲙ ⲡⲉϩⲟⲟⲩ ⲉⲧⲙⲙⲁⲩ ⲉϩⲟⲩⲉⲧⲡⲟⲗⲉⲓⲥ ⲉⲧⲙⲙⲁⲩ
ആ പട്ടണത്തെക്കാൾ സൊദോമ്യൎക്കു ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
13 ⲓ̅ⲅ̅ ⲟⲩⲟⲓ ⲛⲉ ⲭⲟⲣⲁⲍⲉⲓⲛ ⲟⲩⲟⲓ ⲛⲉ ⲃⲏⲇⲥⲁⲓⲇⲁ ϫⲉ ⲉⲛⲉ ⲛⲧⲁⲛϭⲟⲙ ⲉⲛⲧⲁⲩϣⲱⲡⲉ ⲛϩⲏⲧⲧⲏⲩⲧⲛ ϣⲱⲡⲉ ϩⲛ ⲧⲩⲣⲟⲥ ⲛⲙⲥⲓⲇⲱⲛ ⲉϣϫⲉ ⲁⲩϩⲙⲟⲟⲥ ϩⲛ ⲟⲩϭⲟⲟⲩⲛⲉ ⲛⲙⲟⲩⲕⲣⲙⲉⲥ ⲉⲩⲙⲉⲧⲁⲛⲟⲓ
കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന വീൎയ്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
14 ⲓ̅ⲇ̅ ⲡⲗⲏⲛ ⲥⲉⲛⲁⲁⲛⲉⲭⲉ ⲛⲧⲩⲣⲟⲥ ⲛⲙⲥⲓⲇⲱⲛ ϩⲛ ⲧⲉⲕⲣⲓⲥⲓⲥ ⲉϩⲟⲩⲉⲣⲱⲧⲛ
എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും.
15 ⲓ̅ⲉ̅ ⲛⲧⲟ ϩⲱⲱⲧⲉ ⲕⲁⲫⲁⲣⲛⲁⲟⲩⲙ ⲙⲏ ⲧⲉⲛⲁϫⲓⲥⲉ ϣⲁϩⲣⲁⲓ ⲉⲧⲡⲉ ⲥⲉⲛⲁⲛⲧⲉ ϣⲁⲁⲙⲛⲧⲉ (Hadēs g86)
നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. (Hadēs g86)
16 ⲓ̅ⲋ̅ ⲡⲉⲧⲥⲱⲧⲙ ⲉⲣⲱⲧⲛ ⲉϥⲥⲱⲧⲙ ⲉⲣⲟⲓ ⲁⲩⲱ ⲡⲉⲧⲁⲑⲉⲧⲓ ⲙⲙⲱⲧⲛ ⲉϥⲁⲑⲉⲧⲓ ⲙⲙⲟⲓ ⲡⲉⲧⲁⲑⲉⲧⲓ ⲇⲉ ⲙⲙⲟⲓ ⲉϥⲁⲑⲉⲧⲓ ⲙⲡⲉⲛⲧⲁϥⲧⲛⲛⲟⲟⲩⲧ
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
17 ⲓ̅ⲍ̅ ⲁⲩⲕⲟⲧⲟⲩ ⲇⲉ ⲛϭⲓ ⲡⲉϣϥⲉⲥⲛⲟⲟⲩⲥ ϩⲛ ⲟⲩⲣⲁϣⲉ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲡϫⲟⲉⲓⲥ ⲛⲕⲉⲩⲇⲁⲓⲙⲱⲛⲓⲟⲛ ⲥⲉϩⲩⲡⲟⲧⲁⲥⲥⲉ ⲛⲁⲛ ϩⲙ ⲡⲉⲕⲣⲁⲛ
ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കൎത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
18 ⲓ̅ⲏ̅ ⲡⲉϫⲁϥ ⲇⲉ ⲛⲁⲩ ϫⲉ ⲛⲉⲓⲛⲁⲩ ⲉⲡⲥⲁⲧⲁⲛⲁⲥ ⲉϥⲛⲏⲟⲩ ⲉⲡⲉⲥⲏⲧ ⲉⲃⲟⲗ ϩⲛ ⲧⲡⲉ ⲛⲑⲉ ⲛⲟⲩⲃⲣⲏϭⲉ
അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.
19 ⲓ̅ⲑ̅ ⲉⲓⲥ ϩⲏⲏⲧⲉ ⲁⲓϯ ⲛⲏⲧⲛ ⲛⲧⲉⲝⲟⲩⲥⲓⲁ ⲉϩⲱⲙ ⲉϫⲛ ⲛϩⲟϥ ⲛⲙⲟⲩⲟⲟϩⲉ ⲁⲩⲱ ⲉϫⲛ ⲧϭⲟⲙ ⲧⲏⲣⲥ ⲙⲡϫⲁϫⲉ ⲛⲧⲉⲧⲙⲗⲁⲁⲩ ϫⲓⲧⲏⲩⲧⲛ ⲛϭⲟⲛⲥ
പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
20 ⲕ̅ ⲡⲗⲏⲛ ⲙⲡⲣⲣⲁϣⲉ ϩⲙ ⲡⲁⲓ ϫⲉ ⲛⲉⲡⲛⲁ ϩⲩⲡⲟⲧⲁⲥⲥⲉ ⲛⲏⲧⲛ ⲣⲁϣⲉ ⲇⲉ ⲛⲧⲟϥ ϫⲉ ⲛⲉⲧⲛⲣⲁⲛ ⲥⲏϩ ϩⲛ ⲙⲡⲏⲩⲉ
എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വൎഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
21 ⲕ̅ⲁ̅ ϩⲛ ⲧⲉⲩⲛⲟⲩ ⲇⲉ ⲉⲧⲙⲙⲁⲩ ⲁϥⲧⲉⲗⲏⲗ ϩⲙ ⲡⲉⲡⲛⲁ ⲉⲧⲟⲩⲁⲁⲃ ⲡⲉϫⲁϥ ϫⲉ ϯⲉⲝⲟⲙⲟⲗⲟⲅⲓ ⲛⲁⲕ ⲡⲁⲓⲱⲧ ⲡϫⲟⲉⲓⲥ ⲛⲧⲡⲉ ⲛⲙⲡⲕⲁϩ ϫⲉ ⲁⲕϩⲉⲡⲛⲁⲓ ⲉⲛⲥⲟⲫⲟⲥ ⲛⲙⲛⲥⲁⲃⲉ ⲁⲕϭⲟⲗⲡⲟⲩ ⲉⲃⲟⲗ ⲉϩⲉⲛϣⲏⲣⲉ ϣⲏⲙ ⲁϩⲉ ⲡⲁⲓⲱⲧ ϫⲉ ⲧⲁⲓ ⲧⲉ ⲑⲉ ⲉⲛⲧⲁⲥⲣⲁⲛⲁⲕ ⲙⲡⲉⲕⲙⲧⲟ ⲉⲃⲟⲗ
ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: പിതാവേ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
22 ⲕ̅ⲃ̅ ⲁⲩϯ ⲛⲁⲓ ⲛϩⲱⲃ ⲛⲓⲙ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲁⲓⲱⲧ ⲁⲩⲱ ⲙⲙⲛⲗⲁⲁⲩ ⲥⲟⲟⲩⲛ ϫⲉ ⲛⲓⲙ ⲡⲉ ⲡϣⲏⲣⲉ ⲛⲥⲁⲡⲓⲱⲧ ⲏ ⲛⲓⲙ ⲡⲉ ⲡⲓⲱⲧ ⲛⲥⲁⲡϣⲏⲣⲉ ⲁⲩⲱ ⲡⲉⲧⲉⲣⲉ ⲡϣⲏⲣⲉ ⲛⲁⲟⲩⲁϣϥ ϣⲁϥϭⲱⲗⲡ ⲛⲁϥ ⲉⲃⲟⲗ
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23 ⲕ̅ⲅ̅ ⲁϥⲕⲟⲧϥ ⲇⲉ ⲉⲙⲙⲁⲑⲏⲧⲏⲥ ⲛⲥⲁⲟⲩⲥⲁ ⲡⲉϫⲁϥ ⲛⲁⲩ ϫⲉ ⲛⲁⲓⲁⲧⲟⲩ ⲛⲃⲃⲁⲗ ⲉⲧⲛⲁⲩ ⲉⲛⲉⲧⲉⲧⲛⲛⲁⲩ ⲉⲣⲟⲟⲩ
പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു.
24 ⲕ̅ⲇ̅ ϯϫⲱ ⲅⲁⲣ ⲙⲙⲟⲥ ⲛⲏⲧⲛ ϫⲉ ⲁϩⲁϩ ⲙⲡⲣⲟⲫⲏⲧⲏⲥ ϩⲓⲣⲣⲟ ⲟⲩⲉϣ ⲛⲁⲩ ⲉⲛⲉⲧⲉⲧⲛⲛⲁⲩ ⲉⲣⲟⲟⲩ ⲙⲡⲟⲩⲛⲁⲩ ⲁⲩⲱ ⲉⲥⲱⲧⲙ ⲉⲣⲟⲓ ⲉⲛⲉⲧⲉⲧⲛⲥⲱⲧⲙ ⲉⲣⲟⲟⲩ ⲙⲡⲟⲩⲥⲱⲧⲙ
നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
25 ⲕ̅ⲉ̅ ⲉⲓⲥⲟⲩⲛⲟⲙⲓⲕⲟⲥ ⲇⲉ ⲁϥⲧⲱⲟⲩⲛ ⲉϥⲡⲉⲓⲣⲁⲍⲉ ⲙⲙⲟϥ ⲉϥϫⲱ ⲙⲙⲟⲥ ϫⲉ ⲡⲥⲁϩ ⲉⲓⲛⲁⲣⲟⲩ ⲧⲁⲕⲗⲏⲣⲟⲛⲟⲙⲓ ⲙⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios g166)
അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. (aiōnios g166)
26 ⲕ̅ⲋ̅ ⲛⲧⲟϥ ⲇⲉ ⲡⲉϫⲁϥ ϫⲉ ⲟⲩ ⲡⲉⲧⲥⲏϩ ϩⲙ ⲡⲛⲟⲙⲟⲥ ⲉⲕⲱϣ ⲛⲁϣ ⲛϩⲉ
അവൻ അവനോടു: ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു
27 ⲕ̅ⲍ̅ ⲛⲧⲟϥ ⲇⲉ ⲡⲉϫⲁϥ ϫⲉ ⲉⲕⲉⲙⲉⲣⲉ ⲡϫⲟⲉⲓⲥ ⲡⲉⲕⲛⲟⲩⲧⲉ ϩⲙ ⲡⲉⲕϩⲏⲧ ⲧⲏⲣϥ ⲛⲙ ⲧⲉⲕⲯⲩⲭⲏ ⲧⲏⲣⲥ ⲛⲙ ⲧⲉⲕϭⲟⲙ ⲧⲏⲣⲥ ⲙⲛ ⲛⲉⲕⲙⲉⲉⲩⲉ ⲧⲏⲣⲟⲩ ⲁⲩⲱ ⲡⲉⲧϩⲓⲧⲟⲩⲱⲕ ⲛⲧⲉⲕϩⲉ
അവൻ: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണശക്തിയോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
28 ⲕ̅ⲏ̅ ⲡⲉϫⲁϥ ⲇⲉ ⲛⲁϥ ϫⲉ ⲁⲕⲟⲩⲱϣⲃ ϩⲛ ⲟⲩⲥⲟⲟⲩⲧⲛ ⲁⲣⲓ ⲡⲁⲓ ⲁⲩⲱ ⲕⲛⲁⲱⲛϩ
അവൻ അവനോടു: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
29 ⲕ̅ⲑ̅ ⲛⲧⲟϥ ⲇⲉ ⲉϥⲟⲩⲉϣ ⲧⲙⲁⲓⲟϥ ⲡⲉϫⲁϥ ⲛⲓⲏⲥ ϫⲉ ⲛⲓⲙ ⲡⲉ ⲡⲉⲧϩⲓⲧⲟⲩⲱⲓ
അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു
30 ⲗ̅ ⲁⲓⲏⲥ ⲟⲩⲱϣⲃ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲟⲩⲣⲱⲙⲉ ⲡⲉⲛⲧⲁϥⲉⲓ ⲉⲃⲟⲗ ϩⲛ ⲑⲓⲉⲣⲟⲥⲟⲗⲩⲙⲁ ⲉⲓⲉⲣⲓⲭⲱ ⲁϥⲉⲓ ⲉⲧⲟⲟⲧⲟⲩ ⲛϩⲉⲛⲙⲁ ⲛⲥⲟⲟⲛⲉ ⲛⲁⲓ ⲇⲉ ⲁⲩⲕⲁⲁϥ ⲕⲁϩⲏⲟⲩ ⲁⲩϫϥϩⲉⲛⲥⲁϣ ⲁⲩⲃⲱⲕ ⲁⲩⲕⲁⲁϥ ⲉϥⲟ ⲙⲡϣⲙⲟⲩ
യേശു ഉത്തരം പറഞ്ഞതു: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അൎദ്ധപ്രാണനായി വിട്ടേച്ചു പോയി.
31 ⲗ̅ⲁ̅ ϩⲛ ⲟⲩϣⲥⲛⲉ ⲇⲉ ⲁⲩⲟⲩⲏⲏⲃ ⲉⲓ ⲉⲡⲉⲥⲏⲧ ϩⲓⲧⲉϩⲓⲏ ⲉⲧⲙⲙⲁⲩ ⲁϥⲛⲁⲩ ⲉⲣⲟϥ ⲁϥⲥⲁⲁⲧϥ
ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
32 ⲗ̅ⲃ̅ ϩⲟⲙⲟⲓⲱⲥ ⲟⲛ ⲟⲩⲗⲉⲩⲉⲧⲏⲥ ⲛⲧⲉⲣⲉϥⲉⲓ ⲉϫⲙⲡⲙⲁ ⲉⲧⲙⲙⲁⲩ ⲁϥⲛⲁⲩ ⲉⲣⲟϥ ⲁϥⲥⲁⲁⲧϥ
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
33 ⲗ̅ⲅ̅ ⲁⲩⲥⲁⲙⲁⲣⲓⲧⲏⲥ ⲇⲉ ⲉϥⲙⲟⲟϣⲉ ⲉⲓ ⲉϫⲱϥ ⲁϥⲛⲁⲩ ⲉⲣⲟϥ ⲁϥϣⲛϩⲧⲏϥ ⲉϩⲣⲁⲓ ⲉϫⲱϥ
ഒരു ശമൎയ്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
34 ⲗ̅ⲇ̅ ⲁϥϯ ⲡⲉϥⲟⲩⲟⲓ ⲉⲣⲟϥ ⲁϥⲙⲟⲩⲣ ⲛⲛⲉϥⲥⲁϣ ⲁϥⲡⲱϩⲧ ⲛⲟⲩⲛⲉϩ ⲉϫⲱⲟⲩ ⲛⲙⲟⲩⲏⲣⲡ ⲁϥⲧⲁⲗⲟϥ ⲉϫⲛ ⲡⲉϥⲧⲃⲛⲏ ⲙⲙⲓⲛ ⲙⲙⲟϥ ⲁϥⲛⲧϥ ⲉⲩⲡⲁⲛⲧⲟⲭⲓⲟⲛ ⲁϥϥⲓⲡⲉϥⲣⲟⲟⲩϣ
എണ്ണയും വീഞ്ഞും പകൎന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
35 ⲗ̅ⲉ̅ ⲙⲡⲉϥⲣⲁⲥⲧⲉ ⲇⲉ ⲉϥⲛⲏⲟⲩ ⲉⲃⲟⲗ ⲁϥϯϥⲕⲏⲧⲉ ⲙⲡⲡⲁⲛⲧⲟⲭⲉⲩⲥ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ϥⲓⲡⲉϥⲣⲟⲟⲩϣ ⲁⲩⲱ ⲡⲉⲧⲕⲛⲁϫⲟϥ ⲉⲃⲟⲗ ⲉⲣⲟϥ ⲉⲓϣⲁⲛⲕⲧⲟⲓ ϯⲛⲁⲧⲁⲁϥ ⲛⲁⲕ
പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
36 ⲗ̅ⲋ̅ ⲛⲓⲙ ⲙⲡⲉⲓϣⲟⲙⲛⲧ ⲛⲛⲁϩⲣⲁⲕ ⲡⲉⲛⲧⲁϥⲣ ⲡⲉⲧϩⲓⲧⲟⲩⲱϥ ⲙⲡⲉⲛⲧⲁϥⲉⲓ ⲉⲧⲟⲟⲧⲟⲩ ⲛⲛⲥⲟⲟⲛⲉ
കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീൎന്നു എന്നു നിനക്കു തോന്നുന്നു?
37 ⲗ̅ⲍ̅ ⲛⲧⲟϥ ⲇⲉ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲡⲉⲛⲧⲁϥⲣⲡⲛⲁ ⲛⲙⲙⲁϥ ⲡⲉ ⲡⲉϫⲉ ⲓⲏⲥ ⲇⲉ ⲛⲁϥ ϫⲉ ⲃⲱⲕ ϩⲱⲱⲕ ⲛⲅⲉⲓⲣⲉ ϩⲓⲛⲁⲓ
അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
38 ⲗ̅ⲏ̅ ϩⲙ ⲡⲧⲣⲉⲩⲙⲟⲟϣⲉ ⲇⲉ ⲛⲧⲟϥ ⲁϥⲃⲱⲕ ⲉϩⲟⲩⲛ ⲉⲩϯⲙⲉ ⲁⲩⲥϩⲓⲙⲉ ⲉⲡⲉⲥⲣⲁⲛ ⲡⲉ ⲙⲁⲣⲑⲁ ϣⲟⲡϥ ⲉⲣⲟⲥ
പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാൎത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
39 ⲗ̅ⲑ̅ ⲛⲉⲟⲩⲛⲧⲥ ⲟⲩⲥⲱⲛⲉ ⲇⲉ ⲡⲉ ⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟⲥ ϫⲉ ⲙⲁⲣⲓⲁ ⲧⲁⲓ ⲇⲉ ⲁⲥϩⲙⲟⲟⲥ ϩⲁⲧⲛ ⲟⲩⲉⲣⲏⲧⲉ ⲙⲡϫⲟⲉⲓⲥ ⲁⲥⲥⲱⲧⲙ ⲉⲡⲉϥϣⲁϫⲉ
അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കൎത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
40 ⲙ̅ ⲙⲁⲣⲑⲁ ⲇⲉ ⲛⲉⲥⲡⲉⲣⲓⲥⲡⲁ ⲡⲉ ⲉⲩⲛⲟϭ ⲛⲇⲓⲁⲕⲟⲛⲓⲁ ⲁⲥⲁϩⲉⲣⲁⲧⲥ ⲉϫⲱϥ ⲡⲉϫⲁⲥ ⲛⲁϥ ϫⲉ ⲡϫⲟⲉⲓⲥ ⲙⲡⲉⲕⲣⲟⲟⲩϣ ⲁⲛ ⲡⲉ ϫⲉ ⲁⲧⲁⲥⲱⲛⲉ ⲕⲁⲁⲧ ⲙⲁⲩⲁⲁⲧ ⲉⲓⲇⲓⲁⲕⲟⲛⲓ ⲁϫⲓⲥ ϭⲉ ⲛⲁⲥ ϫⲉⲕⲁⲥ ⲉⲥⲉⲡⲱϣⲛ ⲉⲣⲟⲓ
മാൎത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കൎത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
41 ⲙ̅ⲁ̅ ⲁⲡϫⲟⲉⲓⲥ ⲇⲉ ⲟⲩⲱϣⲃ ⲛⲁⲥ ⲡⲉϫⲁϥ ϫⲉ ⲙⲁⲣⲑⲁ ⲙⲁⲣⲑⲁ ⲧⲉϥⲓⲣⲟⲟⲩϣ ϩⲁϩⲁϩ ⲁⲩⲱ ⲧⲉϣⲧⲣⲧⲱⲣ
കൎത്താവു അവളോടു: മാൎത്തയേ, മാൎത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
42 ⲙ̅ⲃ̅ ⲟⲩⲁ ⲇⲉ ⲡⲉⲧⲟⲩⲣⲭⲣⲓⲁ ⲙⲙⲟϥ ⲙⲁⲣⲓⲁ ⲅⲁⲣ ⲁⲥⲥⲉⲧⲡ ⲧⲧⲟ ⲛⲁⲥ ⲉⲧⲛⲁⲛⲟⲩⲥ ⲧⲁⲓ ⲉⲛⲥⲉⲛⲁϥⲓⲧⲥ ⲛⲧⲟⲟⲧⲥ ⲁⲛ
എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

< ⲖⲞⲨⲔⲞⲚ 10 >